Connect with us

News

ഒമ്പതു വയസ്സുകാരന്‍ റയാന്‍ യുട്യൂബില്‍ നിന്ന് സമ്പാദിച്ചത് 217.14 കോടി രൂപ!

ഫോര്‍ബ്‌സ് പുറത്തുവിട്ട ‘ഹയസ്റ്റ് പെയ്ഡ് യുട്യൂബ് സ്റ്റാര്‍സ് 2020 പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അമേരിക്കയില്‍ നിന്നുള്ള ഈ കുട്ടി. 2020 ല്‍ റയാന്റെ ചാനല്‍ വ്യൂസ് 1220 കോടിയാണ്. സബ്‌സ്‌ക്രൈബേഴ്‌സ് 4.17 കോടിയും

Published

on

ഈ വര്‍ഷവും യുട്യൂബില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയത് അമേരിക്കയില്‍ നിന്നുള്ള 9 വയസ്സുകാരന്‍ റയാന്‍ തന്നെ. ‘റയാന്‍സ് ടോയ്‌സ് റിവ്യൂ’ എന്ന യുട്യൂബ് ചാനലിലൂടെ ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ചിരപരിചിതനായ റയാന്‍ 29.5 ദശലക്ഷം യുഎസ് ഡോളറാണു (ഏകദേശം 217.14 കോടി രൂപ) ഈ വര്‍ഷം സമ്പാദിച്ചത്. ഫോര്‍ബ്‌സ് പുറത്തുവിട്ട ‘ഹയസ്റ്റ് പെയ്ഡ് യുട്യൂബ് സ്റ്റാര്‍സ് 2020 പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അമേരിക്കയില്‍ നിന്നുള്ള ഈ കുട്ടി. 2020 ല്‍ റയാന്റെ ചാനല്‍ വ്യൂസ് 1220 കോടിയാണ്. സബ്‌സ്‌ക്രൈബേഴ്‌സ് 4.17 കോടിയും.
പുതുതായി ഇറങ്ങുന്ന കളിപ്പാട്ടങ്ങളും മറ്റു കളിക്കോപ്പുകളുമാണ് റയാന്റെ ഇഷ്ടമേഖല. യുട്യൂബില്‍ ഇന്നു സര്‍വസാധാരണമായിക്കൊണ്ടിരിക്കുന്ന ‘അണ്‍ബോക്‌സിങ്’ വിഡിയോകളുടെ കുട്ടിപ്പതിപ്പ്. ഒരു കളിപ്പാട്ടത്തിന്റെ ഗുണഗണങ്ങളും പോരായ്മകളും കുട്ടിത്തം വിടാത്ത ഭാഷയില്‍ റയാന്‍ വിശദീകരിക്കും.

2015 ല്‍ റയാന്റെ മാതാപിതാക്കള്‍ ആരംഭിച്ച ‘റയന്‍സ് വേള്‍ഡ്’ എന്ന ചാനലിന് നാലു വയസ്സ് മാത്രമേ ഉള്ളൂവെങ്കിലും ഇതിനകം 41.7 ദശലക്ഷം വരിക്കാരുണ്ട്. തുടക്കത്തില്‍ ‘റയാന്‍ ടോയ്‌സ് റിവ്യൂ’ എന്ന പേരിലെ ചാനലില്‍ കൂടുതലും ‘അണ്‍ബോക്‌സിംഗ്’ വിഡിയോകള്‍ ഉള്‍പ്പെട്ടിരുന്നു. കളിപ്പാട്ടങ്ങളുടെ ബോക്‌സുകള്‍ തുറക്കുകയും കളിക്കുകയും ചെയ്യുന്നതായിരുന്നു വിഡിയോകള്‍.

നിരവധി വിഡിയോകള്‍ 100 കോടിയിലധികം വ്യൂകള്‍ നേടിയിട്ടുണ്ട്. ചാനല്‍ ഉണ്ടാക്കിയതിനുശേഷം ഏകദേശം 4300 കോടി വ്യൂകള്‍ ലഭിച്ചുവെന്ന് അനലിറ്റിക്‌സ് വെബ്‌സൈറ്റ് സോഷ്യല്‍ ബ്ലേഡില്‍ നിന്നുള്ള ഡേറ്റ പറയുന്നു.

ഫോബ്‌സിന്റെ റാങ്കിങ്ങില്‍, ടെക്‌സാസില്‍ നിന്നുള്ള ഒരു കൂട്ടം സുഹൃത്തുക്കള്‍ നടത്തുന്ന ‘ഡ്യൂഡ് പെര്‍ഫെക്റ്റ്’ ചാനലിനെ റയാന്‍ കാജി കഴിഞ്ഞ വര്‍ഷം തന്നെ മറികടന്നിരുന്നു. വരുമാനത്തില്‍ ഡ്യൂഡ് പെര്‍ഫെക്റ്റ് ആണ് മൂന്നാം സ്ഥാനത്താണ്. ഡ്യൂഡ് പെര്‍ഫെക്റ്റിന്റെ 2020 ലെ വരുമാനം 23 ദശലക്ഷം ഡോളറാണ്. രണ്ടാം സ്ഥാനത്ത് മിസ്റ്റര്‍ ബീസ്റ്റ് (ജിമ്മി ഡൊണാള്‍ഡ്‌സണ്‍) ചാനലാണ്, വരുമാനം 24 ദശലക്ഷം ഡോളര്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സ്‌കൂളിലുണ്ടായ ശാസനാക്രമണം താസ്‌കൂളിലുണ്ടായ ശാസനാക്രമണം താങ്ങാനാവാതെ ദേശീയ സ്‌കേറ്റിങ് താരം ആത്മഹത്യക്ക് ശ്രമിച്ചുങ്ങാനാവാതെ ദേശീയ സ്‌കേറ്റിങ് താരത്തിന്റെ ആത്മഹത്യാശ്രമം

മധ്യപ്രദേശിലെ രത്ലാമിലെ ഡോംഗ്രെ നഗറിലുള്ള സ്വകാര്യ സ്‌കൂളിലാണ് സംഭവം.

Published

on

ഭോപാല്‍: ദേശീയതല സ്‌കേറ്റിങ് താരവും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ 13കാരന്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മധ്യപ്രദേശിലെ രത്ലാമിലെ ഡോംഗ്രെ നഗറിലുള്ള സ്വകാര്യ സ്‌കൂളിലാണ് സംഭവം. മൂന്നാം നിലയില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

വ്യാഴാഴ്ച സ്‌കൂളിലേക്ക് മൊബൈല്‍ കൊണ്ടുവന്നതും ക്ലാസ് മുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതുമാണ് സംഭവത്തിന് കാരണം എന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥിയുടെ ഈ പ്രവൃത്തിയില്‍ അസന്തുഷ്ടരായ സ്‌കൂള്‍ മാനേജ്‌മെന്റ് രക്ഷിതാക്കളെ വിളിപ്പിക്കുകയും കര്‍ശനമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

തന്റെ തെറ്റിന് മാപ്പു പറയാനായി വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിന്റെ മുറിയിലെത്തി. നാലുമിനിറ്റോളം നീണ്ട സംഭാഷണത്തിനിടയില്‍ 52 തവണ മാപ്പു പറഞ്ഞിട്ടും പ്രിന്‍സിപ്പല്‍ അവഗണിച്ചതായും തന്റെ കരിയര്‍ നശിപ്പിക്കുമെന്ന്, മെഡലുകള്‍ എടുത്തുകളയുമെന്ന്, സസ്പെന്‍ഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പിന്നീട് ആരോപിച്ചു. സ്‌കേറ്റിങ്ങില്‍ ദേശീയതലത്തില്‍ നിരവധി മെഡലുകള്‍ നേടിയ കുട്ടി മാനസികമായി തകര്‍ന്നതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ ഓഫിസില്‍ നിന്ന് ഇറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് കെട്ടിടത്തില്‍ നിന്ന് ചാടിയത്.

സംഭവസമയത്ത് കുട്ടിയുടെ പിതാവ് സ്‌കൂള്‍ പരിസരത്തുണ്ടായിരുന്നു. ”മകനെ കാണാനാണ് സ്‌കൂളിലെത്തിയത്. കുറച്ച് നിമിഷത്തിനകം തന്നെ ആശുപത്രിയിലെത്തണമെന്ന് അറിയിപ്പുണ്ടായി,” എന്ന് പിതാവ് പ്രീതം കട്ടാര പറഞ്ഞു.

കുട്ടി മൊബൈല്‍ കൊണ്ടുവന്നതാണ് സംഭവത്തിനിടയാക്കിയതെന്ന് സ്‌കൂള്‍ അധികൃതര്‍ ആവര്‍ത്തിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌കൂളില്‍ അധ്യാപകര്‍ക്ക് പോലും മൊബൈല്‍ ഉപയോഗം നിരോധിച്ചിട്ടുണ്ടെന്നും, അച്ചടക്കനടപടികള്‍ക്കായി രക്ഷിതാവിനെ വിളിപ്പിച്ചതാണെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.

 

Continue Reading

News

മെസ്സിയുടെ ഇന്റര്‍ മയാമി ആദ്യമായി എം.എല്‍.എസ് കപ്പ് ഫൈനലില്‍; അലെന്‍ഡെയുടെ ഹാട്രിക് ഷോ

ന്യൂയോര്‍ക്ക് സിറ്റി എഫ്സിയെ 5-1ന്റെ ഭേദാസ്പദത്തില്‍ തകര്‍ത്താണ് മയാമി ഫൈനല്‍ ടിക്കറ്റു നേടിയത്.

Published

on

വാഷിങ്ടണ്‍: ലയണല്‍ മെസ്സിയുടെ നേതൃത്വത്തിലുള്ള ഇന്റര്‍ മയാമി ചരിത്രത്തില്‍ ആദ്യമായി എം.എല്‍.എസ് കപ്പ് ഫൈനലിലേക്കുയര്‍ന്നു. ന്യൂയോര്‍ക്ക് സിറ്റി എഫ്സിയെ 5-1ന്റെ ഭേദാസ്പദത്തില്‍ തകര്‍ത്താണ് മയാമി ഫൈനല്‍ ടിക്കറ്റു നേടിയത്.

മത്സരത്തിന്റെ 13-ാം മിനുട്ടില്‍ ടാഡിയോ അലെന്‍ഡെ മയാമിക്ക് ലീഡ് സമ്മാനിച്ചു. 23-ാം മിനിറ്റില്‍ ആല്‍ബയുടെ അസിസ്റ്റില്‍ നിന്നു അലെന്‍ഡെ രണ്ടാം ഗോള്‍ നേടി. 37-ാം മിനിറ്റില്‍ ജസ്റ്റിന്‍ ഹാക്ക് ന്യൂയോര്‍ക്ക് സിറ്റിക്കായി തിരിച്ചടിച്ചെങ്കിലും അത് താല്‍ക്കാലികമായിരുന്നു.

രണ്ടാം പകുതിയില്‍ ഇന്റര്‍ മയാമി പൂര്‍ണരീതിയില്‍ കളി കൈയടക്കിച്ചു. 67-ാം മിനിറ്റ്: മെസ്സിയുടെ അസിസ്റ്റില്‍ നിന്ന് മാറ്റിയോ സില്‍വെട്ടിയുടെ ഗോള്‍, 83-ാം മിനിറ്റ്: ആല്‍ബയുടെ അസിസ്റ്റില്‍ നിന്നുള്ള ടെലാസ്‌കോ സെഗോവിയയുടെ ഗോള്‍, 89-ാം മിനിറ്റ്: അലെന്‍ഡെയുടെ ഹാട്രിക് ഗോള്‍

ഗോള്‍ നേടാനാകാത്തതിനു പ്രതികൂലമായി, മെസ്സി ഒരു ചരിത്ര നേട്ടം നേടി. മത്സരത്തിലെ അസിസ്റ്റ് ഫുട്ബാള്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടിയ താരമായി അദ്ദേഹം ഉയര്‍ന്നു. ആ അസിസ്റ്റ് അദ്ദേഹത്തിന്റെ 450-ാമത്തേതായിരുന്നു.

വെസ്റ്റേണ്‍ കോണ്‍ഫറന്‍സ് ഫൈനലില്‍ നടക്കുന്ന സാന്‍ ഡിയേഗോ എഫ്.സിവാന്‍കൂവര്‍ വൈറ്റ് കാപ്‌സ് മത്സരത്തിലെ വിജയികളെയാണ് ഇന്റര്‍ മയാമി എം.എല്‍.എസ് കപ്പ് ഫൈനലില്‍ നേരിടുക.

Continue Reading

india

ഡല്‍ഹിയില്‍ നാലുനില കെട്ടിടത്തില്‍ തീപിടിച്ചു; നാല് പേര്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്

ദുരന്തത്തില്‍ നാല് പേര്‍ മരിക്കുകയും രണ്ട് സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Published

on

ന്യൂഡല്‍ഹി: തലസ്ഥാനത്ത് വീണ്ടും തീപിടിത്ത ദുരന്തം. തെക്കന്‍ ഡല്‍ഹിയിലെ സംഗം വിഹാറില്‍ സ്ഥിതിചെയ്യുന്ന നാലുനില കെട്ടിടത്തിലാണ് ഇന്നലെ വന്‍ തീപിടിത്തം ഉണ്ടായത്. ദുരന്തത്തില്‍ നാല് പേര്‍ മരിക്കുകയും രണ്ട് സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫുട്ട്വെയര്‍ കടയിലാണ് ആദ്യം തീപടര്‍ന്നത്. തുടര്‍ന്ന് തീ അതിവേഗം മുകളിലെ നിലകളിലേക്ക് പടര്‍ന്നു.

നാട്ടുകാര്‍ ഉടന്‍ തന്നെ പൊലീസിനെയും അഗ്‌നിശമനസേനയെയും വിവരം അറിയിച്ചെങ്കിലും, സംഘം സ്ഥലത്തെത്തുംമുമ്പ് കെട്ടിടം പൂര്‍ണമായും കത്തിനശിച്ചിരുന്നു. സംഭവത്തില്‍ മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ശക്തമായി കത്തിയതിനെ തുടര്‍ന്ന് മറ്റ് രണ്ട് മൃതദേഹങ്ങളെ തിരിച്ചറിയുന്നതിനായി പരിശ്രമം തുടരുകയാണ്.

കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ രണ്ട് സ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സ്ഥിരമാണെന്നും നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Continue Reading

Trending