Connect with us

More

അഹമ്മദ് സാഹിബില്ലാത്ത റമദാന്‍

Published

on

പി.എ മുബാറക്

ഈ ആണ്ടിലെ പുണ്യമാസത്തിന്റെ പരിസമാപ്തി കുറിക്കുമ്പോള്‍ നമ്മുടെ പ്രിയങ്കരനായ ഇ അഹമ്മദ് സാഹിബിന്റെ വിയോഗമാണ് വേദനപ്പെടുത്തുന്നത്. കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷമായി റമദാനിലെ ഏതെങ്കിലും ഒരു ദിവസം ഖത്തറിന് വേണ്ടി അഹമ്മദ് സാഹിബ് മാറ്റിവെക്കുമായിരുന്നു. എത്ര തിരക്ക് പിടിച്ച പരിപാടിയുണ്ടെങ്കിലും ഒരു ദിവസം നോമ്പ് തുറക്ക് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍താനിയുടെ ആതിഥ്യം സ്വീകരിച്ച് കൊണ്ടു ദോഹയിലെത്തുന്ന അഹമ്മദ് സാഹിബിന്റെ അസാന്നിധ്യം ഒരു നൊമ്പരമായി നിലനില്‍ക്കുന്നു.
എംപിയായിരുന്നപ്പോഴും കേന്ദ്രമന്ത്രിയായിരിക്കുമ്പോഴും ഖത്തറിലെ ഇഫ്താറിനെത്തുന്നതിന് യാതൊരു വിഘ്‌നവും ഉണ്ടായിട്ടില്ല. ഇവിടെയെത്തുമ്പോള്‍ കെ.എം.സി.സിയുടെയും മറ്റും സൗഹൃദ വലയം അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കും. കുറെ പഴയ കഥകളും തമാശകളും പങ്കെുവെക്കുന്നത് സ്മരണയില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. റമദാനല്ലാത്ത ഖത്തര്‍ സന്ദര്‍ശന വേളയില്‍ എന്നോട് എപ്പോഴും നിഷ്‌കര്‍ഷിക്കുക എണ്ണയില്ലാത്ത ഭക്ഷണമാണ്. ഭക്ഷണം ആവി അകറ്റിയത് പ്രത്യേകിച്ച് പുട്ട്, ഇടിയപ്പം, മീന്‍ കറി തുടങ്ങിയവ അദ്ദേഹത്തിന് പ്രിയങ്കരമായിരുന്നു. അത് വീട്ടില്‍ നിന്ന് ലഭ്യമാക്കാനാണ് ശ്രമിക്കുക.

e-ahammed
ഖത്തര്‍ സന്ദര്‍ശിക്കുമ്പോഴെല്ലാം പുലര്‍ച്ചെ നടക്കാന്‍ പോകാന്‍ എന്നെ വിളിക്കും. അത് മന്ത്രിയായിരുന്നപ്പോഴും എംപിയായിരുന്നപ്പോഴും എല്ലാം. ഞങ്ങള്‍ രാവിലെ കാറില്‍ കയറി കോര്‍ണീഷിലെത്തി ആറ് കിലോമീറ്ററെങ്കിലും നടക്കും. ചൂടൂകാലമായാലും തണുപ്പ് കാലമായാലും.
ഒരു ദിവസം ഞാന്‍ ഉറങ്ങിപ്പോയി. അഹമ്മദ് സാഹിബിന്റെ പേഴ്‌സണല്‍ സ്റ്റാഫ് ഷഫീഖ് എന്നെ വിളിച്ചുണര്‍ത്തി. ”അഹമ്മദ് സാഹിബ് കാത്തിരിക്കുന്നു…നടക്കാന്‍ പോകാന്‍”. ചാടി എഴുന്നേറ്റ് ഓടി മാരിയറ്റ് ഹോട്ടലിലെ റൂമിലെത്തിയപ്പോള്‍ അദ്ദേഹം ഖുര്‍ആന്‍ പാരായാണം ചെയ്യുകയായിരുന്നു. നല്ലൊരു വഴക്കു പ്രതീക്ഷിച്ച എനിക്ക് തെറ്റി. സ്‌നേഹപൂര്‍വ്വം പറഞ്ഞു. ”നീ പ്രിയതമയുമായി കിടക്കുകയല്ലേ…അങ്ങനെയൊക്കെ സംഭവിക്കും.” പലപ്പോഴും എന്നില്‍ നിന്ന് ചെറിയ ചില തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അദ്ദേഹം ശാസിക്കുമായിരുന്നു. എങ്കിലും ഒരു പരാതിയോ പരിഭവമോ തോന്നാറില്ല. പിന്നീട് അദ്ദേഹം സ്‌നേഹപൂര്‍വ്വം തെറ്റ് ചൂണ്ടി കണിച്ച തന്ന് അത് മയപ്പെടുത്തും.
സ്മരണയില്‍ നില്‍ക്കുന്ന ധാരാളം അനുഭവങ്ങള്‍ കഴിഞ്ഞ നാല് പതിറ്റാണ്ട് കാലത്തെ അഹമ്മദ് സാഹിബുമായുള്ള ഊഷ്മള ബന്ധത്തില്‍ അയവിറക്കാനുണ്ട്്. എം.എല്‍.എ ആയിരുന്നപ്പോഴും കേരള സ്‌റ്റേറ്റ്് റൂറല്‍ ഡവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ആയിരിക്കുമ്പോഴും കേരള വ്യവസായ മന്ത്രിയായിരിക്കുമ്പോഴും അതിന് ശേഷം ലോകസഭാ മെംബര്‍, കേന്ദ്ര മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമ്പോഴുമെല്ലാം അദ്ദേഹവുമായി അടുത്തുനിന്നു. അഹമ്മദ് സാഹിബിന്റെ വിയോഗം വരുത്തിയ ദു:ഖം ഇന്നും വേദനയായി അവശേഷിക്കുന്നു. ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍താനിയുടെ വസതിയില്‍ അദ്ദേഹം ഇഫ്താറിനെത്താത്ത മറ്റൊരു നോമ്പുകാലവും നൊമ്പരമുണര്‍ത്തി കടന്നുപോവുന്നു.

india

‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോ​ദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍

Published

on

കേണൽ സോഫിയ ഖുറേഷിക്കെതിരായ BJP മന്ത്രിയുടെ അധിക്ഷേപത്തിൽ പ്രതികരണവുമായി ഷാഫി പറമ്പില്‍ MP. BJP അവരുടെ തനിനിറം കാണിച്ചു, മന്ത്രിയെ പുറത്താക്കണം. ആർമിക്ക് വേണ്ടി സേവനം ചെയ്യുന്ന കുടുംബത്തിലെ അം​ഗമായ കേണൽ സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോ​ദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും ആ പദവിയിൽ തുടരാൻ അർഹതയില്ലാത്തവരാണ്.

ഒരിക്കലും രാജ്യത്തിന് അംഗീകരിക്കാൻ കഴിയില്ല. ആർമി മേധാവിയെ പോലും സൈബർ ലിഞ്ചിങിന് ഇരയാക്കി. രാജ്യത്തിൻറെ അഭിമാനമാണവർ. തീവ്രവാദത്തെ പരാജയപ്പെടുത്തിയത് രാജ്യം ഒറ്റക്കെട്ടായാണ്. മന്ത്രിയെ ബിജെപി പുറത്താക്കണം. ഓപ്പറേഷൻ സിന്ദൂർ ലോകത്തിന് അഭിമാനമാണ്. ഇന്ത്യയെ സംബന്ധിച്ച് കശ്മീരിന് ഒരു മൂന്നാംകക്ഷി ഇടപെടൽ ആവശ്യമില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

മന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരേ ജോൺ ബ്രിട്ടാസ് എം പിയും രംഗത്തെത്തി. കുന്‍വര്‍ വിജയ് ഷായുടെ പ്രസംഗം വിഷലിപ്തം.മന്ത്രിയെ പുറത്താക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. ബിജെപിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ മന്ത്രിയെ പുറത്താക്കണം. പ്രസംഗം നടത്തുമ്പോൾ വേദിയിലുള്ള ബിജെപി നേതാക്കൾ ആർത്ത് അട്ടഹസിച്ചു ചിരിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.

ഓപ്പറേഷന്‍ സിന്ദൂറിനേക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കേണല്‍ സോഫിയ ഖുറേഷിയായിരുന്നു. വിജയ് ഷായുടെ പരാമര്‍ശം ഇന്ത്യന്‍ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

വിജയ് ഷാ നടത്തിയത് അങ്ങേയറ്റം അപമാനകരവും ലജ്ജാകരവും അസഭ്യവുമാണെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ബിജെപിയും ആർഎസ്എസും സ്ത്രീവിരുദ്ധ മനോഭാവം പുലർത്തുന്നുവരാണെന്നും ഖർഗെ കുറ്റപ്പെടുത്തി.

കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി മധ്യപ്രദേശിലെ ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷാ രംഗത്തെത്തിയിരുന്നു. സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Published

on

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ഇന്നും തുടരും. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബര്‍ ദ്വീപ്, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. സാധാരണ ഈ മേഖലയില്‍ കാലവര്‍ഷം എത്തിയാല്‍ പത്ത് ദിവസത്തിനകം കേരളത്തില്‍ എത്താറുണ്ട്. ഇത്തവണ മെയ് 27 ന് കാലാവര്‍ഷം കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

kerala

തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിലും ഔട്ട്ലെറ്റിലും വൻ തീപിടുത്തം; ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു

Published

on

പത്തനംതിട്ട: തിരുവല്ല പുളിക്കീഴിലുള്ള ബെവ്‌കോ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം. ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു. ഏട്ടേകാല്‍ ഓടെയാണ് തീ ആളിപ്പടര്‍ന്നത്. ജവാന്‍ മദ്യം ഉത്പാദിപ്പിക്കുന്ന സ്ഥലത്താണ് തീപിടത്തമുണ്ടായതെന്നാണ് അറിയാന്‍ കഴിയുന്നത്. ചെറിയ ചെറിയ പൊട്ടിത്തെറികള്‍ ഉണ്ടായതായും വിവരമുണ്ട്. ഒരു മണിക്കൂറിലേറേ നേരം തീയണയ്ക്കാന്‍ ശ്രമം നടത്തിയിട്ടും തീ നിയന്ത്രണവിധേയമായാക്കാനായിട്ടില്ല.

കെട്ടിടത്തിന്‍റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്നും തീ പടർന്നത് ആവാമെന്നാണ് പ്രാഥമിക നിഗമനം. അലൂമിനിയം ഷീറ്റിന്‍റെ മേൽക്കൂരിയുള്ള കെട്ടിടം പൂർണമായും കത്തിയമര്‍ന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

തീ കുടുതല്‍ മേഖലയിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമം നടത്തുകയാന്നെ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു ഗോഡൗണിന്റെ ഒരുഭാഗം പൂര്‍ണമായി കത്തിനശിച്ചു.

 

Continue Reading

Trending