സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പേരിൽ ന്യൂസ് മലയാളം ചാനലിന്റെ ലോഗോ വെച്ച് ചില ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ വന്ന വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുസ്ലിംലീഗ് നേതൃത്വം അറിയിച്ചു.
പശ്ചിമ ബംഗാളിൽ ന്യൂനപക്ഷ വേട്ട തുടർന്നാൽ കൈയും കെട്ടി നോക്കി നിൽക്കില്ല എന്ന ടൈറ്റിലോടുകൂടിയാണ് സംഘ്പരിവാർ, സി.പി.എം സൈബർ ഹാന്റിലുകൾ ഈ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്. വ്യാജ കാർഡിന്റെ നിർമ്മാതാക്കളെയും പ്രചരിപ്പിക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മുസ്ലിംലീഗ് നേതൃത്വം വ്യക്തമാക്കി.