Culture
വ്യാപാര അവസരങ്ങള്‍ക്ക് വഴിതെളിയിച്ച് ഇന്ത്യ- ഖത്തര്‍ നിക്ഷേപ സമ്മേളനം
ദോഹ: ഇന്ത്യയും ഖത്തറും തമ്മില്‍ വ്യാപാര വാണിജ്യ നിക്ഷേപ ബന്ധം ശക്തിപ്പെടുത്തി പ്രഥമ ഖത്തര്‍- ഇന്ത്യ വ്യാപാര നിക്ഷേപ സമ്മേളനം ദോഹയില്‍ സമാപിച്ചു. ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍(ഐ.ബി.പി.സി)യാണ് ദ്വിദിന സമ്മേളനം സംഘടിപ്പിച്ചത്. ഇരുരാജ്യങ്ങളിലെയും വ്യവസായ വാണിജ്യ പ്രതിനിധികളും ഉന്നത വ്യക്തിത്വങ്ങളും പങ്കെടുത്ത സമ്മേളനം രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ ഉഭയകക്ഷി ബന്ധവും വ്യാപാര വാണിജ്യ സഹകരണവും ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായകമായി. വിവിധ മേഖലകളില്‍ രണ്ടു രാജ്യങ്ങളിലെയും അവസരങ്ങളും സാധ്യതകളും പരസ്പരം ബോധ്യപ്പെടുത്തുന്നതിനും സമ്മേളനം സഹായകമായി. ഊര്‍ജം, പെട്രോ കെമിക്കല്‍, വിദ്യാഭ്യാസം, ആരോഗ്യം, മനുഷ്യവിഭവ ശേഷി, ഐടി തുടങ്ങി ഒട്ടേറെ മേഖലകളില്‍ ഇരു രാജ്യങ്ങളും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
പുതിയ രണ്ടു കപ്പല്‍ പാതകള്‍ സജ്ജമായതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാരത്തില്‍ വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. വ്യാപാര വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സമ്മേളനം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ വാര്‍ഷിക വളര്‍ച്ചാനിരക്ക് 7.5 ശതമാനത്തിനും എട്ടിനും ഇടയിലാണെന്നും അടിസ്ഥാനവികസനരംഗത്ത് നിരവധി വന്‍പദ്ധതികള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ടെന്നും സമ്മേളനത്തില്‍ പങ്കെടുത്ത കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.െജ. അക്ബര്‍ ചൂണ്ടിക്കാട്ടി. ലോകെത്ത വലിയ വാതക കയറ്റുമതി രാജ്യമായ ഖത്തര്‍ ഇന്ത്യയുടെ മൂല്യമേറിയ പങ്കാളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോളതലത്തിലുള്ള നിക്ഷേപകര്‍ക്ക് ഇന്ത്യ മികച്ച സ്ഥലമാണ്. 2022ഓടെ 700 ബില്ല്യന്‍ വിദേശനിക്ഷേപം ഉള്‍ക്കൊള്ളുന്നതിനുള്ള ശേഷി രാജ്യത്തിനുണ്ട്. 100 പുതിയ നഗരങ്ങളും 200 വിമാനത്താവളങ്ങളും യാഥാര്‍ഥ്യമാക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നു. നിലവില്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിവരുന്നതുമായ പദ്ധതികള്‍ക്ക് പുറമേയാണിത്.
റിയല്‍ എസ്റ്റേറ്റ്, ആരോഗ്യം, ഭക്ഷ്യോല്പാദനം, ചെറുകിടമേഖല എന്നിവയില്‍ വിദേശനിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ മികച്ച അവസരങ്ങളുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 400 മില്ല്യനും 500 മില്ല്യനും ഇടയിലുള്ള പുതിയ ഉപഭോക്താക്കള്‍ ഉണ്ടാകും. വരും വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് ആശുപത്രികള്‍ ഇന്ത്യയില്‍ പുതുതായി ആരംഭിക്കേണ്ടത് അത്യാവശ്യമാണ്.
ഇതിനാല്‍ ഇന്ത്യന്‍ ആരോഗ്യരംഗം വിേദശനിക്ഷേപകര്‍ക്ക് നല്ല ലാഭം പ്രതീക്ഷിക്കാവുന്ന മേഖലയാണ്. ചരിത്രപരമായി തന്നെ ഇന്ത്യയും ഖത്തറും നല്ല വ്യാപാര പങ്കാളികളാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഊര്‍ജപങ്കാളിത്തം ഏറെ വിലപ്പെട്ടതാണ്. ഇന്ത്യയിലെ ഏറ്റവും താഴെക്കിടയിലുള്ളവരുടെ ജീവിതം മെച്ചെപ്പടുത്താന് ഊര്‍ജമേഖലയിലെ പദ്ധതികള്‍ അനിവാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഖത്തര്‍ വിദേശകാര്യസഹമന്ത്രി സുല്താന് ബിന്‍ സഅദ് അല്‍ മുറൈഖിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. നയ തന്ത്രവ്യാപാരമേഖലയില്‍ ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധമാണ് ഖത്തറിനുള്ളത്. ഊര്‍ജം, അടിസ്ഥാന സൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം, മാധ്യമം, വിവര സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കും.ഹമദ് രാജ്യാന്തര തുറമുഖം വഴി പുതിയ വ്യാപാര പാതക്ക് ഖത്തര്‍ തുടക്കമിട്ടിട്ടുണ്ടെന്നും അല്‍ മുറൈഖി പറഞ്ഞു.
ഇന്ത്യയും ഖത്തറും തമ്മിലുള്ള പങ്കാളിത്തം പുതിയ തലങ്ങളിലേക്കു ഉയരേണ്ടതുണ്ട്. ഇവിടത്തെ ഇന്ത്യന്‍ ബിസിനസ് സമൂഹം ഇതിന് ചാലക ശക്തിയായി പ്രവര്‍ത്തിക്കും. ഖത്തറിലെ ബിസിനസ് അന്തരീക്ഷത്തെ കുറിച്ചു വ്യക്തമായ ധാരണ ഇവര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഖത്തരി ഇന്ത്യന്‍ സംയുക്ത ബിസിനസ് കൗണ്‍സിലിനു രൂപം നല്കാന് തീരുമാനിച്ചിട്ടുണ്ട്. ഈ കൗണ്‍സിലിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇന്ത്യ ഖത്തര്‍ വ്യാപാരത്തിലെ വളര്‍്ച്ച തുടരുമെന്നും അല്‍മുറൈഖി ചൂണ്ടിക്കാട്ടി.
ഖത്തറിനും ഇന്ത്യക്കും ഇടയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക, ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സംരംഭങ്ങളെ പോഷിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ക്യുഎന്‍ ബി ചീഫ് ബിസിസ് ഓഫീസറും എക്സിക്യൂട്ടിവ് ജനറല്‍ മാനേജറുമായ അബ്ദുല്ല മുബാറക് അല്‍ ഖലീഫ, ഐ പി ബി സി പ്രസിഡന്റ് കെ.എം വര്‍ഗീസ്, ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്, ഇന്ത്യയിലെ ഖത്തര്‍ അംബാസഡര്‍ ഫഹദ് റാഷിദ് അല്‍ കഅ്ബി തുടങ്ങിയവരും പങ്കെടുത്തു.
india
വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു; പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍
ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍. എസ്ഐആറിന്റെ പേരില്‍ വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിന് മുന്നിലാണ് പ്രതിഷേധം. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൊല്‍ക്കത്ത പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വലിയ രീതിയില്‍ സുരക്ഷ വീഴ്ചയുണ്ടായതായും തെരഞ്ഞെടുപ്പ് കമ്മീഷന് ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമീഷന് ഓഫീസിലെത്തി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്ന ഘട്ടത്തിലാണ് ബിഎല്‍ഒമാരുടെ പ്രതിഷേധമുണ്ടായത്.
അതേസമയം, ജോലിയെടുക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇത്തരത്തില്‍ അടിച്ചമര്‍ത്തലും അമിതമായ ജോലി സമ്മര്‍ദ്ദവും ഒരുതരത്തിലും അംഗീകരിക്കാം സാധിക്കില്ലെന്നും പ്രതിഷേധിക്കുന്ന ബിഎല്‍ഒമാര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്തത്.
Film
‘ദൃശ്യം 3’യുടെ വിതരണം പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തു; റിലീസ് തീയതി സംബന്ധിച്ച് ആശങ്കയിൽ ആരാധകർ
ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിന്റെ ഏറെ പ്രതീക്ഷയുണർത്തുന്ന ‘ദൃശ്യം 3’യുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, ചിത്രത്തിന്റെ പ്രധാന വിതരണാവകാശങ്ങൾ പ്രമുഖ പ്രൊഡക്ഷൻ–വിതരണ സ്ഥാപനമായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ആശിർവാദ് സിനിമാസിൽ നിന്ന് ഇന്ത്യയിലും വിദേശത്തുമുള്ള എക്സ്ക്ലൂസീവ് വേൾഡ്വൈഡ് തീയറ്റർ അവകാശങ്ങൾ സ്വന്തമാക്കിയതായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി.
വിതരണാവകാശങ്ങൾ വിറ്റതോടെ ‘ദൃശ്യം 3’യുടെ മലയാളം റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക് റീമേക്കുകൾക്കൊപ്പം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യുമോ എന്നതും ചോദ്യം. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എല്ലാ ഭാഷാ പതിപ്പുകളും ഒരേ സമയം തീയറ്ററുകളിൽ എത്താനാണ് സാധ്യതയെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും, മറ്റ് പതിപ്പുകളുടെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളം പതിപ്പ് ആദ്യം എത്തും, റീമേക്കുകൾ പിന്നീട്—എന്ന അഭ്യൂഹങ്ങളും പ്രചരിച്ചുവരുന്നു. എന്നാൽ നിർമാതാക്കളോ സംവിധായകനോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
ജീത്തു ജോസഫ് എഴുതിയും സംവിധാനം ചെയ്ത ‘ദൃശ്യം’ പരമ്പര മലയാള സിനിമയിലെ ഏറ്റവും വിജയം നേടിയ ത്രില്ലർ ഫ്രാഞ്ചൈസികളിൽ ഒന്നാണ്. 2013ൽ പുറത്തിറങ്ങിയ ആദ്യഭാഗം ബോക്സ് ഓഫീസിൽ വൻ വിജയം നേടി; 2021ൽ രണ്ടാം ഭാഗം ആമസോൺ പ്രൈം വീഡിയോയിലൂടെ OTT റിലീസായിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ കേബിൾ ടിവി നെറ്റ്വർക്കുടമ ജോര്‍ജുകുട്ടി (മോഹൻലാൽ) നടത്തുന്ന കഠിന പോരാട്ടമാണ് കഥയുടെ പ്രമേയം.
Film
ഭൂട്ടാന് കാര്‍ കള്ളക്കടത്ത് കേസ്: നടന് അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്കി
കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന് അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്കി. ‘ ഓപ്പറേഷന് നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.
ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.
ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.
-
kerala10 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala13 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
india9 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
News1 day agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
Sports2 days agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala10 hours agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി

