News

റഷ്യന്‍ എണ്ണ ഉപരോധം നവംബര്‍ 21ന്; ഇന്ത്യന്‍ കമ്പനികള്‍ക്ക് പുതിയ കരാറുകള്‍ സാധ്യത

By webdesk18

October 25, 2025

മുംബൈ: യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് റഷ്യന്‍ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റ്, ലുകോയില്‍ എന്നിവയ്ക്ക് പ്രഖ്യാപിച്ച വിദേശ ആസ്തികള്‍ നിയന്ത്രിക്കുന്ന ഉപരോധം നവംബര്‍ 21 മുതല്‍ നിലവില്‍ വരുമെന്ന് അറിയിച്ചു. ഇന്ത്യക്ക് റഷ്യയില്‍ നിന്നുള്ള 70 ശതമാനത്തിലേറെയും എണ്ണ വിതരണം ഈ രണ്ട് കമ്പനികളാണ്.

ഇതുവരെ ദിവസം 1.7 ദശലക്ഷം ബാരല്‍ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുന്നു, അതിന്റെ ഭൂരിഭാഗവും റിലയന്‍സ് ഇന്‍ഡസ്ട്രീസ്, നയാര എനര്‍ജി തുടങ്ങിയ സ്വകാര്യ കമ്പനികള്‍ സ്വന്തമാക്കുന്നു. ഐ.ഒ.സി, ബി.പി.സി, എച്ച്.പി.സി.എല്‍ പോലുള്ള പൊതുമേഖല കമ്പനികള്‍ വളരെ കുറച്ചു എണ്ണ വാങ്ങുന്നു.

നവംബര്‍ 21 വരെ റോസ്നെഫ്റ്റ്, ലുകോയില്‍നിന്നുള്ള നേരിട്ടുള്ള ഇറക്കുമതി തുടരാന്‍ സാധ്യതയുണ്ടെന്ന് കെപ്ലര്‍ കമ്പനിയുടെ മുഖ്യ റിസര്‍ച്ച് അനലിസ്റ്റ് സുമിത് റിതോലിയ അറിയിച്ചു.

റഷ്യയുടെ മൊത്തം എണ്ണ ഉത്പാദനത്തിലെ 57 ശതമാനം റോസ്നെഫ്റ്റ്, ലുകോയിലാണ്, ബാക്കി 43% മറ്റ് കമ്പനികളുടെ സംഭാവനയാണ്. ഉപരോധം ഈ ബാക്കി കമ്പനികളെ ബാധിക്കാത്തതിനാല്‍, ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇതുമായി നേരിട്ട് കരാറില്‍ പ്രവേശിച്ച് എണ്ണ ഇറക്കുമതി തുടരാനാകും.

കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്താത്തതിനാല്‍ റഷ്യന്‍ എണ്ണയുടെ ഇറക്കുമതി നേരത്തെ അവസാനിക്കില്ലെന്ന് ജി.ടി.ആര്‍.ഐ സ്ഥാപകന്‍ അജയ് ശ്രീവാസ്തവ പറഞ്ഞു.