Connect with us

gulf

കൂടുതല്‍ മേഖലയില്‍ നിയന്ത്രണങ്ങളില്‍ ഇളവ്; പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങാന്‍ സഊദി

കോവിഡ് മൂലം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി അയവ് വരുത്തി സഊദി പൂര്‍വസ്ഥിതിയിലേക്ക്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ചിരുന്ന ചരക്ക് ഗതാഗതം ഇന്നലെ മുതല്‍ പുനസ്ഥാപിച്ചു.

Published

on

 

അഷ്റഫ് വേങ്ങാട്ട്

റിയാദ് : കോവിഡ് മൂലം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി അയവ് വരുത്തി സഊദി പൂര്‍വസ്ഥിതിയിലേക്ക്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ചിരുന്ന ചരക്ക് ഗതാഗതം ഇന്നലെ മുതല്‍ പുനസ്ഥാപിച്ചു. നിയന്ത്രണത്തെ തുടര്‍ന്ന് വീടുകളില്‍ ഇരുന്നു ജോലി ചെയ്തിരുന്ന പൊതുമേഖലാ ജീവനക്കാര്‍ ഇന്ന് മുതല്‍ ഓഫീസുകളിലെത്തി ജോലി തുടങ്ങി. അവധിക്കാലം അവസാനിച്ച് സഊദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും വിദ്യാര്‍ഥികള്‍ വിര്‍ച്വല്‍ ക്‌ളാസുകളില്‍ തുടരും. ഓരോ മേഖലയിലും കൂടുതല്‍ ഇളവുകള്‍ നല്‍കി രാജ്യത്തെ പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സഊദി ഭരണകൂടം.

കോവിഡ് വ്യാപനം നിയന്ത്രിച്ചുവെങ്കിലും രാജ്യത്ത് മൊത്തത്തില്‍ ആയിരത്തോളം കേസുകള്‍ ഇപ്പോഴും റിപ്പോര്‍ട് ചെയ്യപ്പെടുന്നുണ്ട്. കൂടുതല്‍ വ്യാപനമുണ്ടായ പ്രധാന നഗരങ്ങളില്‍ ശാസ്ത്രീയമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുകൊണ്ട് രോഗവ്യാപനം തടയുന്നതില്‍ ആരോഗ്യമന്ത്രാലയമുള്‍പ്പടെയുള്ള വിവിധ മന്ത്രാലയങ്ങള്‍ വിജയിച്ചു. ശനിയാഴ്ച വരെ 313911 പേര്‍ക്ക് കോവിഡ് ബാധിച്ചെങ്കിലും 288441 പേര്‍ക്ക് രോഗം ഭേദമായി.ഇതുവരെ 3840 പേര്‍ മരണപെട്ടു. രാജ്യത്തെ 205 പട്ടണങ്ങളിലാണ് രോഗവ്യാപനമുണ്ടായത്. 5063593 പേര്‍ക്ക് ടെസ്റ്റുകള്‍ നടത്തി. 1555 പേര്‍ ഇപ്പോഴും വിവിധ ഭാഗങ്ങളിലായി ഗുരുതരാവസ്ഥയില്‍ കഴിയുന്നുണ്ട്.

ഇളവുകളുടെ ഭാഗമായി അതിര്‍ത്തി രാജ്യങ്ങളില്‍ നിന്നുള്ള ചരക്കു വാഹനങ്ങള്‍ക്ക് സഊദിയിലൂടെ ട്രാന്‍സിറ്റ് ആയി മറ്റൊരു രാജ്യത്തേക്ക് കടന്നു പോകാനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ദിവസം സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കി . മുന്‍കരുതലിന്റെ ഭാഗമായി സഊദി അതിര്‍ത്തികളില്‍ വെച്ച് ചരക്ക് വാഹനങ്ങളുടെ ജീവനക്കാരുടെ കോവിഡ് പരിശോധന നടത്തും. നെഗറ്റീവ് റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് വാഹനങ്ങളെ സഊദി വഴി കടന്നു പോകാനുള്ള അനുമതി നല്‍കുമെന്ന് സഊദി കസ്റ്റംസ് വിഭാഗം അറിയിച്ചു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞ സാചര്യത്തിലാണ് രാഷ്ട്രീയ, സുരക്ഷാ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചരക്ക് നീക്കം എളുപ്പത്തിലാക്കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടത്. അതേസമയം സഊദിയില്‍ നിന്ന് അന്യരാജ്യങ്ങളിലേക്ക് പോകുന്ന ചരക്ക് വാഹനങ്ങള്‍ക്ക് ആ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന പരിശോധനകള്‍ അത്തരം രാജ്യങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് സഊദി അതിര്‍ത്തിയിലും ഏര്‍പ്പെടുത്തും. നേരത്തെ കരാതിര്‍ത്തികള്‍ വഴി വിദേശങ്ങളിലുള്ള സഊദി പൗരന്മാരുടെ കുടുംബങ്ങള്‍ക്കും ഗാര്‍ഹിക ജോലിക്കാര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി രാജ്യത്തേക്ക് പ്രവേശനം നല്‍കിയിരുന്നു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ മാസങ്ങളോളം വീട്ടിലിരുന്ന് ജോലി ചെയ്ത രാജ്യത്തെ പൊതുമേഖലാ ജീവനക്കാര്‍ ആഹ്ലാദത്തോടെയാണ് വീണ്ടും ജോലി സ്ഥലത്തെത്തിയത് . സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി മുന്നോട്ടുവെച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍, പ്രതിരോധ നടപടികള്‍, പ്രോട്ടോക്കോളുകള്‍ എന്നിവ പാലിച്ചുകൊണ്ടാണ് ജീവനക്കാര്‍ ഞായറാഴ്ച ജോലി സ്ഥലത്തേക്ക് മടങ്ങിയതെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
എല്ലാ പൊതുമേഖലാ ജീവനക്കാരും ജോലിസ്ഥലത്തേക്ക് മടങ്ങുന്നതിന് മന്ത്രാലയം ജോലി സമയത്തിലടക്കം നിരവധി നിബന്ധനകള്‍ നിശ്ചയിച്ചിട്ടുണ്ട്. പ്രാപ്തരായ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി തുടരാന്‍ സ്ഥാപന മേധാവികള്‍ക്ക് അനുമതി നല്‍കാം. എന്നാല്‍ വീട്ടില്‍ ജോലി നിര്‍വഹിക്കുന്ന ജീവനക്കാര്‍ മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ 25 ശതമാനത്തില്‍ കവിയുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് ഈ മേഖലയിലുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ബിഗ് ടിക്കറ്റ് ബിഗ് വിന്‍; 5.4 ലക്ഷം ദിര്‍ഹം സമ്മാനം നാല് പേര്‍ക്കിടയില്‍ രണ്ട് മലയാളികളും

കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്.

Published

on

അബുദാബി: ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച ‘ബിഗ് വിന്‍’ മത്സരത്തില്‍ 540,000 ദിര്‍ഹത്തിന്റെ സമ്മാനം നാല് വിജയികള്‍ തമ്മില്‍ പങ്കുവെച്ചു. വിജയികളില്‍ രണ്ടു പേര്‍ മലയാളികളാണ്. കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം വാങ്ങിയ ടിക്കറ്റിലൂടെയാണ് അദ്ദേഹം 110,000 ദിര്‍ഹം സ്വന്തമാക്കിയത്. ഖത്തറിലെ 34 വയസ്സുകാരനായ എന്‍ജിനീയര്‍ ഇജാസ് യൂനുസും വിജയിയായി.

പത്ത് സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ടിക്കറ്റില്‍ നിന്ന് ഇജാസിന് ലഭിച്ചത് 150,000 ദിര്‍ഹം. ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് ഭാര്യയ്ക്കും മകനും സമ്മാനം നല്‍കാനാണ് ഇജാസിന്റെ തീരുമാനം. ഇരുവരും സമ്മാനത്തുക സുഹൃത്തുക്കള്‍ക്കൊപ്പം പങ്കിടുമെന്ന് അറിയിച്ചു. മറ്റു രണ്ടു വിജയികള്‍ അബുദാബിയില്‍ താമസിക്കുന്ന തമിഴ്‌നാട്ടുകാരനായ ത്യാഗരാജന്‍ പെരിയസ്വാമിയും അല്‍ എയ്‌നിലെ ബംഗ്ലാദേശി പ്രവാസി മുഹമ്മദ് ഇല്യാസും ആണ്.

ഇതിനിടെ, ഈ മാസം ഒരു വീക്കിലി ഇഡ്രോ കൂടി അവശേഷിക്കുന്നുണ്ട്. നവംബര്‍ മാസത്തിലെ ഗ്രാന്‍ഡ് പ്രൈസ് 25 മില്യണ്‍ ദിര്‍ഹമാണ്. നവംബര്‍ 1 മുതല്‍ 21 വരെ ടിക്കറ്റ് വാങ്ങുന്ന 30 പേര്‍ക്ക് പ്രത്യേക ഇഡ്രോയിലൂടെ അബുദാബിയിലെ കാര്‍ റേസിങ് കണാനും ആഡംബര യോട്ട് (yacht) ആസ്വദിക്കാനുള്ള അവസരം ലഭിക്കും. ഗ്രാന്‍ഡ് പ്രൈസ് ഡ്രോ ഡിസംബര്‍ 3നാണ്. ഇതിന് പുറമെ, പത്ത് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതവും ലഭിക്കും. ഡ്രീം കാര്‍ പ്രൊമോഷനും ടിക്കറ്റ് ബണ്ടിലുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.

Continue Reading

gulf

മൻസൂർ പള്ളൂരിന്റെ അറബിയുടെ അമ്മ പ്രകാശനം ചെയ്തു

കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.

Published

on

ഷാർജ:പ്രശസ്ത കോളമിസ്റ്റും വിദേശ കാര്യ വിദഗ്ദ്ധനും സിനിമ നിർമ്മാതാവും എഴുത്തുകാരനുമായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവൽ ‘അറബിയുടെ അമ്മ’ ഷാർജയിൽ നടന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ സമാപനദിവസത്തിൽ പ്രകാശനം ചെയ്തു. കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.

നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷി നിർത്തികൊണ്ടാണ്, കേരളവും അറബ് നാടും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന നോവൽ റിലീസ് ചെയ്തത്. തന്റെ കേരളവും മലയാളികളുമായുള്ള ബന്ധം അനുസ്മരിച്ച് കൊണ്ടാണ് മുഖ്യാതിഥിയായ സൗദി അറേബ്യയിലെ പൗരപ്രമുഖൻ മുഹമ്മദ് ബിൻ ഹമീം സംസാരിച്ചത്. പ്രസംഗത്തിൽ അദ്ദേഹം തന്റെ സുഹൃത്ത് കൂടിയായ യശ: ശരീരനായ അഡ്വ. സികെ മേനോനെയും കേരളത്തിന്റെ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അനുസ്മരിച്ചു.മാനവ സ്നേഹത്തിന്റെ ഓർമ്മകൾ കൂടി പങ്ക് വെക്കപ്പെട്ട പുസ്തക പ്രകാശന ചടങ്ങ് അത് കൊണ്ടുതന്നെ നോവലിലെ സ്നേഹത്തിന്റെ പരിമളം പരത്തുന്ന ചടങ്ങായി മാറി. മൻസൂർ പള്ളൂർ എഴുതിയ പ്രവചനാത്മക സ്വഭാവമുള്ള ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് എന്ന പുസ്തകം നേരത്തെ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടിരുന്നു.

, ഇന്ത്യയിലെ ആദ്യ ai സിനിമയുടെ നിർമ്മാതാവ് കൂടിയായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവലാണ് അറബിയുടെ അമ്മ. അറബ് കുടുംബവുമായുള്ള ലക്ഷ്മിയെന്ന മലയാളിയുടെ സ്നേഹബന്ധവും മാതൃ സ്നേഹവും വൈകാരികമായി അവതരിപ്പിക്കുന്ന നോവലാണ് അറബിയുടെ അമ്മ. പേപ്പർ പബ്ലിക്കയാണ് പുസ്തകത്തിന്റെ പ്രസാധകർ. മൻസൂർ പള്ളൂരുമായുള്ള സൗഹൃദത്തിന്റെ കണ്ണികളായ യു എ യിലുള്ള നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്.
ഒമാനിൽ നിന്നുള്ള സിദ്ധീഖ് ഹസ്സൻ, പുന്നക്കൻ മുഹമ്മദ് അലി, പ്രതാപൻ തായാട്ട്, അഡ്വ. ഹബീബ് ഖാൻ, പി. ആർ. പ്രകാശ്, അഡ്വ. ആർ. ഷഹന, അബ്ദു ശിവപുരം എന്നിവർ ആശംസകൾ അറിയിച്ചു. നാസർ ബേപ്പൂർ ചടങ്ങ് നിയന്ത്രിച്ചു

Continue Reading

gulf

മദീനയിലെ ഉംറ തീര്‍ത്ഥാടകരുടെ ബസ് അപകടം: മരണം 45 ആയി

ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

Published

on

മദീനയ്ക്കടുക്കെ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ 45 ആയി ഉയര്‍ന്നു. ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോള്‍ സൗദി ജര്‍മ്മന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അധികവും അപകടത്തില്‍പ്പെട്ടത്. മക്കയില്‍ ഉംറ പൂര്‍ത്തിയാക്കിയ സംഘം മദീനയിലേക്ക് മടങ്ങുകയായിരുന്നപ്പോഴാണ് ഞായറാഴ്ച രാത്രി 11 മണിയോടെ (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മദീനയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മുഫ്രിഹത്ത് പ്രദേശത്ത് അപകടം നടന്നത്.

നവംബര്‍ 9ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട 54 അംഗ സംഘത്തില്‍ 46 പേര്‍ ബസില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ദുരന്തം. മരിച്ചവരില്‍ കുറഞ്ഞത് 16 പേര്‍ ഹൈദരാബാദിലെ മല്ലേപ്പള്ളി-ബസാര്‍ഘട്ട് മേഖലയില്‍ നിന്നുള്ളവരാണെന്ന് തെലങ്കാന ഐ.ടി മന്ത്രി ഡി. ശ്രീധര്‍ ബാബു വ്യക്തമാക്കി. മരിച്ചവരുടെ പേരുകളുടെ പട്ടിക സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.

 

Continue Reading

Trending