Connect with us

kerala

‘മാപ്പപേക്ഷ’ പദപ്രയോഗം: അഭിപ്രായം തേടി നിയമസഭ ഭാഷാസമിതി

പൗരന്റെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുകയും വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന പദമായതിനാല്‍ മാപ്പപേക്ഷ എന്ന പദവും കാഴ്ചപാടും ഒഴിവാക്കണമെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

Published

on

‘മാപ്പപേക്ഷ’ പദപ്രയോഗം തുടരണോ? ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിനോടും നിയമവകുപ്പിനോടും അഭിപ്രായം തേടി നിയമസഭ ഔദ്യോഗിക ഭാഷ സമിതി. മാപ്പപേക്ഷ എന്ന പദം പൗരന്റെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുകയും വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന പദമായതിനാല്‍ മാപ്പപേക്ഷ എന്ന പദവും കാഴ്ചപാടും ഒഴിവാക്കണമെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

ഏതെല്ലാം വകുപ്പുകളിലാണ് മാപ്പപേക്ഷ നിലവിലുള്ളത് എന്ന വിവരം അറിയിക്കാന്‍ സെക്രട്ടറിയേറ്റിലെ വകുപ്പുളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരം ലഭ്യമായാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ: ആശ തോമസ് ഐ എ എസ്. ന്റെ ഇടക്കാല റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, ജനന മരണ വിവാഹ രജിസ്‌ട്രേഷന്‍ തുടങ്ങി നിരവധി ആവശ്യങ്ങളുമായി ബന്ധപ്പെട്ട് സമയബന്ധിതമായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ സര്‍ക്കാറിന് മാപ്പപേക്ഷയും നല്‍കണമെന്നാണ് നിയമം

ജനാധിപത്യ രാജ്യത്ത് തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ കാലതാമസം വരുത്തുന്ന പൗരന്‍ ഭരണകൂടത്തോട് മാപ്പപേക്ഷിക്കണമെന്നത് പ്രാകൃതവും നാടുവാഴി കോളോണിയല്‍ ഭരണത്തെ ഓര്‍മ്മപ്പെടുത്തുന്നതുമാണെന്നും കലക്ടര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാപ്പപേക്ഷ സ്വീകരിക്കാനോ മാപ്പ് നല്‍കാനോ ഭരണഘടനാപരമായി അവകാശമില്ല. ജുഡീഷ്യറിക്കും പ്രസിഡന്റിനും മാത്രമാണ് അത്തരം അധികാരമുള്ളതെന്നുമാണ് പരാതി.

ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ ജനങ്ങളോട് മാപ്പപേക്ഷിക്കാന്‍ ആവശ്യപ്പെടുന്നത് ജനാധിപത്യവിരുദ്ധവും പൗരന്റെ ആത്മാഭിമാനവും വ്യക്തിത്വവും ചോദ്യചെയ്യുന്നതിന് തുല്ല്യവുമാണ്. ‘മാപ്പപേക്ഷ’ക്ക് പകരം മനുഷ്യാന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനാവശ്യമായ പുതിയ പദങ്ങള്‍ വികസിപ്പിക്കുകയും ആ പദം ഉപയോഗിക്കാനുള്ള സാഹചര്യവുമാണ് ഉണ്ടാവേണ്ടത്. ഔദ്യോഗിക ഭാഷ സമിതി ചൂണ്ടിക്കാട്ടി.

kerala

സ്വർണവിലയിൽ നേരിയ കുറവ്; പവന് വില 54,000ന് മുകളിൽ തന്നെ

Published

on

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 54,440 രൂപയായി. 10 രൂപ കുറഞ്ഞ് 6,805 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ദിവസം പവൻ വില സർവകാല റെക്കോഡായ 54,520 രൂപയിലെത്തിയിരുന്നു.

ഈ മാസം പവന് 3,640 രൂപ കൂടിയതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്. രാജ്യാന്തര സ്വർണ വിലയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ഔൺസിന് 2,343 ഡോളറാണ് രാജ്യാന്തര സ്വർണ വില.

Continue Reading

kerala

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി

സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം

Published

on

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൂടുതൽ പേരെ ചോദ്യം ചെയ്യുക

കഴിഞ്ഞ ദിവസവും ഹർജി പരിഗണിച്ചപ്പോൾ ചോദ്യം ചെയ്യൽ പൂർണമായും നിർത്തിവെക്കാൻ കോടതി പറഞ്ഞിട്ടില്ലെന്നാണ് ഇഡി പറയുന്നത്. ശശിധരൻ കർത്തയും മൂന്ന് ജീവനക്കാരും ഇഡിക്കെതിരെ നൽകിയ ഹർജി ഹൈക്കോടതി അവധിക്കാലത്തിന് ശേഷമേ പരിഗണിക്കൂ

കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹർജി മാറ്റിവെച്ചത്. സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം.

Continue Reading

kerala

നിമിഷ പ്രിയയുടെ മോചനം; അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു

ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു

Published

on

കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനവുമായി ബന്ധപ്പെട്ട് അമ്മ പ്രേമകുമാരി ഇന്ന് പുലർച്ചെ യെമനിലേക്ക് തിരിച്ചു. സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവൽ ജെറോമും ഒപ്പമുണ്ട്.

കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ 5.30 ടെയാണ് ഇവര്‍ യാത്ര തിരിച്ചത്. മുംബൈയിലെത്തുന്ന ഇവര്‍ ഇവിടെനിന്ന് വൈകിട്ട് 5ന് യെമനിയ എയര്‍വേസിന്റെ വിമാനത്തില്‍ ഏദനിലേക്ക് പോകും. സാധാരണ സര്‍വീസ് നടത്തുന്ന വിമാനമല്ല ഇത്. യെമനി പൗരന്മാര്‍ ചികിത്സാര്‍ഥവും മറ്റും എത്തുന്ന വിമാനം തിരികെ പോകുമ്പോഴാണ് യാത്രയ്ക്ക് സൗകര്യം ലഭിക്കുക.

ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ വാദം.

Continue Reading

Trending