Connect with us

More

സ്വകാര്യ മേഖലയിലെ അധ്യാപകര്‍ക്ക് മിനിമം വേതനം ബില്‍ പരിഗണനയില്‍

Published

on

തിരുവനന്തപുരം: സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ അധ്യാപകര്‍ക്ക് മിനിമം വേതനം അനുവദിക്കുന്നത് സംബന്ധിച്ച കരടുബില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍. ഈ മേഖലയിലെ തസ്തികകള്‍ മിനിമം വേതനത്തിന്റെ പരിധിയില്‍ കൊണ്ടു വരുന്നതിനായി മിനിമം വേതന നിയമത്തില്‍ ഭേദഗതി കൊണ്ടു വരുന്നത് സര്‍ക്കാര്‍ പരിഗണിച്ചു വരികയാണെന്നും അദ്ദേഹം നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി.

ചെറുകിട തോട്ടങ്ങളിലെ തൊഴിലാളികളെ മിനിമം വേതനത്തിനു കീഴില്‍ ഉള്‍പ്പെടുത്തും. പുതുതായി 10 മേഖലകളില്‍ മിനിമം വേതനം പുതുക്കി നിശ്ചയിച്ച് അന്തിമ വിജ്ഞാപനം ഇറക്കുകയും മൂന്നു മേഖലകളില്‍ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. മിനിമം വേതനം പുതുക്കി മൂന്നു വര്‍ഷം പൂര്‍ത്തിയായ ബാക്കിയുള്ള മേഖലകളില്‍ കൂടി മിനിമം വേതനം പുതുക്കി നിശ്ചയിക്കാന്‍ മിനിമം വേതന ഉപദേശക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വനാവകാശ നിയമപ്രകാരം 4075 പേര്‍ക്കുകൂടി മാര്‍ച്ച് 31നകം ഭൂമി വിതരണം ചെയ്യുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഭൂരഹിതരായ 12,435 പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ ആദിവാസികളുടെ ഭൂപ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വനാവകാശ നിയമപ്രകാരം ഇതുവരെ 25,081 പേര്‍ക്ക് 33778 ഏക്കര്‍ സ്ഥലം വിതരണം ചെയ്തിട്ടുണ്ട്. ഇതിനു പുറമെ 164 സാമൂഹിക അവകാശങ്ങള്‍ക്കും 204 ഏക്കര്‍ ഭൂമിക്ക് വികസനാവകാശങ്ങള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് അംബേദ്കര്‍ ഗ്രാമപദ്ധതിയുടെ ഭാഗമായി 280 പട്ടികജാതി സങ്കേതങ്ങള്‍ വികസിപ്പിക്കും. ഒരു നിയമസഭാ മണ്ഡലത്തിലെ രണ്ട് പട്ടികജാതി കോളനികകള്‍ വീതമാണ് വികസിപ്പിക്കുന്നത്. ഒരു കോടി രൂപ വീതം ഇതിനായി ചെലവഴിക്കും. വനാവകാശ നിയമപ്രരകാരം ലഭ്യമായ ഭൂമിയില്‍ കൃഷിചെയ്യുന്നതിന് ഒരു തടസവുമില്ല. തടസമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വനം മന്ത്രി കെ രാജുവും അറിയിച്ചു. ഇടുക്കി കലക്‌ട്രേറ്റിന് മുമ്പില്‍ ആറുവര്‍ഷമായി സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. ഇതിനായി റവന്യു വകുപ്പിന്റെ പരിശോധനകള്‍ നടക്കുകയാണ്.
പിന്നാക്ക സമുദായ കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് 10 ഉപജില്ലാ ഓഫിസുകള്‍ കൂടി ആരംഭിക്കുമെന്നും എ.കെ ബാലന്‍ അറിയിച്ചു.
നെയ്യാറ്റിന്‍കര, പത്തനാപുരം, കരുനാഗപ്പള്ളി, ചേര്‍ത്തല, ദേവികുളം, മൂവാറ്റുപുഴ, വടക്കഞ്ചേരി, പേരാമ്പ്ര, കൂത്തുപറമ്പ്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ഓഫിസുകള്‍ തുറക്കുക.കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മൂന്ന് ക്രാഫ്റ്റ് വില്ലേജ് കൂടി തുടങ്ങും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഗാസയെ കുറിച്ച് ആകുലപ്പെട്ട മഹാഇടയന്‍’: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുസ്മരിച്ച് വി.ഡി സതീശന്‍

Published

on

തിരുവനന്തപുരം: സമാധാനത്തിന്‍റെ പ്രവാചകനും മനുഷ്യ സ്‌നേഹത്തിന്‍റെ പ്രതീകവുമായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആഗോള കത്തോലിക്കാ സഭയുടെ 266 മത് മാര്‍പ്പാപ്പ, ജനതയെ ഹൃദയത്തോട് ചേര്‍ത്തും സ്‌നേഹം ചൊരിഞ്ഞും ജീവിച്ച മഹാഇടയനായിരുന്നുവെന്ന് സതീശൻ അനുസ്മരിച്ചു.

യേശുക്രിസ്തു പഠിപ്പിച്ച കാരുണ്യത്തിന്റെ വഴികളാണ് മനുഷ്യരാശിയുടെ മോചനത്തിന് അനിവാര്യമെന്ന് വിശ്വസിച്ചിരുന്ന പോപ്പ് എല്ലാവരെയും, പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്തുന്ന ദൈവ കരത്തിന്‍റെ ഉടമ കൂടിയായിരുന്നു.

ഈസ്റ്റര്‍ ദിനത്തിലും ഗാസയുടെ കണ്ണീരിനെക്കുറിച്ചാണ് പരിശുദ്ധ പിതാവ് ആകുലപ്പെട്ടത്. ദൈവരാജ്യത്തിന് വേണ്ടി തനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുകയും അതിനായി സമര്‍പ്പിക്കുകയും ചെയ്ത വിശുദ്ധനായിരുന്നു ഫ്രാന്‍സിസ് മാർപ്പാപ്പയെന്ന് വി ഡി സതീശൻ പറഞ്ഞു. മനുഷ്യ സ്‌നേഹിയായ പാപ്പയ്ക്ക് വിട, വിശ്വാസി സമൂഹത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വി ഡി സതീശൻ കുറിച്ചു.

Continue Reading

india

ഗസ്സയെയും ഫലസ്തീനെയും സ്വതന്ത്രമാക്കുകയെന്നും ആവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ചു; ഏഴ് മുസ്‌ലിംകളെ അറസ്റ്റ് ചെയ്‌ത്‌ യു പി പൊലീസ്

Published

on

ഇസ്രായേൽ ഉൽപന്നങ്ങൾ ബഹിഷ്‌കരിച്ച് പകരം ഇന്ത്യൻ ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുക, ​ഗസ്സയെയും ഫലസ്തീനെയും സ്വതന്ത്രമാക്കുക എന്നീ ആവശ്യങ്ങളുള്ള പോസ്റ്ററൊട്ടിച്ചതിനാണ് ഏഴ് മുസ്ലിം യുവാക്കൾക്കെതിരെ സംഭൽ പൊലീസ് കേസെടുത്തത്. സമ്പലിൽ ഗസ്സ വംശഹത്യക്കെതിരെ പോസ്റ്ററുകൾ കാണപ്പെട്ടതിനെ തുടർന്ന് സിസിടിവി മുഖേന നടത്തിയ അന്വേഷണത്തിലാണ് 7 പേരെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

ലോകത്താകമാനമായി ഇസ്രായേലി ഉൽപന്നങ്ങൾക്കെതിരെ നടക്കുന്ന ബഹിഷ്‌കരണങ്ങൾ അനുകരിച്ചാണ് യുവാക്കൾ പോസ്റ്ററൊട്ടിച്ചിട്ടുള്ളത്. യുവാക്കൾക്കെതിരെ ഏതെല്ലാം വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

Continue Reading

GULF

മദ്യം വിളമ്പാതെ ലോകകപ്പ് വിജയിപ്പിക്കാൻ ഞങ്ങൾക്കറിയാം: സൗദി കായിക മന്ത്രി

Published

on

റിയാദ്: 48ൽ നിന്നും 64 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് സംഘടിപ്പിക്കാൻ തയ്യാറാണെന്ന് സൗദി അറേബ്യ. ഫിഫയുടെ താൽപര്യത്തിനനുസരിച്ച് സൗകര്യങ്ങൾ സൗദിയിലുണ്ടെന്നും കായിക മന്ത്രി വ്യക്തമാക്കി. മദ്യമില്ലാതെ നൂറിലേറെ അന്താരാഷ്ട്ര കായിക പരിപാടികൾ വിജയിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ ലോകകപ്പിലും മദ്യം പ്രതീക്ഷിക്കേണ്ടെന്നും കായികമന്ത്രി വ്യക്തമാക്കി.

അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിൽ 48 ടീമുകളുണ്ട്. 2022ൽ ഇത് 32 ആയിരുന്നു. 2030ലെ ലോകകപ്പിൽ 64 ടീമുകളെ പങ്കെടുപ്പിക്കാൻ ഫിഫക്ക് പദ്ധതിയുണ്ടെങ്കിലും ചില ഫുട്‌ബോൾ ഫെഡറേഷനുകളുടെ എതിർപ്പുള്ളതിനാൽ നടപ്പാകുമോ എന്നുറപ്പില്ല. എന്നാൽ ഫിഫയുടെ താൽപര്യത്തിനനുസരിച്ച് 64 ടീമുകളെ പങ്കെടുപ്പിച്ച് 2034 ലോകകപ്പ് മത്സരം നടത്താൻ തയ്യാറാണെന്ന് സൗദി കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ വ്യക്തമാക്കി. ജിദ്ദയിൽ ഫോർമുലവൺ മത്സരത്തിനിടെ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇതിനുള്ള സൗകര്യങ്ങൾ നിലവിൽ തന്നെ സൗദിയിലുണ്ട്. 2032 ഓടെ മത്സരത്തിനുള്ള 15 സ്റ്റേഡിയങ്ങളും സജ്ജമാകും -അദ്ദേഹം വിശദീകരിച്ചു.

ലോകകപ്പിൽ മദ്യം വിളമ്പില്ലെന്നും സൗദിയിൽ നിലവിൽ നടന്ന നൂറിലേറെ അന്താരാഷ്ട്ര സ്‌പോർട്‌സ് മത്സരങ്ങളെല്ലാം മദ്യമില്ലാതെയാണ് വിജയിച്ചത്. അതുകൊണ്ട് ലോകകപ്പിലും അത് പ്രശ്‌നമാകില്ല. മദ്യ നിരോധനം നീക്കുമോ എന്ന ചോദ്യത്തോട് ഭാവിയിലെ കാര്യം പറയാൻ എനിക്കാകില്ലെന്നും കായിക മത്സരങ്ങൾക്ക് വേണ്ടിയത് നീക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending