Video Stories
റയലിന് 3-0ത്തിന് തകര്‍പ്പന്‍ ജയം

മാഡ്രിഡ്: റയല്‍ സോഷ്യദാദിനെ ഏകപക്ഷീയമായ മൂന്നു ഗോൡന് തകര്‍ത്ത് റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗ് ഫുട്ബോളില്‍ നിര്‍ണായക മുന്നേറ്റം നടത്തി. രണ്ടാം സ്ഥാനത്തുള്ള ബാര്‍സലോണയെ റയല്‍ ബെറ്റിസ് സമനിലയില്‍ കുടുക്കിയതിനു പിന്നാലെ നടന്ന മത്സരത്തില്‍ മികച്ച ജയത്തോടെ മാഡ്രിഡുകാര്‍ നാല് പോയിന്റ് മുന്നിലെത്തി. സീസണില്‍ മികച്ച പ്രകടനം നടത്തുന്ന സെവിയ്യ എസ്പാന്യോളിനോട് തോറ്റതും റയലിന് അനുഗ്രഹമായി.
കിങ്സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായതോടെ ആരാധകരുടെ അതൃപ്തി നേരിടേണ്ടി വന്ന റയല്‍ മറ്റിയൂ കൊവാകിച്ച്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അല്‍വാരോ മൊറാട്ട എന്നിവരുടെ ഗോൡലാണ് സ്വന്തം ഗ്രൗണ്ടില്‍ ജയിച്ചു കയറിയത്. ഇന്യിഗോ മാര്‍ട്ടനസ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായതോടെ അവസാന കാല് മണിക്കൂര്‍ സോഷ്യദാദ് പത്തുപേരെ വെച്ചാണ് പൂര്‍ത്തിയാക്കിയത്.
ലീഗിലെ അവസാന 11 മത്സരങ്ങളില്‍ എട്ട് ജയം സ്വന്തമായുള്ള സോഷ്യദാദ് ആത്മവിശ്വാസത്തോടെയാണ് സാന്റിയാഗോ ബര്‍ണേബുവില്‍ പന്ത് തട്ടിയതെങ്കിലും 38-ാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ത്രൂപാസ് സ്വീകരിച്ച് ഓടിക്കയറി കൊവാകിച്ച് ആതിഥേയരുടെ ആദ്യ ഗോള്‍ നേടി. ക്രൊയേഷ്യന്‍ താരത്തിന്റെ ഈ ലീഗ് സീസണിലെ ആദ്യ ഗോളാണിത്. 51-ാം മിനുട്ടില്‍ കൊവാകിച്ചിന്റെ പാസില്‍ നിന്ന് ക്രിസ്റ്റ്യാനോ ലീഡുയര്‍ത്തി. രണ്ട് പ്രതിരോധക്കാര്‍ക്കിടയിലൂടെ ലഭിച്ച പന്തുമായി ബോക്സില്‍ പ്രവേശിച്ച ക്രിസ്റ്റ്യാനോ ഗോള്‍കീപ്പറുടെ ഇടതുവശം ചേര്‍ന്ന് ചിപ്പ് ചെയ്താണ് പന്ത് വലയിലെത്തിച്ചത്. 82-ാം മിനുട്ടില്‍ ലൂകാസ് വാസ്ക്വെസിന്റെ ക്രോസില്‍ നിന്ന് ഹെഡ്ഡറുതിര്‍ത്ത് മൊറാട്ട പട്ടിക പൂര്‍ത്തിയാക്കി.
പകരക്കാരനായിറങ്ങി ഈ സീസണില്‍ മൊറാട്ട നേടുന്ന അഞ്ചാമത്തെ ഗോളായിരുന്നു ഇത്. നേരത്തെ, റഫറിയുടെ പിഴവില്‍ സമനിലയിലുമായി മടങ്ങേണ്ടി വന്നതാണ് ബാര്‍സലോണക്ക് തിരിച്ചടിയായത്. ബെറ്റിസുമായുള്ള സമനില അഞ്ചു മത്സരങ്ങള്‍ക്കിടെ നിലവിലെ ചാമ്പ്യന്മാരുടെ രണ്ടാമത്തേതായിരുന്നു. എസ്പാന്യോളിന്റെ ഗ്രൗണ്ടില്‍ ഒന്നിനെതിരെ മൂന്നു ഗോളിന് തോറ്റത് സെവിയ്യക്കും ക്ഷീണമായി. രണ്ടാം മിനുട്ടില്‍ നിക്കോളാസ് പരേയ ചുവപ്പുകാര്‍ഡ് കണ്ട് മടങ്ങിയതാണ് സെവിയ്യക്ക് തിരിച്ചടിയായത്.
നാലാം മിനുട്ടില്‍ ജോസ് ആന്റോണിയോ റയസിന്റെ പെനാല്‍ട്ടി ഗോളില്‍ ആതിഥേയര്‍ മുന്നിലെത്തിയിരുന്നെങ്കിലും 20-ാം മിനുട്ടില്‍ ജൊവറ്റിച്ച് ഗോള്‍ മടക്കി. പക്ഷേ, 45-ാം മിനുട്ടില്‍ മാര്‍ക് നവാരോയും 71-ാം മിനുട്ടില്‍ ജെറാഡ് മൊറേനോയും ലക്ഷ്യം കണ്ടതോടെ സെവിയ്യക്ക് മറുപടിയുണ്ടായില്ല. മറ്റൊരു മത്സരത്തില്‍ അത്ലറ്റിക് ക്ലബ്ബ് സ്പോര്‍ട്ടിങ് ഗിയോണിനെ 2-1 ന് തോല്‍പ്പിച്ചു.19 മത്സരങ്ങളില്‍ നിന്ന് 46 പോയിന്റോടെ വ്യക്തമായ ആധിപത്യമാണ് റയലിന് പോയിന്റ് ടേബിളില്‍ ഉള്ളത്. 20 മത്സരം കളിച്ച ബാര്‍സലോണക്കും സെവിയ്യക്കും 42 പോയിന്റ് വീതമുണ്ട്. 36 പോയിന്റോടെ അത്ലറ്റികോ മാഡ്രിഡ് ആണ് നാലാം സ്ഥാനത്ത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
kerala11 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india3 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala3 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala1 day ago
സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന
-
Cricket1 day ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
kerala2 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി