Connect with us

kerala

പുനര്‍ഗേഹത്തിനെതിരെ പ്രതിഷേധം;പത്ത് ലക്ഷം എന്തിനു തികയും

തീരത്തോട് ചേര്‍ന്നുള്ള അമ്പത് മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരെയാണ് പുനര്‍ഗേഹം പദ്ധതി പ്രകാരം മാറ്റിപ്പാര്‍പ്പിക്കുന്നത്.

Published

on

തീര പ്രദേശങ്ങളില്‍ പുനര്‍ഗേഹം പദ്ധതി നടപ്പാലാക്കുന്നതിനെതിരെ ഏതാനും വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. ചെറിയ നഷ്ട പരിഹാരം മാത്രം നല്‍കി പുനര്‍ഗേഹം പദ്ധതി നടപ്പിലാക്കുന്നതിനെതിരെ കൂടുതല്‍ പ്രദേശങ്ങളില്‍ കമ്മിറ്റികള്‍ രൂപം കൊണ്ടിട്ടുണ്ട്. ബഹുജന കണ്‍വെന്‍ഷനുകളും മറ്റ് പ്രതിഷേധ പരിപാടികളും തീര പ്രദേശങ്ങളില്‍ സജീവമായിട്ടുണ്ട്.

പുനര്‍ഗേഹം പദ്ധതി പ്രകാരം 10 ലക്ഷം രൂപ മാത്രമാണ് കുടി ഒഴിപ്പിക്കുന്നതിന് നഷ്ടപരിഹാരമായി നല്‍കുന്നത്. ഈ നഷ്ടപരിഹാര തുക ഒന്നിനും തികയില്ലെന്നതാണ് പദ്ധതിക്കെതിരായ പ്രധാന വിമര്‍ശനം. പത്ത് ലക്ഷം രൂപ തന്നിട്ട് എവിടേക്കെങ്കിലും പോയ്‌ക്കൊള്ളൂ എന്ന നിലപാടാണ് സര്‍ക്കാറിനുള്ളതെന്ന് തീര പ്രദേശത്തെ ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു. രണ്ട് സെന്റില്‍ താമസിക്കുന്നവര്‍ക്കും അഞ്ച് സെന്റില്‍ താമസിക്കുന്നവര്‍ക്കും പത്ത് സെന്റില്‍ താമസിക്കുന്നവര്‍ക്കുമെല്ലാം ഒരേ നഷ്ടപരിഹാരമെന്ന തീരുമാനം എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തീരദേശവാസികള്‍ ചോദിക്കുന്നു. കോണ്‍ക്രീറ്റ് വീടുകളില്‍ താമസിക്കുന്നവര്‍ക്കും ഓടും ഷീറ്റുമിട്ട വീടുകളില്‍ താമസിക്കുന്നവര്‍ക്കും ഒരേ നഷ്ടപരിഹാരം എന്നതിന്റെയും മാനദണ്ഡം എന്താണെന്നും ഇവര്‍ ചോദിക്കുന്നു.

തീരത്തോട് ചേര്‍ന്നുള്ള അമ്പത് മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരെയാണ് പുനര്‍ഗേഹം പദ്ധതി പ്രകാരം മാറ്റിപ്പാര്‍പ്പിക്കുന്നത്. കടലാക്രമണത്തില്‍ വലിയ ആളപായവും നഷ്ടവും ഉണ്ടായതിനെ തുടര്‍ന്നാണ് ഇത്തരമൊരു പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചതെന്നാണ് പറയുന്നത്. എന്നാല്‍ തീരദേശവാസികളെ നാടുകടത്തി കടക്കെണിയിലാക്കുന്ന പദ്ധതിയാണ് പുനര്‍ഗേഹമെന്നാണ് തീരദേശവാസികളുടെ വിലയിരുത്തല്‍.

വിവിധ അളവ് ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് ഒരേ നഷ്ടപരിഹാരമെന്ന പോലെ കേരളത്തിലെ തീരദേശ മേഖലക്ക് ഒറ്റ നഷ്ടപരിഹാരമെന്ന മാനദണ്ഡവും അശാസ്ത്രീയമാണെന്ന് തീരദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നു. ഭൂമിക്ക് പൊന്നും വിലയുള്ള പ്രദേശങ്ങളുണ്ട്. ഭൂമിക്ക് അത്ര വിലയില്ലാത്ത പ്രദേശങ്ങളുമുണ്ട്. സ്ഥലം വാങ്ങാന്‍ പോലും ഈ തുക തികയാത്ത പ്രദേശങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാവര്‍ക്കും പത്ത് ലക്ഷമെന്ന തീരുമാനത്തിന് എന്താണ് അടിസ്ഥാനമെന്ന് പുനര്‍ഗേഹം പദ്ധതിക്കെതിരെ രൂപം കൊണ്ട തീര ഭൂ സംരക്ഷണ വേദി പ്രവര്‍ത്തകര്‍ ചോദിക്കുന്നു.

അതേസമയം കടലാക്രമണത്തില്‍ ആളപായവും നഷ്ടവും കുറക്കാനാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് തീര ദേശത്ത് താമസിക്കുന്ന പലരും വിശ്വസിക്കുന്നുമില്ല. ടൂറിസം മാഫിയക്ക് റിസോര്‍ട്ടുകളും മറ്റ് സൗകര്യങ്ങളുമുണ്ടാക്കാനാണ് പദ്ധതിയെന്ന ആക്ഷേപം ശക്തമാണ്. ഇത്തരത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ തീരദേശ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത് ടൂറിസം താത്പര്യത്തിന് വേണ്ടിയാണെന്നും കേരളവും തുടരുന്നത് അതേ മാതൃകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

 

 

കൂടുതല്‍ പ്രദേശങ്ങളിലേക്ക്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്‍

മുഖ്യമന്ത്രിയും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ലേബര്‍ കോഡ് ഡീലും നടന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

തിരുവനന്തപുരം: പിഎം ശ്രീ പോലെ ലേബര്‍ കോഡും എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ലേബര്‍ കോഡ് ഡീലും നടന്നതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭ മാറ്റിവച്ച പിഎം ശ്രീയിലാണ് ഒപ്പിട്ടത്. മുഖ്യമന്ത്രി ബിജെപിയെ പേടിച്ചാണ് ഭരിക്കുന്നത്. ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവും. മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കില്ല. അതുതന്നെയാണ് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മരുന്ന് എന്നും സതീശന്‍ പറഞ്ഞു.

സംസ്ഥാനത്ത് സിപിഎം-ബിജെപി ഡീല്‍ ഉണ്ട്, അതിനെ കാര്‍ക്കശ്യം നിറഞ്ഞ മതേതര നിലപാട് കൊണ്ട് മറികടക്കും. യുഡിഎഫ് എങ്ങനെയെങ്കിലും ജയിക്കണമെന്നാണ് നിഷ്പക്ഷരായ ജനങ്ങള്‍ പോലും ആഗ്രഹിക്കുന്നത്.- വി.ഡി സതീശന്‍ പറഞ്ഞു.

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ്, ഫലപ്രഖ്യാപന ദിനങ്ങളില്‍ സംസ്ഥാനത്ത് മദ്യവില്‍പന നിരോധിച്ചു

മദ്യനിരോധനമില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് നിരോധനമുള്ള ഇടങ്ങളിലേക്ക് മദ്യം എത്തിക്കുന്നതും കുറ്റകരമാണ്. മദ്യം ശേഖരിച്ചുവയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ പോളിങ് ദിനത്തിലും ഫലപ്രഖ്യാപന ദിനത്തിലും മദ്യം ലഭിക്കില്ല. 9ന് ഒന്നാം ഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ 7ന് വൈകിട്ട് 6 മണി മുതല്‍ 9ന് പോളിങ് അവസാനിക്കും വരെ മദ്യവില്‍പന നിരോധിച്ചു.

11ന് രണ്ടാംഘട്ടം നടക്കുന്ന തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 9ന് വൈകിട്ട് 6 മുതല്‍ 11ന് പോളിങ് കഴിയുന്നതുവരെയും മദ്യ വില്‍പനയ്ക്ക് നിരോധനമുണ്ട്. വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 13ന് സംസ്ഥാനവ്യാപകമായി ഡ്രൈഡേ ആയിരിക്കും.

പോളിങ് പ്രദേശത്ത് ഒരു തരത്തിലുള്ള മദ്യവിതരണവും പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. മദ്യശാലകള്‍, ബാറുകള്‍ എന്നിവ ഈ ദിവസങ്ങളില്‍ തുറക്കാന്‍ പാടില്ല. മദ്യനിരോധനമില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് നിരോധനമുള്ള ഇടങ്ങളിലേക്ക് മദ്യം എത്തിക്കുന്നതും കുറ്റകരമാണ്. മദ്യം ശേഖരിച്ചുവയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Continue Reading

kerala

അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

അറസ്റ്റിലായ യുവതിയെ ഉമേഷ് പീഡിപ്പിച്ചെന്ന് സിഐ ബിനുവിന്റെ 32 പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

Published

on

ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്. വടകര ഡിവൈഎസ്പി ഉമേഷിനെതിരെയാണ് ആത്മഹത്യാക്കുറിപ്പില്‍ ഗുരുതര ആരോപണമുന്നയിച്ചത്. കേസില്‍ അറസ്റ്റിലായ യുവതിയെ ഉമേഷ് പീഡിപ്പിച്ചെന്ന് സിഐ ബിനുവിന്റെ 32 പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

ചെര്‍പ്പുളശ്ശേരിയില്‍ രണ്ടാഴ്ച മുമ്പ് ആണ് സിഐ ബിനു തോമസ് ജീവനൊടുക്കിയത്. പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് ബിനു തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി കഴിഞ്ഞ് മുറിയില്‍ പോയതിന് ശേഷം കാണാതായതോടെ സഹപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലില്‍ ബിനുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 2014ല്‍ സിഐ ആയിരിക്കെ അനാശാസ്യ കേസില്‍ പാലക്കാട് ജില്ലയില്‍ അറസ്റ്റിലായ യുവതിയുടെ വീട്ടില്‍ അന്നുതന്നെയെത്തി ഉമേഷ് പീഡിപ്പിച്ചു. അമ്മയും രണ്ട് മക്കളുമുള്ള വീട്ടില്‍ സന്ധ്യാ സമയത്ത് എത്തിയാണ് യുവതിയെ പീഡിപ്പിച്ചതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.

കേസ് ഒതുക്കാനും മാധ്യമങ്ങളില്‍ വാര്‍ത്ത വരാതിരിക്കാനും തന്റെ ഇംഗിതത്തിന് വഴങ്ങണമെന്ന് ഉമേഷ് ആവശ്യപ്പെട്ടുവെന്നും തന്നോടും യുവതിയെ പീഡിപ്പിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ബിനുവിന്റെ കുറിപ്പിലുണ്ട്. പല തവണ ഇത് ആവര്‍ത്തിച്ചിരുന്നതായും ആരോപണമുണ്ട്. മരിച്ച സിഐ ബിനു തോമസ് പാലക്കാട് വടക്കഞ്ചേരി എസ്‌ഐയും എന്‍.ഉമേഷ് സിഐയുമായിരുന്ന സമയത്താണ് സംഭവം നടന്നത്.

 

Continue Reading

Trending