2022worldcup – Chandrika Daily https://www.chandrikadaily.com Sat, 03 Dec 2022 05:04:05 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg 2022worldcup – Chandrika Daily https://www.chandrikadaily.com 32 32 അകത്തോ പുറത്തോ ഇന്നറിയാം https://www.chandrikadaily.com/inside-or-out.html https://www.chandrikadaily.com/inside-or-out.html#respond Sat, 03 Dec 2022 05:04:05 +0000 https://www.chandrikadaily.com/?p=224902 ദോഹ: റയാനിലെ അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തിലെ ഈ പോരാട്ടം അര്‍ജന്റീനക്ക് വാക്കോവര്‍ അല്ലേ എന്ന് ചില പാശ്ചാത്യ മാധ്യമങ്ങള്‍ ചോദിക്കുന്നുണ്ട്. അതിന് കൃത്യമായ ഉത്തരം ഓസ്‌ട്രേലിയക്കാര്‍ നല്‍കുന്നുമുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ വമ്പന്മാരെ മറിച്ചിട്ട് കരുത്തരായാണ് ഞങ്ങള്‍ വന്നത്. ആ ധൈര്യം ചെറുതല്ലെന്നാണ് കോച്ച് ഗ്രഹാം ആര്‍നോള്‍ഡ് വ്യക്തമാക്കുന്നത്. ഖത്തര്‍ ലോകകപ്പിലെ അപ്രവചനീയത്വം മല്‍സരത്തിന് നല്‍കുന്നത് കരുത്താണ്. ഗ്രൂപ്പ് ഡിയില്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, തുണീഷ്യ എന്നിവര്‍ക്കൊപ്പമായിരുന്നു ഓസീസ്. നോക്കൗട്ടിലെത്തുമെന്ന് ആരും പറഞ്ഞില്ല. പക്ഷേ ഫ്രാന്‍സിനോട് മാത്രം തോല്‍വി പിണഞ്ഞ് ഡെന്‍മാര്‍ക്കിനെ കീഴടക്കിയാണ് അവര്‍ അവസാന പതിനാറിലേക്ക് യോഗ്യത നേടിയത്. വര്‍ത്തമാന കാല യൂറോപ്യന്‍ ഫുട്‌ബോളില്‍ അജയ്യരായിരുന്നു ക്രിസ്റ്റിയന്‍ എറിക്‌സണ്‍ സംഘം. അവരെ വീഴ്ത്തിയുള്ള വരവ് അര്‍ജന്റീനക്കാര്‍ക്ക് വെല്ലുവിളിയാണ്. പക്ഷേ മെസിയുടെ സംഘം നന്നായി പേസ് ചെയ്തിരിക്കുന്നു. ആദ്യ മല്‍സരത്തില്‍ സഊദി അറേബ്യക്ക് മുന്നിലേറ്റ തോല്‍വിക്ക് ശേഷം മെക്‌സിക്കോയെയും പോളണ്ടിനെയും വ്യക്തമായ മാര്‍ജിനില്‍ തോല്‍പ്പിച്ചു. അതാണ് ടീമിന് കരുത്താവുന്നത്. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരമെന്ന നിലയില്‍ ഉച്ചവെയിലില്‍ അര്‍ജന്റീന തളര്‍ന്നു എന്നത് യാഥാര്‍ത്ഥ്യം. പിന്നീട് നടന്ന രണ്ട് മല്‍സരങ്ങളും രാത്രിയിലായിരുന്നു. ഇതില്‍ ടീം ഏറെ മെച്ചപ്പെട്ടത് അവസാന മല്‍സരത്തിലായിരുന്നു.

റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയുടെ പോളണ്ടിന് ഒരു അവസരവും നല്‍കാതെയായിരുന്നു രണ്ട് ഗോള്‍ വിജയം. നായകന്‍ ലിയോ മെസി പെനാല്‍ട്ടി പാഴാക്കിയെങ്കിലും അദ്ദേഹം തന്നെയായിരുന്നു ടീമിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ഇന്ന് മെസിയെ എങ്ങനെ തളക്കുമെന്നത് തന്നെയാണ് ഓസീസ് തലവേദന. പോളണ്ടുകാര്‍ മെസിയെ പൂട്ടിയപ്പോള്‍ മറ്റ് മുന്‍നിരക്കാര്‍ സ്വതന്ത്രരായി ഗോളുകള്‍ നേടി. അത് ഇന്നും സംഭവിക്കാം. മെസി ഇതിനകം രണ്ട് ഗോളുകളാണ് ലോകകപ്പില്‍ സ്‌കോര്‍ ചെയ്തത്. ആദ്യ മല്‍സരത്തിലെ പെനാല്‍ട്ടി ഗോളും മെക്‌സിക്കോക്കെതിരെ സുന്ദരമായ മറ്റൊരു ഗോളും. ഏഴ് തവണ ബാലന്‍ഡിയോര്‍ സ്വന്തമാക്കിയ സൂപ്പര്‍ താരം പതിയെ ഫോമിലേക്ക് വരുമ്പോള്‍ ഓസ്‌ട്രേലിയക്കാരുടെ ഗെയിം പ്ലാനും പ്രധാനമാണ്. പോളണ്ടിന് പിഴച്ചത് മെസിയില്‍ ശ്രദ്ധിച്ചത് കൊണ്ടാണ് എന്ന സത്യം ഓസീസ് മനസിലാക്കുന്നു. മെസിയെ ഭയന്ന് സമ്പൂര്‍ണ പ്രതിരോധ ഗെയിമായിരുന്നു പോളണ്ട് കളിച്ചത്. അതിനവര്‍ കനത്ത വില നല്‍കേണ്ടി വന്നു. ഓസ്‌ട്രേലിയക്കാര്‍ ആ വഴി തിരഞ്ഞെടുത്തേക്കില്ല. പക്ഷേ പ്രതിരോധം ജാഗ്രത പാലിക്കാത്ത പക്ഷം ഡി മരിയയും അകുനോയുമെല്ലാം പറന്ന് കയറും. നിലവില്‍ പ്രവചനക്കാര്‍ 81 ശതമാനം സാധ്യത കല്‍പ്പിക്കുന്നത് അര്‍ജന്റീനക്കാണ്.

ലോക റാങ്കിംഗില്‍ 38 ലാണ് ഓസ്‌ട്രേലിയക്കാര്‍. പക്ഷേ ഡെന്‍മാര്‍ക്കിനെ പോലെ വമ്പന്‍ യൂറോപ്യന്‍ സംഘത്തെ തോല്‍പ്പിക്കാമെങ്കില്‍ എന്ത് കൊണ്ട് അര്‍ജന്റീനയെ തോല്‍പ്പിച്ച് കൂടാ എന്നാണ് ഓസീസ് ഡിഫന്‍ഡര്‍ മിലോസ് ഡാഗ്‌നിക് ചോദിക്കുന്നത്. മെസിയെ ബഹുമാനമാണ്. ലോകത്തെ ഏറ്റവും മികച്ച താരമാണ്. പക്ഷേ ഞങ്ങള്‍ക്കും ലോകകപ്പ് ഉയര്‍ത്താന്‍ മോഹമുണ്ടല്ലോ… അതിനാല്‍ ശക്തമായി തന്നെ കളിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ടീമിലെ പതിനൊന്ന് പേരും മെസിയല്ലല്ലോ എന്ന് ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു. ലോക റാങ്കിംഗ് നോക്കുമ്പോള്‍ എത്രയോ മുന്നിലാണ് അര്‍ജന്റീന. അവരുടെ താരങ്ങളും ഒന്നിനൊന്ന് മികച്ചവര്‍. ബെഞ്ചിലിരിക്കുന്ന ലത്തുറോ മാര്‍ട്ടിനസും പൗളോ ഡിബാലയുമെല്ലാം മിടുക്കര്‍ -മിലോസ് പറയുന്നു. എന്നാല്‍ ഹെഡ് കോച്ച് ഗ്രഹാം ആര്‍നോള്‍ഡ് കാര്യം പറയുന്നു. മെസിയെ അംഗീകരിക്കുന്നു. പക്ഷേ പോളണ്ട് ചെയ്ത രീതിയില്‍ മെസിയെ മാത്രം കേന്ദ്രീകരിക്കില്ല. ഫ്രാന്‍സിനെതിരെ 4-1 ന് തോല്‍ക്കാന്‍ കാരണം ലോക ചാമ്പ്യന്മാരെ അല്‍പ്പമധികം ബഹുമാനിച്ചു എന്നതാണെന്നും കോച്ച് പറയുന്നു. ഇന്ന് അതുണ്ടാവില്ല. ആക്രമണം തന്നെയായിരിക്കും അര്‍ജന്റീനക്കുള്ള മറുപടിയെന്ന് അദ്ദേഹം വിശദീകരിക്കുമ്പോള്‍ ഒന്നുറപ്പ് കളി കേമമാവും. പക്ഷേ വീരവാദങ്ങള്‍ക്കൊന്നും നിന്നില്ല അര്‍ജന്റീനയുടെ കോച്ച് സ്‌കലോനി. ടീം മെച്ചപ്പെട്ടുവരുന്നതിലെ സന്തോഷമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഇരു ടീമുകളും ഇതുവരെ ഏഴു തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഒരേ ഒരു തവണ മാത്രമാണ് സോക്കറൂസ് വിജയിച്ചത്.
ഒരു സമനിലയും. 1988 ജൂലൈ 14ന് സിഡ്‌നിയില്‍ ബൈസെന്റിനല്‍ ഗോള്‍ഡ് കപ്പിലായിരുന്നു ഓസീസിന്റെ ഏക വിജയം. പിന്നീട് 92ല്‍ 2-0നും 1993ല്‍ 1-0നും 95ല്‍ 2-0നും 2005ല്‍ 4-2നും 2007ല്‍ 1-0നും അര്‍ജന്റീനയാണ് വിജയിച്ചത്. 93ല്‍ ലോകകപ്പ് പ്ലേഓഫില്‍ 1-1ന് സമനില പാലിക്കുകയും ചെയ്തു. പക്ഷേ ഇതാദ്യമായാണ് ഒരു പ്രധാന ടൂര്‍ണമെന്റില്‍ ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. അതും 15വര്‍ഷത്തിന് ശേഷം. 2014നു ശേഷം ആദ്യമായാണ് അര്‍ജന്റീന ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ പ്രവേശനത്തിനായി കളിക്കുന്നത്. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ തുടര്‍ച്ചയായ ലോകകപ്പുകളില്‍ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന ഇതുവരെ തോറ്റിട്ടില്ല. അര്‍ജന്റീനക്കായി ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ ലയണല്‍ മെസി ഇതുവരെ ഗോള്‍ നേടിയിട്ടില്ല. ഓസീസ് ലോകകപ്പ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് പ്രീ ക്വാര്‍ട്ടറിലെത്തുന്നത്. നേരത്തെ 2006ല്‍ ഗസ് ഹിഡ്ഡിങിനു കീഴില്‍ കങ്കാരുക്കള്‍ പ്രീക്വാര്‍ട്ടര്‍ പ്രവേശം നേടിയിരുന്നു.

]]>
https://www.chandrikadaily.com/inside-or-out.html/feed 0
പ്രീക്വാര്‍ട്ടര്‍ കാണാതെ ജര്‍മനി പുറത്ത് https://www.chandrikadaily.com/news-qatar-india-football-worldcup-2022-germany.html https://www.chandrikadaily.com/news-qatar-india-football-worldcup-2022-germany.html#respond Fri, 02 Dec 2022 01:48:12 +0000 https://www.chandrikadaily.com/?p=224653 തുടര്‍ച്ചയായ രണ്ടാം വട്ടവും കരുത്തരായ ജര്‍മനി ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായിരിക്കുന്നു.2014ല്‍ കിരീടം നേടിയതിനു ശേഷം ഇതുവരെ അവര്‍ക്ക് ഗ്രൂപ്പ് ഘട്ടം പിന്നിടുവാന്‍ കഴിഞ്ഞിട്ടില്ല.

രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ജര്‍മനി അവസാന മത്സരത്തില്‍ കോസ്റ്ററിക്കയെ തകര്‍ത്തുവിട്ടത്. ചെല്‍സി താരം കായ് ഹാവര്‍ട്‌സ് മത്സരത്തില്‍ ഇരട്ടഗോള്‍ നേട്ടം സ്വന്തമാക്കി.പത്താം മിനിറ്റില്‍ തന്നെ ജര്‍മനി മുന്നിലെത്തുകയുണ്ടായി. റൗമിന്റെ പാസില്‍ നിന്നും ഗ്‌നാബ്രിയാണ് ലക്ഷ്യം കണ്ടത്. ശേഷം പുരോഗമിച്ച മത്സരത്തില്‍ ആദ്യ പകുതിയില്‍ കൂടുതല്‍ ഗോളുകള്‍ ഒന്നുംതന്നെ പിറന്നില്ല.

തുടര്‍ന്ന് രണ്ടാം പകുതി ആരംഭിച്ച് അമ്പത്തിയെട്ടാം മിനിറ്റില്‍ തന്നെ കോസ്റ്റാറിക്ക ഗോള്‍ മടക്കി. യെല്‍റ്റ്‌സിന്‍ റ്റെജഡയായിരുന്നു അവരെ ഒപ്പമെത്തിച്ചത്. പിന്നീട് നിരന്തരം ലീഡ് നേടുവാനുള്ള ജര്‍മനിയുടെ ശ്രമങ്ങള്‍ ആണ് കാണുവാന്‍ കഴിഞ്ഞത്. എന്നാല്‍ എഴുപതാം മിനിറ്റില്‍ ന്യൂയറിന്റെ സെല്‍ഫ് ഗോളില്‍ കോസ്റ്റാറിക്ക ലീഡ് നേടി. വീണ്ടുമൊരു അട്ടിമറി ജര്‍മനി മണുക്കുന്നുവെന്ന് തോന്നിയ നിമിഷം. എന്നാല്‍ വെറും 3 മിനിട്ടിന്റെ ഇടവേളയില്‍ സബ് ആയി കളത്തിലിറങ്ങിയ ഹാവര്‍ട്‌സിലൂടെ ജര്‍മനി ഗോള്‍ മടക്കി.

തുടര്‍ന്ന് വിജയഗോളിനായുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ ഹാവര്‍ട്‌സ് ടീമിന്റെ മൂന്നാം ഗോളും തന്റെ ഇരട്ടഗോളും പൂര്‍ത്തിയാക്കി. ഗ്‌നാബ്രിയായിരുന്നു ഗോളില്‍ പങ്കാളിയായത്. 4 മിനിറ്റിന് ശേഷം ഫുള്‍ക്രഗ് കൂടി സ്‌കോര്‍ ചെയ്തതോടെ ജര്‍മന്‍ പട്ടിക പൂര്‍ത്തിയായി. സനെയാണ് ഗോളിന് വഴിയിരുക്കിയത്.

ഒടുവില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ജര്‍മന്‍ പട വിജയം സ്വന്തമാക്കുകയായിരുന്നു. മികച്ചൊരു വിജയം നേടിയിട്ടും നോക്കൗട്ടിലേക്ക് പ്രവേശിക്കുവാന്‍ കഴിയാതിരുന്നത് അവര്‍ക്ക് വലിയ തിരിച്ചടിയായി. ആദ്യ മത്സരത്തില്‍ ജപ്പാനോട് ഏറ്റ പരാജയമാണ് ഈയൊരു വിധി എഴുതിയത്.മുള്ളര്‍, ന്യൂയര്‍ തുടങ്ങിയ താരങ്ങളുടെ അവസാന ലോകകപ്പ് അങ്ങനെ കണ്ണീര്‍ മാത്രം സമ്മാനിച്ചുകൊണ്ട് ജര്‍മന്‍ ആരാധകര്‍ക്ക് മുന്നിലൂടെ കടന്നുപോയി.

 

]]>
https://www.chandrikadaily.com/news-qatar-india-football-worldcup-2022-germany.html/feed 0
ആഹ്ളാദത്താല്‍ കണ്ണുനിറച്ച് ആസിം; ഇന്ത്യയിലെത്താമെന്ന് ചേര്‍ത്തു നിര്‍ത്തി ഗാനിം അല്‍മുഫ്ത https://www.chandrikadaily.com/newsupdates-qatar-worldcup-dhoha.html https://www.chandrikadaily.com/newsupdates-qatar-worldcup-dhoha.html#respond Sun, 27 Nov 2022 06:15:24 +0000 https://www.chandrikadaily.com/?p=223708 അശ്റഫ് തൂണേരി

ഖത്തര്‍ ലോകകപ്പ് ഉദ്ഘാടന വേദിയില്‍ ഹോളിവുഡ് സിനിമാ ഇതിഹാസം മോര്‍ഗാന്‍ ഫ്രീമാനൊപ്പം പ്രത്യക്ഷപ്പെട്ട് ലോക ശ്രദ്ധനേടിയ ഗാനിം അല്‍മുഫ്തയെക്കാണാനവസരം ലഭിച്ച ആഹ്ലാദത്തിലാണ് കോഴിക്കോട് ഓമശ്ശേരിയിലെ മുഹമ്മദ് ആസിം വെളിമണ്ണ. ശരീരത്തിന്റെ മേല്‍ഭാഗമില്ലാത്ത സന്നദ്ധപ്രവര്‍ത്തകനും യൂടൂബറുമായ കോഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം ബാധിച്ച ഇരുപതുകാരനാണ് ഗാനിം അല്‍മുഫ്ത.

മുഹമ്മദ് ആസിം എന്ന പതിനേഴുകാരനാകട്ടെ ഇരുകൈകളുമില്ല. തോളെല്ലുകളുടെ ഭാഗത്ത് മജ്ജയും മാംസവുമില്ല. ഇരുകാലുകളുടെ വണ്ണവും നീളവും വ്യത്യാസമുണ്ട്. ചെവിയിലെ ദ്വാരക്കുറവു കാരണം കേള്‍വിശക്തിക്കും കുറവ്. നിവര്‍ന്നു നില്‍ക്കാനാവില്ല. നട്ടെല്ലിന്റെ വളവാണ് കാരണം. ഖത്തറില്‍ ലോകകപ്പ് കാണാന്‍ എത്തിയതാണ് ആസിം. വഖ്റയിലെ ഗാനിമിന്റെ വീട്ടില്‍ ഇരുവരും ഇന്നലെ കണ്ടു. ഖത്തര്‍ ലോകകപ്പിലെ ഗാനിമിന്റെ സാന്നിധ്യം തനിക്കുണ്ടാക്കിയ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നും നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്ക് വലിയൊരു ഉത്തേജനമാണിതുണ്ടാക്കിയതെന്നും ആസിം ആഹ്ലാദത്താല്‍ കണ്ണുനിറഞ്ഞ് വ്യക്തമാക്കി. ഖുര്‍ആന്‍ മന:പ്പാഠമുള്ള ആസിം വിശുദ്ധഖുര്‍ആനിലെ ഏതാനും വരികള്‍ ഗാനിമിനെ ചൊല്ലിക്കേള്‍പ്പിച്ചു. ഹൃദയപൂര്‍വ്വം ഇന്ത്യയിലേക്ക് ക്ഷണിച്ചു. വരാമെന്ന്് ഏറ്റതായി ആസിം വ്യക്തമാക്കി. ഗാനിം അല്‍മുഫ്തയെ നേരില്‍ക്കണ്ടെങ്കില്‍ എന്ന മോഹം പലരോടും പ്രകടിപ്പിച്ചു. ലോകകപ്പ് അംബാസിഡറെന്ന നിലയില്‍ ഏറെത്തിരക്കുള്ളയാണല്ലോ. ചില ചികിത്സാ കാരണങ്ങളാലും കാണാനാവില്ലെന്നായിരുന്നു അറിയാനായത്. ഒരിക്കലും പ്രതീക്ഷിച്ചില്ല.

മലയാളിയായ പണ്ഡിതന്‍ അനസ് കൗസരിയുമായി ഗാനിമിന്റെ പിതാവ് മുഹമ്മദ് അഹമ്മദ് അലി അല്‍മുഫ്തയ്ക്ക് ബന്ധമുള്ളതിനാല്‍ അദ്ദേഹം മുഖേനയാണ് ഇത്തരമൊരു കൂടിക്കാഴ്ചക്ക് പെട്ടെന്ന് അവസരമൊരുങ്ങിയതെന്ന് പിതാവ് മുഹമ്മദ് സഈദ് ചന്ദ്രികയോട് പറഞ്ഞു. തന്നെ പോലെയുള്ള ഭിന്നശേഷിക്കാരോട് ഖത്തര്‍ സര്‍ക്കാറും അമീര്‍ ശൈഖ് തമീമും കാണിക്കുന്ന കരുതലിനെക്കുറിച്ച് ആസിമിന് പറയാന്‍ ഏറെയുണ്ട്. എല്ലാവരെയും തുല്യരായി കാണാനുള്ള സര്‍ക്കാര്‍ നടപടി ലോകത്തിന് തന്നെ പ്രതീക്ഷ നല്‍കുന്നതാണെന്നും മുഹമ്മദ് ഗാനിം തന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി ചോദിച്ചറിഞ്ഞുവെന്നും ആസിം പറഞ്ഞു. നിശ്ചയദാര്‍ഢ്യമുള്ള ഞങ്ങള്‍ക്കും ഇടമുണ്ടെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ലോകരാജ്യങ്ങള്‍ക്ക് കാണിച്ചുകൊടുത്തത് ഗാനിം അല്‍മുഫ്തയിലൂടെയാണെന്നും ആസിം വിശദീകരിച്ചു.

ശാരീരികമായ വെല്ലുവിളികള്‍ക്കപ്പുറത്ത് ഊര്‍ജ്ജസ്വലതയോടെ മുന്നേറുന്ന രണ്ടു പ്രചോദനാത്മക ചെറുപ്പമാണ് ഇരുവരുടേതും. നീന്തല്‍ കൈമുതലായുള്ള ഗാനിം അല്‍മുഫ്ത സ്‌കൂബ ഡൈവിംഗ്, സ്‌കേറ്റ് ബോര്‍ഡിംഗ്, റോക്ക് ക്ലൈബ്ലിംഗ് തുടങ്ങിയ കായിക വിനോദങ്ങളില്‍ കഴിവു തെളിയിച്ചിട്ടുണ്ട്. കവിതകള്‍ എഴുതുന്നു. പെരിയാര്‍ നദിയിലെ 800 മീറ്റര്‍ ദൂരം 61 മിനിറ്റുകൊണ്ട് നീന്തിത്തീര്‍ത്തതിന്റെ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡുണ്ട് ആസിമിന്. 2021ലെ ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസിലെ ഫൈനലിസ്റ്റായതാണ് നേട്ടത്തില്‍ ഏറ്റവും ഒടുവില്‍ രേഖപ്പെടുത്തപ്പെട്ടത്. 39 രാജ്യങ്ങളില്‍നിന്നുള്ള 169 പ്രതിനിധികളില്‍ നിന്നാണ് ഇത് സ്വന്തമാക്കിയത്.

2017ലെ സംസ്ഥാന സര്‍ക്കാറിന്റെ ഉജ്ജ്വലബാല്യം അവാര്‍ഡ്, തൊട്ടടുത്ത വര്‍ഷം എ.പി.ജെ അബ്ദുല്‍ കലാം ഫൗണ്ടേഷന്‍ ഇന്‍സ്പൈയറിംഗ് പുരസ്‌കാരം എന്നിവയും നേടി. കണ്ണൂര്‍ സ്വദേശിയായ വ്യവസായി വി മുഹമ്മദ് മുഖ്താറാണ് ആസിമിനും പിതാവിനും ഖത്തറിലേക്ക് ഹയ്യയും വിമാനടിക്കറ്റും താമസവുമെല്ലാം ഏര്‍പ്പാടാക്കിയത്.

 

]]>
https://www.chandrikadaily.com/newsupdates-qatar-worldcup-dhoha.html/feed 0
മെസ്സിയെ നേരില്‍ കാണാന്‍ കുട്ടി ആരാധകന്‍ നിബ്രാസ് https://www.chandrikadaily.com/newsupdates-qatar-football-fan-boy-nibras.html https://www.chandrikadaily.com/newsupdates-qatar-football-fan-boy-nibras.html#respond Sun, 27 Nov 2022 06:09:32 +0000 https://www.chandrikadaily.com/?p=223704 ഒരു കളിയല്ലേ കഴിഞ്ഞുള്ളൂ ഇനിയും കളിയുണ്ട് അര്‍ജന്റീന തിരിച്ചുവരും എന്ന് കണ്ണ് നിറഞ്ഞു പറഞ്ഞ കുട്ടി ആരാധകന്‍ നിബ്രാസിപ്പോള്‍ സ്വന്തം ടീമിന്റെ വിജയത്തില്‍ സന്തോഷത്തിലാണ്.

അതിലുപരി ഇരട്ടിമധുരം നല്‍കാന്‍ മറ്റൊരു വാര്‍ത്തയും ഉണ്ട്. അര്‍ജന്റീനയുടെ രണ്ടാം മത്സരത്തില്‍ മെസ്സി രണ്ടു ഗോള്‍ അടിച്ചതും അതോടൊപ്പം കുട്ടി ആരാധകന്റെ കളിപ്രാന്ത് കണ്ട് മത്സരം കാണാനുള്ള ടിക്കറ്റും ഫ്‌ളൈറ്റ് ടിക്കറ്റ് അടക്കം സൗജന്യമായി നല്‍കാമെന്ന് സ്മാര്‍ട്ട് ട്രാവല്‍സ് എന്ന ട്രാവല്‍ ഏജന്‍സി അറിയിചിരിക്കുകയാണ്.

 

ആദ്യമത്സരത്തിലെ തോല്‍വിക്ക് പിന്നാലെ സങ്കടപ്പെട്ട് നിന്ന് നിബ്രാസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മത്സരമ നേരില്‍ കാണാന്‍ പോകുന്നതില്‍ നിബ്രാസിന്റെ മുഖത്ത് പുഞ്ചിരി വിടരുന്നതിന്റെ സന്തോഷത്തില്‍ കൂടിയാണ് കേരളത്തിലെ അര്‍ജന്റീന ആരാധകര്‍.

 

]]>
https://www.chandrikadaily.com/newsupdates-qatar-football-fan-boy-nibras.html/feed 0
ഖത്തറില്‍ ഇന്ന് (26/11/2022) https://www.chandrikadaily.com/%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-26-11-2022.html https://www.chandrikadaily.com/%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-26-11-2022.html#respond Sat, 26 Nov 2022 03:45:48 +0000 https://www.chandrikadaily.com/?p=223499 https://www.chandrikadaily.com/%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-26-11-2022.html/feed 0 നിശ്ശബ്ദനായി മറഡോണക്കൊപ്പമായിരുന്നുവെന്ന് ഹാവിയേര്‍ മാലുഫ് https://www.chandrikadaily.com/qatar-worldcup-newsupdates.html https://www.chandrikadaily.com/qatar-worldcup-newsupdates.html#respond Sat, 26 Nov 2022 03:41:28 +0000 https://www.chandrikadaily.com/?p=223496 അശ്റഫ് തൂണേരി

വെള്ളയും ഇളംനീലയും കലര്‍ന്ന പത്താം നമ്പര്‍ ഫുള്‍കൈ ജഴ്സി കൈയ്യില്‍ പിടിക്കുമ്പോഴെല്ലാം കണ്ണുനിറയും ഒരാള്‍ക്ക്. തന്റെ ഇഷ്ടനായകന്റെ ഓര്‍മ്മയാണ് തന്നോടൊപ്പമുള്ളതെന്ന സായൂജ്യമുള്ളപ്പോഴും ആ വേര്‍പാട് മായുന്നില്ല. ഫുട്ബോള്‍ മാന്ത്രികന്‍ ഡീഗോ മറഡോണ വിടപറഞ്ഞിട്ട് വര്‍ഷം രണ്ടായിട്ടും ദു:ഖ ഭാരവും പേറി ഒരാള്‍ ഖത്തറിലുണ്ട്. ഹാവിയര്‍ മാലുഫ് എന്ന അര്‍ജന്റീനിയന്‍ സ്വദേശി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദോഹയില്‍ താമസിച്ച് ലോകം മുഴുക്കെ സഞ്ചരിക്കുകയാണ് പൈലറ്റായ ഹാവിയര്‍.

ഇന്നലെ ഏതാനും നിമിഷം മറഡോണയുടെ ജഴ്സി ധരിച്ച് നിശബ്ദമായ പ്രാര്‍ത്ഥനകളോടെ മറഡോണക്കൊപ്പമുണ്ടായെന്ന് മാലൂഫ് പറഞ്ഞു. നമുക്കെല്ലാവര്‍ക്കും മറഡോണയുടെ കഥ അറിയാം. കളിക്കളത്തിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം മറക്കാനാകില്ലെന്നും 56കാരനായ അദ്ദേഹം വ്യക്തമാക്കി. തന്റെ ശേഖരത്തിലുള്ള മറഡോണ ഓര്‍മ്മച്ചിത്രങ്ങളും അപൂര്‍വ്വ ശേഖരങ്ങളും ലോക ആരാധകര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു ഇപ്പോള്‍. ഖത്തര്‍ ലോകകപ്പിന്റെ ഭാഗമായി ഖത്തര്‍ എയര്‍വെയിസിന്റെ വി.ഐ.പി ലോഞ്ചില്‍ സജ്ജീകരിച്ച ഖത്തര്‍ ഹൗസിലാണ് ശേഖരങ്ങള്‍ കൈമാറിയിട്ടുള്ളതെന്ന് ഹാവിയര്‍ മാലുഫ് ‘ചന്ദ്രിക’യോട് പറഞ്ഞു. 1980ലോകകപ്പില്‍ വെംബ്ലിയില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മറഡോണ ധരിച്ചതാണ് പത്താം നമ്പര്‍ ജഴ്സി. വിവിധ ലോകകപ്പുകളിലെ ഫുട്ബോളുകളും മെസ്സിയുടെ ജഴ്സിയും ചിത്രങ്ങളുമെല്ലാം ഹാവിയറിന്റെ ശേഖരത്തിലുണ്ടെങ്കിലും മറഡോണയാണ് താരം.

ഇപ്പോഴത്തെ പത്താം നമ്പര്‍ ലയണല്‍ മെസ്സിക്ക് ആരാധകര്‍ ഏറെയുണ്ടെങ്കിലും മറഡോണയുടെ പേരിന് തന്നെയാണ് ഇപ്പോഴും നിഗൂഢമായ ശക്തിയെന്നും അദ്ദേഹം പറയുന്നു. 1980ല്‍ വെംബ്ലിയില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ മറഡോണ ധരിച്ചിരുന്ന ജഴ്സിയാണ് മലൂഫിന്റെ ഫുട്ബോള്‍ ജേഴ്സി ശേഖരത്തിലെ വിലമതിക്കാനാവാത്ത ഇനം. ആദ്യ ലോകകപ്പ് കളിച്ച കാര്‍ലോസ് പ്യൂസെല്ലെ 1931 ല്‍ ധരിച്ച ജഴ്സിയും 1978ല്‍ ഫ്രാന്‍സിനെതിരായ ലോകകപ്പ് മത്സരത്തില്‍ അര്‍ജന്റീനയുടെ മരിയോ കെംപെസ് ധരിച്ച രക്തം പുരണ്ട ജഴ്സിയുമുണ്ട്.

ദോഹയിലെ ഖലീഫ സ്റ്റേഡിയത്തിന് സമീപമുള്ള ഭീമാകാര മറഡോണ ചുവര്‍ചിത്രത്തിലേക്ക് തീര്‍ത്ഥാടനം പോലെയെത്തുന്ന ആയിരക്കണക്കിന് ആരാധകര്‍ പ്രാര്‍ത്ഥനയോടെ പറയുന്നു; അര്‍ജന്റീന ഈ ലോകകപ്പില്‍ തുടരണോ വേണ്ടയോ എന്ന് നിശ്ചയിക്കുന്ന മത്സരം മറഡോണയും കാണുമായിരിക്കുമെന്ന്.

 

]]>
https://www.chandrikadaily.com/qatar-worldcup-newsupdates.html/feed 0
ക്രോയേഷ്യ-മൊറോക്കോ മത്സരം ഗോള്‍രഹിത സമനിലയില്‍ https://www.chandrikadaily.com/newsupdatesqatarworldcup-3.html https://www.chandrikadaily.com/newsupdatesqatarworldcup-3.html#respond Wed, 23 Nov 2022 14:00:01 +0000 https://www.chandrikadaily.com/?p=223136 അല്‍ ബെയ്ത് സ്റ്റേഡിയത്തിലെ തിങ്ങി നിറഞ്ഞ ഫുട്ബോള്‍ പ്രേമികള്‍ക്കിടയില്‍ കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പായ ക്രൊയേഷ്യയെ സമനിലയില്‍ മെരുക്കി മൊറോക്കോ.ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാനായില്ല. ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് ഇരുരാജ്യങ്ങളും കാഴ്ചവെച്ചത്. മൊറോക്കോയേക്കാള്‍ മികച്ച കളിയാണ് ക്രൊയേഷ്യ പുറത്തെടുത്തതെങ്കിലും മൊറോക്കന്‍ പ്രതിരോധത്തിന് മുന്നില്‍ ഒന്നും ചെയ്യാനായില്ല. 14 ഷോട്ടുകളാണ് മത്സരത്തില്‍ മൊത്തം പിറന്നത്.

ആദ്യ പകുതിയില്‍ മൊറോക്കോ അഞ്ച് തവണയും ക്രൊയേഷ്യ നാല് തവണയും ഗോളിനായി ശ്രമിച്ചെങ്കിലും ക്രൊയേഷ്യയുടെ ഒരു ഷോട്ടാണ് ലക്ഷ്യത്തിലെത്തിയത്. ക്രൊയേഷ്യയ്ക്ക് പന്തില്‍ കൂടുതല്‍ നിയന്ത്രണം ഉണ്ടായിരുന്നുവെങ്കിലും ഗോള്‍വല ചലിപ്പിക്കാനായില്ല.ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുന്‍പ് നിക്കോള വ്‌ലാസിച്ചിലൂടെ ക്രൊയേഷ്യ ഗോളിന് അടുത്തെത്തിയെങ്കിലും, ഗോള്‍കീപ്പര്‍ യാസിന്‍ ബോനുവിന്റെ തകര്‍പ്പന്‍ സേവ് മൊറോക്കോയെ രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ബോക്‌സിനു പുറത്തുനിന്ന് ലൂക്കാ മോഡ്രിച്ച് തൊടുത്ത ലോങ് റേഞ്ചറും നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്. 17ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ച് തൊടുത്ത ലോങ്‌റേഞ്ചറും നേരിയ വ്യത്യാസത്തിനാണ് പുറത്തുപോയത്.

ആദ്യ പകുതിയുടെ 18ാം മിനിറ്റില്‍ മൊറോക്കോയ്ക്കും ഒരു സുവര്‍ണാവസരം ലഭിച്ചിരുന്നു. ക്രൊയേഷ്യന്‍ ബോക്‌സ് ലക്ഷ്യമിട്ട് മൊറോക്കോ നടത്തിയ നീക്കത്തിനൊടുവില്‍ ഹാകിം സിയെച്ചിന്റെ തകര്‍പ്പന്‍ ക്രോസിന് യൂസഫ് എന്‍ നെസിറിക്ക് തലവയ്ക്കാനാകാതെ പോയത് നിര്‍ഭാഗ്യമായി.

രണ്ടാം പകുതിയില്‍ രണ്ട് മികച്ച അവസരങ്ങള്‍ ലഭിച്ചത് മൊറോക്കോയ്ക്കാണ്. 51ാം മിനിറ്റില്‍ ക്രൊയേഷ്യന്‍ പോസ്റ്റിനു സമീപം ഓടിയെത്തി നാസിര്‍ മസ്‌റോയി തൊടുത്ത ഹെഡര്‍ ഗോള്‍കീപ്പര്‍ ലിവകോവിച്ച് തടുത്തിട്ടു. പിന്നീട് അഷ്‌റഫ് ഹാകിമിയുടെ തകര്‍പ്പന്‍ ലോങ് റേഞ്ചറും ലിവകോവിച്ച് പുറത്തേക്ക് തട്ടിവിട്ടു.ഈ മത്സരത്തിലെ യഥാര്‍ത്ഥ വിജയികള്‍ മൊറോക്കന്‍ ആരാധകരായിരുന്നു. അവസാനം വരെ പാട്ടും കൈകൊട്ടിയും ആര്‍പ്പുവിളിച്ചും അവര്‍ ടീമിനെ പ്രചോദിപ്പിക്കുകയായിരുന്നു.

 

 

 

]]>
https://www.chandrikadaily.com/newsupdatesqatarworldcup-3.html/feed 0
അര്‍ജന്റീനക്കാര്‍ ചില്ലറക്കാരല്ല; വേങ്ങരയില്‍ 500 പേര്‍ക്കുള്ള ബിരിയാണി ഒരുക്കി അര്‍ജന്റീന ഫാന്‍സ് https://www.chandrikadaily.com/newsupdatesmalappuramfootball.html https://www.chandrikadaily.com/newsupdatesmalappuramfootball.html#respond Tue, 22 Nov 2022 08:44:52 +0000 https://www.chandrikadaily.com/?p=222880 ആദില്‍ മുഹമ്മദ്

കളി ഖത്തറില്‍ ആണെങ്കിലും ആവേശം മലപ്പുറത്താണെന്ന് പറയുന്നത് എന്തായാലും വെറുതെയല്ല. അത് തെളിയിക്കുകയാണ് മലപ്പുറത്തെ ഓരോരോ സംഭവങ്ങളും. ഇന്നത്തെ സംഭവം മലപ്പുറം വേങ്ങരയിലാണ്. 500 പേര്‍ക്കുള്ള ബിരിയാണിയാണ് ഇവിടുത്തെ അര്‍ജന്റീന ഫാന്‍സ് ഒരുക്കിയിരിക്കുന്നത്.

മലപ്പുറം വേങ്ങര എടയാട്ടുപറമ്പിലെയും ചേക്കാലിമാടിലെയും അര്‍ജന്റീന ഫാന്‍സ് സംയുക്തമായിയാണ് തങ്ങളുടെ ടീമിന്റെ ഉദ്ഘാടനമത്സരത്തിന്റെ ഭാഗമായി 500 പേര്‍ക്കുള്ള ബിരിയാണി ഒരുക്കുന്നത്.മത്സരത്തിനു മുന്‍പ് ഇത് വിതരണം ചെയ്യുകയും ചെയ്യും. നാട്ടിലുള്ള അര്‍ജന്റീന ഫാന്‍സ് എല്ലാവരും ഒത്തുചേര്‍ന്നാണ് ഭക്ഷണത്തിനുള്ള ഫണ്ട് കണ്ടെത്തിയത്. 80 കിലോയോളം വരുന്ന ഭക്ഷണത്തിന്റെ തയ്യാറെടുപ്പുകള്‍ കഴിഞ്ഞ ദിവസം തന്നെ തുടങ്ങിയിരുന്നു.

ഇന്ന് വൈകിട്ട് മൂന്നര മണിക്കാണ് ഖത്തര്‍ വേള്‍ഡ് കപ്പില്‍ അര്‍ജന്റീനയുടെ ആദ്യ പോരാട്ടം. സൗദി അറേബ്യയാണ് എതിരാളി.

 

]]>
https://www.chandrikadaily.com/newsupdatesmalappuramfootball.html/feed 0
ഗോള്‍ മഴ തീര്‍ത്ത് ഇംഗ്ലണ്ട് ; ഇറാന് 6-2 ന്റെ ദയനീയ തോല്‍വി https://www.chandrikadaily.com/000newsupdatesworldcup.html https://www.chandrikadaily.com/000newsupdatesworldcup.html#respond Mon, 21 Nov 2022 15:46:49 +0000 https://www.chandrikadaily.com/?p=222749 ഫുട്ബോള്‍ ലോകകപ്പിന്റെ ബി ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഗോള്‍ മഴ പെയ്യിച്ച ഇംഗ്ലണ്ടിന് ആധികാരിക വിജയം.
ബുക്കയോ സാക്ക ഇംഗ്ലണ്ടിന്റെ ലീഡ് ഇരട്ടിയാക്കി, 43-ാം മിനിറ്റില്‍ ടീമിന്റെ രണ്ടാം ഗോള്‍ നേടി. ഹാരി മഗ്വെയറിന്റെ പാസില്‍ സാക്ക ഗോള്‍വലയിലേക്ക് പന്ത് തട്ടി. ഇറാന്‍ ഗോള്‍കീപ്പര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് 14 മിനിറ്റ് ഇഞ്ചുറി ടൈം ലഭിച്ചു. 45 മിനിറ്റിനു ശേഷം ഇരു ടീമുകള്‍ക്കും 14 മിനിറ്റ് അധിക സമയം ലഭിച്ചു. ഇഞ്ചുറി ടൈമില്‍ റഹീം സ്റ്റെര്‍ലിങ്ങാണ് ഇംഗ്ലണ്ടിനായി മൂന്നാം ഗോള്‍ നേടിയത്.

 

ചിത്രം: പിടിഐ

ക്യാപ്റ്റന്‍ ഹാരി കെയ്‌നിന്റെ പാസില്‍ നിന്ന് സ്റ്റെര്‍ലിംഗ് ഉജ്ജ്വല ഗോള്‍ നേടി. ലോകകപ്പിലെ അദ്ദേഹത്തിന്റെ ആദ്യ ഗോളാണിത്.കളിയുടെ ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് 3-0ന്റെ ലീഡ് നിലനിര്‍ത്തി. 62-ാം മിനിറ്റില്‍ ഇറാനെതിരെ ഇംഗ്ലണ്ട് 4-0 ന് മുന്നിലെത്തി. ബുക്കയോ സാക്കയാണ് അദ്ദേഹത്തിന്റെ രണ്ടാം ഗോള്‍ നേടിയത്. റഹീം സ്റ്റെര്‍ലിംഗിന്റെ പാസില്‍ സാക്ക അനായാസ ഗോള്‍ അടിച്ചു.

അതിനിടെ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഇറാന്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. സൂപ്പര്‍ താരം മെഹ്ദി തരേമിയാണ് ഇറാന്റെ ആദ്യ ഗോള്‍ നേടിയത്. ഗോളിസാദെയുടെ പാസില്‍ അദ്ദേഹം മികച്ചൊരു ഗോള്‍ നേടി.70-ാം മിനിറ്റില്‍ ഇംഗ്ലണ്ട് നാല് മാറ്റങ്ങള്‍ വരുത്തി. ഹാരി മഗ്വയര്‍ പരിക്കുമായി പുറത്തായി. പകരം എറിക് ഡയറെ കളത്തിലിറക്കി.

ഡയറിന് പുറമെ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജാക്ക് ഗ്രീലിഷ്, ഫില്‍ ഫോഡന്‍ എന്നിവരും കളത്തിലിറങ്ങി. രണ്ട് ഗോളുകള്‍ നേടിയ ബുക്കയോ സാക്ക, ഒരു ഗോള്‍ നേടിയ റഹീം സ്റ്റെര്‍ലിങ്ങ്, മേസണ്‍ മൗണ്ട് എന്നിവരെ ഇംഗ്ലണ്ട് തിരിച്ചുവിളിച്ചു. ബുകായോ സാകയുടെ പകരക്കാരനായി 71-ാം മിനിറ്റില്‍ കളത്തിലിറങ്ങിയ മാര്‍ക്കസ് റാഷ്ഫോര്‍ഡാണ് അഞ്ചാം ഗോള്‍ അടിച്ചത്. അവിടെ കൊണ്ടും തീര്‍ന്നില്ല. 89-ാം മിനിറ്റില്‍ ജാക് ഗ്രീലിഷിലൂടെ ഇംഗ്ലണ്ട് ഗോള്‍ എണ്ണം ആറാക്കി. കളിയുടെ അവസാന നിമിഷത്തില്‍ മെഹ്ദി തരേമിയാണ് ഇറാന് രണ്ടാം ഗോള്‍ നേടി.

 

]]>
https://www.chandrikadaily.com/000newsupdatesworldcup.html/feed 0
ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ കുരുതി കൊടുക്കുന്ന ഇറാന്‍ ഭരണകൂടത്തിനെതിരെ ലോകകപ്പ് വേദിയില്‍ പ്രതിഷേധം https://www.chandrikadaily.com/newsupdatesqatarworldcup-2.html https://www.chandrikadaily.com/newsupdatesqatarworldcup-2.html#respond Mon, 21 Nov 2022 15:34:47 +0000 https://www.chandrikadaily.com/?p=222743 ദോഹ: ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ അതിഭീകരമായി അടിച്ചമര്‍ത്തുകയാണ് ഇറാന്‍ ഭരണകൂടം. പ്രതിഷേധക്കാരെ കൊന്നൊടുക്കുന്ന സമീപനമാണ് ഭരണകൂടത്തിന്റേത്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ വന്‍ പ്രതിഷേധം അലയിക്കുന്നുണ്ട്. ഇതിനിടെ ദോഹയിലെ ലോകകപ്പ് വേദിയില്‍ ഭരണകൂടത്തെ മൗനം കൊണ്ട് ഞെട്ടിച്ചിരിക്കയാണ് ഇറാന്‍ ഫുട്ബോളര്‍മാര്‍.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഇറാന്‍ താരങ്ങള്‍ ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ ദേശീയ ഗാനം ആലപിച്ചില്ല. ഇംഗ്ലണ്ടിനെതിരെയുള്ള പോരാട്ടത്തിലാണ് ഇറാനിയന്‍ താരങ്ങള്‍ ദേശീയ ഗാനം ആലപിക്കാതെ മൗനമായി നിന്നത്. തങ്ങള്‍ കൂട്ടായി എടുത്ത തീരുമാനമാണിതെന്ന് ഇറാന്‍ ടീം ക്യാപ്റ്റന്‍ അലിറീസാ ജഹാന്‍ ബാഖ്ഷ് മത്സരത്തിന് മുന്നോടിയായി പറഞ്ഞു.രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെയാണ് ഇറാന്‍ ടീം ഇംഗ്ലണ്ടുമായി ഏറ്റുമുട്ടുന്നത്. ഖത്തറിലെ മത്സരവേദിയിലും ഭരണകൂട ഭീകരതയ്ക്കെതിരായ സന്ദേശം ഉയരണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഈ ആവശ്യത്തെ ഭാഗികമായി അംഗീകരിച്ചിരിക്കയാണ് ഇറാന്‍ ഫുട്ബോള്‍ ടീം താരങ്ങള്‍.

നേരത്തെ ഭരണകൂടത്തിന്റെ അടച്ചമര്‍ത്തലുകള്‍ക്കെതിരെ ഇറാനിയന്‍ മെസി എന്ന് വിളിക്കുന്ന സര്‍ദാര്‍ അസ്മൂണ്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പിന്നീട് സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് അസ്മൂണ്‍ തന്റെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. കൂടാതെ അസ്മൂണിന് ഇറാനിയന്‍ ടീമില്‍ ഉള്‍പ്പെടുത്തരുതെന്ന് കോച്ച് കാര്‍ലോസ് ക്വിറോസിന് ഭരണകൂടം സമ്മര്‍ദ്ദം നല്‍കിയിരുന്നു. അത് വകവയ്ക്കാതെ പോര്‍ച്ചുഗീസ് കോച്ച് അസ്മൂണിനെ തന്റെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

 

 

]]>
https://www.chandrikadaily.com/newsupdatesqatarworldcup-2.html/feed 0