Connect with us

More

ഉഷയെ മാതൃകയാക്കണം: തേര്‍ഡ് ഐ

Published

on

കമാല്‍ വരദൂര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗ പാടവം അറിയാത്തവരില്ല. അദ്ദേഹം ഉഷാ സ്‌ക്കൂള്‍ സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ വീഡിയോ പ്രസംഗത്തില്‍ പറഞ്ഞ പ്രധാന കാര്യം നമ്മുടെ സീനിയര്‍ താരങ്ങള്‍ മുഖവിലെക്കെടുക്കണം. പി.ടി ഉഷ എന്ന ഇതിഹാസ താരത്തിന്റെ വേദനയും വിയര്‍പ്പുമാണ് ഉഷാ സ്‌ക്കൂള്‍ ഓഫ് അത്‌ലറ്റിക്‌സ്. ഇത്തരത്തില്‍ ഒരു സ്‌ക്കൂള്‍ തുടങ്ങിയതിന് ശേഷം സ്‌ക്കൂളിന്റെ വികസനത്തിനായി കഠിന പ്രയത്‌നത്തിലായിരുന്നു ഉഷയും സ്‌ക്കൂളിന്റെ പ്രസിഡണ്ട് അജന ചന്ദ്രനും ട്രഷറര്‍ ശ്രീനിവാസനുമെല്ലാം. സിന്തറ്റിക് ട്രാക്കായതിന് ശേഷവും ഉഷ വിശ്രമിക്കില്ല. സ്‌റ്റേഡിയം വേണം, താമസ സൗകര്യങ്ങള്‍ വേണം. സ്‌ക്കൂളിലേക്ക് നല്ല റോഡ് വേണം. സ്‌ക്കൂളിന് അനുവദിച്ചിരിക്കുന്ന 35 ഏക്കര്‍ സ്ഥലത്ത് ഫെന്‍സിംഗ് വേണം-ഈ കാര്യങ്ങളെല്ലാം സ്‌ക്കൂളിന്റെ ഭാരവാഹികള്‍ ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലും സംസ്ഥാന കായികമന്ത്രി ഏ.സി മൊയ്തിനും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. ഇവിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് വില വരുന്നത്. ഉഷയെ എല്ലാ സീനിയര്‍ കായിക താരങ്ങളും മാതൃകയാക്കണമെന്നാണ് നരേന്ദ്ര മോദി ആവശ്യപ്പെട്ടത്. ഉഷയുടെ സമര്‍പ്പണവും കായിക താല്‍പ്പര്യങ്ങളും
കായിക ചിന്തകളുമെല്ലാം എന്ത് കൊണ്ട് മറ്റുളളവര്‍ മാതൃകയാക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പ്രസക്തമാണ് ഈ ചോദ്യം..? ഉഷയുടെ സമകാലികരായ താരങ്ങള്‍ ഇപ്പോള്‍ എവിടെയാണ്…? മഷിയിട്ട് നോക്കിയാല്‍ പോലും കാണുന്നില്ല. ഉഷ ട്രാക്ക് വാണ സമയത്ത് കേരളമായിരുന്നു ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ നക്ഷത്ര ശോഭ. ആ ശോഭക്ക് കാരണക്കാരായവരില്‍ ആരെയും ഇന്നലെ ഉഷക്കൊപ്പം കണ്ടില്ല. ഉഷയുടെ കണ്ണുര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലെ ചില സതീര്‍ത്ഥ്യരും ആദ്യ കോച്ച് ഒ.എം നമ്പ്യാരും ഒഴികെ ആരെയും കണ്ടില്ല. ഖേലോ ഇന്ത്യയുടെ ഭാഗമായി രാജ്യത്തെ കായിക വികസനത്തിനായി എല്ലാ സഹായവും ഭരണകൂടം വാഗ്ദാനം ചെയ്യുമ്പോള്‍ അതിനെ ഉപയോഗപ്പെടുത്തുന്നതിലാണ് ഉഷയുടെ മിടുക്കും മികവും. തന്റെ സ്‌ക്കൂളിനായി ഉഷ മുട്ടാത്ത വാതിലുകളില്ല. അറിയുന്നവരോടെല്ലാം സഹായം തേടുന്നു. സ്‌ക്കൂളിലെ കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു. രാജ്യത്തിന്റെ ട്രാക്ക് വാണ ഒരു താരം ഇങ്ങനെ എല്ലാവര്‍ക്ക് മുന്നിലും കൈ നീട്ടേണ്ട കാര്യമില്ല. പക്ഷേ കരയുന്ന കുട്ടിക്ക് മാത്രമേ പാലുള്ളു എന്ന സ്ഥിതിയുള്ള നാട്ടില്‍ ഉഷയുടെ കഠിന യത്‌നത്തില്‍ പിറവിയെടുത്ത സിന്തറ്റിക് ട്രാക്ക് എല്ലാവരും ഒന്ന് കാണേണ്ടതാണ്. കിനാലൂരിലെ അതിസുന്ദരമായ കാഴ്ച്ചയാണത്. ശരിക്കും അക്ഷീണ പ്രയത്‌നത്തിന്റെ വിലയുള്ള പ്രതിഫലം.

kerala

പട്ടികജാതി- പട്ടിക വര്‍ഗ പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ച സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം; ‘ഇങ്ങനെയൊരു സര്‍ക്കാരിനെ വെച്ചുപൊറുപ്പിക്കാന്‍ പറ്റില്ല: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

പട്ടികജാതി-പട്ടിക വർഗ പ്ലാൻ ഫണ്ടിലെ തുക ഒഴിവാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു. സ്‌കോളർഷിപ്പടക്കം മുടങ്ങുന്ന വിഷയത്തിൽ സർക്കാർ അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചാണ് സഭ ബഹിഷ്‌ക്കരിച്ചത്.

450 കോടി പട്ടികജാതിക്കാരുടെയും 111 കോടി പട്ടിക വർഗ്ഗക്കാരുടെയും പ്ലാൻഫണ്ടാണ് സർക്കാർ വെട്ടിക്കുറച്ചത്. ഹോസ്റ്റൽ ഫീസ് കൊടുക്കാനില്ലാതെ കുട്ടികൾ പ്രയാസപ്പെടുന്ന സാഹചര്യമുണ്ടെന്നും നിരവധി ക്ഷേമ പദ്ധതികൾ മുടങ്ങിക്കിടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

ഇങ്ങനെയൊരു സർക്കാരിനെ വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വിഷയം അവതരിപ്പിച്ചപ്പോൾ ഭരണപക്ഷം പോലും സ്തംഭിക്കുന്ന അവസ്ഥയുണ്ടായി. പട്ടികജാതിക്കാരോട് ഇത്രമാത്രം അവഗണനയുണ്ടെന്ന് ഭരണപക്ഷം പോലും മനസ്സിലാക്കിയത് ഇന്നാണ്. ഇതൊരു ചെറിയ കാര്യമില്ല. വന്യമൃഗങ്ങൾ മനുഷ്യരെ കൊന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും നിസ്സംഗമായി ഇരിക്കുന്ന സർക്കാറിനെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

പിണറായി സര്‍ക്കാര്‍ ഒരു രൂപ പോലും നല്‍കിയില്ല; മദ്രസ അധ്യാപക ക്ഷേമനിധി മുടങ്ങിയിട്ട് ഒമ്പത് വര്‍ഷം

മറ്റ് വിഭാഗങ്ങളുടെ ഉന്നമനത്തിന് യഥേഷ്ടം ഫണ്ട് അനുവദിക്കുമ്പോഴാണ് മദ്രസ അധ്യാപകരോടുള്ള ഈ അവഗണന

Published

on

മദ്രസ അധ്യാപക ക്ഷേമനിധിയിലേക്കുള്ള സർക്കാർ ഗ്രാന്റ് മുടങ്ങിയിട്ട് ഒമ്പത് വർഷം. മറ്റ് വിഭാഗങ്ങളുടെ ഉന്നമനത്തിന് യഥേഷ്ടം ഫണ്ട് അനുവദിക്കുമ്പോഴാണ് മദ്രസ അധ്യാപകരോടുള്ള ഈ അവഗണന. ആനുകൂല്യങ്ങൾക്ക് എല്ലാ വർഷവും ബജറ്റിൽ തുക വകയിരുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഒരു രൂപ പോലും അനുവദിച്ചില്ല. പ്രതിവർഷം എട്ട് കോടിയാണ് ആനുകൂല്യ വിതരണത്തിന് വേണ്ടിവരുന്നത്. 2015ലാണ് അവസാനമായി ഗ്രാൻഡ് അനുവദിച്ചത്. മദ്രസ അധ്യാപകർ അടക്കുന്ന വിഹിതത്തിൽനിന്നാണ് ക്ഷേമനിധിയും പെൻഷനും ആനുകൂല്യങ്ങളും നൽകുന്നത്.

Continue Reading

kerala

ഗവണ്‍മെന്റ് നഴ്‌സിങ് കോളജിലെ റാഗിങ്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സ്വകാര്യ ഭാഗത്ത് ഡമ്പല്‍ വയ്ക്കുന്ന ദൃശ്യങ്ങളും കുട്ടികള്‍ അലറിക്കരയുമ്പോള്‍ അക്രമികള്‍ അത് ആസ്വദിച്ച് ചിരിക്കുന്നതും വിഡിയോയില്‍ കാണാം

Published

on

ശരീരമാകെ കോമ്പസ് കൊണ്ട് കുത്തി മുറിവേല്‍പ്പിച്ചെന്നും സ്വകാര്യ ഭാഗത്ത് ഡമ്പല്‍ അമര്‍ത്തിയെന്നുമുള്ള കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ റാഗിങ് പരാതി തെളിയിക്കുന്ന അതിക്രൂര ദൃശ്യങ്ങള്‍ പുറത്ത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ കട്ടിലില്‍ കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ഭീതിദമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കുട്ടികളുടെ ശരീരത്തില്‍ കോമ്പസ് കൊണ്ട് കുത്തി മുറിവുണ്ടാക്കിയ ശേഷം മുറിവില്‍ ബോഡി ലോഷന്‍ ഒഴിച്ച് കൂടുതല്‍ വേദനിപ്പിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്.

സ്വകാര്യ ഭാഗത്ത് ഡമ്പല്‍ വയ്ക്കുന്ന ദൃശ്യങ്ങളും കുട്ടികള്‍ അലറിക്കരയുമ്പോള്‍ അക്രമികള്‍ അത് ആസ്വദിച്ച് ചിരിക്കുന്നതും വിഡിയോയില്‍ കാണാം. നിലവിളി പുറത്ത് കേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുകയും ചെയ്യുന്നുണ്ട് അക്രമികളായ വിദ്യാര്‍ത്ഥികള്‍.

ഇന്നലെയാണ് ഒന്നാം വർഷ വിദ്യാർഥികളുടെ പരാതിയിൽ 6 സീനിയർ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. മൂന്നു മാസത്തോളം നീണ്ടു നിന്ന റാഗിങ്ങിന് ഒടുവിൽ പൊറുതിമുട്ടിയ വിദ്യാർഥികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. സമാനതകളില്ലാത്ത പീഡനമാണ് ജൂനിയർ വിദ്യാർഥികൾ നേരിട്ടത്. സാമുവൽ ജോൺസൺ, ജീവ, രാഹുൽ രാജ്, റിജിൽജിത്ത് , വിവേക് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്.

Continue Reading

Trending