Connect with us

GULF

ആസിയാൻ ജിസിസി മുന്നേറ്റത്തിന് റോഡ് മാപ്പ്

7.8 ട്രില്യൺ ഡോളറിന്റെ ജിഡിപിയും 700 ദശലക്ഷം ജനസംഖ്യയും ജിസിസി ആസിയാൻ രാഷ്ട്രങ്ങളുടെ സംഘടിത മുന്നേറ്റങ്ങൾക്ക് കരുത്താകും

Published

on

മുറാസിൽ

റിയാദ് : വ്യസ്ത്യസ്ത മേഖലകളിൽ കൈകോർക്കാനുള്ള സഹകരണ പാതക്ക് രൂപം നൽകി പ്രഥമ ആസിയാൻ ജിസിസി സംയുക്ത ഉച്ചകോടി. റോഡ് മാപ്പിലൂടെ ഭാവി പദ്ധതികൾ നിർണയിക്കാനും ഇരുമേഖലകളുടെയും വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കാനും ധാരണയായി. 7.8 ട്രില്യൺ ഡോളറിന്റെ ജിഡിപിയും 700 ദശലക്ഷം ജനസംഖ്യയും ജിസിസി ആസിയാൻ രാഷ്ട്രങ്ങളുടെ സംഘടിത മുന്നേറ്റങ്ങൾക്ക് കരുത്താകും. ആഗോള ശരാശരിയേക്കാൾ ഏഴര ശതമാനം ജിസിസി രാജ്യങ്ങളിലും 5.3 ശതമാനം ആസിയാൻ രാജ്യങ്ങളിലും സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയ ഘട്ടത്തിലാണ് പ്രഥമ ഉച്ചകോടിക്ക് റിയാദ് സാക്ഷ്യം വഹിച്ചത്.

ജിസിസി രാജ്യങ്ങൾക്കും ആസിയാനും വലിയ മാനവശേഷിയും വാണിജ്യ അവസരങ്ങളുമുണ്ടെന്ന് ഉച്ചകോടി വിലയിരുത്തി . ജി.സി.സിയും ആസിയാൻ രാജ്യങ്ങളും തമ്മിൽ സാമ്പത്തിക ബന്ധങ്ങൾ ശക്തമാക്കാനും എല്ലാ മേഖലകളിലും ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്താനും നടപടികൾ ഉണ്ടാകും . വ്യത്യസ്ത ഉറവിടങ്ങളിൽ നിന്നുള്ള ഊർജത്തിന്റെ സുരക്ഷിതവും വിശ്വസനീയവുമായ സ്രോതസ്സ് ആയി ഗൾഫ് രാജ്യങ്ങൾ തുടരും. ആഗോള ഊർജ വിപണിയുടെ സ്ഥിരത കാത്തുസൂക്ഷിക്കാനുള്ള ശ്രമങ്ങളും തുടരും. ശുദ്ധവും കാർബൺ കുറഞ്ഞതുമായ ഊർജ സാങ്കേതികവിദ്യകളും പെട്രോകെമിക്കൽ വിതരണ ശൃംഖലകളും വികസിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ അതിവേഗം ശ്രമിക്കും .

ജി.സി.സി രാജ്യങ്ങളും ആസിയാൻ രാജ്യങ്ങളും തമ്മിൽ ലോജിസ്റ്റിക്കൽ വിഭവങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സംയുക്ത ഉപയോഗം പരമാധിയാക്കാനും ടൂറിസം, സാംസ്‌കാരിക മേഖലകളിൽ സഹകരണം വർധിപ്പിക്കാനും ഉച്ചകോടിയിൽ ധാരണയായി. 2030 എക്‌സ്‌പോക്ക് ആതിഥ്യം വഹിക്കാനുള്ള സഊദി അറേബ്യയുടെ നോമിനേഷന് പിന്തുണ പ്രഖ്യാപിച്ച ആസിയാൻ രാജ്യങ്ങളെ സഊദി കിരീടാവകാശി അഭിനന്ദിച്ചു.

ആദ്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ റിയാദിലെത്തിയ ആസിയാൻ നേതാക്കൾ സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ചർച്ച നടത്തി. ആസിയാൻ സെക്രട്ടറി ജനറൽ ഡോ. കാവോ കിം ഹോൺ, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂങ്ങ്, മലേഷ്യൻ വിദേശകാര്യ മന്ത്രി സാംബ്രി അബ്ദുൾ കാദിർ, വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ, ഫിലിപ്പൈൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ തുടങ്ങി ആസിയാൻ രാജ്യങ്ങളിലെ ഭരണാധികാരികളും ജിസിസി രാജ്യങ്ങളിലെ നേതാക്കളും ഉച്ചകോടിയിൽ സംബന്ധിച്ചു. ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്‌നാം, ബ്രൂണെ , കംബോഡിയ, ലാവോസ്, മ്യാൻമർ,ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങൾ ചേർന്നതാണ് ആസിയാൻ കൂട്ടായ്മ..

GULF

മതസൗഹാര്‍ദ്ദത്തിനു മറ്റൊരു മാതൃക; അബുദാബി ഭരണകൂടം നല്‍കിയ സൗജന്യഭൂമിയില്‍ ക്രൈസ്തവ ദേവാലയം നാളെ തുറക്കും

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്

Published

on

അബുദാബി: മതസൗഹാര്‍ദ്ദത്തിനും സഹിഷ്ണുതക്കും മറ്റൊരു മാതൃകയായി അബുദാബിയില്‍ യുഎഇ പ്രസിഡണ്ട് സൗജന്യമായി നല്‍കിയ ഭൂമിയില്‍ സിഎസ്‌ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ പാരിഷ് ) ദേവാലയം നാളെ തുറക്കുന്നു.

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ സൗജന്യമായി നല്‍കിയ 4.37 ഏക്കര്‍ സ്ഥലത്താണ് മനോഹരമായ ദേവാലയം നിര്‍മ്മിച്ചിട്ടുള്ളത്.

28ന് ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് സിഎസ്‌ഐ സഭ മധ്യകേരള മഹാഇടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ മുഖ്യകാര്‍മ്മകത്വ ത്തില്‍ പ്രതിഷ്ട പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് തുറുന്നുകൊടുക്കുമെന്ന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സഭയുടെ ഏറ്റവും സുപ്രധാനമായ ഈ അവസരത്തില്‍
യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാനെ സ്മരിക്കുകയും പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാനോടുമുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാനാവാത്തതുമാണെന്ന് അവര്‍ പറഞ്ഞു.

സമാനതകളില്ലാത്ത നേതൃത്വം ഈ രാജ്യത്തു സഹിഷ്ണുത, സാേഹാദര്യം,
സഹവര്‍ത്തിത്വം എന്നീ ഉന്നത മൂല്യങ്ങളില്‍ അധിഷ്ടമായ സമൂഹത്തെ കെട്ടിപ്പെടുക്കുന്നു. കഴിഞ്ഞ 45 വര്‍ഷമായി അബുദാബി സിഎസ്‌ഐ സഭക്ക് നിലനില്‍ക്കാന്‍ സാധിച്ചുവെന്നതും ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ക്കുന്നു.

അഷ്ടഭുജ മാതൃകയില്‍ പണികഴിച്ചിട്ടുള്ള ദേവാലയത്തിന്റെ മുന്‍വശം സ്വര്‍ഗ്ഗീയ മാലാഖമാരുെട ചിറകുകളെയും വൃത്താകൃതിയിലുള്ള ദേവാലയത്തിന്റെ ഉള്‍ഭാഗം ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തെയും സൂചിപ്പിക്കുന്നതായി
ഭാരവാഹികള്‍ പറഞ്ഞു.

ഈ രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങേളാടും ഇതര മത സാമൂഹിക
സ്ഥാപനങ്ങേളാടും ചേര്‍ന്ന് ഈ രാജ്യത്തിന്റെ വളര്‍ച്ചക്ക് പങ്കുേചരാന്‍ എന്നും ഈ സഭ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് ഇടവക വികാരി ലാല്‍ജി എം ഫിലിപ്പ്
പറഞ്ഞു. ദവാലയ പ്രതിഷ്ഠാശുശ്രൂഷയില്‍ പെങ്കടുക്കുന്നവരുടെ
എണ്ണത്തില്‍ നിയന്ത്രണമുള്ളതിനാല്‍ ക്ഷണം ലഭിച്ചവര്‍ക്കും പ്രവേശന പാസ് ഉള്ളവര്‍ക്കും മാത്രമാണ് ചടങ്ങില്‍ പെങ്കടുക്കാന്‍ അനുമതി ഉണ്ടായിരിക്കുകയുള്ളു.

യുഎഇയിലും വിദേശത്തുമുള്ള എല്ലാ അഭ്യുദയകാംഷികള്‍ക്കും പ്രതിഷ്ഠാശുശ്രൂഷ ലൈവായി കാണാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ജോർജ് മാത്യു, ചെറിയാൻ വർഗീസ്, ജോൺസൻ തോമസ്, റെജി ജോൺ, ബിജു ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

GULF

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

Published

on

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാഗത്ത് റാഷിദ് അലി കരുവണ്ണൂരിനെ ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കെഎംസിസി മണ്ഡലം ഭാരവാഹികളായ മുഹമ്മദ് അലി കായണ്ണ, റഷീദ് ഉള്ളിയേരി എന്നിവര്‍ പങ്കെടുത്തു.

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ അഷ്‌റഫ് പുതിയപ്പുറം, ഉമ്മര്‍ കോയ നടുവണ്ണൂര്‍, മുഹമ്മദ് കോയ അനുഗ്രഹ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങിന് റാഷിദ് അലി നന്ദി പ്രകാശിപ്പിച്ചു.

 

Continue Reading

Trending