Connect with us

kerala

ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരുക്ക്, രണ്ടുപേരുടെ നില ഗുരുതരം

തൃശൂരില്‍ നിന്നുള്ള തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നത്.

Published

on

തൊടുപുഴ: ഇടുക്കി കരിങ്കുന്നത്തിന് സമീപം പ്ലാന്റേഷനില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 12 പേര്‍ക്ക് പരുക്ക്. രണ്ടു പേരുടെ നില ഗുരുതരം. തൃശൂരില്‍ നിന്നുള്ള തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങുമ്പോഴാണ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞത്. തൊടുപുഴയില്‍നിന്ന് അഗ്‌നിശമനസേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

kerala

ന്യൂ ഇയര്‍ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

ഇരു ചക്ര വാഹനത്തില്‍ പടക്കം കൊണ്ടുപോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറി ഉണ്ടായത്.

Published

on

കോഴിക്കോട്: വടകര കീഴലില്‍ ന്യൂ ഇയര്‍ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് അപകടം. ഇരു ചക്ര വാഹനത്തില്‍ പടക്കം കൊണ്ടുപോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തില്‍ ഷൈജു, അശ്വന്ത് എന്നീ രണ്ട പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അശ്വന്തിന്റെ പരിക്ക് ഗുരുതരമാണ്. ഇരുവരെയും അടിയന്തിരമായി കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. പൊട്ടിത്തെറിച്ചതിന്റെ ശക്തിയില്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ പൂര്‍ണമായും കത്തി നശിച്ചു.

 

Continue Reading

kerala

ഓഫീസ് റൂം ഉണ്ടെന്നവകാശപ്പെട്ട് അതിക്രമിച്ചുകയറി; ആര്‍.ശ്രീലേഖക്കെതിരെ പരാതി

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ അനുമതി വാങ്ങാതെ ആര്‍.ശ്രീലേഖ ഓഫീസ് തുറക്കാന്‍ ശ്രമിച്ചുവെന്ന അഭിഭാഷകന്‍ കുളത്തൂര്‍ ജയ്സിങ് നല്‍കിയ പരാതിയിലാണ് നടപടി.

Published

on

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലത്തെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ അതിക്രമിച്ചുകയറി ചട്ടലംഘനം നടത്തിയതായി പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി ഡിജിപിക്കു കൈമാറി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ അനുമതി വാങ്ങാതെ ആര്‍.ശ്രീലേഖ ഓഫീസ് തുറക്കാന്‍ ശ്രമിച്ചുവെന്ന അഭിഭാഷകന്‍ കുളത്തൂര്‍ ജയ്സിങ് നല്‍കിയ പരാതിയിലാണ് നടപടി.

കോര്‍പ്പറേഷന് അപേക്ഷ നല്‍കി കൗണ്‍സില്‍ അംഗീകരിച്ച് രേഖാപരമായി അനുവാദം നല്‍കിയാല്‍ മാത്രമേ ശാസ്തമംഗലത്തെ കോര്‍പ്പറേഷന്റെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാര്യാലയത്തിലെ കെട്ടിടത്തില്‍ ശ്രീലേഖയ്ക്ക് ഓഫീസ് തുറക്കാന്‍ നിയമപരമായി കഴിയുകയുള്ളൂവെന്ന് പരാതിയില്‍ പറയുന്നു.
തനിക്ക് ഓഫീസ് റൂം ഉണ്ടെന്നവകാശപ്പെട്ട് അവിടെയെത്തിയത് ചട്ടലംഘനമാണെന്നാണു പരാതി.

Continue Reading

kerala

താമരശ്ശേരിയിലെ തീപിടുത്തം; പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയിലെ തീ നിയന്ത്രണവിധേയമാക്കി

ന്യൂയര്‍ ആഘോഷത്തിന്റെ ഭാഗമായി പൊട്ടിച്ച പടക്കം പ്ലാന്റിലേക്ക് തെറിച്ച് വീണതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം.

Published

on

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിക്ക് സമീപം എലോക്കരയില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയിയിലെ തീ നിയന്ത്രണവിധേയമാക്കി. മൂന്ന് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഇന്ന് പുലര്‍ച്ചെയായിരുന്നു തീപിടുത്തം. ന്യൂയര്‍ ആഘോഷത്തിന്റെ ഭാഗമായി പൊട്ടിച്ച പടക്കം പ്ലാന്റിലേക്ക് തെറിച്ച് വീണതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. മുക്കം, നരിക്കുനി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

പ്ലാന്റിന്റെ ഓഫീസ് ഉള്‍പ്പെടുന്ന മൂന്നു നില കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. ഫാക്ടറിയിലെ പിക്കപ്പ് വാനും കത്തി നശിച്ചു. സ്ഥാപനം രാത്രിയില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിനാലാണ് വലിയ അപകടം ഒഴിവായത്. എം ആര്‍ എം എക്കോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് അപകടം ഉണ്ടായത്.ദേശീയപാതയ്ക്ക് അരികിലായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

Continue Reading

Trending