<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>2022 &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/2022/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 30 Dec 2022 15:24:25 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>2022 &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കാലം കലണ്ടര്&#x200d; മാറ്റുമ്പോള്&#x200d;</title>
		<link>https://www.chandrikadaily.com/when-time-changes-the-calendar.html</link>
					<comments>https://www.chandrikadaily.com/when-time-changes-the-calendar.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 30 Dec 2022 15:22:59 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[News]]></category>
		<category><![CDATA[2022]]></category>
		<category><![CDATA[2023]]></category>
		<category><![CDATA[new year]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=229772</guid>

					<description><![CDATA[കാലത്തിന്റെ അടിസ്ഥാന പ്രകൃതം മനുഷ്യനെ വഴി തെറ്റിക്കുന്നതാണ് എന്നും ശ്രദ്ധിച്ചില്ലെങ്കില്&#x200d; അതിന്റെ ചുഴിയില്&#x200d;പെട്ട് മനുഷ്യന്&#x200d; പരാജിതനായേക്കാം എന്നും തുടര്&#x200d;ന്ന് പറയുമ്പോള്&#x200d; കാലത്തിന്റെ തത്വ ശാസ്ത്രം അവതരിപ്പിക്കുകയാണ് ഖുര്&#x200d;ആന്&#x200d;. ഈ അപചയങ്ങളെ പ്രതിരോധിക്കാനുള്ള മാര്&#x200d;ഗങ്ങള്&#x200d;കൂടി പറഞ്ഞുവെക്കുന്നതിലൂടെ ആ ആശയം പൂര്&#x200d;ണമാവുന്നു.]]></description>
										<content:encoded><![CDATA[<p><strong>ടി.എച്ച് ദാരിമി</strong></p>
<p>വീണ്ടും കലണ്ടര്&#x200d; മാറ്റുകയാണ്. മനുഷ്യ ജീവിതത്തിന്റെ അനിവാര്യതയാണ് കാലം. കാലം എന്ന ക്യാന്&#x200d;വാസിലാണ് ജീവിതം എന്ന സംഭവങ്ങള്&#x200d; പതിയുന്നതും തെളിയുന്നതും. മനുഷ്യന്&#x200d; ജീവിതത്തിലുടനീളം അനുഭവിച്ചുകൊണ്ടിരിക്കുന്ന യാഥാര്&#x200d;ത്ഥ്യമാണത്. കാലം എന്ന ചേരുവ ചേര്&#x200d;ക്കാതെ മനുഷ്യന്റെ ക്രയവിക്രയങ്ങളൊന്നും ഉണ്ടാവുകയേയില്ല. സമയമെന്ന ഒന്നില്ലാത്ത ജീവിതത്തെക്കുറിച്ച് സങ്കല്&#x200d;പ്പിക്കാന്&#x200d; പോലും കഴിയില്ല. ഈ വസ്തുതകളെല്ലാം ചേര്&#x200d;ത്തുവെക്കുമ്പോള്&#x200d; കാലം എന്നാല്&#x200d; ജീവിതം തന്നെയാണ് എന്ന് പറയേണ്ടിവരും. ഇക്കാരണത്താല്&#x200d; തന്നെയാണ് ഇസ്‌ലാം, മതങ്ങളുടെ കൂട്ടത്തില്&#x200d; അനിതരവും സവിശേഷവും പ്രത്യേകവുമായ പരിഗണന കാലത്തിന് കല്&#x200d;പ്പിച്ചിരിക്കുന്നത്. ആ പരിഗണനകളില്&#x200d; ഒന്നാണ് വിശുദ്ധ ഖുര്&#x200d;ആനിലെ സൂറത്തുല്&#x200d; അസ്വ്‌റ് എന്ന അധ്യായം. അതില്&#x200d; അല്ലാഹു പറയുന്നു: കാലത്തെ തന്നെ സത്യം. നിശ്ചയമായും മനുഷ്യവര്&#x200d;ഗം നഷ്ടത്തില്&#x200d; തന്നെയാണ്. സത്യ വിശ്വാസം സ്വീകരിക്കുകയും സല്&#x200d;ക്കര്&#x200d;മങ്ങള്&#x200d; അനുഷ്ഠിക്കുകയും സത്യം കൊണ്ടും ക്ഷമ കൊണ്ടും അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ (ഇവര്&#x200d; നഷ്ടത്തില്&#x200d; അല്ല). കാലം എന്നത് എത്രമേല്&#x200d; ആശയ സമ്പന്നമാണ് എന്നത് ഇതിലെ ആണയിടലില്&#x200d;നിന്ന് ഗ്രഹിക്കാം.</p>
<p><img src="http://1.bp.blogspot.com/-0hp0Ibghavs/XCjJUPcaRyI/AAAAAAAAMNw/XWWOOm6g1egmxc8dqemg3iquFxyc8ymawCK4BGAYYCw/s1600/agenda-appointment-business-1020323.jpg" alt="It is time to change Calendars, let us know a bit more about them." /></p>
<p>കാലത്തിന്റെ അടിസ്ഥാന പ്രകൃതം മനുഷ്യനെ വഴി തെറ്റിക്കുന്നതാണ് എന്നും ശ്രദ്ധിച്ചില്ലെങ്കില്&#x200d; അതിന്റെ ചുഴിയില്&#x200d;പെട്ട് മനുഷ്യന്&#x200d; പരാജിതനായേക്കാം എന്നും തുടര്&#x200d;ന്ന് പറയുമ്പോള്&#x200d; കാലത്തിന്റെ തത്വ ശാസ്ത്രം അവതരിപ്പിക്കുകയാണ് ഖുര്&#x200d;ആന്&#x200d;. ഈ അപചയങ്ങളെ പ്രതിരോധിക്കാനുള്ള മാര്&#x200d;ഗങ്ങള്&#x200d;കൂടി പറഞ്ഞുവെക്കുന്നതിലൂടെ ആ ആശയം പൂര്&#x200d;ണമാവുന്നു. കാലത്തെകുറിച്ച് പറയേണ്ടതെല്ലാം ഹ്രസ്വമായി പറഞ്ഞുവെച്ച കൊച്ചു അധ്യായം പ്രവാചക യുഗത്തില്&#x200d;തന്നെ ഏറ്റവും വലിയ വികാരവും ചിന്തയുമായി സ്വഹാബിമാര്&#x200d; ഏറ്റെടുത്തിരുന്നു എന്നാണ്. അവര്&#x200d; രണ്ട് പേര്&#x200d; തമ്മില്&#x200d; കണ്ടുമുട്ടിയാല്&#x200d;, ഒരാള്&#x200d; മറ്റൊരാളെ ഈ സൂറത്ത് ആദ്യന്തം ഓതി കേള്&#x200d;പ്പിക്കാതെ പിരിഞ്ഞു പോകാറുണ്ടായിരുന്നില്ല. ഈ സൂറത്തല്ലാതെ മറ്റൊന്നും അവതരിച്ചിട്ടില്ലായിരുന്നുവെങ്കില്&#x200d; പോലും അവര്&#x200d;ക്ക് ഇത് മതിയാകുമായിരുന്നു എന്ന് ഇമാം ശാഫി (റ).</p>
<p>പ്രത്യേക പരിഗണനയുടെ രണ്ടാമത്തെ ദൃശ്യമാണ് കാലത്തെ ചുറ്റിപ്പറ്റിയുള്ള കളികള്&#x200d; ശക്തമായ ഭാഷയില്&#x200d; വിശുദ്ധ ഖുര്&#x200d;ആന്&#x200d; നിരോധിക്കുകയും നിരൂപണം ചെയ്യുകയും ചെയ്തത്. ജാഹിലിയ്യ കാലത്ത് അറബികള്&#x200d;ക്കിടയില്&#x200d; അത്തരമൊരു സമ്പ്രദായം ഉണ്ടായിരുന്നു. അവരുടെ സൗകര്യങ്ങള്&#x200d;ക്ക് അനുസരിച്ച് ചില മാസങ്ങളെ അങ്ങോട്ടുമിങ്ങോട്ടും വെക്കുന്ന പതിവ് ഉണ്ടായിരുന്നു. ഇതിനെ നസീഅ് എന്നാണ് പറയുന്നത്. ഇത് വിശുദ്ധ ഖുര്&#x200d;ആന്&#x200d; ശക്തമായി നിരൂപിക്കുകയുണ്ടായി. അള്ളാഹു പറയുന്നു: മാസങ്ങളുടെ വിശുദ്ധി പിന്നോട്ടുമാറ്റുന്നത് വര്&#x200d;ധിത സത്യനിഷേധം മാത്രമാണ്. തദ്വാരാ ദുര്&#x200d;മാര്&#x200d;ഗത്തിലേക്ക് കൂപ്പുകുത്തുകയാണു നിഷേധികള്&#x200d;. അവരത് ഒരു വര്&#x200d;ഷം അനുവദനീയവും മറ്റൊന്നില്&#x200d; നിഷിദ്ധവുമാക്കുകയാണ്. അല്ലാഹു വിലക്കിയ മാസങ്ങളുടെ എണ്ണമൊപ്പിക്കാനും അവന്&#x200d; നിഷിദ്ധമാക്കിയത് അനുവദനീയമാക്കാനുമാണ് അവരങ്ങനെ ചെയ്യുന്നത്. തങ്ങളുടെ ദുഷ്‌ചെയ്തികള്&#x200d; അവര്&#x200d;ക്ക് അലംകൃതമാക്കപ്പെടുകയാണ്. സത്യനിഷേധികളെ അല്ലാഹു നേര്&#x200d;വഴിയിലാക്കുന്നതല്ല (തൗബ: 37).</p>
<p><img src="https://images.historicalindex.org/calendar-date-planning.jpg" alt="What is the Gregorian Calendar? (with pictures)" /></p>
<p>പ്രത്യേക പരിഗണനയുടെ മൂന്നാമത്തെ രംഗം കാലത്തെ വിശുദ്ധ ഖുര്&#x200d;ആന്&#x200d; ദൃഷ്ടാന്തമായി അവതരിപ്പിക്കുന്നു എന്നതാണ്. അല്ലാഹു പറയുന്നു: ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകള്&#x200d; മാറി മാറി വരുന്നതിലും ബുദ്ധിയുള്ളവര്&#x200d;ക്കു ധാരാളം അത്ഭുത ദൃഷ്ടാന്തങ്ങളുണ്ട്. (ആലു ഇംറാന്&#x200d;: 190) കാലം വലിയ ചിന്തയാണ് എന്ന് ഈ സൂക്തം പറയുന്നു. ഈ ആയത്തിന്റെ പശ്ചാത്തലത്തില്&#x200d; നബി തിരുമേനി (സ) ഇങ്ങനെ പറയുകയുമുണ്ടായി, ഈ ആയത്തിന്റെ ആശയത്തെ ചിന്തക്ക് വിധേയമാക്കാതെ വെറുതെ വായയിലിട്ട് ചവച്ചരക്കുന്നവന് മഹാനഷ്ടമാണ് വരാനിരിക്കുന്നത് എന്ന്. സഞ്ചാരത്തിനിടെ കാലം കണ്ടുമുട്ടുന്ന കാര്യങ്ങളെല്ലാം ചിന്തിക്കാനുള്ള വിഷയങ്ങള്&#x200d; തന്നെ. എന്നാല്&#x200d; കാലം എന്നത് തന്നെ മനുഷ്യചിന്തയെ ഉദ്ദീപിപ്പിക്കാന്&#x200d; പോന്ന വലിയ വിഷയമാണ്.</p>
<p>24 മണിക്കൂര്&#x200d; അഥവാ ഒരു ദിവസം കൃത്യമായി ലഭിക്കുന്നത് ഭൂമി അതിന്റെ അച്ചുതണ്ടില്&#x200d; കൃത്യമായി ഒരു തവണ കറങ്ങുന്നത് കൊണ്ടാണ്. അതായത്, ഭൂമി അതിന്റെ ചെരുവില്&#x200d; ഒരു തവണ തിരിയുന്ന സമയം. ഭൂമിയുടെ കറക്കം എന്നത് ഒരു ചെറിയ വേഗതയല്ല. ഭൂമി അപാരമായ വേഗതയിലാണ് കറങ്ങി കൊണ്ടിരിക്കുന്നത്. ഓരോ മണിക്കൂറിലും അത് 1,600 കിലോമീറ്റര്&#x200d; വേഗതയില്&#x200d; സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അതായത് നാം നില്&#x200d;ക്കുന്ന പ്രദേശം മണിക്കൂറില്&#x200d; 1,600 കി മീ. വേഗത്തില്&#x200d; തിരിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഓരോ സെക്കന്റിലും ഉദ്ദേശം അര കിലോമീറ്റര്&#x200d; വേഗത്തില്&#x200d; കറങ്ങിക്കൊണ്ടിരിക്കുന്നു. മാത്രമല്ല, ഭൂമി സൂര്യനെ ലക്ഷ്യംവെച്ച് സഞ്ചരിക്കുന്ന വേഗത എന്നത് മണിക്കൂറില്&#x200d; 1,08000 കിലോമീറ്റര്&#x200d; ആണ്. ഈ രണ്ട് ഭയാനകരമായ ചലനങ്ങള്&#x200d;ക്ക് നാം നില്&#x200d;ക്കുന്ന പ്രദേശം സദാ വിധേയമായിക്കൊണ്ടിരിക്കുകയാണ്. 1,08000 കി മീ. വേഗത്തില്&#x200d; മുന്നോട്ടും 1,600 കി മീ. വേഗത്തില്&#x200d; പിന്നോട്ടും തിരിഞ്ഞുകൊണ്ടിരിക്കുന്നുണ്ട് ഓരോ പ്രദേശവും. പക്ഷേ, എന്നിട്ടും ഈ ഭീമമായ കറക്കത്തിന്റെ നേര്&#x200d;ത്ത സ്പര്&#x200d;ശം പോലും അനുഭവപ്പെടുന്നില്ല എന്നത് പടച്ച റബ്ബിന്റെ കാരുണ്യം കൊണ്ട് മാത്രമാണ്. ഈ വേഗതക്ക് അനുസൃതമായ ഇളക്കവും കുലുക്കവും ഭൗമോപരിതലത്തില്&#x200d; അനുഭവപ്പെടുന്നുണ്ട് എങ്കില്&#x200d; മനുഷ്യന് സമാധാനപരമായ ജീവിതം തന്നെ സാധ്യമാകുമായിരുന്നില്ല. ഇത്രയും കൃത്യതയോടെയും ശാസ്ത്രീയമായുമാണ് അല്ലാഹു പ്രപഞ്ചത്തിന്റെ വ്യവസ്ഥയെ സ്ഥാപിച്ചിരിക്കുന്നത്. ഗുരുത്വാകര്&#x200d;ഷണ ബലം എന്നൊക്കെ അതിനെ ശാസ്ത്രീയമായി വിളിക്കുന്നു.</p>
<p><img src="https://img.freepik.com/premium-vector/clocks-moves-forward-one-hour-daylightsaving-time_166005-794.jpg?w=2000" alt="Premium Vector | The clocks moves forward one hour to daylightsaving time" /></p>
<p>ഓരോന്നിനും കൃത്യമായ വ്യവസ്ഥ അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. ഒന്നും ഒരണുവിട തെറ്റുകയില്ല. ഒന്നും അതിന്റെ സ്ഥാനത്തുനിന്നും തെന്നിമാറുകയില്ല. അല്ലാഹു പറയുന്നു: ഓരോന്നും അതിന്റെ ഭ്രമണപഥത്തില്&#x200d; കൃത്യമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു (അല്&#x200d; അമ്പിയാഅ്: 33), അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നല്&#x200d;കുകയും, എന്നിട്ട് (അതിന്) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ് (ത്വാഹാ: 50). കാലമടക്കമുള്ള പ്രപഞ്ചത്തിന്റെ ഓരോ ഘടകങ്ങളും ഇവ്വിധം ചിന്തയുടെ ഭണ്ഡാകാരങ്ങളാണ്.</p>
<p>കാലം മനുഷ്യ ജീവിതത്തിന്റെ ചാലക ശക്തിയാണ്. അതങ്ങനെയാണ് അങ്ങന ആകുന്നത് എന്ന് ആദ്യം ചിന്തിക്കാം. കാലം അതിന്റെ ഉത്ഭവത്തില്&#x200d;തന്നെ മൂന്നായി തരം തിരിയുന്നു. ഭൂതം, വര്&#x200d;ത്തമാനം, ഭാവി എന്നിങ്ങനെ. ഇത് സ്വാഭാവികതയാണ്. ആരും കാലത്തെ ഈ ഘട്ടങ്ങളിലക്ക് തിരിച്ചുവിടേണ്ടതില്ല. ഇങ്ങനെ മൂന്നാകുന്നതും അല്ലാഹുവിന്റെ മഹാ കാരുണ്യമാണ്. കാരണം, അപ്പോഴാണ് കാലം മനുഷ്യ ജീവിതത്തില്&#x200d; ഇടപെടുന്നത്. മനുഷ്യന്&#x200d; ചെയ്യുന്ന എല്ലാ കാര്യങ്ങളും തൊട്ടുടനെ തന്നെ ഭൂതകാലമായിത്തീരുന്നു. തുടര്&#x200d;ന്ന് അത് ശരിയായിരുന്നുവോ എന്ന് പരിശോധിക്കാന്&#x200d; മനുഷ്യന് വര്&#x200d;ത്തമാനകാലം അവസരമേകുന്നു. വര്&#x200d;ത്തമാനകാലത്തില്&#x200d; ഭൂതകാലത്തെ വിലയിരുത്തി ലഭിക്കുന്ന ഫലം അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും നടപ്പില്&#x200d;വരുത്താന്&#x200d; ഭാവികാലം സഹായകമാകുന്നു. ഗതകാലത്തില്&#x200d; സംഭവിച്ചത് തെറ്റായിരുന്നുവെങ്കില്&#x200d; അത് തിരുത്താന്&#x200d; അവസരം ലഭിക്കുന്നു. ശരിയായിരുന്നുവെങ്കില്&#x200d; വീണ്ടും കൂടുതല്&#x200d; ഉത്സാഹത്തോടെ അത് ചെയ്യാന്&#x200d; പ്രചോദനമാകുന്നു. ഇത് കാലത്തിന് മൂന്ന് ഘട്ടങ്ങള്&#x200d; ഉണ്ടായതുകൊണ്ട് ലഭ്യമാകുന്ന നേട്ടങ്ങളാണ്. ഈ ക്രമം തികച്ചും ദൈവീകമാണ് എന്ന് പറയുമ്പോള്&#x200d; അങ്ങനെ ഒരു ക്രമം നിശ്ചയിച്ചതിന്റെ പിന്നിലുള്ള തത്വവും ലക്ഷ്യവും ഈ വിധത്തില്&#x200d;തന്നെ ഉള്ളതായിരിക്കും. അതായത് മനുഷ്യന്&#x200d; കാലത്തോട് കാണിക്കേണ്ട മര്യാദ, ഭൂതകാലത്തില്&#x200d; ചെയ്ത എല്ലാ കാര്യങ്ങളെയും വര്&#x200d;ത്തമാനകാലത്തില്&#x200d; പരിശോധനക്ക് വിധേയമാക്കുകയും അതില്&#x200d; നിന്ന് ലഭിക്കുന്ന ഫലം അനുസരിച്ച് ഭാവികാലത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ്. ഇതു പക്ഷേ, മനുഷ്യന്&#x200d; എപ്പോഴും ചെയ്തുകൊള്ളണമെന്നില്ല. കാലത്തിന്റെ ഒഴുക്കില്&#x200d; അവന്&#x200d; അത്തരം പരിശോധനകള്&#x200d; മറന്നുപോയേക്കാം. സത്യത്തില്&#x200d;, അത്തരം കാര്യങ്ങള്&#x200d; മറക്കാതിരിക്കാന്&#x200d; വേണ്ടി ഉണ്ടാകുന്നതാണ് കാലവുമായി ബന്ധപ്പെട്ട അടിയന്തരങ്ങള്&#x200d;. അത് ചിലപ്പോള്&#x200d; പെരുന്നാള്&#x200d; പോലെയും ഹജ്ജ് പോലെയും മതപരമായ ചടങ്ങുകളോ ആരാധനകളോ ആയിരിക്കാം. അല്ലെങ്കില്&#x200d; മനുഷ്യര്&#x200d; ഗണിച്ചുവരുന്ന കാലത്തിന്റെ അടിയന്തരങ്ങളുമായിരിക്കാം.</p>
<p><img src="https://encrypted-tbn0.gstatic.com/images?q=tbn:ANd9GcSQ_sD-YRU-QnjvMuGWqmGd8kXGCctlJt1pmKsDXcO9Hhp1Sgl4fM2aiqJGKuBNzmAsCtU&amp;usqp=CAU" alt="Remember to Fall Back This Weekend! | The Bolt" /></p>
<p>അത്തരത്തിലുള്ള അടിയന്തരങ്ങളില്&#x200d; ഒന്നാണ് പുതുവര്&#x200d;ഷത്തിലേക്ക് കാലെടുത്തുവെക്കുന്ന സമയം. ഇവിടെ വെറുതെ കലണ്ടര്&#x200d; മാറ്റുകയല്ല, ആത്മപരിശോധനയോടെ മാത്രം അത് എടുത്തുവെക്കുകയും അതിന്റെ ഫലം മനസ്സില്&#x200d; തെളിഞ്ഞതിനുശേഷം മാത്രം പുതിയത് എടുക്കുകയും നിശ്ചയദാര്&#x200d;ഡ്യത്തോടെ മാത്രം സ്ഥാപിക്കുകയാണ് വേണ്ടത്. ഈ ആത്മ വിചാരണ ഇസ്‌ലാമിന്റെ അടിസ്ഥാന ആവശ്യമാണ്. അല്ലാഹു വിശ്വാസികളില്&#x200d; നിന്ന് അത് ആവശ്യപ്പെടുന്നുണ്ട്. അള്ളാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങള്&#x200d; അല്ലാഹുവിനെ സൂക്ഷിക്കുക. നാളേക്കുവേണ്ടി താന്&#x200d; തയ്യാറാക്കിയത് എന്തെന്ന് ഓരോ മനുഷ്യനും ആലോചിക്കട്ടെ. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്&#x200d; ചെയ്യുന്നതൊക്കെയും നന്നായി അറിയുന്നവനാണ് അല്ലാഹു (ഹശ്ര്:18). നബി(സ) പറഞ്ഞു: സ്വന്തത്തെ വിചാരണ ചെയ്ത് കീഴടക്കുകയും മരണാനന്തര (സൗഭാഗ്യ) ത്തിന് വേണ്ടി പ്രവര്&#x200d;ത്തിക്കുകയും ചെയ്തവനാണ് ബുദ്ധിമാന്&#x200d;. സ്വന്തത്തെ അതിന്റെ ഇച്ഛാനുസാരം ചലിപ്പിക്കുകയും അല്ലാഹുവിന്റെ പേരില്&#x200d; വ്യാമോഹം വെച്ചുപുലര്&#x200d;ത്തുകയും ചെയ്തവനാണ് ദുര്&#x200d;ബലന്&#x200d;. (അഹ്മദ്). ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഒരു പ്രധാന ധ്വനിയാണിത്.</p>
<p>ഒരു വര്&#x200d;ഷം കൂടി കഴിയുകയാണ്. അതായത് ജീവിതത്തിന്റെ ഒരു ഇല കൂടി പൊഴിയുന്നു. കഴിയുന്നതും പൊഴിയുന്നതും ഒരു വിധേനയും തിരിച്ചുവരാത്ത, തിരിച്ചുപിടിക്കാന്&#x200d; കഴിയാത്ത വിലപ്പെട്ട നീക്കിയിരിപ്പുകളാണ്. അതിനാല്&#x200d; കലണ്ടര്&#x200d; മാറ്റുമ്പോള്&#x200d; നിസ്സംഗത പുലര്&#x200d;ത്തുക ക്ഷന്തവ്യമല്ല. അത് നീതീകരിക്കാനും കഴിയില്ല. കാരണം, കടന്നുപോകുന്നത് വിലപ്പെട്ടതാണ്. പിന്നീട് എപ്പോഴെങ്കിലും വെളിവ് തെളിയുമ്പോള്&#x200d; പുലര്&#x200d; വെട്ടത്തില്&#x200d; കടല്&#x200d;ക്കരയില്&#x200d; കാറ്റേറ്റിരുന്ന അയാളെ പോലെ സങ്കടപ്പെട്ടിട്ട് കാര്യമുണ്ടാവില്ല. അയാള്&#x200d; വളരെ നേരത്തെ കടല്&#x200d;ക്കരയില്&#x200d; വന്നതായിരുന്നു. മനസ്സ് നിറയെ ചിന്തകളുടെ ഭാരം ഉണ്ടായിരുന്നതിനാല്&#x200d; കൂടിയാണ് അദ്ദേഹം ആ നേരത്ത് വന്നത് തന്നെ. മനസ്സ് ചിന്തകളിലൂടെ ഊളയിട്ട് നടക്കുമ്പോള്&#x200d; അയാളുടെ കൈകള്&#x200d; കടല്&#x200d; മണലില്&#x200d; പരതുന്നുണ്ടായിരുന്നു. കൈയില്&#x200d; ഒരു സഞ്ചി തടഞ്ഞു. അറിയാതെ അത് തുറന്നു. കല്ലുകള്&#x200d; പോലുള്ള അതിനുള്ളിലെ സാധനം കടലിലേക്ക് ഒന്നിന് പുറകെ ഒന്നായി എറിയുമ്പോള്&#x200d; ഒരു രസം തോന്നി. സഞ്ചിയിലെ സാധനം ഒന്നൊഴികെ എല്ലാം എറിഞ്ഞു കഴിഞ്ഞപ്പോഴേക്കും നേരം നന്നായി വെളുത്തു. അവസാനം എറിയാന്&#x200d; ഉള്ളതിലേക്ക് വെറുതെ നോക്കുമ്പോഴാണ് അതിന്റെ തിളക്കം കണ്ട് അയാളുടെ കണ്ണുകള്&#x200d; മഞ്ഞളിച്ചത്. അത് അമൂല്യമായ രത്‌നം ആയിരുന്നു. കയ്യില്&#x200d; വന്നതെല്ലാം എറിഞ്ഞു തുലച്ചതിലുള്ള നിരാശയോടെ എഴുന്നേല്&#x200d;ക്കുമ്പോള്&#x200d; അയാള്&#x200d;ക്ക് പൊട്ടിക്കരയണമെന്ന് തോന്നി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/when-time-changes-the-calendar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>2022 ഖത്തര്&#x200d; ലോകകപ്പ് വലിയ  വിജയമാകും: സ്‌കോട്ടിഷ് ഇതിഹാസതാരം</title>
		<link>https://www.chandrikadaily.com/2022-world-cup.html</link>
					<comments>https://www.chandrikadaily.com/2022-world-cup.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 28 Jul 2018 08:23:18 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[2022]]></category>
		<category><![CDATA[qatar]]></category>
		<category><![CDATA[world cup]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=96415</guid>

					<description><![CDATA[&#160; ദോഹ: 2022ല്&#x200d; ഖത്തര്&#x200d; ആതിഥ്യം വഹിക്കുന്ന ഫിഫ ലോകകപ്പ് വലിയ വിജയമാകുമെന്ന് സ്‌കോട്ടിഷ് ഫുട്‌ബോളിലെ ഇതിഹാസതാരം ഗ്രീം സൗനെസ്സ്. മൂന്നു ഫിഫ ലോകകപ്പ് ടൂര്&#x200d;ണമെന്റുകളില്&#x200d; കളിച്ചിട്ടുള്ള ഈ സ്‌കോട്ടിഷ് മിഡ്ഫീല്&#x200d;ഡര്&#x200d; ബിഇന്&#x200d;സ്‌പോര്&#x200d;ട്‌സിനെ കായികവിദഗ്ദ്ധന്&#x200d; എന്നനിലയില്&#x200d; ഖത്തറില്&#x200d; സ്ഥിരംസന്ദര്&#x200d;ശകനാണ്. 2022 ലോകകപ്പ് മികച്ച രീതിയില്&#x200d; സംഘടിപ്പിക്കാന്&#x200d; ഖത്തറിന് സാധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ വര്&#x200d;ഷത്തെ റഷ്യന്&#x200d; ലോകകപ്പിനെക്കുറിച്ച് ആശങ്കകള്&#x200d; പലരും പങ്കുവച്ചിരുന്നു. എന്നാല്&#x200d; അവയെല്ലാം മറികടന്ന് ഏറ്റവും മികച്ച ലോകകപ്പാണ് റഷ്യയില്&#x200d; നടന്നത്. 2022ല്&#x200d; ഖത്തറിലും [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ദോഹ: 2022ല്&#x200d; ഖത്തര്&#x200d; ആതിഥ്യം വഹിക്കുന്ന ഫിഫ ലോകകപ്പ് വലിയ വിജയമാകുമെന്ന് സ്‌കോട്ടിഷ് ഫുട്‌ബോളിലെ ഇതിഹാസതാരം ഗ്രീം സൗനെസ്സ്. മൂന്നു ഫിഫ ലോകകപ്പ് ടൂര്&#x200d;ണമെന്റുകളില്&#x200d; കളിച്ചിട്ടുള്ള ഈ സ്‌കോട്ടിഷ് മിഡ്ഫീല്&#x200d;ഡര്&#x200d; ബിഇന്&#x200d;സ്‌പോര്&#x200d;ട്‌സിനെ കായികവിദഗ്ദ്ധന്&#x200d; എന്നനിലയില്&#x200d; ഖത്തറില്&#x200d; സ്ഥിരംസന്ദര്&#x200d;ശകനാണ്.<br />
2022 ലോകകപ്പ് മികച്ച രീതിയില്&#x200d; സംഘടിപ്പിക്കാന്&#x200d; ഖത്തറിന് സാധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ വര്&#x200d;ഷത്തെ റഷ്യന്&#x200d; ലോകകപ്പിനെക്കുറിച്ച് ആശങ്കകള്&#x200d; പലരും പങ്കുവച്ചിരുന്നു. എന്നാല്&#x200d; അവയെല്ലാം മറികടന്ന് ഏറ്റവും മികച്ച ലോകകപ്പാണ് റഷ്യയില്&#x200d; നടന്നത്. 2022ല്&#x200d; ഖത്തറിലും അതുതന്നെ ആവര്&#x200d;ത്തിക്കും- സൗനെസ്സ് പറഞ്ഞു. ഖത്തര്&#x200d; ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്&#x200d; ഡെലിവറി ആന്റ് ലെഗസിയുടെ പവലിയന്&#x200d; സന്ദര്&#x200d;ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിവര്&#x200d;പൂളിന്റെ മുന്&#x200d;നിര താരമായിരുന്ന ഗ്രീം സൗനെസ്സ് മൂന്ന് യൂറോപ്യന്&#x200d; കപ്പുകള്&#x200d; സ്വന്തമാക്കുകയും ചെയ്തു. ഖത്തര്&#x200d; 2022 ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം വലിയ വാര്&#x200d;ത്തയാണ്.<br />
ഏഷ്യ ആതിഥ്യം വഹിക്കുന്ന രണ്ടാമത്തെ ലോകകപ്പാണിത്. ഖത്തറില്&#x200d; ലോകകപ്പ് സംഘടിപ്പിക്കപ്പെടുന്നതിനായി ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് താനെന്നും സൗനെസ്സ് പറഞ്ഞു. അനിതരസാധാരണമായ ഒന്നായിരിക്കും 2022ല്&#x200d; ലോകം കാണാന്&#x200d; പോകുന്നത്. ഫുട്‌ബോള്&#x200d; ആസ്വാദകര്&#x200d;ക്ക് ഒരേ ഹോട്ടലില്&#x200d; താമസിച്ചുകൊണ്ട് വിവിധ സ്‌റ്റേഡിയങ്ങളിലെ മത്സരങ്ങള്&#x200d; ആസ്വദിക്കാനാകും. ഒരു ദിവസം രണ്ടു മത്സരങ്ങള്&#x200d; നേരിട്ടുകാണാനാകുമെന്നത് കായികപ്രേമികളെ സംബന്ധിച്ചിടത്തോളം മികച്ച അനുഭവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് വലിയ രാജ്യങ്ങളില്&#x200d; നടക്കുമ്പോള്&#x200d; ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് എത്താന്&#x200d; ദീര്&#x200d;ഘനേരം യാത്ര ചെയ്യേണ്ടതായി വരും. 1978ല്&#x200d; അര്&#x200d;ജന്റീനയിലും 1982ല്&#x200d; സ്‌പെയിനിലും 1986ല്&#x200d; മെക്‌സിക്കോയിലും നടന്ന ലോകകപ്പുകളില്&#x200d; ബൂട്ടണിഞ്ഞിട്ടുള്ള സൗനെസ്സ് തന്റെ ലോകകപ്പ് അനുഭവങ്ങളും പങ്കുവച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2022-world-cup.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റഷ്യയില്&#x200d; നാളെ കൊടിയിറങ്ങും; 2022 ലോകകപ്പിന്റെ ദീപശിഖ പുടിനില്&#x200d; നിന്നും ഖത്തര്&#x200d; അമീര്&#x200d; ഏറ്റുവാങ്ങും</title>
		<link>https://www.chandrikadaily.com/qatar-2022-will-be-held-in-november-and-december.html</link>
					<comments>https://www.chandrikadaily.com/qatar-2022-will-be-held-in-november-and-december.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 14 Jul 2018 07:03:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2022]]></category>
		<category><![CDATA[FIFA world cup 2018]]></category>
		<category><![CDATA[QATAR SPORTS]]></category>
		<category><![CDATA[Qatar world cup]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=94465</guid>

					<description><![CDATA[ആര്&#x200d; റിന്&#x200d;സ് ദോഹ: റഷ്യന്&#x200d; ലോകകപ്പിന് നാളെ കൊടിയിറങ്ങുന്നതോടെ ഖത്തര്&#x200d; ലോകകപ്പിനായുള്ള കാത്തിരിപ്പിനു തുടക്കമാകും. നാളെ ഫ്രാന്&#x200d;സ്- ക്രൊയേഷ്യ കലാശപ്പോരാട്ടത്തിനുശേഷം ലോകകപ്പിന്റെ ആതിഥ്യം ഔദ്യോഗികമായി ഖത്തര്&#x200d; ഏറ്റുവാങ്ങും. റഷ്യന്&#x200d; പ്രസിഡന്റ് വ്‌ളാഡിമിര്&#x200d; പുടിനില്&#x200d; നിന്നും അമീര്&#x200d; ശൈഖ് തമീം ബിന്&#x200d; ഹമദ് അല്&#x200d;താനി ദീപശിഖ സ്വീകരിക്കുമെന്ന് ക്രെംലിന്&#x200d; വക്താവ് വ്യക്തമാക്കി. ഫിഫ പ്രസിഡന്റ് ജിയാനി ഇന്&#x200d;ഫന്റിനൊയ്‌ക്കൊപ്പം അമീറും റഷ്യന്&#x200d; പ്രസിഡന്റും കലാശപ്പോരാട്ടം വീക്ഷിക്കും. അതേസമയം 2022ലെ ഖത്തര്&#x200d; ലോകകപ്പ് നവംബര്&#x200d;- ഡിസംബര്&#x200d; മാസങ്ങളില്&#x200d; തന്നെ നടക്കും. മുന്&#x200d;നിശ്ചയിച്ച [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ആര്&#x200d; റിന്&#x200d;സ്</strong></p>
<p>ദോഹ: റഷ്യന്&#x200d; ലോകകപ്പിന് നാളെ കൊടിയിറങ്ങുന്നതോടെ ഖത്തര്&#x200d; ലോകകപ്പിനായുള്ള കാത്തിരിപ്പിനു തുടക്കമാകും. നാളെ ഫ്രാന്&#x200d;സ്- ക്രൊയേഷ്യ കലാശപ്പോരാട്ടത്തിനുശേഷം ലോകകപ്പിന്റെ ആതിഥ്യം ഔദ്യോഗികമായി ഖത്തര്&#x200d; ഏറ്റുവാങ്ങും. റഷ്യന്&#x200d; പ്രസിഡന്റ് വ്‌ളാഡിമിര്&#x200d; പുടിനില്&#x200d; നിന്നും അമീര്&#x200d; ശൈഖ് തമീം ബിന്&#x200d; ഹമദ് അല്&#x200d;താനി ദീപശിഖ സ്വീകരിക്കുമെന്ന് ക്രെംലിന്&#x200d; വക്താവ് വ്യക്തമാക്കി. ഫിഫ പ്രസിഡന്റ് ജിയാനി ഇന്&#x200d;ഫന്റിനൊയ്‌ക്കൊപ്പം അമീറും റഷ്യന്&#x200d; പ്രസിഡന്റും കലാശപ്പോരാട്ടം വീക്ഷിക്കും.</p>
<p>അതേസമയം 2022ലെ ഖത്തര്&#x200d; ലോകകപ്പ് നവംബര്&#x200d;- ഡിസംബര്&#x200d; മാസങ്ങളില്&#x200d; തന്നെ നടക്കും. മുന്&#x200d;നിശ്ചയിച്ച തീയതികളില്&#x200d; യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് ഫിഫ പ്രഖ്യാപിച്ചു. റഷ്യന്&#x200d; ലോകകപ്പിന്റെ സമാപനത്തോടനുബന്ധിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്&#x200d;ഫന്റിനോ നടത്തിയ വാര്&#x200d;ത്താസമ്മേളനത്തിലാണ് ഖത്തര്&#x200d; ലോകകപ്പിന്റെ തീയതി മാറ്റില്ലെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചത്. 2022 നവംബര്&#x200d; 21നാണ് ഖത്തര്&#x200d; ലോകകപ്പിന്റെ കിക്കോഫ്.<br />
ഫൈനല്&#x200d; ഡിസംബര്&#x200d; 18ന് നടക്കും. 28 ദിവസം നീണ്ടുനില്&#x200d;ക്കുന്ന ക്രമത്തിലാണ് ഫിഫ തീയതി പ്രഖ്യാപിച്ചത്. ഫിക്‌സ്ചര്&#x200d; പിന്നീട് പ്രഖ്യാപിക്കും. ഖത്തറിന്റെ ദേശീയദിനത്തിലാണ് ഫൈനല്&#x200d; എന്നത് ഡിസംബര്&#x200d; 18ലെ ആഘോഷ രാവിന്റെ മാറ്റുകൂട്ടും. തീയതി മാറ്റില്ലെന്ന് ഇതുസംബന്ധിച്ച് മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യങ്ങള്&#x200d;ക്ക് ഫിഫ പ്രസിഡന്റ് മറുപടി നല്&#x200d;കി. വിവിധ ഫുട്‌ബോള്&#x200d;ലീഗുകളെ ബാധിക്കാത്ത വിധത്തിലായിരിക്കും ലോകകപ്പ് ക്രമീകരിക്കുക. നവംബര്&#x200d;- ഡിസംബര്&#x200d; മാസങ്ങളിലായിരിക്കും ലോകകപ്പെന്ന് യൂറോപ്യന്&#x200d;ലീഗിനെയും ലോകത്തെമ്പാടുമുള്ള മറ്റു ലീഗുകളെയും ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. അവര്&#x200d; അതിനനുസരിച്ച് മത്സരങ്ങള്&#x200d; ക്രമീകരിക്കും. ഇക്കാര്യം നേരത്തെ തന്നെ തീരുമാനിച്ചതാണ്.<br />
<iframe loading="lazy" src="https://www.youtube.com/embed/OMJgFURWobs" width="640" height="360" frameborder="0" allowfullscreen="allowfullscreen"></iframe><br />
അതില്&#x200d; യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് ഇന്&#x200d;ഫന്റിനോ അറിയിച്ചു. ഖത്തര്&#x200d; ലോകകപ്പില്&#x200d; ടീമുകളുടെ എണ്ണം ഉയര്&#x200d;ത്തുന്ന കാര്യത്തില്&#x200d; തീരുമാനമെടുത്തിട്ടില്ല. നിലവില്&#x200d; 32 ടീമുകള്&#x200d; പങ്കെടുക്കുന്ന ലോകകപ്പായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ടീമുകളുടെ എണ്ണം 48 ആയി വര്&#x200d;ധിപ്പിക്കണമെങ്കില്&#x200d; ആദ്യം ഖത്തറുമായി ചര്&#x200d;ച്ച ചെയ്യണം. ഇക്കാര്യത്തില്&#x200d; തീരുമാനമൊന്നുമുണ്ടായിട്ടില്ലെന്നും സാധ്യതകളെല്ലാം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്&#x200d; പ്രീമിയര്&#x200d; ലീഗ് നിര്&#x200d;ത്തിവച്ചായിരിക്കും 2022ലെ ലോകകപ്പ് നടക്കുന്നത്. 2019 മുതല്&#x200d; 2024 വരെയുള്ള രാജ്യാന്തര മത്സരകലണ്ടര്&#x200d; പരിശോധിച്ചശേഷമാണ് തീയതിയില്&#x200d; ഫിഫ നേരത്തെ തീരുമാനമെടുത്തത്. ലോകകപ്പില്&#x200d; പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെയും കളിക്കാരെ നവംബര്&#x200d; പതിന്നാലിന് മുമ്പ് അവരവരുടെ രാജ്യങ്ങള്&#x200d;ക്ക് വിട്ടുനല്&#x200d;കാന്&#x200d; ബന്ധപ്പെട്ട ക്ലബ്ബുകള്&#x200d; തയാറാകണമെന്ന് ഫിഫ നിര്&#x200d;ദേശിച്ചിട്ടുണ്ട്. 2022 ഒക്ടോബറില്&#x200d; കോണ്ടിനെന്റല്&#x200d; ചാമ്പ്യന്&#x200d;ഷിപ്പുകള്&#x200d;ക്കോ സൗഹൃദ മത്സരങ്ങള്&#x200d;ക്കോ തീയതി നിശ്ചയിക്കരുതെന്നും ഫിഫ നിര്&#x200d;ദേശിച്ചിട്ടുണ്ട്. ഡിസംബര്&#x200d; ഒന്നിന് ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്&#x200d; അവസാനിക്കും. ലോകകപ്പ് ഫൈനലിന് പിന്നാലെ ഡിസംബര്&#x200d; 26 യൂറോപ്യന്&#x200d; പ്രീമിയര്&#x200d; ലീഗ് പുനരാരംഭിക്കും.<br />
സാധാരണയേക്കാള്&#x200d; ഏറ്റവും നീളം കുറഞ്ഞ ലോകകപ്പ് കൂടിയാകും ഖത്തര്&#x200d; ലോകകപ്പ്.</p>
<div id="attachment_94473" style="width: 780px" class="wp-caption aligncenter"><img aria-describedby="caption-attachment-94473" loading="lazy" class="size-full wp-image-94473" src="https://www.chandrikadaily.com/wp-content/uploads/2018/07/afbbb3bb0cd79b5a6e3aaa57ee983a431459dc6a.jpg" alt="" width="770" height="519" srcset="https://www.chandrikadaily.com/wp-content/uploads/2018/07/afbbb3bb0cd79b5a6e3aaa57ee983a431459dc6a.jpg 770w, https://www.chandrikadaily.com/wp-content/uploads/2018/07/afbbb3bb0cd79b5a6e3aaa57ee983a431459dc6a-300x202.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/07/afbbb3bb0cd79b5a6e3aaa57ee983a431459dc6a-768x518.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/07/afbbb3bb0cd79b5a6e3aaa57ee983a431459dc6a-696x469.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/07/afbbb3bb0cd79b5a6e3aaa57ee983a431459dc6a-623x420.jpg 623w" sizes="(max-width: 770px) 100vw, 770px" /><p id="caption-attachment-94473" class="wp-caption-text">മോസ്‌കോയിലെ മജ്‌ലിസ് ഖത്തര്&#x200d; ഫിഫ ജനറല്&#x200d; സെക്രട്ടറി ഫാത്തിമ സമൂറ സന്ദര്&#x200d;ശിക്കുന്നു</p></div>
<p>നവംബര്&#x200d;- ഡിസംബര്&#x200d; മാസങ്ങളില്&#x200d; ലോകകപ്പ് നടത്തുകയെന്നത് അസാധാരണവും ചരിത്രപരവുമായ തീരുമാനമാണ്. ദേശീയ ദിനത്തില്&#x200d; ഫൈനല്&#x200d; നടക്കുന്നത് ഖത്തറിന്റെ സംബന്ധിച്ചിടത്തോളം ഇരട്ടിമധുരമാണ്. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ശൈത്യകാലത്ത് ലോകകപ്പ് നടക്കുന്നത്. നിരവധി ചര്&#x200d;ച്ചകള്&#x200d;ക്കും ചര്&#x200d;ച്ചകള്&#x200d;ക്കും കൂടിയാലോചനകള്&#x200d;ക്കും വിലയിരുത്തലുകള്&#x200d;ക്കുംശേഷമാണ് തീയതി സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുന്നത്. സാധാരണഗതിയില്&#x200d; ജൂണ്&#x200d;-ജൂലൈ മാസങ്ങളിലാണ് ലോകകപ്പ് നടക്കാറുള്ളത്. അതില്&#x200d; നിന്നും വ്യത്യസ്തമായി ഖത്തറിലെ കാലാവസ്ഥ കണക്കിലെടുത്താണ് ലോകകപ്പ് വര്&#x200d;ഷാവസാനത്തേക്ക് മാറ്റാന്&#x200d; ഫിഫ തീരുമാനിച്ചിരിക്കുന്നത്.<br />
ഏതു സാഹചര്യത്തിലും മത്സരങ്ങള്&#x200d; നടത്താന്&#x200d; സന്നദ്ധമാണെന്നാണ് ഇക്കാര്യത്തില്&#x200d; ഖത്തര്&#x200d; തുടക്കംമുതല്&#x200d; നിലപാട് എടുത്തിരുന്നു. 2022ല്&#x200d; ഖത്തറില്&#x200d; നടക്കുന്ന ഫിഫ ലോകകപ്പിനായുള്ള ഒരുക്കങ്ങള്&#x200d; ദ്രുതഗതിയില്&#x200d; പുരോഗമിക്കുന്നു. ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്&#x200d; ഡെലിവറി ആന്റ് ലെഗസിയാണ് ഇതിനു നേതൃത്വം നല്&#x200d;കുന്നത്.</p>
<p>അടിസ്ഥാനസൗകര്യവികസനപദ്ധതികളെല്ലാം മികച്ച രീതിയില്&#x200d; പോകുന്നു. എട്ടു സ്‌റ്റേഡിയങ്ങളുടെ നിര്&#x200d;മാണപ്രവര്&#x200d;ത്തികളാണ് ഇപ്പോള്&#x200d; വിവിധ ഘട്ടങ്ങളിലായി നടക്കുന്നത്.<br />
20,000 കോടി ഡോളറാണ് ലോകകപ്പിനായി രാജ്യം ചെലവഴിക്കുന്നത്. സ്റ്റേഡിയങ്ങളുടെ നിര്&#x200d;മാണത്തിനു പുറമെ റോഡുകള്&#x200d;, പുതിയ വിമാനത്താവളം, ആസ്പത്രികള്&#x200d; തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ഉള്&#x200d;പ്പെടുന്നുണ്ട്.<br />
മിഡില്&#x200d;ഈസ്റ്റില്&#x200d; ഇതാദ്യമായാണ് ലോകകപ്പ് നടക്കുന്നതെന്ന സവിശേഷതയുണ്ട്. മധ്യപൂര്&#x200d;വ മേഖലയുടേയും അറബ് ലോകത്തിന്റെയും ഖത്തറിന്റേയും പൈതൃകം പ്രതിഫലിപ്പിക്കുന്നതും അത്യാധുനിക സൗകര്യങ്ങളുള്ളതുനായിരിക്കും സ്റ്റേഡിയങ്ങളെല്ലാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/qatar-2022-will-be-held-in-november-and-december.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>2022 ഫുട്‌ബോള്‍ ലോകകപ്പ്: അല്‍തുമാമ സ്‌റ്റേഡിയം; തലപ്പാവ് മാതൃകയുമായി ഖത്തര്‍</title>
		<link>https://www.chandrikadaily.com/qatar-world-cup-2022-al-thumama-stadium-revealed.html</link>
					<comments>https://www.chandrikadaily.com/qatar-world-cup-2022-al-thumama-stadium-revealed.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 20 Aug 2017 18:48:58 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2022]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[qatar]]></category>
		<category><![CDATA[worldcup]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41105</guid>

					<description><![CDATA[ദോഹ: 2022 ലോകകപ്പിനുള്ള തയാറെടുപ്പുകള്‍ക്ക് വേഗത കൂട്ടി ഖത്തര്‍. ഇതിന്റെ ഭാഗമായി പുതുതായി പണി ആരംഭിക്കുന്ന അല്‍ തുമാമ സ്റ്റേഡിയത്തിന്റെ മാതൃക ഖത്തര്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്തിറക്കി. അറബികളുടെ പരമ്പരാഗത തലപ്പാവ് &#8216;ഖാഫിയ&#8217; മാതൃകയിലാണ് ആറാമത്തെ സ്റ്റേഡിയമായ അല്‍തുമാമ നിര്‍മിക്കുന്നത്. ഖത്തറിലെ ചൂട് കാലാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് സ്റ്റേഡിയം. 18 ഡിഗ്രി വരെ ഊഷ്മാവ് ക്രമീകരിക്കാവുന്ന രീതിയില്‍ എയര്‍ കണ്ടീഷനിങ് സൗകര്യത്തോട് കൂടിയായിരിക്കും 40,000 പേരെ ഉള്‍ക്കൊള്ളാവുന്ന അല്‍തുമാമ സ്റ്റേഡിയം. നേരത്തെ നാല് പരിശീലന [&#8230;]]]></description>
										<content:encoded><![CDATA[<p>ദോഹ: 2022 ലോകകപ്പിനുള്ള തയാറെടുപ്പുകള്&#x200d;ക്ക് വേഗത കൂട്ടി ഖത്തര്&#x200d;. ഇതിന്റെ ഭാഗമായി പുതുതായി പണി ആരംഭിക്കുന്ന അല്&#x200d; തുമാമ സ്റ്റേഡിയത്തിന്റെ മാതൃക ഖത്തര്&#x200d; ഫുട്‌ബോള്&#x200d; ഫെഡറേഷന്&#x200d; പുറത്തിറക്കി. അറബികളുടെ പരമ്പരാഗത തലപ്പാവ് &#8216;ഖാഫിയ&#8217; മാതൃകയിലാണ് ആറാമത്തെ സ്റ്റേഡിയമായ അല്&#x200d;തുമാമ നിര്&#x200d;മിക്കുന്നത്.</p>
<p>ഖത്തറിലെ ചൂട് കാലാവസ്ഥയില്&#x200d; ആശങ്ക പ്രകടിപ്പിച്ചവര്&#x200d;ക്കുള്ള മറുപടി കൂടിയാണ് സ്റ്റേഡിയം. 18 ഡിഗ്രി വരെ ഊഷ്മാവ് ക്രമീകരിക്കാവുന്ന രീതിയില്&#x200d; എയര്&#x200d; കണ്ടീഷനിങ് സൗകര്യത്തോട് കൂടിയായിരിക്കും 40,000 പേരെ ഉള്&#x200d;ക്കൊള്ളാവുന്ന അല്&#x200d;തുമാമ സ്റ്റേഡിയം. നേരത്തെ നാല് പരിശീലന പിച്ചുകള്&#x200d; മാത്രമുണ്ടായിരുന്ന സ്ഥലത്ത് ഒരു ബൂട്ടിക് ഹോട്ടല്&#x200d;, പരിശീലന ഗ്രൗണ്ടുകള്&#x200d;, വോളിബോള്&#x200d;, ഹാന്&#x200d;ഡ്‌ബോള്&#x200d;, ബാസ്‌കറ്റ്‌ബോള്&#x200d; കോര്&#x200d;ട്ടുകള്&#x200d;, അക്വാട്ടിക് കേന്ദ്രം, കുതിരയോട്ടത്തിനും, ഓട്ടത്തിനും, സൈക്ലിങിനുമുള്ള ട്രാക്കുകള്&#x200d; എന്നിവയും സ്‌റ്റേഡിയത്തിന്റെ ഭാഗമായുണ്ടാകും.</p>
<blockquote class="twitter-video" data-lang="en">
<p dir="ltr" lang="en">Introducing Al Thumama Stadium! Our sixth proposed 2022 FIFA World Cup<img src="https://s.w.org/images/core/emoji/13.1.0/72x72/2122.png" alt="™" class="wp-smiley" style="height: 1em; max-height: 1em;" /> venue. <a href="https://twitter.com/hashtag/Qatar2022?src=hash">#Qatar2022</a> <a href="https://twitter.com/hashtag/AlThumamaStadium?src=hash">#AlThumamaStadium</a> <a href="https://t.co/2Mytbek3EI">pic.twitter.com/2Mytbek3EI</a></p>
<p>— Road to 2022 (@roadto2022) <a href="https://twitter.com/roadto2022/status/899224515917471744">August 20, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script><br />
ലോകകപ്പിന് ശേഷവും സ്റ്റേഡിയം ദീര്&#x200d;ഘകാലത്തേക്ക് പ്രവര്&#x200d;ത്തിക്കാവുന്ന രീതിയിലാണ് രൂപകല്&#x200d;പന ചെയ്തിട്ടുള്ളത്. ലോകകപ്പിനായി 41084 കോടി രൂപയുടെ നിര്&#x200d;മാണ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കാണ് ഖത്തര്&#x200d; പദ്ധതിയിടുന്നത്. മറ്റ് നാല് സ്റ്റേഡിയങ്ങള്&#x200d; കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ഫൈനല്&#x200d; വേദിയടക്കം രണ്ട് സ്റ്റേഡിയങ്ങള്&#x200d; ഉടന്&#x200d; പ്രഖ്യാപിക്കും. ഖത്തര്&#x200d; തലസ്ഥാനമായ ദോഹയില്&#x200d; നിന്നും നാല് മൈല്&#x200d; അകലെയാണ് അല്&#x200d;തുമാമ സ്‌റ്റേഡിയം പണി കഴിപ്പിക്കുന്നത്. ലോകകപ്പ് വേദിയായ ഖലീഫ ഇന്റര്&#x200d; നാഷണല്&#x200d; സ്റ്റേഡിയം മെയില്&#x200d; പണി പൂര്&#x200d;ത്തീകരിച്ചിരുന്നു. ക്വാര്&#x200d;ട്ടര്&#x200d; ഫൈനല്&#x200d; വരെയുള്ള മത്സരങ്ങളായിരിക്കും അല്&#x200d;തുമാമയില്&#x200d; നടക്കുക. 80,000 പേരെ ഉള്&#x200d;ക്കൊള്ളാവുന്ന ലുസൈല്&#x200d; സ്റ്റേഡിയത്തിലായിരിക്കും ലോകകപ്പിന്റെ ഉദ്ഘാചടനം നടക്കുക. ഇതിനു പുറമെ 2018 അവസാനത്തോടെ പണി പൂര്&#x200d;ത്തിയാവുന്ന അല്&#x200d; ബയ്ത്ത്, അല്&#x200d; വക്‌റഹ് സ്റ്റേഡിയങ്ങളും, 2019 ആദ്യത്തില്&#x200d; പണി പൂര്&#x200d;ത്തീകരിക്കുമെന്ന് കരുതുന്ന അല്&#x200d; റയ്യാന്&#x200d; സ്റ്റേഡിയം, 2019 അവസാനത്തോടെ പണി പൂര്&#x200d;ത്തീകരിക്കുമെന്ന് കരുതുന്ന ഖത്തര്&#x200d; ഫൗണ്ടേഷന്&#x200d; സ്റ്റേഡിയം എന്നിവയാണ് ഇതിനോടകം പ്രഖ്യാപിച്ചിട്ടുള്ളത്. റാസ് അബൂ അബൗദ്, ലുസൈല്&#x200d; സ്റ്റേഡിയങ്ങളുടെ പദ്ധതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.<br />
ഇത് താമസിയാതെ ഉണ്ടാകും. 80,000 പേരെ ഉള്&#x200d;ക്കൊള്ളാവുന്ന രീതിയില്&#x200d; വിപുലമായ സൗകര്യത്തോടെയായിരിക്കും ലുസൈല്&#x200d; സ്‌റ്റേഡിയത്തിന്റെ നിര്&#x200d;മാണമെന്നാണ് വിവരം. പണി പൂര്&#x200d;ത്തീകരിച്ച ഖലീഫ സ്റ്റേഡിയത്തിനു പുറമെയുള്ള എല്ലാ സ്‌റ്റേഡിയങ്ങളുടേയും നിര്&#x200d;മാണ പ്രവര്&#x200d;ത്തനങ്ങള്&#x200d; ആരംഭിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/qatar-world-cup-2022-al-thumama-stadium-revealed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
