<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>aa rahim &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/aa-rahim/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 29 Dec 2025 05:54:12 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>aa rahim &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;ഭാഷയല്ല പ്രശ്‌നം, ഒരു വിവരവും ഗൃഹപാഠവും ഇല്ലാതെ എന്തും പറയാം എന്ന സമീപനമാണ്&#8217;: ജെഎസ് അടൂര്‍</title>
		<link>https://www.chandrikadaily.com/language-is-not-the-problem-its-the-attitude-that-you-can-say-anything-without-any-information-or-homework-js-adoor.html</link>
					<comments>https://www.chandrikadaily.com/language-is-not-the-problem-its-the-attitude-that-you-can-say-anything-without-any-information-or-homework-js-adoor.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 29 Dec 2025 05:53:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[aa rahim]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[dyfi]]></category>
		<category><![CDATA[js adoor]]></category>
		<category><![CDATA[Karnataka]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371280</guid>

					<description><![CDATA[കൊച്ചി: രാജ്യസഭാ എംപി എഎ റഹീം കര്‍ണാടകയിലെ കുടിയൊഴിപ്പിക്കല്‍ വിഷയത്തില്‍ നടത്തിയ പ്രതികരണത്തില്‍ ഭാഷയല്ല, ഗൃഹപാഠത്തിന്റെ കുറവാണ് പ്രശ്‌നമെന്ന് കോണ്‍ഗ്രസ് പോളിസി വിദഗ്ധനും യുഎന്‍ മുന്‍ ഉദ്യോഗസ്ഥനുമായ ജെഎസ് അടൂര്‍. ഒരു തയ്യാറെടുപ്പും ഇല്ലാതെ അപ്പോള്‍ വായില്‍ വന്നത് അറിയാത്ത ഭാഷയില്‍ യാതൊരു സ്പഷ്ടതയുമില്ലാതെ പറയാന്‍ ശ്രമിക്കുന്നതാണ് ഇംഗ്ലീഷ് ഭാഷയേക്കാള്‍ ഗുരുതരമായ ഒരു പ്രശ്‌നമെന്നും ജെ എസ് അടൂര്‍ പറയുന്നു. ഇംഗ്ലീഷ് നിരന്തര സംസാര ഭാഷയായവര്‍ കുറവാണ്. അതു കൊണ്ട് തന്നെ എല്ലാവര്‍ക്കും ശശി തരൂരിനെ പൊലെ ഇംഗ്ലീഷ് സംസാരിക്കാന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: രാജ്യസഭാ എംപി എഎ റഹീം കര്&#x200d;ണാടകയിലെ കുടിയൊഴിപ്പിക്കല്&#x200d; വിഷയത്തില്&#x200d; നടത്തിയ പ്രതികരണത്തില്&#x200d; ഭാഷയല്ല, ഗൃഹപാഠത്തിന്റെ കുറവാണ് പ്രശ്‌നമെന്ന് കോണ്&#x200d;ഗ്രസ് പോളിസി വിദഗ്ധനും യുഎന്&#x200d; മുന്&#x200d; ഉദ്യോഗസ്ഥനുമായ ജെഎസ് അടൂര്&#x200d;. ഒരു തയ്യാറെടുപ്പും ഇല്ലാതെ അപ്പോള്&#x200d; വായില്&#x200d; വന്നത് അറിയാത്ത ഭാഷയില്&#x200d; യാതൊരു സ്പഷ്ടതയുമില്ലാതെ പറയാന്&#x200d; ശ്രമിക്കുന്നതാണ് ഇംഗ്ലീഷ് ഭാഷയേക്കാള്&#x200d; ഗുരുതരമായ ഒരു പ്രശ്‌നമെന്നും ജെ എസ് അടൂര്&#x200d; പറയുന്നു.</p>
<p>ഇംഗ്ലീഷ് നിരന്തര സംസാര ഭാഷയായവര്&#x200d; കുറവാണ്. അതു കൊണ്ട് തന്നെ എല്ലാവര്&#x200d;ക്കും ശശി തരൂരിനെ പൊലെ ഇംഗ്ലീഷ് സംസാരിക്കാന്&#x200d; സാധിക്കില്ല. എഎ റഹീമിന്റെ വിഷയത്തില്&#x200d; പ്രശ്‌നം മെസ്സേജ് ഇല്ലായിരുന്നു എന്നതാണ്. പറഞ്ഞയാള്&#x200d;ക്ക് പറഞ്ഞതിനെ കുറിച്ച് ഒരു വിവരവും ഗൃഹപാഠവും ഇല്ലാതെ എന്തും പറയാം എന്ന സമീപനമാണ് പ്രശ്‌നം. രാഷ്ട്രീയം എന്നാല്&#x200d; വായില്&#x200d; വന്നത് വിളിച്ചു പറയുന്ന ഏര്&#x200d;പ്പാട് ആകരുത്. വോട്ട് ചെയ്യുന്നവര്&#x200d;ക്ക് പലപ്പോഴും രാഷ്ട്രീയ നേതാക്കള്&#x200d; എന്ന് പറഞ്ഞു നടക്കുന്നവരക്കാള്&#x200d; വിവരവും ബോധവും ഭാഷയുമുണ്ടന്നു തിരിച്ചറിയണം എന്നും ജെ എസ് അടൂര്&#x200d; പറയുന്നു.</p>
<p>പഴയ കാലത്തു&#8217; ഇടതു പക്ഷം&#8217; അല്ലെങ്കില്&#x200d; കമ്മ്യുണിസ്റ്റ്കാര്&#x200d; പൊതുവെ നന്നായി വായിക്കുന്നവര്&#x200d; എന്ന ധാരണയോ തെറ്റിധാരണയോ ഉണ്ടായിരുന്നു. എന്നാല്&#x200d; ഇപ്പോഴത്തെ എസ്എഫ്‌ഐ / ഡിഫി/ നേതാക്കള്&#x200d; കൂടുതല്&#x200d; വായിക്കാത്തവരാണ് എന്നതിന് തെളിവുകള്&#x200d; വന്നു കൊണ്ടേയിരിക്കുന്നു.കവിതയുടെ എ ബി സി അറിയുന്നവര്&#x200d; &#8216; വാഴക്കുല&#8217; തീസിസ് എഴുതില്ല. കോപ്പി കവിതകള്&#x200d; പ്രസിദ്ധീകരിക്കാന്&#x200d; മടിയില്ല. പ്രശ്‌നം വായിച്ചില്ലങ്കിലും ഗൃഹപാഠം ചെയ്തില്ലങ്കിലും പരിശ്രമിക്കാതെ വായില്&#x200d; വന്നത് വിളിച്ചു പറയുന്ന ചല്&#x200d;താ ഹെ എന്ന പരിതാപകരമായ നേതൃത്വ ഗുണമില്ലായ്മയാണ്. അതു പട്ടെലര്&#x200d; തൊമ്മി ക്രോണി രാഷ്ട്രീയത്തിന്റെ പരിണിത ഫലം കൂടിയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്&#x200d; പറയുന്നു.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p><strong>ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം</strong></p>
<p>എ ഏ റഹീമിന്റെ ഇംഗ്ലീഷ് അല്ല പ്രശ്നം.</p>
<p>എ എ റഹിമിന്റെ മീഡിയ പ്രതികരണത്തിന്റെ ട്രോളുകളാണ് ടൈം ലൈനിൽ.</p>
<p>ഇംഗ്ലീഷ് ഭാഷ ഇന്ത്യയിൽ ഇപ്പോഴും ബഹുഭൂരിപക്ഷമാളുകൾക്കും രണ്ടാം ഭാഷയോ മൂന്നാം ഭാഷയോക്കെയാണ്. ഇംഗ്ലീഷ് നിരന്തര സംസാര ഭാഷയായവർ കുറവാണ്.അതു കൊണ്ട് തന്നെ എല്ലാവർക്കും ശശി തരൂരിനെ പൊലെ ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കില്ല.</p>
<p>ഇവിടെ പ്രശ്നം മെസ്സേജ് ഇല്ലായിരുന്നു എന്നതാണ്.ഇംഗ്ലീഷ് ഭാഷയേക്കാൾ ഗുരുതരമായ ഒരു പ്രശ്നം ഒരു ഗൃഹപാഠവും ചെയ്യാതെ ഒരു തയ്യാറെടുപ്പും ഇല്ലാതെ അപ്പോൾ വായിൽ വന്നത് അറിയാത്ത ഭാഷയിൽ യാതൊരു സ്പെഷ്ട്ടതയുമില്ലാതെ പറയുന്നതാണ്.പറഞ്ഞയാൾക്ക് പറഞ്ഞതിനെ കുറിച്ച് ഒരു വിവരവും ഗൃഹപാഠവും ഇല്ലാതെ എന്തും പറയാം എന്ന സമീപനമാണ് പ്രശ്നം.</p>
<p>ആരും ഒരു ഭാഷയിലും നൈപുണ്യവുമായി ജനിക്കുന്നില്ല. പക്ഷെ ഭാഷ സ്വായത്തമാക്കുന്നത് ജീവിത പരിസരങ്ങളിലും നിരന്തര വായനയിലൂടെയാണ്.ഭാഷ എന്നത് നിരന്തരം ഉപയോഗവും പരിശ്രമവും കൊണ്ട് മെച്ചപ്പെടുന്നതാണ്.</p>
<p>ഇന്ന് കേരളത്തിൽ എം എ ഇംഗ്ലീഷ് പഠിച്ചവരിൽ പലർക്കും Twelfth Night ആരാണ് എഴുതിയത് എന്നറിയില്ല. 55% മാർക്കോടെ എം ഏ ഇംഗ്ലീഷ് കേരള യൂണിവേഴ്സിറ്റിയിലെ ഒരു കോളേജിൽ നിന്ന് പാസായ ഒരാളെ ഇന്റർവ്യൂ ചെയ്തു. എന്റെ മുറിയിൽ ഉള്ള മാർട്ടിൻ ലൂഥർ കിങ്ങിന്റെയും നെൽസൻ മണ്ടെലയുടെയും ഫോട്ടോ കാണിച്ചു ഇവരാരാണ് എന്ന് അറിയുമോ? സിലബസിൽ അതു ഇല്ലായിരുന്നു എന്നായിരുന്നു മറുപടി.ഒരു ഇംഗ്ലീഷ് പാരഗ്രാഫ് കൊടുത്തിട്ട് അതിന്റ മലയാള പരിഭാഷ എഴുതാൻ പറഞ്ഞു. പറ്റിയില്ല. അതായത് ഇംഗ്ലീഷോ മലയാളമോ സാമാന്യമായി എഴുതാൻ സാധിക്കാത്ത എം എ ബിരുദക്കാർ ഇവിടെയുണ്ട്.നമ്മുടെ നാട്ടിൽ ബി എ യോ എൽ എൽ ബി പലപ്പോഴും വായിക്കാതെ പഠിക്കാതെ പാസാകം എന്ന സ്ഥിതി ഉണ്ടോ? ചോദ്യപേപ്പർ പകർത്തി വച്ചാലും10 ലും 12 ലും &#8216; നല്ല മാർക്കിൽ പാസ്സാക്കും. 100% പാസ്സ് എന്നത് പലപ്പോഴും നമ്മുടെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ഗുണമേന്മ തകർക്കുന്നോ?</p>
<p>കേരളത്തിൽ അടിസ്ഥാന വിദ്യാഭ്യാസമുണ്ടായിരുന്ന കെ കരുണാകരൻ നല്ലത്പോലെ മലയാളവും ഇംഗ്ലീഷും ഭേദമായി ഹിന്ദിയും സംസാരിക്കുമായിരുന്നു പ്രസംഗിക്കുമായിരുന്നു. കാരണം അദ്ദേഹം നന്നായി വായിക്കുക മാത്രം അല്ല, നന്നായി ഗൃഹപാഠം ചെയ്യുമായിരുന്നു. പരിശ്രമിക്കുന്ന നേതാവായിരുന്നു. പൊരുതി വന്ന ഓർഗാനിക് ഒറിജിനൽ ലീഡർ.ഇംഗ്ലീഷ് പത്രങ്ങൾ വായിക്കുമായിരുന്നു.നിരന്തരം പ്രവർത്തിച്ചു പഠിച്ചു ഗൃഹപാഠം ചെയ്തു വളർന്ന ലീഡർ.</p>
<p>അതു പോലെ ആയിരുന്നു ഈ എം എസ്. വളരെ നന്നായി വായിക്കും ഇംഗ്ലീഷ് എഴുതും സംസാരിക്കും. ഈ എം സി ന്റെ പുസ്തകങ്ങളും എഴുത്തുകളും ഞാൻ ഇന്നും ചിലപ്പോൾ റെഫർ ചെയ്യും. കാരണം അദ്ദേഹം നല്ല വായനക്കാരനും എഴുത്തുകാരനുമായിരുന്നു. അദ്ദേഹത്തിന്റെ ഫ്രെണ്ട്ലൈൻ കോളം വായിച്ചാൽ തന്നെ ഇംഗ്ലീഷ് പഠിക്കാം.സുരേഷ് കുറുപ്പ് നന്നായി വായിക്കുന്ന നല്ല എം പി. ഇപ്പോൾ മന്ത്രിയായ രാജീവ്‌ നന്നായി ഗ്രഹപാഠം ചെയ്യുന്ന പെർഫോമ് ചെയ്യുന്ന എം പി ആയിരുന്നു.അതു പൊലെ പ്രേമചന്ദ്രൻ. ലോക സഭയിൽ കേരളത്തിൽ നിന്നുള്ള യു വ എം പി മാർ നന്നായി തയ്യാർ ചെയ്തു നന്നായി പ്രസംഗിക്കുന്നവരാണ്. ഷാഫി, ഹൈബി, ഡീൻ, ജെബി ഇവരൊക്കെ തയ്യാർ എടുത്തു പ്രസംഗിക്കും.വി പി നായർ എന്ന പഴയ കാല സി പി ഐ എം പി യേ എനിക്ക് അറിയാമായിരുന്നു. അദ്ദേഹം വാകിംഗ് എൻസിക്ലോപീഡിയ ആയിരുന്നു. വായനയും ഭാഷയുമുണ്ട്. അതു പോലെ നന്നായി ഗൃഹപാഠം ചെയ്തു എല്ലായിടത്തും റാങ്ക് വാങ്ങിയ അച്ചുത മേനോൻ.</p>
<p>നായനാർക്കും സംസാരത്തിൽ ക്‌ളാരിറ്റി യുള്ളത് അദ്ദേഹം വായിക്കുന്നയാൾ ആയിരുന്നു.</p>
<p>ഇപ്പോഴത്തെ എത്ര അഭിനവ കമ്മ്യൂണിറ്റ് യുവനേതാക്കൾ എത്ര പേര് കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചിട്ടുണ്ടോ,കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്. മാർക്സിന്റയോ ലെനിനി ന്റെയോ, ഗാന്ധിജി യുടെയോ നെഹ്‌റുവിന്റെയോ. പുസ്തകം വായിച്ച എത്ര യുവ നേതാക്കൾ ഉണ്ട്?</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="widget-3_fe85be88-77ff-4d3b-9a33-d269aefc03cd" class="app-ad app-ad--story-horizontal widget-m__widget__bUJP1" data-test-id="widget"></div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഭാഷഎന്നത് ഉപയോഗിക്കും തോറും മെച്ചപ്പെടും. സാധാരണ ഇംഗ്ലീഷ് പത്രം സ്ഥിരമായി വായിക്കുന്ന ഒരാൾക്ക് ഭേദപ്പെട്ട ഇംഗ്ലീഷ് വിനിമയം നടത്താം.</p>
<p>ഇംഗ്ലീഷ് മാതൃഭാഷയായ യൂ കെ യിൽ പോലും ഒരു രാഷ്ട്രീയമോ സാമൂഹിക കാര്യങ്ങൾ മീഡിയയോടെ പറയാൻ എഴുതി തയ്യാറാക്കിയ കൃത്യമായ കുറിപ്പ് കാണും. അതു നന്നായി വായിച്ചു മനസ്സിലാക്കിയേ മീഡിയയിൽ പോകുകയുള്ളൂ</p>
<p>ഒരാൾ ഒരു എം പി ആയാൽ നന്നായി സംസാരിക്കാൻ നന്നായി ഗൃഹപാഠം ചെയ്യണം. കൃത്യമായി ആശയങ്ങളും അതിന് അനുസരിച്ചുള്ള വസ്തുതകൾ ശേഖരിക്കണം. വേണ്ടി വന്നാൽ അതു റിഹേഴ്സ് ചെയ്യണം. നിരന്തരമായ ഗൃഹപാഠമോ പരിശ്രമമോ ഇല്ലങ്കിൽ വെറും വായിൽ നിന്ന് വരുന്ന വായ്താരികൊണ്ട് ഒപ്പിക്കാം എന്ന സമീപനമാണ് പ്രശ്നം.</p>
<p>രാഷ്ട്രീയം എന്നാൽ വായിൽ വന്നത് വിളിച്ചു പറയുന്ന ഏർപ്പാട് ആകരുത്. വോട്ട് ചെയ്യുന്നവർക്ക് പലപ്പോഴും രാഷ്ട്രീയ നേതാക്കൾ എന്ന് പറഞ്ഞു നടക്കുന്നവരക്കാൾ വിവരവും ബോധവും ഭാഷയുമുണ്ടന്നു തിരിച്ചറിയുക.</p>
<p>പഴയ കാലത്തു&#8217; ഇടതു പക്ഷം&#8217; അല്ലെങ്കിൽ കമ്മ്യുണിസ്റ്റ്കാർ പൊതുവെ നന്നായി വായിക്കുന്നവർ എന്ന ധാരണയോ തെറ്റിധാരണയോ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ എസ് എഫ് ഐ/ ഡിഫി/ നേതാക്കൾ കൂടുതൽ വായിക്കാത്തവരാണ് എന്നതിന് തെളിവുകൾ വന്നു കൊണ്ടേയിരിക്കുന്നു.കവിതയുടെ എ ബി സി അറിയൂന്നവർ &#8216; വാഴ്ക്കുല&#8217; തീസിസ് എഴുതില്ല. കോപ്പി കവിതകൾ പ്രസിദ്ധീകരിക്കാൻ മടിയില്ല.</p>
<p>പ്രശ്നം വായിച്ചില്ലങ്കിലും ഗൃഹപാഠം ചെയ്തില്ലങ്കിലും പരിശ്രമിക്കാതെ വായിൽ വന്നത് വിളിച്ചു പറയുന്ന ചൽതാ ഹെ എന്ന പരിതാപകരമായ നേതൃത്വ ഗുണമില്ലായ്മ യാണ്. അതു പട്ടെലർ- തൊമ്മി ക്രോണി രാഷ്ട്രീയത്തിന്റെ പരിണിത ഫലം കൂടിയാണ്.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/language-is-not-the-problem-its-the-attitude-that-you-can-say-anything-without-any-information-or-homework-js-adoor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘സച്ചിന്&#x200d;ദേവ് എംഎല്&#x200d;എ ബസിനുള്ളില്&#x200d; കയറി; കണ്ടക്ടർ വിളിച്ചിരുന്നു’: സ്ഥിരീകരിച്ച് എ.എ. റഹീം</title>
		<link>https://www.chandrikadaily.com/sachindev-mla-got-inside-the-bus-the-conductor-had-called-confirmed-by-a-a-rahim.html</link>
					<comments>https://www.chandrikadaily.com/sachindev-mla-got-inside-the-bus-the-conductor-had-called-confirmed-by-a-a-rahim.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 02 May 2024 10:16:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[aa rahim]]></category>
		<category><![CDATA[controversy]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[delhi mayor]]></category>
		<category><![CDATA[dyfi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296646</guid>

					<description><![CDATA[കെഎസ്ആര്&#x200d;ടിസി ഡ്രൈവര്&#x200d; യദു പറഞ്ഞതിനെ ശരിവെക്കുന്ന വെളിപ്പെടുത്തലാണ് എ.എ. റഹീം നടത്തിയിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>മേയര്&#x200d; വിവാദത്തില്&#x200d; പ്രതികരണവുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം. മേയര്&#x200d; ആര്യാ രാജേന്ദ്രന്റെ ഭര്&#x200d;ത്താവ് സച്ചിന്&#x200d; ദേവ് എംഎല്&#x200d;എ ബസില്&#x200d; കയറിയിരുന്നതായി റഹീം സ്ഥിരീകരിച്ചു. കെഎസ്ആര്&#x200d;ടിസി ഡ്രൈവര്&#x200d; യദു പറഞ്ഞതിനെ ശരിവെക്കുന്ന വെളിപ്പെടുത്തലാണ് എ.എ. റഹീം നടത്തിയിരിക്കുന്നത്. ബസിലെ കണ്ടക്ടറുമായി എ.എ. റഹീമിന് ബന്ധമുണ്ടെന്ന് ആരോപണം ഉയര്&#x200d;ന്നിരുന്നു. ഇതിനുപിന്നാലെയാണ് റഹീം മാധ്യമങ്ങളെ കണ്ടത്. കണ്ടക്ടര്&#x200d; തന്നെ വിളിച്ചിരുന്നുവെന്ന കാര്യവും റഹീം സമ്മതിച്ചു.</p>
<p>ബസ് തടഞ്ഞിട്ട് സച്ചിന്&#x200d; ദേവ് എംഎല്&#x200d;എ അസഭ്യം പറഞ്ഞെന്നും മേയര്&#x200d; ആര്യ രാജേന്ദ്രനും മോശമായി പെരുമാറിയെന്നുമാണ് കെഎസ്ആര്&#x200d;ടിസി ഡ്രൈവര്&#x200d; യദു പറയുന്നത്. സച്ചിന്&#x200d; ദേവ് എംഎല്&#x200d;എ ബസില്&#x200d; കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്&#x200d;ന്ന് ഭീഷണിപ്പെടുത്തിയതായും യദു പറഞ്ഞിരുന്നു.</p>
<p>അതേസമയം കെഎസ്ആര്&#x200d;ടിസി ബസിലെ സിസിടിവി മെമ്മറി കാര്&#x200d;ഡ് നഷ്ടമായതില്&#x200d; ശക്തമായ ദുരൂഹത നിലനില്&#x200d;ക്കുകയാണ്. മെമ്മറി കാര്&#x200d;ഡ് കാണാനില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു. ഡ്രൈവറുടെ പരാതിയില്&#x200d; പോലീസ് കേസെടുക്കാന്&#x200d; തയാറാകാത്തതും മേയറെ സംരക്ഷിക്കുന്ന നിലപാടുകളും കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിനു പിന്നാലെ മേയര്&#x200d; ആര്യാ രാജേന്ദ്രനെതിരായ കെഎസ്ആര്&#x200d;ടിസിഡ്രൈവര്&#x200d; യദുവിന്റെ പരാതി പോലീസ് പുനഃപരിശോധിക്കുകയാണ്.</p>
<p>ഡ്രൈവറെ പോലീസില്&#x200d; ഏല്&#x200d;പ്പിച്ച മേയറുടെ നടപടി നിയമപരമോ എന്നതാണ് പരിശോധിക്കുന്നത്. സംഭവത്തില്&#x200d; കന്റോണ്&#x200d;മെന്റ് എസിപിയോട് ഡിസിപി റിപ്പോര്&#x200d;ട്ട് തേടി. യദുവിന്റെ ആദ്യ പരാതിയില്&#x200d; കേസെടുക്കാതിരുന്നത് വിവാദമായിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sachindev-mla-got-inside-the-bus-the-conductor-had-called-confirmed-by-a-a-rahim.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രധാനമന്ത്രി വിദ്വേഷ പ്രചാരകനാകരുത്: എ എ റഹീം എം.പി</title>
		<link>https://www.chandrikadaily.com/pm-should-not-be-a-hate-monger-aa-rahim-mp.html</link>
					<comments>https://www.chandrikadaily.com/pm-should-not-be-a-hate-monger-aa-rahim-mp.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sat, 06 May 2023 02:41:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aa rahim]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[the kerala story]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=251811</guid>

					<description><![CDATA[ര്&#x200d;ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്&#x200d; ദ കേരള സ്റ്റോറി സിനിമ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് മോദി പറഞ്ഞിരുന്നു]]></description>
										<content:encoded><![CDATA[<p>ദ കേരള സ്റ്റോറി എന്ന സിനിമ കേരളത്തെ അപകീര്&#x200d;ത്തിപ്പെടുത്താനും,സംസ്ഥാനത്ത് വര്&#x200d;ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനും രാജ്യത്തെ സംഘപരിവാര്&#x200d; ബുദ്ധികേന്ദ്രങ്ങളുടെ ആസൂത്രണമാണെന്ന് എ എ റഹീം എം.പി.രാജ്യത്ത് വിദ്വേഷം പടര്&#x200d;ത്തുന്നവര്&#x200d;ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ട പ്രധാനമന്ത്രിയാണ് അതിനെ ന്യായീകരിക്കുന്നതെന്ന് അങ്ങേയറ്റം ദൗര്&#x200d;ഭാഗ്യകരമാണ്.പ്രധാനമന്ത്രിസ്ഥാനം ഭരണഘടനാപരമായ പദവിയാണ്.ആ പദവിയില്&#x200d; ഇരുന്ന് അദ്ദേഹം വിദ്വേഷ സിനിമയുടെ പ്രചാരകനാകരുത്. വസ്തുതാപരമല്ലാത്ത പച്ചനുണകള്&#x200d; പ്രധാനമന്ത്രി പദത്തിലുരുന്നു പറയരുത് അദ്ദേഹം ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചു.</p>
<p><strong>കുറിപ്പിന്റെ പൂര്&#x200d;ണ്ണരൂപം</strong></p>
<p><em>&#8216;ദ കേരള സ്റ്റോറി&#8217; എന്ന വിദ്വേഷ സിനിമയെ പ്രകീര്&#x200d;ത്തിച്ചുകൊണ്ട് പ്രധാനമന്ത്രി തന്നെ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്.ഇതോടെ ഈ വിദ്വേഷ സിനിമയ്ക്ക് പിന്നില്&#x200d; ആരാണെന്ന് ഏവര്&#x200d;ക്കും മനസ്സിലായല്ലോ??</em></p>
<p><em>കേരളത്തെ അപകീര്&#x200d;ത്തിപ്പെടുത്താനും,സംസ്ഥാനത്ത് വര്&#x200d;ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനും രാജ്യത്തെ സംഘപരിവാര്&#x200d; ബുദ്ധികേന്ദ്രങ്ങളുടെ ആസൂത്രണമാണ് ഈ സിനിമ.</em></p>
<p><em>രാജ്യത്തിന്റെ മതസൗഹാര്&#x200d;ദത്തെ പോലും ചോദ്യം ചെയ്യുന്ന,വിദ്വേഷവും വെറുപ്പും പ്രസരിപ്പിക്കുന്ന ഒരു സിനിമയ്ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നത്.വിദ്വേഷ പ്രസംഗങ്ങളെയും വിദ്വേഷ പ്രചാരണങ്ങളെയും പ്രോത്സാഹിപ്പിക്കരുതെന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ഉത്തരവിന് പ്രധാനമന്ത്രി നല്&#x200d;കുന്ന ബഹുമാനം എത്രയാണെന്ന് കൂടി ഇതില്&#x200d;നിന്ന് വ്യക്തമാകുന്നു.</em></p>
<p><em>രാജ്യത്ത് വിദ്വേഷം പടര്&#x200d;ത്തുന്നവര്&#x200d;ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ട പ്രധാനമന്ത്രിയാണ് അതിനെ ന്യായീകരിക്കുന്നതെന്ന് അങ്ങേയറ്റം ദൗര്&#x200d;ഭാഗ്യകരമാണ്.പ്രധാനമന്ത്രിസ്ഥാനം ഭരണഘടനാപരമായ പദവിയാണ്.ആ പദവിയില്&#x200d; ഇരുന്ന് അദ്ദേഹം വിദ്വേഷ സിനിമയുടെ പ്രചാരകനാകരുത്. വസ്തുതാപരമല്ലാത്ത പച്ചനുണകള്&#x200d; പ്രധാനമന്ത്രി പദത്തിലുരുന്നു പറയരുത്.</em></p>
<p><em>മറ്റൊരു പ്രധാനപ്പെട്ട കാര്യം, കേരളത്തോടുള്ള ശ്രീ നരേന്ദ്രമോഡിയുടെ നിലപാട് നേരത്തെ തന്നെ വ്യക്തമായിട്ടുള്ളതാണ്.സോമാലിയോട് കേരളത്തെ ഉപമിച്ച പ്രധാനമന്ത്രി ഇപ്പോള്&#x200d; മറ്റൊരു തലത്തില്&#x200d; കേരളത്തെ അപമാനിക്കുന്നവര്&#x200d;ക്ക് കൂട്ടുനില്&#x200d;ക്കുകയാണ്.കേരളത്തിന്റെ യഥാര്&#x200d;ത്ഥ ചിത്രം ഇതല്ലെന്ന ഉത്തമ ബോധ്യം അദ്ദേഹത്തിനുണ്ട്.എന്നിട്ടും ഒരു വിദ്വേഷ സിനിമയെ മുന്&#x200d; നിര്&#x200d;ത്തി ഈ അഭിമാനകരമായ കേരളത്തെ അപമാനിക്കാന്&#x200d; പ്രധാനമന്ത്രി ശ്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്&#x200d;ഹമാണ്.പ്രസ്താവന പിന്&#x200d;വലിച്ചു </em><br />
<em>പ്രധാനമന്ത്രി കേരളീയരോട് മാപ്പ് പറയണം റഹീം ഫെയ്‌സ് ബുക്കില്&#x200d; കുറിച്ചു.</em></p>
<p>കഴിഞ്ഞ ദിവസം കര്&#x200d;ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്&#x200d; ദ കേരള സ്റ്റോറി സിനിമ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് മോദി പറഞ്ഞിരുന്നു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pm-should-not-be-a-hate-monger-aa-rahim-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റഹീമിന്റെ വാദങ്ങള്&#x200d; പൊളിഞ്ഞു; സഹോദരിക്ക് തുടര്&#x200d;ച്ചയായ പത്തു വര്&#x200d;ഷ സര്&#x200d;വീസില്ല</title>
		<link>https://www.chandrikadaily.com/aa-rahim-news.html</link>
					<comments>https://www.chandrikadaily.com/aa-rahim-news.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 06 Feb 2021 07:54:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aa rahim]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=179069</guid>

					<description><![CDATA[2008 ല്&#x200d; ജോലിയില്&#x200d; പ്രവേശിപ്പിച്ചവരെ 2013 ല്&#x200d; യുഡിഎഫ് പിരിച്ചുവിട്ടിരുന്നു. പിന്നീട് 2014ല്&#x200d; വീണ്ടും ജോലിയില്&#x200d; പ്രവേശിച്ചു]]></description>
										<content:encoded><![CDATA[<p>സ്‌കോള്&#x200d; കേരള നിയമന വിവാദത്തില്&#x200d; ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെ വാദങ്ങള്&#x200d; പൊളിയുന്നു. റഹീമിന്റെ സഹോദരി ഷീജ ഉള്&#x200d;പ്പെടെയുള്ളവര്&#x200d;ക്ക് 10 വര്&#x200d;ഷം സര്&#x200d;വ്വീസില്ല. സ്‌കോള്&#x200d; കേരളയില്&#x200d; തുടര്&#x200d;ച്ചയായ 10 വര്&#x200d;ഷം ഒരാള്&#x200d; പോലും ജോലി ചെയ്തിട്ടില്ലെന്നും നിയമിക്കപ്പെട്ട ആര്&#x200d;ക്കും 10 വര്&#x200d;ഷം തുടര്&#x200d;ച്ചയായി സര്&#x200d;വ്വീസില്ലെന്നും മാധ്യമം റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>2008 ല്&#x200d; ജോലിയില്&#x200d; പ്രവേശിപ്പിച്ചവരെ 2013 ല്&#x200d; യുഡിഎഫ് പിരിച്ചുവിട്ടിരുന്നു. പിന്നീട് 2014ല്&#x200d; വീണ്ടും ജോലിയില്&#x200d; പ്രവേശിച്ചു. ഷീജയേക്കാള്&#x200d; എട്ട് വര്&#x200d;ഷം സീനിയോറിറ്റിയുള്ളവര്&#x200d; പോലും നിയമന പട്ടികയില്&#x200d; ഇടം നേടിയിട്ടില്ല. ഷീജയെ കൂടാതെ ദേശാഭിമാനിയിലെ ജീവനക്കാരുടെ ബന്ധുക്കള്&#x200d;, പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d; തുടങ്ങി സിപിഐഎമ്മുമായി അടുപ്പുള്ളവര്&#x200d;ക്ക് മാത്രമാണ് സ്‌കോള്&#x200d; കേരളയിലെ നിയമനം എന്നാണ് ഇത് സംബന്ധിച്ച് ഉയരുന്ന ആരോപണം.</p>
<p>അതേസമയം യുഡിഎഫിന്റെ കാലത്ത് നിയമിതരായ 28 പേര്&#x200d;ക്ക് സ്ഥിരം നിയമനം നല്&#x200d;കിയിട്ടുമില്ല. നിയമനം സ്ഥിരമായാല്&#x200d; സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥര്&#x200d;ക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇവര്&#x200d;ക്ക് ലഭിക്കും.</p>
<p>10 വര്&#x200d;ഷം താല്&#x200d;ക്കാലികമായി ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുന്നത് സര്&#x200d;ക്കാര്&#x200d; നയമാണെന്നും അതില്&#x200d; അസാധാരണത്വമില്ലെന്നും നേരത്തെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aa-rahim-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
