Connect with us

News

കുഞ്ഞുങ്ങളേ മാപ്പ്, ഈ ലോകം ക്രൂരമാണ്

ചരിത്രത്തിലെ ഓരോ യുദ്ധങ്ങളുടെയും കാഠിന്യവും തീക്ഷ്ണതയും ഏറ്റവും കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുക അവ അനുഭവിച്ച കുട്ടികളില്‍ നിന്നാണ്.

Published

on

ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ദുരിതങ്ങളുടെയും ആക്രമണങ്ങളുടെയും ഏറ്റവും വലിയ ഇരകള്‍ കുട്ടികളാണെന്നത് നഗ്‌ന യാഥാര്‍ത്ഥ്യമാണ്. ചരിത്രത്തിലെ ഓരോ യുദ്ധങ്ങളുടെയും കാഠിന്യവും തീക്ഷ്ണതയും ഏറ്റവും കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുക അവ അനുഭവിച്ച കുട്ടികളില്‍ നിന്നാണ്. ഒരു പതിറ്റാണ്ട് മുമ്പെ 2015 സെപ്തംബറില്‍ തുര്‍ക്കി തീരത്ത് കരക്കടിഞ്ഞ അയ്‌ലാന്‍ കുര്‍ദി എന്ന സിറിയന്‍ ബാലന്റെ ചിത്രം ലോകത്തിന്റെ ഇമവെട്ടങ്ങളില്‍ ഇന്നും തെളിഞ്ഞുനില്‍ക്കുകയാണ്.

സിറിയയിലെ അതിക്രൂരമായ കൂട്ടക്കുരുതിയുടെയും ലോകഭൂപടത്തില്‍ ചിതറിക്കിടക്കുന്ന ആയിരക്കണക്കിന് സിറിയന്‍ അഭയാര്‍ത്ഥികള്‍ അനുഭവിക്കുന്ന ദുരിതപര്‍വങ്ങളുടെ പ്രതീകമായിരുന്നു കടല്‍തീരത്ത് മുഖംമണലില്‍ പൂഴ്ത്തിക്കിടക്കുന്ന ഐലാന്‍. ഇന്നും പലായനത്തിന്റെയും അഭയാര്‍ത്ഥിത്വത്തിന്റെയും എല്ലാ കഥനങ്ങളും നിറഞ്ഞ അടയാളപ്പെടുത്തലാണ് ആ ചിത്രം.
ചരിത്രത്തിന്റെ ദശാസന്ധികളിലെല്ലാം അധിനിവേശത്തിന്റെയും ആക്രമണങ്ങളുടെയും ബാക്കിപത്രങ്ങളായി ഇത്തരത്തില്‍ ധാരാളം കുഞ്ഞുങ്ങളുണ്ടായിട്ടുണ്ട്.

വിയറ്റ് നാം എയര്‍ഫോഴ്സ് നടത്തിയ നാപാം അറ്റാക്കില്‍ പൊള്ളലേറ്റ് വിവസ്ത്രയായി അട്ടഹസിച്ചുകൊണ്ട് റോഡിലുടെ ഓടിപ്പോകുന്ന ഒമ്പതുവയസുകാരിയുടെ കരളലിയിപ്പിക്കുന്ന ചിത്രത്തിലൂടെയാണ് വിയറ്റ്‌നാമില്‍ അരങ്ങേറിയ ക്രൂരതകള്‍ തിരിച്ചറിയപ്പെടുന്നതും ലോകത്തിന്റെ ഐക്യദാര്‍ഢ്യം രൂപപ്പെടുന്നതും. രണ്ടാം ലോക മഹായുദ്ധകാലത്ത് നാസി സൈനികര്‍ അഴിച്ചുവിട്ട ആക്രമണ ങ്ങളുടെയും പീഢനങ്ങളുടെയും നേരചിത്രമായിരുന്നു ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍.

കുടുംബത്തോടൊപ്പം ഒളിവില്‍ കഴിഞ്ഞുകൂടുന്നതിനിടെ വീടിന്റെ തട്ടിന്‍പു റത്ത് വെച്ച് എഴുതിക്കൂട്ടിയ ആ വരികളില്‍ ലോകമഹായുദ്ധം കുഞ്ഞുങ്ങള്‍ക്ക് എന്ത് സമ്മാനിച്ചുവെന്നതിന്റെ നഖചിത്രമായിരുന്നു. ഗസ്സ, സുഡാന്‍, യമന്‍, യുക്രെയിന്‍ എന്നിങ്ങനെ ലോകത്തെമ്പാടും അധിനിവേശവും വംശഹത്യയും യുദ്ധവും അരങ്ങേറുന്ന ഇടങ്ങളിലെല്ലാം കുഞ്ഞുങ്ങളനുഭവിക്കുന്ന ഭീതിതമായ സാഹചര്യത്തിന്റെ നിരവധി ചിത്രങ്ങള്‍ പുറംലോകമറിഞ്ഞിട്ടുണ്ട്.

ഗസ്സയില്‍ ഏറ്റവും ഒടുവില്‍ നടന്നിട്ടുള്ള ഇസ്രാഈല്‍ വംശഹത്യയില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം കാല്‍ ലക്ഷത്തിനടുത്താണ്. താല്‍ക്കാലിക വെടിനിര്‍ത്തിലിനു ശേഷവും ഇസ്രാഈല്‍ കൊന്നൊടുക്കിയത് ആയിരക്കണക്കിന് കുഞ്ഞുങ്ങളെയാണ്. നിലവിലെ സാഹചര്യത്തില്‍ ഇസ്രാഈല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ഫലമായി ഏഴ് ലക്ഷത്തോളം കുട്ടികളാണ് മതിയായ ഭക്ഷണമോ, വെള്ളമോ, പാര്‍പ്പിട സൗകര്യമോ, പ്രാഥമിക ചികിത്സയോ പോലും കിട്ടാതെ നരകയാതന അനുഭവിക്കുന്നത്.

പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ സംഘര്‍ഷാവസ്ഥയിലും സാഹചര്യങ്ങള്‍ സമാനമാണ്. ഇറാനിലെ മിനാബിന്റെ മണ്ണ് കണ്ണീരില്‍ കുതിര്‍ന്നിരിക്കുകയാണ്; വിറയ്ക്കുന്ന കൈകളാല്‍, നെഞ്ചുപൊട്ടുന്ന വേദനയോടെ ഒരു രാജ്യം തങ്ങളുടെ ഭാവിയെ മണ്ണിലേക്ക് മടക്കി അയക്കുന്ന രംഗം കഴിഞ്ഞ ദിവസം വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിന് നേരെ ഇസ്രാഈലും അമേരിക്കയും നടത്തിയ പൈശാചികമായ ആക്രമണത്തില്‍ പൊലിഞ്ഞു പോയത് 165 നിഷ്‌കളങ്ക ജീവനുകളാണ്.

കുഞ്ഞുടുപ്പുകളും പകുതിവഴിയില്‍ മുറിഞ്ഞുപോയ പാഠപുസ്തകങ്ങളും ബാക്കിവെച്ച് ആ മാലാഖമാര്‍ മടങ്ങുമ്പോള്‍, ഇറാന്‍ മാത്രമല്ല, മനസാക്ഷിമരവിച്ചുപോയിട്ടില്ലാത്ത മനുഷ്യരൊന്നടങ്കം കണ്ണീര്‍പൊഴിക്കുകയായിരുന്നു. കുഞ്ഞ് കളിചിരികള്‍ നിറഞ്ഞിരുന്ന ക്ലാസ്മുറി ശ്മശാന ഭൂമിയായി മാറിയത് നിമിഷങ്ങള്‍ക്കുള്ളിലാണ്. മരിച്ച കുട്ടികള്‍ക്കെ ല്ലാം 7 മുതല്‍ 12 വയസ്സ് വരെ മാത്രം പ്രായം. അവശിഷ്ടങ്ങള്‍ക്കിടയില്‍ സ്വന്തം കുഞ്ഞുങ്ങളെ തിരയുന്ന മാതാ പിതാക്കളുടെ ദൃശ്യം ഈ സംഘര്‍ഷ കാലത്ത് ലോകത്തെ ഏറ്റവും സങ്കടപ്പെടുത്തുന്ന കാഴ്ചയായിരുന്നു.

ലോകനേതാക്കള്‍ പരസ്പരം കൊലവിളി നടത്തുമ്പോള്‍ നിലയ്ക്കാത്ത സൈറണുകള്‍ക്കിടയില്‍ ശ്വാസമടക്കിപ്പിടിച്ചു കഴിയുകയാണ് ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍. യുദ്ധം ആര് ജയിച്ചാലും തോറ്റ് പോകുന്നത് ഈ കുഞ്ഞു ങ്ങളാണ്. തോക്കുകളുടെയും മിസൈലുകളുടെയും ഘോരശബ്ദങ്ങള്‍ക്കിടയില്‍ നിശബ്ദമായിപ്പോകുന്നത് അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. പക്ഷേ സയണിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയുമൊന്നും ക്രൂര ഹൃദയങ്ങള്‍ അപ്പോഴും അലിയുന്നില്ല എന്നതാണ് ഏറ്റവും നിരാശാജനകം.

കുഞ്ഞുങ്ങളെ കൊന്ന് കൈയ്യറപ്പുമാറിയ ഇസ്രാഈല്‍ സൈന്യം ഇറാനെതിരെയുള്ള ആക്രമണത്തിലും ലക്ഷ്യം വെക്കുന്നത് സ്‌കൂളുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങ ളെയുമാണ്. എതിര്‍പക്ഷത്തുനില്‍ക്കുന്നവരുടെ വരുംതലമുറയെയും നശിപ്പിച്ചുകളയുകയെന്ന അവരുടെ പ്രഖ്യാപിത നിലപാടാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍. കുട്ടികളെയും സ്ത്രീകളെയും സാധാരണക്കാരെയും കൊലപ്പെടുത്തി എതിരാളികളെ മാനസികമായി തകര്‍ത്തു കളയുകയെന്നതും അവരുടെ യുദ്ധതന്ത്രമാണ്.

അമേരിക്കയുടെ കണ്ണും കാതുമില്ലാത്ത ആക്രമണംകൂടി ഇതിനോട് ചേരുമ്പോള്‍ സാഹചര്യം പറഞ്ഞറിയിക്കാനാവാത്തത്രയും ഭീതിതമാണ്. കുഞ്ഞുങ്ങള്‍ ഈ രീതിയില്‍ കൊലചെയ്യപ്പെടുമ്പോഴും യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളും ലോകരാഷ്ട്രങ്ങളും അന്താരാഷ്ട്ര സമൂഹവും പ്രകടിപ്പിക്കുന്ന പൊറുക്കാനാവാത്ത നിസംഗത ഇസ്രാഈലിനും അമേരിക്കക്കും കരുത്തുപ കരുകയാണ്. കുഞ്ഞുങ്ങളെല്ലാം ഒന്നാണെന്നും അവര്‍ എവിടെയാണെങ്കിലും ആക്രമിക്കപ്പെടരുതെന്നും പറയാന്‍ കഴിയാത്ത ഈ ലോകം എത്രക്രൂരമാണെന്നുമാത്രമേ ചിന്തിക്കാന്‍ കഴിയുന്നുള്ളൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

അങ്കമാലിയിൽ 19കാരിയുടെ മരണത്തിന് ഇടയായ അപകടം; പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ്

ഇയാൾ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നോട്ടീസ് ഇറക്കുന്നത്.

Published

on

By

അങ്കമാലി: 19കാരിയായ ജസ്‌ലിയ ജോൺസന്റെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ ഒളിവിൽ കഴിയുന്ന പ്രതി ഡോ. സിറിയക്കിനെതിരെ ലുക്ക്ഔട്ട് സർകുലർ പുറത്തിറക്കാൻ പൊലീസ് നടപടി തുടങ്ങി. ഇയാൾ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നോട്ടീസ് ഇറക്കുന്നത്. പ്രതിക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തുകയാണ്. അതിരമ്പുഴയ്ക്കുപുറമെ ഏലപ്പാറയിലെ ബന്ധുവീട്ടിലും പരിശോധന നടത്തിയതായി പൊലീസ് അറിയിച്ചു.

എടവനക്കാട് സ്വദേശിയായ ജസ്‌ലിയ അങ്കമാലിയിലെ Morning Star Collegeയിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം കായികരംഗത്തും മികവ് പുലർത്തിയിരുന്ന ജസ്‌ലിയ പാർട്ട്‌ടൈം ജോലി ചെയ്ത് പഠനച്ചെലവ് കണ്ടെത്തുകയായിരുന്നു. അങ്കമാലിയിലെ ഒരു പിസാ വിൽപ്പനശാലയിലാണ് ജോലി ചെയ്തിരുന്നത്. ജോലിസൗകര്യം പരിഗണിച്ച് കോളജ് ഹോസ്റ്റലിലായിരുന്നു താമസം.

ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അങ്കമാലി ടെൽക്ക് ജംഗ്ഷനിൽ വെച്ചാണ് ജസ്‌ലിയ അപകടത്തിൽപ്പെട്ടത്. കാർ ഇടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് മസ്തിഷ്‌കമരണം സംഭവിച്ചതോടെ ജസ്‌ലിയയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു.

Continue Reading

News

ഇറാനിൽ ആക്രമണം ശക്തമാക്കി അമേരിക്കയും ഇസ്രാഈലും; യുദ്ധം തുടരാൻ ട്രംപിന് യുഎസ് സെനറ്റിന്റെ അനുമതി

തലസ്ഥാനമായ തെഹ്‌റാൻ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ വ്യാപകമായ ആക്രമണം തുടരുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Published

on

By

തെഹ്‌റാൻ: ഇറാനിൽ സൈനിക നടപടികൾ ശക്തമാക്കി അമേരിക്കയും ഇസ്രാഈലും. തലസ്ഥാനമായ തെഹ്‌റാൻ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ വ്യാപകമായ ആക്രമണം തുടരുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുദ്ധനടപടികൾ തുടരാൻ അമേരിക്കൻ പ്രസിഡന്റ് Donald Trump ന് United States Senateയുടെ അനുമതി ലഭിച്ചു.

ആക്രമണ പശ്ചാത്തലത്തിൽ Lebanonയിൽ ലക്ഷത്തിലധികം ആളുകൾ അഭയാർഥികളായതായി വിവരം. അതേസമയം Saudi Arabiaയിലേക്കെത്തിയ മൂന്ന് ക്രൂയിസ് മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തലസ്ഥാനമായ Riyadhയിലെ അൽ ഖർജ് സൈനിക കേന്ദ്രം ലക്ഷ്യമിട്ടാണ് മിസൈലുകൾ എത്തിയതെന്നാണ് വിശദീകരണം.

ഇതിനിടെ Iran മുന്നറിയിപ്പ് ശക്തമാക്കി. ലെബനാനിലെ ഇറാൻ നയതന്ത്ര കാര്യാലയത്തിന് നേരെ Israel ആക്രമണം നടത്തിയാൽ ലോകമെമ്പാടുമുള്ള ഇസ്രായേൽ എംബസികൾ ലക്ഷ്യമാക്കുമെന്നും ഇറാൻ അറിയിച്ചു.

‘ലെബനാനിലെ ഇറാൻ എംബസിയെ ഇസ്രാഈലും ആക്രമിക്കുമെന്ന് ഭീഷണിയുണ്ട്. അങ്ങനെ ഇറാൻ്റെ എംബസി ആക്രമിക്കുകയാണെങ്കിൽ ആ ഭരണകൂടത്തിന്റെ എല്ലാ എംബസികളും ഞങ്ങൾ ലക്ഷ്യമാക്കും. അത് തീർച്ചയായും സംഭവിക്കും,’ എന്ന് ഇറാൻ സായുധസേനയുടെ ജനറൽ സ്റ്റാഫ് വക്താവ് Abolfazl Shekarchi വ്യക്തമാക്കി.

Continue Reading

News

പശ്ചിമേഷ്യ സംഘർഷം; കേരളത്തിലെ വിമാനത്താവളങ്ങളിൽ വ്യാപക റദ്ദാക്കൽ, ചില പ്രത്യേക സർവീസുകൾ മാത്രം തുടരുന്നു

യാത്രക്കാരിൽ ആശങ്ക തുടരുന്നതിനിടെ ചില പ്രത്യേക സർവീസുകൾ മാത്രം പ്രവർത്തിച്ചു.

Published

on

By

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും അവിടെ നിന്നുമുള്ള നിരവധി സർവീസുകൾ റദ്ദാക്കി. യാത്രക്കാരിൽ ആശങ്ക തുടരുന്നതിനിടെ ചില പ്രത്യേക സർവീസുകൾ മാത്രം പ്രവർത്തിച്ചു.

നെടുമ്പാശേരി (കൊച്ചി) വിമാനത്താവളത്തിൽ ഇന്നലെ ഗൾഫ് മേഖലകളിലേക്ക് 8 സർവീസുകളും കൊച്ചിയിലേക്ക് 6 സർവീസുകളും നടത്തി. ഫുജൈറ, മസ്കത്ത്, ജിദ്ദ എന്നിവിടങ്ങളിൽ നിന്നായിരുന്നു കൊച്ചിയിലേക്കുള്ള സർവീസുകൾ. മസ്കത്തിൽ നിന്ന് മാത്രം 6 സർവീസുകൾ ഉണ്ടായിരുന്നു. Air India Express മൂന്നും Oman Air രണ്ടും IndiGo ഒന്നും സർവീസ് നടത്തി.

കോഴിക്കോട് വിമാനത്താവളത്തിൽ നിന്നു ഇന്നലെ 5 രാജ്യാന്തര സർവീസുകൾ മാത്രമാണ് നടന്നത്. ക്വാലലംപൂർ, മസ്കത്ത്, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കായിരുന്നു ഇവ. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇന്നലെ പുറപ്പെടേണ്ട 21 സർവീസുകളും ഇന്ന് പുറപ്പെടേണ്ട 13 സർവീസുകളും നാളെ പുറപ്പെടേണ്ട 6 സർവീസുകളും റദ്ദാക്കി. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കരിപ്പൂരിൽ എത്തേണ്ട 21 സർവീസുകളും ഇന്നും നാളെയുമായി എത്തേണ്ട 20 സർവീസുകളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ 31 സർവീസുകൾ റദ്ദാക്കി. എത്തേണ്ട 16 വിമാനങ്ങളും പുറപ്പെടേണ്ട 15 വിമാനങ്ങളും ഇതിൽ ഉൾപ്പെടുന്നു.

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് Air India Expressയുടെ മസ്കത്ത് സർവീസ് പുനരാരംഭിച്ചു. എന്നാൽ മറ്റ് സർവീസുകളൊന്നും നടന്നില്ല. ഇന്നും മസ്കത്ത് സർവീസ് മാത്രം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

സർവീസ് വിവരങ്ങൾ പ്രകാരം, Air India Express കൊച്ചി, കോഴിക്കോട്, ഡൽഹി, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് മസ്കത്തേക്കുള്ള സർവീസുകൾ തുടരുന്നു. റാസൽഖൈമയിൽ നിന്ന് ഡൽഹിയിലേക്കും കൊച്ചിയിലേക്കും ശനിയാഴ്ച വരെ പ്രത്യേക സർവീസുകളും നടത്തും. കൊച്ചി–റാസൽഖൈമ (പുലർച്ചെ 4.25), റാസൽഖൈമ–കൊച്ചി (രാവിലെ 9.55), മുംബൈ–റാസൽഖൈമ (ഉച്ചയ്ക്ക് 2.25), റാസൽഖൈമ–മുംബൈ (വൈകിട്ട് 6.55), ഡൽഹി–റാസൽഖൈമ (പുലർച്ചെ 4.35), റാസൽഖൈമ–ഡൽഹി (രാവിലെ 9.35) എന്നീ സമയങ്ങളിലാണ് സർവീസ്. മുംബൈ–മസ്കത്ത് (വൈകിട്ട് 6), മസ്കത്ത്–മുംബൈ (വൈകിട്ട് 9), ഡൽഹി–മസ്കത്ത് (രാവിലെ 9.55), മസ്കത്ത്–ഡൽഹി (ഉച്ചയ്ക്ക് 12.50) എന്നീ അധിക സർവീസുകളും ശനിയാഴ്ച വരെ ഉണ്ടായിരിക്കും. സമയങ്ങൾ അതത് സ്ഥലങ്ങളിലെ പ്രാദേശിക സമയങ്ങളാണ്.

Air India ടൊറന്റോ, ഫ്രാങ്ക്ഫർട്ട്, പാരിസ് എന്നിവിടങ്ങളിലേക്കുള്ള വിദേശ വിമാനക്കമ്പനികളുടെ സർവീസുകൾ റദ്ദാക്കിയ സാഹചര്യത്തിൽ അധിക സർവീസുകൾ പ്രഖ്യാപിച്ചു. മാർച്ച് 11 വരെ ഡൽഹി–ടൊറന്റോ റൂട്ടിൽ 3 അധിക സർവീസുകളും, മാർച്ച് 10 വരെ ഡൽഹി–ഫ്രാങ്ക്ഫർട്ട് റൂട്ടിൽ 3 സർവീസുകളും ഡൽഹി–പാരിസ് റൂട്ടിൽ ഒരു സർവീസും ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Continue Reading

Trending