Connect with us

gulf

ദുബൈയിൽ കുടുങ്ങിയവർക്ക് വേണ്ടി സഊദി കെഎംസിസി ഗൗരവത്തോടെ ഇടപെടുമെന്ന് നോർക്ക സി ഇ ഒ

സഊദിയിലേക്കുള്ള വഴിയിൽ ദുബൈയിൽ കുടുങ്ങിയ പ്രവാസികളുടെ കാര്യത്തിൽ കേന്ദ്ര കേരള സർക്കാറുകൾ അടിയന്ത്രരമായി ഇടപെടണമെന്ന് സഊദി കെഎംസിസി നാഷണൽ കമ്മിറ്റി

Published

on

റിയാദ് : സഊദിയിലേക്കുള്ള വഴിയിൽ ദുബൈയിൽ കുടുങ്ങിയ പ്രവാസികളുടെ കാര്യത്തിൽ കേന്ദ്ര കേരള സർക്കാറുകൾ അടിയന്ത്രരമായി ഇടപെടണമെന്ന് സഊദി കെഎംസിസി നാഷണൽ കമ്മിറ്റി. ഇതുമായി ബന്ധപ്പെട്ട് ഇ ടി മുഹമ്മദ് ബഷീർ എം പി മുഖേന
കേന്ദ്ര വിദേശകാര്യമന്ത്രി, സഹമന്ത്രി, എന്നിവർക്ക് കത്തയച്ചു. കൂടാതെ മുഖ്യമന്ത്രി, നോർക്ക സി ഇ ഒ , എന്നിവർക്കും അടിയന്തര സന്ദേശമയച്ചു. ഇതുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് നേതാക്കളായ പി കെ കുഞ്ഞാലികുട്ടി, പി വി അബ്ദുൽ വഹാബ് എം പി , കെ പി എ മജീദ് എന്നിവർക്കും കത്തയച്ചതായി കെഎംസിസി സഊദി നാഷണൽ കമ്മിറ്റി വർക്കിങ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട് അറിയിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രിയുമായി ഇ ടി മുഹമ്മദ് ബഷീർ എം പി നേരിൽ കണ്ട് ചർച്ച നടത്തും . ഈ വിഷയം പഠിച്ച് ഗൗരവപൂർവം ഇടപെടുമെന്ന് നോർക്ക സി ഇ ഒ ഹരികൃഷ്ണൻ നമ്പൂതിരിയും അറിയിച്ചു.

കോവിഡ് മുന്കരുതലിന്റെ ഭാഗമായി സഊദി ഇന്ത്യ , യു എ ഇ ഉൾപ്പടെ 20 രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഫെബ്രുവരി മൂന്ന് മുതൽ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. താത്കാലികമെന്ന് പറയുന്നുവെങ്കിലും സമയ പരിധിയില്ലാത്ത യാത്ര വിലക്ക് ആയതിനാൽ ഇത് എത്ര ദിവസം നീളുമെന്ന കാര്യത്തിൽ ധാരണയില്ല. ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാനമില്ലാത്ത സാഹചര്യത്തിൽ ദുബായ് വഴി സഊദിയിലെത്താൻ യാത്രതിരിച്ച കുടുംബങ്ങളടക്കം നൂറുകണക്കിന് പ്രവാസികളാണ് ഇതോടെ ദുബായിൽ കുടുങ്ങിയത്. പാക്കേജ് കഴിയുന്നതോടെ പെരുവഴിയിലാകുന്ന ഇവരുടെ താമസ , ഭക്ഷണ, ചികിത്സ കാര്യത്തിൽ കാര്യത്തിൽ ആവശ്യമായത് ഉടൻ ചെയ്യണമെന്നാണ് കെഎംസിസി കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

സഊദിയിലേക്കുള്ള വഴിയിൽ അപ്രതീക്ഷിത യാത്ര വിലക്കിൽ പെട്ട് ദുരിതത്തിലായ ഇന്ത്യക്കാർക്ക് ദുബായിൽ സൗജന്യ താമസ, ഭക്ഷണ, ചികിത്സാ സൗകര്യങ്ങളൊരുക്കാൻ സർക്കാരിന്റെയും നോർക്കയുടെയും ഭാഗത്ത് നിന്ന് അടിയന്തര നടപടി വേണമെന്നും എംബസിയുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഇവർക്ക് ദുബായിൽ സഊദിയിലേക്കുള്ള താത്കാലിക യാത്രാവിലക്ക് തീരുന്നത് വരെയുള്ള താമസവും മറ്റു സൗകര്യങ്ങളും ഏർപ്പാട് ചെയ്യണമെന്നും കത്തിൽ ആവശ്യപ്പെട്ടു . യു എ ഇ യിൽ താമസിക്കാനുള്ള വിസിറ്റിംഗ് വിസയുടെ കാലാവധി തീരുന്ന പക്ഷം സൗജന്യമായി നീട്ടി നൽകാനുള്ള നടപടിയുണ്ടാകണം. യാത്രാവിലക്ക് അനിശ്ചിതമായി തുടരുന്ന പക്ഷം ഇത്തരം യാത്രക്കാരെ ദുബായിൽ നിന്ന് നാട്ടിലേക്ക് സൗജന്യമായി തിരിച്ചെത്തിക്കാനുള്ള നീക്കവുമുണ്ടാകണമെന്നുമാണ് കെഎംസിസി ആവശ്യപ്പെട്ടത്. നോർക്ക സി ഇ ഓ ഹരികൃഷ്ണൻ നമ്പൂതിരിയുമായി അഷ്‌റഫ് വേങ്ങാട്ട് , ഷാജി ആലപ്പുഴ എന്നിവർ ബന്ധപെട്ടു.

gulf

മദീനയിലെ ഉംറ തീര്‍ത്ഥാടകരുടെ ബസ് അപകടം: മരണം 45 ആയി

ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

Published

on

മദീനയ്ക്കടുക്കെ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ 45 ആയി ഉയര്‍ന്നു. ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോള്‍ സൗദി ജര്‍മ്മന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അധികവും അപകടത്തില്‍പ്പെട്ടത്. മക്കയില്‍ ഉംറ പൂര്‍ത്തിയാക്കിയ സംഘം മദീനയിലേക്ക് മടങ്ങുകയായിരുന്നപ്പോഴാണ് ഞായറാഴ്ച രാത്രി 11 മണിയോടെ (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മദീനയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മുഫ്രിഹത്ത് പ്രദേശത്ത് അപകടം നടന്നത്.

നവംബര്‍ 9ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട 54 അംഗ സംഘത്തില്‍ 46 പേര്‍ ബസില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ദുരന്തം. മരിച്ചവരില്‍ കുറഞ്ഞത് 16 പേര്‍ ഹൈദരാബാദിലെ മല്ലേപ്പള്ളി-ബസാര്‍ഘട്ട് മേഖലയില്‍ നിന്നുള്ളവരാണെന്ന് തെലങ്കാന ഐ.ടി മന്ത്രി ഡി. ശ്രീധര്‍ ബാബു വ്യക്തമാക്കി. മരിച്ചവരുടെ പേരുകളുടെ പട്ടിക സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.

 

Continue Reading

gulf

മദീനയില്‍ ഉംറ ബസ് ടാങ്കര്‍ കൂട്ടിയിടിച്ച് തീപിടിത്തം; കണ്‍ട്രോള്‍ റൂം തുറന്നു

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്.

Published

on

മക്ക: മദീനയില്‍ ഉംറ തീര്‍ഥാടക ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി 42 ഇന്ത്യക്കാര്‍ ദാരുണമായി മരിച്ച സംഭവത്തെ തുടര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയും ചെയ്യാം:

സഹായ ഡെസ്‌ക് നമ്പറുകള്‍:
8002440003 (ടോള്‍ ഫ്രീ)
0122614093
0126614276
0556122301

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ 43 പേര്‍ ബസിലുണ്ടായിരുന്നു. ഇതില്‍ 20 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 42 പേര്‍ മരിച്ചു. ഒരു പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.

മക്കയില്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുമ്പോള്‍ ബദ്‌റും മദീനയും തമ്മിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്താണ് അപകടം നടന്നത്. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച ഉടന്‍ തന്നെ ബസിന് തീപിടിച്ച് തീര്‍ത്ഥാടകര്‍ക്ക് രക്ഷപ്പെടാനായില്ല.

ബസിലുണ്ടായിരുന്നവര്‍ മുഴുവനും ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

gulf

മക്കമദീന ഹൈവേയില്‍ ഭീകരാപകടം: മരണം 42 ആയി

മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.

Published

on

മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയതോടെ മരണസംഖ്യ 42 ആയി ഉയര്‍ന്നു. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.

ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്ന് റിപ്പോര്‍ട്ടുകള്‍. സംഘത്തിലെ ഒരാള്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്; ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്‌റ്മദീന ഹൈവേയിലുള്ള മുഫറഹാത്ത് പ്രദേശത്തുവച്ചായിരുന്നു അപകടം. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു. ഉംറ കമ്പനി അപകടം സ്ഥിരീകരിച്ചിട്ടുണ്ട്.

 

Continue Reading

Trending