kerala
യാത്രാ ഏജന്‍സിയെ കബളിപ്പിച്ച് ഏഴ് യാത്രികര്‍ മുങ്ങി; 31 തീര്‍ത്ഥയാത്രികര്‍ ഇസ്രായേലില്‍ കുടുങ്ങിക്കിടക്കുന്നു
കേരളത്തില്‍ നിന്നും ഇസ്രായേലിലേക്ക് തീര്‍ത്ഥാടന യാത്ര പോയവരില്‍ ഏഴുപേര്‍ യാത്രാ ഏജന്‍സിയെ കബളിപ്പിച്ച് മുങ്ങിയതോടെ ബാക്കിയുള്ള 31 പേര് കുടുങ്ങിക്കിടക്കുന്നതായി യാത്രക്ക് നേതൃത്വം നല്കിയ ഗ്രീന്‍ ഒയാസിസ് ട്രാവല്‍സ് ഉടമകള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മലപ്പുറം: കേരളത്തില്‍ നിന്നും ഇസ്രായേലിലേക്ക് തീര്‍ത്ഥാടന യാത്ര പോയവരില്‍ ഏഴുപേര്‍ യാത്രാ ഏജന്‍സിയെ കബളിപ്പിച്ച് മുങ്ങിയതോടെ ബാക്കിയുള്ള 31 പേര് കുടുങ്ങിക്കിടക്കുന്നതായി യാത്രക്ക് നേതൃത്വം നല്കിയ ഗ്രീന്‍ ഒയാസിസ് ട്രാവല്‍സ് ഉടമകള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം സ്വദേശികളായ നസീര്‍ അബ്ദുല്‍ റബ് (പാസ്പോര്‍ട്ട്: പി 0423152), ഷാജഹാന് അബ്ദുല്‍ ഷുക്കൂര്‍ (പാസ്പോര്‍ട്ട്: 78958076), ഹക്കീം അബ്ദുല്‍ റബ് (പാസ്പോര്‍ട്ട്: എക്സ്9587172), ഷാജഹാന് കിതര്‍ മുഹമ്മദ് (പാസ്പോര്‍ട്ട്: 70573977), കൊല്ലം സ്വദേശികളായ ബീഗം ഫാന്റസിയ (പാസ്പോര്‍ട്ട്: എം 1581066), നവാസ് സുലൈമാന്‍ കുഞ്ഞ് (പാസ്പോര്‍ട്ട്: യു5100212), നവാസിന്റെ ഭാര്യ ബിന്‍സി ബദറുദ്ദീന്‍ (പാസ്പോര്‍ട്ട്: എക്സ് 7200198) എന്നിവരെയാണ് കാണാതായത്. ഇവരെ ഹാജരാക്കിയെങ്കില്‍ മാത്രമേ ബാക്കി 12 സ്ത്രീകളും ഒരു കുഞ്ഞുമടക്കം 31 പേരെ നാട്ടിലേക്കയക്കൂവെന്നാണ് ഇസ്രാഈല്‍ ടൂര്‍ കമ്പനി പറയുന്നതെന്നും ഇവര്‍ വ്യക്തമാക്കി. കാണാതായ ഏഴ് പേരുടേതുള്‍പ്പെടെ 11 യാത്രക്കാരുടെയും പണം അടച്ചത് സുലൈമാന്‍ (സോളമന്) എന്ന പേരിലുള്ളയാളാണ്. ഇയാള്‍ക്ക് അനധികൃത കുടിയേറ്റക്കാരെ റിക്രൂട്ട് ചെയ്യുന്ന ഇസ്രായേലിലെ ചില നിയമവിരുദ്ധ ഏജന്റുമാരുമായി ബന്ധമുണ്ടെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ചു ആസൂത്രിതമായി ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉടമകള്‍ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി, ഡി.ജി.പി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ മാസം 25 ന് പുറപ്പെട്ട യാത്രയില്‍ 47 പേരാണ് ഉണ്ടായിരുന്നത്.
ഇതില്‍ ട്രാവല്‍സ് ജീവനക്കാരന് മുഹമ്മദ് അമീര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് അവസാനഘട്ടത്തില്‍ ഇസ്രായേല്‍ വിസ നിഷേധിച്ചു. ശേഷിക്കുന്ന 38 പേരാണ് ഇസ്രായേലിലേക്ക് പുറപ്പെട്ടത്. ഇവരില്‍ ഏഴ് പേരെ ജറുസലേമിലുള്ള മസ്ജിദ് അല്‍ അഖ്സയില്‍ നിന്നാണ് കാണാതായത്. വിസ നിരസിച്ചവരില്‍ സുലൈമാന്‍ ബുക്ക് ചെയ്തിരുന്ന അഞ്ച് പേരെ അവര്‍ ആവശ്യപ്പെട്ടത് പ്രകാരം ഇന്നലെ തിരിച്ചെത്തിക്കുകയും ചെയ്തു. ശേഷിച്ച നാല് പേര് ജോര്‍ദാനിലെ അഖബ വഴി സമുദ്രമാര്‍ഗം ഇന്നലെ രാവിലെ ഈജിപ്തില്‍ പ്രവേശിക്കുകയും ചെയ്തു. കാണാതായിരിക്കുന്ന ഏഴ് പേരുടെയും പാസ്പോര്‍ട്ട് ഗ്രൂപ്പ് ലീഡറുടെ കൈവശമാണുള്ളത്. ജോലി സാധ്യത മുന്നില്‍ കണ്ട് ആസൂത്രിതമായി ചെയ്തതായിരിക്കാമെന്നും ഇവരുടെ നടപടി കാരണം ശേഷിക്കുന്ന 34 യാത്രികരെ ഇസ്രായേല്‍ ടൂര്‍ കമ്പനി മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും അവരുടെ താമസം, ഭക്ഷണം, സൈറ്റ്സീയിങ് ടൂറുകള്‍, മറ്റ് സേവനങ്ങള്‍ എന്നിവ നിര്‍ത്തിവെക്കുകയും ചെയ്തിരിക്കുകയാണെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
കാണാതായ ആളുകളെ കണ്ടെത്തിക്കൊടുക്കുകയോ അല്ലെങ്കില്‍ ഒരാള്‍ക്ക് 15000 അമേരിക്കന്‍ ഡോളര്‍ എന്ന തോതില്‍ പിഴയടക്കുകയോ വേണമെന്നാണ് ആവശ്യപ്പെടുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ട്രാവല്‍സ് ഉടമകള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഇര്ഫാന് നൗഫല്‍, ജലീല്‍ മങ്കരത്തൊടി, മൂസ മുരിങ്ങേക്കല്‍ പങ്കെടുത്തു.
kerala
കേബിള്‍ ടി.വി പങ്കാളിത്ത വാഗ്ദാനത്തില്‍ ഏഴുലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍
കേബിള്‍ ടി.വി നെറ്റ് വര്‍ക്കില്‍ പങ്കാളിത്തം നല്‍കാമെന്ന വ്യാജവാഗ്ദാനത്തില്‍ നിന്നാണ് ഏഴുലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കുമളി: കേബിള്‍ ടി.വി നെറ്റ് വര്‍ക്കില്‍ പങ്കാളിത്തം നല്‍കാമെന്ന വ്യാജവാഗ്ദാനത്തില്‍ നിന്നാണ് ഏഴുലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി കൊച്ചറ സ്വദേശിയായ വിമോന്‍ (35) ആണ് പിടിയിലായത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വണ്ടിപ്പെരിയാര്‍ വാളാര്‍ഡി, വള്ളക്കടവ് പ്രദേശത്തെ ഗ്ലോബല്‍ ടി.വി നെറ്റ് വര്‍ക്കില്‍ പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് സ്ത്രീയോട് ഏഴുലക്ഷം രൂപ വാങ്ങിയെന്നാണ് പൊലീസ് അറിയിച്ചത്. എന്നാല്‍ കരാറനുസരിച്ച് ലാഭവിഹിതം നല്കാതിരുന്നതിനാല് തുക ആവശ്യപ്പെട്ടപ്പോള്‍ പോലും തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് പരാതി നല്‍കിയിരുന്നു. വണ്ടിപ്പെരിയാര്‍ എസ്.ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി.
kerala
മരണപ്പെട്ട ഒമ്പതുകാരനെ അവഹേളിച്ച് ഫേസ്ബുക്കില്‍ കമന്റ്; യുവാവിനെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു
സംഭവവിവരം അറിയിച്ച് മുരളി കൃഷ്ണന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിവരത്തിനടിയിലാണ് ആകാശ് അശ്ലീല കമന്റ് രേഖപ്പെടുത്തിയത്.
ആലപ്പുഴ: പുന്നപ്രയില്‍ സൈക്കിളില്‍ പോകുന്നതിനിടെ കാറിടിച്ച് മരിച്ച ഒമ്പതു വയസ്സുകാരനായ മുഹമ്മദ് സഹിലിനെതിരെ ഫേസ്ബുക്കില്‍ അശ്ലീല കമന്റിട്ട കേസില്‍ കൊല്ലം ശൂരനാട് സ്വദേശി ആകാശ് ശശിധരനെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ മൂന്നിനായിരുന്നു മുഹമ്മദ് സഹിലിന്റെ ദാരുണ മരണവുമായി ബന്ധപ്പെട്ട അപകടം. സംഭവവിവരം അറിയിച്ച് മുരളി കൃഷ്ണന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിവരത്തിനടിയിലാണ് ആകാശ് അശ്ലീല കമന്റ് രേഖപ്പെടുത്തിയത്. ഇത് കണ്ടതോടെ കുടുംബം ശക്തമായി പ്രതികരിച്ചു. മരണശേഷം നടന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിദേശത്തായതിനാല്‍ സാധിക്കാതിരുന്ന സഹിലിന്റെ പിതാവ് അബ്ദുസലാം പിന്നീട് നാട്ടിലെത്തിയപ്പോള്‍ സുഹൃത്ത് പങ്കുവെച്ച പോസ്റ്റിന് കീഴെയുള്ള ആക്ഷേപഹാസ്യമൂല്യമായ കമന്റ് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് അബ്ദസലാം പുന്നപ്ര പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്കി. പരാതി അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india21 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News22 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala21 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

