<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>75 years &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/75-years/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 19 Mar 2023 03:05:40 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>75 years &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഒരുമിച്ചു നില്&#x200d;ക്കാം ഒന്നിച്ച് വിജയിക്കാം-  സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/iuml-panakkad-chennai.html</link>
					<comments>https://www.chandrikadaily.com/iuml-panakkad-chennai.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sun, 19 Mar 2023 03:05:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[75 years]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[panakkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=243276</guid>

					<description><![CDATA[എന്റെ പ്രവൃത്തി പാവപ്പെട്ടവരെ സംരക്ഷിക്കലാക്കണമേ
വേദനിക്കുന്നവരെയും ദുര്&#x200d;ബലരെയും സ്‌നേഹിക്കുന്നവനാക്കേണമേ
എന്റെ അല്ലാഹുവേ,
എന്റെ അല്ലാഹുവേ തിന്മകളില്&#x200d; നിന്ന് എന്നെ കാത്തുകൊള്ളേണമേ
ഏതു മാര്&#x200d;ഗമാണോ നല്ലത് അതിലൂടെ എന്നെ വഴിനടത്തേണമേ.]]></description>
										<content:encoded><![CDATA[<div dir="auto">വീര വണക്കം</div>
<div dir="auto">ഒന്&#x200d;ട്രി നെയ് വോം വെട്രി പെര്&#x200d;വോം</div>
<div dir="auto">(ഒരുമിച്ചു നില്&#x200d;ക്കാം ഒന്നിച്ച് വിജയിക്കാം)</div>
<div dir="auto"></div>
<div dir="auto"><strong>സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;/ ലുഖ്മാന്&#x200d; മമ്പാട്</strong></div>
<div dir="auto"></div>
<div dir="auto">ചുപ്‌കേ ചുപ്‌കേ രാത് ദിന്&#x200d;&#8230; കാഫി രാഗത്തില്&#x200d; ഹസ്രത്ത് മൊഹാനിയുടെ വരികള്&#x200d; ചെന്നൈ കലൈവാണര്&#x200d; അരംഗം ഹൈദരലി തങ്ങള്&#x200d; നഗരിയില്&#x200d; ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി ആലപിക്കുമ്പോള്&#x200d; നിശയുടെ കരിമ്പടം തേങ്ങി; ഏഴര മിനുട്ടിന്റെ വഴിദൂരത്തിനപ്പുറം രാജാജി ഹാളിന്റെ അകത്തളങ്ങള്&#x200d; ഏഴര പതിറ്റാണ്ടിന്റെ ഓര്&#x200d;മ്മത്തേരിലേറി ആത്മാഭാമനത്തിന്റെ പ്രതിധ്വനി സൃഷ്ടിച്ചു. കോണ്&#x200d;ഗ്രസ്സിന്റെ ചാലക ശക്തിയായും കമ്മ്യൂസ്റ്റ് പാര്&#x200d;ട്ടിയുടെ തുടക്കക്കാരനായും ഡോ.ബി.ആര്&#x200d; അംബേദ്കറുടെ തോഴനായും മാത്രമല്ല, ഖാഇദെ അഅ്‌സം ജിന്നാ സാഹിബിന്റെ വലംകയ്യായും സെയ്ദ് ഫസലുല്&#x200d; ഹസന്&#x200d; എന്ന ഹസ്രത്ത് മൊഹാനി ഉണ്ടായിരുന്നല്ലോ. ഇങ്ക്വിലാബ് സിന്ദാബാദ് എന്ന വിപ്ലവ ഗാഥ രാജ്യത്തിന് സംഭാവന ചെയ്ത് ഉശിരിന്റെ മുഷ്ടിചുരുട്ടിച്ച ഹസ്രത്ത് മൊഹാനിയാണ് അഹിംസയുടെ പ്രവാചകനായ മഹാന്മാഗാന്ധിജിയെ പോലും തലകുലുക്കിച്ച് പൂര്&#x200d;ണ്ണ സ്വരാജ് (ആസാദിഏകാമില്&#x200d;) എന്ന പ്രമേയം അവതരിപ്പിച്ചത്; സ്വയം ഭരണ മോഹത്തില്&#x200d; നിന്ന് സ്വാതന്ത്ര്യത്തിലേക്ക് ദിശചൂണ്ടിയത്. അതേ ഹസ്രത്ത് മൊഹാനിയുമുണ്ടായിരുന്നു, സ്വതന്ത്ര്യ ഇന്ത്യയില്&#x200d; ഖാഇദെമില്ലത്തിന്റെ വിളികേട്ട് രാജാജി ഹാളിലെത്തിയ തലയെടുപ്പുള്ള നേതാക്കളുടെ കൂട്ടത്തില്&#x200d;. ഇന്ത്യന്&#x200d; ഭരണഘടനാ നിര്&#x200d;മ്മാണ സഭയിലുണ്ടായിരുന്ന അദ്ദേഹം അതില്&#x200d; ഒപ്പിടാതെ വേറൊരു ഇങ്കിലാബ് തീര്&#x200d;ത്തതും പില്&#x200d;ക്കാലത്ത് രാഷട്രീയ വനവാസം സ്വയം വരിച്ചതുമൊക്കെ മറ്റൊരു കൗതുകം.</div>
<div dir="auto"></div>
<div dir="auto">ചുപ്‌കേ ചുപ്‌കേ രാത് ദിന്&#x200d;,</div>
<div dir="auto">ആസു ബഹാനാ യാദ് ഹെ്;</div>
<div dir="auto">ഹംകോ അബ് തക് ആഷികി കാ,</div>
<div dir="auto">വോ സമാനാ യാദ് ഹെ&#8230;</div>
<div dir="auto"></div>
<div dir="auto">രാവും പകലും രഹസ്യമായി,</div>
<div dir="auto">കണ്ണീരൊഴുകിയത് ഓര്&#x200d;മ്മയുണ്ട്;</div>
<div dir="auto">അനുരാഗത്തിന്റെ ഉന്മാദ നാളുകള്&#x200d;,</div>
<div dir="auto">അതേ പോലെ ഇന്നും ഓര്&#x200d;ക്കുന്നു&#8230;</div>
<div dir="auto"></div>
<div dir="auto">മുഗള്&#x200d; സംസ്‌കാര നൊമ്പരങ്ങളെ അടയാളപ്പെടുത്തുന്നയീ ഉര്&#x200d;ദു കവിത, ഗുലാം അലി &#8216;നിക്കാഹ്&#8217; എന്ന ചിത്രത്തില്&#x200d; ആലപിച്ചതോടെ അനശ്വമായതും പ്രശസ്തിയുടെ അതിരുകള്&#x200d; ഭേദിച്ചതുമൊക്കെ ചരിത്രം. മുസ്്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മളന ഭാഗാമായി തലേന്ന് നടന്ന സംഗമത്തിന് തിരശ്ശീലയിട്ട ഗസല്&#x200d; രാവ് വിശ്വമഹാകവി ഡോ.അല്ലാമാ ഇഖ്ബാലിന്റെ ലബ്ബ ആതി ഏ ദുആയില്&#x200d; തുടങ്ങി ചുപ്‌കേ ചുപ്‌കേ രാത് ദിന്&#x200d;ലൂടെ ഒഴുകി മാര്&#x200d;ച്ച് 10ന്റെ ഘടികാരം ഉണര്&#x200d;ന്നു. ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്്മായില്&#x200d; സാഹിബും കെ.എം സീതി സാഹിബും സയ്യിദ് അബ്ദുറഹിമാന്&#x200d; ബാഫഖി തങ്ങളും സത്താര്&#x200d; സേട്ടുസാഹിബും ഹസനലി പി. ഇബ്രാഹിമും കെ.എം മൗലവിയും ഹസ്രത്ത് മൊഹാനിയും ഉപ്പിസാഹിബും പോക്കര്&#x200d; സാഹിബും പി.കെ. മൊയ്തീന്&#x200d; കുട്ടി സാഹിബും എന്&#x200d;.വി അബ്ദുസ്സലാം മൗലവിയും കെ.ടി.എം അഹമ്മദ് ഇബ്രാഹിം സാഹിബും മെഹബൂബ് അലി ബേഗുമെല്ലാം ഇന്ത്യയില്&#x200d; അവശേഷിച്ച അഞ്ചു കോടി മുസ്്‌ലിംകളുടെയും മറ്റു പതിത പിന്നോക്ക ന്യൂനപക്ഷങ്ങളുടെയും ഭാഗധേയം കുറിക്കാന്&#x200d; ഒന്നിച്ചിരുന്ന അതേ രാജാജി ഹാളിലേക്ക് മുക്കാല്&#x200d; നൂറ്റാണ്ടിന്റെ വഴിദൂരത്തിനിപ്പുറം കടന്നു ചെല്ലുമ്പോള്&#x200d; വികാരംകൊണ്ട് വരിഞ്ഞുമുറുകാത്ത, വാക്കുകള്&#x200d; കണ്ഠത്തില്&#x200d; ശ്വാസം മുട്ടാത്ത, ആത്മാഭിമാനം കൊണ്ട് കണ്ണുനീരൊഴുകാത്തവരായി ആരുമുണ്ടായിരുന്നില്ല. ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തെ കുറിച്ച് നാഷണല്&#x200d;  പൊളിറ്റിക്കല്&#x200d; അഫേഴ്‌സ് കമ്മിറ്റി ചെയര്&#x200d;മാന്&#x200d; ഇമാമെ ഹിന്ദ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; മനസ്സ് തുറക്കുന്നു.</div>
<div dir="auto"></div>
<div dir="auto">സ്വപ്‌നം പോലെ തോന്നന്നു; പുതു പുലരിയുടെ പ്രത്യാശയിലേക്കുളള ഉണര്&#x200d;ച്ച. ചെന്നൈയിലെത്തിയാല്&#x200d; ഒരു തീര്&#x200d;ത്ഥയാത്രപോലെ വല്ലാജാ മസ്ജിദ് അങ്കണത്തിലെ ഖാഇദെമില്ലത്തിന്റെ ഖബറിടത്തില്&#x200d; പോയി പ്രാര്&#x200d;ത്ഥന നടത്തുന്നതൊരു പതിവാണ്. അപ്പോള്&#x200d;, കടലിരമ്പം പോലെ ഭൂതകാലത്തിലേക്കു ചരിത്രം പിടിച്ചു വലിക്കും. വര്&#x200d;ത്തമാനകാല ബോധം വീണ്ടെടുക്കുമ്പോള്&#x200d; ഭാവിയിലേക്കുള്ള ഊര്&#x200d;ജ്ജവും ആവാഹിച്ച് സലാം ചൊല്ലി മടങ്ങും. മാര്&#x200d;ച്ച് പത്തിന്റെ പത്തുമണിയില്&#x200d; ഖാഇദെമില്ലത്തിന്റെ ചാരത്തു ചെല്ലുമ്പോള്&#x200d; ജനനിബിഢമായിരുന്നു. വെള്ളിയാഴ്ച ദിവസം ഇതൊരു പുതുമയല്ലത്രെ. പ്രൊഫ.ഖാദര്&#x200d; മൊയ്തീന്&#x200d; സാഹിബും പതിവില്ലാത്ത വെള്ള രോമത്തൊപ്പിയിട്ട പി.കെ കുഞ്ഞാലിക്കുട്ടിയും ഉള്&#x200d;പ്പെടെ രാജ്യത്തിന്റെ വിവിധ ദേശങ്ങളില്&#x200d; നിന്നെത്തിയ നൂറുക്കണക്കിന് നേതാക്കളും പ്രവര്&#x200d;ത്തകരുമാണ് വിശാമായ അങ്കണത്തില്&#x200d; നിറയെ. തമിഴ്‌നാട് ഗവണ്മെന്റ് മുഖ്യ ഖാളി മൗലാനാ മുഫ്തി ഡോ.സലാഹുദ്ധീന്&#x200d; മുഹമ്മദ് അയ്യുബിയുടെ പ്രാര്&#x200d;ത്ഥനക്ക് ആമീന്&#x200d; ചൊല്ലുമ്പോള്&#x200d;, അനുജന്&#x200d; അബ്ബാസ് അലി ശിഹാബിന്റെയും ജേഷ്ഠ സഹോദര പുത്രന്&#x200d; റഷീദ് അലി ശിഹാബിന്റെയും മുഖത്തേക്ക് ഒളിക്കണ്ണിട്ടു നോക്കി; പലരെയും പോലെ അവരുടെയും ഹൃദയവായ്പ് കണ്ണൂകളിലൂടെ ഒഴുകുന്നു. അര നൂറ്റാണ്ടിനപ്പുറം വിടപറഞ്ഞൊരാളുടെ ഖബറിനരികെ നിന്ന് പുതുതലമുറയിലെ കുട്ടിപോലും, ഇന്നലെ വിടപറഞ്ഞ രക്തബന്ധുവിന്റെ മുമ്പിലെന്നപോലെ വിതുമ്പുന്നു; അദ്ദേഹത്തിനു വേണ്ടി മനമുരുകി പ്രാര്&#x200d;ത്ഥനാ വചസ്സുകളിലൂടെ ഹൃദയത്തോട് ചേര്&#x200d;ക്കുന്നു; സുകൃതം ചെയ്ത ജന്മം. തലമുറകളെ കൂട്ടിയോജിപ്പിക്കുന്ന ആത്മ ബന്ധമാണ് ഖാഇദെമില്ലത്തും അദ്ദേഹത്തിന്റെ ദര്&#x200d;ശനങ്ങളും. അര കിലോമീറ്ററിനപ്പുറം രാജാജി ഹാളിനകവും പുറവും സൂചികുത്താനിടമില്ലാത്ത വണ്ണം നിറഞ്ഞതായി  മൊബൈല്&#x200d; ഫോണ്&#x200d; വിളിയെത്തുന്നു; വേഗം അവിടെയെത്തണം.</div>
<div dir="auto"></div>
<div dir="auto">രാജാജി ഹാളിലെ പ്രതിജ്ഞ</div>
<div dir="auto"></div>
<div dir="auto">1948 മാര്&#x200d;ച്ച് 10ന് മുസ്്‌ലിംലീഗ് രൂപം കൊണ്ട രാജാജി ഹാളിന്റെ (ബാക്വിറ്റിംഗ് ഹാള്&#x200d;) അകത്തളത്തിലൊന്നു കയറുകയെന്നത് എത്രയോ കാലത്തെ മോഹമാണ്. പിറവിയുടെ മുക്കാല്&#x200d; നൂറ്റാണ്ടിന്റെ പൂര്&#x200d;ണ്ണദിനത്തില്&#x200d; പൂര്&#x200d;ണ്ണ ചന്ദ്രനെ നോക്കുന്ന കൗതുകത്തോടെയാണ് അവിടേക്കെത്തിയത്. അകത്തളത്തില്&#x200d; പാദമൂന്നിയപ്പോള്&#x200d; എന്തുകൊണ്ടോ വികാരം കൊണ്ട് തൊണ്ട വരണ്ടു. പതിത ജനകോടികളുടെ പ്രാര്&#x200d;ത്ഥനാസാഫല്യമായി ഉദിച്ച ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്്‌ലിംലീഗിന്റെ ധ്വജവാഹകര്&#x200d; ഏഴര പതിറ്റാണ്ടിനിപ്പുറം അഭിമാനകരമായ അസ്തിത്വത്തിന്റെ തലയെടുപ്പോടെ വന്നിരിക്കുകയാണ്. സുനാമി കണക്കെ ഓര്&#x200d;മ്മകള്&#x200d; മനസ്സില്&#x200d; ഓളംതല്ലുന്നു. വാക്കുകള്&#x200d; പുറത്തേക്ക് വരുന്നില്ല.</div>
<div dir="auto">1799ലെ നാലാം ആംഗ്ലോമൈസൂര്&#x200d; യുദ്ധത്തില്&#x200d; ടിപ്പു സുല്&#x200d;ത്താനെ പരാജയപ്പെടുത്തി ശ്രീരംഗപട്ടണം ഉള്&#x200d;പ്പെടെ ബ്രിട്ടീഷുകാരുടെ അധീനതയിലാക്കിയതിന്റെ വിജയ സ്മാരകമായി നിര്&#x200d;മ്മിച്ചതാണിത്. മൂന്നാം ആംഗ്ലോമൈസൂര്&#x200d; യുദ്ധത്തില്&#x200d; തന്നെ മലബാര്&#x200d; ബ്രിട്ടീഷുകാര്&#x200d; സ്വന്തമാക്കിയിരുന്നല്ലോ. മദിരാശിയും മംഗലാപുരവും ബംഗലുരുവും മലബാറും ശ്രീരംഗപട്ടണവും തുടങ്ങിയ പ്രവിശാലമായ ഭൂപ്രദേശം 14 വര്&#x200d;ഷക്കാലം അടക്കി ഭരിച്ച ടിപ്പുവിന്റെ മൈസൂര്&#x200d; സാമ്രാജ്യം വീഴ്ത്തിയ സ്മാരകത്തിലിരിക്കുമ്പോള്&#x200d;, ഇന്നത്തെ കേരളം ഉള്&#x200d;പ്പെട്ട ഭൂപ്രദേശത്ത് ടിപ്പു തീര്&#x200d;ത്ത അടിസ്ഥാന സൗകര്യ വികസനവും സാമൂഹ്യ നീതിക്കും സാമുദായിക സൗഹാര്&#x200d;ദ്ദത്തിനും ചെയ്ത സേവനങ്ങളും മനസ്സില്&#x200d; മിന്നിമറഞ്ഞു.</div>
<div dir="auto">ഖാഇദെമില്ലത്തിന് ഇതേ ഗവണ്&#x200d;മെന്റ് ബാക്വിറ്റിംഗ് ഹാള്&#x200d; (രാജാജി ഹാള്&#x200d;) ലഭിച്ചതും ഒരു നിമിത്തമായിരിക്കണം. സ്വാതന്ത്ര്യാനന്തരം സര്&#x200d;വേന്ത്യാ മുസ്‌ലിംലീഗിന്റെ അവശേഷിച്ചവരുടെ കൗണ്&#x200d;സില്&#x200d; യോഗം ചേരാന്&#x200d; മദ്രാസ് നഗരത്തില്&#x200d; ഒരിടവും കിട്ടാത്ത സാഹചര്യത്തില്&#x200d; മുസ്്‌ലിംലീഗ് ഔദ്യോഗികമായി പിരിച്ച് വിടാനാണ് കൗണ്&#x200d;സില്&#x200d; യോഗമെന്ന് പ്രതീക്ഷിച്ചാണ് ഈ സര്&#x200d;ക്കാര്&#x200d; അതിഥി മന്ദിരം അനുവദിക്കപ്പെട്ടത്. മുസ്‌ലിംലീഗിന്റെ ചരമക്കുറി പ്രതീക്ഷിച്ച് കൗണ്&#x200d;സിലിന് വിട്ടുകൊടുത്തവരുടെ കണക്കുകൂട്ടല്&#x200d; തെറ്റിച്ച് അവിടെനിന്ന് നവചൈതന്യത്തോടെ പുതുപ്പിറവി തന്നെ സംഭവിച്ചു. ഇന്ത്യയുടെ അവസാനത്തെ ഗവര്&#x200d;ണര്&#x200d; ജനറലും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന സി.രാജഗോപാലാചാരി എന്ന രാജാജിയുടെ പേരിലായ ഈ ചരിത്ര സമുഛയം പിന്നെയും കഥകള്&#x200d; പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പില്&#x200d; 1952ല്&#x200d; മുസ്്‌ലിംലീഗിന്റെ അഞ്ച് എം.എല്&#x200d;.എമാരുടെ പിന്തുണയോടെയാണ് രാജാജി മുഖ്യമന്ത്രിയായതെന്നതും മനസ്സില്&#x200d; കുളിരായ് പടര്&#x200d;ന്നു. രാജാജി ഹാള്&#x200d; ഒരടയാളമാണ്; ഭൂതവും ഭാവിയും പൊടിതട്ടിയെടുക്കുന്ന ദ്രാവിഡപ്പെരുമ.</div>
<div dir="auto">ആദ്യകാല നേതാക്കളായ മര്&#x200d;ഗുബ് ഹുസൈന്&#x200d;, അബ്ദുല്&#x200d; ഹമീദ് അന്&#x200d;സാരി (ഡല്&#x200d;ഹി), അബ്ദുല്&#x200d; ഖാലിഖ്, ഖൈറുല്&#x200d; ഇസ്്‌ലാം മൊല്ല (പശ്ചിമ ബംഗാള്&#x200d;), സി.ടി അഹമ്മദ് അലി, എം.സി മുഹമ്മദാജി, പി.എച്ച് സലാം ഹാജി, എം.പി.എം ഇസ്ഹാഖ് കുരിക്കള്&#x200d;, ജമാല്&#x200d; മുഹമ്മദ് വയനാട് (കേരളം), പത്മശ്രീ ഡോ.ഹക്കീം സയ്യിദ് ഖലീഫത്തുല്ല, വളങ്കയ്മാന്&#x200d; പി.കെ.ഇ അബ്ദുല്ല, കുളച്ചാല്&#x200d; പ്രൊഫ.എസ് ഷാഹുല്&#x200d; ഹമീദ്, ഗൂഡല്ലൂര്&#x200d; കെ.പി മുഹമ്മദ് ഹാജി (തമിഴ്‌നാട്), സമീഉല്ല അന്&#x200d;സാരി (മഹാരാഷ്ട്ര), മുഹമ്മദ് മസ്ഹര്&#x200d; ഷഹീദ് (തെലുങ്കാന), ശറഫുദ്ധീന്&#x200d; അന്&#x200d;സാരി (രാജസ്ഥാന്&#x200d;), മൊയ്‌നുദ്ധീന്&#x200d;, മീര്&#x200d; മുഹമ്മദ് എന്നിവരെ ഉപഹാരം നല്&#x200d;കി പൊന്നാട അണിയിച്ച് ആദരിച്ചപ്പോള്&#x200d; സ്വയം ആദരിക്കപ്പെടുന്നതായാണ് തോന്നിയത്. ഖാഇദെമില്ലത്ത് ഉള്&#x200d;പ്പെടെയുളളവരുമായി ഒന്നിച്ച് പ്രവര്&#x200d;ത്തിച്ച തലമുറകളോട് ചേര്&#x200d;ന്നു നില്&#x200d;ക്കുന്നത് എത്ര ഭാഗ്യമാണ്.</div>
<div dir="auto">പ്രതിജ്ഞ പുതുക്കേണ്ട സമയമാണ്. പി.കെ കുഞ്ഞാലിക്കുട്ടി (മലയാളം), ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി (ഇംഗ്ലീഷ്), ഡോ.എം.പി അബ്ദുസമദ് സമദാനി (ഉര്&#x200d;ദു), ഖുറം അനീസ് ഉമര്&#x200d; (ഹിന്ദി), എന്&#x200d; ജാവീദുളള (കന്നട), അഡ്വ.ബഷീര്&#x200d; അഹമ്മദ് (തെലുങ്ക്), ജാഫറുള്ള മൊല്ല (ബംഗാളി) എന്നിവര്&#x200d; പ്രതിജ്ഞ ചൊല്ലിക്കൊടുക്കുമ്പോള്&#x200d; കൈകള്&#x200d; ഉയര്&#x200d;ത്തി രാജ്യത്തിന്റെ 18 സംസ്ഥാനങ്ങളില്&#x200d; നിന്നായെത്തിയ നേതാക്കളും പ്രവര്&#x200d;ത്തകരും അതേറ്റു ചൊല്ലി; മനസ്സിലുള്&#x200d;കൊണ്ടു. ഞാന്&#x200d; ചെവിയോര്&#x200d;ത്തു; അന്തരീക്ഷത്തില്&#x200d; ഹോണറബിള്&#x200d; എക്‌സിറ്റന്&#x200d;സ് എന്ന പ്രതിധ്വനി.</div>
<div dir="auto"></div>
<div dir="auto">ഒന്നാകലിന്റെ മണിയറ തുറന്ന്</div>
<div dir="auto"></div>
<div dir="auto">വൈരത്തിന്റെയും അസഹിഷ്ണുതയുടെയും ദുഷ്ടലാക്കിന് രാഷ്ട്രീയത്തെ പുകമറയാക്കുന്ന കാലത്ത് സ്‌നേഹത്തിന്റെ പൂമരത്തണലേകുന്ന മുസ്‌ലിംലീഗിന്റെ കാരുണ്യത്തിന്റെ മുഖമുദ്ര പ്ലാറ്റിനം ജൂബിലി ആഘോഷ സമ്മേളനത്തിലും ഉറപ്പുവരുത്താനായി എന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണുണ്ടാക്കിയത്. എഴുപത്തിയഞ്ചാം വാര്&#x200d;ഷികത്തോടനുബന്ധിച്ച് എഴുപത്തിയഞ്ച് യുവമിഥുനങ്ങളെ ഒന്നിപ്പിക്കാമെന്ന നിര്&#x200d;ദേശത്തോടെ തമിഴ്‌നാട് എ.ഐ.കെ.എം.സി.സിക്കാര്&#x200d; രംഗത്തുവന്നപ്പോള്&#x200d; സമയം അധികമില്ലായിരുന്നു. ജാതിക്കും മതത്തിനും അപ്പുറം യോഗ്യരായവരെ തിരഞ്ഞെടുക്കുകയെന്നതു തന്നെയാണ് ഇക്കാര്യത്തില്&#x200d; ശ്രമകരമായ കടമ്പ. ലഭിച്ച അപേക്ഷകളില്&#x200d; നിന്ന് 17 പേരെ ആദ്യഘട്ടത്തിലേക്ക് തിരഞ്ഞെടുത്തു. ഇതില്&#x200d; ഹൈന്ദവനും െ്രെകസ്തവനും മുസ്‌ലിമുമെല്ലാമുണ്ടായിരുന്നു. നവമ്പറില്&#x200d; പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തിരശ്ശീലവീഴും മുമ്പ് കോയമ്പത്തൂരിലും (15), ട്രിച്ചിയിലും (15), തിരുനല്&#x200d;വേലിയിലും (15), രാമനാഥപുരത്തും (13) നടക്കുന്ന സമൂഹ വിവാഹങ്ങളോടെ പിറന്നാള്&#x200d; സമ്മാനമായുള്ള തിരുമണങ്ങള്&#x200d; പൂര്&#x200d;ത്തിയാവും.</div>
<div dir="auto">പിറ്റേന്ന് പ്രഭാതത്തില്&#x200d; ലഭിച്ച പത്രങ്ങളുടെയെല്ലാം ചെന്നൈ എഡിഷന്&#x200d; സമ്മേളന മയം. കേരളത്തില്&#x200d; ഇതൊരു പുതുമയല്ല. മാധ്യമങ്ങളുടെ പരിലാളനയേറ്റു വളര്&#x200d;ന്ന പാര്&#x200d;ട്ടിയല്ല. മുസ്‌ലിംകള്&#x200d;ക്ക് പാക്കിസ്ഥാനില്&#x200d; പോകരുതോ എന്ന് എഡിറ്റോറിയല്&#x200d; എഴുതിയ മുത്തശ്ശി പത്രം ഉള്&#x200d;പ്പെടെ മുസ്‌ലിംലീഗ് അടയാശപ്പെടുത്തിയ നന്മയുടെ രാഷ്ട്രീയത്തെ എഡിറ്റോറിയലിലൂടെ മുക്കാല്&#x200d; നൂറ്റാണ്ടിന്റെ വഴിദൂരത്തിനിപ്പുറം പ്രകീര്&#x200d;ത്തിക്കുന്നു. നൂറ്റാണ്ടിന്റെ പെരുമയുള്ള മലയാള മനോരമ എഡിറ്റോറിയല്&#x200d; രണ്ടു തവണ വായിച്ചു. അവരതില്&#x200d; സാക്ഷ്യം പറഞ്ഞു: &#8221;വിഭജനത്തിനുശേഷമുള്ള അപരവല്&#x200d;ക്കരണം ഇന്ത്യന്&#x200d; മുസ്്‌ലിംകളുടെ രാഷ്ട്രീയഭാവി എന്തായിരിക്കണമെന്നതിലും എങ്ങനെയായിരിക്കണമെന്നതിലും ഇരുട്ടുനിറച്ച കാലത്താണ് ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്്‌ലിംലീഗ് രൂപീകരിക്കുന്നത്. എന്നാല്&#x200d;, മതനിരപേക്ഷ ഇന്ത്യയില്&#x200d; ഒരു സാമുദായിക രാഷ്ട്രീയ സംഘബോധം എങ്ങനെയായിരിക്കണമെന്ന കാഴ്ചപ്പാട് ലീഗ് തികഞ്ഞ വ്യക്തതയോടെ സമൂഹത്തിനു മുന്&#x200d;പില്&#x200d;വച്ചു&#8230; സമുദായത്തിന്റെ അവകാശങ്ങള്&#x200d;ക്കായി വാദിച്ചപ്പോള്&#x200d;തന്നെ അതു മറ്റാരുടെയും അവകാശങ്ങള്&#x200d; കവര്&#x200d;ന്നുകൊണ്ടാകരുതെന്നു ലീഗിനു നിര്&#x200d;ബന്ധമുണ്ടായിരുന്നു&#8230; ചരിത്രപരമായ കാരണങ്ങളാല്&#x200d; പിന്നാക്കം നിന്നിരുന്ന ഒരു സമുദായത്തെ ആധുനിക രാഷ്ട്രീയത്തിന്റെയും ആധുനിക വിദ്യാഭ്യാസത്തിന്റെയും വഴിയേ കൈപിടിച്ചു നടത്തിയത് ലീഗിന്റെ എടുത്തുപറയേണ്ട സംഭാവനയാണ്. വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനു സ്‌കൂളുകള്&#x200d; മുതല്&#x200d; സര്&#x200d;വകലാശാലകള്&#x200d; വരെ സ്ഥാപിക്കാനും നിരന്തരം ബോധവല്&#x200d;ക്കരണം നടത്താനും ഒരു രാഷ്ട്രീയ പാര്&#x200d;ട്ടി അതിന്റെ സാമ്പത്തികശേഷിയും മനുഷ്യശേഷിയും ഇത്രയേറെ ഉപയോഗിച്ച ഉദാഹരണങ്ങള്&#x200d; നമ്മുടെ രാഷ്ട്രീയചരിത്രത്തില്&#x200d; നന്നേ കുറവാണ്. കെ.എം.സീതിസാഹിബിന്റെയും സി.എച്ച്.മുഹമ്മദ് കോയയുടെയും നേതൃത്വത്തില്&#x200d; നടന്ന വിദ്യാവിപ്ലവം മുസ്‌ലിം സമുദായത്തിന്റെ മാത്രമല്ല, നാടിന്റെതന്നെ വിദ്യാഭ്യാസ വളര്&#x200d;ച്ചയില്&#x200d; നാഴികക്കല്ലായി. സംഘടനാചട്ടക്കൂട് ഭേദിച്ച സന്നദ്ധ, ക്ഷേമ പ്രവര്&#x200d;ത്തനങ്ങളും ലീഗ് മുന്നോട്ടുവച്ച വേറിട്ട പ്രവര്&#x200d;ത്തനമാതൃകയാണ്&#8230; സമുദായത്തിലുണ്ടായ സാമൂഹികവും രാഷ്ട്രീയവുമായ ഉണര്&#x200d;വ് ഉപയോഗപ്പെടുത്തി, പുതിയകാല രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യുന്നതില്&#x200d; ലീഗിന് ഇനിയും ഗുണപരമായ മാറ്റങ്ങള്&#x200d; കൊണ്ടുവരാന്&#x200d; സാധിക്കും. പ്രഖ്യാപിത ലക്ഷ്യത്തില്&#x200d; ഉറച്ചുനിന്നുതന്നെ, രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനും സര്&#x200d;ഗാത്മകമായി ഇടപെടാനും മുസ്്‌ലിംലീഗിനു കഴിയട്ടെ&#8230;&#8221;</div>
<div dir="auto"></div>
<div dir="auto">ഇതു പ്രമേയമല്ല, ജീവിതം</div>
<div dir="auto"></div>
<div dir="auto">ചെന്നൈ കലൈവാണര്&#x200d; അരംഗം ഹൈദരലി തങ്ങള്&#x200d; നഗരിയില്&#x200d; നടന്ന പ്രതിനിധി സമ്മേളനം കണക്കുകൂട്ടലുകള്&#x200d; തെറ്റിക്കുന്നതായിരുന്നു. 18 സംസ്ഥാനങ്ങളില്&#x200d; നിന്നായി 1750 പേരാണ് മുന്&#x200d;കൂട്ടി രജിസ്റ്റര്&#x200d; ചെയ്തിരുന്നത്. പുറത്തെ സ്‌ക്രീനില്&#x200d; മറ്റുള്ളവര്&#x200d;ക്ക് വീക്ഷിക്കാനും സൗകര്യം ഏര്&#x200d;പ്പെടുത്തി. എന്നാല്&#x200d;, ഒന്നും മതിയാവാത്ത സ്ഥിതിയായിരുന്നു. സമയ കൃത്യത ഉറപ്പാക്കാന്&#x200d; ദേശീയ പ്രസിഡന്റ് മുനീറെ മില്ലത്ത് പ്രൊഫ.കെ.എം ഖാദര്&#x200d; മൊയ്തീന്&#x200d; സാഹിബ് തന്നെ മുന്നില്&#x200d; നിന്നപ്പോള്&#x200d; ഗാംഭീര്യം ഒന്നുകൂടി ഉണര്&#x200d;ന്നു. കാര്യമാത്ര പ്രസക്തമായ വിഷയാവതരണവും ചര്&#x200d;ച്ചയുമെല്ലാം മതേതര ഇന്ത്യയുടെ വീണ്ടെടുപ്പില്&#x200d; ചുറ്റിത്തിരിഞ്ഞു. രാജ്യത്തെ കാര്&#x200d;ന്നു തിന്നുന്ന വര്&#x200d;ഗീയ ഭീഷണിക്കെതിരെ മതേതര കക്ഷികള്&#x200d; ഒന്നിക്കണമെന്ന രാഷ്ട്രീയ പ്രമേയം കൂടുതല്&#x200d; ആഴത്തില്&#x200d; തുടര്&#x200d; ചര്&#x200d;ച്ചകള്&#x200d; ആവശ്യപ്പെടുന്നതായിരുന്നു. അണിയറയില്&#x200d; നേതാക്കള്&#x200d; പ്രത്യേകമിരുന്ന് പ്രമേയങ്ങള്&#x200d; സമഗ്രമായി തന്നെ പരിശോധിച്ചാണ് കരട് തയ്യാറാക്കിയത്. നേതൃതല ചര്&#x200d;ച്ചയിലൂടെ രാഷ്ട്രീയ പ്രമേയങ്ങളും സംഘടനാ പ്രമേയങ്ങളും കുറ്റമറ്റതാക്കി അംഗീകരിച്ചു. സംഘടനയുടെ മുന്നോട്ടുള്ള ഗമനത്തിലെ കൈപുസ്തകമാവേണ്ട സര്&#x200d;വ്വ മേഖലകളെയും പ്രതിപാതിക്കുന്ന പ്രമേയങ്ങള്&#x200d;ക്ക് പുറമെ ഭരണകൂടങ്ങളോടുള്ള പ്രമേയങ്ങളും പ്രത്യേകം രൂപപ്പെടുത്തി.</div>
<div dir="auto">വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്ത് ഏക മതരാഷ്ട്രഭാഷസംസ്‌കാരം അടിച്ചേല്&#x200d;പ്പിക്കല്&#x200d;, രൂക്ഷമായ വിലക്കയറ്റം, വര്&#x200d;ധിച്ചുവരുന്ന ന്യൂനപക്ഷ വേട്ട, പൗരത്വവിവേചനം, ആരാധനാലയങ്ങളുടെ കട്ടോഫ് നിയമം ദുര്&#x200d;ബലപ്പെടുത്തല്&#x200d; എന്നിവക്കെതിരായ മുന്നറിയിപ്പും ജാതി സെന്&#x200d;സസ്, പ്രവാസി വോട്ടവകാശം വേഗത്തില്&#x200d; ഉറപ്പാക്കല്&#x200d; തുടങ്ങി കൊട്ടിവാക്കം വൈ.എം.സി.എ ഗ്രൗണ്ടിലെ മഹാസമ്മേളനത്തില്&#x200d; അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങള്&#x200d; ജനലക്ഷങ്ങള്&#x200d; കരഘോഷത്തോടെയാണ് ഏറ്റെടുത്തത്. ഏക സിവില്&#x200d; കോഡ് രാജ്യത്തെ ഭിന്നിപ്പിക്കുമെന്നും നിര്&#x200d;ദേശക തത്വമായ ആര്&#x200d;ട്ടിക്കിള്&#x200d; 44 റദ്ദാക്കണമെന്നും മുസ്‌ലിംലീഗ് ആവശ്യപ്പെട്ടത് വലിയ ചര്&#x200d;ച്ചക്കാണ് തിരികൊളുത്തിയത്.</div>
<div dir="auto">സമാപന സമ്മേളന വേദിയിലെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് മുമ്പില്&#x200d; അവതരിപ്പിച്ച രണ്ടു പ്രമേയങ്ങളോടും ഉടനടിയാണ് അദ്ദേഹം പ്രതികരിച്ചത്. കേരളത്തിലേതിന് സമാനമായി ജനനമരണ സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; തദ്ദേശ സ്ഥാപനങ്ങള്&#x200d; വഴിയാക്കുക, ജയിലില്&#x200d; അന്യായമായി കഴിയുന്ന ന്യൂനപക്ഷങ്ങളെ വിട്ടയക്കുക എന്നീ ആവശ്യങ്ങള്&#x200d; അംഗീകരിച്ചതായ സ്റ്റാലിന്റെ പ്രഖ്യാപനങ്ങള്&#x200d; മുന്&#x200d;കാല അനഭവങ്ങളുടെ തനിയാവര്&#x200d;ത്തനമായി. 2008ല്&#x200d; മുസ്്‌ലിംലീഗിന്റെ ജമാഅത്തുല്&#x200d; ഉലമൈ സഭയുടെ സമ്മേളനത്തില്&#x200d; പങ്കെടുത്തപ്പോഴാണ് ഉപ മുഖ്യമന്ത്രിയായിരുന്ന സ്റ്റാലിന്&#x200d; ഉലമ വെല്&#x200d;ഫയര്&#x200d; ബോര്&#x200d;ഡ് പ്രഖ്യാപിച്ചത്. 2010ല്&#x200d; മുസ്്‌ലിംലീഗ് സമ്മേളനത്തില്&#x200d; വെച്ച് സംവരണ ആവശ്യം മുന്നോട്ടു വെച്ചപ്പോള്&#x200d; മുഖ്യാതിഥിയായിരുന്ന മുഖ്യമന്ത്രി കരുണാനിധി അന്നു തന്നെ ഉറപ്പ് നല്&#x200d;കി, മാസങ്ങള്&#x200d;ക്കകം സംവരണം നടപ്പാക്കി ഉത്തരവിറക്കിയതൊക്കെ എല്ലാവര്&#x200d;ക്കുമറിയാം.</div>
<div dir="auto"></div>
<div dir="auto">മഹാസാഗരം; പെന്&#x200d;സ്മാരകം</div>
<div dir="auto"></div>
<div dir="auto">കൊട്ടിവാക്കം വൈ.എം.സി.എ ഗ്രൗണ്ടിനെ കുറിച്ച് പലതവണ കേട്ടിട്ടുണ്ടെങ്കിലും ഇത്രയും പ്രവിശാലമായ മൈതാനമാണെന്ന് കരുതിയിട്ടുണ്ടായിരുന്നില്ല. മുഖ്യമന്ത്രിമാരുടെ തസ്യപ്രതിജഞാ മാമാങ്കള്&#x200d; വരെ നടത്താറുളള ഇവിടം നിറയാന്&#x200d; ജനലക്ഷങ്ങള്&#x200d; വേണ്ടിവരുമല്ലോയെന്നാണ് ചിന്തിച്ചത്. ഉച്ചയോടെ തന്നെ എല്ലാ ആശങ്കയും നീങ്ങി. ട്രെയിനിലും വിമാനത്തിലും മറ്റു വാഹനങ്ങളിലുമായി പതിനായിരങ്ങളാണ് ചെന്നൈയിലേക്ക് ഒഴുകിയത്. സമ്മേളനം പ്രമാണിച്ച് രണ്ടു ദിനം അവധി നല്&#x200d;കിയ കേരള നിയമസഭയും പ്രത്യേക ചാര്&#x200d;ട്ടേഡ് ട്രെയിനിലെത്തുന്ന പ്രതിനിധികള്&#x200d;ക്ക് സമ്മേളന നഗരിയിലെത്താന്&#x200d; 30 ട്രാന്&#x200d;സ്‌പോര്&#x200d;ട്ട് ബസ്സുകള്&#x200d; അനുവദിച്ച് തമിഴ്‌നാട് സര്&#x200d;ക്കാറും രാഷ്ട്രീയ സത്യസന്തതയുടെ മുക്കാല്&#x200d; നൂറ്റാണ്ടിന്റെ യാത്രയെ അഭിവാദ്യം ചെയ്തത് ജനകോടികളുടെ ആത്മഹര്&#x200d;ഷത്തിന്റെ പ്രതിഫലനമാണ്.</div>
<div dir="auto">ഗള്&#x200d;ഫില്&#x200d; വധശിക്ഷക്ക് വിധിക്കപ്പെട്ട ഭര്&#x200d;ത്താവിനെ രക്ഷിക്കണമെന്ന് അഭ്യര്&#x200d;ത്ഥിച്ച് പാണക്കാട്ടെത്തിയ അത്തിമുത്തുവിന്റെ ഭാര്യ മാലതി സന്തോഷത്തോടെ ഹരിതാഭിവാദ്യം നേരാനെത്തിയതു മുതല്&#x200d; പ്രസവത്തിന്റെ രണ്ടാം മാസം കൈകുഞ്ഞിനെയുമായെത്തിയവരും തൊണ്ണൂറിലും ആവേശം ചോരാതെയെത്തിയ പേരാമ്പ്രയിലെ പച്ചക്കാക്കയുമെല്ലാം ചേര്&#x200d;ന്നാണ് വിസ്മയം തീര്&#x200d;ത്തത്. രാജ്യത്തിന്റെ അഷ്ടദിക്കുകളില്&#x200d; നിന്നും തമിഴ്‌നാട്ടിലെ ഗ്രാമനഗരങ്ങളുടെ കൈവരികള്&#x200d; അപ്പാടെ കൊട്ടിവാക്കത്തേക്ക് ലയിച്ചപ്പോള്&#x200d; സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത ജനസാഗരമായി. കെട്ടിലും മട്ടിലും അതിന്റേതായ പ്രൗഢി തമിഴ്‌നാട് ഘടകം ഉറപ്പുവരുത്തി. സമ്മേളനത്തിന്റെ ചരിത്ര വിജയത്തിന് ചുക്കാന്&#x200d; പിടിച്ച ദേശീയ നേതാക്കളായ പ്രൊഫ.കെ.എം ഖാദര്&#x200d; മൊയ്തീന്&#x200d;, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്&#x200d;, പി.വി അബ്ദുല്&#x200d; വഹാബ്, ഡോ.എം.പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എം.പി, തമിഴ്‌നാട്ടിലെ നേതാക്കളായ കെ.എം.എ അബൂബക്കര്&#x200d;, തമിഴ്‌നാട് വഖഫ് ബോര്&#x200d;ഡ് ചെയര്&#x200d;മാന്&#x200d; അബ്ദുറഹ്മാന്&#x200d; എക്‌സ് എം.പി തുടങ്ങി ഒരു ആഹ്വാനം കൊണ്ട് സ്വന്തം പണം മുടക്കി വാഹനം പിടിച്ച് ചെന്നൈയിലെത്തി ഖാഇദെമില്ലത്തിന്റെ നാട്ടില്&#x200d; മുസ്‌ലിംലീഗിന്റെ ഇസ്സത്ത് കാക്കാനെത്തിയ ഓരോരുത്തരെയും ഹൃദയാഭിവാദ്യം ചെയ്യുന്നു.</div>
<div dir="auto">മുഖ്യാതിഥിയായെത്തിയ എം.കെ സ്റ്റാലിനെ മുഖ്യമന്ത്രിയാവുന്നതിനു മുമ്പും ശേഷവും പലവട്ടം കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ മുസ്‌ലിംലീഗിനോടുള്ള അടുപ്പം ബോധ്യപ്പെട്ടതുമാണ്. ഡി.എം.കെയും ലീഗും തമ്മിലുള്ള ബന്ധത്തിന് ഇന്ത്യയോളം പഴക്കമുണ്ട്. പെരിയോറും അണ്ണാ ദുരൈയും സ്വന്തം ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ച ഖായിദെ മില്ലാത്തിനോടും മുസ്്‌ലിം ലീഗിനോടും തലമുറകള്&#x200d; കൈ മാറിക്കൊണ്ടിരിക്കുന്ന പരിഗണനയാണിന്നും തുടരുന്നത്. സ്റ്റാലിന്റെ ഓരോ വാക്കും നോക്കും ചലനവും അടുത്തു നിന്ന് വീക്ഷിച്ചപ്പോള്&#x200d; ഈ ഇഴയടുപ്പം ശരിക്കും ബോധ്യപ്പെട്ടു. നിങ്ങളുടെ സമ്മേളനത്തിലേക്ക് ക്ഷണിച്ചതില്&#x200d; നന്ദിയുണ്ട് എന്നു പറഞ്ഞു നിര്&#x200d;ത്തിയ അദ്ദേഹം, ക്ഷമിക്കണം; നമ്മുടെ സമ്മേളനത്തില്&#x200d; സംസാരിക്കാന്&#x200d; അവസരം തന്നയില്&#x200d; സന്തോഷമുണ്ട് എന്നാണ് കൂട്ടിച്ചേര്&#x200d;ത്തത്. അതൊരു ആലിംഗനമായാണ് എനിക്ക് തോന്നിയത്. ദ്രാവിഡ സ്വത്വം, ഇസ്‌ലാമിക് സ്വത്വം, ദളിത് സ്വത്വം എന്നിവയെയെല്ലാം കോര്&#x200d;പ്പറേറ്റ് സവര്&#x200d;ണ്ണതയുടെ എതിര്&#x200d;പക്ഷത്ത് നിലയുറപ്പിക്കേണ്ട സഹോദരങ്ങളാണെന്ന് വ്യക്തമായ കാഴ്ചപ്പാടുള്ള നേതാവാണ് അദ്ദേഹം. ഇസ്‌ലാമുമായി ദ്രാവിഡ മുന്നേറ്റ കഴകത്തിനും കലൈഞ്ജര്&#x200d; കരുണാനിധിക്കുമുളള ബന്ധം വിശദീകരിച്ചാണ് എല്ലാത്തിനും അദ്ദേഹം ആണയിട്ടത്. കലൈഞ്ജരുടെ ബാല്ല്യകാല സുഹൃത്ത് നാഗൂര്&#x200d; ഷരീഫിനെ കുറിച്ച് സ്റ്റാലിന്&#x200d; പറഞ്ഞപ്പോള്&#x200d;, &#8221;ഇന്ത്യ എങ്കള്&#x200d; താഴ്‌നാട്, ഇസ്്‌ലാം എങ്കള്&#x200d; വെളിപാട്&#8230;&#8221; എന്ന അദ്ദേഹത്തിന്റെ പാട്ടാണ് എന്റെ മനസ്സില്&#x200d; തുടികൊട്ടിയത്.</div>
<div dir="auto">സമാപന സമ്മേളനത്തിലെത്തിയ സ്റ്റാലിന് എന്ത് ഉപഹാരം നല്&#x200d;കണമെന്നതില്&#x200d; കാര്യമാത്രപ്രസക്തമായ ചര്&#x200d;ച്ചയാണ് തമിഴ്‌നാട്ടിലെ നേതാക്കള്&#x200d; പ്രൊഫ.കെ.എം ഖാദര്&#x200d; മൊയ്തീന്&#x200d; സാഹിബിന്റെ നേതൃത്വത്തില്&#x200d; നടത്തിയത്. തമിഴ് സംസ്‌കാരത്തിന്റെയും വാസ്തുവിദ്യയുടെയും പ്രതീകമായി മറീന ബീച്ചില്&#x200d; തീരത്ത് നിന്ന് 360 മീറ്റര്&#x200d; അകലെ ബംഗാള്&#x200d; ഉള്&#x200d;ക്കടലില്&#x200d; കരുണാനിധിയുടെ സ്മാരകമായി സ്ഥാപിക്കാനിരിക്കുന്ന നിര്&#x200d;ദിഷ്ട &#8216;മുത്തമിഴ് അരിജ്ഞര്&#x200d; ഡോ കലൈഞ്ജര്&#x200d; പെന്&#x200d; സ്മാരകം&#8217; മാതൃക തന്നെ സ്റ്റാലിന് സമ്മാനിക്കാനാണ് ധാരണയായത്. എല്ലാ നിയമവും പാലിച്ച് പതിവ് ശില്&#x200d;പങ്ങളില്&#x200d; നിന് വ്യത്യസ്ഥമായി ഉയരാന്&#x200d; പോകുന്ന സാംസ്‌കാരിക നിലയത്തിനെതിരെ ഇല്ലാത്ത പരിസ്ഥിതി പ്രശ്‌നം പറഞ്ഞ് സംഘപരിവാര്&#x200d; രംഗത്തു വന്ന കാലത്ത് കലൈഞ്ജറോടുള്ള ആദരവും തമിഴ്‌നാട് സര്&#x200d;ക്കാറിനുള്ള ഐക്യദാര്&#x200d;ഢ്യവും കൂടിയാണത്. ജനാധിപത്യ മതേതര പോരാട്ടത്തിന് ബഹുമുഖതന്ത്രങ്ങള്&#x200d; രൂപപ്പെടുത്തി പ്രാര്&#x200d;ത്ഥനാപൂര്&#x200d;വം മുന്നേറാനുള്ള വലിയ ഊര്&#x200d;ജ്ജമാണ് ചെന്നൈ സമ്മേളനം നല്&#x200d;കിയത്. പൊളിറ്റിക്കല്&#x200d; കറക്റ്റ്‌നസ് ഉയര്&#x200d;ത്തിപ്പിടിക്കേണ്ട സമയമാണിത്. സ്റ്റാലിന്റെ മാസ്സ് ഡയലോഗ് തന്നെയാണ് ഈ സമ്മേളനത്തിന്റെ ആഹ്വാനവും. ഒന്&#x200d;ട്രി നെയ് വോം വെട്രി പെര്&#x200d;വോം; ഒരുമിച്ചു നില്&#x200d;ക്കാം ഒന്നിച്ച് വിജയിക്കാം&#8230;</div>
<div dir="auto"></div>
<div dir="auto">രാഷ്ട്രീയ യാഥാര്&#x200d;ത്ഥ്യങ്ങള്&#x200d;</div>
<div dir="auto"></div>
<div dir="auto">പല സംഘടനകളും ഉദിച്ചേടത്തു തന്നെ വൈകാതെ അസ്തമിച്ച എത്രയോ സംഭവങ്ങള്&#x200d; നമുക്ക് മുമ്പിലുണ്ട്. എന്നാല്&#x200d;, നാള്&#x200d;ക്കുനാള്&#x200d; ചക്രവാളത്തില്&#x200d; ഉദിച്ചുയര്&#x200d;ന്ന് വെളിച്ചം വിതറുകയാണ് മുസ്്‌ലിംലീഗ്. അഭിമാനകരമായ അസ്തിത്വം ഉയര്&#x200d;ത്തിപ്പിടിച്ച് മാറ്റങ്ങള്&#x200d; സൃഷ്ടിക്കുകയായിരുന്നു മുസ്്‌ലിംലീഗ്. ഫാഷിസത്തിനെതിരെ യോജിക്കാവുന്നവരൊക്കെ കൂട്ടിയിണക്കി ഐക്യനിര ഉയരണം. വിയോജിപ്പുകള്&#x200d;ക്കപ്പുറം യോജിച്ചിരിക്കാവുന്ന ഒട്ടേറെ മേകലകളുണ്ടെന്നും പൊതു ശത്രുവിനെതിരെ കൈകോര്&#x200d;ക്കണമെന്നും മുസ്്‌ലിംലീഗ് പ്രമേയത്തിലൂടെ വ്യക്തമാക്കിയതാണ്. ഇക്കാര്യത്തില്&#x200d; ചെയ്യാവുന്നിടത്തോളം പാര്&#x200d;ട്ടി ചെയ്യും.</div>
<div dir="auto">മുക്കാല്&#x200d; നൂറ്റാണ്ടിന്റെ വഴിദൂരം താണ്ടി മുസ്്‌ലിംലീഗ് വീണ്ടും ഖാഇദെമില്ലത്തിന്റെ മണ്ണിലെത്തുമ്പോള്&#x200d;, ഇസ്്മായില്&#x200d; സാഹിബ് മുസ്്‌ലിംലീഗ് പിരിച്ചുവിട്ട് താങ്കളുടെ ഏതു ആവശ്യവും അറിയിക്കൂ; ഞാന്&#x200d; പരിഹരിക്കാമെന്ന് പറഞ്ഞ കോണ്&#x200d;ഗ്രസ്സിന്റെ അവസ്ഥ നമുക്ക് മുന്നിലുണ്ട്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പ്രതിപുരുഷനായ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി ഗവര്&#x200d;ണ്ണര്&#x200d; ജനറല്&#x200d; മൗണ്ട് ബാറ്റണ്&#x200d; പ്രഭുവിനോടും നെഹ്രുവിനോടുമെല്ലാം ഇസ്്മായില്&#x200d; സാഹിബ് പറഞ്ഞത് ഒരേ കാര്യമായിരുന്നു. സ്വത്വബോധത്തോടെ ജീവിക്കാനാവാതെ അപരവല്&#x200d;ക്കരിക്കപ്പെടുന്ന കാലത്ത് അഭിമാനത്തോടെ മുന്നേറാനുള്ള കൂട്ടായ്മയാണ് മുസ്്‌ലിംലീഗ്. നെഹ്രുവിന്റെ പൗത്രന് പോലും ഹരിതക്കൊടിയുടെ തണല്&#x200d; ഒരു ആശ്വാസമായത് കാവ്യനീതി.</div>
<div dir="auto">ചെന്നൈ ദേശീയ സമ്മേളനത്തില്&#x200d; തമിഴ്‌നാട്ടിലെ ഘടകക്ഷികളായ ഡി.എം.കെ, കോണ്&#x200d;ഗ്രസ്സ്, സി.പി.ഐ, സി.പി.എം, തമിഴ് മാനിലാ കോണ്&#x200d;ഗ്രസ്സ് നേതാക്കളെയൊക്കെ ക്ഷണിച്ചത് വ്യക്തമായ കാഴ്ചപ്പാടോടെ തന്നെയാണ്. ദളിത് വിഭാഗത്തില്&#x200d; നിന്ന് ഉയര്&#x200d;ന്നു വന്ന ഇന്ത്യന്&#x200d; നാഷണല്&#x200d; കോണ്&#x200d;ഗ്രസിന്റെ ദേശീയ മുഖമായ ജിഹ്നേഷ് മേവാനി പ്രതിനിധി സമ്മേളനത്തിലും പൊതു സമ്മേളനത്തിലും സംസാരിച്ചത് മതേതര കക്ഷികളുടെ വിശാലമായ യോജിപ്പിനെ കുറിച്ചാണ്. സമാപന സമ്മേളനത്തിലെ മുഖ്യാതിഥി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനാവട്ടെ ദ്രാവിഡ മണ്ണിലെ മുസ്്‌ലിംലീഗ്ഡി.എം.കെ മുന്നണിയുടെ സന്ദേശം രാജ്യവ്യാപകമാക്കണമെന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്&#x200d; മോദി ഭരണകൂടത്തെ യോജിച്ച് നിന്ന് താഴെയിറക്കുമെന്നും പ്രഖ്യാപിച്ചത് വെറും വാക്കായല്ല കാണുന്നത്.</div>
<div dir="auto">കേരളത്തില്&#x200d; ബി.ജെ.പിയെ പ്രതിരോധിക്കാന്&#x200d; ഏറ്റവും ഫലപ്രദമായി പ്രവര്&#x200d;ത്തിക്കുന്നത് യു.ഡി.എഫാണെന്നതില്&#x200d; ആര്&#x200d;ക്കും സംശയമുണ്ടാവില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്&#x200d; 20ല്&#x200d; 19ഉം നേടിയതും ആ വിശ്വാസ്യതയുടെ ബലത്തിലാണ്. കേരളവും തമിഴ്‌നാടും പുതുച്ചേരിയും ഉള്&#x200d;പ്പെട്ട മേഖലയിലാണ് മുസ്്‌ലിംലീഗും സി.പി.എംസി.പി.ഐ കക്ഷികളും ഡി.എം.കെയുമുളളത്. ഇവ അപ്പാടെ ബി.ജെ.പിയിലേക്ക് പോവാതെ നോക്കിയാല്&#x200d; അതു ആകെ സീറ്റിന്റെ പത്തു ശതമാനമേ (60 എണ്ണം) വരൂ. ഉത്തര്&#x200d; പ്രദേശ്, ബംഗാള്&#x200d;, മഹാരാഷ്ട്ര, ബീഹാര്&#x200d; തുടങ്ങിയ സംസ്ഥാനങ്ങളില്&#x200d; വ്യത്യസ്ഥ പാറ്റേണുകളും സഖ്യങ്ങളും ഫലപ്രദമായി ഉരുത്തിരിയണം. രാഹുലും, മമതയും, സ്റ്റാലിനും, തേജസ്വിയാദവും തുടങ്ങി സമ്പന്നമായ നേതൃനിര ഒന്നിച്ചിരുന്ന് തന്ത്രങ്ങള്&#x200d; മെനഞ്ഞാല്&#x200d; തീര്&#x200d;ച്ചയായും അല്&#x200d;ഭുതങ്ങള്&#x200d; സംഭവിക്കും. പതിത ജനകോടികളുടെ ആത്മഹര്&#x200d;ഷം ഉയരുകയായി&#8230;</div>
<div dir="auto"></div>
<div dir="auto">തുടരേണ്ട ശാന്തിയാത്ര</div>
<div dir="auto"></div>
<div dir="auto">കേരളത്തിലെ അന്തരീക്ഷം കലുഷിതമാക്കാന്&#x200d; ശ്രമം നടന്നപ്പോള്&#x200d; നമ്മള്&#x200d; 14 ജില്ലകളിലും സഞ്ചരിച്ചാണ് എല്ലാവരെയും വിളിച്ചു കൂട്ടി സൗഹൃദം ഊട്ടിയുറപ്പിച്ചത്. പിന്നീട് ആ ശാന്തി യാത്ര ബംഗളുരു, ചെന്നൈ, മുംബൈ നഗരങ്ങളിലേക്കുമെത്തി. ഇതു കൂടുതല്&#x200d; ഫലപ്രദമായി വ്യാപിപ്പിക്കാനാണ് മുസ്‌ലിംലീഗ് തീരുമാനം. ഒന്നിച്ചിരുന്ന് ചര്&#x200d;ച്ച ചെയ്താല്&#x200d; തീരാത്തൊരു പ്രശ്‌നവുമില്ലെന്നതാണ് നേര്. വിയോജിക്കുന്നതിലേറെ കാര്യങ്ങള്&#x200d; യോജിക്കാനുണ്ടെന്നതാണ് നേര്. സംസാരിച്ച് സമാധാനമുണ്ടാക്കുകയും അനീതിയെ നിയമത്തിന്റെയും ജനാധിപത്യത്തിന്റെയും വഴിയില്&#x200d; ഉറച്ചു നിന്ന് നേരിടുകയുമെന്നതാണ് മുസ്‌ലിംലീഗ് രീതി. ഇക്കാര്യത്തില്&#x200d; കാപട്യമോ ഒളിച്ചുകളിയോ മുതലെടുപ്പോ ലീഗിന്റെ നയമല്ല.</div>
<div dir="auto">ബാബരി മസ്ജിദ് ധ്വംസന കാലം പോലെ, ക്വത്വയില്&#x200d; പിച്ചിച്ചീന്തി എട്ടു വയസ്സുകാരി കൊല്ലപ്പെട്ടപ്പോള്&#x200d; വാര്&#x200d;ടസപ്പ് ഹര്&#x200d;ത്താല്&#x200d; നടത്തി പ്രകോപനം സൃഷ്ടിച്ചതൊരു ഉദാഹരണമാണ്. ദേശീയ നേതാവ് ഇ.ടി മുഹമ്മദ് ബഷീറിനെ നേരിട്ട് കാശ്മീരിലേക്കയച്ച് ക്വത്വയിലെ കുടുംബത്തെ ചേര്&#x200d;ത്തു നിര്&#x200d;ത്തുകയും നിയമ സഹായം ഉറപ്പുവരുത്തുതയുമായിരുന്നു മുസ്‌ലിംലീഗ്. അകാലത്തില്&#x200d; പൊലിഞ്ഞ ആ വയലറ്റ് പൂവിന്റെ ജേഷ്ടത്തിയുടെ വിവാഹത്തിന് വിളിയെത്തിയപ്പോള്&#x200d; പ്രതിനിധികളെ അയച്ചു മുസ്്‌ലിം ലീഗ് ആ ബന്ധം ഊട്ടിയുറപ്പിച്ചു. മഹാകവി അല്ലാമാ ഇഖ്ബാലിന്റെ ലബ് പെ ആത്തി ഹെ ദുഹാ തമന്നാ മേരി എന്ന  പ്രാര്&#x200d;ത്ഥനാ ഗീതം യു.പിയിലെ സ്‌കൂളുകളില്&#x200d; നിരോധിക്കപ്പെടുന്ന കാലത്താണ് അതു ചൊല്ലി സമ്മേളനത്തിന് മുസ്‌ലിംലീഗ് തിളക്കം കൂട്ടിയത്. സമ്മേളനത്തിന്റെ ഭാഗമായി നടന്ന മുശായറ (കവി സമ്മേളനം)ക്ക് തുടക്കമിട്ട് ആലപിച്ച അല്ലാമാ ഇഖ്ബാലിന്റെ ലബ് പെ ആത്തി ഹെ ദുഹാ വെറും പ്രാര്&#x200d;ത്ഥന മാത്രമല്ല; മുസ്്‌ലിംലീഗിന്റെ രാഷ്ട്രീയ പ്രഖ്യാപനം കൂടിയാണ്.</div>
<div dir="auto"></div>
<div dir="auto">ലബ് പെ ആത്തി ഹെ ദുഹാ തമന്നാ മേരി</div>
<div dir="auto">സിന്&#x200d;ദഗീ ഷമ്മാ കീ സൂരത്ത് ഹോ ഖുദായാ മേരി</div>
<div dir="auto">ഹോ മേരെ ദം സെ യൂന്&#x200d;ഹീ മേരെ വതന്&#x200d; കീ സീനത്ത്</div>
<div dir="auto">ജിസ് തരഹ് ഫൂല്&#x200d; സെ ഹോതി ഹെ ചമന്&#x200d; കീ സീനത്ത്</div>
<div dir="auto">സിന്&#x200d;ദകീ ഹോ മേരി പര്&#x200d;വാനെ കീ സൂറത് യാ റബ്</div>
<div dir="auto">ഇല്&#x200d;മ് കീ ഷമ്മാ സെ ഹോ മുജ്‌കോ മുഹബ്ബത് യാ റബ്</div>
<div dir="auto">ഹോ മേരെ കാം ഗരീബോന്&#x200d; കീ ഹിമായത് കര്&#x200d;നാ</div>
<div dir="auto">ദര്&#x200d;ദമന്&#x200d;ദോന്&#x200d; സെ സൈഫോന്&#x200d; സെ മുഹബ്ബത് കര്&#x200d;നാ</div>
<div dir="auto">മെരെ അല്ലാഹ്&#8230;</div>
<div dir="auto">മെരെ അല്ലാഹ് ബുരായി സെ ബച്ചാനാ മുജ്‌കോ</div>
<div dir="auto">നെക് ജോ റാഹ് ഹോ ഹസ് റാഹ് പെ ചലാനാ മുജ്‌കോ</div>
<div dir="auto">മെരെ അല്ലാഹ് ബുരായീ സെ ബച്ചാനാ മുജ്‌കോ&#8230;</div>
<div dir="auto"></div>
<div dir="auto">(എന്റെ ആഗ്രഹങ്ങള്&#x200d; പ്രാര്&#x200d;ത്ഥനയായിട്ട് ചുണ്ടുകളിലേക്ക് വരുന്നു</div>
<div dir="auto">എന്റെ ജീവിതം ഒരു മെഴുകു തിരിപോലെ മറ്റുളളവര്&#x200d;ക്ക് വേണ്ടി പ്രകാശിപ്പിക്കേണമേ</div>
<div dir="auto">എന്റെ കാരണത്താല്&#x200d; എന്റെ രാജ്യത്തിന് നീ ഇതുപോലുളള ഭംഗി നല്&#x200d;കേണമേ</div>
<div dir="auto">എപ്രകാരമാണോ പൂന്തോട്ടത്തിന് പൂക്കള്&#x200d; ഭംഗി നല്&#x200d;കുന്നത്</div>
<div dir="auto">അതുപോലെ എന്റെ രാജ്യത്തിന് ഭംഗിനല്&#x200d;കുന്ന ഒരാളാക്കി എന്നെ മാറ്റേണമേ</div>
<div dir="auto">എന്റെ ജീവിതം ഒരു ഇയ്യാംപാറ്റയെ പോലെയാക്കണമേ</div>
<div dir="auto">വിജ്ഞാനത്തിന്റെ വിളക്കിനെ പ്രണയിക്കുന്ന ഇയാംപാറ്റയെപ്പോലെ</div>
<div dir="auto">എന്റെ പ്രവൃത്തി പാവപ്പെട്ടവരെ സംരക്ഷിക്കലാക്കണമേ</div>
<div dir="auto">വേദനിക്കുന്നവരെയും ദുര്&#x200d;ബലരെയും സ്‌നേഹിക്കുന്നവനാക്കേണമേ</div>
<div dir="auto">എന്റെ അല്ലാഹുവേ,</div>
<div dir="auto">എന്റെ അല്ലാഹുവേ തിന്മകളില്&#x200d; നിന്ന് എന്നെ കാത്തുകൊള്ളേണമേ</div>
<div dir="auto">ഏതു മാര്&#x200d;ഗമാണോ നല്ലത് അതിലൂടെ എന്നെ വഴിനടത്തേണമേ&#8230;)</div>
<div dir="auto"></div>
<div dir="auto">&#8211; (ചന്ദ്രിക വീക്കെന്റ്: 2023 മാര്&#x200d;ച്ച് 19)</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iuml-panakkad-chennai.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
