Connect with us

Food

അനാരോഗ്യം ഭക്ഷിക്കുന്ന മലയാളി- HEALTHCHANDRIKA

എന്തിനും വേണം വെള്ളിക്കല്ലും നെല്ലിപ്പലകയും. അതിനപ്പുറം പോകുന്നത് തടയണം. അതാണ് ജാഗ്രതയുടെ സീമ.

Published

on

മുസ്തഫ വാക്കാലൂര്‍

സാമൂഹികമായി ലോലമായ ഇന്നത്തെ കേരള സാഹചര്യത്തില്‍ ജാഗ്രതാസമീപനം എടുക്കേണ്ടവര്‍ എടുക്കുന്നില്ലെന്നത് ഖേദകരമാണ്. മലയാളിയെക്കുറിച്ച് ഉത്തരേന്ത്യയില്‍ പുതിയൊരു ജിഹാദിന്റെ ചമല്‍ക്കാരം തീര്‍ക്കാന്‍ പണിയെടുക്കുന്നവര്‍ക്ക് തുണ്ട് കൊടുക്കുന്നതില്‍നിന്നും പ്രബുദ്ധ കേരളം പിന്മാറേണ്ടതുണ്ട്. ഒന്നാമത് സര്‍ക്കാര്‍, രണ്ടാമത് മീഡിയ, മൂന്നാമത് രാഷ്ട്രീയക്കാര്‍, നാലാമത് സമൂഹമാധ്യമ ധര്‍മജന്മാര്‍. മൂന്ന് മതങ്ങളും അര ഡസന്‍ ജാതികളും പ്രബലപ്രതാപത്തോടെ കഴിയുന്ന കേരളത്തില്‍ മത ധ്രൂവീകരണം നടന്നാല്‍ വീണ്ടും കേരളമൊരു ഭ്രാന്താലയമാവും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവില്‍ കേരളം സന്ദര്‍ശിച്ച വിവേകാന്ദ സ്വാമികള്‍ നെഞ്ചുപിളര്‍ക്കുന്ന ജാത്യാതിക്രമങ്ങള്‍ കണ്ടുകൊണ്ടാണ് ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്. അദ്ദേഹവും ഡോ. പല്‍പ്പുവും തെക്കുനിന്നും കണ്ടെടുത്ത കീഴാളനായ ശ്രീനാരായണ ഗുരുവാണ് തന്റെ ജീവിതദൗത്യം തിരിച്ചറിഞ്ഞുകൊണ്ട് മനുഷ്യരില്‍ മനുഷ്യത്വം നിറച്ചത്. പല ഭാവങ്ങളില്‍ അതിന്റെ തിരിച്ചിറക്കം ദൃശ്യമാവുമ്പോള്‍ മറുമരുന്നില്ല മുന്നില്‍, ജാഗ്രതകൊള്ളുകയല്ലാതെ.
ഈയിടെ ഉണ്ടായ വിവാദങ്ങളിലൊക്കെ മുഖ്യ പങ്ക് സര്‍ക്കാരിനും അതിന്റെ മുഖ്യ പാര്‍ട്ടിക്കുമുണ്ടെന്നതാണ് വസ്തുത. അല്‍പമാനമായ ലാഘവത്തോടെ അധികാര സ്ഥാനീയരുടെ പ്രതികരണങ്ങള്‍ കാണുമ്പോള്‍ ചില ആസൂത്രണങ്ങള്‍ അരങ്ങത്ത് നടക്കുന്നതിന്റെ ലക്ഷണങ്ങള്‍ ബാക്കിയാവുന്നുണ്ട്. ഫാഷിസം പയറ്റുന്ന മുഖ്യായുധമാണ് ശത്രുവിനെ ചാപ്പയടിക്കല്‍ (േെശഴാമശ്വേമശേീി). ജര്‍മനിയില്‍ ജൂതരെ ചിലന്തിയോടും ചെകുത്താനോടുമൊക്കെയാണ് ഉപമിച്ചിരുന്നത്. ‘എല്ലാ മുസ്‌ലിംകളും തീവ്രവാദികളല്ല, എന്നാല്‍ എല്ലാ തീവ്രവാദികളും മുസ്‌ലിംകളാണ്’ എന്നതാണ് ഇന്ത്യയില്‍ അതിന്റെ കാവ്യമുഖമായി അവതരിപ്പിക്കപ്പെടാറുള്ളത്. കേരളത്തില്‍ 2016 മുതലുള്ള എല്ലാ പ്രക്ഷോഭങ്ങളിലും മുസ്‌ലിം ജനസാമാന്യം പങ്കാളികളാകുമ്പോള്‍ അവിടെയൊക്കെ ഈ ചാപ്പയടി നടക്കുന്നുവെന്നത് പരോക്ഷാര്‍ത്ഥത്തിലുള്ള ഫാസിസ്റ്റ് മനോഭാവമൊന്നുകൊണ്ടുതന്നെയല്ലേ?
മുഖ്യധാരാ മാധ്യമങ്ങളാവട്ടെ, നാശത്തിന്റെ വൃന്ദാവിഷ്‌കരണം നടത്തുന്നവര്‍ക്ക് പാദശുശ്രൂഷ ചെയ്യുകയാണ്. കേരളത്തില്‍ ‘ഭക്ഷണ താലിബാനിസം’ നടമാടുന്നുവെന്ന് പ്രചരിപ്പിക്കപ്പെടുമ്പോള്‍ ഭക്ഷ്യവിഷബാധകള്‍ക്ക് അറേബ്യന്‍ ഭക്ഷണങ്ങളെന്ന് പുനരാഖ്യാനം നല്‍കുന്ന നിഷ്‌കര്‍ഷ വരരുതായിരുന്നു. ഇത്തരം സ്ഥൂലീകരണങ്ങള്‍ കേരളീയ സംസ്‌കാരത്തിന്റെ സൗഗമ്യം കെടുത്തുമെന്ന ചിന്ത ഉത്തരവാദിത്ത പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമാവണം. എല്ലാം ദുഷിക്കുമ്പോഴും സമൂഹത്തിന്റെ സദ്ഭാവത്തില്‍ എള്ളളവ് വിട്ടുവീഴ്ച്ച പാടില്ലെന്ന് ശഠിക്കേണ്ടത് മാധ്യമങ്ങളാണ്. സമൂഹത്തിന്റെ താത്പര്യങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ദുശക്തികള്‍ക്കെതിരെ തിരിച്ചുപിടിച്ച കണ്ണാടിയാണല്ലോ ഫോര്‍ത്ത് എസ്റ്റേറ്റ്. കീര്‍ത്തനീയമല്ലാത്തതും വിഘടിക സ്വഭാവമുള്ളതുമായ വിഷയങ്ങള്‍ അന്തിച്ചര്‍ക്കക്കെടുക്കേണ്ടതുണ്ടോ എന്ന് ഡെസ്‌കില്‍ കണിശമായ വിചാരമുണ്ടാവട്ടെ. ഏതെങ്കിലുമൊരു പ്രസംഗകന്റെ സ്‌കലിതങ്ങള്‍ കഥോപകഥനം നടത്താന്‍ മാത്രമെന്തിരിക്കുന്നു എന്ന ചിന്തയും ഉയരട്ടെ. ഹതലക്ഷണ ചര്‍ച്ചകളെല്ലാം സാര്‍ഥകമായതിലേക്ക് വഴിമാറണം. പ്രശ്‌നങ്ങളോട് രാഷ്ട്രീയ നേതൃത്വമെടുക്കുന്ന സമീപനങ്ങളും പുനഃപരിശോധിക്കേണ്ടതുണ്ട്. യുവജനോത്സവ സ്വാഗതഗാന വിവാദം കൊടുമ്പിരിക്കൊണ്ടപ്പോള്‍ എം.വി ഗോവിന്ദന്‍ മാഷിനോട് അതേക്കുറിച്ച് ചോദിച്ചപ്പോഴുണ്ടായ പ്രതികരണത്തിലെ ഒരുഭാഗം ‘എനിക്കതിനെപ്പറ്റി വിവരമില്ല’ എന്നായിരുന്നു. ഈ വാക്കുകളില്‍ ആശങ്കപ്പെടേണ്ടതായി പലതുമുണ്ട്, വിശേഷിച്ചും ആവിക്കല്‍ സമരത്തില്‍ പങ്കെടുത്തത്തിന്റെ പേരില്‍ അവിടത്തെ മുസ്‌ലിംകളെ സംസ്ഥാനം മുഴുവന്‍ നടന്ന് ‘തീവ്രവാദികള്‍’ എന്ന് ചാപ്പകുത്തിയ അതേ വ്യക്തിയില്‍ നിന്നാകുമ്പോള്‍. ‘ഇതൊക്കെയത്ര ചര്‍ച്ചക്കെടുക്കേണ്ട വിഷയമാണോ?’ എന്ന മനോനിലയില്‍ ഒളിഞ്ഞിരിക്കുന്നത് മുസ്‌ലിംകള്‍ തീവ്രവാദികള്‍ തന്നെയെന്ന സ്ഥിരീകരമാകുകയാണ്. പൊതുബോധത്തിന്റെ ഉപബോധ മനസ്സ് ഇത്രശക്തമായി ആരക്കാലിനപ്പുറം കടക്കുമ്പോള്‍ പേടിക്കണം. മുസ്‌ലിം തീവ്രവാദിയെ അരങ്ങത്തവതരിപ്പിക്കുമ്പോള്‍ സദസ്സില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരൊക്കെ സന്നിഹിതരായിട്ടും നടനവൈഭവത്തെ സ്ലാഘിക്കാനല്ലാതെ, അതിലെ രസക്കൂട്ടിനെ തിരിച്ചറിയാന്‍ അവര്‍ക്കായില്ല. കലിയുഗത്തിലെ നേതാക്കളേ, നിങ്ങള്‍ ജാഗ്രതയുടെ തേരാളികളാകേണ്ടതുണ്ട്.
സംസ്‌കാരത്തിന്റെ മണിക്കട്ടിലൊരുക്കിത്തന്ന മഹാരഥന്മാരോടുള്ള യാതൊരു കടപ്പാടുമറിഞ്ഞുകൂടാത്ത, അവരെ പരിഗണിക്കാനറിഞ്ഞുകൂടാത്ത ഒരു വിഭാഗമുണ്ട്. അവരുടെ കയ്യിലാണ് സമൂഹമാധ്യമം. എല്ലാ മതരാഷ്ട്രീയ വിഭാഗങ്ങളുടെയും മൗത്ഓര്‍ഗന്‍ തങ്ങളാണെന്ന ഭാവേനയാണ് നിരുത്തരവാദപരമായ ഈ ചാവേറുകളുടെ നില്‍പ്പ്. അവരുടെ വിഴുപ്പഴിക്കലിലൂടെ വമിക്കുന്ന ആരോപണങ്ങളുടെ അതിവാഹിത സ്വഭാവവും അനര്‍ത്ഥങ്ങളും തിട്ടപ്പെടുത്താന്‍ ഒരു മാപിനിക്കും കഴിയില്ല. സംസ്ഥാനത്തെ ഒരു പ്രമുഖ പാര്‍ട്ടിയുടെ അധ്യക്ഷന്‍ ‘കേരളത്തില്‍ ബ്രാഹ്മണ തേജോവധം’ എന്ന മട്ടിലാണ് വെജ്-നോണ്‍ വെജ് വിവാദത്തില്‍ ട്വീറ്റ് ചെയ്തത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന സമൂഹമാധ്യമ ഇടപെടലുകള്‍ക്കെതിരെ നിയമങ്ങള്‍ ശക്തമല്ലാത്തതും ഉള്ള നിയമങ്ങള്‍ പ്രയോഗിച്ചുകൊണ്ട് ശിക്ഷാനടപടികള്‍ കൈകൊള്ളാത്തതും ഈ കൊള്ളിയൂട്ട് അഭംഗുരം തുടരുന്നതിന് പ്രോത്സാഹനമാണ്. എന്തിനും വേണം വെള്ളിക്കല്ലും നെല്ലിപ്പലകയും. അതിനപ്പുറം പോകുന്നത് തടയണം. അതാണ് ജാഗ്രതയുടെ സീമ.
കഴിവ് കണ്ട് കേരളത്തിന്റെ പൊതു കാര്യങ്ങള്‍ ആരെയെങ്കിലും ഏല്‍പ്പിക്കുംമുമ്പ് ഇന്നത്തെക്കാലത്ത് അവരുടെ സോഷ്യല്‍മീഡിയാ സാന്നിധ്യമെങ്കിലും സര്‍ക്കാര്‍ പരിശോധിക്കണം. കുറെയൊക്കെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അതുമതിയാകും. സ്ത്രീ നവോത്ഥാനത്തിന് ബാബരി ധ്വംസനം നടത്തിയ സുഗതന്‍ തന്നെ പടനായകനാവേണ്ടതുണ്ടോ, കലോത്സവ സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ ഭീകരവാദിക്ക് മുസ്‌ലിം വേഷമേ അന്വര്‍ഥകമാവൂ എന്ന് ചിന്തിക്കുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ തന്നെ വേഷമിടേണ്ടതുണ്ടോ എന്നതൊക്കെ പരിശോധിക്കുക. തെറ്റുപറ്റിയെന്ന് ബോധ്യമായാല്‍ സധീരം, സത്വരം തിരുത്തുക. അശോകന്‍ ചരുവില്‍ നമ്മുടെ ആളായിരിക്കാം. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ടായിരിക്കാം. എങ്കിലും വീണ്‍വാക്കുകള്‍ അനാകാലത്തില്‍ എഴുന്നള്ളിക്കുമ്പോള്‍ അതിലെ ദുരന്തപര്‍വ്വം ഓര്‍ത്തെങ്കിലും തടയിടുക. പിന്നീട് ദുഃഖഭാരത്താല്‍ ആയിരംകുടം നേത്രാംബു ഒഴുക്കുന്നതിനേക്കാള്‍ അതാണ് ഭേദം.
വാക്കുകള്‍ ആറ്റംബോംബിനേക്കാളും ശക്തമാണ്. അധികാരം ഇരുതല മൂര്‍ച്ചയുള്ള കഠാരയാണ്. സോഷ്യല്‍മീഡിയ കൈവിട്ട കല്ലാണ്. ക്രമം പരിപാലിക്കപ്പെടുന്നില്ലെങ്കില്‍ അക്രമമാണ് പകരം വാഴുക. അവിടെ എന്ത് വീഴും ആര് വീഴും ഏത് പാതാളത്തിലേക്കാപതിക്കും എന്നൊന്നുമൊരു നിശ്ചയവുമില്ല. ഒരു നൂറ്റാണ്ടിലധികമായി ഏകോദര സഹോദരരെപ്പോലെ മലയാളികള്‍ അഭിമാനത്തോടെ ജീവിക്കുന്നു. ലോകത്തിങ്ങനെയൊരു തുരുത്തില്ലെന്ന് പറയാം. അതിന്റെ കാതലിലാണ് ഇത്തിള്‍കണ്ണിയുടെ വള്ളിപ്പടര്‍പ്പ് പറ്റിപ്പിടിച്ചിരിക്കുന്നത്. അതിവേഗം പടരുകയാണാ വിനാശിനി. ഈ കൂരിരുട്ടില്‍ പ്രതീക്ഷയുടെ ഒരിന്ദുബിംബം തെളിയട്ടേയെന്ന് പ്രത്യാശിക്കുന്നു.

Food

റമദാന്‍ സ്‌പെഷ്യല്‍; ഉന്നക്കായ തയാറക്കുന്ന വിധം

ഉന്നക്കായ തയാറക്കുന്ന വിധം

Published

on

ഇടത്തരം പഴം – 6 എണ്ണം
അണ്ടിപ്പരിപ്പ്, കിസ്മിസ്- 2 ടേബിള്‍ സ്പൂണ്‍
തേങ്ങ – 1 മുറി
പഞ്ചസാര – 4 ടേബിള്‍ സ്പൂണ്‍
നെയ്യ് – 1 ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപ്പൊടി – അര ടീസ്പൂണ്‍

തയാറാക്കുന്ന വിധം:-

പഴം ആവിയില്‍ വേവിച്ചെടുക്കുക. അതിനുശേഷം മിക്‌സിയില്‍ അരച്ചെടുക്കുക. നെയ്യൊഴിച്ച് അണ്ടിപ്പിരിപ്പ്, കിസ്മിസ്, തേങ്ങ, പഞ്ചസാര, ഏലക്കാപ്പൊടി എന്നിവ വറുത്തെടുക്കുക. അരച്ചെടുത്ത പഴം കയ്യിലെടുത്ത് അതിന്റെ രീതിയില്‍ ഹോള്‍സ് ഉണ്ടാക്കി വറുത്ത ചേരുവകള്‍ നിറയ്ക്കുക. ശേഷം ഉന്നക്കായയുടെ ആകൃതി വരുത്തുക. വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കാം.

Continue Reading

Food

നോമ്പ് തുറന്ന ശേഷം ഉപ്പിലിട്ടതും മസാലകള്‍ ചേര്‍ത്ത സോഡയും അപകടം; കൂടുതല്‍ കുടിക്കുന്നവര്‍ ശ്രദ്ധിക്കുക

Published

on

നോമ്പ് തുറന്ന ശേഷം ഉപ്പിലിട്ടതും മസാല ചേര്‍ത്ത സോഡ കുടിക്കുന്നതും രക്തസമ്മര്‍ദത്തിനും വൃക്കരോഗത്തിനും കാരണമാകുമെന്ന് വിദഗ്ദര്‍. നോമ്പ് തുറന്ന ശേഷം ഉപ്പിലിട്ടതും വിവിധ മസാലകള്‍ ചേര്‍ത്ത സോഡ കുടിക്കുന്നതും ഇപ്പോള്‍ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. മുമ്പ് ഇടക്കെപ്പോഴെങ്കിലും ബീച്ചില്‍ പോകുമ്പോള്‍ മാത്രമാണ് ഇവ കഴിച്ചിരുന്നത്.

ഒരു ദിവസം നമുക്ക് കഴിക്കാന്‍ പാടുള്ള ഉപ്പിന്റെ പരമാവധി അളവ് 5 ഴാ മാത്രമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ രക്തസമ്മര്‍ദം ഉണ്ടാക്കുകയും അതോടൊപ്പം വൃക്കയെ വലിയ തോതില്‍ ബാധിക്കും.

ഉപ്പും മുളകും;

ഉപ്പിലിട്ട മാങ്ങയും കൈതചക്കയും സോഡയും എല്ലാം കഴിക്കാന്‍ തടിച്ചു കൂടിയ കുട്ടികളും മുതിര്‍ന്നവരും പതിവ് കാഴ്ചയാണ്. ഒരു കാലത്ത് വല്ലപ്പോഴും, വല്ല ബീച്ചില്‍ പോകുമ്പോഴോ മറ്റോ മാത്രമായിരുന്നു ഉപ്പിലിട്ടത് കഴ്ച്ചിരുന്നത്. ഇപ്പോള്‍ പ്രത്യേകിച്ച് നോമ്പ് കാലത്ത് അതൊരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്.

കേരളീയരുടെ സാധാരണ ഭക്ഷണത്തില്‍ തന്നെ ഉപ്പിന്റെ അളവ് കൂടുതലുണ്ട്. ഉപ്പിലിട്ടതിന് ഇതിലും എത്രയോ മടങ്ങുണ്ടാവും.. ഇതെല്ലാം കൂടി വൃക്കകള്‍ക്ക് കൊടുക്കുന്ന പണി ചില്ലറ ഒന്നുമല്ല. മാത്രമല്ല നോമ്പെടുത്തു ശരീരത്തില്‍ വെള്ളത്തിന്റെ അംശം കുറവുള്ള സമയത്ത് ഉപ്പ് കൂടുതല്‍ പ്രശ്‌നക്കാരനാവും. പതിയെ രക്തസമ്മര്‍ദ്ധം കൂട്ടുക്കയും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. അത് കൊണ്ട് ഉപ്പിലിട്ടത് കൂടുതല്‍ കഴിക്കുന്നവര്‍ ജാഗ്രതൈ. നമ്മുടെ ആരോഗ്യം നമ്മളാണ് ശ്രദ്ധിക്കേണ്ടത്.

Continue Reading

Food

റമദാന്‍ സ്‌പെഷ്യല്‍: മുട്ടപൊറോട്ട തയാറാക്കുന്ന വിധം

Published

on

ഗോതമ്പുമാവ് – 3 കപ്പ്, മൈദ – 3 കപ്പ്, എണ്ണ – 1 ടേബിള്‍സ്പൂണ്‍, ഉപ്പ്- പാകത്തിന്, വെള്ളം – ആവശ്യത്തിന്, നെയ്യ് – 2 ടേബിള്‍സ്പൂണ്‍, മുട്ട – 4 എണ്ണം, പച്ചമുളക് ചെറുതായി അരിഞ്ഞത് – 2 എണ്ണം, സവാള ചെറുതായി അരിഞ്ഞത് – ഒന്ന്

തയാറാക്കുന്ന വിധം:-

ഗോതമ്പ് മാവും മൈദയും കൂട്ടി പാകത്തിന് ഉപ്പും ഒരു ടേബിള്‍സ്പൂണ്‍ എണ്ണയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴയ്ക്കുക. (അര മണിക്കൂര്‍ മാറ്റിവെയ്ക്കുക.) മറ്റൊരു പാത്രത്തില്‍ മുട്ട, പച്ചമുളക്, സവാള, ഉപ്പ് എന്നിവ ചേര്‍ത്ത് അടിച്ചു പതപ്പിക്കുക. കുഴച്ച മാവില്‍ നിന്നു ഒരു ഉണ്ട എടുത്ത് വലുപ്പത്തില്‍ മാവ് ഉരുട്ടി എടുത്ത് പരത്തുക.

ഇതിന്റെ മുകളില്‍ അല്‍പം നെയ്യ് തടവി കുറച്ച് ഗോതമ്പുപൊടി തടവി മുക്കാല്‍ ഭാഗം ഉള്ളിലേക്ക് മടക്കി കാല്‍ഭാഗം അതിന്റെ മുകളിലായി മടക്കിവെയ്ക്കുക. അതിന്റെ മുകളില്‍ വീണ്ടും ഒരല്‍പം നെയ്യ് തടവി ഗോതമ്പ് പൊടി വിതറി രണ്ടു വശങ്ങളില്‍ നിന്നും ഇതുപോലെ മുക്കാല്‍ ഭാഗവും അതിന്റെ മുകളിലായി കാല്‍ ഭാഗവും മടക്കി ഒരു ചതുരഷേപ്പ് ആക്കുക. ഇനി ഈ ചതുരഷേപ്പ് ഒന്നുകൂടി പരത്തുക. ചൂടായ തവയില്‍ (ചപ്പാത്തിക്കല്ലില്‍) ഓരോ ചപ്പാത്തിയും ഇട്ട് രണ്ടുവശവും തിരിച്ചും മറിച്ചും ഇടുക. ഒന്നു വാടി നന്നായി പൊള്ളിത്തുടങ്ങുമ്പോള്‍ ഒരു പ്ലേറ്റിലേക്ക് മാറ്റിയിട്ട് വിരലുകള്‍ കൊണ്ടോ കത്തി കൊണ്ടോ മുകള്‍ ഭാഗത്തെ ഒരു പാളി ഒരു വശത്തായി ഇളക്കുക. ഇതിനകത്തേക്ക് മുട്ടക്കൂട്ട് സ്പൂണ്‍ കൊണ്ട് കോരിയൊഴിച്ച് ഇളക്കിയ പാളിയുടെ ഭാഗംകൊണ്ട് വീണ്ടും ഒട്ടിച്ച ശേഷം തവയിലേക്ക് തന്നെ ഇട്ട് തിരിച്ചും മറിച്ചും ഇട്ട് പാകത്തിന് മൂപ്പിച്ച് ചുട്ടെടുക്കുക.

 

Continue Reading

Trending