Connect with us

More

അഹമ്മദ് സാഹിബില്ലാത്ത റമദാന്‍

Published

on

പി.എ മുബാറക്

ഈ ആണ്ടിലെ പുണ്യമാസത്തിന്റെ പരിസമാപ്തി കുറിക്കുമ്പോള്‍ നമ്മുടെ പ്രിയങ്കരനായ ഇ അഹമ്മദ് സാഹിബിന്റെ വിയോഗമാണ് വേദനപ്പെടുത്തുന്നത്. കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷമായി റമദാനിലെ ഏതെങ്കിലും ഒരു ദിവസം ഖത്തറിന് വേണ്ടി അഹമ്മദ് സാഹിബ് മാറ്റിവെക്കുമായിരുന്നു. എത്ര തിരക്ക് പിടിച്ച പരിപാടിയുണ്ടെങ്കിലും ഒരു ദിവസം നോമ്പ് തുറക്ക് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍താനിയുടെ ആതിഥ്യം സ്വീകരിച്ച് കൊണ്ടു ദോഹയിലെത്തുന്ന അഹമ്മദ് സാഹിബിന്റെ അസാന്നിധ്യം ഒരു നൊമ്പരമായി നിലനില്‍ക്കുന്നു.
എംപിയായിരുന്നപ്പോഴും കേന്ദ്രമന്ത്രിയായിരിക്കുമ്പോഴും ഖത്തറിലെ ഇഫ്താറിനെത്തുന്നതിന് യാതൊരു വിഘ്‌നവും ഉണ്ടായിട്ടില്ല. ഇവിടെയെത്തുമ്പോള്‍ കെ.എം.സി.സിയുടെയും മറ്റും സൗഹൃദ വലയം അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കും. കുറെ പഴയ കഥകളും തമാശകളും പങ്കെുവെക്കുന്നത് സ്മരണയില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. റമദാനല്ലാത്ത ഖത്തര്‍ സന്ദര്‍ശന വേളയില്‍ എന്നോട് എപ്പോഴും നിഷ്‌കര്‍ഷിക്കുക എണ്ണയില്ലാത്ത ഭക്ഷണമാണ്. ഭക്ഷണം ആവി അകറ്റിയത് പ്രത്യേകിച്ച് പുട്ട്, ഇടിയപ്പം, മീന്‍ കറി തുടങ്ങിയവ അദ്ദേഹത്തിന് പ്രിയങ്കരമായിരുന്നു. അത് വീട്ടില്‍ നിന്ന് ലഭ്യമാക്കാനാണ് ശ്രമിക്കുക.

e-ahammed
ഖത്തര്‍ സന്ദര്‍ശിക്കുമ്പോഴെല്ലാം പുലര്‍ച്ചെ നടക്കാന്‍ പോകാന്‍ എന്നെ വിളിക്കും. അത് മന്ത്രിയായിരുന്നപ്പോഴും എംപിയായിരുന്നപ്പോഴും എല്ലാം. ഞങ്ങള്‍ രാവിലെ കാറില്‍ കയറി കോര്‍ണീഷിലെത്തി ആറ് കിലോമീറ്ററെങ്കിലും നടക്കും. ചൂടൂകാലമായാലും തണുപ്പ് കാലമായാലും.
ഒരു ദിവസം ഞാന്‍ ഉറങ്ങിപ്പോയി. അഹമ്മദ് സാഹിബിന്റെ പേഴ്‌സണല്‍ സ്റ്റാഫ് ഷഫീഖ് എന്നെ വിളിച്ചുണര്‍ത്തി. ”അഹമ്മദ് സാഹിബ് കാത്തിരിക്കുന്നു…നടക്കാന്‍ പോകാന്‍”. ചാടി എഴുന്നേറ്റ് ഓടി മാരിയറ്റ് ഹോട്ടലിലെ റൂമിലെത്തിയപ്പോള്‍ അദ്ദേഹം ഖുര്‍ആന്‍ പാരായാണം ചെയ്യുകയായിരുന്നു. നല്ലൊരു വഴക്കു പ്രതീക്ഷിച്ച എനിക്ക് തെറ്റി. സ്‌നേഹപൂര്‍വ്വം പറഞ്ഞു. ”നീ പ്രിയതമയുമായി കിടക്കുകയല്ലേ…അങ്ങനെയൊക്കെ സംഭവിക്കും.” പലപ്പോഴും എന്നില്‍ നിന്ന് ചെറിയ ചില തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അദ്ദേഹം ശാസിക്കുമായിരുന്നു. എങ്കിലും ഒരു പരാതിയോ പരിഭവമോ തോന്നാറില്ല. പിന്നീട് അദ്ദേഹം സ്‌നേഹപൂര്‍വ്വം തെറ്റ് ചൂണ്ടി കണിച്ച തന്ന് അത് മയപ്പെടുത്തും.
സ്മരണയില്‍ നില്‍ക്കുന്ന ധാരാളം അനുഭവങ്ങള്‍ കഴിഞ്ഞ നാല് പതിറ്റാണ്ട് കാലത്തെ അഹമ്മദ് സാഹിബുമായുള്ള ഊഷ്മള ബന്ധത്തില്‍ അയവിറക്കാനുണ്ട്്. എം.എല്‍.എ ആയിരുന്നപ്പോഴും കേരള സ്‌റ്റേറ്റ്് റൂറല്‍ ഡവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ആയിരിക്കുമ്പോഴും കേരള വ്യവസായ മന്ത്രിയായിരിക്കുമ്പോഴും അതിന് ശേഷം ലോകസഭാ മെംബര്‍, കേന്ദ്ര മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമ്പോഴുമെല്ലാം അദ്ദേഹവുമായി അടുത്തുനിന്നു. അഹമ്മദ് സാഹിബിന്റെ വിയോഗം വരുത്തിയ ദു:ഖം ഇന്നും വേദനയായി അവശേഷിക്കുന്നു. ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍താനിയുടെ വസതിയില്‍ അദ്ദേഹം ഇഫ്താറിനെത്താത്ത മറ്റൊരു നോമ്പുകാലവും നൊമ്പരമുണര്‍ത്തി കടന്നുപോവുന്നു.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending