Connect with us

gulf

കേരളത്തില്‍ നിന്ന് സെപ്തംബര്‍ 23ന് സര്‍വീസ് ഉണ്ടായേക്കും, സഊദി അതിര്‍ത്തികള്‍ തുറന്നു; നിബന്ധനകള്‍ കര്‍ശനം

എല്ലാ അതിര്‍ത്തികളിലും കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള നിബന്ധനകള്‍ കര്‍ശനമായും പാലിച്ചിരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് അടച്ചിട്ട രാജ്യത്തെ അതിര്‍ത്തികളെല്ലാം സഊദി തുറന്നു. ആറ് മാസത്തിലധികമായി നിലനില്‍ക്കുന്ന യാത്ര വിലക്കിന്നാണ് ഇന്ന് അതിര്‍ത്തികള്‍ തുറന്നതോടെ അന്ത്യം കുറിച്ചത്. കരാതിര്‍ത്തികള്‍ വഴിയുള്ള രാജ്യത്തേക്കുള്ള പ്രവേശന കവാടങ്ങളിലെല്ലാം വന്‍തിരക്ക് അനുഭവപെട്ടു. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് ഇന്നലെ രാജ്യത്തിലെത്തിയവരില്‍ ഭൂരിഭാഗവും. ബഹ്‌റൈന്‍ അതിര്‍ത്തിയിലെ കിംഗ് ഫഹ്ദ് കോസ് വേയില്‍ പുലര്‍ച്ചയോടെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. സഊദിയില്‍ നിന്ന് ബഹ്‌റൈനിലേക്ക് പോകുന്ന വാഹനങ്ങളുടെ വന്‍ തിരക്കാണുണ്ടായത്. മറ്റു അതിര്‍ത്തികളിലും വന്‍ തിരക്കാണ് അനുഭവപെട്ടതെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട് ചെയ്തു. എല്ലാ അതിര്‍ത്തികളിലും കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള നിബന്ധനകള്‍ കര്‍ശനമായും പാലിച്ചിരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ച 15ന് നിര്‍ത്തലാക്കിയ അന്താരാഷ്ട്ര വ്യോമ ഗതാഗതത്തിനുള്ള വിലക്കും ഭാഗികമായി നീക്കിയെങ്കിലും വിമാനങ്ങളുടെ ഷെഡ്യൂളുകളില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. റീ എന്‍ട്രി വിസ, സന്ദര്‍ശക വിസ എന്നിവയുള്ള വിദേശികളെയും ജിസിസി പൗരന്മാരെയും രാജ്യത്തേക്ക് കൊണ്ടുവരാമെന്ന് രാജ്യത്തെ എല്ലാ എയര്‍ ലൈനുകളെയും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ സര്‍ക്കുലര്‍ മുഖേന അറിയിച്ചിരുന്നു . യാത്രയുടെ 48 മണിക്കുറിനകം നടത്തിയ പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് ഹാജറാക്കിയാല്‍ മാത്രമേ യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് നല്‍കുകയുള്ളൂ. ഓരോ രാജ്യങ്ങളിലെയും സഊദി അംഗീകൃത ലബോറട്ടറികളില്‍ നിന്ന് ചെയ്ത ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. സര്‍ട്ടിഫിക്കറ്റ് കൈവശം സൂക്ഷിക്കേണ്ടതും സഊദിയിലെ വിമാനത്താവളങ്ങളിലെത്തിയാല്‍ അധികൃതര്‍ ആവശ്യപ്പെടുന്ന പക്ഷം കാണിക്കേണ്ടതുമാണ് . വിദേശികള്‍ രാജ്യത്തെത്തിയാല്‍ മൂന്ന് ദിവസം സ്വയം കോറന്റൈനില്‍ പ്രവേശിക്കണം. കൊറന്റൈനുള്ള കരാര്‍ പത്രത്തില്‍ എയര്‍ പോര്‍ട്ടില്‍ വെച്ച് യാത്രക്കാര്‍ ഒപ്പിട്ടു നല്‍കണം. സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡുമായി ബന്ധപ്പെട്ട നിബന്ധനകള്‍ കര്‍ശനമായി പാലിക്കാന്‍ രാജ്യത്തെത്തുന്ന വിദേശികള്‍ നിര്ബന്ധിതരാണ്.നിബന്ധനകള്‍ ലംഘിച്ചാല്‍ ഗുരുതരമായ കുറ്റമായി കണക്കാക്കും.

അതെ സമയം ഇന്ത്യയില്‍ നിന്നുള്ള യാത്രയെ കുറിച്ച് ഇപ്പോഴും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. കോവിഡ് വ്യാപനമുണ്ടായ രാജ്യങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണത് പ്രത്യേക സമിതിയാണ്. ഇപ്പോഴും സ്ഥിതി ഗുരുതരമായി തുടരുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം നല്‍കുന്ന കാര്യത്തില്‍ ഈ സമിതിയുടെ തീരുമാനം അന്തിമമാകും. വിമാന സര്‍വീസുകള്‍ക്കനുസരിച്ച് മാത്രമേ സഊദിയില്‍ നിന്ന് വിദേശങ്ങളിലേക്കും തിരിച്ചും യാത്ര സാധ്യമാകൂവെന്ന് സഊദി എയര്‍ലൈന്‍സ് അറിയിച്ചു. ഓരോ രാജ്യങ്ങളിലേക്ക് പ്രവേശിക്കാന്‍ പ്രത്യേക വ്യവസ്ഥകളുണ്ട്. ആ വ്യവസ്ഥകള്‍ പാലിക്കല്‍ നിര്‍ബന്ധമാണെന്നും എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു.

വിദേശികളെ നിബന്ധനകള്‍ പാലിച്ച് സ്വീകരിക്കാന്‍ വിമാനത്താവളങ്ങള്‍ സജ്ജമാണെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഇന്നലെ വൈകീട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് സഊദിയിലേക്ക് യാത്ര ചെയ്യുന്നവര്‍ നിലവിലെ സാഹചര്യത്തില്‍ ചാര്‍ട്ടേഡ് വിമാനങ്ങളെ തന്നെ ആശ്രയിക്കേണ്ടിവരും. വന്ദേ ഭാരത് വിമാനങ്ങളില്‍ യാത്ര അനുവദിക്കുമോ എന്ന് വ്യക്തമല്ല. ഇരു ഗവണ്‍മെന്റിന്റെയും അനുമതി ലഭിച്ചാല്‍ മാത്രമേ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും ഇന്ത്യയില്‍ നിന്ന് സഊദിയിലേക്ക് സര്‍വീസ് നടത്താനാവുകയുള്ളൂ. സാധാരണ വിമാന സര്‍വീസുകള്‍ക്കുള്ള അനുമതി ലഭ്യമാകുന്നത് വരെ സഊദി യില്‍നിന്ന് നാട്ടിലെത്താന്‍ വന്ദേഭാരത്, ചാര്‍ട്ടേഡ് വിമാനങ്ങളെ തന്നെ സഊദിയിലുള്ള യാത്രക്കാര്‍ക്ക് ആശ്രയിക്കേണ്ടി വരും .

നാട്ടിലും സഊദിയിലുമുള്ള വിവിധ ട്രാവല്‍ ഏജന്‍സികള്‍ സഊദിയിലേക്കുള്ള യാത്രക്ക് നീക്കം ആരംഭിച്ചിട്ടുണ്ട് .ചില ഏജന്‍സികള്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് ബുക്കിംഗും സ്വീകരിച്ചുതുടങ്ങി.സഊദി ദേശീയ ദിനമായ സെപ്റ്റംബര്‍ 23 ന് കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്കും റിയാദിലേക്കും തിരുവനന്തപുരത്ത് നിന്ന് ജിദ്ദ വഴി റിയാദ് , കൊച്ചിയില്‍ നിന്ന് ജിദ്ദ വഴി റിയാദ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്ന് സഊദി എയര്‍ലൈന്‍സ് കേരളത്തിലെ ഏജന്‍സിയായ റവാബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് അറിയിച്ചിട്ടുണ്ട്. കോവിഡിന്റെ വ്യാപ്തിയും ആശങ്കയും മനസ്സിലാക്കി സഊദിയുടെ അന്തിമ അനുമതിക്ക് വിധേമായിട്ടായിരിക്കും ഇക്കാര്യങ്ങളൊക്കെ നടക്കുകയെന്നതാണ് ലഭിക്കുന്ന സൂചന.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

മദീനയിലെ ഉംറ തീര്‍ത്ഥാടകരുടെ ബസ് അപകടം: മരണം 45 ആയി

ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

Published

on

മദീനയ്ക്കടുക്കെ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ 45 ആയി ഉയര്‍ന്നു. ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോള്‍ സൗദി ജര്‍മ്മന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അധികവും അപകടത്തില്‍പ്പെട്ടത്. മക്കയില്‍ ഉംറ പൂര്‍ത്തിയാക്കിയ സംഘം മദീനയിലേക്ക് മടങ്ങുകയായിരുന്നപ്പോഴാണ് ഞായറാഴ്ച രാത്രി 11 മണിയോടെ (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മദീനയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മുഫ്രിഹത്ത് പ്രദേശത്ത് അപകടം നടന്നത്.

നവംബര്‍ 9ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട 54 അംഗ സംഘത്തില്‍ 46 പേര്‍ ബസില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ദുരന്തം. മരിച്ചവരില്‍ കുറഞ്ഞത് 16 പേര്‍ ഹൈദരാബാദിലെ മല്ലേപ്പള്ളി-ബസാര്‍ഘട്ട് മേഖലയില്‍ നിന്നുള്ളവരാണെന്ന് തെലങ്കാന ഐ.ടി മന്ത്രി ഡി. ശ്രീധര്‍ ബാബു വ്യക്തമാക്കി. മരിച്ചവരുടെ പേരുകളുടെ പട്ടിക സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.

 

Continue Reading

gulf

മദീനയില്‍ ഉംറ ബസ് ടാങ്കര്‍ കൂട്ടിയിടിച്ച് തീപിടിത്തം; കണ്‍ട്രോള്‍ റൂം തുറന്നു

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്.

Published

on

മക്ക: മദീനയില്‍ ഉംറ തീര്‍ഥാടക ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി 42 ഇന്ത്യക്കാര്‍ ദാരുണമായി മരിച്ച സംഭവത്തെ തുടര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയും ചെയ്യാം:

സഹായ ഡെസ്‌ക് നമ്പറുകള്‍:
8002440003 (ടോള്‍ ഫ്രീ)
0122614093
0126614276
0556122301

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ 43 പേര്‍ ബസിലുണ്ടായിരുന്നു. ഇതില്‍ 20 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 42 പേര്‍ മരിച്ചു. ഒരു പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.

മക്കയില്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുമ്പോള്‍ ബദ്‌റും മദീനയും തമ്മിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്താണ് അപകടം നടന്നത്. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച ഉടന്‍ തന്നെ ബസിന് തീപിടിച്ച് തീര്‍ത്ഥാടകര്‍ക്ക് രക്ഷപ്പെടാനായില്ല.

ബസിലുണ്ടായിരുന്നവര്‍ മുഴുവനും ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

gulf

മക്കമദീന ഹൈവേയില്‍ ഭീകരാപകടം: മരണം 42 ആയി

മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.

Published

on

മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയതോടെ മരണസംഖ്യ 42 ആയി ഉയര്‍ന്നു. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.

ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്ന് റിപ്പോര്‍ട്ടുകള്‍. സംഘത്തിലെ ഒരാള്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്; ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്‌റ്മദീന ഹൈവേയിലുള്ള മുഫറഹാത്ത് പ്രദേശത്തുവച്ചായിരുന്നു അപകടം. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു. ഉംറ കമ്പനി അപകടം സ്ഥിരീകരിച്ചിട്ടുണ്ട്.

 

Continue Reading

Trending