kerala
പ്രതികാര രാഷ്ട്രീയത്തിന്റെ ഭരണകൂട മോഡല്‍
തനിക്കുനേരെ തിരിഞ്ഞാല്‍ ഇതായിരിക്കും സ്ഥിതിയെന്ന ഫാസിസ്റ്റ് മനോഭാവത്തിലുള്ള, ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പാണ് യഥാര്‍ത്ഥത്തില്‍ നിലമ്പൂരില്‍ അരങ്ങേറിയത്
കരുളായിയില്‍ ആദിവാസി യുവാവ് മണി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ പി.വി അന്‍വര്‍ എം.എല്‍.എയെ കഴിഞ്ഞ ദിവസം ഭീകരാന്തരീക്ഷം സൃഷിച്ച് അറസ്റ്റുചെയ്ത പൊലീസ് നടപടി പിണറായി സര്‍ക്കാറിന്റെ പ്രതികാര രാഷ്ട്രീയത്തിന്‍ വ്യക്തമായ തെളിവായി മാറിയിരിക്കുകയാണ്. നിയമസഭാ സാമാജികനായ പി.വി അന്‍വറിനെ ചോദ്യം ചെയ്യണമെങ്കില്‍ അദ്ദേഹത്തെ ഒന്നു ഫോണില്‍ വിളിക്കേണ്ട ആവശ്യം മാത്രമേ നിലമ്പൂര്‍ പൊലീസിനുള്ളൂ. അങ്ങിനെയിരിക്കെയാണ് കേവലം 35000 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിന്റെ പേരില്‍ രാത്രിയില്‍ വീടുവളഞ്ഞ് സങ്കര്‍ഷ സാഹചര്യങ്ങള്‍ സൃഷ്ടിച്ച് പൊലീസിന്റെ പൊറാട്ട നാടകം അരങ്ങേറിയിരിക്കുന്നത്. അറസ്റ്റുരേഖപ്പെടുത്തി 24 മണിക്കൂറിനു മുമ്പ്തന്നെ അദ്ദേഹത്തിന് ജാമ്യം ലഭിച്ചത് കേസ് എത്രത്തോളം ദുര്‍ബലമാണെന്നതിന്റെ നഖചിത്രമാണ്. പി.ഡി.പി.പി ആക്ട് അഥവാ പൊതുമുതല്‍ നശിപ്പിക്കല്‍ നിരോധന നിയമപ്രകാരം പൊതുപ്രവര്‍ത്തകര്‍ക്കെ തിരെ കേസെടുക്കല്‍ കേരളത്തില്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പ്രസ്തുത നിയമപ്രകാരം ഏറ്റവും കൂടുതല്‍ കേസ് ചാര്‍ത്തപ്പെട്ടിരിക്കുന്നത് കേരളം ഭരിക്കുന്ന സി.പി.എം നേതാക്കളുടെ പേരില്‍ തന്നായായിരിക്കും. നിയമസഭാ കൈയ്യാങ്കളിയുള്‍പ്പെടെയുള്ള നിരവധിയായ കേസുകളില്‍ സി.പി.എം നേതാക്കള്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇവരെല്ലാം സര്‍വതന്ത്ര സ്വതന്ത്രരായി നിയമസഭക്കകത്ത് മാത്രമല്ല, മന്ത്രിസഭയില്‍ പോലും വി ഹരിക്കുമ്പോഴാണ് അന്‍വറിന്റെ പേരിലുള്ള ഈ പരാക്രമണമെന്നത് പിണറായി സര്‍ക്കാറിന്റെ ഗൂഢാലോചന പകല്‍ പോലെ പ്രകടമാക്കുന്നതാണ്.
തനിക്കുനേരെ തിരിഞ്ഞാല്‍ ഇതായിരിക്കും സ്ഥിതിയെന്ന ഫാസിസ്റ്റ് മനോഭാവത്തിലുള്ള, ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പാണ് യഥാര്‍ത്ഥത്തില്‍ നിലമ്പൂരില്‍ അരങ്ങേറിയത്. അന്‍വറല്ല ആരുതന്നെയായാലും തന്നോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്നാണ് ഒരുകാലത്ത് തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ അന്‍വറിനെതിരെയുള്ളനീക്കത്തിലുടെ അദ്ദേഹം നല്‍കുന്ന സൂചന. ലോകസഭാ, നിയമസഭാ ഉ പതിരഞ്ഞെടുപ്പുകളുടെ പടിവാതില്‍ക്കല്‍വെച്ച് രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് അധികാരത്തിന്റെ ഇടനാഴികളില്‍ നടന്നുകൊണ്ടിരിക്കുന്ന ഒത്തുതീര്‍പ്പുകളെക്കുറിച്ചും ഗൂഢാലോചനകളെക്കുറിച്ചും ഭരണകക്ഷി എം.എല്‍.എ നടത്തിയ വെളിപ്പെടുത്തല്‍ സര്‍ക്കാറിനും സി.പി.എമ്മിനുമുണ്ടാക്കിയ പരിക്ക് ചില്ലറായായിരുന്നില്ല.ഡി.ജി.പി. എം.ആര്‍ പത്മകുമാര്‍ ഇടനിലക്കാരനായി ആര്‍.എസ്.എസുമായി പിണറായി രൂപപ്പെടുത്തിയ ബാന്ധവത്തെക്കുറിച്ചും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ നേതൃത്തില്‍ അദ്ദേഹത്തിന്റെ ഓഫീസ് കേന്ദ്രികരിച്ചുനടക്കുന്ന വഴിവിട്ട ഇടപാടുകളെക്കുറിച്ചുമെല്ലാം അന്‍ വര്‍ തുറന്നടിച്ചപ്പോള്‍ കാലങ്ങളായി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളുടെ ഭരണപക്ഷത്തുനിന്ന് തന്നെയുള്ള അടിവരയിടലായി അതുമാറിയിരുന്നു. പി.ആര്‍ ഏജന്‍സികള്‍ ഊതിപ്പീര്‍പ്പിച്ച പിണറായി വിജയനെന്ന ചീട്ടുകൊട്ടാരം തകര്‍ന്നുവീണപ്പോള്‍ ജാള്യതയുടെയും നാണക്കേടിന്റെയും അഗാധ ഗര്‍ത്തത്തില്‍ അകപ്പെട്ടുപോയ മുഖ്യമന്ത്രിക്ക് മറുപടിയായുണ്ടായിരുന്നത് ദീനരോധനത്തിനുസമാനമായ ഒരു ഹ, ഹ,ഹ മാത്രമായിരുന്നു. തിരഞ്ഞെടുപ്പ് അന്തരീക്ഷമായതിനാല്‍ പുറത്തെടുക്കാന്‍ കഴിയാതിരുന്ന പ്രതികാരത്തിന്റെ മൂര്‍ച്ചയേറിയ ഇരുമ്പ് ദണ്ഡ് അവസരംകിട്ടിയപ്പോള്‍ അന്‍വറിന്റെ മേല്‍ ആഞ്ഞുപതിപ്പിക്കുക മാത്രമാണ് ഇപ്പോള്‍ അദ്ദേഹം ചെയ്തിരിക്കുന്നത്.
രാഷ്ട്രീയമായ ഐക്യപ്പെടുന്നവര്‍ക്കും അല്ലാത്തവര്‍ക്കും അന്‍വര്‍ നിലവില്‍ ഉയര്‍ത്തിയിരിക്കുന്ന വിഷയങ്ങളോട് വിയോജിപ്പുണ്ടാവുമെന്ന് കരുതാന്‍വയ്യ. വന്യജീവി ആക്രമണം നിലവില്‍ കേരളം നേരിടുന്ന അതീവ ഗുരുതരമായ വിഷയമാണ്. ആനയുടെയും കടുവയുടെയുമെല്ലാം ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ ക്രൂരമായി കൊലചെയ്യപ്പെടുമ്പോള്‍ സര്‍ക്കാറിന്റെ ഉദാസീന നിലപാടിനെതിരെ ശക്തമായ ജനരോഷമുയരുന്നത് സര്‍വസാധാ രണമാണ്. കരുളായിയില്‍ മാത്രമല്ല, ദിവസങ്ങള്‍ക്ക് മുമ്പ് തൊടുപുഴയില്‍ അമര്‍ ഇലാഹി എന്ന 22 കാരന്‍ മരിച്ചപ്പോഴും കനത്ത ജനരോഷമാണ് ഉയര്‍ന്നത്. ഇത്തരം പ്രതിഷേധങ്ങളില്‍ നിന്ന പാഠം ഉള്‍ക്കൊള്ളാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന ഭരണകുടത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം നിറവേറ്റാനും സന്നദ്ധരാകുന്നതിനുപകരം അതിനെ പ്രതികാര രാഷ്ട്രീയത്തിനുള്ള അവസരമായിക്കാണുന്ന ഈ സര്‍ക്കാര്‍ അധപ്പതനത്തി ന്റെ അങ്ങേയറ്റത്താണ് നിലയുറപ്പിച്ചതെന്ന് നിസംശയം പറയാനാകും.
crime
പാലക്കാട് നഗരമധ്യത്തില്‍ ദുർഗന്ധം പരത്തി കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും
kerala
പിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്‍
തൃശൂർ: പിഎം ശ്രീയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ജോണ്‍ ബ്രിട്ടാസ് പാലമായെന്ന പ്രസ്താവനയില്‍ ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങള്‍ കേന്ദ്രം ചെയ്യുന്നില്ല. തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഒന്നാകെ ഇളക്കിമറിച്ച പിഎം ശ്രീ വിവാദത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ താന്‍ കേന്ദ്രമന്ത്രിയെ കാണാന്‍ പോയിട്ടുണ്ടെന്ന് ബ്രിട്ടാസ് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനും ബ്രിട്ടാസിനുമെതിരെ കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നാല്‍ തങ്ങള്‍ കടുത്ത നിലപാട് എടുക്കുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ഒ. രാജഗോപാലും സുരേഷ്‌ഗോപിയും ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ട് കിട്ടിയിട്ടാണെന്നും നേമത്ത് മത്സരിച്ചാല്‍ രാജീവ് ചന്ദ്രശേഖര്‍ തോറ്റുതുന്നംപാടുമെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
GULF
ഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
കേരള മുസ്‌ലിം കൾച്ചറൽ സെന്ററിനെക്കുറിച്ച് (കെഎംസിസി) ഗായകൻ ഡാബ്സി. ജോലി നഷ്ടപ്പെട്ട സമയത്ത് തന്നെ രക്ഷിക്കുകയും അന്നം തരുകയും ചെയ്ത സംഘടനയാണ് കെഎംസിസി എന്ന് ഡാബ്സി പറഞ്ഞു. കെഎംസിസി വലിയ ഒരു കൂട്ടായ്മ ആണെന്നും അതിന്റെ ഫലം താൻ അനുഭവിച്ചിട്ടുണ്ട് എന്നും ഡാബ്സി പറഞ്ഞു.
‘ഒരു ട്രാവൽ കൺസൾട്ടന്റ് ആയി ദുബൈയിലും ഷാർജയിലും ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. അപ്പോൾ കൊറോണ കാരണം എന്റെ ജോലി പോയപ്പോൾ കെഎംസിസി ആണ് സഹായിച്ചത്. കെഎംസിസി വലിയ ഒരു കൂട്ടായ്മ ആണ് അതിന്റെ ഫലം ഞാൻ അനുഭവിച്ചിട്ടുണ്ട്. ഒരു മാസം എനിക്ക് തിന്നാൻ തന്നവരാണ് കെഎംസിസി. ജോലി നഷ്ടപ്പെട്ടപ്പോൾ മാനസിക പിരിമുറുക്കം, സാമ്പത്തിക പ്രശ്നം തുടങ്ങിയവയിലൂടെ ഒരുപാട് പേർ കടന്നുപോയിരുന്നു. അന്ന് അന്നം തന്നെ സംഘടനയാണ് കെഎംസിസി. യുഎഇ നിന്ന് നാഷണൽ കെഎംസിസിയും ചാർട്ടഡ് ഫ്‌ളൈറ്റിൽ നാട്ടിൽ പോയിട്ടാണ് ഇന്ന് കാണുന്ന ഞാൻ ആയത്. അത്രയും സ്നേഹവും കടപ്പാടും എനിക്ക് അവരോട് ഉണ്ട്’, ഡാബ്സിയുടെ വാക്കുകൾ.
നേരത്തെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു വർഷത്തെ ഇടവേള ഡാബ്സി പ്രഖ്യാപിച്ചിരുന്നു. വ്യക്തിപരമായ വളർച്ചയും സർഗ്ഗാത്മകതയും ആണ് ഇടവേളയ്ക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് അന്ന് ഡാബ്സി അറിയിച്ചത്. എന്നാൽ ഈ ബ്രേക്കിന് ശേഷം താൻ തിരിച്ചുവരാൻ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഡാബ്സി അറിയിച്ചിരുന്നു. പുതിയ പാട്ടുകളും പവർഫുൾ ആയ പെർഫോമൻസുകളും ഒക്കെ ആയി താൻ തിരിച്ചുവരുന്നു എന്ന് ഡാബ്സി അറിയിച്ചു.
-
kerala1 day agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്‌ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News1 day ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment2 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്
-
india1 day agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

