Connect with us

kerala

സ്പീക്കറുടെ സഹോദരന്റെ സ്ഥാപനം: തീരദേശത്ത് നിര്‍മാണം നടത്താന്‍ റെക്കോര്‍ഡ് വേഗത്തില്‍ അനുമതി

കടല്‍ നിന്ന് 27 മീറ്റര്‍ മാത്രമകലെയുള്ള കെട്ടിടത്തിലാണ് ഒരു ഉപാധിയും ഇല്ലാതെ നിര്‍മ്മാണത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

Published

on

കോഴിക്കോട്: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ സഹോദരന്‍ എ എന്‍ സാഹിറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് കടലിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ അധിക നിര്‍മ്മാണം നടത്താന്‍ റെക്കോര്‍ഡ് വേഗത്തില്‍ അനുമതി. തീരദേശ പരിപാലന അതോറിറ്റിയാണ് അനുമതി നല്‍കിയത്. വര്‍ഷങ്ങള്‍ പഴക്കമുള്ള അപേക്ഷകള്‍ കെട്ടിക്കൊടുക്കുന്ന സമയത്താണ് വെറും നാല് ദിവസം കൊണ്ട് രേഖക്ക് അനുമതി ആയത്.

കടല്‍ നിന്ന് 27 മീറ്റര്‍ മാത്രമകലെയുള്ള കെട്ടിടത്തിലാണ് ഒരു ഉപാധിയും ഇല്ലാതെ നിര്‍മ്മാണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. അതോറിറ്റി അനുമതി നല്‍കിയതോടെ കോര്‍പ്പറേഷനും നിര്‍മ്മാണം തുടരാന്‍ അനുമതി നല്‍കി.

തുറമുഖ വകുപ്പിന്റെ കണ്ണായ തലത്തുള്ള 15 സെന്റ് സ്ഥലവും അതിലുള്ള കെട്ടിടവും കുറഞ്ഞ തുകയ്ക്ക് പാട്ടത്തിന് നല്‍കിയത് വലിയ വിവാദമായിരുന്നു. 2 ലക്ഷം രൂപ വിലയുള്ള കെട്ടിടം 45,000 രൂപയ്ക്കാണ് കൈമാറിയത്.

kerala

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി

സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം

Published

on

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൂടുതൽ പേരെ ചോദ്യം ചെയ്യുക

കഴിഞ്ഞ ദിവസവും ഹർജി പരിഗണിച്ചപ്പോൾ ചോദ്യം ചെയ്യൽ പൂർണമായും നിർത്തിവെക്കാൻ കോടതി പറഞ്ഞിട്ടില്ലെന്നാണ് ഇഡി പറയുന്നത്. ശശിധരൻ കർത്തയും മൂന്ന് ജീവനക്കാരും ഇഡിക്കെതിരെ നൽകിയ ഹർജി ഹൈക്കോടതി അവധിക്കാലത്തിന് ശേഷമേ പരിഗണിക്കൂ

കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹർജി മാറ്റിവെച്ചത്. സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം.

Continue Reading

kerala

നിമിഷ പ്രിയയുടെ മോചനം; അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു

ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു

Published

on

കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനവുമായി ബന്ധപ്പെട്ട് അമ്മ പ്രേമകുമാരി ഇന്ന് പുലർച്ചെ യെമനിലേക്ക് തിരിച്ചു. സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവൽ ജെറോമും ഒപ്പമുണ്ട്.

കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ 5.30 ടെയാണ് ഇവര്‍ യാത്ര തിരിച്ചത്. മുംബൈയിലെത്തുന്ന ഇവര്‍ ഇവിടെനിന്ന് വൈകിട്ട് 5ന് യെമനിയ എയര്‍വേസിന്റെ വിമാനത്തില്‍ ഏദനിലേക്ക് പോകും. സാധാരണ സര്‍വീസ് നടത്തുന്ന വിമാനമല്ല ഇത്. യെമനി പൗരന്മാര്‍ ചികിത്സാര്‍ഥവും മറ്റും എത്തുന്ന വിമാനം തിരികെ പോകുമ്പോഴാണ് യാത്രയ്ക്ക് സൗകര്യം ലഭിക്കുക.

ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ വാദം.

Continue Reading

kerala

പിണറായിക്ക് മോദി സ്നേഹവും ഭയവും, രാഹുലിനെ പരിഹസിക്കുന്നതിൻ്റെ കാരണമതാണ്: കെ സി വേണുഗോപാൽ

സംഘപരിവാറിന്റെ യഥാർഥ ഭാഷയിലേക്ക് പിണറായി മാറി അദ്ദേഹം പറഞ്ഞു

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മോദി സ്നേഹവും ഭയവുമാണെന്നും അതാണ് രാഹുലിനെ പരിഹസിക്കുന്നതിന് കാരണമെന്നും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ. മുഖ്യമന്ത്രി മോദിയെ സുഖിപ്പിക്കുകയാണ്. വിഷയത്തിൽ യെച്ചൂരിയുടെ നിലപാട് അറിയാൻ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാറിന്റെ യഥാർഥ ഭാഷയിലേക്ക് പിണറായി മാറി. മുന്നണി മര്യാദ കേരളത്തിലെ സിപിഎം ലംഘിക്കുകയാണ്. ബിജെപിയേക്കാൾ അധികം പിണറായി വിജയൻ രാഹുലിനെ കടന്നാക്രമിക്കുകയാണ്.

മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നല്ല രാഹുൽ ഉദ്ദേശിച്ചത്. രാഹുലിന്റേത് രാഷ്ട്രീയ ചോദ്യമായിരുന്നു. മാസപ്പടി കേസ് നിയമത്തിൻ്റെ വഴിക്ക് പോകട്ടെയെന്നും ആരെയും അറസ്റ്റ് ചെയ്യണമെന്ന നിലപാട് കോൺഗ്രസിനില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. സിഎംആർഎൽ-കരുവന്നൂർ വിഷയത്തിലെ അറസ്റ്റ് നിയമപരമാണെങ്കിൽ സ്വാഗതം ചെയ്യും. രാഷ്ട്രീയപ്രേരിതമായ അറസ്റ്റിനെതിരാണ്. ഇനി അറസ്റ്റ് ഉണ്ടായാൽ അത് സഹതാപ തരംഗം ഉണ്ടാക്കാനാണെന്നും പിണറായി വിജയന് മോദി വിരുദ്ധതയേക്കാൾ കൂടുതൽ രാഹുൽ വിരുദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending