Connect with us

News

പച്ചയണിഞ്ഞ് സഊദി ; വർണ്ണാഭമായ ദേശീയ ദിനം

സഊദി ദേശീയ ദിനത്തോടനുബന്ധിച്ച് കെഎംസിസി സഊദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തെ ഇരുപതോളം കേന്ദ്രങ്ങളിൽ രക്തദാനം നിർവഹിച്ചു . സെപ്തംബർ 23 മുതൽ 30 വരെ നീണ്ടു നിൽക്കുന്ന രക്തദാന ക്യാമ്പയിൻ വിവിധ സെൻട്രൽ കമ്മിറ്റികൾക്ക് കീഴിൽ ഔദ്യോഗിക അനുമതിയോടെ അതാത് പ്രദേശങ്ങളിലെ ആശുപത്രികളും ബ്ലഡ് ബാങ്കുകളും കേന്ദ്രീകരിച്ചാണ് നടത്തുന്നത്.

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : തൊണ്ണൂറ്റി മൂന്നാമത് ദേശീയദിനാഘോഷം വർണ്ണ ശബളമായി ആഘോഷിച്ച് സഊദി. രാജ്യപുരോഗതിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ഭരണത്തിനും നിലപാടുകൾക്കും പൂർണ്ണ പിന്തുണയോതിയാണ് സഊദിയുടെ നഗരങ്ങളും ഗ്രാമങ്ങളും ദേശീയ ദിനം ഹൃദ്യമായി കൊണ്ടാടിയത്. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് അരങ്ങേറുന്നത് . രാജ്യത്തിന്റെ പൂർവകാല ചരിത്രങ്ങൾ സുസ്‌മൃതികളാക്കി അനസ്യൂതം പുരോഗതിയിലേക്ക് മുന്നേറുന്ന നാടിനൊപ്പം സഞ്ചരിക്കാൻ സഊദി ജനതക്കൊപ്പം ഒന്നരകോടിയിലധികം വരുന്ന വിദേശി സമൂഹവും ആഹ്ലാദത്തോടെ ആഘോഷത്തിൽ പങ്ക് ചേർന്നു. വാരാന്ത്യ അവധിക്കൊപ്പം വന്നെത്തിയ ഇക്കൊല്ലത്തെ ദേശീയ ദിനത്തിന് മൂന്ന് അവധി ലഭിച്ചത് ഒരുക്കങ്ങൾ പൂർത്തിയാക്കാൻ സ്വദേശികൾക്കും വിദേശികൾക്കും അവസരമൊരുക്കി.

പശ്ചിമേഷ്യയുടെ കെട്ടുറപ്പ് ലക്ഷ്യം വെച്ചുള്ള സഊദിയുടെ പ്രയാണം അറബ് മേഖലയിൽ വൻ സ്വീകാര്യതയാണ് രാജ്യത്തിന് നൽകിയതെന്ന തിരിച്ചറിവാണ് ഇക്കൊല്ലത്തെ ദേശീയ ദിനാഘോഷത്തിന്റെ പൊലിമകളിലൊന്ന്. സഊദിയുടെ ദേശീയ ദിനാഘോഷം മറ്റു അറബ് രാജ്യങ്ങളും ആവേശപൂർവം കൊണ്ടാടിയത് അതിന്റെ തെളിവായിരുന്നു. ഖത്തറിൽ അവിസ്മരണീയമായ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തത്. അതെ പോലെ ജിസിസിയിലെ മറ്റു രാജ്യങ്ങളിലെല്ലാം സഊദിയുടെ ദേശീയ ദിനം ഏറെ പ്രാധാന്യത്തോടെ ആഘോഷിച്ചു. ലോകരാജ്യങ്ങളുടെ ആശംസകൾ ഭരണാധികാരികളെ തേടിയെത്തി.

ഉത്സവ ലഹരിയിലായ ദേശീയ ദിനം തോരണങ്ങളും അലങ്കാര വിളക്കുകളും കൊണ്ട് നാടെങ്ങും ഹരിത പൂരിതമാക്കി . പ്രധാന വീഥികളിലും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തിയും ഭരണാധികാരികളുടെ വർണ്ണ ചിത്രങ്ങൾ സ്ഥാപിച്ചും സഊദി ജനത തങ്ങളുടെ ആഹ്ലാദം പ്രകടമാക്കി. പ്രധാന ദേശീയ പാതകളെല്ലാം ആഘോഷ തിമർപ്പിൽ ലയിച്ചു.
ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ തലസ്ഥാന നഗരിയായ റിയാദിലും സുപ്രധാന പട്ടണങ്ങളായ ജിദ്ദയിലും ദമാമിലും ഉൾപ്പടെ കരിമരുന്ന് പ്രയോഗവും എയർ ഷോയും മറ്റു ആഘോഷപരിപാടികളും നടന്നു വരികയാണ് . സഊദിയുടെ ചരിത്രം അയവിറക്കുന്ന എക്സിബിഷൻ, സാഹിത്യ സംവാദ സദസ്സുകൾ, കലാപ്രകടനങ്ങൾ, നാടകങ്ങൾ, ചിത്ര പ്രദർശനം തുടങ്ങിയ വൈവിധ്യമാർന്ന കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറുന്നുണ്ട്.

സഊദി ദേശീയ ദിനത്തോടനുബന്ധിച്ച് കെഎംസിസി സഊദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തെ ഇരുപതോളം കേന്ദ്രങ്ങളിൽ രക്തദാനം നിർവഹിച്ചു . സെപ്തംബർ 23 മുതൽ 30 വരെ നീണ്ടു നിൽക്കുന്ന രക്തദാന ക്യാമ്പയിൻ വിവിധ സെൻട്രൽ കമ്മിറ്റികൾക്ക് കീഴിൽ ഔദ്യോഗിക അനുമതിയോടെ അതാത് പ്രദേശങ്ങളിലെ ആശുപത്രികളും ബ്ലഡ് ബാങ്കുകളും കേന്ദ്രീകരിച്ചാണ് നടത്തുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തായ്ലന്‍ഡില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന അപൂര്‍വ പക്ഷികള്‍ കടത്തിയ ദമ്പതികള്‍ പിടിയില്‍

തായ്ലന്‍ഡില്‍ നിന്ന് ക്വാലാലംപൂര്‍ വഴി എത്തിച്ച 11 അപൂര്‍വ ഇനപ്പക്ഷികളെയാണ് വിമാനത്താവള ഇന്റലിജന്‍സ് യൂണിറ്റ് കണ്ടെത്തിയത്.

Published

on

കൊച്ചി: കോടികളുടെ മൂല്യമുള്ള അപൂര്‍വ ഇനപ്പക്ഷികളെ കടത്താന്‍ ശ്രമിച്ച ദമ്പതികളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. തായ്ലന്‍ഡില്‍ നിന്ന് ക്വാലാലംപൂര്‍ വഴി എത്തിച്ച 11 അപൂര്‍വ ഇനപ്പക്ഷികളെയാണ് വിമാനത്താവള ഇന്റലിജന്‍സ് യൂണിറ്റ് കണ്ടെത്തിയത്. വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങളില്‍പ്പെട്ട പക്ഷികളായതിനാലാണ് കസ്റ്റംസ് നടപടി ശക്തമാക്കിയത്.

ഭാര്യ, ഭര്‍ത്താവ്, ഏഴ് വയസ്സുള്ള മകന്‍ എന്നിവരടങ്ങിയ കുടുംബത്തിന്റെ ചെക്ക്-ഇന്‍ ബാഗേജ് പരിശോധിക്കുമ്പോഴാണ് പക്ഷികള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. രാജ്യാന്തര കണ്‍വെന്‍ഷനിലെ ചട്ടം 1, 2 വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന നിയന്ത്രിത ഇനങ്ങളാണ് ഇവ. ഇത്തരമൊരു ഇനം ഇന്ത്യയില്‍ എത്തിക്കാന്‍ കടുത്ത മാനദണ്ഡങ്ങളുണ്ട്; മൃഗശാലകള്‍ വഴിയാണ് മാത്രം അനുമതി ലഭിക്കുക. ഇവയെല്ലാം പൂര്‍ണമായും ലംഘിച്ചാണ് കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് വ്യക്തമാക്കി.

പിടിച്ചെടുത്ത പക്ഷികളും ദമ്പതികളും വനംവകുപ്പിന് കൈമാറിയിരിക്കുകയാണ്. കൂടുതല്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

തായ്ലന്‍ഡില്‍ നിന്ന് അപൂര്‍വ പക്ഷികളും മൃഗങ്ങളും കടത്താനുള്ള ശ്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇത് നാലാം പിടിയാകുന്നു. ഈ വര്‍ഷം മാത്രം കൊച്ചി വിമാനത്താവളത്തില്‍ മൂന്നു സമാനമായ കടത്തുപ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയിരുന്നു. ജൂണില്‍ അപൂര്‍വ കുരങ്ങന്മാരെയും പക്ഷിയെയും കടത്താന്‍ ശ്രമിച്ച പത്തനംതിട്ട സ്വദേശികളായ ദമ്പതികള്‍ പിടിയിലായിരുന്നു. ജനുവരിയിലും കഴിഞ്ഞ ഡിസംബറിലും സമാനമായ കടത്തുകള്‍ പിടികൂടി.

 

 

Continue Reading

kerala

പാലക്കാട് കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി…

Published

on

പാലക്കാട്: പാലക്കാട് മാതാ കോവില്‍പള്ളിക്ക് മുന്‍വശത്തെ തുറസ്സായ സ്ഥലത്ത് മാലിന്യക്കൂമ്പാരത്തിന് സമീപം മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. തലയോട്ടിയും അസ്ഥികളുമാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ് തലയോട്ടി അടക്കമുള്ള ഭാഗങ്ങള്‍ ആദ്യം കണ്ടത്. രണ്ടുദിവസമായി ഈ ഭാഗത്തുനിന്ന് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്.

തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി അഴുകാത്തനിലയിലാണ് കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള-ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തും. ശേഷം വിശദമായ ശാസ്ത്രീയപരിശോധനയ്ക്കായി കണ്ടെടുത്ത ശരീരഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റും.

 

Continue Reading

india

ഭീമ-കൊറേഗാവ് കേസിലെ മലയാളി പ്രഫ. ഹാനി ബാബുവിന് ജാമ്യം; അഞ്ച് വര്‍ഷത്തിന് ശേഷം ബോംബെ ഹൈകോടതി ഉത്തരവ്

നിലവില്‍ നവി മുംബൈയിലെ തലോജ ജയിലിലായിരുന്ന ഹാനി ബാബു, കേസിലെ വിചാരണ ഇനിയും ആരംഭിച്ചിട്ടില്ലെന്ന വാദം മുഖ്യമായാണ് ഹൈകോടതിയില്‍ നിന്ന് ആശ്വാസം നേടിയത്.

Published

on

മുംബൈ: ഭീമ-കൊറേഗാവ്എല്‍ഗാര്‍ പരിഷത് കേസില്‍ അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുന്ന മലയാളിയും മുന്‍ ഡല്‍ഹി സര്‍വകലാശാല പ്രഫസറുമായ ഹാനി ബാബുവിന് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചു. നിലവില്‍ നവി മുംബൈയിലെ തലോജ ജയിലിലായിരുന്ന ഹാനി ബാബു, കേസിലെ വിചാരണ ഇനിയും ആരംഭിച്ചിട്ടില്ലെന്ന വാദം മുഖ്യമായാണ് ഹൈകോടതിയില്‍ നിന്ന് ആശ്വാസം നേടിയത്.

ഹാനിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്, അദ്ദേഹത്തിന് അഞ്ച് വര്‍ഷത്തിലധികമായി ജയിലില്‍ കഴിയേണ്ടി വന്നിട്ടും വിചാരണ തുടങ്ങാത്തത് ഗുരുതരമായ അനീതിയാണെന്നാണ്. അതേസമയം, ജാമ്യം അനുവദിക്കരുതെന്നും മറ്റ് പ്രതികളായ റോണ വില്‍സണ്‍, സുധീര്‍ ധവാലെ എന്നിവര്‍ ജയിലില്‍ കഴിഞ്ഞ കാലയളവിനേക്കാള്‍ ഹാനി ബാബുവിന്റെ തടവുകാലം കുറവാണെന്നും എന്‍.ഐ.എ ചൂണ്ടിക്കാട്ടി.

ജാമ്യം തേടി നേരത്തെ സുപ്രീംകോടതിയെ സമീപിച്ച ഹാനി ബാബുവിന് ഹൈകോടതിയെ സമീപിക്കാനായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. കേസിലെ മറ്റു പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ഹാനി ബാബു വീണ്ടും ഹൈകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

2020 ജൂലൈ 28ന് അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് ഹാനി ബാബുവിനെ അറസ്റ്റ് ചെയ്തത്. 2019 സെപ്റ്റംബറിലും 2020 ആഗസ്റ്റിലും നടന്ന റെയ്ഡുകളില്‍ പുസ്തകങ്ങളും രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.

കേസില്‍ അറസ്റ്റിലായ 12-ാമത്തെ പ്രതിയാണ് ഡല്‍ഹി സര്‍വകലാശാല അസോസിയറ്റ് പ്രഫസര്‍ എം. ടി. ഹാനി ബാബു. ഹൈദരാബാദ് ഇഫ്‌ലു, ജര്‍മനിയിലെ കോണ്‍സ്റ്റാന്‍സ് സര്‍വകലാശാല എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഭാഷാശാസ്ത്ര വിദഗ്ധനും വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തകനുമാണ്. ജാതിവിരുദ്ധ പോരാട്ടത്തിലും സാമൂഹ്യനീതിക്കായുള്ള പ്രവര്‍ത്തനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുള്ള ഹാനി, സ്വയം ‘അംബേദ്കറൈറ്റ്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

വിവാദമായ ഭീമ-കൊറേഗാവ് കേസില്‍ 16 പേരാണ് തടവിലായിട്ടുള്ളത്. മലയാളികളായ റോണ വില്‍സണ്‍, ഹാനി ബാബു എന്നിവര്‍ക്കൊപ്പം സുരേന്ദ്ര ഗാഡ്‌ലിംഗ്, ഷോമാ സെന്‍, സുദീര്‍ ധവാലെ, മഹേഷ് റൗത്, സുധ ഭരദ്വാജ്, വരവര റാവു, ആനന്ദ് തെല്‍തുംബ്ഡെ തുടങ്ങിയ പ്രമുഖ ചിന്തകരും എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരുമാണ് പ്രതികളായി ഉള്‍പ്പെടുന്നത്.

 

Continue Reading

Trending