kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള; ഗോവര്‍ദ്ധന്റെ ജാമ്യ ഹര്‍ജിയില്‍ സര്‍ക്കാരിനോട് മറുപടി തേടി ഹൈക്കോടതി
കഴിഞ്ഞ ദിവസമാണ് സ്മാര്‍ട് ക്രിയേഷന് സിഇഒ പങ്കജ് ബണ്ടാരിയെയും വേര്‍തിരിച്ചെടുത്ത സ്വര്‍ണം വാങ്ങിയ ഗോവര്‍ദ്ധനനെയും എസ്ഐടി അറസ്റ്റ് ചെയ്തത്.
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരി ഗോവര്ദ്ധന് നല്കിയ ജാമ്യ ഹര്‍ജികളില്‍ സര്‍ക്കാറിനോട് മറുപടി തേടി ഹൈക്കോടതി. സിംഗിള്‍ ബഞ്ചാണ് മറുപടി നല്കാന് നിര്‍ദ്ദേശം നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് സ്മാര്‍ട് ക്രിയേഷന് സിഇഒ പങ്കജ് ബണ്ടാരിയെയും വേര്‍തിരിച്ചെടുത്ത സ്വര്‍ണം വാങ്ങിയ ഗോവര്‍ദ്ധനനെയും എസ്ഐടി അറസ്റ്റ് ചെയ്തത്. അയ്യപ്പ ഭക്തനായ താന്‍ 2009 മുതല്‍ 85 ലക്ഷത്തിലധികം രൂപ സംഭവാന നല്‍കിയിട്ടുണ്ടെന്ന് ഗോവര്‍ദ്ധന്റെ ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. കട്ടിളപാളിയില്‍ പൂശാനായി സ്വര്‍ണവും നല്കി.
ശബരിമല സ്വര്‍ണം വാങ്ങിയ ശേഷം അതിന് തത്തുല്യമായ പണവും സ്വര്‍ണവും ദേവസ്വം ബോര്‍ഡിന് കൈമാറിയെന്നാണ് ഗോവര്‍ദ്ധന്റെ വാദം. സ്വര്‍ണം തട്ടിയെടുക്കണമെന്ന ഉദ്യേശ്യം ഉണ്ടായിരുന്നില്ല. സ്വര്‍ണം വാങ്ങിയ ശേഷം തനിക്ക് മാനസിക ബുദ്ധിമുണ്ടായെന്നും പ്രായശ്ചിത്തമായി പണവും സ്വര്‍ണവും സമര്‍പ്പിച്ചെന്നുമായിരുന്നു ഗോവര്‍ദ്ധന്റെ മൊഴി. ബെല്ലാരിയിലെ സ്ഥാപനത്തില്‍ പരിശോധന നടത്തിയ എസ്ഐടി സംഘം ഭീഷണിപ്പെടുത്തി സ്വര്‍ണ കട്ടികള്‍ കണ്ടെടുത്ത് കൊണ്ടുപോവുകയായിരുന്നുവെന്നും അഭിഭാഷകനായ തോമസ് ജ ആനകല്ലുങ്ല്‍ വഴി സമര്‍പ്പിച്ച ജാമ്യപേക്ഷയില് പറയുന്നത്.
സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കില്ലെന്നും സ്പോണ്സര് എന്ന നിലയില്‍ 2019 ന് മുമ്പ് പലപ്പോഴായി 84 ലക്ഷം രൂപയുടെ സംഭാവന ശബരിമലക്ക് നല്‍കിയിട്ടുണ്ടെന്നുമാണ് ഗോവര്ദ്ധന് ഹര്‍ജിയില്‍ പറയുന്നു. ഉണ്ണികൃഷ്ണന് പോറ്റിയില്‍ നിന്ന് 400 ഗ്രാമില്‍ അധികം സ്വര്‍ണമാണ് തനിക്ക് ലഭിച്ചത്. ഇത് ശബരിമല സ്വര്‍ണ്ണം ആണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഡി ഡി ആയി 10 ലക്ഷവും 10 പവന്റെ മാലയും ശബരിമലയ്ക്ക് സംഭാവന നല്കി.
ആകെ ഒന്നരക്കോടിയില്‍ അധികം രൂപ ശബരിമലയ്ക്ക് നല്‍കിയെന്നും തട്ടിപ്പായിരുന്നു ലക്ഷ്യമെങ്കില്‍ ഇത്രയും തുക സംഭാവന നല്‍കില്ലായിരുന്നുവെന്നും ഹര്ജിക്കാരന് പറയുന്നു. ബെല്ലാരിയിലെ തന്റെ സ്വര്‍ണക്കടയില്‍ നിന്ന് അന്വേഷണസംഘം ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണ്ണക്കട്ടികള്‍ കസ്റ്റഡിയിലെടുത്തെന്നും ഈ സ്വര്‍ണത്തിന് ശബരിമല സ്വര്‍ണ്ണവുമായി ബന്ധമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഗോവര്‍ദ്ധന്റെ ജാമ്യ ഹര്‍ജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റിട്ടുണ്ട്.
kerala
റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി
റേഷന്‍ വ്യാപാരികളുടെ സംഘടനകളും മറ്റും നിരന്തരം ഈ ആവശ്യം മുന്നോട്ട് വച്ചതിനാലാണ് പ്രായപരിധി ഉയര്‍ത്തിയത്.
തിരുവനന്തപുരം: റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി 70 വയസില്‍ നിന്ന് 75 വയസാക്കി ഉയര്‍ത്തി. റേഷന്‍ വ്യാപാരികളുടെ സംഘടനകളും മറ്റും നിരന്തരം ഈ ആവശ്യം മുന്നോട്ട് വച്ചതിനാലാണ് പ്രായപരിധി ഉയര്‍ത്തിയത്. ലൈസന്‍സ് സെയില്‍സ് മാനോ സെയില്‍സ് വുമണിനോ കൈമാറ്റം ചെയ്യുമ്പോള്‍ വേണ്ട പ്രവര്‍ത്തി പരിചയത്തിലും ഇളവുവരുത്തി. 10 കൊല്ലമായിരുന്ന പ്രവര്‍ത്തി പരിചയ കാലയളവ് ആറ് വര്‍ഷമായി കുറച്ചു. സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിനാണ് സര്‍ക്കാര്‍ പരിഹാരമുണ്ടാക്കിയിരിക്കുന്നത്.
kerala
കുട്ടനാട്ടില്‍ പക്ഷിപ്പനി; ഏഴ് പഞ്ചായത്തുകളില്‍ 20,000ത്തിലധികം താറാവുകള്‍ ചത്തു
ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലധികം താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതായി കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം അറിയിച്ചു.
ആലപ്പുഴ: കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലധികം താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതായി കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം അറിയിച്ചു. നെടുമുടി, ചെറുതന, കരുവാറ്റ, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി തുടങ്ങിയ പ്രദേശങ്ങളിലാണ് താറാവുകളുടെ കൂട്ടമരണം ഉണ്ടായത്.
പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചായിരുന്നു പ്രദേശത്തെ താറാവുകള്‍ ചത്തത്. സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് തിരുവല്ലയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റീവായി. തുടര്‍ന്ന് സാമ്പിളുകള്‍ ഭോപ്പാലിലേക്ക് അയച്ചു. അവിടെയുള്ള ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയില്‍ നടത്തിയ അന്തിമ പരിശോധനയിലും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെയാണ് കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം ഔദ്യോഗികമായി വിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്.
kerala
ലക്ഷം കടന്ന് സ്വര്‍ണവില; പവന് 1760 രൂപയുടെ വര്‍ധനവ്
ആഗോളവിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4480 ഡോളര്‍ പിന്നിട്ടു.
സംസ്ഥാനത്ത് കുതിച്ച് കയറി സ്വര്‍ണവില. ഒരു ലക്ഷവും കടന്നതോടെ 1,01,600 രൂപയായി ചരിത്രത്തില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചു. ഗ്രാമിന് 220 രൂപയുടെ വന്‍ വര്‍ധനവാണ് ഇന്നുണ്ടായത്. 12,700 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വര്‍ധിച്ചത്. പവന് 1760 രൂപയുടെ വര്‍ധനവും ഇന്ന് രേഖപ്പെടുത്തി.
ആഗോള വിപണിയുടെ ചുവടുപിടിച്ച് തന്നെയാണ് ഇന്ത്യയിലും സ്വര്‍ണവില ഉയര്‍ന്നത്. ആഗോളവിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4480 ഡോളര്‍ പിന്നിട്ടു. നിലവില്‍ 4,486 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 3.37 ശതമാനത്തിന്റെ വര്‍ധനവാണ് ഇന്ന് സ്വര്‍ണവിലയില്‍ ഉണ്ടായത്.
കേരളത്തില്‍ 2000 ടണ്ണിലധികം സ്വര്‍ണമാണ് ജനങ്ങളുടെ കൈവശമുള്ളത്. കേരളത്തില്‍ ഒരു വര്‍ഷം നടക്കുന്ന വിറ്റു വരവ് 125-150 ടണ്ണിലധികവും. യുഎസ് പലിശ നിരക്ക് വീണ്ടും കുറയ്ക്കുമെന്ന സൂചനകളും,യുഎസ് പലിശ നിരക്ക് വീണ്ടും കുറയ്ക്കു വന്ന സൂചനകളും, ഡോളറിന്റെ മൂല്യ ശോഷണവും, അന്താരാഷ്ട്ര സംഘര്‍ഷങ്ങളും, സ്വര്‍ണത്തെ ഏറ്റവും സുരക്ഷിത നിക്ഷേപം ആക്കി മാറ്റിയതാണ് വില ഉയരുന്നതിന്റെ കാരണം.
2020ല്‍ 40,000 രൂപ വില ഉണ്ടായിരുന്ന സ്വര്‍ണം 5 വര്‍ഷത്തിനുശേഷം 60,000ത്തിനു മുകളില്‍ രൂപയാണ് വര്‍ധിച്ചത്. 2020ല്‍ 2000 ഡോളര്‍ ആയിരുന്നു അന്താരാഷ്ട്ര സ്വര്‍ണവില. അഞ്ചുവര്‍ഷത്തിനുള്ളില്‍ 2500 ഡോളര്‍ ആണ് അന്താരാഷ്ട്ര വില വര്‍ധിച്ചത്. 2020ല്‍ രൂപയുടെ വിനിമയ നിരക്ക് 71ല്‍ നിന്നും 91ലേക്ക് എത്തിയതും ആഭ്യന്തര സ്വര്‍ണവില ഉയരുന്നതിന് കാരണമായി.
അന്താരാഷ്ട്ര സ്വര്‍ണവില ഇപ്പോള്‍ 4487 ഡോളറിലാണ്. വന്‍കിട നിക്ഷേപകര്‍ താല്‍ക്കാലിക ലാഭമെടുപ്പ് നടത്തിയാല്‍ വിലയില്‍ ചെറിയ കുറവ് വന്നേക്കാം. 4500 ഡോളര്‍ കടന്നു മുന്നോട്ട് നീങ്ങിയാല്‍ വീണ്ടും വലിയതോതില്‍ വില വര്‍ധിക്കാനാണ് സാധ്യത.
-
kerala20 hours agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala2 days agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala2 days agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
kerala20 hours agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
india2 days agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india2 days agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
