Connect with us

News

വിവാഹമോചന നോട്ടീസ് നല്‍കിയതിന് പ്രതികാരം; ബെംഗളൂരുവില്‍ ഭാര്യയെ നടുറോഡില്‍ വെടിവെച്ച് കൊന്ന് ഭര്‍ത്താവ്

അഞ്ച് തവണ വെടിയുതിര്‍ന്നതായാണ് പൊലീസ് സ്ഥിരീകരിച്ചത്. തലയ്ക്കും കൈയ്ക്കും ഗുരുതരമായി വെടിയേറ്റ ഭുവനേശ്വരിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

on

ബെംഗളൂരു: വിവാഹമോചനത്തിന് നോട്ടീസ് അയച്ചതിന് പിന്നാലെ ഭാര്യയെ നടുറോഡില്‍ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍. ബെസവേശ്വര നഗര്‍ സ്വദേശിനിയായ ഭുവനേശ്വരി (39) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ബാലമുരുകന്‍ ആക്രമണത്തിന് ശേഷം പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇന്നലെ വൈകുന്നേരം ആറരയോടെ, ബാങ്കില്‍ നിന്നു വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഭുവനേശ്വരിക്ക് നേരെ ബാലമുരുകന്‍ വെടിയുതിര്‍ത്തത്. അഞ്ച് തവണ വെടിയുതിര്‍ന്നതായാണ് പൊലീസ് സ്ഥിരീകരിച്ചത്. തലയ്ക്കും കൈയ്ക്കും ഗുരുതരമായി വെടിയേറ്റ ഭുവനേശ്വരിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ബസവേശ്വരനഗര്‍ ശാഖയില്‍ അസിസ്റ്റന്റ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു ഭുവനേശ്വരി. രണ്ടുമക്കളോടൊപ്പം രാജാജിനഗറിലായിരുന്നു ഇവരുടെ താമസം. കഴിഞ്ഞ ഒന്നര വര്‍ഷമായി ദമ്പതികള്‍ പിരിഞ്ഞ് താമസിക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ സേലം സ്വദേശികളായ ബാലമുരുകനും ഭുവനേശ്വരിയും 2011ലാണ് വിവാഹിതരായത്. 2018ല്‍ ബാലമുരുകന് ഒരു സോഫ്‌റ്റ്വെയര്‍ സ്ഥാപനത്തില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഇരുവരും ബെംഗളൂരുവിലേക്ക് താമസം മാറ്റി. പിന്നീട് ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ ഭുവനേശ്വരി മക്കളുമൊത്ത് മാറിത്താമസിക്കുകയായിരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി പന്ത്രണ്ടുവയസുകാരനായ മകനും എട്ടുവയസുകാരിയായ മകളും ഭുവനേശ്വരിക്കൊപ്പം രാജാജിനഗറിലായിരുന്നു താമസം. ബാലമുരുകന്‍ കെപി അഗ്രഹാരയിലായിരുന്നു കഴിയുന്നത്.

ഭുവനേശ്വരിക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് തര്‍ക്കങ്ങള്‍ക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഒരു ആഴ്ച മുന്‍പാണ് ഭുവനേശ്വരി വിവാഹമോചനത്തിന് നോട്ടീസ് അയച്ചത്. ഇതില്‍ പ്രകോപിതനായ ബാലമുരുകന്‍ ജോലി കഴിഞ്ഞ് മടങ്ങിവരുന്ന വഴിയില്‍ കാത്തുനിന്ന് ആക്രമണം നടത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തിന് ശേഷം ബാലമുരുകന്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ഇയാള്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. പ്രതിക്ക് എങ്ങനെയാണ് തോക്ക് ലഭിച്ചതെന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമലയില്‍ കാണിക്ക എണ്ണുന്നതിനിടെ മോഷണം; താത്കാലിക ജീവനക്കാരന്‍ പിടിയില്‍

തിങ്കളാഴ്ച ജോലിക്കിടയില്‍ ശൗചാലയത്തില്‍ പോകാനായി എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് 3000 രൂപ കണ്ടെത്തിയത്.

Published

on

ശബരിമല: ശബരിമലയില്‍ കാണിക്ക എണ്ണുന്നതിനിടെ ദേവസ്വം ഭണ്ഡാരത്തില്‍നിന്ന് പണം മോഷ്ടിച്ചു. താത്കാലിക ജീവനക്കാരനായ തൃശ്ശൂര്‍ വെമ്പല്ലൂര്‍ സ്വദേശി കെ.ആര്‍. രതീഷിനെ ദേവസ്വം വിജിലന്‍സ് പിടികൂടി. ജോലിക്കിടയില്‍ 23,130 രൂപയാണ് ഇയാള്‍ ഭണ്ഡാരത്തില്‍നിന്ന് മോഷ്ടിച്ചത്. സംഭവത്തില്‍ സന്നിധാനം പോലീസ് കേസെടുത്തു.

തിങ്കളാഴ്ചയാണ് വിജിലന്‍സ് സംഘം ഇയാളെ പിടിച്ചത്. തിങ്കളാഴ്ച ജോലിക്കിടയില്‍ ശൗചാലയത്തില്‍ പോകാനായി എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് 3000 രൂപ കണ്ടെത്തിയത്. കാണിക്ക വേര്‍തിരിക്കുമ്പോള്‍ ധരിക്കാനായി കൊടുത്ത തുണികൊണ്ടുള്ള കൈയുറയ്ക്ക് ഉള്ളിലാണ് 500-ന്റെ ആറ് നോട്ടുകള്‍ ഒളിപ്പിച്ചത്.

തുടര്‍ന്ന് ദേവസ്വം വിജിലന്‍സ് ഇയാള്‍ താമസിക്കുന്നയിടത്ത് പരിശോധന നടത്തിയപ്പോള്‍ 20130 രൂപയുംകൂടി കണ്ടെത്തി. നോട്ടുകള്‍ ചുരുട്ടി ഗുഹ്യഭാഗത്തുെവച്ച് പുറത്തേയ്ക്ക് എത്തിച്ചിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.24 മണിക്കൂറും ക്യാമറാ നിരീക്ഷണവും പോലീസ് കാവലും വിജിലന്‍സ് പരിശോധനയും നടക്കുന്നയിടമാണ് ഭണ്ഡാരം. ഒറ്റമുണ്ട് മാത്രം ധരിച്ചേ ഇവിടേക്ക് കടത്തിവിടൂ.

ചാക്കുകെട്ടുകള്‍ക്കിടയില്‍നിന്ന് 64000 രൂപ മാളികപ്പുറം മേല്‍ശാന്തി മഠത്തിനോട് ചേര്‍ന്ന് അരിച്ചാക്കുകള്‍ സൂക്ഷിച്ചിരുന്നിടത്തു നിന്ന് ദേവസ്വം വിജിലന്‍സ് 64354 രൂപ കണ്ടെത്തി. ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് നാണയങ്ങളും നോട്ടുകളുമായി ഇത്രയും തുക ചാക്കുകെട്ടുകള്‍ക്കിടയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടത്. വഴിപാട് അരി ചാക്കുകളിലായി സൂക്ഷിക്കുന്നയിടമാണ് ഇത്. കാണിക്കയായി വീഴുന്ന തുക ആരോ ശേഖരിച്ച് ചാക്കുകെട്ടുകള്‍ക്കിടയില്‍ സൂക്ഷിച്ചതാകാമെന്നാണ് വിജിലന്‍സിന്റെ നിഗമനം.

 

Continue Reading

News

വിവാഹാഭ്യര്‍ത്ഥന തള്ളിയതിന്റെ വൈരാഗ്യം; നടുറോഡില്‍ യുവതിയെ കടന്ന് പിടിച്ചു, യുവാവ് അറസ്റ്റില്‍

സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്

Published

on

ബെംഗളൂരു: പട്ടാപ്പകല്‍ തിരക്കേറിയ റോഡില്‍ യുവതിയെ കടന്നുപിടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജ്ഞാനഭാരതി മേഖലയിലാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജ്ഞാനഭാരതി പൊലീസ് നവീന്‍ കുമാര്‍ എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ യുവതിയോട് നവീന്‍ കുമാര്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ യുവതി ഇത് നിരസിക്കുകയും പിന്നീട് ഇയാളില്‍ നിന്ന് അകലം പാലിക്കുകയും ചെയ്തു.

ഇതില്‍ പ്രകോപിതനായാണ് നവീന്‍ യുവതിയെ ആക്രമിച്ചതെന്നാണ് പൊലീസ് വിശദീകരണം. കൂട്ടുകാരിക്കൊപ്പം റോഡിലൂടെ നടക്കുകയായിരുന്ന യുവതിയെ നടുറോഡില്‍ വച്ച് കടന്നുപിടിച്ച നവീന്‍ വസ്ത്രങ്ങള്‍ വലിച്ച് കീറുകയും അപമാനിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. യുവതി എതിര്‍ത്തിട്ടും ആക്രമണം തുടരുകയായിരുന്നു എന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ യുവതിയെ അപമാനിക്കുന്നതും ആക്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ വ്യക്തമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത പൊലീസ് നവീന്‍ കുമാറിനെ അറസ്റ്റ് ചെയ്യുകയും തുടര്‍ നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Continue Reading

News

ഊട്ടിയില്‍ അതിശൈത്യം; പലയിടത്തും മഞ്ഞുവീഴ്ച, വിനോദസഞ്ചാര മേഖലകളില്‍ വിലക്ക്

ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കാന്തല്‍, തലൈകുണ്ട അവലാഞ്ച് തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപകമായ തണുപ്പാണ് അനുഭവപ്പെട്ടത്.

Published

on

നീലഗിരി: ഊട്ടിയില്‍ അതിശൈത്യം. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കാന്തല്‍, തലൈകുണ്ട അവലാഞ്ച് തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപകമായ തണുപ്പാണ് അനുഭവപ്പെട്ടത്. തലൈകുണ്ട പ്രദേശത്ത് താപനില -1 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. ഊട്ടിയിലെ മറ്റ് ചില പ്രദേശങ്ങളില്‍ -0.1 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

പ്രദേശത്ത് താമസിക്കുന്നവരുടെ ദൈനംദിന ജീവിതത്തെ കഠിനമായ തണുപ്പ് ബാധിച്ചിട്ടുണ്ട്.  ഈ പ്രദേശത്തുകൂടിയുള്ള യാത്രയും അങ്ങേയറ്റം ദുഷ്‌കരമായി മാറി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കാമരാജ് സാഗര്‍ അണക്കെട്ടിന് സമീപമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിനോദസഞ്ചാരികള്‍ക്ക് വനം വകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

മുന്‍കരുതല്‍ നടപടിയായി വനം വകുപ്പ് നിരോധനം ഏര്‍പ്പെടുത്തിയതോടെ അര്‍ദ്ധരാത്രി മുതല്‍ തലൈകുണ്ട പ്രദേശത്ത് കാഴ്ചകള്‍ കാണാന്‍ എത്തിയ വിനോദസഞ്ചാരികള്‍ക്ക് കാമരാജ് സാഗര്‍ അണക്കെട്ട് പ്രദേശത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ആളുകള്‍ ദൂരെ നിന്ന് റോഡരികില്‍ ഒത്തുകൂടി കാഴ്ചകള്‍ ആസ്വദിച്ച് മടങ്ങി.

തണുപ്പ് കാരണം സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടാണെന്നാണ് വിനോദസഞ്ചാരികള്‍ പറയുന്നത്. വാഹനങ്ങള്‍ക്കും വീടുകള്‍ക്കുമെല്ലാം മുകളില്‍ മഞ്ഞ് കാണപ്പെട്ടു. കഠിനമായ മഞ്ഞുവീഴ്ച കാരണം ഉദയ്പൂരിലെ ഏറ്റവും കുറഞ്ഞ താപനില -0.1ത്ഥഇ ആയിരുന്നു. കഴിഞ്ഞ 10 ദിവസമായി നീലഗിരി ജില്ലയില്‍ മഞ്ഞുവീഴ്ച തുടരുകയാണ്. ഊട്ടിയിലേക്ക് തമിഴ്നാട്ടില്‍ നിന്ന് മാത്രമല്ല, കേരളം, കര്‍ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധിയാളുകളാണ് തണുപ്പ് അനുഭവിക്കാനായി വിവിധയിടങ്ങളിലേയ്ക്ക് എത്തുന്നത്.

Continue Reading

Trending