Video Stories
സൂപ്പര്‍ സോക്കര്‍
മഡ്ഗാവ്: ആവേശം വാനോളമുയര്‍ത്തിയ നാല് പ്രി ക്വാര്ട്ടറുകള്. ഒന്നിനൊന്ന് മെച്ചപ്പെട്ട പോരാട്ടങ്ങള്‍ കാല്‍പ്പന്ത് ലോകത്തിന് വിസ്മയമായപ്പോള്‍ ക്വാര്‍ട്ടറിന്റെ ആനുകൂല്യം ലഭിച്ചത് ഇറാനും സ്പെയിനിനും ഇംഗ്ലണ്ടിനും മാലിക്കും. കോണ്‍കാകാഫുകാരായ മെക്സിക്കോ ഇറാനെ വിറപ്പിച്ച് 1-2ന് കീഴടങ്ങിയും ആദ്യ റൗണ്ടിലെ മുഴുവന്‍ മല്‍സരങ്ങളിലും ഗംഭീര വിജയം ആസ്വദിച്ച ഫ്രാന്‍സ് അവസാന മിനുട്ട് പെനാല്‍്ട്ടിയില്‍ 1-2ന് സ്പെയിനിനോട് വഴങ്ങിയും പുറത്തായി. മാലിക്കെതിരെ വീരോചിതം പൊരുതി ഇറാഖ്. പക്ഷേ ഗോള്‍ അഞ്ച് വഴങ്ങി. ഭാഗ്യത്തിന്റെ നിര്‍ലോഭ യാത്രയില്‍ നിശ്ചിതസമയത്ത് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയ ജപ്പാനെ പക്ഷേ ഷൂട്ടൗട്ടില്‍ ഭാഗ്യം തുണച്ചില്ല. 5-3ന് ജയിച്ച ഇംഗ്ലണ്ട് ക്വാര്‍ട്ടറിലെത്തി.
മഡ്ഗാവ് നെഹ്റു സ്റ്റേഡിയത്തില്‍ ആദ്യ 11 മിനുട്ടില്‍ ഇറാന് രണ്ട് ഗോളിന് ലീഡ് നേടിയപ്പോള്‍ ഏഷ്യന്‍ കരുത്തര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണെന്നാണ് തോന്നിയത്. നാല് ഗോളിന് ജര്‍മന്‍കാരെ മുക്കിയ ഇറാനികള്‍ അല്‍പ്പമൊന്ന് അലസരാവുകയും ചെയ്തപ്പോള്‍ ഒരു ഗോള്‍ തിരിച്ചടിച്ച് മെക്സിക്കോ പോരാട്ടവീര്യം പ്രകടിപ്പിച്ചു. രണ്ടാം പകുതിയിലാവട്ടെ അലമാല കണക്കെ അവര്‍ അട്ടഹസിച്ച് വന്നപ്പോള്‍ പലപ്പോഴും ഭാഗ്യമാണ് ഇറാനെ തുണച്ചത്. മല്‍സരം ഏഴ് മിനുട്ട് പിന്നിടുമ്പോള്‍ ഇറാന് അനുകൂലമായി സ്പോട്ട് കിക്ക്. മുഹമ്മദ് ഗദ്ദാരിയെ മെക്സിക്കന്‍ താരം അഡ്രിയാന്‍ വാസ്ക്കസ് പെനാല്‍ട്ടി ബോക്സില്‍ വീഴ്ത്തിയപ്പോള്‍ റഫറി മടിച്ചില്ല-പെനാല്‍ട്ടി..! മുഹമ്മദ് ഷരീഫിയുടെ കിക്ക് പിഴച്ചില്ല. നാല് മിനുട്ടിന് ശേഷം ഒരിക്കല്‍ കൂടി മെക്സിക്കന്‍ ഡിഫന്‍സ് പതറി. ലോംഗ് ബോള്‍ സ്വീകരിച്ച അല്‍ഹര്‍ സയ്യദ് രണ്ട് ഡിഫന്‍ഡര്‍മാരെ മറികടന്ന് പായിച്ച ബുളറ്റിന് മുന്നില്‍ ഗോള്‍ക്കീപ്പര്‍ സെസാര്‍ ലോപസ് നിസ്സഹായനായി. മെക്സിക്കോക്കാര്‍ തല താഴ്ത്തി നിന്ന കാഴ്ച്ചയില്‍ കാണികളും ഏകപക്ഷീയതയാണ് പ്രതീക്ഷിച്ചത്. പക്ഷേ മുപ്പതാം മിനുട്ട് മുതല്‍ കണ്ടത് മെക്സിക്കന്‍ പ്രത്യാക്രമണങ്ങള്‍. പ്രതിരോധത്തിലേക്ക് വലിഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കി മുപ്പത്തിയേഴാം മിനുട്ടില്‍ റോബര്‍ട്ടോ ഡി ലാ റോസ പെനാല്‍ട്ടി ബോക്സിനരികില്‍ നിന്നും പായിച്ച വെടിയുണ്ട വലയില്‍ കയറുകയും ചെയ്തു. രണ്ടാം പകുതിയില്‍ പലവട്ടമവര്‍ ഇറാനിയന്‍ ഗോള്‍ക്കീപ്പര്‍ അലി ഗുലാം സയ്യദിനെ പരീക്ഷിച്ചു. പന്ത് കൂടുതല്‍ സമയം കൈവശം വെച്ച് മെക്സിക്കന്‍ ആക്രമണത്തിന്റെ മുനയൊടിക്കാനാണ് ഇറാന് രണ്ടാം പകുതിയില്‍ കാര്യമായി ശ്രമിച്ചത്.
ഗോഹട്ടിയില്‍ യൂറോപ്യന്‍ ശക്തര്‍ തമ്മിലുള്ള ബലാബലത്തില്‍ ചാമ്പ്യന്മാരായ സ്പെയിന് തന്നെ ജയിച്ചു കയറി. മല്‍സരാവസാനത്തില്‍ ലഭിച്ച പെനാല്‍ട്ടി കിക്ക് ഉപയോഗപ്പെടുത്തി ആബേല്‍ റൂയിസാണ് സ്പെയിനിന് സ്വപ്നതുല്യമായ വിജയം സമ്മാനിച്ചത്. പ്രതീക്ഷിക്കപ്പെട്ടത് പോലെ തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍. പ്രതീക്ഷിക്കപ്പെട്ടത് പോലെ ഫ്രാന്‍സാണ് ആക്രമണത്തില്‍ മുന്നിട്ട് നിന്നത്. ചാമ്പ്യന്‍ഷിപ്പില്‍ ഇതിനകം കളിച്ച മല്‍സരങ്ങളില്ലെല്ലാം ആധികാരിക വിജയം സ്വന്തമാക്കിയ ഫ്രഞ്ചുകാര്‍ മുപ്പത്തിനാലാം മിനുട്ടില്‍ ലെന്നി പിന്ററിലൂടെ മുന്നിലെത്തി. ഇടത് പാര്‍ശ്വത്തില്‍ നിന്നും അമൈന്‍ ഗൗരി നല്കിയ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. ഒന്നാം പകുതിക്ക് തൊട്ട് മുമ്പ് ബാര്‍സിലോണ ഡിഫന്‍ഡര്‍ മിറാന്‍ഡയുടെ കുതിപ്പില്‍ സമനില ഗോള്‍ പിറന്നു. രണ്ടാം പകുതിയില്‍ സ്പാനിഷ് പടയാണ് കരുത്ത് കാട്ടിയത്. ഫ്രഞ്ച് ഗോള്‍ക്കീപ്പര്‍ യഹിയ ഫോഫാന പലപ്പോഴും ടീമിന്റെ രക്ഷകനായി. മല്‍സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് പോവുമെന്ന ഘട്ടത്തില്‍ സ്പാനിഷ് സബ്സ്റ്റിറ്റിയൂട്ട് താരം ജോസ് ലാറയെ ഫ്രഞ്ചുകാര്‍ പെനാല്‍ട്ടി ബോക്സില്‍ വീഴ്ത്തി. റഫറി അനുവദിച്ച സ്പോട്ട് കിക്ക്് കടുത്ത സമ്മര്‍ദ്ദത്തിലും റൂയിസ് പാഴാക്കിയില്ല.
ഫ്രഞ്ച് താരങ്ങളുടെ കണ്ണീര്‍ക്കടലില്‍ ലോംഗ് വിസിലും പിന്നാലെയെത്തി.ല കൊച്ചിയില്‍ ഞായറാഴ്ച്ച നടക്കുന്ന ക്വാര്‍ട്ടറില്‍ ഇറാനും സ്പെയിനും കളിക്കും.
മഡ്ഗാവിലെ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ആഫ്രിക്കന്‍ പ്രബലരായ മാലി ഇറാഖിനെതിരെ തുടക്കത്തില്‍ തന്നെ ലീഡ് നേടി. ഇരുപത്തിയഞ്ചാം മിനുട്ടില്‍ ഡ്രീമെയാണ് ഇറാഖ് വലയില്‍ ആദ്യം പന്തെത്തിച്ചത്. നിദായെ ആദ്യ പകുതിയില്‍ ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയില്‍ കോനാറ്റെ, കമാറെ എന്നിവരുടെ ബൂട്ടില്‍ നിന്നായിരുന്നു ഗോളുകള്‍. അതിനിടെ അന്തിമഘട്ടത്തില്‍ ഇറാഖ് ഒരു ഗോള്‍ മടക്കിയെങഅകിലും നിദായെ അധികസമയത്ത് തന്രെ രണ്ടാം ഗോളഅ# ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കി.
കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ട് കളം നിറഞ്ഞു കളിച്ചു ജപ്പാനെതിരെ. അവസരങ്ങളുടെ വേലിയേറ്റത്തിലും ഒരു തവണ പോലും പന്ത് ജപ്പാന് വലയിലെത്തിക്കാന്‍ ഇംഗ്ലീഷുകാര്‍ക്ക് കഴിഞ്ഞില്ല. പ്രത്യാക്രമണത്തില്‍ ജപ്പാനും പിറകോട്ട് പോയില്ല. പക്ഷേ അവരുടെ ഷോട്ടുകളും ദുര്‍ബലമായിരുന്നു. അവസാനം ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഷൂട്ടൗട്ട്. ജപ്പാന് പറ്റിയ ഏക പിഴവ് ഇംഗ്ലണ്ട് മനോഹരമായി ഉപയോഗപ്പെടുത്തി
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala22 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala21 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala22 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala18 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala24 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

