kerala
വിടപറയുന്നത് അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്കി; ആലിന് ഷെറിന് പ്രായം കുറഞ്ഞ അവയവദാതാവ്
കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് എംസി റോഡില്‍ ചങ്ങനാശ്ശേരി പള്ളം ബോര്‍മ കവലയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ആലിന് ഗുരുതര പരിക്കേറ്റത്.
തിരുവനന്തപുരം: സ്വന്തം വേര്‍പാടിലും അഞ്ച് ജീവനുകള്‍ക്ക് വെളിച്ചമേകി പത്തു മാസം പ്രായമുള്ള ആലിന് ഷെറിന് എബ്രഹാം വിടപറയുന്നു. റോഡപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച ആലിന്, കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറി. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളാണ് ഈ കുരുന്ന്.
കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് എംസി റോഡില്‍ ചങ്ങനാശ്ശേരി പള്ളം ബോര്‍മ കവലയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ആലിന് ഗുരുതര പരിക്കേറ്റത്. ചങ്ങനാശ്ശേരിയിലും തിരുവല്ലയിലുമുള്ള ആശുപത്രികളില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പരിശ്രമങ്ങളെ തോല്‍പ്പിച്ച് കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.
തങ്ങളുടെ കുഞ്ഞ് ഇനി മടങ്ങിവരില്ലെന്ന വേദനയിലും മറ്റുള്ളവരിലൂടെ അവള് ജീവിക്കട്ടെ എന്ന മാതാപിതാക്കളുടെ തീരുമാനത്തില്‍ സര്‍ക്കാര്‍ സംവിധാനമായ കെസോട്ടോ വഴിയാണ് അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിച്ചത്. വൃക്കകള്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്കും കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും കണ്ണുകള്‍ നേത്ര ബാങ്കിന് കൈമാറും.
kerala
ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ബെല്ലാരിയിലേക്ക്; ഗോവര്‍ധന്റെ ബാങ്കിടപാട് രേഖകള്‍ ശേഖരിച്ചു
സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പ്രത്യേക അന്വേഷണ സംഘം (SIT). സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന്റെ ബാങ്കിടപാട് രേഖകള്‍ ശേഖരിക്കാനായി അഞ്ചംഗ എസ്ഐടി സംഘം ബെല്ലാരിയിലെത്തി. സാമ്പത്തിക ഇടപാടുകളിലെ കൂടുതല്‍ വ്യക്തത വരുത്താന്‍ വേണ്ടിയാണിത്.
അതേസമയം സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്ന പ്രോസിക്യൂഷന് വാദം ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് അംഗീകരിച്ചു. അറസ്റ്റ് നിയമവിരുദ്ധമാണെന്ന ഭണ്ഡാരിയുടെ വാദം കോടതി തള്ളി.
ശാസ്ത്രീയ പരിശോധനകള്‍ക്കായി സന്നിധാനത്ത് നിന്നുള്ള സാംപിള്‍ ശേഖരണം രണ്ടാം ദിവസവും തുടരുകയാണ്. എസ്.പി. ശശിധരന്റെ നേതൃത്വത്തില്‍ ലീഗല്‍ മെട്രോളജി വിഭാഗവും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.
kerala
‘സ്വന്തക്കാരായപ്പോള്‍ സ്നേഹം കൂടിയോ?’; പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി വൈകിപ്പിച്ചതില്‍ സര്‍ക്കാരിനെതിരെ വി.ഡി. സതീശന്
അതിജീവിതയുടെ വെളിപ്പെടുത്തലുകള്‍ വായിച്ചപ്പോള്‍ കേരളത്തിലാണ് ജീവിക്കുന്നതെന്ന് ഓര്‍ത്ത് അപമാനം തോന്നിയെന്നും വി ഡി സതീശന് പറഞ്ഞു.
കോഴിക്കോട്: സി.പി.എം മുന്‍ എം.എല്‍.എയും സംവിധായകനുമായ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതി കൈകാര്യം ചെയ്തതില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് കാണിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. അതിജീവിതയുടെ വെളിപ്പെടുത്തലുകള്‍ വായിച്ചപ്പോള്‍ കേരളത്തിലാണ് ജീവിക്കുന്നതെന്ന് ഓര്‍ത്ത് അപമാനം തോന്നിയെന്നും വി ഡി സതീശന് പറഞ്ഞു.
പരാതി ലഭിച്ച് 14 ദിവസം കഴിഞ്ഞിട്ടും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് പ്രതിസ്ഥാനത്ത് ‘സ്വന്തക്കാര്’ ആയതുകൊണ്ടാണോ എന്നും സതീശന് ചോദിച്ചു. സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന ഭരണകൂടം, സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ ആരോപണം വരുമ്പോള്‍ ലാഘവത്തോടെയാണ് കാണുന്നതെന്ന് സതീശന് വിമര്‍ശിച്ചു.
നവംബര്‍ 24-ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഡിസംബര്‍ 8 വരെ എഫ്.ഐ.ആര് ഇടാന്‍ പോലീസ് തയ്യാറാകാത്തത് ഗുരുതരമായ വീഴ്ചയാണ്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും അതിജീവിതയെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം വെല്ലുവിളികള്‍ക്കിടയിലും പരാതിയുമായി മുന്നോട്ടുവന്ന അവരുടെ ധൈര്യം അഭിനന്ദനാര്‍ഹമാണെന്നും സതീശന് പറഞ്ഞു.
മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നീതി ലഭിക്കാന്‍ വൈകുന്നുവെങ്കില്‍ സാധാരണക്കാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ നിന്ന് എന്ത് നീതിയാണ് ലഭിക്കുകയെന്നും വി ഡി സതീശന് ചോദിച്ചു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഈ വീഴ്ചയ്ക്ക് മറുപടി പറയണമെന്നും സതീശന് ആവശ്യപ്പെട്ടു.
kerala
ആഗോള അയ്യപ്പ സംഗമത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേട്: പങ്കെടുക്കാത്ത ഭജന ട്രൂപ്പിന്റെ പേരില്‍ 8 ലക്ഷത്തിന്റെ വ്യാജ ബില്ല്
ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ്-ചെലവ് കണക്കുകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി റിപ്പോര്‍ട്ട്. പ്രമുഖ ഭജന ട്രൂപ്പായ ‘നന്ദ ഗോവിന്ദം’ പരിപാടിയില്‍ പങ്കെടുക്കുകയോ അവരെ ക്ഷണിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ അവര്‍ക്ക് 8 ലക്ഷം രൂപ നല്‍കിയതായി കാണിച്ചാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ബില്ല് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. എന്നാല്‍ തങ്ങള്‍ പമ്പയിലോ സന്നിധാനത്തോ ഇതുവരെ ഭജന നടത്തിയിട്ടില്ലെന്ന് നന്ദ ഗോവിന്ദം ഭജന്‍സ് സംഘം അറിയിച്ചിരിക്കുന്നത്.
നന്ദ ഗോവിന്ദം ട്രൂപ്പിന്റെ പേരില്‍ 8 ലക്ഷം രൂപ വകമാറ്റിയപ്പോള്‍, യഥാര്‍ത്ഥത്തില്‍ പരിപാടി അവതരിപ്പിച്ച സംഘത്തിന് എത്ര തുക നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. വിജയ് യേശുദാസ്, സുദീപ് കുമാര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത അയ്യപ്പ ഗാനമേളയുടെ ചെലവ് വിവരങ്ങളും ഓഡിറ്റിലില്ല.
അയ്യപ്പ സംഗമത്തിന് 5,000 പേര്‍ക്ക് ഉച്ചഭക്ഷണം നല്കിയ വകയില്‍ 8.5 ലക്ഷം രൂപ ചെലവായെന്നാണ് കണക്കുകള്‍. യഥാര്‍ത്ഥത്തില്‍ പങ്കെടുത്തവര്‍ ഇതിലും വളരെ കുറവാണെന്നാണ് സ്പെഷ്യല്‍ കമ്മീഷണറുടെ കണ്ടെത്തല്‍.
സ്പോണ്‍സര്‍ഷിപ്പിലൂടെ തുക കണ്ടെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ദേവസ്വം ബോര്‍ഡിന് 3.4 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകള്‍.
ഹൈക്കോടതിയുടെ കര്‍ശന നിലപാടിനെത്തുടര്‍ന്ന്, കരാര്‍ ഏറ്റെടുത്ത ഊരാളുങ്കലിന് കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയോട് (IIIC) മുഴുവന്‍ ബില്ലുകളും രേഖകളും ഹാജരാക്കാന്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ബോര്‍ഡ് ആസ്ഥാനത്ത് ചേരുന്ന അടിയന്തര യോഗത്തില്‍ ഈ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തേക്കും.
-
kerala1 day agoസിപിഎമ്മിനകത്ത് ഒരുപാട് നയവ്യതിയാനം സംഭവിക്കുന്നുണ്ട്: എ. സുരേഷ്
-
kerala1 day agoഎന്തിനാണ് പച്ചക്കള്ളങ്ങള്‍ പറയുന്നത്? സംസാരിക്കുന്നില്ലെന്നാണ് ഷാഫി പറഞ്ഞത്, സംഭവിച്ചത് കുടുംബത്തില്‍ ഉണ്ടാകുന്ന പോലെയുള്ള കാര്യങ്ങള്‍: വി.ഡി സതീശന്
-
More1 day agoയുഎസില്‍ വാഹനാപകടം: മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം
-
india1 day ago‘മോദി ജി ഇനി എങ്കിലും കേള്‍ക്കുമോ?’: ദേശീയ പണിമുടക്കിന് പൂര്‍ണ്ണ പിന്തുണയുമായി രാഹുല്‍ ഗാന്ധി
-
india1 day agoസി.ജെ റോയിയുടെ മരണം: ഐടി ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് എസ്ഐടി
-
india1 day agoപശ്ചിമബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഗള്‍ ഭരണാധികാരികളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യും: വിദ്വേഷ പരാമര്‍ശവുമായി സുവേന്ദു അധികാരി
-
News1 day agoകൊല്ലപ്പെട്ട ഫലസ്തീനികളുടെ അവയവങ്ങള്‍ അടിച്ചുമാറ്റാന്‍ നെതന്യാഹു അനുമതി തേടി; സോഷ്യല്‍ മീഡിയ പോസ്റ്റ്
-
kerala1 day agoവാജിവാഹനത്തിൽ സ്വർണപ്പാളി ഒട്ടിച്ചത് ഞാൻ തന്നെ; മോഹൻലാൽ സ്വർണം നൽകാമെന്നു പറഞ്ഞു, പലരും പങ്കാളികളായി: സുരേഷ് ഗോപി
