Connect with us

Article

റമസാന്‍ സുഗന്ധം

നന്മക്കൊരു പരിമളമുണ്ടെങ്കില്‍ അതേ സുഗന്ധം തന്നെയാണ് വിശുദ്ധ റമസാന്‍ മാസത്തിനുമുണ്ടാവുക.

Published

on

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

നന്മക്കൊരു പരിമളമുണ്ടെങ്കില്‍ അതേ സുഗന്ധം തന്നെയാണ് വിശുദ്ധ റമസാന്‍ മാസത്തിനുമുണ്ടാവുക. എല്ലാ നന്മകളുടെയും ആഘോഷമായ റമസാനിന് മറ്റെന്ത് ഗന്ധമുണ്ടാവാനാണ്?. നൂല്‍പൊട്ടിയ പട്ടം കാറ്റില്‍ അനിയന്ത്രിതമായി പറന്നുനടക്കുകയും അവസാനം ഏതെങ്കിലും ചെളിക്കുഴിയില്‍ വീഴുന്നതുപോലെ തന്നെയാണ് നിയന്ത്രണങ്ങളില്ലാത്ത മനുഷ്യന്റെ കാര്യവും. കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളില്ലെങ്കില്‍ അവന്‍ ചെന്ന് പതിക്കുക അധര്‍മത്തിന്റെ പടുകുഴിയിലേക്കായിരിക്കും. 1974 ല്‍ മരീന അബ്രാമോവിച്ച് എന്ന ആര്‍ടിസ്റ്റ് നേപിള്‍സിലെ ഒരു ഗാലറിയില്‍ ‘റിഥം ഒ’ എന്ന പേരില്‍ ഒരു പെര്‍ഫോമന്‍സ് നടത്തി. ചുറ്റും 72 ഒബ്ജക്ടുകള്‍ വെച്ച് അവര്‍ ആറ് മണിക്കൂര്‍ നിശ്ചലമായി നിന്നു. സമീപത്തായി വെച്ച റോസ്, മുന്തിരി, തൂവല്‍ പോലുള്ള ഉപദ്രവകരമല്ലാത്തതും കത്രിക, കത്തി, ചങ്ങല, നിറതോക്ക് തുടങ്ങിയ അപകടകരമായതുമായ വസ്തുക്കള്‍ ആളുകള്‍ക്ക് യഥേഷ്ടം ഉപയോഗിക്കാമെന്നും അതിന്റെ പൂര്‍ണ ഉത്തരാവാദിത്തം തനിക്കാണെന്നും അവര്‍ കുറിച്ചു. ആദ്യമാദ്യം നന്നായി പെരുമാറിയ ജനക്കൂട്ടം പ്രതികരണമോ തിരിച്ചടിയോ ഇല്ലെന്ന് മനസിലാക്കിയതോടെ അക്രമോത്സുകതയോടെ പെരുമാറാന്‍ തുടങ്ങി. പ്രത്യാഘാതങ്ങളും നിയന്ത്രണങ്ങളുമില്ലെങ്കില്‍ മനുഷ്യന്റെ പെരുമാറ്റം എത്തരത്തിലായിരിക്കുമെന്നാണ് ഈ പെര്‍ഫോമന്‍സ് വ്യക്തമാക്കിയത്.

മനുഷ്യനെ ധാര്‍മിക പാതയിലൂടെ നയിക്കുന്നതിനുള്ള കൃത്യമായ മാര്‍ഗ നിര്‍ദ്ദേശമാണ് ഇസ്ലാം മതം. അല്ലാഹുവിന് സമര്‍പ്പിക്കുക, നീതിനിഷ്ഠമായ ജീവിതം നയിക്കുക, അതിലൂടെ സമാധാനം നേടുക, പാരത്രിക ജീവിതത്തില്‍ മോക്ഷം നേടുക എന്നതാണ് ഇസ്ലാമിന്റെ അത്യന്തികമായ ലക്ഷ്യം. അതിനായി ഖുര്‍ആനും തിരുസുന്നത്തും മനുഷ്യര്‍ക്ക് ശരിയായ ദിശാബേധം നല്‍കുന്നു. നിര്‍ബന്ധിത ആരാധനാ കര്‍മങ്ങളിലൂടെ ജീവിതശൈലി രൂപപ്പെടുത്താന്‍ സഹായിക്കുന്നു. ദിനേന അഞ്ച് നേരമുള്ള നിസ്‌കാരം മനുഷ്യനെ തിന്മയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. സക്കാത്ത് മനുഷ്യന്റെ സമ്പത്ത് സംശുദ്ധീകരിക്കുന്നു. റമസാന്‍ മാസത്തിലെ നോമ്പ് മനുഷ്യനെ ആത്മീയ ചൈതന്യത്തില്‍ കഴിയാന്‍ പ്രേരിപ്പിക്കുന്നു. ഹജ്ജ് തിരുനബിയുടെയും ഇസ്ലാമിന്റെയും ചരിത്രപാതകളിലൂടെ സഞ്ചരിക്കാനും അനുസ്മരിക്കാനുമുള്ള അവസരം നല്‍കുന്നു.

വിശുദ്ധ റമസാന്‍ മാസത്തിലാണ് നാമിപ്പോഴുള്ളത്. ആഘോഷങ്ങള്‍ക്കും വിനോദങ്ങള്‍ക്കും ധാരാളം സാധ്യതകളുള്ള കാലത്ത് അതില്‍ നിന്നെല്ലാം സമ്പൂര്‍ണമായും മാറി ദൈവേച്ഛലക്ഷ്യം വെച്ച് ആത്മീയ വഴിയില്‍ സഞ്ചരിക്കാനുള്ള അവസരമാണ് റമസാന്‍ നമുക്ക് നല്‍കുന്നത്. പിശാചിനെ ചങ്ങലക്കിടുന്ന മാസമായതിനാല്‍ തെറ്റായ ചിന്തകളിലേക്ക് മനസ് പോകുന്നത് തടയാന്‍ ഏറെ എളുപ്പമാണ്. വിശ്വാസത്തിന്റെ കണികയെങ്കിലും ഹൃദയത്തിലുള്ളവന്റെ മനസിലേക്ക് ‘നോമ്പ് കാലമാണല്ലോ’ എന്ന ചിന്ത വന്നുപതിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ട് തന്നെ ആത്മീയതയില്‍ മുഴുകാനും അല്ലാഹുവിന്റെ പ്രീതിയില്‍ കഴിയാനും റമസാന്‍ നല്ല അവസരമാണ്. പുതിയൊരു ജീവിതക്രമം കെട്ടിപ്പടുക്കാനും സ്വയം പരിഷ്‌കരിക്കാനും പുണ്യമാസത്തില്‍ നമുക്ക് സാധിക്കണം.
പുതിയ ശീലമുണ്ടാക്കാന്‍ 21 ദിവസംമതിയെന്നതാണ് മനഃശാസ്ത്രത്തിലെ നിയമം. 1960കളില്‍ ഡോ. മാക്സ്വെല്‍ മാള്‍ട്സ് രോഗികളില്‍ നടത്തിയ നിരീക്ഷണത്തിലൂടെയാണ് അക്കാര്യം പറയുന്നത്. ഈ നോമ്പുകാലത്ത് പുതിയ ശീലമുണ്ടാക്കാന്‍ നമുക്ക് സാധിക്കണം. ആ നന്മകള്‍ പെരുന്നാളോടെ അവസാനിപ്പിക്കാതെ തുടര്‍ന്നുകൊണ്ടുപോയി നന്മ ജീവിതശൈലിയാക്കാന്‍ ശ്രമിക്കണം. ശീലങ്ങള്‍ ജീവിതശൈലിയാക്കി മാറ്റാന്‍ 90 ദിവസം മതിയെന്നാണ് പഠനങ്ങള്‍ പറയുന്നത്.

എല്ലാവിധ ആസക്തികളെയും ഒഴിവാക്കി സമൂഹത്തിന് ആവശ്യമായ, അനുഗുണനായ മനുഷ്യനായി മാറാന്‍ നമുക്ക് സാധിക്കണം. കൂട്ടുകാരെയും മറ്റുള്ളവരെയും നന്മയുടെ പാതയിലേക്ക് ക്ഷണിക്കുകയും തെറ്റില്‍നിന്നും അവരെ വിമോചിപ്പിക്കുകയും വേണം. വേദനയനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനും നിര്‍ധനരരെ ചേര്‍ത്തുപിടിക്കാനും മുസ്ലിമിന് ഉത്തരവാദിത്തമുണ്ട്. ചൂടുകാലമായതിനാല്‍ പുറംജോലികള്‍ ചെയ്യുന്നവര്‍ക്ക് ജോലി ചെയ്യാന്‍ സാധിച്ചുവെന്ന് വരില്ല. അത്തരക്കാരുടെ വീടുകളിലെ സാമ്പത്തിക പ്രയാസങ്ങള്‍ മനസിലാക്കുകയും അവരെ സഹായിക്കുന്നതിന് മഹല്ലുകളുടെയും കൂട്ടായ്മകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും വേണം. സഹജീവി സ്നേഹവും കാരുണ്യവുമെല്ലാം ആരാധന തന്നെയാണ്. ദാനധര്‍മങ്ങള്‍ അധികരിപ്പിച്ചും കഷ്ടപ്പെടുന്നവരെ ചേര്‍ത്തുപിടിച്ചും സര്‍വശക്തനിലേക്ക് കൂടുതല്‍ അടുക്കാന്‍ നാം ശ്രദ്ധിക്കണം.
പ്രവര്‍ത്തനങ്ങളില്‍ പ്രകടനപരത കടന്നുവരാതെ, ശരീരവും മനസുമെല്ലാം അല്ലാഹുവിന് സമര്‍പ്പിക്കണമെന്ന ആരാധനകളുടെ മര്‍മം അറിഞ്ഞുകൊണ്ടാണ് റമസാനില്‍ ജീവിക്കേണ്ടത്. വികാര വിചാരങ്ങള്‍പോലും അല്ലാഹുവിന്റെ തൃപ്തിയിലായിരിക്കണം. ആ തരത്തിലുള്ള പരിവര്‍ത്തനത്തിലേക്കാണ് റമസാനും വ്രതവും വിശ്വാസികളെ നയിക്കുന്നത്. ത്യാഗവും അനുസരണയും ആത്മീയതയും സ്നേഹവും ക്ഷമയും പാരസ്പര്യവും സാഹോദര്യവും സമാധാനവുമെല്ലാം പഠിപ്പിക്കാനും മികച്ച വ്യക്തിത്വം രൂപപ്പെടുത്താനും റമസാനിന് സാധിക്കുന്നു. പുണ്യങ്ങളുടെ പൂക്കാലമായ റമസാനില്‍ ആ വസന്തം അനുഭവിക്കാനും പരിമളം ആസ്വദിക്കാനും വിശ്വാസികള്‍ക്കാവട്ടെയെന്ന് ആശംസിക്കുന്നു. റമസാന്‍ മാസം സര്‍വശക്തന്റെ തൃപ്തിയിലും സന്തോഷത്തിലും ചെലവഴിക്കാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

 

Article

വീണുപോയിട്ടില്ല, ആ തണല്‍മരം

ഈസക്കയെ ഓര്‍ക്കാതെ ഖത്തറിലെത്തുന്ന ഒരു കലാകാരനും മടങ്ങാറില്ല.

Published

on

By

ഡോ. അബ്ദുല്‍ സമദ്

ഖത്തറിലെ പ്രവാസികള്‍ ഇപ്പോഴും ആ ആഘാതത്തില്‍നിന്ന് മുക്തരായിട്ടില്ല. ഓരോ സാംസ്‌കാരിക പരിപാടികള്‍ നടക്കുമ്പോഴും ഈസക്ക അരികിലുള്ളത് പോലെ തോന്നും. ആ വിയോഗത്തിന് ഒരാണ്ട്. ഈസക്കയെ ഓര്‍ക്കാതെ ഖത്തറിലെത്തുന്ന ഒരു കലാകാരനും മടങ്ങാറില്ല. അത്രത്തോളം അവരുടെ ജീവിതവുമായി അടുത്ത് ഇടപഴകിയ ആളായിരുന്നു കെ. മുഹമ്മദ് ഈസ എന്ന ഈസക്ക. ജീവിതം മുഴുവന്‍ മനുഷ്യ സേവനത്തിനും സ്‌നേഹത്തിനും ഉഴിഞ്ഞുവെച്ച മനുഷ്യന്‍. അതായിരുന്നു ഈസക്ക. പരിചയപ്പെട്ടവരെല്ലാം ആ സ്‌നേഹ സ്പര്‍ശം അറിഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനം അദ്ദേഹത്തിന്റെ ജീവിതശൈലി തന്നെയായിരുന്നു.

സഹായം അര്‍ഹിക്കുന്നവരിലേക്ക് യാതൊരു പിശുക്കും കൂടാതെ സഹായമെത്തിച്ചു. അസാധാരണ വ്യക്തിത്വം എന്നു വിശേഷിപ്പിക്കാവുന്ന ആളായിരുന്നു അദ്ദേഹം. ഈസക്കയുടെ സ്മരണികയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടി വന്നപ്പോഴാണ് ആ വ്യക്തിത്വത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് കൂടുതല്‍ ബോധ്യപ്പെട്ടത്. ചെറുപ്പത്തിലെ കൂട്ടുകാര്‍ മുതല്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും എല്ലാം പറയാനുണ്ടായിരുന്നത് സ്‌നേഹത്തിന്റെ കഥകള്‍ മാത്രം. അദ്ദേഹം വിടവാങ്ങി എന്നത് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നിരവധി പേരെ കണ്ടു.

അവരുടെ കണ്ണുകളിലെ സങ്കടം കണ്ടു. ഏതെങ്കിലും നിലക്ക് ഈസക്കയുടെ സഹായം കിട്ടിയവരായിരുന്നു അവരെല്ലാം. പൊള്ളാച്ചിയിലെ ബാല്യവും കൗമാരവും ആ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു. നാഗൂര്‍ ഹനീഫ ഉള്‍പ്പെടെ നിരവധി ഗായകരുടെ ഇഷ്ടക്കാരനായി മാറിയ അദ്ദേഹം തമിഴ് ഗാനങ്ങള്‍ മനോഹരമായി പാടുമായിരുന്നു. കായിക മേഖലയിലും ഈസക്കയുടെ കയ്യൊപ്പ് പതിഞ്ഞു. ഫുട്‌ബോള്‍ മത്സരങ്ങളുടെ സംഘാടകനായി ചെറുപ്പക്കാരെപോലെ ഈസക്ക മുന്നില്‍നിന്നു. ഹൃദയത്തെ പിടിച്ചുകുലുക്കിയ വിടവാങ്ങല്‍ എന്നു ഈസക്കയുടെ വിയോഗത്തെ വിശേഷിപ്പിക്കാവുന്നതാണ്. പെരിന്തല്‍മണ്ണയില്‍ ഉയരുന്ന ചാരിറ്റി ടവര്‍ ഈസക്കയുടെ ഓര്‍മകളെ നിലനിര്‍ത്തുന്ന ആസ്ഥാനമായിരിക്കും. അതിനേക്കാളുപരി അദ്ദേഹത്തെ അറിഞ്ഞ ഓരോരുത്തരുടെയും മനസ്സില്‍ അദ്ദേഹം അമരനായി ജീവിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

 

Continue Reading

Article

പുതുയുഗ യാത്ര നാടിനെ വീണ്ടെടുക്കാന്‍

പിണറായി വിജയന്‍ സര്‍ക്കാര്‍ പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തിലൂടെ തകര്‍ത്ത കേരളത്തെ വീണ്ടെടുക്കുന്നതിനാണ് ഐക്യജനാധിപത്യ മുന്നണി കാസര്‍ കോട് മുതല്‍ തിരുവനന്തപുരം വരെ ‘പുതുയുഗ യാത്ര’ സംഘടിപ്പിക്കുന്നത്.

Published

on

By

വി.ഡി സതീശന്‍

പിണറായി വിജയന്‍ സര്‍ക്കാര്‍ പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തിലൂടെ തകര്‍ത്ത കേരളത്തെ വീണ്ടെടുക്കുന്നതിനാണ് ഐക്യജനാധിപത്യ മുന്നണി കാസര്‍ കോട് മുതല്‍ തിരുവനന്തപുരം വരെ ‘പുതുയുഗ യാത്ര’ സംഘടിപ്പിക്കുന്നത്. മോദി ഭരണകൂടത്തെ പോലെ ധാര്‍ഷ്ട്യവും ഫാഷിസവുമാണ് ഇടതുപക്ഷമെന്ന് അ വകാശപ്പെടുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെയും മുഖമുദ്ര. സര്‍ക്കാരില്ലായ്മയാണ് കേരളം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. തിരഞ്ഞെടുത്ത സര്‍ക്കാരിന്റെ സാന്നിധ്യം ഉണ്ടാകണമെന്ന് ജനം ആഗ്രഹിക്കുമ്പോഴൊന്നും അതുണ്ടാകാറില്ല. പത്ത് വര്‍ഷം കൊണ്ട് ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ ഉള്‍പ്പെടെ എല്ലാം തകര്‍ത്ത് തരിപ്പണമാക്കി. ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാത്ത അവസ്ഥ. ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ധനപ്രതിസന്ധി. ഭരണ ത്തിന്റെ തണലില്‍ ശബരിമലയിലെ സ്വര്‍ ണവും സി.പി.എം കൊള്ളസംഘം തട്ടിയെടുത്തു. ഈ സര്‍ക്കാരിനെ തുറന്നു കാട്ടുന്നതിനൊപ്പം യു.ഡി.എഫ് അധികാ രത്തില്‍ എത്തിയാല്‍ എന്തു ചെയ്യുമെന്ന് ജനങ്ങളോട് പറയേണ്ടതുണ്ടെന്ന ബോധ്യവും ഞങ്ങള്‍ക്കുണ്ട്. കടക്കെണിയില്‍നിന്നും കേരളത്തെ രക്ഷിക്കുന്നത് ഉള്‍പ്പെടെ ആരോഗ്യ വിദ്യാഭ്യാസ, വികസന മേഖലകളില്‍ യു.ഡി.എഫിന് കൃത്യമായ ബദല്‍ പദ്ധതികളും പരിപാടികളുമുണ്ട്. പുതുയുഗ യാത്രയുടെ ഭാഗമായി
ഓരോ പ്രദേശങ്ങളിലെ പ്രത്യേകമായ പ്ര ശങ്ങള്‍ അതത് പ്രദേശങ്ങളിലെ ജനങ്ങ ളുമായി ചര്‍ച്ച ചെയ്യും.

ശബരിമല ധര്‍മ്മശാസ്താവിന്റെ സ്വര്‍ണം പൊതിഞ്ഞ കട്ടിളയും വാതില്‍പ്പടിയും ദ്വാരപാലകശില്‍പങ്ങളും മോഷ്ടിച്ചു കേസില്‍ മൂന്ന് സി.പി.എം നേതാക്കളാണ് ജയിലില്‍ കിടക്കുന്നത്. സ്വര്‍ണം കട്ടത് സി.പി.എം നേതാക്കളാണ്. മോഷണക്കേ സില്‍ പ്രതികളായ നേതാക്കളെ സംരക്ഷി ക്കുന്നത് മുഖ്യമന്ത്രിയും സര്‍ക്കാരും സി. പി.എം നേതൃത്വവുമാണ്. ശബരിമല സ്വര്‍ ണക്കൊള്ളയില്‍ കോടതി നിയോഗിച്ച എ സ്.ഐ.ടിയുടെ പ്രവര്‍ത്തനത്തെയും മു ഖ്യമന്ത്രിയുടെ ഓഫീസ് മരവിപ്പിച്ചു. പ്രാഥമിക കുറ്റപത്രം പോലും നല്‍കാതെ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുകയാ ണ്. പ്രതികള്‍ പുറത്തിറങ്ങി തെളിവുകളെല്ലാം നശിപ്പിച്ച് മുന്‍ ദേവസ്വം മന്ത്രിയെയും ഇപ്പോഴത്തെ ദേവസ്വം മന്ത്രിയെയും രക്ഷിച്ച് സ്വര്‍ണക്കൊള്ളയിലെ അന്വേഷണം എങ്ങും എത്തിക്കാതിരിക്കാനുള്ള ശ്രമമാണ് സര്‍ക്കാരും സി.പി.എമ്മും നടത്തുന്നത്.

അഴിമതിയും ധൂര്‍ത്തും പിന്‍വാതില്‍ നിയമനങ്ങളും നടത്തി കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടുമ്പോഴും അതിന്റെ ഇരകളായി മാറ്റപ്പെ ടുന്നത് സാധാരണക്കാരാണ്. പെട്രോളി നും ഡീസലിനും നികുതിക്ക്പുറമെ രണ്ട് രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ സെസ് ഇ നത്തില്‍ ഏര്‍പ്പെടുത്തിയത്. ഭൂമിയുടെ ന്യായവിലയും 20 ശതമാനം വര്‍ധിപ്പിച്ചു.

വില കൂട്ടില്ലെന്നു പറഞ്ഞ 13 ഇന സബ് സിഡി ഭക്ഷ്യവസ്തുതുക്കളുടെ വില വര്‍ധി പ്പിച്ചു. അതില്‍ പല സാധനങ്ങളും കിട്ടാ നില്ലാത്ത അവസ്ഥയുമാണ്. വെള്ളക്കരം 300 ശതമാനമാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹി ക ഉപയോക്താക്കള്‍ നേരത്തെ 1000 ലിറ്റ റിന് 4.41 രൂപയാണ് നല്‍കിയിരുന്നതെ ങ്കില്‍ അത് 14.41 രൂപയായി ഉയര്‍ന്നു. 2021 മെയ് മുതല്‍ നാല് തവണ വൈദ്യുതി നി രക്ക് വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ ക്കുള്ള ഫീസുകളും കുത്തനെ വര്‍ധിപ്പി ച്ചു. പതിനൊന്നു മാസമായി രാജ്യത്ത് വി ലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാ നങ്ങളില്‍ ഒന്നാം സ്ഥാനത്താണ് കേരളം. കടുത്ത ധനപ്രതിസന്ധിയെതുടര്‍ന്ന് മാസ ങ്ങളായി സംസ്ഥാനത്ത് ട്രഷറി നിയന്ത്ര ണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സര്‍ക്കാര്‍ പടിയിറങ്ങുമ്പോള്‍ സംസ്ഥാന ത്തിന്റെ മൊത്തം കടം 6 ലക്ഷം കോടി യാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ക്ഷേ മനിധി ബോര്‍ഡ് അടക്കം നല്‍കാനുള്ള കുടിശ്ശിക 2 ലക്ഷം കോടി വരും. ഇത് കൂ ടി കണക്കാക്കിയാല്‍ ആകെ കടം 8 ല ക്ഷം കോടിയാകും. തുച്ഛമായ വേതന വര്‍ ധനവിന് വേണ്ടി തെരുവിലിറങ്ങിയ ആശ പ്രവര്‍ത്തകരെയും അങ്കണവാടി ജീവന ക്കാരെയും അപമാനിച്ചതും ഇടതു സര്‍ ക്കാരിലെ മന്ത്രിമാരാണ്.

കാലങ്ങള്‍ കൊണ്ട് കേരളം വിദ്യാഭ്യാ സ- ആരോഗ്യ മേഖലകളില്‍ ആര്‍ജിച്ചെ ടുത്ത നേട്ടങ്ങളൊക്കെ ഈ സര്‍ക്കാര്‍ പ ത്തു വര്‍ഷം കൊണ്ട് ഇല്ലാതാക്കി. സര്‍വ കലാശാലകളിലെയും കോളജുകളിലെ യും അക്കദമിക് അന്തരീക്ഷം തകര്‍ത്ത് ത രിപ്പണമാക്കി. കുട്ടികള്‍ കൂട്ടത്തോടെ വി ദേശരാജ്യങ്ങളിലക്ക് ചേക്കേറുകയാണ്. ബ്രെയിന്‍ ട്രെയിനാണ് കേരളത്തില്‍ സം ഭവിക്കുന്നത്. ആരോഗ്യ മേഖല വെന്റിലേ റ്ററിലാണ്. ആശുപത്രികളിലെ ശ്രദ്ധയില്ലാ യ്മയും കൈപ്പിഴകളും നിരന്തരമായി വര്‍ ധിക്കുകയാണ്. തിരുവനന്തപുരം മെഡി ക്കല്‍ കോളജിലെ പരിമിതികളെ കുറിച്ച് തുറന്നു പറഞ്ഞ ഡോക്ടറെ അഭിനന്ദിച്ച് കു റവുകള്‍ പരിഹരിക്കുന്നതിന്പകരം ആ ക്ഷേപിക്കാനാണ് ഈ മന്ത്രിയും സര്‍ക്കാ രും ശ്രമിച്ചത്. ചികിത്സാ പിഴവില്‍ നാലാം ക്ലാസുകാരിയായ ഒരു കുഞ്ഞിന്റെ വലത് കൈ മുറിച്ചു മാറ്റേണ്ടിവന്നതും കേരള ത്തിലാണ്. ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നും ഇല്ലാതെ സര്‍ക്കാര്‍ ആശുപത്രി തുറന്ന് വച്ച് എത്രയെത്ര കുടുംബങ്ങളെ യാണ് ഇവര്‍ അനാഥമാക്കിയത്.

ഉദ്യോഗസ്ഥ- രാഷ്ട്രീയ അഴിമതിയുടെ ഏറ്റവും വലിയ സ്മാരകമായി ദേശീയപാ ത മാറി. ദേശീയ പാതയിലെ അഴിമതി നിര്‍ മ്മിതികള്‍ തകര്‍ന്നുവീഴുന്നത് പതിവ് സം ഭവമായി. റീല്‍സ് എടുക്കാനും ക്രെഡിറ്റ് എ ടുക്കാനും നടന്നവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ട മില്ല. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തത്തില്‍നിന്നും ഒഴിഞ്ഞു മാ റാനാകില്ല. നൂറ്റി അന്‍പതോളം സ്ഥലത്ത് ദേശീയപാത നിര്‍മ്മാണത്തില്‍ പാളിച്ചക ളുണ്ടായിട്ടും പിണറായി സര്‍ക്കാരിന് ഒരു പരാതിയും ഇല്ല, കേന്ദ്ര- സംസ്ഥാന സര്‍ ക്കാരുകള്‍ ഒത്തുകളിക്കുകയാണ്. മോദിയുടെയും അമിത്ഷായുടെയും മുന്നില്‍ കുനിഞ്ഞ് നില്‍ക്കുന്നയാളാണ് പിണറായി വിജയന്‍. മോദിയും അമിത് ഷായും എവിടെ ഒപ്പിടാന്‍ പറഞ്ഞാലും അവിടെയൊക്കെ ഒപ്പിടും. അതാണ് പി.എം ശ്രീയിലും തൊഴില്‍ ഭേദഗതി നിയമത്തിലും കണ്ടത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പി ലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ ത്തില്‍നിന്നും രക്ഷപ്പെടാന്‍ തൃശൂര്‍ പാര്‍ല മെന്റ് സിറ്റാണ് സി.പി.എം ബി. ജെ.പിക്ക് തീ റെഴുതിക്കൊടുത്തത്. മുഖ്യമന്ത്രിക്കും കുടും ബാംഗങ്ങള്‍ക്കും സി. പി. എം നേതാക്കള്‍ എതിരായ എത്രയെത്ര അഴിമതി കേസുകളി ലാണ് ബി.ജെ.പി – സി. പി.എം കൂട്ടുകെട്ടില്‍ ഒത്തുതീര്‍പ്പായത്. മൈക്കിന് മുന്നില്‍ വര്‍ഗീ യതക്ക് എതിരായ പോരാട്ടവും സ്റ്റേജിന് പി ന്നില്‍ വര്‍ഗീയ വാദികളെ ആശ്ലേഷിക്കുന്ന കാപട്യവും കേരളത്തിലെ ജനം തിരിച്ചറി ഞ്ഞ് തുടങ്ങിയിട്ടുണ്ട്

 

Continue Reading

Article

സമസ്ത ശതാബ്ദിയുടെ വെളിച്ചത്തില്‍

മതത്തിന്റെ പേരില്‍ സ്വയം നിര്‍മിച്ചെടുത്ത ഏതെങ്കിലും പുതിയ ആശയവാദമോ ഐഡിയോളജിയോ സമസ്തയ്ക്കില്ല.

Published

on

By

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

മുസ്‌ലിം ജനസാമാന്യത്തിന്റെ ആത്മീയ നേതൃത്വമായി നൂറാം വര്‍ഷത്തിലേക്ക് കടക്കുകയാണ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ. 1926 ജൂണ്‍ 26ന് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് രൂപംകൊണ്ട ഈ പണ്ഡിതസഭ, സ്‌നേഹത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഇസ്‌ലാമിക ജീവിതക്രമത്തിന്റെ കരുത്താര്‍ന്ന പ്രതീകമാണ്. മതത്തിന്റെ പേരില്‍ സ്വയം നിര്‍മിച്ചെടുത്ത ഏതെങ്കിലും പുതിയ ആശയവാദമോ ഐഡിയോളജിയോ സമസ്തയ്ക്കില്ല. മറിച്ച്, ലോകത്തെ മുസ്‌ലിം മഹാഭൂരിപക്ഷം നൂറ്റാണ്ടുകളായി സ്വീകരിക്കുകയും അനുസരിക്കുകയും ചെയ്തുവന്ന വിശുദ്ധ പാരമ്പര്യ ഇസ്‌ലാമിന്റെ നയനിലപാടുകളും സമീപനരീതികളും അതേ തനിമയോടെ സംരക്ഷിച്ചുനിര്‍ത്തുക എന്ന ദൗത്യമാണ് സമസ്ത ഏറ്റെടുത്തിരിക്കുന്നത്. ഒരു നൂറ്റാണ്ടുകാലമായി കേരളത്തില്‍ സമസ്ത നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ഈ ദൗത്യം, മതകാര്യങ്ങളില്‍ കൃത്യവും കണിശവുമായ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ തന്നെ, ഓരോ ഇടപെടലും സാമൂഹിക സമാധാനത്തെയും സാംസ്‌കാരിക സുതാര്യതയെയും സ്പര്‍ശിക്കുന്നതാണ്.

കേരളത്തിലെ ഇസ്‌ലാമിന്റെയും മുസ്‌ലിം സമൂഹത്തിന്റെയും ചരിത്രം, പ്രവാചകകാലത്തോളം പഴക്കമുള്ളതാണെന്നതാണ് ചരിത്രസൂചനകള്‍ നല്‍കുന്ന ദൃഢമായ സന്ദേശം. അങ്ങനെയെത്തിയ മതബോധം, അതിന്റെ തനിമയും വിശുദ്ധിയും ചോര്‍ന്നുപോകാതെ തലമുറകളിലൂടെ കൈമാറപ്പെടുന്നതില്‍, ഓരോ കാലഘട്ടത്തിലെയും കേരളീയ പണ്ഡിതന്മാര്‍ അത്യന്തം ജാഗ്രത പുലര്‍ത്തി. ഇതിനിടയില്‍, മുസ്‌ലിം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാലാനുസൃതമായി പുതിയ ചിന്താപ്രസ്ഥാനങ്ങളും വ്യാഖ്യാനധാരകളും ഉയര്‍ന്നുവന്നു. അവ പലപ്പോഴും കടുത്ത വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവച്ചു. അത്തരം ഭിന്നതകള്‍ കേരളത്തെ ബാധിക്കാതിരിക്കാന്‍, ഇവിടുത്തെ പണ്ഡിത മഹത്തുക്കള്‍ അതീവ ജാഗ്രതയോടെ കോട്ടകെട്ടി നിന്നു. എന്നാല്‍, ഈ സുദീര്‍ഘമായ സംരക്ഷണപരമ്പരയെ വെല്ലുവിളിച്ചുകൊണ്ട്, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വഹാബിസം പോലുള്ള ചില ചിന്താപ്രസ്ഥാനങ്ങള്‍ കേരള മുസ്‌ലിം സമൂഹത്തിലേക്കും നുഴഞ്ഞുകയറാന്‍ തുടങ്ങി. പാരമ്പര്യ വിശ്വാസങ്ങളെയും ആത്മീയാചാരങ്ങളെയും ചോദ്യം ചെയ്യുന്ന ഈ പ്രവണതകള്‍, സമൂഹത്തില്‍ ആശയകുഴപ്പത്തിനും വിഭജനത്തിനും വഴിയൊരുക്കുമെന്ന തിരിച്ചറിവ് പണ്ഡിതന്മാര്‍ക്ക് വ്യക്തമായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ്, വിശുദ്ധ പാരമ്പര്യ ഇസ്‌ലാമിന്റെ ആദര്‍ശങ്ങളും സമീപനങ്ങളും സംരക്ഷിക്കുവാന്‍ പണ്ഡിതര്‍ ഒരുമിച്ചു രംഗത്തിറങ്ങുകയും അതിന്റെ ഫലമായി സമസ്ത കേരള ജംഇയ്യതുല്‍ ഉലമ രൂപംകൊള്ളുകയും ചെയ്തത്.

ആ ദൗത്യത്തില്‍ സമസ്ത പൂര്‍ണമായി വിജയിച്ചു എന്നുതന്നെ പറയാം. ഈ നാട്ടിലെ മഹാഭൂരിപക്ഷം വരുന്ന മുസ്‌ലിംകളും മതകാര്യങ്ങളില്‍ സമസ്തയുടെ ഉപദേശനിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തു. ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍, സമസ്ത കേരളത്തിന്റെ മതചരിത്രത്തിലെ ഒരു സംഘടന മാത്രമല്ല; പാരമ്പര്യവും സമാധാനവും ഉത്തരവാദിത്വവും ചേര്‍ന്ന് രൂപംകൊണ്ട ഒരു ജീവിക്കുന്ന പൈതൃകമായി നിലകൊള്ളുകയാണ്. ആദര്‍ശ സംരക്ഷണത്തെ പ്രസ്ഥാനത്തിന്റെ പ്രാഥമിക ദൗത്യമായി കാണുമ്പോഴും ഈ നാടിന്റെയും സമൂഹത്തിന്റെയും മുസ്‌ലിം സമുദായത്തിന്റെയും സമഗ്ര പുരോഗതിയെ ഒരിക്കലും അവഗണിക്കാത്ത സംഘടനയാണ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ. സമൂഹത്തിലെ ദുര്‍ബരെ ചേര്‍ത്തുപിടിച്ച് സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ സമസ്ത ചെയ്തത്. നിരവധി സഹായ കൈമാറ്റങ്ങളിലൂടെ പലരുടെയും കണ്ണീരൊപ്പാനും ആശ്രയമാവാനും സാധിച്ചിട്ടുണ്ട്.
1934ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സമസ്തയുടെ ഭരണഘടനയില്‍, സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വ്യക്തമായും കൃത്യമായും രേഖപ്പെടുത്തിയിട്ടുണ്ട്. അതിലെ അഞ്ചാമത്തെ വകുപ്പ് സമസ്തയുടെ സാമൂഹികദര്‍ശനത്തെ സമഗ്രമായി പ്രതിഫലിപ്പിക്കുന്നതാണ്.

അതില്‍ പറയുന്നത് ഇപ്രകാരമാണ്: ‘മുസ്‌ലിം സമുദായത്തിന്റെ പൊതുവായ ഗുണത്തിനും സമുദായ മധ്യേ ഉണ്ടായിക്കൊണ്ടിരിക്കുന്ന അധര്‍മം, അനൈക്യം, അരാജകത്വം, അന്ധവിശ്വാസം മുതലായവയെ നശിപ്പിച്ച്, സമുദായത്തിന്റെയും മതത്തിന്റെയും അഭിവൃദ്ധിക്കും ഗുണത്തിനും വേണ്ടി പരിശ്രമിക്കുക’. ഈ ഒരു വകുപ്പില്‍തന്നെ, സമുദായ പുരോഗതിയുമായി ബന്ധപ്പെട്ട എല്ലാ അംശങ്ങളും സംക്ഷിപ്തമായി അടങ്ങിയിട്ടുണ്ട്. മതപരമായ ശുദ്ധിയും സാമൂഹിക ഐക്യവും നൈതികബോധവും ബൗദ്ധിക ജാഗ്രതയും ഇവയെല്ലാം സമസ്ത അതിന്റെ ദൗത്യത്തിന്റെ ഭാഗമാക്കി. അതുകൊണ്ടുതന്നെ, കാലാകാലങ്ങളില്‍ സമുദായ ഐക്യത്തെയും വിശ്വാസഘടനയെയും തകര്‍ക്കാന്‍ ഇടയാക്കുന്ന വിവിധ ചിന്താപ്രസ്ഥാനങ്ങള്‍ക്കെതിരേ സമസ്ത പണ്ഡിതന്മാര്‍ ശക്തമായ നിലപാട് സ്വീകരിച്ചു. വഹാബിസം, ഖാദിയാനിസം, മൗദൂദിസം, തബ്‌ലീഗിസം, ചേകന്നൂരിസം, കപട സൂഫിസം തുടങ്ങിയ പ്രവണതകള്‍ക്കെതിരേ സമസ്ത രംഗത്തിറങ്ങിയത്, വ്യക്തിപരമായ വിരോധത്തിനോ സംഘടനാതാല്‍പര്യങ്ങള്‍ക്കോ വേണ്ടിയല്ല. മറിച്ച്, അവ സമുദായത്തിന്റെ ആത്മീയാടിത്തറയെ ദുര്‍ബലപ്പെടുത്തുകയും ഐക്യവും കെട്ടുറപ്പും തകര്‍ക്കുകയും ചെയ്യുന്ന ചിന്താധാരകളാണെന്ന ഗൗരവമായ തിരിച്ചറിവില്‍ നിന്നാണ് ആ പ്രതിരോധം രൂപപ്പെട്ടത്.

അതേസമയം, ആദര്‍ശവിഷയങ്ങളില്‍ ഇങ്ങനെ കണിശമായ സമീപനം സ്വീകരിച്ചിരുന്നെങ്കിലും സമുദായത്തിന്റെ അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങളില്‍, വിഷയാധിഷ്ഠിതമായി എല്ലാവരോടും സഹകരിക്കാന്‍ സമസ്ത എപ്പോഴും തയാറായിരുന്നു. 1985 ലെ ശരീഅത്ത് വിവാദം ഇതിന് ഏറ്റവും മനോഹരവും ചരിത്രപ്രാധാന്യമുള്ളതുമായ ഉദാഹരണമാണ്. ഇന്ത്യന്‍ ഭരണഘടന അനുവദിച്ച മുസ്‌ലിം വ്യക്തിനിയമത്തെ പതുക്കെ ദുര്‍ബലപ്പെടുത്താനും ഇല്ലാതാക്കാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശ്രമങ്ങള്‍ ശക്തമായപ്പോള്‍, അതിനെതിരേ മുസ്‌ലിം ബഹുജന പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു. കേരളത്തില്‍ ആ പ്രക്ഷോഭങ്ങള്‍ക്ക് ദിശയും നേതൃത്വവും നല്‍കിയതാകട്ടെ, സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ അന്നത്തെ കാര്യദര്‍ശിയായിരുന്ന ശൈഖുനാ ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ ആയിരുന്നു. ഇതര സമുദായങ്ങളുമായി സൗഹൃദത്തിലും സഹിഷ്ണുതയിലും സഹവര്‍ത്തിത്വത്തിലും ജീവിക്കണമെന്ന വിശുദ്ധ പാരമ്പര്യ ഇസ്‌ലാമിന്റെ നിലപാട് ജീവിതതലത്തില്‍ ഉറച്ചുനിന്ന സംഘടനയാണ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ. സാമുദായിക ബന്ധങ്ങളെ തകര്‍ക്കുന്ന ഏത് ചെറുനീക്കമായാലുംഅത് അകത്തുനിന്നായാലും പുറത്തുനിന്നായാലുംസമസ്ത ഒരിക്കലും അംഗീകരിച്ചില്ല.

സമൂഹങ്ങള്‍ക്കിടയിലെ വിശ്വാസവും സൗഹൃദവും സമാധാനവും തകര്‍ക്കാനുള്ള ശ്രമങ്ങളെ, അത്യന്തം ജാഗ്രതയോടെയും കണിശതയോടെയും തന്നെയാണ് സമസ്ത പ്രതിരോധിച്ചത്. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് രൂപപ്പെട്ട വികാരാഭിമുഖമായ അന്തരീക്ഷത്തെ ചൂഷണം ചെയ്ത് രംഗത്തുവന്ന വിവിധ കക്ഷികളെ, സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദം തകരാതിരിക്കാന്‍ സമസ്ത തുടക്കത്തിലേ നിയന്ത്രിച്ചുനിര്‍ത്തി. തീവ്രവാദ ആശയങ്ങളുള്ള സംഘടനകളെ തിരിച്ചറിഞ്ഞ് പ്രതിരോധിച്ചതിനൊപ്പം രാജ്യത്തെ സൗഹൃദത്തിനും സമാധാനത്തിനും വിള്ളലുണ്ടാക്കുന്ന ഓരോ ചലനങ്ങളെയും എതിര്‍ക്കാന്‍ എന്നും മുന്നണിയിലുണ്ടായിരുന്നു.

1921 ലെ മലബാര്‍ കലാപത്തിനു ശേഷമുള്ള കാലഘട്ടം, രാഷ്ട്രീയ അസ്ഥിരതയും സാമൂഹിക അനിശ്ചിതത്വവും നിറഞ്ഞ ഒരു ഘട്ടമായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍, വികാരാഭിമുഖമായ നിയമവിരുദ്ധ പോരാട്ടങ്ങളിലേക്കും അനാവശ്യ വിപ്ലവങ്ങളിലേക്കും സമൂഹം വഴുതിപ്പോകാതിരിക്കാനും മുസ്‌ലിം സമുദായത്തിന് സുരക്ഷിതത്വബോധവും ആത്മവിശ്വാസവും നല്‍കാനും സമസ്ത ധൈര്യപൂര്‍വം മുന്നിട്ടിറങ്ങി. അരാജകമാര്‍ഗത്തിലേക്ക് നീങ്ങരുതെന്നും മാന്യവും ഉത്തരവാദിത്വവുമുള്ള മാര്‍ഗങ്ങളിലൂടെയാണ് അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതെന്നും സമസ്ത നിരന്തരം ആഹ്വാനം ചെയ്തു. അതേസമയം, സമുദായത്തിന്റെ അവകാശങ്ങളെയും അധികാരങ്ങളെയും കവര്‍ന്നെടുക്കാന്‍ ഭരണകൂടങ്ങള്‍ ശ്രമിച്ചപ്പോള്‍, അതിനെതിരേ മൗനമായി നില്‍ക്കാനും സമസ്ത തയാറായില്ല. 1929 ല്‍ വിവാഹപ്രായവുമായി ബന്ധപ്പെട്ട് ബ്രിട്ടിഷ് സര്‍ക്കാര്‍ കൊണ്ടുവന്ന സാരദാ ആക്ട് ഇതിന് ആദ്യകാല ഉദാഹരണങ്ങളില്‍ ഒന്നായിരുന്നു. മതവും ലൗകികതയും തമ്മില്‍ ഏറ്റുമുട്ടാതെ, പരസ്പരം പൂരകങ്ങളായി നിലനില്‍ക്കുന്ന വിദ്യാഭ്യാസ സംവിധാനങ്ങളിലൂടെ സമുദായത്തിന്റെ സമഗ്ര പുരോഗതി സാധ്യമാക്കുക എന്നതാണ് സമസ്തയുടെ ഏറ്റവും വലിയ സംഭാവനകളിലൊന്ന്. ഈ ദര്‍ശനം സമസ്തയുടെ ഭരണഘടനയില്‍ തന്നെ വ്യക്തമായി പ്രതിഫലിക്കുന്നു. അതിലെ ഡി. വകുപ്പ് പറയുന്നത് ഇപ്രകാരമാണ്: ‘മതവിദ്യാഭ്യാസത്തെ പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനു പുറമേ, മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഹാനി തട്ടാത്ത വിധത്തിലുള്ള ലൗകിക വിദ്യാഭ്യാസ വിഷയങ്ങളിലും വേണ്ടത് ചെയ്യുക’.

ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍, 1928 ല്‍ തന്നെ താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂമില്‍ മലയാളം, ഉറുദു, ഇംഗ്ലീഷ് ഭാഷകള്‍ പഠിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് സര്‍ക്കാര്‍ അധികൃതരോട് ആവശ്യപ്പെട്ടത് സമസ്തയായിരുന്നു. 1933 മാര്‍ച്ച് അഞ്ചിന് ഫറോക്കില്‍ ചേര്‍ന്ന സമസ്തയുടെ ആറാം സമ്മേളനം, മലബാറില്‍ മത–വൈജ്ഞാനിക കേന്ദ്രങ്ങളെ കൂടുതല്‍ സജീവമാക്കാന്‍ സമൂഹത്തോട് ശക്തമായി ആഹ്വാനം ചെയ്തു. ഈ ശ്രമങ്ങളുടെ ക്രമബദ്ധമായ തുടര്‍ച്ചയായാണ് 1951 ല്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് രൂപംകൊണ്ടത്. ഇന്ന്, ലോകത്ത് തന്നെ അപൂര്‍വമായ ഒരു മാതൃകയായി, ഈ വിദ്യാഭ്യാസ സംവിധാനം ആയിരക്കണക്കിന് കുട്ടികള്‍ക്ക് മതബോധവും നൈതിക അടിത്തറയും നല്‍കി മുന്നേറുകയാണ്. ഇന്ന് കേരളത്തില്‍ 6000 ലധികം മഹല്ലുകളും പതിനൊന്നായിരത്തിലധികം മദ്രസകളും നിരവധി അറബി കോളജുകളും പള്ളിദര്‍സുകളും സമസ്തയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്കും, മലയാളികള്‍ തിങ്ങി താമസിക്കുന്ന ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും സമസ്തയുടെ പ്രവര്‍ത്തനം വ്യാപിച്ചു. അടുത്ത കാലത്ത്, ഉത്തരേന്ത്യയിലെ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും സാമൂഹിക നവോത്ഥാന സംരംഭങ്ങളും ആരംഭിച്ചുകൊണ്ട്, സമസ്ത തന്റെ ദൗത്യപരിധി കൂടുതല്‍ വിശാലമാക്കുകയും ചെയ്യുന്നു. നൂറ്റാണ്ടിന്റെ നിറസാന്നിധ്യമായി ജ്വലിച്ചു നിന്ന് സമസ്തയുടെ ഈ വെളിച്ചം അടുത്ത നൂറ്റാണ്ടിലേക്കും അടുത്ത തലമുറകളിലേക്കും എത്തേണ്ടതുണ്ട്. നമ്മുടെ പരിസരങ്ങളിലുള്ള പ്രദേശങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കേണ്ടതുണ്ട്. അതിനായി നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം.

 

Continue Reading

Trending