<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>2017 &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/2017/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 30 Dec 2017 18:26:40 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>2017 &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ലോകത്തിന് ആശങ്ക വിതച്ച വര്&#x200d;ഷം</title>
		<link>https://www.chandrikadaily.com/2017-year-of-the-podcast-article-31-12-2017.html</link>
					<comments>https://www.chandrikadaily.com/2017-year-of-the-podcast-article-31-12-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 30 Dec 2017 18:26:40 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2017]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=62178</guid>

					<description><![CDATA[മുഹമ്മദ് അസ്‌ലം കെ.കെ പ്രതീക്ഷകളെക്കാള്&#x200d; നിരാശകളും ആശങ്കകളും ബാക്കിവെച്ചുകൊണ്ടാണ് 2017 വിടപറയുന്നത്. വരാനിരിക്കുന്ന പുതിയ ലോകക്രമത്തിന്റെ അപകടകരമായ ചിത്രങ്ങള്&#x200d; തെളിഞ്ഞുകണ്ട് ലോകം ആശങ്കപൂണ്ടു. രാഷ്ട്രീയമായും സാമൂഹികമായും വലിയൊരു ദുരന്തം അന്താരാഷ്ട്ര സമൂഹത്തെ കാത്തുനില്&#x200d;ക്കുന്നുണ്ടെന്ന് തോന്നിക്കുന്ന സംഭവങ്ങള്&#x200d;. ഭൂഖണ്ഡങ്ങളെല്ലാം കലുഷിതമായിരുന്നു. മര്&#x200d;ദ്ദിതന്റെ വിലാപങ്ങള്&#x200d;ക്ക് ചെവി കൊടുക്കാന്&#x200d; അധികാരസ്ഥാനങ്ങളില്&#x200d; ആരുമില്ലാത്ത അവസ്ഥ. സമാധാനത്തിന്റെ കാവല്&#x200d;മാലാഖമാരായി വാഴ്ത്തപ്പെട്ട കൈകള്&#x200d; പോലും രക്തപങ്കിലായി. ചരിത്രത്തിന് തങ്കലിപികളില്&#x200d; രേഖപ്പെടുത്താന്&#x200d; കാര്യമായി ഒന്നും അവശേഷിക്കാതെയാണ് കലണ്ടര്&#x200d; മറിയുന്നത്. അമേരിക്കയില്&#x200d; ഡൊണാള്&#x200d;ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തോടെയായിരുന്നു വര്&#x200d;ഷത്തിന്റെ തുടക്കം. [&#8230;]]]></description>
										<content:encoded><![CDATA[<p><strong>മുഹമ്മദ് അസ്‌ലം കെ.കെ</strong></p>
<p>പ്രതീക്ഷകളെക്കാള്&#x200d; നിരാശകളും ആശങ്കകളും ബാക്കിവെച്ചുകൊണ്ടാണ് 2017 വിടപറയുന്നത്. വരാനിരിക്കുന്ന പുതിയ ലോകക്രമത്തിന്റെ അപകടകരമായ ചിത്രങ്ങള്&#x200d; തെളിഞ്ഞുകണ്ട് ലോകം ആശങ്കപൂണ്ടു. രാഷ്ട്രീയമായും സാമൂഹികമായും വലിയൊരു ദുരന്തം അന്താരാഷ്ട്ര സമൂഹത്തെ കാത്തുനില്&#x200d;ക്കുന്നുണ്ടെന്ന് തോന്നിക്കുന്ന സംഭവങ്ങള്&#x200d;. ഭൂഖണ്ഡങ്ങളെല്ലാം കലുഷിതമായിരുന്നു. മര്&#x200d;ദ്ദിതന്റെ വിലാപങ്ങള്&#x200d;ക്ക് ചെവി കൊടുക്കാന്&#x200d; അധികാരസ്ഥാനങ്ങളില്&#x200d; ആരുമില്ലാത്ത അവസ്ഥ. സമാധാനത്തിന്റെ കാവല്&#x200d;മാലാഖമാരായി വാഴ്ത്തപ്പെട്ട കൈകള്&#x200d; പോലും രക്തപങ്കിലായി. ചരിത്രത്തിന് തങ്കലിപികളില്&#x200d; രേഖപ്പെടുത്താന്&#x200d; കാര്യമായി ഒന്നും അവശേഷിക്കാതെയാണ് കലണ്ടര്&#x200d; മറിയുന്നത്.</p>
<p>അമേരിക്കയില്&#x200d; ഡൊണാള്&#x200d;ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തോടെയായിരുന്നു വര്&#x200d;ഷത്തിന്റെ തുടക്കം. വിവാദ കൊടുങ്കാറ്റുകള്&#x200d;ക്കൊടുവില്&#x200d; ഡെമോക്രാറ്റിക് പാര്&#x200d;ട്ടിയുടെ ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തി ട്രംപ് വൈറ്റ്ഹൗസിലേക്ക് വീടുമാറുകയും ബറാക് ഒബാമ പടിയിറുങ്ങുകയും ചെയ്യുന്നത് ലോകം നെടുവീര്&#x200d;പ്പോടെ നോക്കികണ്ടു. തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ അപകടകരമായ പല പ്രഖ്യാപനങ്ങളും പ്രയോഗത്തില്&#x200d; കൊണ്ടുവരാന്&#x200d; അദ്ദേഹം ധൃതികൂട്ടി. അമേരിക്കയിലേക്ക് മുസ്്‌ലിംകള്&#x200d;ക്ക് പ്രവേശനം നിഷേധിക്കുമെന്ന വാഗ്ദാനത്തിലായിരുന്നു ആദ്യ കണ്ണ്. മുസ്്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്&#x200d;നിന്നുള്ളവര്&#x200d;ക്ക് യാത്രാവിലക്കേര്&#x200d;പ്പെടുത്തി രണ്ടു തവണ ഉത്തരവിറക്കി. അമേരിക്കന്&#x200d; സമൂഹത്തിന്റെയും കോടതികളുടെയും പക്വമായ ഇടപെടല്&#x200d; ട്രംപിന് തിരിച്ചടിയായി. പക്ഷെ, അന്യരോട് തനിക്കുള്ള പക ആ മനുഷ്യനില്&#x200d; കെടാതെ എരിഞ്ഞുനില്&#x200d;ക്കുന്നുണ്ടെന്ന് ലോകത്തിന് ബോധ്യമായി. അമേരിക്കക്ക് പ്രഥമസ്ഥാനമെന്ന മുദ്രാവാക്യവുമായി ഭരണം തുടങ്ങിയ ട്രംപിന്റെ പല കളികളും രാജ്യത്തെ അപകടപ്പെടുത്തുമോ എന്നു പോലും യു.എസ് ജനത ഭയന്നു. അന്താരാഷ്ട്ര കാലാവസ്ഥ ഉടമ്പടിയില്&#x200d;നിന്നും സ്വതന്ത്ര്യ വ്യാപാരത്തില്&#x200d;നിന്നും യുനെസ്‌കോയില്&#x200d;നിന്നും അദ്ദേഹം അമേരിക്കയെ പിന്&#x200d;വലിച്ചു.</p>
<p>എഴുപതുകാരനായ ട്രംപിന്റെ നിലപാടുകള്&#x200d; പലതും റിപ്പബ്ലിക്കന്&#x200d; പാര്&#x200d;ട്ടി നേതൃനിരയില്&#x200d; തന്നെ ഭിന്നിപ്പുണ്ടാക്കി. ഒടുവില്&#x200d;, ഡിസംബര്&#x200d; ആറിന് ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിക്കാനും യു.എസ് എംബസി അവിടേക്ക് മാറ്റാനും ട്രംപ് തീരുമാനിച്ചു. ഫലസ്തീന്&#x200d; പ്രശ്‌നത്തില്&#x200d; അമേരിക്കയുടെ അതുവരെയുള്ള നിലപാടുകള്&#x200d;ക്കും അന്താരാഷ്ട്ര കരാറുകള്&#x200d;ക്കും വിരുദ്ധമായിരുന്നു ആ പ്രഖ്യാപനം. അതിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ആളിക്കത്തി. ഫലസ്തീനില്&#x200d; ട്രംപിനെതിരെയുള്ള പ്രതിഷേധ റാലികള്&#x200d; ഇസ്രാഈല്&#x200d; സേന അടിച്ചമര്&#x200d;ത്തി. ഇസ്രാഈല്&#x200d; വെടിവെപ്പില്&#x200d; 12 ഫലസ്തീനികള്&#x200d; കൊല്ലപ്പെട്ടു. ട്രംപന്റെ ജറൂസലം നിലപാടിനെ യു.എന്&#x200d; പൊതുസഭ ഭൂരിപക്ഷത്തോടെ തള്ളി.</p>
<p>യൂറോപ്പിലും മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയ വര്&#x200d;ഷമാണ് വിടവാങ്ങുന്നത്. ഹിതപരിശോധന നടത്തി യൂറോപ്യന്&#x200d; യൂണിയനില്&#x200d;നിന്ന് പുറത്തുപോകാന്&#x200d; തീരുമാനിച്ച ബ്രിട്ടന്&#x200d; മാര്&#x200d;ച്ച് 29ന് ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്&#x200d;ക്ക് തുടക്കംകുറിച്ചു. സാമ്പത്തികമായും സൈനികമായും പ്രബല രാഷ്ട്രമായ ബ്രിട്ടന്&#x200d; പോകുന്നത് യൂറോപ്യന്&#x200d; യൂണിയന് താങ്ങാവുന്നതിനപ്പുറമായിരുന്നു. യൂറോപ്യന്&#x200d; നേതാക്കളുമായി നടത്തുന്ന വിലപേശലിന് കരുത്തുപകരുന്നതിനും പാര്&#x200d;ലമെന്റില്&#x200d; പിന്തുണ ഉറപ്പാക്കുന്നതിനും പ്രധാനമന്ത്രി തേരേസ മെയ് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂണ്&#x200d; എട്ടിന് നടന്ന വോട്ടെടുപ്പില്&#x200d; മേയ്ക്ക് വന്&#x200d; തിരിച്ചടി നേരിട്ടു. പാര്&#x200d;ലമെന്റില്&#x200d; ഭരണകക്ഷിക്കുണ്ടായിരുന്ന ഭൂരിപക്ഷം നഷ്ടപ്പെടുകയാണുണ്ടായത്. ഡിസംബര്&#x200d; എട്ടിന് ബ്രിട്ടനും യൂറോപ്യന്&#x200d; യൂണിയനും ബ്രെക്‌സിറ്റ് ഉടമ്പടികളില്&#x200d; ധാരണയായി. ഇമ്മാനുവല്&#x200d; മക്രോണ്&#x200d; എന്ന യുവതുര്&#x200d;ക്കിയുടെ രംഗപ്രവേശം ഫ്രാന്&#x200d;സിന് പുതിയ രാഷ്ട്രീയ ആവേശം നല്&#x200d;കി. മെയ് ഏഴിന് നടന്ന പ്രസിഡന്റ് തെരഞ്ഞെുടുപ്പില്&#x200d; കടുത്ത മുസ്്‌ലിം വിരോധിയും വലതുപക്ഷ തീവ്രവാദിയുമായ മറീന്&#x200d; ലീ പെന്നിനെ പരാജയപ്പെടുത്തി 39കാരനായ മക്രാണ്&#x200d; അധികാരത്തില്&#x200d; വന്നു. കേവലം ഒരു വര്&#x200d;ഷം മാത്രം പഴക്കമുള്ള എന്&#x200d; മാര്&#x200d;ഷെ എന്ന രാഷ്ട്രീയ പാര്&#x200d;ട്ടിയുടെ ടിക്കറ്റില്&#x200d; വമ്പന്&#x200d; പാര്&#x200d;ട്ടികളായ സോഷ്യലിസ്റ്റുകളെയും റിപ്പബ്ലിക്കന്&#x200d; പാര്&#x200d;ട്ടിയെയും തറപറ്റിച്ചാണ് അദ്ദേഹം എല്ലിസി പാലസിലെത്തിയത്.</p>
<p>യൂറോപ്യന്&#x200d; രാജ്യമായ ഓസ്ട്രിയയുടെ ഭരണം വലതുപക്ഷ തീവ്രവാദികളുടെ കൈകളില്&#x200d; വന്നുവെന്നതായിരുന്നു സമീപ കാലത്ത് ലോകം സാക്ഷ്യംവഹിച്ച മറ്റൊരു രാഷ്ട്രീയ ദുരന്തം. തീവ്രവലതുപക്ഷമായ ഫ്രീഡം പാര്&#x200d;ട്ടിയെ കൂട്ടുപിടിച്ച് പീപ്പിള്&#x200d;സ് പാര്&#x200d;ട്ടിയുടെ സെബാസ്റ്റിയന്&#x200d; കുര്&#x200d;സ് എന്ന 31കാരന്&#x200d; ഓസ്ട്രിയയുടെ രാഷ്ട്രത്തലവനായത് ശുഭലക്ഷണമായി ആരും കാണുന്നില്ല. ഫ്രീഡം പാര്&#x200d;ട്ടിക്ക് നാസി വേരുകളുണ്ടെന്നതും മുസ്്‌ലിംകളോടുള്ള വിദ്വേഷവും അന്താരാഷ്ട്ര സമൂഹത്തെ ആശങ്കപ്പെടുത്തുന്നു. ലോകത്തിലെ യുദ്ധഭൂമികളില്&#x200d;നിന്ന് ഒഴുകിയെത്തിയ അഭയാര്&#x200d;ത്ഥികള്&#x200d;ക്ക് പാരപണിതുവെന്നതാണ് കുര്&#x200d;സ് അവകാശപ്പെടുന്ന പ്രധാന നേട്ടം. 1956ല്&#x200d; ഒരു നാസി നേതാവിനാല്&#x200d; സ്ഥാപിക്കപ്പെട്ട നവഫാസിറ്റ് കക്ഷി അധികാരത്തിന്റെ ഭാഗമാകുന്നത് ഓസ്ട്രിയന്&#x200d; സമൂഹത്തിലുണ്ടായിരിക്കുന്ന ഭീകരമായ മാറ്റത്തിലേക്ക് വിരല്&#x200d; ചൂണ്ടുന്നു. 18 വര്&#x200d;ഷം മുമ്പും ഇത്തരമൊരു കൂട്ടുകക്ഷി സര്&#x200d;ക്കാര്&#x200d; അധികാരത്തിലെത്തിയപ്പോള്&#x200d; പാശ്ചാത്യ ലോകത്ത് പ്രതിഷേധമുയര്&#x200d;ന്നിരുന്നു. പക്ഷെ, ഇപ്പോള്&#x200d; അത്തരം പ്രതിഷേധങ്ങളൊന്നും യൂറോപ്പില്&#x200d; ഉയര്&#x200d;ന്നില്ല. മാത്രമല്ല, പല രാജ്യങ്ങളും അവരെ അഭിനന്ദിക്കുകയാണുണ്ടായത്.</p>
<p>പശ്ചിമേഷ്യ പഴയതുപോലെ തന്നെ കലങ്ങിനിന്നു. ഇറാഖില്&#x200d; ഇസ്്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) തീവ്രവാദികള്&#x200d;ക്ക് കനത്ത പ്രഹരമേറ്റു. ലോകത്ത് ഐ.എസിന്റെ ചിറകൊടിഞ്ഞു. ഒറ്റപ്പെട്ട പോക്കറ്റുകളിലേക്ക് ആ ഭീകര സംഘടന ഒതുങ്ങി. തീവ്രവാദത്തോടും ആഭ്യന്തര യുദ്ധങ്ങളോടും ചേര്&#x200d;ത്തുവായിക്കാറുള്ള അഭയാര്&#x200d;ത്ഥി പ്രവാഹത്തില്&#x200d; 2017ലും കാര്യമായ മാറ്റുമുണ്ടായില്ല. പക്ഷെ, വര്&#x200d;ഷാവസാനത്തില്&#x200d; യൂറോപ്പിലേക്കുള്ള ഒഴുക്കില്&#x200d; അല്&#x200d;പം കുറവുണ്ടായി. കടല്&#x200d;കടന്ന് യൂറോപ്യന്&#x200d; രാജ്യങ്ങളിലേക്ക് എത്തിപ്പെടാനുള്ള ശ്രമത്തില്&#x200d; കടലില്&#x200d; നിരവധി ജീവനുകള്&#x200d; പിടഞ്ഞുതീര്&#x200d;ന്നു. അനേകം പേരെ വിവിധ രാജ്യങ്ങള്&#x200d; രക്ഷപ്പെടുത്തി. അറബ് ലോകവും സംഘര്&#x200d;ഷഭരിതമായിരുന്നു. സഊദി അറേബ്യയും സഖ്യകക്ഷികളും ഖത്തറുമായുള്ള നതയന്ത്രബന്ധം വിച്ഛേദിച്ചു. ജൂണ്&#x200d; അഞ്ചിനായിരുന്നു അത്. ഇറാനുമായി അടുക്കുകയും ഭീകരവാദത്തെ പിന്തുണക്കുകയും ചെയ്യുന്നുവെന്നായിരുന്നു ഖത്തറിനെതിരെ സഊദിയും സുഹൃദ് രാജ്യങ്ങളും തയാറാക്കിയ കുറ്റപത്രം. പ്രധാനമന്ത്രി സഅദ് ഹരീരിയുടെ രാജിപ്രഖ്യാപനം ലബനാനെ രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടു. സഊദിയില്&#x200d;വെച്ച് നടത്തിയ രാജി പ്രഖ്യാപനത്തില്&#x200d;നിന്ന് അദ്ദേഹം പിന്നീട് പിന്&#x200d;വാങ്ങി.</p>
<p>സഊദിയിലും ഭരണപരമായ ചില മാറ്റങ്ങള്&#x200d; പ്രകടമായി. മുഹമ്മദ് ബിന്&#x200d; സല്&#x200d;മാന്&#x200d; കിരീടാവകാശിയായി. ചരിത്രത്തില്&#x200d; ആദ്യമായി സഊദിയില്&#x200d; സ്ത്രീകള്&#x200d;ക്ക് വാഹനം ഓടിക്കാന്&#x200d; അനുമതി നല്&#x200d;കി. 30 വര്&#x200d;ഷത്തിലധികമായി തുടരുന്ന വിലക്ക് നീക്കി രാജ്യത്ത് സിനിമ തിയേറ്റുകള്&#x200d;ക്ക് ലൈസന്&#x200d;സ് അനുവദിച്ചു. അഴിമതിയുടെ പേരില്&#x200d; രാജകുടുംബാംഗങ്ങള്&#x200d; ഉള്&#x200d;പ്പെടെ നിരവധി പ്രമുഖരെ സഊദി ഭരണകൂടം അറസ്റ്റ് ചെയ്യുകയും ചെയ്തു.</p>
<p>യമനികളുടെ ദുരിതം തീരാതെ തുടരുന്നു. ഇറാന്റെ സഹായത്തോടെ പ്രവര്&#x200d;ത്തിക്കുന്ന ഹൂഥികള്&#x200d;ക്കുനേരെ സഊദിയും സഖ്യരാജ്യങ്ങളും വ്യോമാക്രമണം തുടരുകയാണ്. പട്ടിണി രൂക്ഷമായി. ലോകത്തെ ഏറ്റവും വലിയ മാനുഷിക ദുരന്തമെന്നാണ് യമനിലെ സ്ഥിഗതികളെ യു.എന്&#x200d; വിശേഷിപ്പിച്ചത്. സിറിയന്&#x200d; ആഭ്യന്തര യുദ്ധത്തില്&#x200d; പ്രസിഡന്റ് ബഷാറുല്&#x200d; അസദിന് മേല്&#x200d;കൈ കിട്ടി. റഷ്യയുടെ സഹായത്തോടെ അസദ് ആക്രമണം ശക്തമാക്കുകയും പാശ്ചാത്യ ശക്തികള്&#x200d; കൈവിടുകയും ചെയ്‌തോടെ വിമതരുടെ നട്ടെല്ലൊടിഞ്ഞു. ഒറ്റപ്പെട്ട കേന്ദ്രങ്ങളില്&#x200d; മാത്രമാണ് വിമതര്&#x200d;ക്കിപ്പോള്&#x200d; പിടിയുള്ളത്. ദൗത്യം പൂര്&#x200d;ണമായെന്ന അര്&#x200d;ത്ഥത്തില്&#x200d; സിറിയയില്&#x200d;നിന്ന് റഷ്യന്&#x200d; സേന പിന്&#x200d;വാങ്ങാനും തുടങ്ങിയിരിക്കുന്നു.<br />
അന്യരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്&#x200d; തലയിട്ട് കൂടുതല്&#x200d; രക്തച്ചാലുകള്&#x200d; തീര്&#x200d;ക്കാന്&#x200d; പാശ്ചാത്യ ശക്തികള്&#x200d; ശ്രമിച്ചില്ലെന്നതാണ് ഏക ആശ്വാസം. വിദേശ രാജ്യങ്ങളിലെ ജനങ്ങളുടെ ഉറക്കം കെടുത്തിയാല്&#x200d; വൈകാതെ തങ്ങള്&#x200d;ക്കും അത്തരമൊരു ഗതി വരുമെന്ന് അഭയാര്&#x200d;ത്ഥി പ്രവാഹവും അനുബന്ധ പ്രശ്‌നങ്ങളും അവരെ പഠിപ്പിച്ചിരിക്കാം.</p>
<p>മ്യാന്മറിലെ റോഹിന്&#x200d;ഗ്യ മുസ്്‌ലിം വേട്ടയാണ് ലോകത്തെ നടുക്കിയ മറ്റൊരു സംഭവം. ഐക്യരാഷ്ട്രസഭ വംശീയ ഉന്മൂലനമെന്ന് വിശേഷിപ്പിച്ച സൈനിക നടപടിയില്&#x200d; ഒമ്പതിനായിരത്തോളം മുസ്്‌ലിംകള്&#x200d; കൊല്ലപ്പെട്ടുവെന്നാണ് ഏകദേശ കണക്ക്. ആറ് ലക്ഷത്തിലേറെ പേര്&#x200d; അഭയാര്&#x200d;ത്ഥികളായി. സമാധാന നൊബേല്&#x200d; ജേതാവ് ആങ് സാന്&#x200d; സൂകിയുടെ ആശീര്&#x200d;വാദത്തോടെയായിരുന്നു അതെന്ന സത്യം ലോകത്തെ ഏറെ അമ്പരപ്പിച്ചു. മ്യാന്മറിലെ റാഖൈന്&#x200d; സ്റ്റേറ്റില്&#x200d; റോഹിന്&#x200d;ഗ്യ മുസ്്‌ലിം ഗ്രാമങ്ങളില്&#x200d; ഇരച്ചുകയറി സൈന്യം സ്ത്രീകളെയും കുട്ടികളെയും ഭീകരമായി കൊലപ്പെടുത്തി. സ്ത്രീകള്&#x200d; ബലാത്സംഗത്തിനിരയായി. വീടുകള്&#x200d; ചുട്ടെരിക്കപ്പെട്ടു. ബംഗ്ലാദേശില്&#x200d; കഴിയുന്ന അഭയാര്&#x200d;ത്ഥികളെ തിരിച്ചെടുക്കാമെന്ന് മ്യാന്മര്&#x200d; സമ്മതിച്ചിട്ടുണ്ടെങ്കിലും ആ വഴിക്ക് നടപടികളൊന്നുമായിട്ടില്ല. മ്യാന്മറിലെ റോഹിന്&#x200d;ഗ്യ മുസ്്‌ലിംകളുടെ യാതനക്ക് പരിഹാരമുണ്ടാകുമോ, അഭയാര്&#x200d;ത്ഥികള്&#x200d; സ്വന്തം മണ്ണിലേക്ക് മടങ്ങാനാവുമോ എന്നീ ചോദ്യങ്ങള്&#x200d;ക്ക് ശുഭകരമായ മറുപടിയുണ്ടാകണമെന്നതാണ് പുതുവര്&#x200d;ഷത്തില്&#x200d; ലോകത്തിന്റെ പ്രാര്&#x200d;ത്ഥന.</p>
<p>ഉത്തരകൊറിയന്&#x200d; ഭരണകൂടത്തിന്റെ ധിക്കാരങ്ങള്&#x200d; കഴിഞ്ഞ വര്&#x200d;ഷവും അന്താരാഷ്ട്ര സമൂഹത്തിന്റെ സ്വസ്ഥത കെടുത്തി. സെപ്തംബര്&#x200d; മൂന്ന് ആറാമത്തെയും ഏറ്റവും വലതുമായ ആണവായുധ പരീക്ഷണം നടത്തി കിം ജോങ് ഉന്&#x200d; ലോകത്തെ ഞെട്ടിച്ചു. അമേരിക്കയെ ആക്രമിക്കാന്&#x200d; പോലും ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലുകള്&#x200d; അവര്&#x200d; പരീക്ഷിച്ചു. ഉന്നിന്റെയും ട്രംപിന്റെയും ഭ്രാന്തന്&#x200d; വെല്ലുവിളികള്&#x200d; വലിയൊരു യുദ്ധത്തില്&#x200d; അവസാനിക്കുമോ എന്നുപോലും ആശങ്കപ്പെട്ടു. ഡിസംബര്&#x200d; 22ന് ഉത്തരകൊറിയക്കെതിരെ ഐക്യരാഷ്ട്രസഭ ഉപരോധം ശക്തമാക്കി. ഉത്തരകൊറിയയുടെ കൈയില്&#x200d; അപകടകരമായ എന്തൊക്കെയോ ഉണ്ടെന്ന ഭയം അമേരിക്കയുടെ പല നീക്കങ്ങളിലും പ്രകടമായിരുന്നു.<br />
അഫ്ഗാനിസ്താന്&#x200d; പഴയതുപോലെ കത്തിനിന്നു. താലിബാനു പുറമെ ഐ.എസും അഫ്ഗാന്&#x200d; മണ്ണില്&#x200d; പണി തുടങ്ങിയത് ആയിരങ്ങള്&#x200d;ക്ക് ജീവന്&#x200d; നഷ്ടപ്പെടാന്&#x200d; കാരണമായി. പാകിസ്താനില്&#x200d; നവാസ് ശരീഫിന് അധികാരം നഷ്ടപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2017-year-of-the-podcast-article-31-12-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
