News
റെഡി; നീരജ് ചോപ്ര മെഡലിനിറങ്ങുന്നു
ഒളിംപിക്സില്‍ ഇന്ത്യന്‍ അത്ലറ്റിക്സിന്റെ ജാതകം തിരുത്തിയ താരമാണ് നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ തകര്‍പ്പന്‍ പ്രകടനവുമായി കോവിഡ് കാലത്ത് രാജ്യത്തിന്റെ യശസ് വാനോളമുയര്‍ത്തിയ താരം നാളെ ലോക ചാമ്പ്യന്‍ഷിപ്പ് വേദിയില്‍ ഇറങ്ങുന്നു.
യുജിന്‍: ഒളിംപിക്സില്‍ ഇന്ത്യന്‍ അത്ലറ്റിക്സിന്റെ ജാതകം തിരുത്തിയ താരമാണ് നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ തകര്‍പ്പന്‍ പ്രകടനവുമായി കോവിഡ് കാലത്ത് രാജ്യത്തിന്റെ യശസ് വാനോളമുയര്‍ത്തിയ താരം നാളെ ലോക ചാമ്പ്യന്‍ഷിപ്പ് വേദിയില്‍ ഇറങ്ങുന്നു. വെള്ളിയാഴ്ച് പുലര്‍ച്ചെയാണ് യോഗ്യതാ റൗണ്ട്. ഞായറാഴ്ച്ച ഫൈനലും. ഇന്ത്യ കാത്തിരിക്കുന്നത് സ്വര്‍ണ്ണത്തിന് തന്നെയാണ്.
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മുന്നേറുമ്പോള്‍ ഇത് വരെ ഇന്ത്യന്‍ നേട്ടം രണ്ട് ഫൈനലുകള്‍ മാത്രമാണ്. പുരുഷ ലോംഗ് ജമ്പില്‍ മുരളീ ശ്രീങ്കര്‍ ഫൈനലിലെത്തി ഏഴാമനായപ്പോള് 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് സാബ്ലേ പതിനൊന്നാമനായി. മറ്റ് ഇന്ത്യന്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ 2003 ലെ ലോക ചാമ്പ്യന്‍ഷിപ്പിന് ശേഷം ഇന്ത്യ ഒരു മെഡല്‍ മോഹിക്കുന്നത് നീരജില്‍ നിന്നാണ്. ടോക്കിയോ ഒളിംപിക്സിന് മുമ്പ് അത്ലറ്റിക്സില് ഇന്ത്യക്ക് ഒരു വ്യക്തിഗത സ്വര്‍ണമുണ്ടായിരുന്നില്ല. അത്ലറ്റിക്സില് മാത്രമല്ല ഒളിംപിക്സ് വേദിയില്‍ വ്യക്തിഗത സ്വര്‍ണങ്ങള്‍ കുറവായിരുന്നു. 2008 ലെ ബെയ്ജിംഗ് ഒളിംപിക്സില്‍ അഭിനവ് ബിന്ദ്ര എന്ന ഷൂട്ടറുടെ സ്വര്‍ണ നേട്ടത്തിന് ശേഷം 2012 ല്‍ ലണ്ടനിലും 2016 ല്‍ റിയോയിലും ഇന്ത്യക്ക് സ്വര്‍ണമുണ്ടായിരുന്നില്ല. പക്ഷേ ടോക്കിയോവില്‍ നീരജ് വിസ്മയമായി. ടോക്കിയോക്ക് ശേഷം ഈ സീസണില്‍ അദ്ദേഹം രണ്ട് രാജ്യാന്തര മീറ്റുകളില്‍ പങ്കെടുത്തു. രണ്ടിലും മികച്ച പ്രകടനം.
ഫിന്‍ലന്‍ഡിലെ കുര്തോണ് ഗെയിംസില്‍ 86.69 മീറ്ററാണ് അദ്ദേഹം പിന്നിട്ടത്. ഇന്നലെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ നീരജ് പറഞ്ഞ വാക്കുകള്‍ ഇപ്രകാരം: അത്ലറ്റിക്സില് കാര്യങ്ങള്‍ വളരെ എളുപ്പമാണ്. നിങ്ങള്‍ എറിയുകയാണെങ്കില്‍ ഏറ്റവും മികച്ച ദൂരം പിന്നിടണം, ചാടുകയാണെങ്കില്‍ ഏറ്റവും ഉയരത്തില്‍ ചാടണം, ഓടുകയാണെങ്കില്‍ ഏറ്റവും വേഗതയില്‍ ഓടണം…. ഈ നിലപാടാണ് അദ്ദേഹം പറയുന്നത്. യോഗ്യതാ മല്‍സരങ്ങളും ഫൈനലുമെല്ലാം എല്ലാവര്ക്കും തല്‍സമയം കാണാം-സോണി ടെന്‍ രണ്ടിലും സോണി സിക്സിലും വെളളി, ഞായര്‍ പുലര്‍ച്ചെ മുതല്‍.
kerala
ഇതാണോ പിണറായി സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?, ഇതാണോ നിങ്ങളുടെ ജനമൈത്രി പൊലീസ് സ്റ്റേഷന്?; രൂക്ഷ വിമര്‍ശനവുമായി വി.ഡി. സതീശന്
തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ചതിന് സമാനമായ സംഭവമാണ് എറണാകുളത്തും ഉണ്ടായിരിക്കുന്നത്. ഇത്തരം ക്രൂരതകള്‍ സംസ്ഥാനത്ത് ഉടനീളെ നടന്നിട്ടുണ്ടെന്നു വേണം കരുതാനെന്നും വി.ഡി. സതീശന് പറഞ്ഞു.
എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ എസ്എച്ച്ഒ ഗര്‍ഭിണിയെ മര്‍ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ചതിന് സമാനമായ സംഭവമാണ് എറണാകുളത്തും ഉണ്ടായിരിക്കുന്നത്. ഇത്തരം ക്രൂരതകള്‍ സംസ്ഥാനത്ത് ഉടനീളെ നടന്നിട്ടുണ്ടെന്നു വേണം കരുതാനെന്നും വി.ഡി. സതീശന് പറഞ്ഞു.
രാഷ്ട്രീയ എതിരാളികളെ നേരിടുകയെന്ന ലക്ഷ്യത്തോടെ കേരള പൊലീസിനെ നിയന്ത്രിക്കാനുള്ള അധികാരം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിനും സിപിഎമ്മിലെ ക്രിമിനല്‍ മാഫിയ കൂട്ടുകെട്ടിനും അടിയറവ് വച്ചതിന്റെ ദുരന്തഫലങ്ങള്‍ ഒന്നൊന്നായി പുറത്തുവരികയാണ്.
ഇതാണോ പിണറായി വിജയന് സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ ഇതാണോ നിങ്ങളുടെ ജനമൈത്രി പൊലീസ് സ്റ്റേഷന് നിങ്ങളുടെ പാര്‍ട്ടിയെ പോലെ നിങ്ങള്‍ നിയന്ത്രിക്കുന്ന പൊലീസിലെ ക്രിമിനലുകളും ഏത് യുഗത്തിലാണ് ജീവിക്കുന്നത് എന്തൊരു പരാജയമാണ് മുഖ്യമന്ത്രി നിങ്ങളും നിങ്ങളുടെ സര്‍ക്കാരും. പൊലീസിലെ ക്രിമിനലുകളെ ഒരു നിമിഷം പോലും സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുത്. കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും- അദ്ദേഹം ആവശ്യപ്പെട്ടു.
india
ധൈര്യമുണ്ടോ മഹാത്മ ഗാന്ധിയെ നോട്ടില്‍ നിന്ന് ഒഴിവാക്കാന്‍; ബിജെപിയെ വെല്ലുവിളിച്ച് ഡി.കെ ശിവകുമാര്‍
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഭരണഘടനയെയും പാരമ്പര്യ ചിഹ്നങ്ങളെയും ബിജെപി നിരന്തരമായി അവഗണിക്കുകയാണെന്ന ആരോപണങ്ങൾക്കിടെയാണ് ശിവകുമാറിന്റെ വെല്ലുവിളി.
kerala
കൊല്ലത്ത് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ അസ്ഥികുടം കണ്ടെത്തി
മനയില്‍കുളങ്ങരയില്‍ ആള്‍ത്താമസം ഇല്ലാത്ത വീടിന്റ് പുറകിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
കൊല്ലം തിരുമുല്ലവാരത്ത് ആള്‍ത്താമസം ഇല്ലാത്ത വീട്ടില്‍ അസ്ഥികുടം കണ്ടെത്തി. മനയില്‍കുളങ്ങരയില്‍ ആള്‍ത്താമസം ഇല്ലാത്ത വീടിന്റ് പുറകിലാണ് അസ്ഥികൂടം കണ്ടെത്തിയത്. നാലുമാസം മുമ്പാണ് ഈ വീട്ടില്‍ അവസാനമായി ആളുകള്‍ വന്ന് പോയത്.
മധ്യവയസ്കനായ പുരുഷന്റെ അസ്ഥികൂടമാണെന്ന് പ്രാഥമിക നിഗമനം. അസ്ഥികൂടത്തിന് മാസങ്ങള്‍ പഴക്കമുണ്ടെന്നാണ് കണ്ടെത്തല്‍. വീടിരിക്കുന്ന വസ്തുവില്‍ തേങ്ങയിടാന്‍ വന്ന ആളാണ് അസ്ഥികൂടം കണ്ടത്. ഫോറന്‍സിക് സംഘവും കൊല്ലം വെസ്റ്റ് പൊലീസും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
-
kerala2 days agoരാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
-
kerala3 days ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india1 day agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala1 day ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
GULF2 days agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
-
kerala2 days agoകാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
-
GULF1 day agoദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
-
News2 days ago‘ഇന്നൊരു പെണ്ണിന്റെ മൂടുപടം മാറ്റിയ ആള് നാളെ എന്റെ കൈകളിലെ വസ്ത്രവും മാറ്റില്ലേ?’; നിതീഷ് കുമാറിനെതിരെ പ്രിയങ്ക കക്കാര്‍
