Connect with us

More

രാജ്യസ്‌നേഹം അടിച്ചേല്‍പ്പിക്കാനാവില്ല

Published

on

 

ന്യൂഡല്‍ഹി: തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി. ജനങ്ങള്‍ക്ക് മേല്‍ ദേശീയത അടിച്ചേല്‍പ്പിക്കാനാവില്ലെന്നും ഇപ്പോള്‍ ദേശീയഗാനം ചൊല്ലുമ്പോള്‍ ജനം എഴുന്നേറ്റു നില്‍ക്കുന്നത് ദേശവിരുദ്ധനാകുമോ എന്ന ഭീതിയോടെയാണെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനും ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍. ഡി.വൈ ചന്ദ്രചൂഢ് എന്നിവര്‍ അംഗങ്ങളുമായ ബഞ്ചിന്റേതാണ് തീരുമാനം.
രാജ്യത്തെ എല്ലാ സിനിമാ തിയേറ്ററുകളിലും പ്രദര്‍ശനം തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനാലാപനം നിര്‍ബന്ധമാക്കണമെന്നും ഈ സമയത്ത് എഴുന്നേറ്റ് നില്‍ക്കല്‍ നിര്‍ബന്ധമാക്കണമെന്നും ആവശ്യപ്പെട്ട് ശ്യാം നാരായണ്‍ ചൗക്‌സി എന്നയാള്‍ കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി പരാമര്‍ശം. ദേശീയ ഗാനാലാപനം നിര്‍ബന്ധമാക്കിയ ഉത്തരവ് റദ്ദാക്കില്ലെന്ന് പറഞ്ഞ കോടതി, അതേസമയം ഇതില്‍ ഭേദഗതി വരുത്തുന്ന കാര്യം പരിഗണിക്കുമെന്ന് വ്യക്തമാക്കി. തിയേറ്ററുകളില്‍ ദേശീയഗാനം ചൊല്ലുമ്പോള്‍ എഴുന്നേറ്റു നില്‍ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതിന് നാഷണല്‍ ഫഌഗ് കോഡില്‍ ഭേദഗതി വരുത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കണമെന്നും കോടതി പറഞ്ഞു. 2018 ജനുവരി ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.
ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റില്ലെന്ന് കരുതി ഒരാള്‍ക്ക് രാജ്യസ്‌നേഹം കുറവാണെന്ന് ധരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ഇതിന്റെ മറവില്‍ സമൂഹത്തിന്റെ സദാചാര പൊലീസിങും അനുവദിക്കാന്‍ കഴിയില്ല. ദേശീയ ഗാനത്തോട് അനാദരവാകുമെന്ന് പറഞ്ഞ് അടുത്ത തവണ തിയേറ്ററുകളില്‍ ടീ ഷര്‍ട്ടും ഷോര്‍ട്ടും നിരോധിക്കണമെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ അത് എങ്ങനെ അനുവദിക്കാന്‍ കഴിയും. കോടതിയുടെ ചുമലില്‍ കയറിയിരുന്ന് വെടിവെക്കാന്‍ സര്‍ക്കാറിനെ അനുവദിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
2016 ഡിസംബര്‍ ഒന്നിലെ ഉത്തരവില്‍ ദേശീയ ഗാനം നിര്‍ബന്ധമാണെന്ന് പറയുന്ന ഭാഗത്ത് ദേശീയ ഗാനം ആവാം എന്ന രീതിയില്‍ ഭേദഗതി വരുത്തുന്ന കാര്യമാണ് ആലോചിക്കുന്നതെന്ന് കോടതി പറഞ്ഞു. ജനം തിയേറ്ററുകളില്‍ എത്തുന്നത് കലര്‍പ്പില്ലാത്ത ആസ്വാദനത്തിനാണ്. സമൂഹത്തിന് വിനോദം ആവശ്യമാണ്. ഞങ്ങളുടെ(കോടതിയുടെ) ചുമലില്‍ കയിറിയിരുന്ന് വെടിവെക്കാന്‍ നിങ്ങളെ(കേന്ദ്രത്തെ) അനുവദിക്കാനാവില്ല. ദേശീയത തെളിയിക്കാന്‍ ജനം തിയേറ്ററുകളില്‍ എഴുന്നേറ്റ് നില്‍ക്കേണ്ട കാര്യമൊന്നുമില്ല. അനുസരണ ഒന്നും അത് അടിച്ചേല്‍പ്പിക്കുന്നത് മറ്റൊന്നുമാണ്. ദേശീയത കൈമടക്കില്‍ കൊണ്ടുനടക്കണമെന്ന് പൗരന്മാരെ നിര്‍ബന്ധിക്കാനാവില്ല. അതുപോലെത്തന്നെ കോടതി ഉത്തരവിലൂടെ അടിച്ചേല്‍പ്പിക്കാനും കഴിയില്ല- ബെഞ്ച് വ്യക്തമാക്കി.
വൈവിധ്യങ്ങള്‍ നിറഞ്ഞ രാഷ്ട്രമായതു കൊണ്ട്, ഏകതക്കായി സിനിമാ ഹാളുകളില്‍ ദേശീയ ഗാനം വേണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ നിലപാട്. ദേശീയഗാനത്തെയും പതാകയെയും ബഹുമാനിക്കുന്നത് മാതൃരാജ്യത്തോടുള്ള സ്‌നേഹവും ബഹുമാനവും പ്രതിഫലിപ്പിക്കുന്നതാണെന്നും എ.ജി അവകാശപ്പെട്ടു.
നേരത്തെ ശ്യാം നാരായണ്‍ ചൗക്‌സി സമര്‍പ്പിച്ച ഹര്‍ജിയിലാണ് രാജ്യസ്‌നേഹവും ദേശീയതയും വളര്‍ത്തുന്നതിനായി തിയേറ്ററുകളില്‍ ദേശീയഗാനം കോടതി നിര്‍ബന്ധമാക്കിയത്. ദേശീയ ഗാനം ചൊല്ലുമ്പോള്‍ ശാരീരിക അവശതകള്‍ ഇല്ലാത്തവരെല്ലാം എഴുന്നേറ്റു നില്‍ക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നിരവധി സംഘടനകള്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍ ശേഷിയില്ലാത്തവരെ മര്‍ദിച്ച സംഭവങ്ങളും ചില തിയേറ്ററുകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍.

india

ഹിജാബ് വിലക്കുമായി മുംബൈയിലെ കോളജ്; വിദ്യാർഥി പ്രതിഷേധത്തിന് പിന്നാലെ തീരുമാനം പിൻ‌വലിച്ച് അധികൃതർ

​ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു

Published

on

മുംബൈ: മുംബൈയിലെ കോളജിൽ ഹിജാബ് വിലക്കുമായി അധികൃതർ. വിദ്യാർഥിനികൾ പ്രതിഷേധവുമായി രം​ഗത്തെത്തിയതോടെ വിവാദ നടപടി കോളജ് അധികൃതർ പിൻവലിച്ചു. ഗോർ​ഗാവിലെ വിവേക് വിദ്യാലയ ആൻഡ് ജൂനിയർ കോളജിലാണ് ക്യാംപസിലും ക്ലാസ് മുറികളിലും ഹിജാബിനും നിഖാബിനും വിലക്ക് ഏർപ്പെടുത്തിയത്. ​കഴിഞ്ഞയാഴ്ചയായിരുന്നു ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

​ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു. മാനേജ്മെന്റിന്റെ പെട്ടെന്നുള്ള നീക്കത്തിൽ നിരവധി വിദ്യാർഥികൾ പ്രതിസന്ധിയിലാവുകയും എതിർപ്പറിയിക്കുകയും തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വിദ്യാർഥിനികളുടെ ആവശ്യം മുഖവിലയ്ക്കെടുക്കാൻ മാനേജ്മെന്റ് തയാറായില്ല.

ഇതോടെ, ഏതാനും വിദ്യാർഥിനികൾ ക്യാംപസിന് പുറത്ത് നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. എഐഎംഐഎം വനിതാ വിഭാഗം വൈസ് പ്രസിഡന്റ് അഡ്വ. ജഹനാര ഷെയ്ഖ് വിദ്യാർഥികളെ കണ്ട് പിന്തുണയറിയിക്കുകയും കോളജിലെ അന്യായ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വർഷങ്ങളായി കാമ്പസിൽ അനുവദനീയമായിരുന്ന ബുർഖ ധരിക്കാനുള്ള അവകാശം മാത്രമാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നതെന്നും അവർ പറഞ്ഞു.

പ്രതിഷേധം ശക്തിയാർജിച്ചതോടെ, മാനേജ്‌മെന്റിന് തീരുമാനം പുനഃപരിശോധിക്കാൻ രണ്ട് ദിവസത്തെ സമയം നൽകണമെന്ന് പൊലീസ് വിദ്യാർഥികളോട് ആവശ്യപ്പെട്ടു. എന്നാൽ, രണ്ട് ദിവസത്തിന് ശേഷവും കോളജ് തീരുമാനം പുനഃപരിശോധിക്കാൻ തയാറാകാതിരുന്നതോടെ വിദ്യാർഥികൾ വ്യാഴാഴ്ചയും പ്രതിഷേധം തുടർന്നു.

ഇതോടെ, കോളജ് മാനേജ്മെന്റ് വഴങ്ങുകയും വിലക്ക് മാറ്റാൻ തയാറാണെന്ന് വൈകീട്ടോടെ അറിയിക്കുകയുമായിരുന്നു. വിദ്യാർഥിനികൾക്ക് ഹിജാബ് ധരിച്ച് കോളജിൽ വരാമെന്നും എന്നാൽ മുഖം മറയുന്നതിനാൽ നിഖാബ് ധരിക്കാൻ പാടില്ലെന്നും മാനേജ്മെന്റ് അറിയിച്ചു.

വൈകീട്ടോടെ, ഒരു കത്തുമായി പൊലീസ് സ്റ്റേഷനിലെത്തിയ പ്രിൻ‌സിപ്പലും വൈസ് പ്രിൻസിപ്പലും ട്രസ്റ്റിയുമടക്കമുള്ളവർ കോളജിൽ ഹിജാബ് അനുവദിനീയമാണെന്നും നിഖാബിന് മാത്രമാണ് വിലക്കുള്ളതെന്നും അറിയിച്ചു. ഇതിൽ പ്രതിഷേധക്കാർ സംതൃപ്തരാണെന്നും പ്രശ്നം സമാധാനപരമായി അവസാനിച്ചെന്നും പൊലീസ് പറഞ്ഞു.

അതേസമയം, കോളജിന് ക്യാംപസിന് പുറത്ത് പ്രതിഷേധിച്ച വിദ്യാർഥിനികൾക്കെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ പ്രതിഷേധിച്ചെന്നാരോപിച്ചാണ് നടപടി. സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി വിദ്യാർഥിനികൾ തർക്കിച്ചെന്നും ആറ് വിദ്യാർഥിനികൾക്കെതിരെ നിയമവിരുദ്ധമായി സംഘം ചേർന്നതിന് കേസെടുത്തിട്ടുണ്ടെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.

Continue Reading

india

പുതുച്ചേരിയിൽ പൊതുയോഗത്തിന് അനുമതി തേടി ടിവികെ; വിജയ്​യുടെ റോഡ് ഷോ ഒഴിവാക്കും

Published

on

ചെന്നൈ: ഡിസംബർ 9ന് പുതുച്ചേരിയിൽ പൊതുയോഗം സംഘടിപ്പിക്കാൻ പൊലീസിന്റെ അനുമതി തേടി വിജയ്​യുടെ തമിഴക വെട്രി കഴകം (ടിവികെ). പുതുച്ചേരിയിലെ ഉപ്പളം ഗ്രൗണ്ടിൽ പൊതുയോഗം നടത്താൻ അനുവാദത്തിനായി ടിവികെ പ്രതിനിധി സംഘം സീനിയർ പൊലീസ് സൂപ്രണ്ട് ആർ.കലൈവാനനെ കണ്ടു. കൂടിയാലോചനയ്ക്കു ശേഷമാകും ഇതിൽ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബർ 5ന് പുതുച്ചേരിയിൽ വിജയ്​യുടെ റോഡ് ഷോ നടത്താൻ നേരത്തെ ടിവികെ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നു. തുടർന്ന്, റോഡ് ഷോയ്ക്ക് അനുമതി തരാനാകില്ലെന്ന് പൊലീസ് പാർട്ടിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് പൊതുയോഗം നടത്താൻ അനുമതി തേടിയിരിക്കുന്നത്.

സെപ്റ്റംബർ 27ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍
കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം വിജയ് പൊതുപരിപാടികളിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് പുതുച്ചേരിയിൽ പൊതുയോഗം നടത്തുന്നത്.

Continue Reading

kerala

പിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്‍

Published

on

തൃശൂർ: പിഎം ശ്രീയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ജോണ്‍ ബ്രിട്ടാസ് പാലമായെന്ന പ്രസ്താവനയില്‍ ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങള്‍ കേന്ദ്രം ചെയ്യുന്നില്ല. തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഒന്നാകെ ഇളക്കിമറിച്ച പിഎം ശ്രീ വിവാദത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ താന്‍ കേന്ദ്രമന്ത്രിയെ കാണാന്‍ പോയിട്ടുണ്ടെന്ന് ബ്രിട്ടാസ് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനും ബ്രിട്ടാസിനുമെതിരെ കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നാല്‍ തങ്ങള്‍ കടുത്ത നിലപാട് എടുക്കുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ഒ. രാജഗോപാലും സുരേഷ്‌ഗോപിയും ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ട് കിട്ടിയിട്ടാണെന്നും നേമത്ത് മത്സരിച്ചാല്‍ രാജീവ് ചന്ദ്രശേഖര്‍ തോറ്റുതുന്നംപാടുമെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending