Connect with us

More

‘ശ്രീനിയേട്ടന്റെ വാക്കുകളില്‍ വിഷമമുണ്ട്’; ശ്രീനിവാസനെതിരെ സലീം കുമാര്‍

Published

on

അവയവദാനത്തെ എതിര്‍ത്ത് നടന്‍ ശ്രീനിവാസന്‍ നടത്തിയ പ്രസ്താവനക്കെതിരെ സലീംകുമാര്‍ രംഗത്ത്. ശ്രീനിയേട്ടന്‍ പറഞ്ഞതില്‍ വിഷമമുണ്ടെന്ന് സലീംകുമാര്‍ പറഞ്ഞു. ഒരു ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് സലീംകുമാര്‍ പറഞ്ഞത്.

‘എന്തുകൊണ്ടാണ് ശ്രീനിയേട്ടന്‍ അവയവദാനത്തെ എതിര്‍ത്ത് സംസാരിച്ചതെന്ന് അറിയില്ല. അദ്ദേഹത്തിന് ലഭിച്ച തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കാം ആ പ്രസ്താവന. മറ്റൊരാളുടെ അവയവം സ്വീകരിച്ചയാളാണ് ഞാന്‍. ശ്രീനിയേട്ടന്റെ പ്രസ്താവന എനിക്ക് വിഷമമുണ്ടാക്കി. അവയവ ദാനം ഒരിക്കലും തട്ടിപ്പല്ല. അവയവങ്ങള്‍ ദാനം ചെയ്ത ഒരുപാട് ആളുകള്‍ ഉണ്ട്. ജീവന്‍ നിലനിര്‍ത്താന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ വരുമ്പോഴാണ് അവയവം സ്വീകരിക്കാന്‍ തയ്യാറാകുന്നത്. കൂടുതല്‍ സുതാര്യമാണ് ഇപ്പോള്‍ ഇന്ത്യയിലെ അവയവദാനം’.-സലീം കുമാര്‍ പറഞ്ഞു.

അവയദാനത്തിന് പിന്നില്‍ വന്‍തട്ടിപ്പുണ്ടെന്ന ശ്രീനിവാസന്റെ പ്രസ്താവന വലിയ വിവാദത്തിന് വഴിവച്ചിരുന്നു. അവയവം മാറ്റിവച്ചവര്‍ക്ക് സാധാരണ ജീവിതം സാധ്യമല്ലെന്നും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയവര്‍ ജീവിച്ചിരിപ്പെല്ലെന്നുമായിരുന്നു പ്രസ്താവന. ഹൃദയം മാറ്റിവച്ച ആള്‍ പരസ്യമായി രംഗത്ത് വന്നതോടെ ശ്രീനിവാസന്‍ പ്രസ്താവന തിരുത്തുകയും ചെയ്തു. ശ്രീനിവാസന്റെ പ്രസ്താവനക്കെതിരെ ഇന്നസെന്റും രംഗത്തുവന്നിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറത്ത്‌ ഓട്ടോയിൽ നിന്ന് തെറിച്ചുവീണു അഞ്ചുവയസ്സുകാരൻ മരണപ്പെട്ടു

ഓടികൊണ്ടിരുന്ന ഗുഡ്‌സ് ഓട്ടോയിൽ നിന്ന് അബദ്ധത്തിൽ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ചു തലയടിച്ചു വീണതാണ് മരണ കാരണം എന്ന് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം

Published

on

കോട്ടക്കൽ ഒതുക്കുങ്ങലിൽ ഗുഡ്സ് ഓട്ടോയിൽ നിന്ന് തെറിച്ചുവീണു അഞ്ചുവയസ്സുകാരൻ മരണപ്പെട്ടു. ഇന്നലെ വൈകുന്നേരം ആണ് സംഭവം. മാവേലി കുണ്ട് സ്വദേശി തട്ടാരതൊടി അബ്ദുൽ റഷീദിന്റെ മകൻ റയ്യാൻ റാഫി (5)ആണ് മരണപ്പെട്ടത്.

ഓടികൊണ്ടിരുന്ന ഗുഡ്‌സ് ഓട്ടോയിൽ നിന്ന് അബദ്ധത്തിൽ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ചു തലയടിച്ചു വീണതാണ് മരണ കാരണം എന്ന് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം.

Continue Reading

kerala

വയനാട്ടില്‍ നരഭോജി കടുവയ്ക്കായി വ്യാപക തെരച്ചില്‍; വനംവകുപ്പ് കൂടുതല്‍ ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ചു

വനംവകുപ്പ് ജീവനക്കാർക്കെതിരെ വ്യാപക പ്രതിഷേധം ഉള്ളതിനാൽ, പൊലീസ് സംരക്ഷണയിലാകും തെരച്ചിൽ

Published

on

വയനാട്: സുൽത്താൻ ബത്തേരി വാകേരി കൂടല്ലൂരിൽ യുവാവിനെ ആക്രമിച്ച് കൊന്ന കടുവയ്ക്കായി വനംവകുപ്പ് തെരച്ചിൽ ഇന്നും തുടരും. ഏത് കടുവയാണ് പ്രദേശത്തുള്ളതെന്ന് കണ്ടെത്താൻ വനംവകുപ്പ് കൂടുതൽ ക്യാമറ ട്രാപ്പുകൾ വച്ചിട്ടുണ്ട്. 11 ക്യാമറകളാണ് കടുവയെ തിരിച്ചറിയാനായി പലയിടത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇത് പരിശോധിച്ചും കാൽപ്പാടുകൾ പിന്തുടർന്നുമാകും ഇന്നത്തെ തെരച്ചിൽ.

വനംവകുപ്പ് ജീവനക്കാർക്കെതിരെ വ്യാപക പ്രതിഷേധം ഉള്ളതിനാൽ, പൊലീസ് സംരക്ഷണയിലാകും തെരച്ചിൽ. കടുവയെ പിടികൂടാനുള്ള ഉത്തരവ് ഇന്നലെ ഉച്ചയോടെ ചീഫ് വൈൽഡ് ലൈഫ് വാഡൻ ഇറക്കിയിരുന്നു. കടുവയെ മയക്കുവെടി വച്ചു പിടികൂടാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ വെടിവച്ചു കൊല്ലാമെന്നും ഉത്തരവിലുണ്ട്.

 

Continue Reading

kerala

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി: സുപ്രീം കോടതി വിധി ഇന്ന്

ഭരണഘടനയുടെ 370-ാം വകുപ്പ് അസാധുവാക്കുകയും ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുമാറ്റുകയും ചെയ്തതിനെതിരെ നാഷനല്‍ കോണ്‍ഫറന്‍സും ജെ ആന്‍ഡ് കെ ഹൈക്കോടതി ബാര്‍ അസോസിയേഷനും ഉള്‍പ്പെടെ ഹര്‍ജി നല്‍കിയിരുന്നു

Published

on

ന്യൂഡല്‍ഹി: ഭരണഘടനയുടെ 370-ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധിപറയാനിരിക്കെ, കശ്മീരില്‍ സുരക്ഷ ശക്തമാക്കി. എഡിജിപി വിജയ് കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഉന്നത പൊലീസ്, ഇന്റലിജന്‍സ്, റവന്യൂ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. സുരക്ഷയ്ക്കുള്ള സമഗ്ര പദ്ധതികള്‍ യോഗം ചര്‍ച്ച ചെയ്തു. സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം ഉള്‍പ്പെടെയുള്ള സാധ്യതകളും ചര്‍ച്ചാവിഷയമായി.

ഭരണഘടനയുടെ 370-ാം വകുപ്പ് അസാധുവാക്കുകയും ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുമാറ്റുകയും ചെയ്തതിനെതിരെ നാഷനല്‍ കോണ്‍ഫറന്‍സും ജെ ആന്‍ഡ് കെ ഹൈക്കോടതി ബാര്‍ അസോസിയേഷനും ഉള്‍പ്പെടെ ഹര്‍ജി നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണു വിധി പറയുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍.ഗവായ്, സൂര്യകാന്ത് എന്നിവരും ബെഞ്ചില്‍ ഉള്‍പ്പെടുന്നു.

Continue Reading

Trending