Connect with us

Video Stories

പിഞ്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ കിടക്കുന്ന ആ മുഖത്ത് അവസാനമായി നല്‍കാന്‍ സാധിച്ച ചുംബനം ഞാനെന്റെ സൗഭാഗ്യമായി കരുതുകയാണ്: മുനവ്വറലി തങ്ങള്‍

Published

on

ഒരു വിശ്വാസി എങ്ങനെ ആയിരിക്കണമെന്നതിന്റെ ഏറ്റവും ഉദാത്തമായ മാതൃകയായിരുന്നു മഹാനായ അത്തിപ്പറ്റ മൊയ്തീൻകുട്ടി മുസ്ല്യാർ എന്ന അത്തിപ്പറ്റ ഉസ്താദ്. മറ്റുള്ളവർക്ക് സ്വാന്ത്വനവും സന്തോഷവും നൽകുന്ന അനുഗ്രഹീത സാന്നിധ്യമാണ് അദ്ദേഹത്തിന്റേത്.ഭൗതിക താല്പര്യങ്ങളോട് സന്ധി ചെയ്യാത്ത,സമ്പൂർണമായും ശരീഅ,ത്തിനു വേണ്ടി നിലകൊണ്ട പ്രശോഭിത വ്യക്തിത്വമായിരുന്നു അദ്ദേഹം.ഭൗതികമായ താല്പര്യങ്ങളും മറ്റും പണ്ഡിതന്മാരെ പോലും സ്വാധീനിക്കുന്ന ഇക്കാലത്ത് തീർത്തും വ്യത്യസ്തനായി,ജീവിതത്തിൽ അങ്ങേയറ്റം ലാളിത്യം കൈമുതലാക്കി തന്റെ കൂടെയുള്ളവരെ അള്ളാഹുവിലേക്ക് അടുപ്പിച്ചു നിർത്താൻ അഹോരാത്രം പരിശ്രമിക്കുകയായിരുന്നു ആ മഹാനായ സൂഫിവര്യൻ.

അദ്ദേഹം ഉലമാഇനെ, ഉമറാഇനെ,അഹ്ലുൽ ബൈത്തിനെ, അതിലെ കുഞ്ഞുങ്ങളെ പോലും ആദരവോടെ നോക്കി കണ്ടു.ഞങ്ങളുടെയൊക്കെ കുഞ്ഞുനാളിൽ ഞങ്ങളെ കണ്ടാൽ എഴുന്നേറ്റ് നിൽക്കുന്ന,ഞങ്ങളുടെ കൈപിടിച്ചു മുത്തുന്ന ഉസ്താദിനെ കണ്ട് അമ്പരന്നിട്ടുണ്ട്.പട്ടിക്കാട് ജാമി’അന്നൂരിയ പോലുള്ള സമസ്തയുടെ വലിയ സമ്മേളനങ്ങളിൽ,സ്റ്റേജിന്റെ ഏറ്റവും പിറകുവശത്ത് ദിക്റുകളിൽ മാത്രം ബദ്ധശ്രദ്ധനായിരിക്കുന്ന ഉസ്താദിനെയായിരുന്നു എന്നും കാണാൻ കഴിഞ്ഞിരുന്നത്.എന്റെ പിതാവ്,കുടുംബാംഗങ്ങൾ,പിതൃസഹോദന്മാർ തുടങ്ങി എല്ലാവരുമായും ആഴത്തിലുള്ള ആത്മീയബന്ധം അദ്ദേഹം സ്ഥാപിച്ചിരുന്നു.

2006 കാലത്ത്,മുസ്ലിം ലീഗിന് രാഷ്ട്രീയപരമായ പരാജയം സംഭവിച്ച ഘട്ടത്തിൽ,കോട്ടക്കലിൽ വെച്ച് പാർട്ടിയുടെ വർക്കിംഗ് കമ്മിറ്റി കൂടി രണ്ടു ദിവസങ്ങളിലായി നടന്ന ചർച്ചയുടെ സന്ദർഭം.അന്ന് ഉസ്താദിനെ പാണക്കാട്ടെക്ക്‌ ക്ഷണിച്ചു ദു’ആ ചെയ്യാനഭ്യർത്ഥിച്ചു.’സമുദായം ഞങ്ങളുടെ കൂടെയുണ്ട്.പക്ഷെ ഞങ്ങൾക്ക് തോൽവി സംഭവിച്ചു പോയി.അത് കൊണ്ട് വിജയത്തിന് വേണ്ടി ദു’ആ ചെയ്യണം.ഈ ദു’ആയിൽ അതിനുള്ള ഫത്ഹ് ഉണ്ടാവണം’.എന്നായിരുന്നു വസിയ്യത്ത്.അത് കേട്ട അദ്ദേഹം നിർബന്ധബുദ്ധ്യാ ആദ്യം പിതാവ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോട് ദു’ആ ചെയ്യാനഭ്യർത്ഥിക്കുകയും ശേഷം അദ്ദേഹം ദു’ആ ചെയ്യുകയും ചെയ്യുകയുണ്ടായി. അത്രമേൽ അവർ പരസ്പര ബഹുമാനം വെച്ച് പുലർത്തിയവരായിരുന്നു എന്ന് സാരം.അത് കണ്ടാണ് ഞങ്ങളും വളർന്നത്.

ആ ജീവിതം തന്നെ ആത്മീയമായ ഔന്നത്യത്തിന്റേതായിരുന്നു. ഒപ്പം അതുല്യമായ വിദ്യദ്യാഭ്യാസ പ്രവർത്തനങ്ങളും അദ്ദേഹം സാധ്യമാക്കി എന്നതാണ് ആ ജീവിതത്തിന്റെ വ്യതിരക്തത.ചെന്നെത്തിയ ഇടങ്ങളിലെല്ലാം നിശബ്ദമായ ഒരു വിദ്യാഭ്യാസ വിപ്ലവം തന്നെ അദ്ദേഹത്തിലൂടെ നമുക്ക് കാണാൻ സാധിച്ചു.
അൽ ഐനിലെ സ്‌കൂളും,കാടാമ്പുഴയിലെ ഗ്രേസ് വാലി അടക്കമുള്ള സ്ഥാപനങ്ങളും,അവസാനമായി തുടങ്ങിയ ഫത്’ഹുൽ ഫത്ഹ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിരിച്ച്വൽ എഡ്യൂക്കേഷൻ) തുടങ്ങി ഉദാഹരണങ്ങളേറെ.ഫത്ഹുൽ ഫത്ഹിന്റെ ചുമതല വിനീതനായ എന്നെ ഏൽപ്പിക്കുമ്പോൾ അത് ഉസ്താദ് ഏല്പിച്ച മഹത്തായ ഒരു ദൗത്യമായാണ് ഞാൻ കണ്ടത്.പക്ഷെ ഇന്നുവരെ അതിന്റെ ആവശ്യങ്ങൾക്കായി ആരെയെങ്കിലും വിളിക്കാനോ വിളിപ്പിക്കാനോ അദ്ദേഹം ആവശ്യപ്പെടുകയോ നിർബന്ധിക്കുകയോ ചെയ്തില്ല.ഉസ്താദിന്റെ ‘മുഹിബ്ബീങ്ങൾ’തന്നെ അതിനു ധാരാളമായിരുന്നു.ഫത്ഹുൽ ഫത്ഹിന്റെ ചുമതല അദ്ദേഹം എന്നെ ഏല്പിച്ചത് ചാരിദാർത്ഥ്യജനകമായ സാമൂഹിക ഉത്തരവാദിത്വമായി കാണുകയാണ്.

യുവജന യാത്രയുടെ അവസാന ദിനങ്ങളിലേക്ക് കടക്കുമ്പോൾ, ആലപ്പുഴയിലൂടെയുള്ള യാത്രാമധ്യെയാണ് ആ വിയോഗ വാർത്ത കേൾക്കുന്നത്. മറ്റൊന്നും ആലോചിച്ചില്ല. ഉടനെ തന്നെ യാത്ര നിർത്തി വെക്കുകയും ആ പരലോക മോക്ഷത്തിനായി ദുആ ചെയ്യുകയും ചെയ്തു. സഹപ്രവർത്തകരായ പി കെ ഫിറോസ്, ഫൈസൽ ബാഫഖി തങ്ങൾ, അഹമ്മദ് സാജു, സൈനുൽ ആബിദ് എന്നിവർക്കൊപ്പം ജനാസ സന്ദർശിക്കുകയും മയ്യത്ത് നമസ്കരിക്കുകയും ചെയ്തു.
കാലത്തിന്റെ മറുതീരത്തേക്ക് ആ അനർഘ ജീവിതവും യാത്രയായിരിക്കുന്നു..

യാത്ര പെട്ടൊന്ന് നിർത്തിവെച്ചത് മൂലം പ്രവർത്തകർക്ക് ചില വിഷമങ്ങൾ നേരിട്ടിരിക്കാം. പക്ഷേ, നമ്മെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരാൾ ഇനി നമുക്കിടയിൽ ഇല്ല എന്നതാണ്. അത്രയേറെ ബഹുമാന്യനും, ജനങ്ങൾക്ക് സ്വീകാര്യനും നിസ്വാർത്ഥനുമായിരുന്നു അദ്ദേഹം. അള്ളാഹുവിലേക്ക് കൂടുതൽ കൂടുതൽ തന്റെ ജീവിതത്തെ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യം മാത്രം ഭൗതിക ജീവിതത്തിന്റെ പൊരുളായി കണ്ടിരുന്ന ഒരു അത്ഭുത പ്രതിഭയായിരുന്നു അവർ. ഒരു പിഞ്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ കിടക്കുന്ന ആ മുഖത്ത് അവസാനമായി എനിക്ക് നൽകാൻ സാധിച്ച ആ ചുംബനം ഞാനെന്റെ സൗഭാഗ്യമായി കരുതുകയാണ്. അതിലൂടെ എനിക്ക് ലഭ്യമായ ആത്മീയനിർവൃതി, ഈ ജീവിതാന്ത്യം വരെ നില നിൽക്കട്ടെയെന്ന് സർവ്വശക്ത നോട് പ്രാർത്ഥിക്കുകയാണ്.

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending