Connect with us

More

അഹമ്മദ് സാഹിബില്ലാത്ത റമദാന്‍

Published

on

പി.എ മുബാറക്

ഈ ആണ്ടിലെ പുണ്യമാസത്തിന്റെ പരിസമാപ്തി കുറിക്കുമ്പോള്‍ നമ്മുടെ പ്രിയങ്കരനായ ഇ അഹമ്മദ് സാഹിബിന്റെ വിയോഗമാണ് വേദനപ്പെടുത്തുന്നത്. കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷമായി റമദാനിലെ ഏതെങ്കിലും ഒരു ദിവസം ഖത്തറിന് വേണ്ടി അഹമ്മദ് സാഹിബ് മാറ്റിവെക്കുമായിരുന്നു. എത്ര തിരക്ക് പിടിച്ച പരിപാടിയുണ്ടെങ്കിലും ഒരു ദിവസം നോമ്പ് തുറക്ക് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍താനിയുടെ ആതിഥ്യം സ്വീകരിച്ച് കൊണ്ടു ദോഹയിലെത്തുന്ന അഹമ്മദ് സാഹിബിന്റെ അസാന്നിധ്യം ഒരു നൊമ്പരമായി നിലനില്‍ക്കുന്നു.
എംപിയായിരുന്നപ്പോഴും കേന്ദ്രമന്ത്രിയായിരിക്കുമ്പോഴും ഖത്തറിലെ ഇഫ്താറിനെത്തുന്നതിന് യാതൊരു വിഘ്‌നവും ഉണ്ടായിട്ടില്ല. ഇവിടെയെത്തുമ്പോള്‍ കെ.എം.സി.സിയുടെയും മറ്റും സൗഹൃദ വലയം അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കും. കുറെ പഴയ കഥകളും തമാശകളും പങ്കെുവെക്കുന്നത് സ്മരണയില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. റമദാനല്ലാത്ത ഖത്തര്‍ സന്ദര്‍ശന വേളയില്‍ എന്നോട് എപ്പോഴും നിഷ്‌കര്‍ഷിക്കുക എണ്ണയില്ലാത്ത ഭക്ഷണമാണ്. ഭക്ഷണം ആവി അകറ്റിയത് പ്രത്യേകിച്ച് പുട്ട്, ഇടിയപ്പം, മീന്‍ കറി തുടങ്ങിയവ അദ്ദേഹത്തിന് പ്രിയങ്കരമായിരുന്നു. അത് വീട്ടില്‍ നിന്ന് ലഭ്യമാക്കാനാണ് ശ്രമിക്കുക.

e-ahammed
ഖത്തര്‍ സന്ദര്‍ശിക്കുമ്പോഴെല്ലാം പുലര്‍ച്ചെ നടക്കാന്‍ പോകാന്‍ എന്നെ വിളിക്കും. അത് മന്ത്രിയായിരുന്നപ്പോഴും എംപിയായിരുന്നപ്പോഴും എല്ലാം. ഞങ്ങള്‍ രാവിലെ കാറില്‍ കയറി കോര്‍ണീഷിലെത്തി ആറ് കിലോമീറ്ററെങ്കിലും നടക്കും. ചൂടൂകാലമായാലും തണുപ്പ് കാലമായാലും.
ഒരു ദിവസം ഞാന്‍ ഉറങ്ങിപ്പോയി. അഹമ്മദ് സാഹിബിന്റെ പേഴ്‌സണല്‍ സ്റ്റാഫ് ഷഫീഖ് എന്നെ വിളിച്ചുണര്‍ത്തി. ”അഹമ്മദ് സാഹിബ് കാത്തിരിക്കുന്നു…നടക്കാന്‍ പോകാന്‍”. ചാടി എഴുന്നേറ്റ് ഓടി മാരിയറ്റ് ഹോട്ടലിലെ റൂമിലെത്തിയപ്പോള്‍ അദ്ദേഹം ഖുര്‍ആന്‍ പാരായാണം ചെയ്യുകയായിരുന്നു. നല്ലൊരു വഴക്കു പ്രതീക്ഷിച്ച എനിക്ക് തെറ്റി. സ്‌നേഹപൂര്‍വ്വം പറഞ്ഞു. ”നീ പ്രിയതമയുമായി കിടക്കുകയല്ലേ…അങ്ങനെയൊക്കെ സംഭവിക്കും.” പലപ്പോഴും എന്നില്‍ നിന്ന് ചെറിയ ചില തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അദ്ദേഹം ശാസിക്കുമായിരുന്നു. എങ്കിലും ഒരു പരാതിയോ പരിഭവമോ തോന്നാറില്ല. പിന്നീട് അദ്ദേഹം സ്‌നേഹപൂര്‍വ്വം തെറ്റ് ചൂണ്ടി കണിച്ച തന്ന് അത് മയപ്പെടുത്തും.
സ്മരണയില്‍ നില്‍ക്കുന്ന ധാരാളം അനുഭവങ്ങള്‍ കഴിഞ്ഞ നാല് പതിറ്റാണ്ട് കാലത്തെ അഹമ്മദ് സാഹിബുമായുള്ള ഊഷ്മള ബന്ധത്തില്‍ അയവിറക്കാനുണ്ട്്. എം.എല്‍.എ ആയിരുന്നപ്പോഴും കേരള സ്‌റ്റേറ്റ്് റൂറല്‍ ഡവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ആയിരിക്കുമ്പോഴും കേരള വ്യവസായ മന്ത്രിയായിരിക്കുമ്പോഴും അതിന് ശേഷം ലോകസഭാ മെംബര്‍, കേന്ദ്ര മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമ്പോഴുമെല്ലാം അദ്ദേഹവുമായി അടുത്തുനിന്നു. അഹമ്മദ് സാഹിബിന്റെ വിയോഗം വരുത്തിയ ദു:ഖം ഇന്നും വേദനയായി അവശേഷിക്കുന്നു. ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍താനിയുടെ വസതിയില്‍ അദ്ദേഹം ഇഫ്താറിനെത്താത്ത മറ്റൊരു നോമ്പുകാലവും നൊമ്പരമുണര്‍ത്തി കടന്നുപോവുന്നു.

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി

പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Published

on

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

kerala

പാലത്തായി പോക്സോ കേസ്: പരാതിയില്‍ നടപടി എടുത്തില്ല; കെ.കെ ശൈലജക്ക് കോടതി വിമര്‍ശനം

ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു

Published

on

കണ്ണൂര്‍: പാലത്തായി പോക്സോ കേസ് വിധിയില്‍ മുന്‍ മന്ത്രി കെ.കെ ശൈലജക്ക് കോടതിയുടെ വിമര്‍ശനം. ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. കൗണ്‍സലര്‍മാര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടി അതിജീവിതയുടെ മാതാവ് നല്‍കിയ പരാതിയില്‍ കെ.കെ ശൈലജ നടപടിയെടുത്തില്ല.

അതിജീവിതയോട് അപമര്യാദയായി പെരുമാറിയ കൗണ്‍സലര്‍മാരെ പിരിച്ചു വിടണമെന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ കൗണ്‍സലര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് കോടതി. കൗണ്‍സലിങ്ങിന്റെ പേരില്‍ കൗണ്‍സലര്‍മാര്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും അവര്‍ ജോലിയില്‍ തുടരാന്‍ അര്‍ഹരല്ലെന്നും കോടതി പറഞ്ഞു.

പാലത്തായി പോക്സോ കേസില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി പ്രതി കെ.പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷവിധിച്ചത്. ഈ വിധിന്യായത്തിലാണ് മുന്‍ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജയെ കുറിച്ചുള്ള പരാമര്‍ശമുള്ളത്. 2020 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യത്തെ രണ്ട് മാസം കൗണ്‍സലര്‍മാരുടെ ഭാഗത്ത് നിന്ന് വളരെ മോശമായ അനുഭവമാണ് കുട്ടിക്കുണ്ടായത്.

ഈ സാഹചര്യത്തിലാണ് അന്നത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ കെ.കെ ശൈലജക്ക് മാതാവ് പരാതി നല്‍കുന്നത്. കൗണ്‍സലര്‍മാരുടെ അടുത്ത് നിന്ന് കടുത്ത മാനസിക പീഡനങ്ങളാണ് കുട്ടി അനുഭവിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഈ പരാതിയില്‍ ശൈലജ ഒരു നടപടിയും സ്വീകരിക്കാത്തതാണ് കോടതിയുടെ വിധിന്യായത്തില്‍ എടുത്ത് പറയുന്നത്.

Continue Reading

Trending