Connect with us

Food

അനാരോഗ്യം ഭക്ഷിക്കുന്ന മലയാളി- HEALTHCHANDRIKA

എന്തിനും വേണം വെള്ളിക്കല്ലും നെല്ലിപ്പലകയും. അതിനപ്പുറം പോകുന്നത് തടയണം. അതാണ് ജാഗ്രതയുടെ സീമ.

Published

on

മുസ്തഫ വാക്കാലൂര്‍

സാമൂഹികമായി ലോലമായ ഇന്നത്തെ കേരള സാഹചര്യത്തില്‍ ജാഗ്രതാസമീപനം എടുക്കേണ്ടവര്‍ എടുക്കുന്നില്ലെന്നത് ഖേദകരമാണ്. മലയാളിയെക്കുറിച്ച് ഉത്തരേന്ത്യയില്‍ പുതിയൊരു ജിഹാദിന്റെ ചമല്‍ക്കാരം തീര്‍ക്കാന്‍ പണിയെടുക്കുന്നവര്‍ക്ക് തുണ്ട് കൊടുക്കുന്നതില്‍നിന്നും പ്രബുദ്ധ കേരളം പിന്മാറേണ്ടതുണ്ട്. ഒന്നാമത് സര്‍ക്കാര്‍, രണ്ടാമത് മീഡിയ, മൂന്നാമത് രാഷ്ട്രീയക്കാര്‍, നാലാമത് സമൂഹമാധ്യമ ധര്‍മജന്മാര്‍. മൂന്ന് മതങ്ങളും അര ഡസന്‍ ജാതികളും പ്രബലപ്രതാപത്തോടെ കഴിയുന്ന കേരളത്തില്‍ മത ധ്രൂവീകരണം നടന്നാല്‍ വീണ്ടും കേരളമൊരു ഭ്രാന്താലയമാവും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവില്‍ കേരളം സന്ദര്‍ശിച്ച വിവേകാന്ദ സ്വാമികള്‍ നെഞ്ചുപിളര്‍ക്കുന്ന ജാത്യാതിക്രമങ്ങള്‍ കണ്ടുകൊണ്ടാണ് ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്. അദ്ദേഹവും ഡോ. പല്‍പ്പുവും തെക്കുനിന്നും കണ്ടെടുത്ത കീഴാളനായ ശ്രീനാരായണ ഗുരുവാണ് തന്റെ ജീവിതദൗത്യം തിരിച്ചറിഞ്ഞുകൊണ്ട് മനുഷ്യരില്‍ മനുഷ്യത്വം നിറച്ചത്. പല ഭാവങ്ങളില്‍ അതിന്റെ തിരിച്ചിറക്കം ദൃശ്യമാവുമ്പോള്‍ മറുമരുന്നില്ല മുന്നില്‍, ജാഗ്രതകൊള്ളുകയല്ലാതെ.
ഈയിടെ ഉണ്ടായ വിവാദങ്ങളിലൊക്കെ മുഖ്യ പങ്ക് സര്‍ക്കാരിനും അതിന്റെ മുഖ്യ പാര്‍ട്ടിക്കുമുണ്ടെന്നതാണ് വസ്തുത. അല്‍പമാനമായ ലാഘവത്തോടെ അധികാര സ്ഥാനീയരുടെ പ്രതികരണങ്ങള്‍ കാണുമ്പോള്‍ ചില ആസൂത്രണങ്ങള്‍ അരങ്ങത്ത് നടക്കുന്നതിന്റെ ലക്ഷണങ്ങള്‍ ബാക്കിയാവുന്നുണ്ട്. ഫാഷിസം പയറ്റുന്ന മുഖ്യായുധമാണ് ശത്രുവിനെ ചാപ്പയടിക്കല്‍ (േെശഴാമശ്വേമശേീി). ജര്‍മനിയില്‍ ജൂതരെ ചിലന്തിയോടും ചെകുത്താനോടുമൊക്കെയാണ് ഉപമിച്ചിരുന്നത്. ‘എല്ലാ മുസ്‌ലിംകളും തീവ്രവാദികളല്ല, എന്നാല്‍ എല്ലാ തീവ്രവാദികളും മുസ്‌ലിംകളാണ്’ എന്നതാണ് ഇന്ത്യയില്‍ അതിന്റെ കാവ്യമുഖമായി അവതരിപ്പിക്കപ്പെടാറുള്ളത്. കേരളത്തില്‍ 2016 മുതലുള്ള എല്ലാ പ്രക്ഷോഭങ്ങളിലും മുസ്‌ലിം ജനസാമാന്യം പങ്കാളികളാകുമ്പോള്‍ അവിടെയൊക്കെ ഈ ചാപ്പയടി നടക്കുന്നുവെന്നത് പരോക്ഷാര്‍ത്ഥത്തിലുള്ള ഫാസിസ്റ്റ് മനോഭാവമൊന്നുകൊണ്ടുതന്നെയല്ലേ?
മുഖ്യധാരാ മാധ്യമങ്ങളാവട്ടെ, നാശത്തിന്റെ വൃന്ദാവിഷ്‌കരണം നടത്തുന്നവര്‍ക്ക് പാദശുശ്രൂഷ ചെയ്യുകയാണ്. കേരളത്തില്‍ ‘ഭക്ഷണ താലിബാനിസം’ നടമാടുന്നുവെന്ന് പ്രചരിപ്പിക്കപ്പെടുമ്പോള്‍ ഭക്ഷ്യവിഷബാധകള്‍ക്ക് അറേബ്യന്‍ ഭക്ഷണങ്ങളെന്ന് പുനരാഖ്യാനം നല്‍കുന്ന നിഷ്‌കര്‍ഷ വരരുതായിരുന്നു. ഇത്തരം സ്ഥൂലീകരണങ്ങള്‍ കേരളീയ സംസ്‌കാരത്തിന്റെ സൗഗമ്യം കെടുത്തുമെന്ന ചിന്ത ഉത്തരവാദിത്ത പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമാവണം. എല്ലാം ദുഷിക്കുമ്പോഴും സമൂഹത്തിന്റെ സദ്ഭാവത്തില്‍ എള്ളളവ് വിട്ടുവീഴ്ച്ച പാടില്ലെന്ന് ശഠിക്കേണ്ടത് മാധ്യമങ്ങളാണ്. സമൂഹത്തിന്റെ താത്പര്യങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ദുശക്തികള്‍ക്കെതിരെ തിരിച്ചുപിടിച്ച കണ്ണാടിയാണല്ലോ ഫോര്‍ത്ത് എസ്റ്റേറ്റ്. കീര്‍ത്തനീയമല്ലാത്തതും വിഘടിക സ്വഭാവമുള്ളതുമായ വിഷയങ്ങള്‍ അന്തിച്ചര്‍ക്കക്കെടുക്കേണ്ടതുണ്ടോ എന്ന് ഡെസ്‌കില്‍ കണിശമായ വിചാരമുണ്ടാവട്ടെ. ഏതെങ്കിലുമൊരു പ്രസംഗകന്റെ സ്‌കലിതങ്ങള്‍ കഥോപകഥനം നടത്താന്‍ മാത്രമെന്തിരിക്കുന്നു എന്ന ചിന്തയും ഉയരട്ടെ. ഹതലക്ഷണ ചര്‍ച്ചകളെല്ലാം സാര്‍ഥകമായതിലേക്ക് വഴിമാറണം. പ്രശ്‌നങ്ങളോട് രാഷ്ട്രീയ നേതൃത്വമെടുക്കുന്ന സമീപനങ്ങളും പുനഃപരിശോധിക്കേണ്ടതുണ്ട്. യുവജനോത്സവ സ്വാഗതഗാന വിവാദം കൊടുമ്പിരിക്കൊണ്ടപ്പോള്‍ എം.വി ഗോവിന്ദന്‍ മാഷിനോട് അതേക്കുറിച്ച് ചോദിച്ചപ്പോഴുണ്ടായ പ്രതികരണത്തിലെ ഒരുഭാഗം ‘എനിക്കതിനെപ്പറ്റി വിവരമില്ല’ എന്നായിരുന്നു. ഈ വാക്കുകളില്‍ ആശങ്കപ്പെടേണ്ടതായി പലതുമുണ്ട്, വിശേഷിച്ചും ആവിക്കല്‍ സമരത്തില്‍ പങ്കെടുത്തത്തിന്റെ പേരില്‍ അവിടത്തെ മുസ്‌ലിംകളെ സംസ്ഥാനം മുഴുവന്‍ നടന്ന് ‘തീവ്രവാദികള്‍’ എന്ന് ചാപ്പകുത്തിയ അതേ വ്യക്തിയില്‍ നിന്നാകുമ്പോള്‍. ‘ഇതൊക്കെയത്ര ചര്‍ച്ചക്കെടുക്കേണ്ട വിഷയമാണോ?’ എന്ന മനോനിലയില്‍ ഒളിഞ്ഞിരിക്കുന്നത് മുസ്‌ലിംകള്‍ തീവ്രവാദികള്‍ തന്നെയെന്ന സ്ഥിരീകരമാകുകയാണ്. പൊതുബോധത്തിന്റെ ഉപബോധ മനസ്സ് ഇത്രശക്തമായി ആരക്കാലിനപ്പുറം കടക്കുമ്പോള്‍ പേടിക്കണം. മുസ്‌ലിം തീവ്രവാദിയെ അരങ്ങത്തവതരിപ്പിക്കുമ്പോള്‍ സദസ്സില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരൊക്കെ സന്നിഹിതരായിട്ടും നടനവൈഭവത്തെ സ്ലാഘിക്കാനല്ലാതെ, അതിലെ രസക്കൂട്ടിനെ തിരിച്ചറിയാന്‍ അവര്‍ക്കായില്ല. കലിയുഗത്തിലെ നേതാക്കളേ, നിങ്ങള്‍ ജാഗ്രതയുടെ തേരാളികളാകേണ്ടതുണ്ട്.
സംസ്‌കാരത്തിന്റെ മണിക്കട്ടിലൊരുക്കിത്തന്ന മഹാരഥന്മാരോടുള്ള യാതൊരു കടപ്പാടുമറിഞ്ഞുകൂടാത്ത, അവരെ പരിഗണിക്കാനറിഞ്ഞുകൂടാത്ത ഒരു വിഭാഗമുണ്ട്. അവരുടെ കയ്യിലാണ് സമൂഹമാധ്യമം. എല്ലാ മതരാഷ്ട്രീയ വിഭാഗങ്ങളുടെയും മൗത്ഓര്‍ഗന്‍ തങ്ങളാണെന്ന ഭാവേനയാണ് നിരുത്തരവാദപരമായ ഈ ചാവേറുകളുടെ നില്‍പ്പ്. അവരുടെ വിഴുപ്പഴിക്കലിലൂടെ വമിക്കുന്ന ആരോപണങ്ങളുടെ അതിവാഹിത സ്വഭാവവും അനര്‍ത്ഥങ്ങളും തിട്ടപ്പെടുത്താന്‍ ഒരു മാപിനിക്കും കഴിയില്ല. സംസ്ഥാനത്തെ ഒരു പ്രമുഖ പാര്‍ട്ടിയുടെ അധ്യക്ഷന്‍ ‘കേരളത്തില്‍ ബ്രാഹ്മണ തേജോവധം’ എന്ന മട്ടിലാണ് വെജ്-നോണ്‍ വെജ് വിവാദത്തില്‍ ട്വീറ്റ് ചെയ്തത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന സമൂഹമാധ്യമ ഇടപെടലുകള്‍ക്കെതിരെ നിയമങ്ങള്‍ ശക്തമല്ലാത്തതും ഉള്ള നിയമങ്ങള്‍ പ്രയോഗിച്ചുകൊണ്ട് ശിക്ഷാനടപടികള്‍ കൈകൊള്ളാത്തതും ഈ കൊള്ളിയൂട്ട് അഭംഗുരം തുടരുന്നതിന് പ്രോത്സാഹനമാണ്. എന്തിനും വേണം വെള്ളിക്കല്ലും നെല്ലിപ്പലകയും. അതിനപ്പുറം പോകുന്നത് തടയണം. അതാണ് ജാഗ്രതയുടെ സീമ.
കഴിവ് കണ്ട് കേരളത്തിന്റെ പൊതു കാര്യങ്ങള്‍ ആരെയെങ്കിലും ഏല്‍പ്പിക്കുംമുമ്പ് ഇന്നത്തെക്കാലത്ത് അവരുടെ സോഷ്യല്‍മീഡിയാ സാന്നിധ്യമെങ്കിലും സര്‍ക്കാര്‍ പരിശോധിക്കണം. കുറെയൊക്കെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അതുമതിയാകും. സ്ത്രീ നവോത്ഥാനത്തിന് ബാബരി ധ്വംസനം നടത്തിയ സുഗതന്‍ തന്നെ പടനായകനാവേണ്ടതുണ്ടോ, കലോത്സവ സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ ഭീകരവാദിക്ക് മുസ്‌ലിം വേഷമേ അന്വര്‍ഥകമാവൂ എന്ന് ചിന്തിക്കുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ തന്നെ വേഷമിടേണ്ടതുണ്ടോ എന്നതൊക്കെ പരിശോധിക്കുക. തെറ്റുപറ്റിയെന്ന് ബോധ്യമായാല്‍ സധീരം, സത്വരം തിരുത്തുക. അശോകന്‍ ചരുവില്‍ നമ്മുടെ ആളായിരിക്കാം. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ടായിരിക്കാം. എങ്കിലും വീണ്‍വാക്കുകള്‍ അനാകാലത്തില്‍ എഴുന്നള്ളിക്കുമ്പോള്‍ അതിലെ ദുരന്തപര്‍വ്വം ഓര്‍ത്തെങ്കിലും തടയിടുക. പിന്നീട് ദുഃഖഭാരത്താല്‍ ആയിരംകുടം നേത്രാംബു ഒഴുക്കുന്നതിനേക്കാള്‍ അതാണ് ഭേദം.
വാക്കുകള്‍ ആറ്റംബോംബിനേക്കാളും ശക്തമാണ്. അധികാരം ഇരുതല മൂര്‍ച്ചയുള്ള കഠാരയാണ്. സോഷ്യല്‍മീഡിയ കൈവിട്ട കല്ലാണ്. ക്രമം പരിപാലിക്കപ്പെടുന്നില്ലെങ്കില്‍ അക്രമമാണ് പകരം വാഴുക. അവിടെ എന്ത് വീഴും ആര് വീഴും ഏത് പാതാളത്തിലേക്കാപതിക്കും എന്നൊന്നുമൊരു നിശ്ചയവുമില്ല. ഒരു നൂറ്റാണ്ടിലധികമായി ഏകോദര സഹോദരരെപ്പോലെ മലയാളികള്‍ അഭിമാനത്തോടെ ജീവിക്കുന്നു. ലോകത്തിങ്ങനെയൊരു തുരുത്തില്ലെന്ന് പറയാം. അതിന്റെ കാതലിലാണ് ഇത്തിള്‍കണ്ണിയുടെ വള്ളിപ്പടര്‍പ്പ് പറ്റിപ്പിടിച്ചിരിക്കുന്നത്. അതിവേഗം പടരുകയാണാ വിനാശിനി. ഈ കൂരിരുട്ടില്‍ പ്രതീക്ഷയുടെ ഒരിന്ദുബിംബം തെളിയട്ടേയെന്ന് പ്രത്യാശിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Food

ഇസ്രാഈലിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള വോട്ടെടുപ്പിലേക്ക് നീങ്ങാനൊരുങ്ങി യുവേഫ

ഗസ്സയിലെ യുദ്ധത്തിന്റെ പേരില്‍ യുവേഫ അതിന്റെ അംഗ ഫെഡറേഷനായ ഇസ്രാഈലിനെ സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള വോട്ടെടുപ്പിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്.

Published

on

ഗസ്സയിലെ യുദ്ധത്തിന്റെ പേരില്‍ യുവേഫ അതിന്റെ അംഗ ഫെഡറേഷനായ ഇസ്രാഈലിനെ സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള വോട്ടെടുപ്പിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. യുവേഫയുടെ 20 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഭൂരിഭാഗവും ഇസ്രാഈലി ടീമുകളെ അന്താരാഷ്ട്ര കളിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നതിന് അനുകൂലമായ ഏത് വോട്ടിനെയും പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

അത്തരമൊരു നടപടി ഇസ്രാഈല്‍ ദേശീയ, ക്ലബ് ടീമുകളെ അടുത്ത വര്‍ഷത്തെ ലോകകപ്പ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കുന്നതില്‍ നിന്ന് തടയും. ഇസ്രാഈല്‍ പുരുഷ ടീം രണ്ടാഴ്ചയ്ക്കുള്ളില്‍ നോര്‍വേയ്ക്കും ഇറ്റലിക്കും എതിരായ എവേ മത്സരങ്ങളിലൂടെ ലോകകപ്പ് യോഗ്യതാ കാമ്പെയ്ന്‍ പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ്.

ഫിഫയുടെ നേതാവ് ജിയാനി ഇന്‍ഫാന്റിനോയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള അടുത്ത ബന്ധം കണക്കിലെടുത്ത് ഇസ്രാഈലിനെ ഒഴിവാക്കുന്നതിനെ ലോക ഫുട്‌ബോള്‍ ബോഡി ഫിഫ പിന്തുണയ്ക്കുമോ എന്ന് വ്യക്തമല്ല.

ലോകകപ്പ് സുരക്ഷിതമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ പിന്തുണയും കളിക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ലക്ഷക്കണക്കിന് സന്ദര്‍ശക ആരാധകര്‍ക്കുമുള്ള വിസകള്‍ പ്രോസസ് ചെയ്യാനും, അടുത്ത വര്‍ഷം യു.എസ്., കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ ഫിഫ ഒരു വിജയകരമായ ടൂര്‍ണമെന്റ് നടത്തുന്നതിനുള്ള പ്രധാന കാര്യമായി കാണുന്നു.

ലോകകപ്പില്‍ നിന്ന് ഇസ്രാഈല്‍ ടീമിനെ വിലക്കാനുള്ള ശ്രമങ്ങള്‍ തടയാന്‍ ശ്രമിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു.

അടുത്തയാഴ്ച സൂറിച്ചില്‍ ഫിഫയുടെ ഭരണസമിതി യോഗം ചേരുന്നുണ്ട്. 37 അംഗ കൗണ്‍സിലില്‍ യുവേഫയില്‍ നിന്ന് എട്ട് പേര്‍ ഉള്‍പ്പെടുന്നു.

ഗസ്സയില്‍ നടത്തിയ സൈനിക കാമ്പെയ്നിലെ മാനുഷികമായ തുകയ്ക്കെതിരെയുള്ള മുറവിളിയ്ക്കിടയില്‍ ഇസ്രയേലിനെ ഫുട്ബോളില്‍ നിന്നും മറ്റ് കായിക ഇനങ്ങളില്‍ നിന്നും ഒഴിവാക്കാനുള്ള ആഹ്വാനങ്ങള്‍ അടുത്ത ആഴ്ചകളില്‍ വര്‍ദ്ധിച്ചു. 2022 ല്‍ ഉക്രെയ്നിലെ പൂര്‍ണ്ണമായ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യയെപ്പോലെ ഇസ്രാഈലിനെ അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ നിന്ന് നിരോധിക്കണമെന്ന് കഴിഞ്ഞ ആഴ്ച സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.

ഈ ആഴ്ച ആദ്യം യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലുമായി പ്രവര്‍ത്തിക്കുന്ന ഏഴ് സ്വതന്ത്ര വിദഗ്ധര്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഫിഫയെയും യുവേഫയെയും പ്രേരിപ്പിച്ചു.

Continue Reading

Food

ഷവര്‍മ കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം; യുവതി മരിച്ചു

പ്രദേശത്തെ കടയില്‍ നിന്ന് ഷവര്‍മ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വിവരം.

Published

on

ചെന്നൈയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ചു. തിരുവീഥി അമ്മന്‍ സ്ട്രീറ്റിലെ താമസക്കാരിയായ ശ്വേത(22) ആണ് മരിച്ചത്. പ്രദേശത്തെ കടയില്‍ നിന്ന് ഷവര്‍മ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വിവരം.

ഒരാഴ്ച മുമ്പ് ശ്വേത ഷവര്‍മ്മ കഴിച്ചിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ മീന്‍ കറിയും കഴിച്ചു. ഇതിന് പിന്നാലെയാണ് ശ്വേതയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന പറയുന്നു. ഛര്‍ദ്ദിച്ച് അവശയായ യുവതി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില ഗുരുതരമായതോടെ സ്റ്റാന്‍ലി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഈ മാസം 18നാണ് ശ്വേത മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ മരണ കാരണം സ്ഥിരീകരിക്കാന്‍ കഴിയുകയൊള്ളു എന്ന് പൊലീസ് അറിയിച്ചു.

 

 

Continue Reading

Food

മുസ്‍ലിംകൾ ഭക്ഷണത്തിൽ തുപ്പുന്നു; ഹൈദരാബാദിലും ഹോട്ടലുടമകൾ പേര് പ്രദർശിപ്പിക്കണമെന്ന് ബി.ജെ.പി എം.എൽ.എ

തുപ്പൽ ജിഹാദാണ് ഇവർ നടപ്പാക്കുന്നതെന്നും രാജ സിങ് പറഞ്ഞു.

Published

on

മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗവുമായി തെലങ്കാനയി​ലെ വിവാദ ബി.ജെ.പി എം.എൽ.എ രാജ സിങ്. മുസ്‍ലിംകൾ തുപ്പൽ ജിഹാദാണ് നടത്തുകയാണെന്ന് രാജ സിങ് പറഞ്ഞു. മുസ്‍ലിംകൾ ഹോട്ടലുകളിൽ വിൽക്കുന്ന ഭക്ഷണത്തിൽ തുപ്പുകയാണെന്ന് ചെയ്യുന്നതെന്ന് രാജ സിങ് ആരോപിച്ചു.

ഉത്തരാഖണ്ഡ്, ​ഉത്തർപ്രദേശ് സർക്കാറുകൾക്ക് സമാനമായി ഹോട്ടലുടമകളോട് പേര് പ്രദർശിപ്പിക്കാൻ തെലങ്കാന സർക്കാറും ആവശ്യപ്പെടണം. യു.പിയിൽ കാവടി യാത്രക്കിടെ ഹോട്ടലുടമകളോട് പേര് പ്രദർശിപ്പിക്കാൻ യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു. മുസ്‍ലിംകൾ ഭക്ഷണത്തിലും വെള്ളത്തിലും തുപ്പിയാണ് ആളുകൾക്ക് നൽകുന്നത്. തുപ്പൽ ജിഹാദാണ് ഇവർ നടപ്പാക്കുന്നതെന്നും രാജ സിങ് പറഞ്ഞു.

ഹോട്ടലുകൾക്ക് ഹിന്ദു പേരുകളിട്ട് ആളുകളെ കബളിപ്പിക്കാനുള്ള ശ്രമം ഇവർ നടത്തുന്നുണ്ട്. ഇതിനെതിരെ ഹിന്ദു ​സഹോദരങ്ങൾ ജാഗ്രത പാലിക്കണമെന്നും രാജ സിങ് പറഞ്ഞു. അതേസമയം, കാവടി യാത്ര വഴിയിലെ ഹോട്ടലുകളുടെ ഉടമകൾ പേര് പ്രദർശിപ്പിക്കണമെന്ന യു.പി സർക്കാറിന്റെ ഉത്തരവിനെതിരായ സുപ്രീംകോടതി സ്റ്റേ തുടരുകയാണ്.

കഴിഞ്ഞ 19നാണ് വിവാദ ഉത്തരവ് ഉത്തർ പ്രദേശ് സർക്കാർ പുറപ്പെടുവിച്ചത്. കാവടി യാത്ര കടന്നുപോകുന്ന പാതയിലെ റസ്റ്റാറന്‍റുകൾ, ഹോട്ടലുകൾ, പഴക്കടകൾ തുടങ്ങിയവയുടെ ഉടമകളുടെ പേരുകൾ കടക്കുമുന്നിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. ആദ്യഘട്ടത്തിൽ മുസഫർനഗർ പൊലീസ് പുറപ്പെടുവിച്ച ഉത്തരവ് പിന്നാലെ യു.പി സർക്കാർ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയായിരുന്നു.

Continue Reading

Trending