<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>AA VAHAB &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/aa-vahab/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 30 May 2019 19:43:20 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>AA VAHAB &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പ്രതീക്ഷയോടെ   സ്വര്&#x200d;ഗം തേടി</title>
		<link>https://www.chandrikadaily.com/aa-wahab-article-may-31.html</link>
					<comments>https://www.chandrikadaily.com/aa-wahab-article-may-31.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 30 May 2019 19:43:07 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[AA VAHAB]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128882</guid>

					<description><![CDATA[എ.എ വഹാബ് ദിവ്യാനുഗ്രഹം പെയ്തിറങ്ങുന്ന പരിശുദ്ധ റമസാനിലെ പുണ്യ ദിനരാത്രങ്ങളിലൂടെയാണ് നാമിപ്പോള്&#x200d; കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ജീവിതം അല്ലാഹുവിന്റെ ഒരു പരീക്ഷണമാണ്. ഓരോരുത്തര്&#x200d;ക്കും നല്&#x200d;കപ്പെട്ടതില്&#x200d; ആര് ഏറ്റവും നന്നായി പ്രവര്&#x200d;ത്തിക്കുന്നു എന്ന് പരിശോധിക്കാനുള്ള പരീക്ഷണം. വിഭവങ്ങളിലും സംഭവങ്ങളിലും നന്മതിന്മകള്&#x200d; ഉണ്ടാവും. ഈ വക കാര്യങ്ങള്&#x200d;ക്ക് മനുഷ്യന് മാര്&#x200d;ഗദര്&#x200d;ശനം നല്&#x200d;കാന്&#x200d; അല്ലാഹു തെരഞ്ഞെടുത്ത മാസമാണ് റമസാന്&#x200d;. മനുഷ്യാരംഭം മുതല്&#x200d; മാലാഖമാര്&#x200d; വഴി മനുഷ്യരില്&#x200d;നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രവാചകന്മാര്&#x200d;ക്ക് ഈ മാര്&#x200d;ഗദര്&#x200d;ശന പ്രക്രിയ അല്ലാഹു നടത്തിപ്പോന്നിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ മാര്&#x200d;ഗദര്&#x200d;ശന ഗ്രന്ഥങ്ങളും റമസാനിലാണ് [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>എ.എ വഹാബ്</strong><br> ദിവ്യാനുഗ്രഹം പെയ്തിറങ്ങുന്ന പരിശുദ്ധ റമസാനിലെ പുണ്യ ദിനരാത്രങ്ങളിലൂടെയാണ് നാമിപ്പോള്&#x200d; കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ജീവിതം അല്ലാഹുവിന്റെ ഒരു പരീക്ഷണമാണ്. ഓരോരുത്തര്&#x200d;ക്കും നല്&#x200d;കപ്പെട്ടതില്&#x200d; ആര് ഏറ്റവും നന്നായി പ്രവര്&#x200d;ത്തിക്കുന്നു എന്ന് പരിശോധിക്കാനുള്ള പരീക്ഷണം. വിഭവങ്ങളിലും സംഭവങ്ങളിലും നന്മതിന്മകള്&#x200d; ഉണ്ടാവും. ഈ വക കാര്യങ്ങള്&#x200d;ക്ക് മനുഷ്യന് മാര്&#x200d;ഗദര്&#x200d;ശനം നല്&#x200d;കാന്&#x200d; അല്ലാഹു തെരഞ്ഞെടുത്ത മാസമാണ് റമസാന്&#x200d;. മനുഷ്യാരംഭം മുതല്&#x200d; മാലാഖമാര്&#x200d; വഴി മനുഷ്യരില്&#x200d;നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രവാചകന്മാര്&#x200d;ക്ക് ഈ മാര്&#x200d;ഗദര്&#x200d;ശന പ്രക്രിയ അല്ലാഹു നടത്തിപ്പോന്നിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ മാര്&#x200d;ഗദര്&#x200d;ശന ഗ്രന്ഥങ്ങളും റമസാനിലാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് ഇമാം ഇബ്‌നു കസീര്&#x200d; അദ്ദേഹത്തിന്റെ &#8216;അല്&#x200d;ബിദായ വന്നിഹായ&#8217; എന്ന ഗ്രന്ഥത്തില്&#x200d; രേഖപ്പെടുത്തുന്നു.<br> തെറ്റുകള്&#x200d; വരുത്തുന്ന പ്രകൃതമുള്ള മനസ്സിന്റെ ഉടമയായ മനുഷ്യന് റമസാന്&#x200d; ഒരു പ്രതീക്ഷയാണ്. അനുഗ്രഹത്തിന്റെയും പാപമോചനത്തിന്റെയും നരക വിമോചനത്തിന്റെയും സ്വര്&#x200d;ഗ പ്രവേശനത്തിന്റെയും മാസം. ഓരോ സത്യവിശ്വാസിയുടെയും ശുഭപ്രതീക്ഷ പ്രപഞ്ചാതിര്&#x200d;ത്തിക്കപ്പുറം കടന്നുപോകുന്ന തരത്തിലാണ് റമസാനെക്കുറിച്ചും അല്ലാഹുവും പ്രവാചകനും വിവരിച്ചുതരുന്നത്. അനുഗ്രഹത്തിന്റെ ഈ പുണ്യമാസം സമാഗതമായാല്&#x200d; സത്യവിശ്വാസ ഹൃദയങ്ങളില്&#x200d; സ്വര്&#x200d;ഗവാതില്&#x200d; തുറക്കുന്ന ബോധം സൃഷ്ടിക്കപ്പെടും. നരകവാതില്&#x200d; അടക്കപ്പെടും. സന്മാര്&#x200d;ഗ ദര്&#x200d;ശനത്തിന്റെ ഈ മാസം വ്രതമാസമായി നിശ്ചയിക്കപ്പെട്ടു. ഉപവാസം എന്നാല്&#x200d; കൂടെ വസിക്കലാണല്ലോ. അല്ലാഹുവോടൊപ്പം വസിക്കല്&#x200d; എന്ന് സാരം. അടിമ എവിടെയായാലും അല്ലാഹു അവനോടൊപ്പമുണ്ടെന്ന് ഖുര്&#x200d;ആന്&#x200d; ഉണര്&#x200d;ത്തുന്നുണ്ട്.<br> രക്ഷിതാവിനോടൊപ്പമാണ് താന്&#x200d; എന്ന ബോധം മനുഷ്യനെ തെറ്റില്&#x200d; നിന്ന് അകറ്റിനിര്&#x200d;ത്തും. വ്രതം ഒരു പരിചയാണ് അതിനാല്&#x200d; നോമ്പുകാരന്&#x200d; തെറ്റായ പ്രവൃത്തികള്&#x200d; ചെയ്യാതിരിക്കുകയും വിഡ്ഢിത്തം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യട്ടെ എന്ന് പ്രവാചകന്&#x200d; നിര്&#x200d;ദ്ദേശിക്കുന്നു. വല്ലവനും നോമ്പുകാരനോട് ശണ്ഠ കൂടുകയോ അവനെ ശകാരിക്കുകയോ ചെയ്യുന്നെങ്കില്&#x200d; താന്&#x200d; നോമ്പുകാരനാണെന്ന് അയാള്&#x200d; രണ്ടു പ്രാവശ്യം പറയട്ടെ. എല്ലാ സല്&#x200d;പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കും കുറഞ്ഞത് പത്ത് ഇരട്ടി പ്രതിഫലമാണ് കരുണാമയനായ അല്ലാഹു തന്റെ അടിമകള്&#x200d;ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. നോമ്പ് ആ ഗണത്തില്&#x200d;പ്പെടുത്താതെ &#8216;നോമ്പ് എനിക്കുള്ളതാണ് അതിന് പ്രതിഫലം നല്&#x200d;കുന്നത് ഞാനാണ്&#8217; എന്ന് അല്ലാഹു പ്രത്യേകം വിളംബരം ചെയ്തിരിക്കുന്നു. സ്വര്&#x200d;ഗത്തില്&#x200d; &#8216;റയ്യാന്&#x200d;&#8217; എന്നു പേരുള്ള ഒരു വാതിലുണ്ട്. നോമ്പുകാര്&#x200d; അതിലൂടെയാണ് സ്വര്&#x200d;ഗത്തില്&#x200d; പ്രവേശിക്കുക എന്ന് പ്രവാചകന്&#x200d; ശുഭവാര്&#x200d;ത്ത അറിയിച്ചിട്ടുണ്ട്.<br> കളവ് പറയലും പ്രവര്&#x200d;ത്തിക്കലും ശകാരിക്കലും അട്ടഹസിക്കലും മറ്റനാവശ്യങ്ങള്&#x200d; പ്രവര്&#x200d;ത്തിക്കലും ഒരാള്&#x200d; ഒഴിവാക്കുന്നില്ലെങ്കില്&#x200d; അവന്റെ നോമ്പ് വെറും പട്ടിണി കിടക്കലായി മാറും എന്ന് പ്രവാചകന്&#x200d; ശക്തമായ താക്കീത് നല്&#x200d;കുന്നുണ്ട്. നോമ്പിന്റെ മര്യാദകള്&#x200d; സൂക്ഷ്മതയോടെ പാലിക്കണം. ഒരാള്&#x200d; നോമ്പാണെന്ന് മറന്ന് കൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്താല്&#x200d; അവന്&#x200d; നോമ്പ് പൂര്&#x200d;ത്തിയാക്കട്ടെ അല്ലാഹുവാണ് അവനെ തീറ്റിക്കുകയും കുടിപ്പിക്കുകയും ചെയ്തതെന്ന് പ്രവാചകന്&#x200d; പറഞ്ഞതായി അബൂ ഹുറൈറയില്&#x200d;നിന്ന് ഇമാം ബുഖാരി നിവേദനം ചെയ്യുന്നു.<br> കാരുണ്യത്തിന്റെ ഈ പുണ്യമാസത്തില്&#x200d; പ്രവാചകന്&#x200d; ഇസ്തിഗ്ഫാറും തൗബയും ദാനധര്&#x200d;മങ്ങളും മറ്റ് ആരാധനകളും ധാരാളമായി വര്&#x200d;ധിപ്പിച്ചിരുന്നു. അഗതികളെയും ആവശ്യക്കാരെയും പ്രത്യേകം പരിഗണിച്ചിരുന്നു. സാധുക്കളെ നോമ്പ് തുറപ്പിക്കാന്&#x200d; പ്രോത്സാഹിപ്പിച്ചിരുന്നു. എല്ലാം അനന്തമായ പരലോക ജീവിത വിജയം ലക്ഷ്യംവെച്ചാണ് പ്രവര്&#x200d;ത്തിച്ചിരുന്നത്. കൃത്യമായി പറഞ്ഞാല്&#x200d; സ്വര്&#x200d;ഗപ്രവേശനം ഇവിടെ ലഭ്യമായ താല്&#x200d;ക്കാലിക ജീവിതവും വിഭവങ്ങളും വിനിയോഗിച്ച് മരണാനന്തര ജീവിതത്തിലെ ശാശ്വത സൗഭാഗ്യം നേടിയെടുക്കാനാണ് ഓരോരുത്തരെയും ഖുര്&#x200d;ആനും പ്രവാചകനും പ്രേരിപ്പിക്കുന്നത്.<br> നശ്വരമായ ഭൗതിക ജീവിതത്തെ ഹൃദയസ്പിര്&#x200d;ക്കായ ഒരു ഉദാഹരണത്തിലൂടെ വിവരിച്ചു കൊണ്ട് പ്രതീക്ഷയോടെ സ്വര്&#x200d;ഗത്തിലേക്ക് പാഞ്ഞു ചെല്ലാന്&#x200d; അല്ലാഹു നമ്മെ പ്രേരിപ്പിക്കുന്നു. &#8216;നിങ്ങളറിയുക: ഇഹലോക ജീവിതമെന്നാല്&#x200d; കളിയും വിനോദവും അലങ്കാരവും നിങ്ങള്&#x200d; പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്. ഒരു മഴ പോലെ, അതുമൂലമുണ്ടായ ചെടികള്&#x200d; കര്&#x200d;ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിച്ചു. അപ്പോള്&#x200d; അത് മഞ്ഞനിറം പൂണ്ടതായി നീ കണ്ടു. പിന്നീടത് തുരുമ്പായിപ്പോകുന്നു. പരലോകത്ത് (ദുര്&#x200d;വൃത്തര്&#x200d;ക്ക്) കഠിന ശിക്ഷയും (സദ് വൃത്തര്&#x200d;ക്ക്) അല്ലാഹുവില്&#x200d; നിന്നുള്ള പാപമോചനവും ഉണ്ട്. ഐഹിക ജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല (57:20).<br> താല്&#x200d;ക്കാലിക ഭൗതിക ജീവിതത്തിന്റെ പളുപളുപ്പില്&#x200d; വഞ്ചിതരായി ജീവിതലക്ഷ്യം  മറന്നു പോകാതെ നിങ്ങളുടെ രക്ഷിതാവില്&#x200d; നിന്നുള്ള പാപമോചനത്തിലേക്കും സ്വര്&#x200d;ഗത്തിലേക്കും നിങ്ങള്&#x200d; മുന്&#x200d;കടന്നു വരുവീന്&#x200d;. അതിന്റെ വിശാലത ആകാശഭൂമികളുടെ വിശാലതയാണ്. അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവര്&#x200d;ക്ക് വേണ്ടി അത് സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. അത് അല്ലാഹുവിന്റെ അനുഗ്രഹമത്രെ. അവനുദ്ദേശിക്കുന്നവര്&#x200d;ക്കും അതവന്&#x200d; നല്&#x200d;കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാണ് (57:21). അല്ലാഹു വിളിക്കുന്ന സ്വര്&#x200d;ഗത്തിലേക്ക് പാഞ്ഞുചെല്ലുവാന്&#x200d; ഏറ്റവും പറ്റിയ ദിനരാത്രങ്ങളിലൂടെയാണ് ഓരോ സത്യവിശ്വാസിയും ഇപ്പോള്&#x200d; കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നതെന്ന യാഥാര്&#x200d;ത്ഥ്യം ഗൗരവത്തോടെ ഓര്&#x200d;ക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aa-wahab-article-may-31.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രയാസങ്ങള്&#x200d; നേരിടാനുള്ള മരുന്ന് ഹൃദയ വിശാലത</title>
		<link>https://www.chandrikadaily.com/editorial-page-article-aa-vahab-4.html</link>
					<comments>https://www.chandrikadaily.com/editorial-page-article-aa-vahab-4.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 27 Dec 2018 19:32:53 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[AA VAHAB]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=114826</guid>

					<description><![CDATA[എ.എ വഹാബ് പ്രശ്‌നങ്ങള്&#x200d;ക്ക് നടുവില്&#x200d; മനുഷ്യമനസ്സ് അസ്വസ്ഥമാകുമ്പോള്&#x200d; ആശ്വാസം ലഭിക്കാന്&#x200d; ഹൃദയ വിശാലത അനിവാര്യമാണെന്ന് ഖുര്&#x200d;ആന്&#x200d; പഠിപ്പിക്കുന്നു. പല പ്രവാചകന്മാരുമായി ബന്ധപ്പെടുത്തി ഈ വിഷയം കൈകാര്യം ചെയ്തത് ഖുര്&#x200d;ആനില്&#x200d; പലയിടത്തും പരാമര്&#x200d;ശിക്കുന്നുണ്ട്. &#8216;അശ്ശറഹ്&#8217; എന്നൊരധ്യായം തന്നെ ഖുര്&#x200d;ആന്&#x200d; അവതരിപ്പിക്കുന്നു. &#8216;പ്രവാചകാ, താങ്കള്&#x200d;ക്ക് താങ്കളുടെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ?&#8217; എന്ന ചോദ്യത്തോടെയാണ് ആ അധ്യായം ആരംഭിക്കുന്നത്. മക്കയില്&#x200d; സത്യപ്രബോധനത്തിന്റെ ആദ്യ നാളുകളില്&#x200d; ഖുറൈശികളില്&#x200d;നിന്ന് അഭിമുഖീകരിക്കേണ്ടിവന്ന കടുത്ത ക്ലേശങ്ങളില്&#x200d; പ്രവാചക മനസ്സ് വല്ലാതെ പ്രയാസപ്പെട്ടിരുന്നു. ആ സാഹചര്യത്തില്&#x200d; പ്രവാചകനെ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>എ.എ വഹാബ്</strong></p>
<p>പ്രശ്‌നങ്ങള്&#x200d;ക്ക് നടുവില്&#x200d; മനുഷ്യമനസ്സ് അസ്വസ്ഥമാകുമ്പോള്&#x200d; ആശ്വാസം ലഭിക്കാന്&#x200d; ഹൃദയ വിശാലത അനിവാര്യമാണെന്ന് ഖുര്&#x200d;ആന്&#x200d; പഠിപ്പിക്കുന്നു. പല പ്രവാചകന്മാരുമായി ബന്ധപ്പെടുത്തി ഈ വിഷയം കൈകാര്യം ചെയ്തത് ഖുര്&#x200d;ആനില്&#x200d; പലയിടത്തും പരാമര്&#x200d;ശിക്കുന്നുണ്ട്. &#8216;അശ്ശറഹ്&#8217; എന്നൊരധ്യായം തന്നെ ഖുര്&#x200d;ആന്&#x200d; അവതരിപ്പിക്കുന്നു. &#8216;പ്രവാചകാ, താങ്കള്&#x200d;ക്ക് താങ്കളുടെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ?&#8217; എന്ന ചോദ്യത്തോടെയാണ് ആ അധ്യായം ആരംഭിക്കുന്നത്. മക്കയില്&#x200d; സത്യപ്രബോധനത്തിന്റെ ആദ്യ നാളുകളില്&#x200d; ഖുറൈശികളില്&#x200d;നിന്ന് അഭിമുഖീകരിക്കേണ്ടിവന്ന കടുത്ത ക്ലേശങ്ങളില്&#x200d; പ്രവാചക മനസ്സ് വല്ലാതെ പ്രയാസപ്പെട്ടിരുന്നു. ആ സാഹചര്യത്തില്&#x200d; പ്രവാചകനെ സാന്ത്വനിപ്പിച്ചുകൊണ്ട് അല്ലാഹു രണ്ടു അധ്യായങ്ങള്&#x200d; അവതരിപ്പിച്ചു. സൂറത്തുള്ളുഹയും സൂറത്ത് ശ്ശറഹുമാണ് അവ.<br />
പ്രവാചകന് ദിവ്യബോധനം ആരംഭിച്ച ശേഷം കുറച്ചുകാലം അത് നിലച്ചുപോയി. അപ്പോള്&#x200d; ദിവ്യബോധനത്തെ നിഷേധിക്കുകയും എതിര്&#x200d;ക്കുകയും ചെയ്തിരുന്നവരില്&#x200d; ചിലര്&#x200d; പ്രവാചകനെ പരിഹസിക്കാന്&#x200d; തുടങ്ങി. മുഹമ്മദിനെ അവന്റെ അല്ലാഹു കൈവിട്ടിരിക്കുന്നു എന്നുവരെ ചിലര്&#x200d; പറഞ്ഞു. ആ സന്ദര്&#x200d;ഭത്തിലാണ് പൂര്&#x200d;വാഹ്നത്തിന്റെ പൊന്&#x200d;വെളിച്ചത്തെയും നിശയുടെ നിശബ്ദതയെയും മുന്&#x200d;നിര്&#x200d;ത്തി സത്യം ചെയ്തുകൊണ്ട് അല്ലാഹു പറഞ്ഞത് താങ്കളുടെ നാഥന്&#x200d; താങ്കളെ കൈവിട്ടിട്ടില്ല. പ്രാരംഭത്തേക്കാള്&#x200d; പില്&#x200d;ക്കാലമാണ് നിനക്കുത്തമം. അടുത്തു തന്നെ നിന്റെ നാഥന്&#x200d; നിനക്കനുഗ്രഹങ്ങള്&#x200d; ചൊരിയും. അപ്പോള്&#x200d; നീ സംതൃപ്തനാകും. ഈ വാക്യങ്ങള്&#x200d; യാഥാര്&#x200d;ത്ഥ്യമാണെന്ന് ഗ്രഹിക്കാന്&#x200d; പ്രവാചകന്റെ ജീവിതത്തില്&#x200d; നിന്ന് തന്നെ ഉദാഹരണങ്ങള്&#x200d; നിരത്തി അല്ലാഹു തുടര്&#x200d;ന്ന് പറഞ്ഞു. അവന്&#x200d; നിന്നെ അനാഥനായി കണ്ടപ്പോള്&#x200d; അഭയമേകിയില്ലയോ? അവന്&#x200d; നിന്നെ വഴിയറിയാത്തവനായി കണ്ടപ്പോള്&#x200d; മാര്&#x200d;ഗദര്&#x200d;ശനം ചെയ്തില്ലേ? നിന്നെ ദരിദ്രനായി കണ്ടപ്പോള്&#x200d; ഐശ്വര്യം പ്രദാനം ചെയ്യുകയും ചെയ്തു. പ്രവാചകന്&#x200d; സ്വന്തം ജീവിതത്തില്&#x200d; അനുഭവിച്ചറിഞ്ഞ ആ യാഥാര്&#x200d;ത്ഥ്യം പോലെ തന്നെ ഇപ്പോള്&#x200d; പറയുന്നതും യാഥാര്&#x200d;ത്ഥ്യമായി പുലരുക തന്നെ ചെയ്യുമെന്ന് പ്രവാചക മനസ്സിനെ ബോധ്യപ്പെടുത്തുകയാണ് ഈ പ്രസ്താവനകളിലൂടെ അല്ലാഹു. ആയതിനാല്&#x200d; അനാഥയെ അടിച്ചമര്&#x200d;ത്തുകയോ ചോദിച്ചു വരുന്നവരെ വിരട്ടിയോടിക്കുകയോ ചെയ്യാതെ നിന്റെ രക്ഷിതാവിന്റെ അനുഗ്രഹത്തെക്കുറിച്ച് സംസാരിച്ച്‌കൊണ്ട് അവരെയൊക്കെ ഒപ്പം നിര്&#x200d;ത്തുക എന്നും ഈ അധ്യായത്തിന്റെ അവസാനത്തില്&#x200d; അല്ലാഹു ഉപദേശിക്കുന്നുണ്ട്.<br />
അല്ലാഹുവിലൂടെ ലഭിച്ച ബോധനം പ്രവാചകന് വളരെയേറെ ആശ്വാസകരമായിരുന്നു. അല്ലാഹു വെറുക്കുകയോ കൈവിടുകയോ ചെയ്തിട്ടില്ലെന്ന് അവന്&#x200d; തന്നെ നേരിട്ട് പറയുമ്പോള്&#x200d; ഒരു സത്യവിശ്വാസ മനസ്സിനുണ്ടാകുന്ന ആശ്വാസവും സംതൃപ്തിയും ആനന്ദവും ആത്മവിശ്വാസവും എത്ര വലുതായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തുടര്&#x200d;ന്നാണ് അലം നശ്‌റഹ് അല്ലാഹു അവതരിപ്പിച്ചത്. അല്ലാഹു സംവിധാനിച്ച ജീവിതത്തിന്റെ ഒരു വലിയ യാഥാര്&#x200d;ത്ഥ്യം അതിലൂടെ അല്ലാഹു നമ്മെയെല്ലാം പഠിപ്പിക്കുന്നു. ആയാസത്തോടൊപ്പം ആശ്വാസവും അല്ലാഹു സംവിധാനിച്ചിട്ടുണ്ട്. ഏത് നല്ല കാര്യത്തിന്റെയും പ്രാരംഭത്തില്&#x200d; പ്രയാസങ്ങളും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമുണ്ടാകും. പ്രരംഭത്തിലെ വൈതരണികള്&#x200d; കണ്ട് ആരും ശ്രമം ഉപേക്ഷിക്കേണ്ടതില്ല. ആശ്വാസത്തിന്റെ ആനന്ദം അനുഭവിക്കാന്&#x200d; പ്രയാസത്തിന്റെ ഭാരം വഹിക്കുക എന്നത് ജീവിതത്തിന്റെ പ്രകൃതമാണ്. ഈ വസ്തുത മനുഷ്യന്&#x200d; അടിവരയിട്ട് മനസ്സിലാക്കേണ്ടതാണ്. അല്ലാഹുവിന്റെ അനുഗ്രഹത്താല്&#x200d; ആനന്ദവും സംതൃപ്തിയും അനുഭവിക്കുമ്പോള്&#x200d; അതിലാര്&#x200d;ക്കും പരാതി ഒന്നും ഉണ്ടാവില്ല. നന്ദി കാണിക്കുന്നതിന് പകരം നന്ദികേടും ധിക്കാരവും പലപ്പോഴും കാട്ടുകയും ചെയ്യും. നമുക്ക് ചുറ്റുമുള്ള ലോകത്ത് ഇത് സര്&#x200d;വസാധാരണയായി കാണുന്നതാണ്. മറിച്ചു പ്രയാസവും വിഷമവും ഉണ്ടാകുമ്പോള്&#x200d; മനുഷ്യന്&#x200d; ഒടുങ്ങാത്ത പരാതിക്കാരനാവും. പലരും രക്ഷിതാവിനെ വരെ തള്ളിപ്പറയും. സത്യവിശ്വാസ മനസ്സുകള്&#x200d;ക്ക് ഭൂഷണമായ ഒരു നടപടിയല്ലതെന്ന് ഖുര്&#x200d;ആന്&#x200d; ആവര്&#x200d;ത്തിച്ച് ഉണര്&#x200d;ത്തിയിട്ടുണ്ട്.<br />
പ്രവാചകന് അല്ലാഹു കനിഞ്ഞു നല്&#x200d;കിയ മൂന്ന് അനുഗ്രഹങ്ങള്&#x200d; എടുത്തോതിക്കൊണ്ടാണ് അശ്ശറഹ് സൂറ ആരംഭിക്കുന്നത്. ഒന്ന് മറ്റൊന്നുമായി ബന്ധപ്പെട്ടാണ് നില്&#x200d;ക്കുന്നത്. ഹൃദയ വിശാലത നല്&#x200d;കി അതോടെ മുതുകെല്ലിനെ ഞെരിച്ചിരുന്ന ഭാരം ഇറങ്ങി. നാട്ടിലെങ്ങും പ്രവാചകന്റെ യശസ്സ് ഉയര്&#x200d;ത്തി. പ്രവാചകന്&#x200d; മറ്റുള്ളവരോടും അവര്&#x200d; പ്രവാചകനെയും ബന്ധപ്പെട്ടതിനെ ഖുറൈശികള്&#x200d; പരമാവധി തടഞ്ഞിരുന്നു. അവര്&#x200d; പ്രവാചകനെക്കുറിച്ച് അനാവശ്യങ്ങള്&#x200d; പലതും പറഞ്ഞു പരത്തി. ഇതൊക്കെ കേട്ട മറ്റു നാട്ടുകാര്&#x200d; പ്രവാചകനെ രഹസ്യമായി സന്ദര്&#x200d;ശിച്ച് സത്യാവസ്ഥ അന്വേഷിച്ചറിയാന്&#x200d; തുനിഞ്ഞു. പ്രവാചകനില്&#x200d;നിന്ന് അവര്&#x200d; കേട്ട കാര്യങ്ങള്&#x200d; സത്യമാണെന്ന് ബോധ്യപ്പെട്ട് അങ്ങനെ അനേകര്&#x200d; ഇസ്്‌ലാം സ്വീകരിച്ചു. അതോടെ പ്രവാചകന്റെ കീര്&#x200d;ത്തിയും ഉയര്&#x200d;ന്നു. കാര്യങ്ങള്&#x200d; അല്ലാഹു ഇവ്വിധമാണ് കൈകാര്യം ചെയ്യുന്നത്. പ്രതിയോഗികള്&#x200d; ഉണ്ടാക്കിയ വിഷമതകളെ കുറച്ചു നാളുകള്&#x200d; കൊണ്ട് പ്രവാചകന് സല്&#x200d;കീര്&#x200d;ത്തിയും ആശ്വാസവുമായി അല്ലാഹു മാറ്റി. ഈ യാഥാര്&#x200d;ത്ഥ്യം പ്രവാചകന് അനുഭവിച്ചറിഞ്ഞതാണ്. അതിനാല്&#x200d; പ്രയാസങ്ങളില്&#x200d; മനംമടുപ്പോ വിഷമമോ ഉണ്ടാവേണ്ടതില്ല. പ്രയാസത്തോടൊപ്പം തന്നെ അല്ലാഹു ആശ്വാസവും സൃഷ്ടിച്ചിട്ടുണ്ട്.<br />
സത്യബോധന ദൗത്യം അങ്ങനെ ആദ്യമേ അനായാസേന നിര്&#x200d;വഹിക്കാനാവുന്നതല്ല. അതിന് ഹൃദയവിശാലത വേണമെന്ന് മൂസാ നബിയുടെ ചരിത്രത്തിലൂടെയും നാം പഠിപ്പിക്കപ്പെടുന്നു. മൂസാനബിയെ ദൗത്യം ഏല്&#x200d;പ്പിച്ചപ്പോള്&#x200d; കൊലകൊമ്പനായ ഫറോവയെ നേരിടാന്&#x200d; തനിക്ക് ഹൃദയവിശാലത നല്&#x200d;കേണമേ എന്ന് പ്രാര്&#x200d;ത്ഥിച്ച കാര്യം ഖുര്&#x200d;ആന്&#x200d; പരാമര്&#x200d;ശിക്കുന്നു. (20:2526) ഇത് എല്ലാ സത്യവിശ്വാസികള്&#x200d;ക്കും ബാധകമാണ്.<br />
&#8216;അല്ലാഹു ഒരാള്&#x200d;ക്ക് സന്മാര്&#x200d;ഗം നല്&#x200d;കാന്&#x200d; ഉദ്ദേശിച്ചാല്&#x200d; അവന്റെ മാര്&#x200d;വ്വിടം ദൈവാര്&#x200d;പ്പണത്തിന് വിശാലമാക്കിക്കൊടുക്കുന്നു. (6:125) ആരുടെയെങ്കിലും മാര്&#x200d;വ്വിടം ദൈവാര്&#x200d;പ്പണത്തിന് വിശാലമാക്കി കൊടുത്താല്&#x200d; പിന്നെ അവന്&#x200d; തന്റെ രക്ഷിതാവില്&#x200d; നിന്നുള്ള വെളിച്ചത്തിലാണ് സഞ്ചരിക്കുന്നതെന്നും (39:22) ഖുര്&#x200d;ആന്&#x200d; വ്യക്തമാക്കുന്നുണ്ട്. ദൈവ പ്രകാശത്തിലൂടെ ഭൂമിയില്&#x200d; ജീവിക്കുന്നവന് എല്ലാം ഉള്&#x200d;ക്കൊള്ളാനുള്ള ഹൃദയ വിശാലതയുണ്ടാവും. വിധിയോട് പൊരുത്തപ്പെട്ടു സംതൃപ്തമായി അവനിവിടെ ജീവിക്കും. മനുഷ്യമനസ്സില്&#x200d; അല്ലാഹു ഉത്ഭൂതമാക്കിയിട്ടുള്ള അടിസ്ഥാന ജ്ഞാനത്തിലും സത്യവിശ്വാസത്തിലും ദൃഢമായി ഊന്നി കൂടുതല്&#x200d; സഹായത്തിനായി നിഷ്‌ക്കളങ്കമായി അല്ലാഹുവിനോട് പ്രാര്&#x200d;ത്ഥിക്കുമ്പോഴാണ് ആ വിശാലത ലഭ്യമാവുക. ഈ രണ്ടു സൂറകളും ആവര്&#x200d;ത്തിച്ചു പാരായണം ചെയ്യുന്നതും ആഴത്തില്&#x200d; പഠിക്കുന്നതും ആ പ്രക്രിയയെ ത്വരിതപ്പെടുത്തും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-aa-vahab-4.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സത്യവിശ്വാസ സാക്ഷ്യങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/editorial-page-article-aa-vahab-3.html</link>
					<comments>https://www.chandrikadaily.com/editorial-page-article-aa-vahab-3.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 06 Dec 2018 18:35:34 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[AA VAHAB]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=112992</guid>

					<description><![CDATA[എ.എ വഹാബ് ഖുര്&#x200d;ആന്&#x200d; മനുഷ്യര്&#x200d;ക്കാകമാനമുള്ള ഒരു ജീവിത സന്ദേശമാണ്. ജീവിതം കാരുണ്യവാനായ ഏക ദൈവത്തിന്റെ ഒരു സമയബന്ധിത സോദ്ദേശ പദ്ധതിയാണ്. നിശ്ചയിക്കപ്പെട്ട സമയം കഴിഞ്ഞാല്&#x200d; മനുഷ്യര്&#x200d; ഉള്&#x200d;പ്പെടെ എല്ലാം ഈ ഭൗതിക ജീവിതത്തില്&#x200d; നിന്ന് മടങ്ങും. നിലവിലുള്ള പ്രപഞ്ച സംവിധാനം നശിക്കും. പുതിയ ആകാശവും പുതിയ പ്രപഞ്ചങ്ങളുമായി മറ്റൊരു ലോകം നിലവില്&#x200d; വരും. അത് അന്ത്യമില്ലാത്ത അനന്ത ലോകമായിരിക്കും. അവിടെ ജീവിതം അവസാനിക്കില്ല. അവിടെയുള്ള ജീവിതത്തിന്റെ ജയപരാജയങ്ങളും സുഖദുഃഖങ്ങളും തീരുമാനിക്കാനുള്ള ഒരു പരീക്ഷണ ഘട്ടമാണ് ഇന്നിവിടെ കാണുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p><strong>എ.എ വഹാബ്</strong></p>
<p>ഖുര്&#x200d;ആന്&#x200d; മനുഷ്യര്&#x200d;ക്കാകമാനമുള്ള ഒരു ജീവിത സന്ദേശമാണ്. ജീവിതം കാരുണ്യവാനായ ഏക ദൈവത്തിന്റെ ഒരു സമയബന്ധിത സോദ്ദേശ പദ്ധതിയാണ്. നിശ്ചയിക്കപ്പെട്ട സമയം കഴിഞ്ഞാല്&#x200d; മനുഷ്യര്&#x200d; ഉള്&#x200d;പ്പെടെ എല്ലാം ഈ ഭൗതിക ജീവിതത്തില്&#x200d; നിന്ന് മടങ്ങും. നിലവിലുള്ള പ്രപഞ്ച സംവിധാനം നശിക്കും. പുതിയ ആകാശവും പുതിയ പ്രപഞ്ചങ്ങളുമായി മറ്റൊരു ലോകം നിലവില്&#x200d; വരും. അത് അന്ത്യമില്ലാത്ത അനന്ത ലോകമായിരിക്കും. അവിടെ ജീവിതം അവസാനിക്കില്ല. അവിടെയുള്ള ജീവിതത്തിന്റെ ജയപരാജയങ്ങളും സുഖദുഃഖങ്ങളും തീരുമാനിക്കാനുള്ള ഒരു പരീക്ഷണ ഘട്ടമാണ് ഇന്നിവിടെ കാണുന്ന ഭൗതിക ജീവിതം. ഇവിടെ ആരെന്ത് നേടിയാലും അത് ശാശ്വതമായി നിലനില്&#x200d;ക്കില്ല. എല്ലാം സൃഷ്ടിച്ച് സംവിധാനിച്ച് സംരക്ഷിച്ച് നിലനിര്&#x200d;ത്തിക്കൊണ്ടിരിക്കുന്നത് ഏകനായ സ്രഷ്ടാവ് മാത്രമാണ്. മനുഷ്യന്റെ ഭാഗ്യദൗര്&#x200d;ഭാഗ്യങ്ങളും ജയപരാജയങ്ങളും തുടങ്ങി എല്ലാം നിലനില്&#x200d;ക്കുന്നത് ആ ഏക സ്രഷ്ടാവിനെ ആശ്രയിച്ച് മാത്രമാണ്. ഇവിടുത്തെ ഹ്രസ്വകാല ജീവിതത്തിലും പരലോകത്തെ അനന്തജീവിതത്തിലും വിജയം വരിക്കാന്&#x200d; മനുഷ്യന്&#x200d; ദൈവീക വെളിപാടായ ഖുര്&#x200d;ആന്&#x200d; ജീവിതത്തില്&#x200d; പകര്&#x200d;ത്തി ജീവിക്കണമെന്ന് സര്&#x200d;വ്വജ്ഞാനിയായ സ്രഷ്ടാവ് നിര്&#x200d;ദ്ദേശിക്കുന്നു.<br />
പ്രപഞ്ചത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഖുര്&#x200d;ആന്&#x200d; പറയുന്നത് മുഴുവന്&#x200d; സത്യമാണ്. ആ സത്യത്തില്&#x200d; വിശ്വാസിക്കാതെ മനുഷ്യന് ജീവിത വിജയം കൈവരിക്കാനാവില്ലെന്ന കാര്യം ഖുര്&#x200d;ആന്&#x200d; ഖണ്ഡിതമായി പറയുന്നുണ്ട്. സത്യവിശ്വാസികള്&#x200d; വിജയം വരിച്ചിരിക്കുന്നു എന്ന് പറഞ്ഞു തുടങ്ങുന്ന അല്&#x200d; മുഅ്മിനൂന്&#x200d; സൂറത്തിന്റെ പ്രാരംഭത്തില്&#x200d;, വിജയിക്കുന്ന സത്യവിശ്വാസികളുടെ ചില സ്വഭാവ സവിശേഷതകളെക്കുറിച്ച് പറഞ്ഞ തൊട്ടുടനെ സത്യവിശ്വാസത്തിന് സാക്ഷ്യങ്ങള്&#x200d; നിരത്തുകയാണ് അല്ലാഹു. മറ്റു പലേ സൂറകളിലും ധാരാളമായി ഇത്തരം, സത്യവിശ്വാസ സാക്ഷ്യങ്ങള്&#x200d;, അടിക്കടി ഉണര്&#x200d;ത്തി മനുഷ്യനെ ജീവിത വിജയത്തിനായി സത്യത്തില്&#x200d; ദൃഢമായി വിശ്വസിക്കാന്&#x200d; നിരന്തരമായി പ്രേരിപ്പിക്കുന്നത് ഖുര്&#x200d;ആന്റെ ഒരു പതിവ് രീതിയാണ്. ഏക ദൈവ വിശ്വാസികളും, ബഹുദൈവത്വ ചിന്തകള്&#x200d;ക്കും നിരീശ്വരവാദികള്&#x200d;ക്കും ആഴത്തില്&#x200d; ചിന്തിച്ച് സത്യം മനസ്സിലാക്കാന്&#x200d; ഇവിടെ നല്&#x200d;കുന്ന സൂചനകള്&#x200d;. തനിക്ക് താന്&#x200d; പോന്നവനാണെന്ന അഹന്തയോടെ സ്രഷ്ടാവിനെയും അവന്റെ നടപടി ക്രമങ്ങളെയും നിര്&#x200d;ദ്ദേശങ്ങളെയും നിരസിച്ചും അവഗണിച്ചും ജീവിതം നയിക്കുന്നവര്&#x200d;ക്ക് പുനര്&#x200d;വിചിന്തനത്തിന് അവസരം നല്&#x200d;കാനാണത്. &#8221;തീര്&#x200d;ച്ചയായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തില്&#x200d; നിന്ന് സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമാക്കി അതിനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് നിക്ഷേപിച്ചു. പിന്നീട് ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപാന്തരപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമാക്കി. തുടര്&#x200d;ന്ന് ആ മാംസപിണ്ഡത്തെ നാം അസ്തിക്കൂടമായി രൂപാന്തരപ്പെടുത്തി എന്നിട്ട് നാം ആ അസ്തിക്കൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്&#x200d;ത്തി എടുത്തു. അപ്പോള്&#x200d; ഏറ്റവും നല്ല സൃഷ്ടികര്&#x200d;ത്താവായ അല്ലാഹു അനുഗ്രഹപൂര്&#x200d;ണനായിരിക്കുന്നു. പിന്നീട് തീര്&#x200d;ച്ചയായും നിങ്ങള്&#x200d; മരിക്കുന്നവരാകുന്നു. തുടര്&#x200d;ന്ന് ഉയിര്&#x200d;ത്തെഴുന്നേല്&#x200d;പ്പിന്റെ നാളില്&#x200d; നിങ്ങള്&#x200d; എഴുന്നേല്&#x200d;പ്പിക്കപ്പെടുന്നതുമാണ്. (ഖു: 23:13-16).<br />
മനുഷ്യന്റെ ഉല്&#x200d;പ്പത്തിയെയും പരിവര്&#x200d;ത്തനത്തിന്റെ പ്രാരംഭ പടവുകളെയും കുറിച്ചാണ് ഇവിടെ സൂചന. ചിന്തിക്കുന്നവര്&#x200d;ക്ക് ഏറെ ദൃഷ്ടാന്തങ്ങളും ആഴത്തിലുള്ള ഗുണപാഠങ്ങളും ഈ സൂക്തം ഉള്&#x200d;ക്കൊള്ളുന്നുണ്ട്. അധര്&#x200d;മിയും അക്രമിയുമായി ഭൂമുഖത്ത് തിമിര്&#x200d;ത്താടി ജീവിതം നയിക്കുന്ന മനുഷ്യന്&#x200d; ഈ യാഥാര്&#x200d;ത്ഥ്യം ശരിക്കും മനസ്സിലാക്കിയാല്&#x200d; അവന് ജീവിതത്തെ സംബന്ധിച്ച് വീണ്ടുവിചാരവും ശരിയായ ബോധവും ലഭിക്കും. മനുഷ്യനോ പ്രപഞ്ചമോ ഇവിടെ ഇല്ലായിരുന്നു. ഇല്ലായ്മയില്&#x200d; നിന്നാണ് പ്രപഞ്ചത്തെയും മനുഷ്യനെയും അല്ലാഹു സൃഷ്ടിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തില്&#x200d; ആ സത്യം അംഗീകരിക്കാന്&#x200d; മനുഷ്യന് കഴിയും എന്നല്ലാതെ അതിന്റെ അതിസങ്കീര്&#x200d;ണമായ വിശദാംശങ്ങള്&#x200d; പൂര്&#x200d;ണമായി ഉള്&#x200d;ക്കൊള്ളാന്&#x200d; മനുഷ്യ മനസ്സിനാവില്ല. മനുഷ്യോല്&#x200d;പ്പത്തിയുടെ ആദ്യ പാഠമാണ് കളിമണ്ണിന്റെ സത്തില്&#x200d; നിന്ന് മനുഷ്യനെ സൃഷ്ടിച്ചു എന്ന ആദ്യ പരാമര്&#x200d;ശം സൂചന നല്&#x200d;കുന്നത്. ഇത് സംബന്ധമായ ചില വിശദാംശങ്ങള്&#x200d; ഖുര്&#x200d;ആനില്&#x200d; മറ്റു പലേടത്തും പ്രവാചക വചനങ്ങളിലും ലഭ്യമാണ്. കളിമണ്ണ് കൊണ്ട് മനുഷ്യരൂപമുണ്ടാക്കി അതിന് പിന്നീട് ജീവന്&#x200d; നല്&#x200d;കി തുടര്&#x200d;ന്ന് മനസ്സ് സംവിധാനിച്ചു, ഒടുവില്&#x200d; അല്ലാഹുവിന്റെ ആത്മാവില്&#x200d; നിന്ന് ഊതിയാണ് ആ സൃഷ്ടി പ്രക്രിയ അല്ലാഹു പൂര്&#x200d;ത്തീകരിച്ചത്. അത് ആദിമനുഷ്യന്&#x200d; ആദം. ആദമില്&#x200d; നിന്ന് ഹവ്വയെ സൃഷ്ടിച്ചു. ചോരയും നീരും ഒക്കെയുള്ള ആദമിലും ഹവ്വയിലും അല്ലാഹു ബീജ സംവിധാനം സൃഷ്ടിച്ചു. അത് ആണും പെണ്ണുമാക്കി. അവര്&#x200d; ഇണചേര്&#x200d;ന്ന് ബീജസങ്കലനത്തിലൂടെ പിന്&#x200d;ഗാമി. ലക്ഷക്കണക്കിന് പുരുഷ ബീജങ്ങളാണ് സ്ത്രീയുടെ അണ്ഡവുമായി ഒത്തുചേരാന്&#x200d; മത്സരിച്ചോടുന്നത്. അതില്&#x200d; ഒന്നുമാത്രം ലക്ഷ്യം കാണുന്നു. അതാണ് നമ്മുടെ ഓരോരുത്തരുടെയും പ്രാരംഭം. അന്ന് നമ്മുടെ കൂടെ ഓടിയ മറ്റെല്ലാ സഹോദരങ്ങളും അന്നവിടെത്തന്നെ മരിച്ചുപോയി.<br />
തുടര്&#x200d;ന്ന് ഭ്രൂണത്തിന്റെയും മാംസപിണ്ഡത്തിന്റെയും അസ്തിക്കൂടത്തിന്റെ പൂര്&#x200d;ണ സൃഷ്ടിയുടെയും ഒക്കെ ഘട്ടങ്ങള്&#x200d; വിവരിക്കുന്നു. ഇവയില്&#x200d; എവിടെ എങ്കിലും ഒരു മനുഷ്യന് സ്വന്തം ജനനത്തില്&#x200d; എന്തെങ്കിലും പങ്കുവഹിക്കാനാവുമോ? എല്ലാം അല്ലാഹു മാത്രം ചെയ്തുതന്നത്. പ്രസവവും തുടര്&#x200d;ന്ന് വളര്&#x200d;ച്ചയും ആദ്യത്തേതുപോലെ പൂര്&#x200d;ണമായും അല്ലാഹുവിന്റെ നിയന്ത്രണത്തില്&#x200d; തന്നെയാണ്. ഗര്&#x200d;ഭാശയത്തില്&#x200d; നിന്ന് പുറത്തുവന്ന മനുഷ്യന്റെ ദുനിയാവിലെ ജീവിതത്തിന്റെ വിശദാംശങ്ങളെല്ലാം അപ്പടി ഒഴിവാക്കിക്കൊണ്ടാണ് മരണത്തെക്കുറിച്ചും തുടര്&#x200d;ന്ന് പുനരുദ്ധാരണ നാളിലെ ഉയിര്&#x200d;ത്തെഴുന്നേല്&#x200d;പ്പിനെക്കുറിച്ചും അല്ലാഹു പരാമര്&#x200d;ശിക്കുന്നത്. ഏറെ ചിന്തനീയമാണ് അവതരണം. പരമ നിസ്സഹായതയില്&#x200d; നിന്ന് ഉടലെടുത്ത് അല്ലാഹുവിന്റെ സംരക്ഷണം മാത്രം അവലംബിച്ച് വളര്&#x200d;ന്നവനാണ് മനുഷ്യന്&#x200d;. വളര്&#x200d;ച്ചയുടെ പിന്നീടുള്ള ഘട്ടങ്ങളില്&#x200d; അല്ലാഹു അറിവും കഴിവും ശക്തിയും ശേഷിപ്പും ഒക്കെ നല്&#x200d;കിയപ്പോള്&#x200d; സ്വന്തം ഉല്&#x200d;പ്പത്തി യാഥാര്&#x200d;ത്ഥ്യം വിസ്മരിക്കുന്നു അവന്&#x200d;.<br />
ദുനിയാവിലെ ജീവിതത്തിലെ കഴിവും ശക്തിയും എല്ലാം ഒരുനാള്&#x200d; അവസാനിക്കും. പരമ നിസ്സഹായനായിത്തന്നെ അവന്&#x200d; മരണത്തിന് കീഴടങ്ങും. അവിടംകൊണ്ട് അവസാനിക്കുന്നില്ല. പുനരുദ്ധാനം വരും. അന്ന് എല്ലാവരും ഉയിര്&#x200d;ത്തെഴുന്നേല്&#x200d;പ്പിക്കപ്പെടും. ദുനിയാവില്&#x200d; ലഭിച്ചതിനെക്കുറിച്ചെല്ലാം ചോദ്യം ചെയ്യപ്പെടും എന്ന സൂചനയും ഇതിനോടൊപ്പം തന്നെ അല്ലാഹു നല്&#x200d;കുന്നു. താന്&#x200d; കേമനാണെന്നും മറ്റു പലരെക്കാള്&#x200d; മേലെയാണെന്നും തെറ്റായി ധരിച്ച് ഇവിടുത്തെ ജീവിതത്തില്&#x200d; സത്യനിഷേധവും അധര്&#x200d;മ്മവും അക്രമവും തുടങ്ങി നീതിക്ക് വിരുദ്ധമായതെല്ലാം പ്രവര്&#x200d;ത്തിക്കുന്ന മനുഷ്യന്&#x200d; സ്വന്തം ഉല്&#x200d;പ്പത്തിയെക്കുറിച്ച് ചിന്തിച്ച് പഠിച്ച് നേരെയാവാനാണ് മേല്&#x200d;സൂക്തങ്ങള്&#x200d; മനുഷ്യനെ പഠിപ്പിക്കുന്നത്. ആരും ഇവിടെ സ്വയം കേമന്മാരല്ല. എല്ലാവരുടെയും എല്ലാത്തരം മൂലധനങ്ങളും ദൈവീക ദാനമാണ്. സ്വന്തം ജന്മംപോലും. സ്രഷ്ടാവ് പറഞ്ഞുതരുന്ന ഈ സത്യം വിശ്വസിച്ച് അംഗീകരിച്ച് ജീവിക്കുന്ന സത്യവിശ്വാസികള്&#x200d; തീര്&#x200d;ച്ചയായും വിജയിച്ചിരിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-aa-vahab-3.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രവാചക വ്യക്തിത്വം: ഒരു കാലിക വായന</title>
		<link>https://www.chandrikadaily.com/editorial-page-article-aa-vahab-2.html</link>
					<comments>https://www.chandrikadaily.com/editorial-page-article-aa-vahab-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 15 Nov 2018 19:09:40 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[AA VAHAB]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[MUHAM]]></category>
		<category><![CDATA[Muhammed Nabi(s)]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=110721</guid>

					<description><![CDATA[എ.എ വഹാബ് ഒന്നര സഹസ്രാബ്ദം മുമ്പ് ഭൂമിയിലെ മനുഷ്യജീവിതത്തില്&#x200d; പ്രഭ ചൊരിഞ്ഞശേഷം അരങ്ങൊഴിഞ്ഞ ഒരു മഹാ പ്രവാചകന്റെ വ്യക്തിത്വത്തെക്കുറിച്ച് ജീവിത പുരോഗതിയില്&#x200d; ഏറെ നേട്ടം കൈവരിച്ച സമകാലികത്തിലും സജീവമായി ചര്&#x200d;ച്ച നടക്കുന്നു എന്നതുതന്നെ പ്രവാചകന്&#x200d; (സ)യുടെ വ്യക്തിത്വത്തിന്റെ മഹത്വത്തിന് മുന്തിയ ഉദാഹരണമാണ്. ഭൂമിയിലെ മനുഷ്യന്&#x200d; ഇഹത്തിലും പരത്തിലും വിജയത്തിന് എങ്ങനെ ജീവിക്കണമെന്ന് മുന്നില്&#x200d; നടന്നു മാതൃക കാണിക്കാന്&#x200d; സ്രഷ്ടാവായ രാജതമ്പുരാന്&#x200d; നിയോഗിച്ചതായിരുന്നു ആ പ്രവാചകനെ. അളവറ്റ കാരുണ്യം തന്റെ പ്രവാചകനിലൂടെ ചൊരിഞ്ഞ് ഭൂമിയിലെ മനുഷ്യര്&#x200d;ക്ക് അനുഭവിക്കാന്&#x200d; അവസരമേകിയ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>എ.എ വഹാബ്</strong></p>
<p>ഒന്നര സഹസ്രാബ്ദം മുമ്പ് ഭൂമിയിലെ മനുഷ്യജീവിതത്തില്&#x200d; പ്രഭ ചൊരിഞ്ഞശേഷം അരങ്ങൊഴിഞ്ഞ ഒരു മഹാ പ്രവാചകന്റെ വ്യക്തിത്വത്തെക്കുറിച്ച് ജീവിത പുരോഗതിയില്&#x200d; ഏറെ നേട്ടം കൈവരിച്ച സമകാലികത്തിലും സജീവമായി ചര്&#x200d;ച്ച നടക്കുന്നു എന്നതുതന്നെ പ്രവാചകന്&#x200d; (സ)യുടെ വ്യക്തിത്വത്തിന്റെ മഹത്വത്തിന് മുന്തിയ ഉദാഹരണമാണ്. ഭൂമിയിലെ മനുഷ്യന്&#x200d; ഇഹത്തിലും പരത്തിലും വിജയത്തിന് എങ്ങനെ ജീവിക്കണമെന്ന് മുന്നില്&#x200d; നടന്നു മാതൃക കാണിക്കാന്&#x200d; സ്രഷ്ടാവായ രാജതമ്പുരാന്&#x200d; നിയോഗിച്ചതായിരുന്നു ആ പ്രവാചകനെ. അളവറ്റ കാരുണ്യം തന്റെ പ്രവാചകനിലൂടെ ചൊരിഞ്ഞ് ഭൂമിയിലെ മനുഷ്യര്&#x200d;ക്ക് അനുഭവിക്കാന്&#x200d; അവസരമേകിയ അല്ലാഹു ആ പ്രവാചകനെ ലോകത്തിനാകമാനം കാരുണ്യത്തിന്റെ തിരുദൂതന്&#x200d; എന്ന് പരിചയപ്പെടുത്തി. അദ്ദേഹത്തിലൂടെ ഒഴുകിയെത്തിയ മാര്&#x200d;ഗദര്&#x200d;ശനത്തെ കരുണയുടെ സന്ദേശം എന്നും വിശേഷിപ്പിച്ചു.</p>
<p>പ്രവാചക വ്യക്തിത്വത്തെ പരിചയപ്പെടുത്തിക്കൊണ്ട് ഖുര്&#x200d;ആന്&#x200d; ധാരാളമായി നമ്മോട് സംസാരിക്കുന്നുണ്ട്. തീര്&#x200d;ച്ചയായും നീ മഹത്തായ സ്വഭാവത്തിലാണ് (68:4) ദൈവ ദൂതന്മാരില്&#x200d;പ്പെട്ടവന്&#x200d;, സ്പഷ്ടമായ നേര്&#x200d;മാര്&#x200d;ഗത്തില്&#x200d; ചരിക്കുന്നവന്&#x200d; (36: 3-4). ഒരിക്കല്&#x200d; ഒരാള്&#x200d; പ്രവാചക പത്‌നി ആയിശ (റ)യോട് ചോദിച്ചു. പ്രവാചകന്&#x200d; എങ്ങനെയുള്ള വ്യക്തി ആയിരുന്നു എന്ന്. താങ്കള്&#x200d;ക്ക് ഖുര്&#x200d;ആന്&#x200d; പരിചയമുണ്ടോ എന്നയാളോട് അവര്&#x200d; തിരിച്ചു ചോദിച്ച ശേഷം പറഞ്ഞു: &#8216;ഖുര്&#x200d;ആനായിരുന്നു പ്രവാചകരുടെ സ്വഭാവം&#8217; എന്ന്. അതായത് മനുഷ്യസമൂഹത്തിന്റെ പൂര്&#x200d;ണ വിജയത്തിന് വേണ്ടി അല്ലാഹു നല്&#x200d;കിയ മാര്&#x200d;ഗദര്&#x200d;ശനമായ പരിശുദ്ധ ഖുര്&#x200d;ആനെ സ്വജീവിതത്തിലേക്ക് പകര്&#x200d;ത്തിക്കാണിച്ച വ്യക്തിത്വം എന്ന് സാരം. ഖുര്&#x200d;ആന്&#x200d; പ്രവാചക ജീവിതത്തില്&#x200d; സംഭവിക്കുകയായിരുന്നു.</p>
<p>മനുഷ്യനില്&#x200d;നിന്ന് സ്രഷ്ടാവായ അല്ലാഹു എന്താണ് പ്രതീക്ഷിക്കുന്നതെന്ന് മനുഷ്യന് കണ്ടുപഠിക്കാന്&#x200d; ഒരുത്തമ സമ്പൂര്&#x200d;ണ ജീവിതം പ്രവാചകനിലൂടെ പകര്&#x200d;ത്തിക്കാണിക്കുകയായിരുന്നു അല്ലാഹു. ഉന്നത സദാചാര സംഹിത പൂര്&#x200d;ത്തിയാക്കാനാണ് താന്&#x200d; നിയോഗിതനായതെന്ന് ഒരിക്കല്&#x200d; പ്രവാചകന്&#x200d; പറയുകയുണ്ടായി. ആ പ്രവാചകനെ മാതൃകയാക്കാനാണ് അല്ലാഹു നിര്&#x200d;ദേശിക്കുന്നത്. &#8216;തീര്&#x200d;ച്ചയായും നിങ്ങള്&#x200d;ക്ക് അല്ലാഹുവിന്റെ ദൂതനില്&#x200d; ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവിനെ ധാരാളമായി ഓര്&#x200d;മിക്കുകയും ചെയ്യുന്നവര്&#x200d;ക്ക് (33:21)&#8217;.</p>
<p>ജീവിതത്തിന്റെ നിഖില മേഖലകളിലും പ്രവാചകന്&#x200d; പുലര്&#x200d;ത്തിയ വ്യക്തിത്വം അതിമഹത്വവും ബൃഹത്തായതുമായിരുന്നുവെന്ന് നമുക്ക് വായിച്ചെടുക്കാന്&#x200d;കഴിയും. സമകാലികത്തില്&#x200d; വ്യക്തി, കുടുംബ, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ജീവിത രംഗങ്ങളില്&#x200d; ഏറെ കൈമോശം വന്നുകൊണ്ടിരിക്കുന്ന സ്വഭാവ വിശേഷണമാണ് വിശ്വസ്തതയും സത്യസന്ധതയും. ദിവ്യബോധനം ലഭിച്ച് പ്രവാചകനാകുന്നതിന് മുന്നേതന്നെ നബി (സ)യുടെ ജീവിതത്തില്&#x200d; ഏറെ പ്രകടമായിരുന്ന ഒരു സ്വഭാവ സവിശേഷതയാണ് വിശ്വസ്തതയും സത്യസന്ധതയും. അതിനാല്&#x200d; നാട്ടുകാര്&#x200d; അദ്ദേഹത്തെ &#8216;അല്&#x200d;-അമീന്&#x200d;&#8217; (വിശ്വസ്തന്&#x200d;) എന്ന് വിളിച്ചു. അദ്ദേഹം പറയുന്നതും പ്രവര്&#x200d;ത്തിക്കുന്നതും എല്ലാം സത്യമായിരിക്കും എന്ന് ആ ജനത ഉറച്ചുവിശ്വസിച്ചു. ആ നാവിലൂടെയാണ് അല്ലാഹു പിന്നീട് ഖുര്&#x200d;ആന്&#x200d; പുറത്തുവിട്ടത്. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹം ഉരുവിടുന്ന ഖുര്&#x200d;ആനും പരമസത്യം മാത്രമാണെന്ന് ചിന്തിച്ചു ഗ്രഹിക്കുന്നവര്&#x200d;ക്ക് മനസ്സിലാക്കാന്&#x200d; വേണ്ടിയായിരുന്നു അല്ലാഹുവിന്റെ ആ നടപടി. എന്നിട്ടും അദ്ദേഹത്തെ നിഷേധിച്ച നിര്&#x200d;ഭാഗ്യവാന്മാരുണ്ടായി. അതിന്നും തുടര്&#x200d;ന്നുകൊണ്ടേയിരിക്കുന്നു.</p>
<p>പ്രവാചക വ്യക്തിത്വ സവിശേഷതകള്&#x200d; എന്നും എവിടെയും പ്രസക്തമായ നിലയിലാണ് അല്ലാഹു നെയ്‌തെടുത്തത്. ഒറ്റനോട്ടത്തില്&#x200d; നിസ്സാരമെന്ന് തോന്നുന്ന ഒരു സംഭവകഥ പറയാം. നാലു പതിറ്റാണ്ടുകള്&#x200d;ക്ക് മുമ്പ് ഒരു ജില്ലാ കലക്ടര്&#x200d; ഭാര്യയും രണ്ടുമക്കളുമായി ഒരു സായാഹ്‌നത്തില്&#x200d; കടപ്പുറത്ത് പോയി. അവരവിടെ ഇരുന്നപ്പോള്&#x200d; കടല വില്&#x200d;പ്പനക്കാന്&#x200d; വന്നു. എല്ലാവരും ഓരോ കുമ്പിള്&#x200d; വാങ്ങി. തിരിച്ചു പോകുമ്പോള്&#x200d; അവര്&#x200d; ഒരു കടയില്&#x200d; കയറി. പലതും വാങ്ങി. മക്കള്&#x200d;ക്ക് ഇഷ്ടമുള്ള ഒരു മധുര പലഹാരം അവിടെ കണ്ടു. പക്ഷേ ഒരെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടില്&#x200d; പോയശേഷം പങ്കുവെച്ച് എടുത്തോളൂ എന്ന് നിര്&#x200d;ദേശിച്ച് പലഹാരം കലക്ടര്&#x200d; ഏഴു വയസ്സായ മൂത്ത പെണ്&#x200d;കുട്ടിയുടെ കയ്യില്&#x200d; കൊടുത്തു. നാലു വയസ്സുകാരന്&#x200d; അനുജന്&#x200d; അതു നോക്കിനിന്നു. കാറില്&#x200d;ചെന്ന് കയറുമ്പോള്&#x200d; കലക്ടര്&#x200d; ഓര്&#x200d;ത്തു. ഇന്നു വീട്ടില്&#x200d; ഒരു വഴക്കിനും അടിക്കുമുള്ള ചാന്&#x200d;സുണ്ടെന്ന്. പങ്കുവെക്കുന്നത് മകളായിരിക്കും. നാലു വയസ്സുകാരന്&#x200d; അനുജന് വലിയ ഭാഗം കിട്ടണം. അവള്&#x200d; കൊടുക്കില്ല. അതുമതിയാവും വഴക്കിന്.<br />
വീട്ടിലെത്തി ഏറെ നേരം കഴിഞ്ഞിട്ടും വഴക്കും അടിയും ഒന്നും കാണാതിരുന്നപ്പോള്&#x200d; കൗതുകംകൊണ്ട് അദ്ദേഹം മകളെ വിളിച്ചന്വേഷിച്ചു. മകളുടെ വര്&#x200d;ത്തമാനം കേട്ട് കലക്ടര്&#x200d; ഏറെ നേരം മൗനമായിനിന്നു. &#8216;അച്ചാ നമ്മള്&#x200d; വാങ്ങിയ കടല പൊതിഞ്ഞ പേപ്പറുണ്ടല്ലോ അത് അടുത്ത പള്ളിയില്&#x200d; നബിദിനത്തോടനുബന്ധിച്ച് വിതരണം ചെയ്ത നോട്ടീസായിരുന്നു. അതില്&#x200d; മുഹമ്മദ് നബിയുടെ ചില ഉപദേശങ്ങള്&#x200d; അച്ചടിച്ചിരുന്നു. ഏറ്റവും പ്രധാനമായി എനിക്ക് തോന്നിയത് &#8216;പങ്കുവെക്കുമ്പോള്&#x200d; നിങ്ങള്&#x200d; വലിയ ഭാഗം അപരന് കൊടുക്കണം&#8217; എന്നതായിരുന്നു. മധുര പലഹാരം പങ്കുവെച്ചപ്പോള്&#x200d; ഇന്ന് ഞാന്&#x200d; അങ്ങിനെ ചെയ്തു. അനുജന് എന്താ സന്തോഷം&#8217; എന്നായിരുന്നു മകള്&#x200d; പറഞ്ഞത്. അമുസ്‌ലിമായ ആ കലക്ടര്&#x200d; അന്നത്തെ ഒരു പ്രസിദ്ധീകരണത്തില്&#x200d; എഴുതിയതാണിക്കഥ.</p>
<p>പങ്കുവെക്കുമ്പോള്&#x200d; തുല്യമാക്കി കൊടുത്താല്&#x200d; മതി. എന്നാല്&#x200d; ഒരല്&#x200d;പ്പം കൂടുതല്&#x200d; അപരന് കൊടുക്കുന്നതില്&#x200d; പരിഗണനയും സ്‌നേഹാദരവുകളും കാരുണ്യവും മുഴച്ചുനില്&#x200d;ക്കും. അത് മനുഷ്യബന്ധങ്ങളെ സുദൃഢമാക്കും. നിസ്സാരമെന്ന് തോന്നുന്ന ഈ ഒരൊറ്റ കാര്യം ജീവിതത്തിന്റെ എല്ലാ മേഖലകളിലും മനുഷ്യര്&#x200d; പാലിച്ചിരുന്നെങ്കില്&#x200d; അനേകം കുടുംബങ്ങളില്&#x200d; ഇന്ന് നടന്നുകൊണ്ടിരിക്കുന്ന വഴക്കും കേസും കോടതി നടപടികളും ജയില്&#x200d;വാസവും ഒക്കെ ഒഴിവാക്കാമായിരുന്നുവെന്ന് ഒരു കൗണ്&#x200d;സിലര്&#x200d; എന്ന അനുഭവത്തിന്റെ വെളിച്ചത്തില്&#x200d; പലപ്പോഴും തോന്നിയിട്ടുണ്ട്. സ്‌നേഹവും കരുണയും ഒക്കെ അല്ലാഹുവുമായി ബന്ധിപ്പിച്ചാലേ അതു സാധിക്കുകയുള്ളു. അങ്ങനെയാണ് പ്രവാചകന്&#x200d; ചെയ്തു കാണിച്ചത്.</p>
<p>വ്യക്തിത്വ വളര്&#x200d;ച്ചയെയും വികസനത്തെയും സംബന്ധിച്ച് ഏറെ ചര്&#x200d;ച്ചകളും പഠനങ്ങളും സെമിനാറുകളും ക്ലാസുകളും കോഴ്‌സുകളുമൊക്കെ സമകാലികത്തില്&#x200d; ലോക വ്യാപകമായി ധാരാളം നടന്നുവരുന്നുണ്ട്. എന്നാല്&#x200d; പ്രായോഗിക ജീവിതത്തില്&#x200d; പ്രകടിതമായി സല്&#x200d;ഫലം നല്&#x200d;കാത്ത വെറും സിദ്ധാന്തങ്ങളായി അവശേഷിക്കുകയാണവയിലധികവും. കാരണം വളരെ വ്യക്തം, ഭൗതിക വളര്&#x200d;ച്ചയും വികാസവും മാത്രമാണ് അവയൊക്കെ ലക്ഷ്യംവെക്കുന്നത്. സംരക്ഷകനായ അല്ലാഹുവിന് ഒരു പങ്കും നല്&#x200d;കുന്നില്ല. പ്രവാചകനിലൂടെ വികസിപ്പിച്ചെടുത്ത വ്യക്തിത്വം സര്&#x200d;വദാതാവായ അല്ലാഹുവുമായി ബന്ധിതമാണ്. മനുഷ്യമനസ്സിന്റെ പ്രകൃതവും താല്&#x200d;പര്യങ്ങളും നന്നായറിയാവുന്ന സ്രഷ്ടാവാണ് ജീവിത നടപടിക്രമങ്ങള്&#x200d; നിശ്ചയിച്ചത്. അങ്ങനെയാണ് ഖുര്&#x200d;ആന്&#x200d; പ്രവാചക വ്യക്തിത്വമായി പ്രത്യക്ഷപ്പെട്ടത്. ധര്&#x200d;മവും നീതിയും സ്‌നേഹവും കാരുണ്യവും പരിഗണനയും തുടങ്ങി ഉന്നത മൂല്യങ്ങളുടെ പൂര്&#x200d;ത്തീകരണമാണ് ഖുര്&#x200d;ആനിലൂടെ ജീവിതത്തിനായി നിര്&#x200d;ദ്ദേശിക്കുന്നത്. എല്ലാത്തിന്റെയും ദാതാവ് അല്ലാഹുവാണെന്നും ഓരോരുത്തര്&#x200d;ക്കും നല്&#x200d;കപ്പെട്ടതില്&#x200d; ദൈവിക വിചാരണയും രക്ഷാശിക്ഷാ വിധിയും ഉണ്ടാകുമെന്നും വിശ്വസിച്ച് പ്രവര്&#x200d;ത്തിക്കലാണ് മൂല്യങ്ങളെ നിലനിര്&#x200d;ത്തുന്നതിന് അനിവാര്യമായത് അല്ലാത്തതിലെല്ലാം ആര്&#x200d;ത്തിയും സ്വാര്&#x200d;ത്ഥതയും അതുവഴി അധര്&#x200d;മവും അനീതിയും പിശാച് കൂട്ടിക്കലര്&#x200d;ത്തും. സമകാലികത്തിലെ വിനാശകരമായ മനോരോഗവും അതു തന്നെയാണ്. പ്രവാചക വ്യക്തിത്വത്തെ കൂടുതലറിയാന്&#x200d; ഗവേഷണ പഠനത്തിന് ഖുര്&#x200d;ആനിലൂം ഹദീസുകളിലും ഇനിയും ധാരാളം കാര്യങ്ങള്&#x200d; അവശേഷിക്കുന്നുണ്ട്. നബിദിന സ്മരണകളില്&#x200d; അതും കൂടി ഉള്&#x200d;പ്പെടുത്തിയാല്&#x200d; അത് ലോകര്&#x200d;ക്ക് അനുഗ്രഹമാവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-aa-vahab-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്ലേശമാണ്  ജീവിതത്തിന്റെ മുഖമുദ്ര</title>
		<link>https://www.chandrikadaily.com/editorial-page-article-aa-vahab-25-oct-2018.html</link>
					<comments>https://www.chandrikadaily.com/editorial-page-article-aa-vahab-25-oct-2018.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 25 Oct 2018 18:29:25 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[AA VAHAB]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=108257</guid>

					<description><![CDATA[എ.എ വഹാബ് സൂറത്തുല്&#x200d; &#8216;ബലദ്&#8217;, ഖുര്&#x200d;ആനിലെ തൊണ്ണൂറാം അധ്യായം. അവതരണ ക്രമമനുസരിച്ച് മുപ്പത്തിഅഞ്ചാമതായി മക്കയില്&#x200d; അവതരിച്ചത്. വെറും ഇരുപത് സൂക്തങ്ങളുള്ള ചെറിയ അധ്യായം. വളരെ ഹ്രസ്വമായി ആഴത്തിലുള്ള ജീവിത യാഥാര്&#x200d;ത്ഥ്യങ്ങള്&#x200d; വമിപ്പിക്കുന്നു. അധിക മനുഷ്യര്&#x200d;ക്കും ജീവിത പ്രയാസങ്ങളെക്കുറിച്ചുള്ള കാര്യങ്ങളാണ് പലപ്പോഴും പറയാനുണ്ടാവുക. മനുഷ്യന് ജീവിതത്തില്&#x200d; അല്ലാഹുവിന്റെ അനുഗ്രഹത്താല്&#x200d; സുഭിക്ഷതയും സുഖവും ഉണ്ടാവുമ്പോള്&#x200d; അധികപേരും ദാതാവിനെയും അവന്റെ നിര്&#x200d;ദ്ദേശങ്ങളെയും ഗൗരവത്തിലെടുക്കാതെ കിട്ടിയതില്&#x200d; ആഹ്ലാദിക്കുകയും പലപ്പോഴും മറ്റുള്ളവരുടെ അവകാശങ്ങള്&#x200d; പോലും നിഷേധിക്കുന്ന തരത്തില്&#x200d; പൊങ്ങച്ചവും ഗര്&#x200d;വും കാണിക്കുകയും ചെയ്യുന്നു. അതേ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>എ.എ വഹാബ്</strong></p>
<p>സൂറത്തുല്&#x200d; &#8216;ബലദ്&#8217;, ഖുര്&#x200d;ആനിലെ തൊണ്ണൂറാം അധ്യായം. അവതരണ ക്രമമനുസരിച്ച് മുപ്പത്തിഅഞ്ചാമതായി മക്കയില്&#x200d; അവതരിച്ചത്. വെറും ഇരുപത് സൂക്തങ്ങളുള്ള ചെറിയ അധ്യായം. വളരെ ഹ്രസ്വമായി ആഴത്തിലുള്ള ജീവിത യാഥാര്&#x200d;ത്ഥ്യങ്ങള്&#x200d; വമിപ്പിക്കുന്നു.<br />
അധിക മനുഷ്യര്&#x200d;ക്കും ജീവിത പ്രയാസങ്ങളെക്കുറിച്ചുള്ള കാര്യങ്ങളാണ് പലപ്പോഴും പറയാനുണ്ടാവുക. മനുഷ്യന് ജീവിതത്തില്&#x200d; അല്ലാഹുവിന്റെ അനുഗ്രഹത്താല്&#x200d; സുഭിക്ഷതയും സുഖവും ഉണ്ടാവുമ്പോള്&#x200d; അധികപേരും ദാതാവിനെയും അവന്റെ നിര്&#x200d;ദ്ദേശങ്ങളെയും ഗൗരവത്തിലെടുക്കാതെ കിട്ടിയതില്&#x200d; ആഹ്ലാദിക്കുകയും പലപ്പോഴും മറ്റുള്ളവരുടെ അവകാശങ്ങള്&#x200d; പോലും നിഷേധിക്കുന്ന തരത്തില്&#x200d; പൊങ്ങച്ചവും ഗര്&#x200d;വും കാണിക്കുകയും ചെയ്യുന്നു. അതേ ആള്&#x200d;ക്കാര്&#x200d;ക്കും തന്നെ എന്തെങ്കിലും നഷ്ടമോ, കഷ്ടപ്പാടോ ബാധിച്ചാല്&#x200d; അവര്&#x200d; അല്ലാഹുവിനോട് നന്ദികെട്ടവരാവുകയും അങ്ങേയറ്റത്തെ നിരാശയില്&#x200d; ആപതിക്കുകയും ചെയ്യുന്നു. ഇക്കാര്യം ഖുന്&#x200d;ആനില്&#x200d; പലേടത്തും പല രൂപത്തില്&#x200d; ചൂണ്ടിക്കാട്ടുന്നുണ്ട്.<br />
മക്കയില്&#x200d; സത്യ പ്രബോധനത്തിന്റെ വഴിത്താരയില്&#x200d; ഖുറൈശികള്&#x200d; പ്രവാചകനും അനുയായികള്&#x200d;ക്കും വല്ലാത്ത പ്രയാസങ്ങളും പ്രതിസന്ധികളും സൃഷ്ടിച്ചിരുന്ന വേളയിലാണ് ജീവിതത്തിന്റെ ചില സുസ്ഥിര യാഥാര്&#x200d;ത്ഥ്യങ്ങള്&#x200d;ക്ക് അടിവരയിട്ടുകൊണ്ട് ഈ അധ്യായം അവതരിപ്പിക്കപ്പെട്ടത്. &#8216;നീ വസിക്കുന്ന ഈ നാടിനെയും പിതാവിനെയും പുത്രനെയും മുന്&#x200d;നിര്&#x200d;ത്തി ഞാന്&#x200d; സത്യം ചെയ്യട്ടെ മനുഷ്യനെ നാം പ്രയാസങ്ങള്&#x200d;ക്കിടയില്&#x200d; സൃഷ്ടിച്ചിരിക്കുന്നു&#8217; എന്ന ആമുഖമായി പറഞ്ഞുകൊണ്ടാണ് അധ്യായം ആരംഭിക്കുന്നത്.<br />
ആ നാട് മക്കയാണ്. മനുഷ്യന് ശാന്തിയും അഭയവുമായിത്തീരാനായി ഭൂമിയില്&#x200d; സ്ഥാപിതമായ ആദ്യ ആരാധനാലയം സ്ഥിതി ചെയ്യുന്ന പവിത്രഭൂമി. മനുഷ്യാരംഭം മുതലേ അവിടെ ചില പെരുമാറ്റ ചട്ടങ്ങള്&#x200d; സര്&#x200d;വാംഗീകൃതമായി ആചരിച്ചിരുന്നു. അവിടെ എത്തിയാല്&#x200d; മനുഷ്യര്&#x200d; തമ്മില്&#x200d; തര്&#x200d;ക്കമോ, യുദ്ധമോ, ശത്രുതയോ ഇല്ലാതെ സാഹോദര്യത്തിന്റെ സഹവര്&#x200d;ത്തിത്വമാണ് അനുവര്&#x200d;ത്തിച്ചുപോരുന്നത്. അങ്ങനെയുള്ള നാട്ടില്&#x200d; സത്യപ്രബോധനത്തിന് നിയോഗിക്കപ്പെട്ട പ്രവാചകനെ അവഗണിക്കുകയും അനാദരിക്കുകയും അക്രമിക്കുകയും ചെയ്ത ഖുറൈശികളെ ഉണര്&#x200d;ത്താനാണീ സത്യം ചെയ്യല്&#x200d;. ഇബ്രാഹീം നബിയുടെയും ഇസ്മായില്&#x200d; നബിയുടെയും പാരമ്പര്യം അവകാശപ്പെടുന്ന ഖുറൈശികളാണ് അത് ചെയ്തതെന്ന കാര്യം ഏറെ ഗൗരവമുള്ളതാണ്.<br />
പ്രപിതാക്കന്മാരായ ഇബ്രാഹീം നബിയുടെയും ഇസ്മായീല്&#x200d; നബിയുടെയും ത്യാഗനിര്&#x200d;ഭരമായ ജീവിതത്തെ രണ്ട് വാക്കുകളില്&#x200d; അനുസ്മരിപ്പിച്ചുകൊണ്ടാണ് മനുഷ്യ ജീവിതത്തിനായി അല്ലാഹു നിശ്ചയിച്ച ഒരു സുസ്ഥിര യാഥാര്&#x200d;ത്ഥ്യം ഇവിടെ വെളിപ്പെടുത്തുന്നത്. മനുഷ്യനെ അല്ലാഹു പ്രയാസങ്ങളും കഷ്ടപ്പാടുകളും സഹിക്കാന്&#x200d;തക്കവണ്ണമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇക്കാര്യം സൂറത്തുല്&#x200d; ഇന്&#x200d;ഷിഖാഖില്&#x200d; മറ്റു വാചകത്തിലൂടെ അല്ലാഹു ഇങ്ങനെ പറയുന്നു. &#8216;അല്ലയോ മനുഷ്യാ നീ വളരെ പ്രയാസത്തോടെ നിന്റെ രക്ഷിതാവിലേക്ക് നടന്നടുക്കുകയും അവനെ കണ്ടുമുട്ടുകയും ചെയ്യും.&#8217; ജീവിത പ്രയാസങ്ങളെക്കുറിച്ച് അധികം വിശദീകരിക്കാതെ തന്നെ നമുക്കൊക്കെ അറിയാവുന്നതാണ്. ആദ്യ ജീവകോശം ഗര്&#x200d;ഭപാത്രത്തില്&#x200d; നിലയുറപ്പിക്കുന്നത് തന്നെ ഏറെ പ്രയാസങ്ങള്&#x200d; അതിജീവിച്ചുകൊണ്ടാണ്. അവിടന്നങ്ങോട്ടുള്ള വളര്&#x200d;ച്ചയും പ്രസവവും തുടര്&#x200d;ന്നുള്ള പ്രയാണവും അനായാസമല്ലല്ലോ. അതിനാവശ്യമായതെല്ലാം അല്ലാഹു സംവിധാനിച്ചിട്ടുണ്ട്. ഇങ്ങനെ ചിട്ടയോടും സൂക്ഷ്മതയോടും വളര്&#x200d;ത്തിയെടുക്കപ്പെട്ട മനുഷ്യന്&#x200d; വളര്&#x200d;ന്ന് വലുതാവുമ്പോള്&#x200d; തന്റെ സ്വന്തം അവസ്ഥയെ മറക്കുകയും അല്ലാഹു നല്&#x200d;കിയ കഴിവുകളിലും ക്ഷമതകളിലും ഭൗതിക വിഭവങ്ങളിലും വഞ്ചിതനായി തന്റെ പ്രവര്&#x200d;ത്തനങ്ങളുടെ പേരില്&#x200d; തന്നെ ആരും പിടികൂടാനില്ല എന്ന ഭാവത്തില്&#x200d; അക്രമിയാവുകയാണെന്ന് അല്ലാഹു കുറ്റപ്പെടുത്തുന്നു. പലതിനും താനേറെ പണം തുലച്ചിട്ടുണ്ട് എന്നാണവന്റെ വീമ്പ് പറച്ചില്&#x200d;. അവനും അവന്റെ പണവും എവിടെ നിന്നാണ് ലഭിച്ചതെന്ന് പോലും ചിന്തിക്കാതെ ദാതാവിന്റെ നിര്&#x200d;ദ്ദേശങ്ങള്&#x200d;ക്കെതിരായി നിലകൊള്ളുന്നു. അവനെ ആരും കാണുന്നില്ലെന്ന് അവന്&#x200d; വിചാരിക്കുന്നുവോ? എന്നാണ് അല്ലാഹു ചോദിക്കുന്നത്. അല്ലാഹുവിന്റെ കണ്ണുകള്&#x200d; തന്നെ കാണുന്നുണ്ടെന്നും അവന്റെ ജ്ഞാനം തന്നെ ചൂഴ്ന്ന് നില്&#x200d;ക്കുകയാണെന്നുമുള്ള കാര്യം മനുഷ്യന്&#x200d; ഓര്&#x200d;ക്കുന്നില്ല. എത്ര പണം എന്തിന് വേണ്ടി എപ്പോള്&#x200d; ചെലവാക്കി എന്നിത്യാദി കാര്യങ്ങള്&#x200d; അല്ലാഹുവിന് അജ്ഞാതമല്ല എന്നതാണ് ഇവിടെ അല്ലാഹു വെളിപ്പെടുത്തുന്നത്.<br />
മനുഷ്യന് കാര്യങ്ങള്&#x200d; ഗ്രഹിക്കാനായി കണ്ണുകളും നാവും ചുണ്ടുകളും രണ്ടു വഴികളും നല്&#x200d;കി അല്ലാഹു അനുഗ്രഹിച്ച കാര്യം ഉണര്&#x200d;ത്തിക്കൊണ്ട് മനുഷ്യന്&#x200d; തന്റെ ഉത്തരവാദിത്വ നിര്&#x200d;വഹണത്തിന് മുതിര്&#x200d;ന്നില്ല എന്ന വിമര്&#x200d;ശനമാണ് പിന്നീട് വരുന്നത്. അടിമ മോചനവും ക്ഷാമകാലത്തും ബന്ധുവായ അനാഥനും തുണയില്ലാത്ത അഗതിക്കും അന്നം നല്&#x200d;കുന്നതിനെയും മലമ്പാതയോടുപമിച്ച് തടസ്സവും പ്രയാസവുമുള്ള വഴിയായി ഇവിടെ അല്ലാഹു ചിത്രീകരിക്കുന്നു. ആ സാഹസത്തിന് മുതിരുകയും സത്യവിശ്വാസം യഥാര്&#x200d;ത്ഥത്തില്&#x200d; സ്വീകരിച്ചുകൊണ്ട് ക്ഷമിക്കാനും കരുണകാട്ടാനും പരസ്പരം ഉപദേശിക്കാനുമാണ് ഇക്കണ്ട സൗകര്യങ്ങളും വിഭവങ്ങളും അല്ലാഹു നല്&#x200d;കിയത്. അത്തരക്കാരെ വലതുപക്ഷം എന്നാണ് അല്ലാഹു നാമകരണം ചെയ്തത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവര്&#x200d; ഇടതുപക്ഷക്കാരാണെന്നും അവരുടെ നിഷേധത്തിന്റെ ഫലമായി അവരെ തീകുണ്ഠത്തിലിട്ട് അടച്ചുപൂട്ടും എന്ന് അല്ലാഹു താക്കീത് ചെയ്തുകൊണ്ടാണ് സൂറത്തുല്&#x200d; ബലദ് പര്യവസാനിപ്പിക്കുന്നത്.<br />
കായികമോ മാനസികമോ ആയ ക്ലേശങ്ങളും പ്രയാസങ്ങളും അനുഭവിക്കാതെ മനുഷ്യനിവിടെ വളരാനോ വികസിക്കാനോ സാധ്യമല്ല. അത് അല്ലാഹു ഈ ജീവിതത്തിന് നിശ്ചയിച്ച വ്യവസ്ഥയാണ്. ജീവനും ജീവിതവും വിഭവങ്ങളും മാര്&#x200d;ഗ ദര്&#x200d;ശനവും തന്നത് അല്ലാഹുവാണ്. അതിനാല്&#x200d; വൈതരണികള്&#x200d; വകവെക്കാതെ മനുഷ്യന്&#x200d; തന്റെ ഉത്തരവാദിത്വം നിര്&#x200d;വഹിക്കാന്&#x200d; സദാ ജാഗരൂഗരായി അധ്വാനിച്ച് മുന്നേറണം. സഹായവും വിജയവും അല്ലാഹു വാഗ്ദാനം ചെയ്യുന്നുണ്ട്. അതില്&#x200d; ദൃഢമായി വിശ്വസിച്ച് മുന്നേറുക, അതു മാത്രമാണ് വിജയവീഥി എന്ന ഗുണപാഠമാണ് അല്&#x200d; ബലദിലൂടെ അല്ലാഹു നല്&#x200d;കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-aa-vahab-25-oct-2018.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആത്മസംസ്‌കരണത്തിന്റെ ആദരണീയ മാസം</title>
		<link>https://www.chandrikadaily.com/editorial-page-article-18-may.html</link>
					<comments>https://www.chandrikadaily.com/editorial-page-article-18-may.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 17 May 2018 18:53:39 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[AA VAHAB]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=85646</guid>

					<description><![CDATA[എ.എ വഹാബ് സത്യവിശ്വാസികള്&#x200d;ക്ക് പുണ്യങ്ങളുടെ വസന്തകാലമായ ആദരണീയ റമസാന്&#x200d; മാസം നമ്മിലെത്തിക്കഴിഞ്ഞു. വിണ്ണിലെ മാലാഖമാര്&#x200d;ക്ക് സന്തോഷം, ഭൂമിയിലെ വിശ്വാസികള്&#x200d;ക്ക് ദിവ്യാനുഗ്രഹത്തിന്റെ മഹാപ്രതീക്ഷ. റമസാനില്&#x200d; എല്ലാം മാറുന്നു. ആകാശവും ഭൂമിയും സത്യവിശ്വാസ ജനഹൃദയങ്ങളും സ്വഭാവവും പെരുമാറ്റവും മാറുന്നു. സത്യവിശ്വാസത്തിന് ഉള്&#x200d;ബലം കൂടും. മനുഷ്യനെ അധമത്വത്തില്&#x200d; നിന്നും അത്യുന്നതിയിലേക്ക്, ഭൂമിയുടെ ഇടുക്കത്തില്&#x200d; നിന്ന് ഫിര്&#x200d;ദൗസിന്റെ വിശാലതയിലേക്ക് മാറ്റാന്&#x200d; എല്ലാ ദിവ്യവെളിപാടുകളും അവതിപ്പിക്കപ്പെട്ടത് ഈ അനുഗൃഹീത മാസത്തിലാണ്. ആദ്യ ആഴ്ചയില്&#x200d; തൗറാത്തും (തോറ) രണ്ടാം ആഴ്ചയില്&#x200d; സബൂറും (സങ്കീര്&#x200d;ത്തനങ്ങള്&#x200d;) മൂന്നാം ആഴ്ചയില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>എ.എ വഹാബ്</strong></p>
<p>സത്യവിശ്വാസികള്&#x200d;ക്ക് പുണ്യങ്ങളുടെ വസന്തകാലമായ ആദരണീയ റമസാന്&#x200d; മാസം നമ്മിലെത്തിക്കഴിഞ്ഞു. വിണ്ണിലെ മാലാഖമാര്&#x200d;ക്ക് സന്തോഷം, ഭൂമിയിലെ വിശ്വാസികള്&#x200d;ക്ക് ദിവ്യാനുഗ്രഹത്തിന്റെ മഹാപ്രതീക്ഷ. റമസാനില്&#x200d; എല്ലാം മാറുന്നു. ആകാശവും ഭൂമിയും സത്യവിശ്വാസ ജനഹൃദയങ്ങളും സ്വഭാവവും പെരുമാറ്റവും മാറുന്നു. സത്യവിശ്വാസത്തിന് ഉള്&#x200d;ബലം കൂടും. മനുഷ്യനെ അധമത്വത്തില്&#x200d; നിന്നും അത്യുന്നതിയിലേക്ക്, ഭൂമിയുടെ ഇടുക്കത്തില്&#x200d; നിന്ന് ഫിര്&#x200d;ദൗസിന്റെ വിശാലതയിലേക്ക് മാറ്റാന്&#x200d; എല്ലാ ദിവ്യവെളിപാടുകളും അവതിപ്പിക്കപ്പെട്ടത് ഈ അനുഗൃഹീത മാസത്തിലാണ്. ആദ്യ ആഴ്ചയില്&#x200d; തൗറാത്തും (തോറ) രണ്ടാം ആഴ്ചയില്&#x200d; സബൂറും (സങ്കീര്&#x200d;ത്തനങ്ങള്&#x200d;) മൂന്നാം ആഴ്ചയില്&#x200d; ഇന്&#x200d;ജീലും (ബൈബിള്&#x200d;) നാലാം ആഴ്ചയില്&#x200d; ഖുര്&#x200d;ആനും (ഫുര്&#x200d;ഖാന്&#x200d;) യഥാക്രമം മൂസാനബി (അ), ദാവൂദ് നബി (അ), ഈസാ നബി (അ) മുഹമ്മദ് നബി (സ) എന്നിവരിലൂടെ അല്ലാഹു ഭൂമിയിലേക്കയച്ച പുണ്യമാസം.<br />
ആകാശം ഭൂമിയെ വാരിപ്പുണര്&#x200d;ന്നപ്പോള്&#x200d; ഹിറാഗുഹയിലൊഴുകി എത്തിയ ആ ദിവ്യകാരുണ്യം മാര്&#x200d;ഗദര്&#x200d;ശനവും രോഗ ശാന്തിയും വിമോചനത്തിന്റെ വിപ്ലവ കാഹളവുമാണ്. ചളിക്കുണ്ടില്&#x200d;നിന്ന് നിത്യ പൂങ്കാവനത്തിലേക്ക് മനുഷ്യനെ മാറ്റുന്ന ദിവ്യഭാവഗീതം. മനുഷ്യര്&#x200d;ക്കായി പ്രവാചക തിരുഹൃദയം അതേറ്റുവാങ്ങിയപ്പോള്&#x200d; ആ പാദചൂഢം വിറച്ചുപോയി. പേടിയോടെ സഹധര്&#x200d;മ്മിണിക്കടുത്തേക്ക് ഓടിപ്പോയി. പ്രപഞ്ച ചരിത്രത്തിലെ ഏറ്റവും മഹോന്നതമായ ഒരു രാത്രിയായിരുന്നു അത്. പതിനാലര നൂറ്റാണ്ടുകള്&#x200d;ക്കിപ്പുറം നിന്ന് ഇന്ന് പോലും ഒരു സത്യവിശ്വാസി ആ മഹിത രാത്രിയെ അനുസ്മരിക്കുമ്പോള്&#x200d; കോരിത്തരിച്ചുപോകും. ആയിരം മാസങ്ങളേക്കാള്&#x200d; പുണ്യകരം എന്ന് അല്ലാഹു പ്രഖ്യാപിച്ച ആ മഹനീയ രാവ് അനുസ്മരിക്കാനും അതിന്റെ പുണ്യം നേടാനും സത്യവിശ്വാസികള്&#x200d;ക്ക് എല്ലാ വര്&#x200d;ഷവും അവസരം നല്&#x200d;കുന്നത് അല്ലാഹുവിന്റെ അതി മഹത്തായ ഔദാര്യമാണ്. ഏത് കുറ്റവാളിക്കും പ്രതീക്ഷയുമായി ബന്ധിപ്പിക്കാവുന്ന പാപമോചനം അന്നത്തെ രാവില്&#x200d; വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. അത് പ്രയോജനപ്പെടുത്താന്&#x200d; വെമ്പല്&#x200d;കൊള്ളാത്ത സത്യവിശ്വാസ ഹൃദയങ്ങളുണ്ടാവില്ല. അക്കാര്യം നമ്മുടെ മനസ്സില്&#x200d; ഒരു ചലനവും സൃഷ്ടിക്കുന്നില്ലെങ്കില്&#x200d; അത്തരക്കാര്&#x200d; സത്യവിശ്വാസത്തില്&#x200d; നിന്ന് ബഹുദൂരം അകലെയാണെന്നറിയണം. പാപമോചനവും സ്വര്&#x200d;ഗവും പ്രതീക്ഷിക്കുന്നവര്&#x200d; നിഷ്‌ക്കളങ്കമായ പശ്ചാത്താപവുമായി കാരുണ്യവാനെത്തന്നെ സമീപിക്കണം.<br />
ഉപഭോഗ സംസ്‌കാരത്തിന്റെ തിമര്&#x200d;ത്തു തള്ളലുള്ള സമകാലികത്തില്&#x200d; ജീവിക്കാന്&#x200d; വിധിക്കപ്പെട്ട നമുക്ക് നന്മകളെക്കാളേറെ തിന്മകളിലേക്കാണ് സാഹചര്യം പ്രചോദനമേകുന്നത്. നന്മയുടെ പാതയില്&#x200d; പിടിച്ചുനില്&#x200d;ക്കാന്&#x200d; ബോധപൂര്&#x200d;വവും ശ്രമകരവുമായ അധ്വാനം അനിവാര്യമാണ്. ഇത്തരത്തിലാണ് ജീവിത വിജയം വരിക്കാന്&#x200d; ഖുര്&#x200d;ആന്റെ മാര്&#x200d;ഗദര്&#x200d;ശനം നമുക്കേറെ ആവശ്യമായിട്ടുള്ളത്. ഏവര്&#x200d;ക്കും കാരുണ്യത്തിന്റെ മഹാപ്രതീക്ഷ നല്&#x200d;കുന്ന തരത്തിലാണ് അല്ലാഹു ഖുര്&#x200d;ആന്&#x200d; അവതരിപ്പിച്ച റമസാന്&#x200d; മാസത്തെ നമുക്ക് പരിചയപ്പെടുത്തുന്നത്. റമസാനെ ആദരിക്കാനും രക്ഷിതാവിന്റെ മാര്&#x200d;ഗദര്&#x200d;ശനത്തിന് നന്ദി കാണിക്കാനും വിലകുറഞ്ഞ ഭൗതികഭോഗോപഭോഗങ്ങളെ പകല്&#x200d; വേളയില്&#x200d; ഒഴിവാക്കി ശരീരത്തെയും മനസ്സിനെയും ശുദ്ധിയാക്കിവെച്ച് വ്രതാനുഷ്ഠാനത്തില്&#x200d; ഏര്&#x200d;പ്പെടാനും സത്യത്തില്&#x200d; വിശ്വസിക്കുന്ന അല്ലാഹുവിന്റെ അടിമകളോട് അവന്&#x200d; കല്&#x200d;പിച്ചിരിക്കുന്നു. അതിന് മനുഷ്യരെ സഹായിക്കാന്&#x200d; അവരുടെ മനസ്സില്&#x200d; മാലിന്യം കലര്&#x200d;ത്തുന്ന പിശാചുക്കളെ ബന്ധിക്കുമെന്നും നരക കവാടങ്ങള്&#x200d; അടയ്ക്കുമെന്നും സ്വര്&#x200d;ഗ കവാടങ്ങള്&#x200d; തുറക്കപ്പെടുമെന്നും രക്ഷിതാവ് വാഗ്ദാനം ചെയ്തിരിക്കുന്നു. അനുഗ്രഹത്തിന്റെ മാലാഖമാര്&#x200d; അണിയണിയായി വാനലോകത്ത് നിന്ന് ഭൂമിയിലുള്ള മനുഷ്യരുടെ അടുത്തേക്ക് വരും. ജനമനസ്സുകള്&#x200d; ശാന്തമായി പ്രാര്&#x200d;ത്ഥനകളിലും ദിവ്യകീര്&#x200d;ത്തനാലാപനങ്ങളിലും പാപമോചനാഭ്യര്&#x200d;ത്ഥനകളിലും ദിവ്യ സന്ദേശം പഠിച്ചു പരിശീലിക്കുന്നതിലും മുഴുകുന്നത് അനുഗൃഹീത മാസത്തിന്റെ ദിന രാത്രികളില്&#x200d; കൂടുതല്&#x200d; പുണ്യകരമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഓരോരുത്തര്&#x200d;ക്കും അവരവരുടെ പരലോക ജീവിത വിജയം മുന്നില്&#x200d; കണ്ടു കഴിവിന്റെ പരമാവധി ഇതൊക്കെ ചെയ്യണമെന്ന് പ്രവാചക തിരുമേനി സ്വന്തം ജീവിത മാതൃക കൊണ്ട് നമ്മെ പഠിപ്പിച്ചിരിക്കുന്നു. പരലോകത്തെ പ്രതിഫലം മുന്നില്&#x200d;കണ്ട് ഇവിടെ ചെയ്യുന്ന ഓരോ കര്&#x200d;മത്തിനും ദുനിയാവില്&#x200d; പ്രതിഫലമുണ്ടാവുമെന്നും ആ ജീവിതം കൊണ്ട് പ്രവാചകന്&#x200d; തെളിയിച്ചു കാണിച്ചു.<br />
അജ്ഞാന കാട്ടറബികളെ വിജ്ഞാന തേരിലേറ്റി പ്രവാചകന്&#x200d; വിശ്വോത്തര ഉത്തമ പൗരന്മാരാക്കിയത് ഈ ഖുര്&#x200d;ആന്&#x200d; പഠന പരിശീലനത്തിലൂടെ തന്നെയായിരുന്നു. വിശുദ്ധ ഖുര്&#x200d;ആന്&#x200d; മനുഷ്യരാശിയുടെ ചരിത്രഗതിയെ മാറ്റിയെഴുതി. മാനവത അറിഞ്ഞതില്&#x200d; വെച്ചേറ്റവും മഹത്തായ ആദര്&#x200d;ശ, ധാര്&#x200d;മിക വിപ്ലവം സൃഷ്ടിച്ചു. ഒരു പുതിയ ആത്മീയ-ധാര്&#x200d;മിക-സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക-നാഗരിക വ്യവസ്ഥ കെട്ടിപ്പെടുത്തു. ഇരുപത്തിമൂന്ന് വര്&#x200d;ഷക്കാലംകൊണ്ട് ക്രമപ്രവൃദ്ധമായാണ് അത് സാധിച്ചെടുത്തത്. ഇത്രയും മഹത്തായ മാറ്റം ലോകത്ത് വരുത്തിയപ്പോള്&#x200d; ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രക്തച്ചൊരിച്ചിലേ ഉണ്ടായുള്ളു എന്നത് പ്രത്യേകം അറിയേണ്ട പ്രധാനകാര്യമാണ്.<br />
ഖുര്&#x200d;ആന്&#x200d; മുന്നില്&#x200d; വെച്ച് സമകാലിക ലോകത്തേക്ക് നോക്കിയാല്&#x200d; മറ്റെന്നത്തേക്കാളും ഇപ്പോഴാണ് ഖുര്&#x200d;ആന്റെ ജീവിത ദര്&#x200d;ശനം ലോകത്തിന് അനിവാര്യം എന്ന് മനസ്സിലാവും. പക്ഷെ, നിര്&#x200d;ഭാഗ്യവശാല്&#x200d; ലോകത്തെ അധികം ജനവും ഖുര്&#x200d;ആന്റെ ജീവിതദര്&#x200d;ശനത്തെക്കുറിച്ച് അജ്ഞരാണ്. അവര്&#x200d;ക്ക് ഖുര്&#x200d;ആന്റെ സന്ദേശം എത്തിക്കേണ്ട ബാധ്യത ഞങ്ങള്&#x200d; മുസ്‌ലിംകള്&#x200d; ആണെന്ന് പ്രഖ്യാപിച്ച് നിലനില്&#x200d;ക്കുന്ന സമകാലിക മുസ്‌ലിം സമൂഹത്തിനാണല്ലോ. മറ്റുള്ളവര്&#x200d;ക്ക് കലര്&#x200d;പ്പില്ലാതെ ഖുര്&#x200d;ആനിക സന്ദേശം എത്തിക്കുന്നതിന് നാം അതാദ്യം പഠിച്ചു പരിശീലിക്കേണ്ടതുണ്ട്. നമുക്കും ലോകത്തിനും ഇഹത്തിലും പരത്തിലും നന്മവരുത്താനായി ആ കൃത്യത്തിലേര്&#x200d;പ്പെടാന്&#x200d; ഈ ഉമ്മത്തിന്റെ ഓരോ അംഗവും ബാധ്യസ്ഥരാണ്. അതിനാല്&#x200d; ഈ റമസാന്&#x200d; ഖുര്&#x200d;ആന്&#x200d; പഠനത്തിനായി ചെലവഴിക്കുക. പഠനത്തോടൊപ്പം പരിശീലനവും അനിവാര്യമായിവരും. വായിച്ചതിന്റെ പ്രയോഗവത്കരണം എന്നാണ് ഖുര്&#x200d;ആന്&#x200d; എന്ന വാക്കിന്റെ തന്നെ അര്&#x200d;ത്ഥം. വെറും പാരായണത്തിനുപരിയായി ഖുര്&#x200d;ആന്&#x200d; പഠിച്ച് പകര്&#x200d;ത്താന്&#x200d; അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-18-may.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;അപ്പോള്&#x200d; നിങ്ങള്&#x200d;  എങ്ങോട്ടാണ് പോകുന്നത്&#8217;</title>
		<link>https://www.chandrikadaily.com/editorial-page-article-16-march-friday.html</link>
					<comments>https://www.chandrikadaily.com/editorial-page-article-16-march-friday.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 15 Mar 2018 19:30:32 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[AA VAHAB]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75029</guid>

					<description><![CDATA[എ.എ വഹാബ് ഖുര്&#x200d;ആനിലെ 81-ാം അധ്യായം &#8216;അത്തക്‌വീര്&#x200d;&#8217; മക്കയില്&#x200d; അവതരിച്ചത്. അവതരണ ക്രമം അനുസരിച്ച് ഏഴാമത്തേത്. മുപ്പതാം ഭാഗത്തിലെ അധ്യായങ്ങളുടെ പൊതുസ്വഭാവം അനുവര്&#x200d;ത്തിച്ചുകൊണ്ടാണ് ഈ അധ്യായവും ആരംഭിക്കുന്നത്. അല്ലാഹുവിന്റെ വചനങ്ങള്&#x200d;ക്ക് ഒരിക്കലും ആവര്&#x200d;ത്തന വിരസതയുണ്ടാവില്ല. മനുഷ്യമനസ്സിന്റെ പ്രകൃതം മറന്നുപോകുന്നതാണ്. &#8216;ഇന്&#x200d;സാന്&#x200d;&#8217; എന്ന വാക്കിന് ഇണങ്ങുന്നവന്&#x200d; എന്നതോടൊപ്പം മറന്നുപോകുന്നവന്&#x200d; എന്ന അര്&#x200d;ത്ഥവും ഉണ്ട്. മറവിക്ക് മരുന്നു ഓര്&#x200d;മ്മിപ്പിച്ചുകൊണ്ടേയിരിക്കുക എന്നത് മാത്രമാണ്. അതിനാലാണ് ഖുര്&#x200d;ആനെ ഓര്&#x200d;മ്മപ്പെടുത്തുന്നത് എന്ന് അല്ലാഹു വിളിച്ചത്. മനുഷ്യ മനസ്സിന്റെ സ്വച്ഛപ്രകൃതം എത്ര ശുദ്ധമാണെങ്കിലും പരിസ്ഥിതി സമ്മര്&#x200d;ദ്ദം [&#8230;]]]></description>
										<content:encoded><![CDATA[<p><strong>എ.എ വഹാബ്</strong></p>
<p>ഖുര്&#x200d;ആനിലെ 81-ാം അധ്യായം &#8216;അത്തക്‌വീര്&#x200d;&#8217; മക്കയില്&#x200d; അവതരിച്ചത്. അവതരണ ക്രമം അനുസരിച്ച് ഏഴാമത്തേത്.<br />
മുപ്പതാം ഭാഗത്തിലെ അധ്യായങ്ങളുടെ പൊതുസ്വഭാവം അനുവര്&#x200d;ത്തിച്ചുകൊണ്ടാണ് ഈ അധ്യായവും ആരംഭിക്കുന്നത്. അല്ലാഹുവിന്റെ വചനങ്ങള്&#x200d;ക്ക് ഒരിക്കലും ആവര്&#x200d;ത്തന വിരസതയുണ്ടാവില്ല. മനുഷ്യമനസ്സിന്റെ പ്രകൃതം മറന്നുപോകുന്നതാണ്. &#8216;ഇന്&#x200d;സാന്&#x200d;&#8217; എന്ന വാക്കിന് ഇണങ്ങുന്നവന്&#x200d; എന്നതോടൊപ്പം മറന്നുപോകുന്നവന്&#x200d; എന്ന അര്&#x200d;ത്ഥവും ഉണ്ട്. മറവിക്ക് മരുന്നു ഓര്&#x200d;മ്മിപ്പിച്ചുകൊണ്ടേയിരിക്കുക എന്നത് മാത്രമാണ്. അതിനാലാണ് ഖുര്&#x200d;ആനെ ഓര്&#x200d;മ്മപ്പെടുത്തുന്നത് എന്ന് അല്ലാഹു വിളിച്ചത്. മനുഷ്യ മനസ്സിന്റെ സ്വച്ഛപ്രകൃതം എത്ര ശുദ്ധമാണെങ്കിലും പരിസ്ഥിതി സമ്മര്&#x200d;ദ്ദം മനസ്സിന്റെ ദുര്&#x200d;ബലതയെ ബാധിക്കും. നമുക്ക് ആ ദൗര്&#x200d;ബല്യം ഉണ്ട്. അതിമനോഹരമായ ഒരു ചിത്രീകരണത്തിലൂടെ അല്ലാഹു അക്കാര്യം നമ്മെ പരീക്ഷിച്ചിട്ടുണ്ട്. വിലക്കപ്പെട്ട വൃക്ഷത്തോട് അടുക്കരുതെന്ന അല്ലാഹുവിന്റെ നിര്&#x200d;ദ്ദേശം ആദവും ഹവയ്യും മറന്നത് അവരുടെ അധമ മനസ്സിന്റെ സുഖഭോഗ തൃഷ്ണയെ പിശാച് പ്രചോദിപ്പിച്ചപ്പോഴാണല്ലോ.<br />
ഇവിടെ ഈ അധ്യായത്തില്&#x200d; വിശ്വാസവുമായി ബന്ധപ്പെട്ട രണ്ടു പ്രധാനകാര്യങ്ങളാണ് ഉയര്&#x200d;ത്തിക്കാട്ടുന്നത്. പ്രപഞ്ച ചരിത്രത്തിലെ അതിഭീകരമായ ഒരു നാളിനെക്കുറിച്ചുള്ള പരാമര്&#x200d;ശമങ്ങളാണ് ഒന്നാമത്തേത്. മറ്റൊന്ന് മനുഷ്യന് മാര്&#x200d;ഗദര്&#x200d;ശനം നല്&#x200d;കുന്ന ദിവ്യബോധത്തെക്കുറിച്ചും. ലോകത്തെ കീഴ്‌മേല്&#x200d; മറിച്ചുകൊണ്ട് എല്ലാം തകര്&#x200d;ക്കപ്പെടുന്ന അത്യന്തം ഭീതിജനകമായ ആ സംഭവം മനുഷ്യനെ മാത്രമല്ല നക്ഷത്രങ്ങളെയും പര്&#x200d;വ്വതങ്ങളെയും സമുദ്രങ്ങളെയും വന്യമൃഗങ്ങളെയും ഭൂമിയെയും ആകാശത്തെയും എല്ലാം ഒരു പോലെ ബാധിക്കും.<br />
ചടുലമായ ശൈലിയില്&#x200d; തുളച്ചുകയറുന്ന പദവ്യന്യാസത്തിലൂടെ മനസ്സില്&#x200d; ഭീതി പടര്&#x200d;ത്തുന്ന രീതിയിലാണ് അധ്യായം ആരംഭിക്കുന്നത്. ചുരുട്ടപ്പെടുന്ന സൂര്യന്&#x200d;, ഉതിര്&#x200d;ന്നു വീഴുന്ന താരകങ്ങള്&#x200d;, മരീചിക പോലെ മാഞ്ഞുപോകുന്ന മലകള്&#x200d;, ഗര്&#x200d;ഭം തികഞ്ഞ ഒട്ടകങ്ങള്&#x200d; പോലും ഉപേക്ഷിക്കപ്പെടുന്ന സന്ദര്&#x200d;ഭം. ഒരുമിച്ചു കൂട്ടപ്പെടുന്ന വന്യജീവികള്&#x200d;, ആളികത്തിക്കപ്പെടുന്ന ആഴികള്&#x200d;, ജഢത്തോടു ചേര്&#x200d;ക്കപ്പെടുന്ന ആത്മാവുകള്&#x200d;, ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്&#x200d;കുട്ടിയോട് എന്തു കുറ്റത്തിനാണ് അവള്&#x200d; കൊല്ലപ്പെട്ടതെന്ന് ചോദിക്കപ്പെടുന്ന രംഗം. കര്&#x200d;മത്തിന്റെ കണക്ക് പുസ്തകം തുറക്കപ്പെടുമ്പോള്&#x200d; ഉപരിമണ്ഡലത്തിന്റെ മറനീക്കപ്പെടും. കുറ്റവാളികള്&#x200d;ക്ക് മുന്നില്&#x200d; നരകം ജ്വലിപ്പിക്കപ്പെടുകയും സല്&#x200d;കര്&#x200d;മികള്&#x200d;ക്ക് മുന്നില്&#x200d; സ്വര്&#x200d;ഗം അടുപ്പിക്കപ്പെടുകയും ചെയ്യുമ്പോള്&#x200d; ഓരോ മനുഷ്യനും തന്റെ യഥാര്&#x200d;ത്ഥ ജീവിത സമ്പാദ്യമെന്തെന്ന് വ്യക്തമായി തിരിച്ചറിയും.<br />
അല്ലാഹു സത്യം ചെയ്തു പറയുമ്പോള്&#x200d; അതിന്റെ ഗൗരവം ഏറെ വ്യക്തമാണ്. മിന്നിമറയുന്ന നക്ഷത്രങ്ങളാണെന്ന സത്യം, വിടപറയുന്ന രാത്രിയാണെ സത്യം, ആദരണീയനായ ഒരു ദൂതന്റെ വാക്കുകളാണിത്. സുഭദ്രമായ ദിവ്യാസനമുടയവന്റെ സന്നിധിയില്&#x200d; ശക്തിയുള്ളവനും അനുസരിക്കപ്പെടുന്നവനും വിശ്വസ്ഥനുമായ ദൈവദൂതന്റെ വാക്കുകള്&#x200d;. ജിബ്‌രീലിനെയാണ് ഇവിടെ പരാമര്&#x200d;ശിക്കുന്നത്. പിന്നെ ഖുറൈശികളോട് തിരിഞ്ഞുപറയുന്നു. &#8216;നിങ്ങളുടെ കൂട്ടുകാരന്&#x200d; ഭ്രാന്തനൊന്നുമല്ല, വ്യക്തമായ ചക്രവാളത്തില്&#x200d; അദ്ദേഹം ദൈവീകദൃഷ്ടാന്തങ്ങള്&#x200d; ദര്&#x200d;ശിച്ചിട്ടുണ്ട്. അദൃശ്യ സത്യങ്ങളുടെ കാര്യത്തില്&#x200d; അദ്ദേഹം പിശുക്കു കാട്ടിയിട്ടില്ല. ആട്ടിയോടിക്കപ്പെട്ട ചെകുത്താന്റെ വാക്കുകളല്ല അദ്ദേഹം പറയുന്നത്. എന്നിട്ടും ഇതു ശ്രദ്ധിക്കാതെ നിങ്ങള്&#x200d; എങ്ങോട്ടാണ് പോകുന്നത്. ഓര്&#x200d;ക്കുക!<br />
ഇതു ലോകര്&#x200d;ക്കുള്ള ഉള്&#x200d;ബോധനം തന്നെയാണ്. നിങ്ങള്&#x200d;ക്ക് വേണമെങ്കില്&#x200d; ഈ നേര്&#x200d;വഴി സ്വീകരിക്കാം. ലോക രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കാതെ നിങ്ങള്&#x200d;ക്കതിന് കഴിയില്ല.<br />
സൂറത്തുത്തക്‌വീര്&#x200d; പാരായണം ചെയ്യുന്നവന് ശ്വാസം അടക്കിപ്പിടിച്ചേ അത് പൂര്&#x200d;ത്തിയാക്കാനാവുകയുള്ളൂ. ഓരോ വാചകത്തിന്റെയും അര്&#x200d;ത്ഥത്തിന്റെ ആഴങ്ങളിലേക്കിറങ്ങിയാല്&#x200d; അവന്റെ ഹൃദയത്തെ നടുക്കും. നമുക്ക് ഭൂമിയില്&#x200d; ആശ്വാസത്തോടെ ജീവിക്കാന്&#x200d; സൂര്യന്റെ സാന്നിധ്യം എത്രമാത്രം അനിവാര്യമാണെന്നത് അധികം ചിന്തിക്കാതെ തന്നെ സാധാരണക്കാര്&#x200d;ക്ക് പോലും ഗ്രാഹ്യമാകുന്നതാണ്. അതു ചുരുട്ടപ്പെടുകയും ഇന്നു പറയപ്പെടുന്ന ഗുരുത്വാകര്&#x200d;ഷണ ശക്തി നശിച്ച് നക്ഷത്രങ്ങള്&#x200d; സ്ഥാനം തെറ്റുകയും പതിച്ചിരിക്കുന്ന പര്&#x200d;വ്വതങ്ങള്&#x200d; ധൂമധൂളികളെപ്പോലെ അന്തരീക്ഷത്തില്&#x200d; പാറിപ്പറക്കുകയും ചെയ്യുന്ന ഒരവസ്ഥ നമുക്കിന്ന് വിഭാവനയില്&#x200d; പോലും കാണാനാവില്ല. അന്ന് മനുഷ്യന്&#x200d; ഏറ്റവും വിലയുള്ളതായി കരുതിയിരുന്നതെല്ലാം ഉപേക്ഷിച്ചോടും എന്നതിന്റെ ഉപമയാണ് അറബികള്&#x200d; ഏറെ വിലയുള്ളതായി കരുതിപ്പോരുന്ന പ്രസവമടുത്ത ഒട്ടകങ്ങളെ ഉപേക്ഷിക്കപ്പെടും എന്ന പ്രയോഗം. കണ്ടാല്&#x200d; കടിച്ചുകീറുന്ന ഹിംസ്രജന്തുക്കള്&#x200d; പോലും അന്തംവിട്ട് ഒരുമിച്ചു നില്&#x200d;ക്കും. ആഴികള്&#x200d; ആളികത്തിക്കപ്പെടും അന്ന്.<br />
അതിശക്തമായ പ്രഹരങ്ങളോടെ ഹൃസ്വമായി ലോകാന്ത്യത്തിന്റെ ഭീതിപ്പെടുത്തുന്ന സംഭവങ്ങളെ സൂചിപ്പിച്ച തൊട്ടുടനെ പുനരുദ്ധാനത്തിലെ വിചാരണ രംഗത്തിന്റെ ഗൗരവമായ രംഗത്തെയാണ് എടുത്തുപറയുന്നത്. ഭൂമിയില്&#x200d; നടന്ന നികൃഷ്ടമായ ഒരു ദുരാചാരത്തിന്റെ പേടിപ്പെടുത്തുന്ന വിചാരണ; ഇരയോട് എന്തിന് കൊല്ലപ്പെട്ടു എന്നു ചോദിക്കുമ്പോള്&#x200d; കൊലപാതകിയോട് എങ്ങനെയായിരിക്കും ചോദിക്കുക? അതിന്റെ ഗൗരവം മനസ്സിലാക്കാനാണ് അത്തരം ഒരു പ്രയോഗം. സ്വര്&#x200d;ഗവും നരകവും അതതിന്റെ സ്വഭാവത്തോടെ അതതിന് അര്&#x200d;ഹരായവര്&#x200d; നോക്കി കാണുന്ന രംഗം. ജീവിതത്തില്&#x200d; താനെന്തെല്ലാം ചെയ്തു എന്ന് ഓരോരുത്തരും വ്യക്തമായി അറിയും എന്ന താക്കീത് ആ അവസ്ഥ വന്നെത്തുന്നതിന് മുമ്പ് ജീവിതം നന്നാക്കാനുള്ള ഒരു മനശ്ശാസ്ത്ര ചികിത്സയാണ്. നക്ഷത്രങ്ങളെയും രാത്രിയെയും പ്രഭാതത്തെയും സാക്ഷിയാക്കിക്കൊണ്ട് തുടര്&#x200d;ന്ന് അല്ലാഹു പറയുന്നത് ഖുര്&#x200d;ആന്&#x200d; എന്ന മഹാ ഉള്&#x200d;ബോധനത്തെ സംബന്ധിച്ചാണ്. ദൈവ സാമീപ്യം സിദ്ധിച്ച വിശ്വസ്ഥനായ ജിബ്‌രീല്&#x200d; സച്ചരിതനായ ഒരു പ്രവാചകന് അല്ലാഹുവില്&#x200d; നിന്ന് എത്തിച്ചുകൊടുത്ത മനുഷ്യര്&#x200d;ക്ക് വേണ്ടിയുള്ള ഒരുള്&#x200d;ബോധനമാണത്. ഇത്രയും മഹത്തായ ഒരു ജീവിതദര്&#x200d;ശന ഗ്രന്ഥം കിട്ടിയിട്ടും അതുപമിച്ചു പകര്&#x200d;ത്താതെ മനുഷ്യരേ നിങ്ങള്&#x200d; എങ്ങോട്ടാണ് പോകുന്നതെന്ന അര്&#x200d;ത്ഥവത്തായ ഒരു ചോദ്യം.<br />
അല്ലാഹു എല്ലാവരോടും ചോദിക്കുന്നു. സത്യവിശ്വാസം മനസ്സിലുള്ളവരെ കിടിലം കൊള്ളിക്കുന്നതാണാ ചോദ്യം. ഒരു നിര്&#x200d;ബന്ധവുമില്ല ഉദ്ദേശിക്കുന്നവന് അത് സ്വീകരിച്ച് സന്മാര്&#x200d;ഗത്തില്&#x200d; ചരിച്ച് ജീവിത വിജയം നേടാം. നിഷേധിക്കുന്നവന് നിഷേധിച്ച് നാശമടയുകയും ചെയ്യാം. ആരെങ്കിലും സ്വീകരിച്ച് രക്ഷപ്പെടാന്&#x200d; വഴി കണ്ടാല്&#x200d; അവന്&#x200d; ധരിക്കണ്ട അതവന്&#x200d; സ്വയം കണ്ടെത്തിയതാണെന്ന്. അല്ലാഹുവിന്റെ അനുഗ്രഹം മാത്രം. നിഷേധിക്കത് കിട്ടാതെ പോയത് സ്വന്തം മനസ്സിന്റെ ധാര്&#x200d;ഷ്ട്യവും ധിക്കാരവും കൊണ്ടും മാത്രമാണ്. ഇവിടെയാണ് ഓരോരുത്തരും അവനവന്റെ അന്തിമ വിധിക്ക് ഉത്തരവാദിയാകുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-16-march-friday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉടപ്പിറപ്പിനെ പോലും  ഉപേക്ഷിച്ചോടുന്ന ദിനം</title>
		<link>https://www.chandrikadaily.com/editorial-page-article-4.html</link>
					<comments>https://www.chandrikadaily.com/editorial-page-article-4.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 22 Feb 2018 19:05:15 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[AA VAHAB]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71350</guid>

					<description><![CDATA[എ.എ വഹാബ് ഖുര്&#x200d;ആനിലെ എണ്&#x200d;പതാം അധ്യായം &#8216;അബസ&#8217; മക്കയിലാണവതരിച്ചത്. 42 സൂക്തങ്ങള്&#x200d;. അവതരണ ക്രമമനുസരിച്ച് ഇരുപത്തിനാലാമത്. മറ്റ് മിക്ക സൂറത്തുകളെപ്പോലെ ഇതിലും കൊച്ചു കൊച്ചു വാക്കുകളും വാക്യങ്ങളും. അതിശക്തമായ ഭാഷ. ഹൃദയാന്തരങ്ങളില്&#x200d; തുളച്ചുകയറുന്ന ശൈലി. മനുഷ്യ മനസ്സിനെ ഏറെ ചിന്തിപ്പിക്കുന്ന വിമര്&#x200d;ശനങ്ങള്&#x200d;. സത്യവിശ്വാസികള്&#x200d;ക്ക് പ്രതീക്ഷ നല്&#x200d;കുന്ന തലോടലുകളുമുണ്ട്. പ്രവാചക ജീവിതത്തില്&#x200d; നിന്ന് ഒറ്റപ്പെട്ടതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു സംഭവം പറിച്ചെടുത്ത് അതിബൃഹത്തായ ഒരു യാഥാര്&#x200d;ത്ഥ്യം നമ്മെ പഠിപ്പിച്ചുകൊണ്ടാണ് അധ്യായം ആരംഭിക്കുന്നത്. സത്യ പ്രബോധന വീഥിയില്&#x200d; ഖുറൈശികളില്&#x200d; നിന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>എ.എ വഹാബ്</strong></p>
<p>ഖുര്&#x200d;ആനിലെ എണ്&#x200d;പതാം അധ്യായം &#8216;അബസ&#8217; മക്കയിലാണവതരിച്ചത്. 42 സൂക്തങ്ങള്&#x200d;. അവതരണ ക്രമമനുസരിച്ച് ഇരുപത്തിനാലാമത്. മറ്റ് മിക്ക സൂറത്തുകളെപ്പോലെ ഇതിലും കൊച്ചു കൊച്ചു വാക്കുകളും വാക്യങ്ങളും. അതിശക്തമായ ഭാഷ. ഹൃദയാന്തരങ്ങളില്&#x200d; തുളച്ചുകയറുന്ന ശൈലി. മനുഷ്യ മനസ്സിനെ ഏറെ ചിന്തിപ്പിക്കുന്ന വിമര്&#x200d;ശനങ്ങള്&#x200d;. സത്യവിശ്വാസികള്&#x200d;ക്ക് പ്രതീക്ഷ നല്&#x200d;കുന്ന തലോടലുകളുമുണ്ട്.<br />
പ്രവാചക ജീവിതത്തില്&#x200d; നിന്ന് ഒറ്റപ്പെട്ടതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു സംഭവം പറിച്ചെടുത്ത് അതിബൃഹത്തായ ഒരു യാഥാര്&#x200d;ത്ഥ്യം നമ്മെ പഠിപ്പിച്ചുകൊണ്ടാണ് അധ്യായം ആരംഭിക്കുന്നത്. സത്യ പ്രബോധന വീഥിയില്&#x200d; ഖുറൈശികളില്&#x200d; നിന്ന് കഠിനമായ അക്രമ മര്&#x200d;ദ്ദന പീഡനങ്ങള്&#x200d; പ്രവാചകനും അനുയായികളും അനുഭവിച്ചുകൊണ്ടിരുന്ന കാലം. ഖുറൈശികള്&#x200d; മറ്റ് ഗോത്രക്കാരെയും ഇസ്‌ലാം സ്വീകരിക്കുന്നതില്&#x200d; നിന്ന് ആട്ടിപ്പായിപ്പിച്ചുകൊണ്ടിരുന്നു. ഏറ്റവും ആദ്യം പ്രവാചകനെ സത്യത്തിന്റെ കാര്യത്തില്&#x200d; പിന്തുണക്കും എന്നദ്ദേഹം കരുതിയിരുന്ന കുടുംബക്കാര്&#x200d; പോലും ഖുറൈശികളുടെ ഈ സമീപനം കൊണ്ട് പ്രവാചകനില്&#x200d; നിന്ന് അകലം പാലിച്ചു നിന്നു. ദുസ്സഹമായ ആ സാഹചര്യത്തില്&#x200d; പ്രവാചക മനസ്സില്&#x200d; ഒരു ചിന്തയുതിര്&#x200d;ന്നു. ഖുറൈശീ പ്രമുഖരില്&#x200d; ചിലരെങ്കിലും ഇസ്‌ലാം സ്വീകരിച്ചിരുന്നെങ്കില്&#x200d; അത് ദീനിന് പിന്&#x200d;ബലവും മുതല്&#x200d;ക്കൂട്ടുമാവുമെന്ന്. ഏറ്റവും ചുരുങ്ങിയത് പീഢനങ്ങള്&#x200d;ക്ക് ഒരു ശമനമുണ്ടാവും. പിതൃവ്യന്&#x200d; അബ്ബാസ് വഴി അതിനുള്ള ഏര്&#x200d;പ്പാടുകള്&#x200d; പ്രവാചകന്&#x200d; ചെയ്തു. അങ്ങനെ ഒരു ദിനം അവര്&#x200d; ഒത്തുകൂടി. മക്കാ പൗരപ്രമുഖന്&#x200d; റബീഅയുടെ പുത്രന്മാരായ ഉത്ബയും ശൈബയും അബൂജഹല്&#x200d; എന്ന് പില്&#x200d;ക്കാലത്ത് അറിയപ്പെട്ട അംറ്ബിന്&#x200d; ഹിശാം, ഉമയ്യത്ത് ബിന്&#x200d; ഖലഫ്, വലീദ് ബിന്&#x200d; മുഗീറ തുടങ്ങിയവരുടെ കൂട്ടത്തില്&#x200d; അബ്ബാസ് ബിന്&#x200d; അബ്ദുല്&#x200d; മുത്തലിബും ഉണ്ടായിരുന്നു. നാട്ടിലെ ആ പൗര പ്രമുഖന്മാരോടു പ്രവാചകന്&#x200d; സംസാരിച്ചുകൊണ്ടിരിക്കെ കാഴ്ചയില്ലാത്തവനും ദരിദ്രനും ഖദീജ (റ)ന്റെ ബന്ധുവുമായ അബ്ദുല്ലാഹിബിന് ഉമ്മി മക്്ത്തൂം സദസ്സിലേക്ക് കയറി വന്നു. അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിയാതെ തനിക്ക് ഖുര്&#x200d;ആന്&#x200d; പഠിപ്പിച്ചു തരണേ പ്രവാചകരേ എന്ന് ഉമ്മുമക്ത്തൂം ആവര്&#x200d;ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. പ്രവാചകന് അല്&#x200d;പം നീരസം അനുഭവപ്പെട്ടു, അദ്ദേഹം നെറ്റിചുളിച്ചു പിന്തിരിഞ്ഞു. അതൊന്നും മനസ്സിലാക്കാന്&#x200d; കാഴ്ചയില്ലാത്ത ആ സാധുവിന് കഴിയില്ലല്ലോ. അദ്ദേഹം ആവശ്യം ആവര്&#x200d;ത്തിച്ചു കൊണ്ടിരുന്നു. ഖുര്&#x200d;ആന്റെ ആഖ്യാന സ്വാധീനത്താല്&#x200d; അനുവാചകരും ആ സദസ്സ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന പ്രതീതി ഉളവാക്കും. അതാ അല്ലാഹുവിന്റെ ഇടപെടല്&#x200d; ഉണ്ടാകുന്നു. തീക്ഷ്ണമായ വിമര്&#x200d;ശനം, പ്രവാചകനെ ഇതിന് മുമ്പൊരിക്കലും അല്ലാഹു ഇങ്ങനെ കുറ്റപ്പെടുത്തിയിട്ടില്ല. &#8216;കാഴ്ചയില്ലാത്ത ഒരുവന്&#x200d; തന്റെയടുത്ത് വന്നപ്പോള്&#x200d; അദ്ദേഹം നെറ്റിചുളിച്ചു പിന്തിരിഞ്ഞു കളഞ്ഞു. അയാള്&#x200d; നന്നാകുമോ ഇല്ലേ എന്നതിനെക്കുറിച്ച് നിനക്കെന്തറിയാം? ഉപദേശം കേട്ടിട്ട് അതയാള്&#x200d;ക്കും പ്രയോജനപ്പെട്ടെങ്കിലോ? തനിക്ക് താന്&#x200d; പോന്നവന്&#x200d; എന്ന് സ്വയം വിചാരിച്ചവന് നീ കൂടുതല്&#x200d; ശ്രദ്ധ കൊടുക്കുന്നു. അവന്&#x200d; നന്നായില്ലെങ്കില്&#x200d; നിനക്കൊന്നുമില്ല. ദൈവഭയത്തോടെ നിന്റെയടുത്ത് പാഞ്ഞുവന്നവനെ നീ വകവെക്കുന്നുമില്ല!<br />
അതു വേണ്ട എന്ന് പ്രവാചകനെ ഉപദേശിച്ച ശേഷം അല്ലാഹു ഖുര്&#x200d;ആനെക്കുറിച്ചു പറയുന്നു: &#8216;ഇതൊരു ഉള്&#x200d;ബോധനമാണ്, വേണമെന്നുള്ളവന് സ്വീകരിക്കാം. ആദരണീയവും സമുന്നതുമായ ഏടുകളില്&#x200d; നിന്നുള്ളത്. മാന്യരും പുണ്യവാന്മാരുമായ ദൗത്യ വാഹകരുടെ കൈകളിലാണ്.&#8217; ഇത്രയും ബൃഹത്തായ ഉല്&#x200d;ബോധനത്തെ തിരസ്‌ക്കരിക്കുന്ന മനുഷ്യന്റെ നന്ദികേടിനെയാണ് പിന്നെ പരാമര്&#x200d;ശിക്കുന്നത്. നന്ദികെട്ട മനുഷ്യന് നാശം എന്ന് പറഞ്ഞുകൊണ്ട് മനുഷ്യന്&#x200d; തന്റെ ഉല്&#x200d;പത്തിയെക്കുറിച്ച് ചിന്തിക്കാന്&#x200d; പ്രേരിപ്പിക്കുന്നു. നിസ്സാരമായ ബീജത്തില്&#x200d; നിന്ന് മനുഷ്യനെ സൃഷ്ടിച്ചു വ്യവസ്ഥപ്പെടുത്തി വിധി നിശ്ചയിച്ചു. സന്മാര്&#x200d;ഗം എളുപ്പമാക്കിക്കൊടുക്കുകയും ചെയ്തു. വളരെ വേഗം ജീവിതാന്ത്യത്തിലേക്ക് കടക്കുന്ന പരാമര്&#x200d;ശം തൊട്ടുടനെ വരുന്നു. മനുഷ്യനെ മരിപ്പിക്കുകയും മറമാടുകയും ചെയ്യും. പിന്നെ അല്ലാഹു ഉദ്ദേശിക്കുമ്പോള്&#x200d; ഉയിര്&#x200d;ത്തെഴുന്നേല്&#x200d;പ്പിക്കും. നിഷേധിയായ മനുഷ്യന്&#x200d; കല്&#x200d;പ്പിക്കപ്പെട്ടത് നിറവേറ്റിയില്ല എന്ന കുറ്റപ്പെടുത്തലും കൂടെയുണ്ട്.<br />
സ്വന്തം നിസ്സഹായതയും തനിക്ക് ലഭിച്ച ദൈവാനുഗ്രഹവും തിരിച്ചറിയാന്&#x200d; അന്നത്തിലേക്ക് നോക്കാന്&#x200d; നിര്&#x200d;ദ്ദേശിക്കുന്നു. ഉപരിമണ്ഡലത്തില്&#x200d; നിന്ന് വെള്ളം കോരിചൊരിഞ്ഞ് ഭൂമിയുടെ മാറിടം പിളര്&#x200d;ത്തി വിത്തുകള്&#x200d; മുളപ്പിച്ചു മുന്തിരിയും പച്ചക്കറിയും ഒലീവും ഈത്തപ്പനയും സമൃദ്ധിയുള്ള തോട്ടങ്ങളും പഴങ്ങളും പുല്ലുകളും എല്ലാം അതിലുണ്ട്. മനുഷ്യനും കാലികള്&#x200d;ക്കുമുള്ള വിഭവങ്ങള്&#x200d; എന്ന നിലക്ക്. ഇതെല്ലാം യഥേഷ്ടം ഉപഭോഗിച്ച് സുഖമായി ദീര്&#x200d;ഘകാലം ഇവിടെ ജീവിക്കാം എന്ന ചിന്ത ആര്&#x200d;ക്കും വേണ്ട. അന്ത്യദിനത്തിന്റെ കാതടപ്പിക്കുന്ന ഘോര ശബ്ദം ഒരു നാള്&#x200d; മുഴങ്ങും. അന്ന് മനുഷ്യന്&#x200d; തന്റെ കൂടപ്പിറപ്പിനെയും മാതാപിതാക്കളെയും ഭാര്യ മക്കളെയും എല്ലാം ഉപേക്ഷിച്ചോടിപ്പോകും. എല്ലാ ഓരോരുത്തര്&#x200d;ക്കും അവരവരുടെ സ്വന്തം കാര്യം തന്നെ ധാരാളമുണ്ടായിരിക്കും. ആര്&#x200d;ക്കും ആരെയും സഹായിക്കാനോ രക്ഷിക്കാനോ ആവാത്ത ദിവസം.<br />
ദൈവീക നിര്&#x200d;ദ്ദേശങ്ങള്&#x200d; പാലിച്ചു പരലോക വിചാരണാ ബോധത്തോടെ ജീവിച്ച പുണ്യവാന്മാരുടെ മുഖം അന്ന് പ്രസന്നമായിരിക്കും. പാപികളും നിഷേധികളുമായി ജീവിച്ചവരുടെ മുഖം ചെളിപുരണ്ട് ഇരുള്&#x200d; മൂടിയതായിരിക്കും. ഉള്&#x200d;ക്കാമ്പറിഞ്ഞ് അബസ ആരെങ്കിലും പാരായണം ചെയ്താല്&#x200d; തുടക്കം മുതല്&#x200d; ഒടുക്കം വരെ അതവന്റെ നിശ്വാസത്തെപ്പോലും തടസ്സപ്പെടുത്തും. ഹൃദയത്തെ പിടിച്ചു കുലുക്കും. സ്വന്തം ഭാവി ഭാഗഥേയം ഭംഗിയാക്കാന്&#x200d; എന്താണ് വേണ്ടതെന്ന് അത് അവനെക്കൊണ്ട് അന്വേഷിപ്പിക്കും. അത്ര സ്വാധീനമാണ് അബസയില്&#x200d; ഉപയോഗിച്ചിരിക്കുന്ന വാക്കുകള്&#x200d;ക്ക്. എത്ര സമുന്നതനാണെങ്കിലും മനുഷ്യന്&#x200d; തന്റെ ചുറ്റുപാടുകള്&#x200d;ക്കും സാമൂഹിക സാഹചര്യങ്ങള്&#x200d;ക്കും എങ്ങനെ വശംവദനനായിപ്പോകും എന്ന് പ്രവാചക ചരിത്രം മുന്&#x200d;നിര്&#x200d;ത്തി ഇവിടെ പഠിപ്പിക്കുന്ന പാഠം ഏറെ വലുതാണ്. ഈ ദീന്&#x200d; നിലനില്&#x200d;ക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ്. സമ്പന്നന്റെ പണം കൊണ്ടോ താന്&#x200d; പോരിമക്കാരന്റെ പൊങ്ങച്ചം കൊണ്ടോ പ്രതാപവും അധികാരവും ഭാവിക്കുന്ന മിഥ്യാ സങ്കല്&#x200d;പക്കാരനെക്കൊണ്ടോ ഒന്നുമല്ല. കാരണം മനുഷ്യനുള്ളതെല്ലാം അല്ലാഹു നല്&#x200d;കിയതാണ്. നിസ്സാരമായ ബീജത്തില്&#x200d; നിന്ന് സൃഷ്ടിക്കപ്പെട്ട മനുഷ്യന് വിഭവങ്ങളും മറ്റ് സൗകര്യങ്ങളും നല്&#x200d;കിയത് സ്രഷ്ടാവിന്റെ കല്&#x200d;പനയാനുസരിച്ച് ജീവിക്കാനാണ്. അല്ലാതെ തനിക്കുള്ളതെല്ലാം താനുണ്ടാക്കിയതാണെന്ന മിഥ്യ സങ്കല്&#x200d;പത്തോടെ തിമിര്&#x200d;ത്താടാനും സത്യത്തെ നിഷേധിച്ച് ജീവിക്കാനുമല്ല. അത്തരക്കാര്&#x200d; സത്യ പ്രബോധനത്തിന് നേരെ നടത്തുന്ന ദ്രോഹങ്ങളെ പ്രവാചകനും സത്യവിശ്വാസികളും ഒട്ടും ഭയക്കേണ്ടതില്ല. അവരെ സുഖിപ്പിക്കാന്&#x200d; പ്രത്യേക നടപടികളൊന്നും വേണ്ടതില്ല. അവരുടെ മാനദണ്ഡം നശ്വരമായ ഭൗതിക ചിന്ത മാത്രമാണ്. പ്രവാചകന്റേത് അങ്ങനെയാവാന്&#x200d; പാടില്ലല്ലോ. അതിനാല്&#x200d; ആത്മാര്&#x200d;ത്ഥമായി ദൈവ ഭയത്തോടെ പാഞ്ഞുവരുന്നവരെ ഉല്&#x200d;ബോധനം കേള്&#x200d;പ്പിക്കുക. അവര്&#x200d; സംസ്‌ക്കാര സമ്പന്നരാവും. മറ്റുള്ളവര്&#x200d;ക്കും അന്ത്യം നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അവര്&#x200d; അതുമായി കണ്ടുമുട്ടും. എല്ലാം ഉപേക്ഷിച്ച് അവര്&#x200d; ഓടുന്ന ദിനത്തില്&#x200d;. ഭയഭക്തിയുള്ളവരാണ് ആദരണീയര്&#x200d;. അവര്&#x200d; ഒടുവില്&#x200d; സന്തോഷഭരിതരായിത്തീരുകയും ചെയ്യും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-4.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഹാവൃത്താന്തം &#8211; എ.എ വഹാബ്</title>
		<link>https://www.chandrikadaily.com/editorial-page-article-12-jan-2018.html</link>
					<comments>https://www.chandrikadaily.com/editorial-page-article-12-jan-2018.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 11 Jan 2018 18:55:36 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[AA VAHAB]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=64561</guid>

					<description><![CDATA[ഖുര്&#x200d;ആനിലെ മുപ്പതാം ഭാഗത്തെ അമ്മ ജൂസു എന്നാണ് സാധാരണ പറയാറുള്ളത്. അമ്മ ജൂസുഇലെ 37 അദ്ധ്യായങ്ങളില്&#x200d; 34 എണ്ണവും മക്കയില്&#x200d; അവതരിക്കപ്പെട്ടതാണ്. മൂന്നെണ്ണം മാത്രമാണ് മദീനയില്&#x200d; അവതരിപ്പിച്ചത്. ഇസ്‌ലാമിന്റെ മൂന്ന് അടിസ്ഥാന പ്രമാണങ്ങളാണ് അധികവും പരാമര്&#x200d;ശിക്കുന്നത്. അല്ലാഹുവിന്റെ ഏകത്വം, പ്രവാചകത്വം പരലോക ജീവിത യാഥാര്&#x200d;ത്ഥ്യം എന്നിവയാണവ. കൊച്ചു കൊച്ചു വാക്കുകള്&#x200d;, ചെറിയ അധ്യായങ്ങള്&#x200d; അധികവും അങ്ങനെയാണ്. വിഷയാവതരണത്തിലും ആഖ്യാനത്തിലും ആവിഷ്‌ക്കാരത്തിലും സവിശേഷമായ രീതി, മനുഷ്യ വൃത്തത്തില്&#x200d; തുളച്ചുകയറുന്ന വിശാല അര്&#x200d;ത്ഥതലങ്ങളുള്ള പദപ്രയോഗങ്ങള്&#x200d;, കഥകളും ചരിത്ര പാഠങ്ങളും പ്രകൃതി [&#8230;]]]></description>
										<content:encoded><![CDATA[<p>ഖുര്&#x200d;ആനിലെ മുപ്പതാം ഭാഗത്തെ അമ്മ ജൂസു എന്നാണ് സാധാരണ പറയാറുള്ളത്. അമ്മ ജൂസുഇലെ 37 അദ്ധ്യായങ്ങളില്&#x200d; 34 എണ്ണവും മക്കയില്&#x200d; അവതരിക്കപ്പെട്ടതാണ്. മൂന്നെണ്ണം മാത്രമാണ് മദീനയില്&#x200d; അവതരിപ്പിച്ചത്. ഇസ്‌ലാമിന്റെ മൂന്ന് അടിസ്ഥാന പ്രമാണങ്ങളാണ് അധികവും പരാമര്&#x200d;ശിക്കുന്നത്. അല്ലാഹുവിന്റെ ഏകത്വം, പ്രവാചകത്വം പരലോക ജീവിത യാഥാര്&#x200d;ത്ഥ്യം എന്നിവയാണവ. കൊച്ചു കൊച്ചു വാക്കുകള്&#x200d;, ചെറിയ അധ്യായങ്ങള്&#x200d; അധികവും അങ്ങനെയാണ്. വിഷയാവതരണത്തിലും ആഖ്യാനത്തിലും ആവിഷ്‌ക്കാരത്തിലും സവിശേഷമായ രീതി, മനുഷ്യ വൃത്തത്തില്&#x200d; തുളച്ചുകയറുന്ന വിശാല അര്&#x200d;ത്ഥതലങ്ങളുള്ള പദപ്രയോഗങ്ങള്&#x200d;, കഥകളും ചരിത്ര പാഠങ്ങളും പ്രകൃതി ദൃഷ്ടാന്തങ്ങളും തല്ലലും തലോടലും ജീവിത പ്രയാസങ്ങളെ അതിജയിക്കാന്&#x200d; മനോബലമേകുന്ന ശുഭസൂചകങ്ങള്&#x200d;, ജനതതികളുടെ ഉത്ഥാനപതനങ്ങള്&#x200d;, വിശ്വാസികള്&#x200d;ക്ക് ആശ്വാസത്തിന്റെ കുളിര്&#x200d; തെന്നലും നിഷേധികള്&#x200d;ക്ക് ഭീതിപ്പെടുത്തുന്ന ഘോരശിക്ഷയുടെ കൊട്ടും ഭീഷണിയും മനുഷ്യമനസ്സിന്റെ സൂക്ഷ്മതാബോധത്തെക്കുറിച്ചും മാര്&#x200d;ഗച്യുതിയെ കുറിച്ചുമുള്ള പരാമര്&#x200d;ശങ്ങള്&#x200d; തുടങ്ങി ജീവിതത്തിനാവശ്യമായതെല്ലാം കോര്&#x200d;ത്തിണക്കി സംഗീതാത്മകമായ അവതരണം കേട്ടാല്&#x200d; ശ്രദ്ധിച്ചാല്&#x200d; ഏതു കഠിന ഹൃദയത്തെയും ഒരല്&#x200d;പമെങ്കിലും ചിന്തിപ്പിക്കും. അറിഞ്ഞിട്ടും പിന്തിരിയുന്നവന്റെ ഉറക്കം കെടുത്തും. പിന്&#x200d;പറ്റുന്നവരെ തീര്&#x200d;ച്ചയായും ഏറെ ആശ്വസിപ്പിക്കും. പ്രാസവും താളലയക്രമങ്ങളും ഏറെ ആകര്&#x200d;ഷണീയമാണ്.<br />
ഖുര്&#x200d;ആനില്&#x200d; എഴുപത്തെട്ടാം സൂറത്തായി ചേര്&#x200d;ത്തിട്ടുള്ള &#8216;അന്നബഅ&#8217; ആണ് അമ്മ ജൂസുഇലെ ആദ്യാധ്യായം. അവതരണ ക്രമമനുസരിച്ച് എണ്&#x200d;പതാമതായാണ് ഈ സൂറ അവതരിപ്പിച്ചതെന്ന് ചില റിപ്പോര്&#x200d;ട്ടുകളില്&#x200d; കാണാം. ഏതായാലും അന്നബഇന് മുന്നേ കുറെ അധ്യായങ്ങള്&#x200d; അവതരിപ്പിച്ചിട്ടുണ്ട്. അവയിലൊക്കെ നേരത്തെ സൂചിപ്പിച്ച മൂന്ന് അടിസ്ഥാന ആശയങ്ങളാണ് മൂഖ്യപ്രമേയം. അതില്&#x200d; പരലോക ജീവിതവും വിചാരണയുമൊന്നും ഖുറൈശികള്&#x200d;ക്ക് തീരെ ദഹിച്ചില്ല. അവര്&#x200d; അതെക്കുറിച്ച് നിരന്തരം ചോദ്യങ്ങള്&#x200d; ഉന്നയിക്കുകയും തര്&#x200d;ക്കിക്കുകയും പ്രവാചകനെ പരിഹസിക്കുകയും ചെയ്തിരുന്നു.</p>
<p>അത്തരുണത്തിലാണ് ഈ അദ്ധ്യായത്തിന്റെ അവതരണം വിഷയം എന്തെന്ന് എടുത്തു പറയാതെ എന്തിനെക്കുറിച്ചാണ് അവര്&#x200d; പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്? എന്ന ചോദ്യത്തോടെയാണ് ആരംഭം. അവര്&#x200d; ഭിന്നാഭിപ്രായക്കാരായിരിക്കുന്ന മഹാവൃത്താന്തം എന്നാണ് പിന്&#x200d;മൊഴി. നിസ്സംശയം അവര്&#x200d; വഴിയെ അറിഞ്ഞുകൊള്ളും എന്ന് ആവര്&#x200d;ത്തിച്ചു തുടര്&#x200d;ന്ന് പറയുന്നു. ആ മഹാവൃത്താന്തത്തിന്റെ സംഭവ സാധ്യതയുടെ തെളിവുകള്&#x200d; നിരത്തുകയാണ് ആറു മുതല്&#x200d; പതിനാറു സൂക്തങ്ങള്&#x200d; വരെ. തൊട്ടിലാക്കപ്പെട്ട ഭൂമി, ആണികളാക്കപ്പെട്ട പര്&#x200d;വ്വതങ്ങള്&#x200d; ഇണകളാക്കപ്പെട്ട സൃഷ്ടികള്&#x200d;, വിശ്രമമാക്കപ്പെട്ട ഉറക്കം, വസ്ത്രമാക്കപ്പെട്ട രാത്രി, ജീവസന്താരണമാക്കപ്പെട്ട പകല്&#x200d;, മീതെയുള്ള ബലിഷ്ടമായ ഏഴ് നിര്&#x200d;മിതികള്&#x200d; കത്തിജ്ജ്വലിക്കുന്ന വിളക്ക്, മേഘത്തില്&#x200d; നിന്ന് കുത്തിയൊലിക്കുന്ന മഴ, മുളച്ചുവരുന്ന ധാന്യവും സസ്യവും ഇടതൂര്&#x200d;ന്ന തോട്ടങ്ങള്&#x200d; തുടങ്ങിയവ സൃഷ്ടിച്ചു സംരക്ഷിക്കുന്നത് മനുഷ്യരാണോ അതോ അല്ലാഹുവാണോ? എന്നതാണ് വ്യംഗ്യമായ ചോദ്യം. അങ്ങനെയുള്ള ഒരുവന് നിലവിലെ ഭൗതിക സംവിധാനങ്ങള്&#x200d; നശിപ്പിച്ച ശേഷം പുതിയ ഇടം ഉണ്ടാക്കി മനുഷ്യരെ പുനര്&#x200d; ജീവിപ്പിച്ച് വിചാരണ ചെയ്തു രക്ഷാശിക്ഷകള്&#x200d; തീരുമാനിക്കാന്&#x200d; കഴിയും എന്ന കാര്യം നിങ്ങളുടെ ബുദ്ധിസമ്മതിക്കുന്നില്ലേ?</p>
<p>ആ ദിനം സമയം നിര്&#x200d;ണയിക്കപ്പെട്ടതാണെന്ന് തുടര്&#x200d;ന്ന് അറിയിക്കുന്നു. അതിനോടനുബന്ധിച്ചുണ്ടാവുന്ന ചില സംഭവങ്ങളുടെ സൂചനകളാണ് തുടര്&#x200d;ന്നുവരുന്നത്. കാഹളത്തില്&#x200d; ഊതപ്പെടും (രാജഭരണത്തില്&#x200d; പെരുമ്പറയടിച്ച് പ്രധാന വാര്&#x200d;ത്തകള്&#x200d; ജനങ്ങളെ അറിയിക്കുന്നതു പോലെയുള്ള ഒരു ചിത്രീകരണമാണ് കാഹളത്തില്&#x200d; ഊതും എന്ന പ്രയോഗം). ഉപരിമണ്ഡലത്തില്&#x200d; വിവിധ കവാടങ്ങള്&#x200d; രൂപപ്പെടും, പര്&#x200d;വതങ്ങള്&#x200d; സഞ്ചരിപ്പിക്കപ്പെടുകയും അവ മരീചിക പോലെയായി തീരുകയും ചെയ്യും. അതിക്രമികളുടെ അന്ത്യസങ്കേതമായ നരകം മറഞ്ഞിരിക്കും. അവരതില്&#x200d; സുദീര്&#x200d;ഘമായി വസിക്കേണ്ടി വരും. കുളിര്&#x200d;മയോ കുടിനീരോ അവരവിടെ ആസ്വദിക്കില്ല. തിളച്ചവെള്ളവും ജീര്&#x200d;ണിച്ച ചലവുമായിരിക്കും ലഭിക്കുക. വിചാരണയെക്കുറിച്ച് വിചാരമില്ലാത്തവരായിരുന്നു അവര്&#x200d;. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളിയിരുന്നു. &#8221;എല്ലാ കാര്യങ്ങളും നാം എഴുതി തിട്ടപ്പെടുത്തി വെച്ചിട്ടുണ്ട്.&#8221; അന്നവരോട് പറയപ്പെടും. നിങ്ങള്&#x200d; ശിക്ഷ അനുഭവിച്ചു കൊള്ളുക. ശിക്ഷയല്ലാതൊന്നും ഇന്ന് നിങ്ങള്&#x200d;ക്ക് വര്&#x200d;ധിപ്പിച്ചു തരില്ല.</p>
<p>മനുഷ്യ പ്രവര്&#x200d;ത്തനങ്ങള്&#x200d; രേഖപ്പെടുത്തുന്നതിനെക്കുറിച്ച് ഖുര്&#x200d;ആനില്&#x200d; വേറെയും പരാമര്&#x200d;ശങ്ങളുണ്ട്. പ്രവര്&#x200d;ത്തനങ്ങള്&#x200d; മാത്രമല്ല, കേള്&#x200d;വിയും കാഴ്ചയും ഹൃദയ വികാരങ്ങള്&#x200d; കൂടിയും വിചാരണക്കായി രേഖപ്പെടുത്തിവെക്കും (17:36).<br />
അല്ലാഹു പറഞ്ഞുതന്നെ സത്യത്തില്&#x200d; വിശ്വസിച്ച് ഭക്തിയോടെ ജീവിച്ചവര്&#x200d;ക്ക് രക്ഷിതാവില്&#x200d; നിന്നുള്ള പ്രതിഫലവും പ്രത്യേക സമ്മാനവും ഉദ്യാനങ്ങളും മുന്തിരത്തോപ്പുകളും. യുവത്വെ തികഞ്ഞ ഇണകളും നിറഞ്ഞ ചഷകങ്ങളും ലഭിക്കും. നുണകളോ പാഴ്‌വാക്കുകളോ അവിടെയുണ്ടാവില്ല. പ്രപഞ്ചത്തിന്റെയും അതിലുള്ളതെല്ലാത്തിന്റെയും പരമദയാനിധിയായ നാഥനാണ് അന്ന് ഏകവിധി കര്&#x200d;ത്താവ്. ഭൂമിയില്&#x200d; സത്യം പറഞ്ഞവനും അന്ന് അല്ലാഹു അനുവാദം കൊടുത്തവനുമല്ലാത്ത ആര്&#x200d;ക്കും അന്നൊന്നും ഉരിയാടാനാവില്ല. സത്യം സത്യമായി പുലരുന്ന ദിനമാണത്. അതിനാല്&#x200d; അവിടെ വിജയം അനുഗ്രഹിക്കുന്നവര്&#x200d; ഇവിടെ വെച്ച് സ്വന്തം രക്ഷിതാവിലേക്കുള്ള വഴി കണ്ടെത്തിക്കൊള്ളട്ടെ. നിഷേധികള്&#x200d;ക്ക് ആസന്നമായ ശിക്ഷയെ കുറിച്ച് ശക്തമായ മുന്നറിയിപ്പു നല്&#x200d;കി കഴിഞ്ഞു. സ്വന്തം കൈകള്&#x200d; സമ്പാദിച്ചത് തന്റെ കണ്&#x200d;മുന്നില്&#x200d; കണ്ടപ്പോള്&#x200d; ഈ നിമിഷം ഞാന്&#x200d; മണ്ണായിപ്പോയിരുന്നെങ്കില്&#x200d; എന്ന് നിഷേധി വിലപിക്കുന്ന സത്യദിനമാണെന്ന് പറഞ്ഞു കൊണ്ടാണ് പ്രൗഢഗംഭീരമായ സൂറത്തുന്നബഅ് സമാപിക്കുന്നത്.</p>
<p>ഭൂമിയില്&#x200d; ജനിച്ച മനുഷ്യരെല്ലാം മേല്&#x200d; സൂചിപ്പിച്ച രണ്ടാലൊരു താവളത്തിലെത്തിച്ചേരും, തീര്&#x200d;ച്ച. ആരും അതില്&#x200d; നിന്ന് ഒഴിഞ്ഞുപോകില്ല. ഒരു പരലോക വിചാരണയുടെ ദൃഢബോധ്യംകൊണ്ട് ആദ്യത്തെ സല്&#x200d;ഫലം ഈ ഐഹിക ജീവിതത്തില്&#x200d; തന്നെയാണ്. ഭൂമിയിലെ നിയമങ്ങള്&#x200d; പൊലീസ്, കോടതി, ജയില്&#x200d; എന്നിവ കൊണ്ടൊന്നും ഇവിടെ ധര്&#x200d;മവും നീതിയും സമാധാനവും സ്ഥാപിച്ച് അക്രമം പൂര്&#x200d;ണമായി ഒഴിവാക്കാനാവില്ല. ഇവിടുത്തെ നിയമങ്ങള്&#x200d;ക്ക് ധാരാളം പഴുതുകളുണ്ട്. പണംകൊണ്ടും അധികാരം കൊണ്ടും സ്വാധീനിക്കപ്പെടും. അപ്പോള്&#x200d; നീതി അകലെയാവും, സര്&#x200d;വതും സൂക്ഷ്മമായി അറിയുന്ന രക്ഷിതാവിന്റെ വിചാരണയില്&#x200d; അതൊന്നും നടക്കില്ലല്ലോ. ഈ ബോധം മനുഷ്യമനസ്സില്&#x200d; ദൃഢമാവുമ്പോള്&#x200d; രഹസ്യവും പരസ്യവുമായ തിന്മകളില്&#x200d; നിന്ന് തെറ്റുകളില്&#x200d; നിന്നും അതവനെ തടയും. പ്രപഞ്ച ചരിത്രത്തിലെ ഏറ്റവും വലിയ വൃത്താന്തമാണ് ലോകാവസാനവും വിചാരണയും. ഓരോരുത്തരുടെയും മരണത്തോടെ അതവര്&#x200d; കാണും. മരണം ആര്&#x200d;ക്കും എപ്പോഴും സംഭവിക്കാമല്ലോ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-12-jan-2018.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നേരായ പാത</title>
		<link>https://www.chandrikadaily.com/editorial-page-article-friday.html</link>
					<comments>https://www.chandrikadaily.com/editorial-page-article-friday.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 21 Dec 2017 19:12:40 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[AA VAHAB]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=60660</guid>

					<description><![CDATA[എ.എ വഹാബ് പ്രപഞ്ചവും ജീവിതവും അല്ലാഹുവിന്റെ ഒരു സമയബന്ധിത സോദ്ദേശ പദ്ധതിയാണ്. ഒരു നിശ്ചിത കാലത്തേക്ക് മാത്രമാണ് മനുഷ്യന് ഇവിടെ ജീവിതം തീരുമാനിക്കപ്പെട്ടിട്ടുള്ളത്. അവധി കഴിഞ്ഞാല്&#x200d; ഓരോരുത്തരും ഒടുവില്&#x200d; പ്രപഞ്ചവും ഈ ഭൗതിക ജീവിതത്തില്&#x200d; നിന്ന് പിന്&#x200d;വാങ്ങും. ആര് ഇവിടെ എന്തു നേടിയാലും ഉണ്ടാക്കിയാലും സ്ഥായിയായി നിലനില്&#x200d;ക്കില്ലെന്ന് സാരം. ഈ യാഥാര്&#x200d;ത്ഥ്യം മറന്നുകൊണ്ട് നീതി ധര്&#x200d;മാദികള്&#x200d; അവഗണിച്ച് മനുഷ്യന്&#x200d; സമ്പാദിക്കുന്നതെല്ലാം ഒടുവില്&#x200d; അവനവന് തന്നെ തീരാ ആപത്തായി മാറും. മരണത്തോടെയോ പ്രപഞ്ചാന്ത്യത്തോടെയോ ജീവിതമെന്ന അത്ഭുത പ്രയാണം അവസാനിക്കില്ല. [&#8230;]]]></description>
										<content:encoded><![CDATA[<p><strong>എ.എ വഹാബ്</strong></p>
<p>പ്രപഞ്ചവും ജീവിതവും അല്ലാഹുവിന്റെ ഒരു സമയബന്ധിത സോദ്ദേശ പദ്ധതിയാണ്. ഒരു നിശ്ചിത കാലത്തേക്ക് മാത്രമാണ് മനുഷ്യന് ഇവിടെ ജീവിതം തീരുമാനിക്കപ്പെട്ടിട്ടുള്ളത്. അവധി കഴിഞ്ഞാല്&#x200d; ഓരോരുത്തരും ഒടുവില്&#x200d; പ്രപഞ്ചവും ഈ ഭൗതിക ജീവിതത്തില്&#x200d; നിന്ന് പിന്&#x200d;വാങ്ങും. ആര് ഇവിടെ എന്തു നേടിയാലും ഉണ്ടാക്കിയാലും സ്ഥായിയായി നിലനില്&#x200d;ക്കില്ലെന്ന് സാരം. ഈ യാഥാര്&#x200d;ത്ഥ്യം മറന്നുകൊണ്ട് നീതി ധര്&#x200d;മാദികള്&#x200d; അവഗണിച്ച് മനുഷ്യന്&#x200d; സമ്പാദിക്കുന്നതെല്ലാം ഒടുവില്&#x200d; അവനവന് തന്നെ തീരാ ആപത്തായി മാറും. മരണത്തോടെയോ പ്രപഞ്ചാന്ത്യത്തോടെയോ ജീവിതമെന്ന അത്ഭുത പ്രയാണം അവസാനിക്കില്ല. അതു പാരത്രിക ലോകത്ത് അനന്തമായി തുടര്&#x200d;ന്നുകൊണ്ടേയിരിക്കും. ഉപഭോഗ സംസ്‌കാരത്തിന്റെ മാസ്മരികതയില്&#x200d; കുടുങ്ങി, കിട്ടിയ ജീവിതം അടിപൊളിയാക്കാമെന്ന് ചിന്തിക്കുന്ന മനസ്സുകള്&#x200d;ക്ക് ഈ വരികള്&#x200d; വായിക്കാന്&#x200d; താല്&#x200d;പര്യമുണ്ടാവില്ലെങ്കിലും ഇവിടുന്ന് പിരിഞ്ഞുപോകുമെന്ന യാഥാര്&#x200d;ത്ഥ്യം എല്ലാവരെയും ബാധിക്കുന്ന അതിപ്രധാന കാര്യമാണ്. അക്കാര്യം ആരെയും ഏതു സമയവും പിടികൂടാം. ജാതിയോ മതമോ വര്&#x200d;ഗമോ വര്&#x200d;ണമോ ഭാഷയോ ദേശമോ പ്രായമോ സമയമോ ഒന്നും പരിഗണിക്കാതെയാണ് മരണത്തിന്റെ മാലാഖ ഓരോരുത്തരെയും തേടിയെത്തുക. ഒറ്റക്കൊറ്റക്കാണ് പോകേണ്ടി വരിക. പിരിഞ്ഞുപോകുന്ന നേരത്തുണ്ടാകുന്ന അനുഭവങ്ങളും മനോനിലയും അനുഭവിക്കുന്നവന് മാത്രമേ അറിയൂ. മറ്റാര്&#x200d;ക്കും അതു ഉള്&#x200d;ക്കൊള്ളാനാവില്ല. മുന്&#x200d;കാലങ്ങളില്&#x200d; അനേകം ആളുകള്&#x200d; അങ്ങനെ പോയി. ദൈനംദിനം നമ്മുടെ മുന്നില്&#x200d; നിന്ന് പലരും പൊയ്‌ക്കൊണ്ടിരിക്കുന്നു. എല്ലാവരും സ്വന്തം ഊഴത്തിന് കാത്തു കഴിയുന്നവരാണ്. പോയവര്&#x200d; ഒന്നും കൂടെ കൊണ്ടുപോയില്ലെന്നത് എല്ലാവര്&#x200d;ക്കും അറിയുന്ന യാഥാര്&#x200d;ത്ഥ്യമാണ്. എന്നിട്ടും അക്രമവും അധര്&#x200d;മവും കാട്ടുന്നവര്&#x200d;ക്ക് അതൊന്നും ചിന്താ വിഷയമാകുന്നില്ലെന്നതാണത്ഭുതം. മരണചിന്തയും ഭൗതിക ലോക ജീവിത പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് പരലോകത്ത് നീതിപൂര്&#x200d;വമായ വിചാരണയും രക്ഷാശിക്ഷാ വിധികള്&#x200d; ഉണ്ടാവുകയും ചെയ്യുമെന്ന ദൃഢബോധ്യമുള്ളവര്&#x200d;ക്കേ ഇവിടെ നീതി ധര്&#x200d;മാദികളിലൂന്നി ജീവിതം നയിക്കാനാവൂ. സമകാലിക ലോക പ്രശ്‌നങ്ങള്&#x200d; പരിഹരിക്കാന്&#x200d; മനുഷ്യ സമൂഹത്തിന് ഇത്തരം ഒരവബോധം അനിവാര്യമാണ്. ഇവിടുത്തെ പൊലീസും പട്ടാളവും കോടതിയും നിയമവും ജയിലും കൊണ്ട് ഉണ്ടാക്കി എടുക്കാനാവുന്നതിനേക്കാള്&#x200d; മെച്ചപ്പെട്ട ക്രമസമാധാന ഭദ്രതയും ശാന്തിയും സാമൂഹിക നീതിയും നടപ്പാക്കാന്&#x200d; ഈ അവബോധം കൊണ്ട് കഴിയും.<br />
പ്രപഞ്ചത്തിന്റെയും വിഭവങ്ങളെടെയും നിര്&#x200d;മിതിയും നടത്തിപ്പും ഏകനായ അല്ലാഹുവാണെന്ന് ഖുര്&#x200d;ആന്&#x200d; ആവര്&#x200d;ത്തിച്ചു പഠിപ്പിക്കുന്ന കാര്യമാണ്. സൃഷ്ടിക്കപ്പെട്ട എല്ലാത്തിനും എല്ലാവര്&#x200d;ക്കും വേണ്ട വിഭവങ്ങള്&#x200d; അല്ലാഹു ഇവിടെ സംവിധാനിച്ചിട്ടുണ്ട്. നീതിപൂര്&#x200d;വം അതെടുത്ത് ഉപയോഗിക്കാന്&#x200d; മനുഷ്യന് മാര്&#x200d;ഗരേഖ വേണം. മനുഷ്യനുള്ള മാര്&#x200d;ഗദര്&#x200d;ശനം അല്ലാഹു സ്വന്തം ബാധ്യതയായി ഏറ്റെടുത്തിട്ടുമുണ്ട്. അതു മനുഷ്യന്&#x200d; സ്രഷ്ടാവിനോട് ചോദിച്ചു വാങ്ങണമെന്ന വ്യവസ്ഥയാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. അദൃശ്യനായവനില്&#x200d; നിന്ന് സഹായം ചോദിക്കുന്നതിനാണല്ലോ പ്രാര്&#x200d;ത്ഥന എന്നു പറയുന്നത്. ആ പ്രാര്&#x200d;ത്ഥന തന്നെയാണ് യഥാര്&#x200d;ത്ഥത്തില്&#x200d; ആരാധന (വി.ഖു.40:60). മനുഷ്യന് പഠിപ്പിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രാര്&#x200d;ത്ഥനയാണ് സൂറത്തുല്&#x200d; ഫാത്തിഹ. അത് ഖുര്&#x200d;ആന്റെ ആമുഖമാണ്. സൃഷ്ടിയുടെ ആ പ്രാര്&#x200d;ത്ഥനക്ക് സ്രഷ്ടാവ് നല്&#x200d;കുന്ന ഉത്തരമാണ് ഖുര്&#x200d;ആന്റെ ബാക്കി ഭാഗം. സമാപനത്തില്&#x200d; രണ്ടു പ്രധാന പ്രാര്&#x200d;ത്ഥനകള്&#x200d; ഉള്&#x200d;ക്കൊള്ളിച്ചതാണ് സൂറത്തുല്&#x200d; ഫലഖും സൂറത്തുന്നാസും. ഖുര്&#x200d;ആന്&#x200d; പാരായണം ചെയ്യുമ്പോള്&#x200d; ശപിക്കപ്പെട്ട പിശാചില്&#x200d; നിന്ന് അല്ലാഹുവിനോട് ശരണം തേടിക്കൊള്ളാന്&#x200d; നാം നിര്&#x200d;ദ്ദേശിക്കപ്പെട്ടിരിക്കുന്നു (16:98). ആ ശരണ പ്രാര്&#x200d;ത്ഥന, പ്രാര്&#x200d;ത്ഥിക്കാന്&#x200d; കഴിവേകണേ എന്ന പ്രാര്&#x200d;ത്ഥനയാണ്. നന്മ തിന്മകളുടെ തെരഞ്ഞെടുപ്പിന് അവസരമേകാനുള്ള പരീക്ഷണത്തിനായി മനുഷ്യമനസ്സില്&#x200d; പ്രവര്&#x200d;ത്തിക്കാന്&#x200d; ഇടം നല്&#x200d;കപ്പെട്ട ഒരു ദു:ശ്ശക്തിയാണ് പിശാച്. ജിന്നു വര്&#x200d;ഗത്തില്&#x200d;പ്പെട്ട ഭക്തനായിരുന്ന ഒരു വ്യക്തിത്വം ഇബ്‌ലീസും ശൈത്താനുമായി മാറിയ കഥ ഖുര്&#x200d;ആനില്&#x200d; പലയിടത്തും ആവര്&#x200d;ത്തിച്ചു പ്രതിപാദിച്ചിട്ടുണ്ട്. ശൈത്താന്റെ ദുഷ്‌പ്രേരണയില്&#x200d; കുടുങ്ങിയ ആദി പിതാവിനും മാതാവിനുമുണ്ടായ അനുഭവവും അവിടങ്ങളില്&#x200d; പരാമര്&#x200d;ശിക്കുന്നു. അക്കാര്യം ചൂണ്ടിക്കാട്ടി മനുഷ്യരെ പിശാച് വഴിതെറ്റിക്കാതിരിക്കട്ടെ എന്ന് അല്ലാഹു ആശംസിക്കുകയും നിഷേധികളുടെ മിത്രങ്ങളായി പിശാച് പ്രവര്&#x200d;ത്തിക്കും എന്ന താക്കീത് നല്&#x200d;കുകയും ചെയ്യുന്നുണ്ട് (7:27). അല്ലാഹുവിന്റെ യഥാര്&#x200d;ത്ഥ ദാസന്മാരുടെ മേല്&#x200d; പിശാചിന് യാതൊരു ആധിപത്യവും ഉണ്ടായിരിക്കുന്നതല്ല.(15: 42) കരുണാമയനെ ഓര്&#x200d;ക്കുന്നത് വിട്ടാല്&#x200d; മനുഷ്യന്റെ കൂട്ടാളിയായി പിശാചെത്തും എന്ന താക്കീതും ഖുര്&#x200d;ആന്&#x200d; നല്&#x200d;കുന്നുണ്ട് (43:36). പൈശാചിക സ്പര്&#x200d;ശത്തില്&#x200d; നിന്ന് രക്ഷ നേടാന്&#x200d; അല്ലാഹുവില്&#x200d; ശരണം തേടിക്കൊള്ളാന്&#x200d; ഖുര്&#x200d;ആന്&#x200d; ആവര്&#x200d;ത്തിച്ചു പഠിപ്പിക്കുന്ന പാഠമാണ് (41:36).<br />
ഇസ്‌ലാം മനുഷ്യനെ പഠിപ്പിക്കുന്ന പെരുമാറ്റ മര്യാദകളില്&#x200d; ഒന്ന് എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ നാമത്തില്&#x200d; ആരംഭിക്കണമെന്നാണ്. കരുണാമയനും കാരുണ്യവാനുമായ അല്ലാഹുവിന്റെ നാമത്തില്&#x200d; സംസാരിക്കാനും പ്രവര്&#x200d;ത്തിക്കാനും തുടങ്ങുമ്പോള്&#x200d; ഒരു വിശ്വാസിക്കും അരുതായ്മകള്&#x200d; ചെയ്യാന്&#x200d; അറപ്പുണ്ടാകും. അതിനാല്&#x200d; ബിസ്മി ഒരു രക്ഷാകവചവും പ്രാര്&#x200d;ത്ഥനയുമാണ്. അഊദും ബിസ്മിയും കഴിച്ചാല്&#x200d; ഫാത്തിഹയുടെ ഉള്ളടക്കത്തെ മുന്നായി തിരിക്കാം. രണ്ടും മൂന്നും നാലും സൂക്തങ്ങള്&#x200d; സ്തുതിയുടേതും അഞ്ചാം സൂക്തം പ്രതിജ്ഞയും ആറ്, ഏഴ് സൂക്തങ്ങള്&#x200d; പ്രാര്&#x200d;ത്ഥനയുമാണ്. ആരോടാണോ പ്രാര്&#x200d;ത്ഥിക്കുന്നത് അവന്റെ സ്ഥാനമാന ബഹുമാനാദരവുകള്&#x200d; അറിഞ്ഞ് അംഗീകരിച്ച് ഹൃദയംഗമായി മൊഴിയുന്ന സ്തുതി വചനമാണ് അല്&#x200d;ഹംദുലില്ലാഹി റബ്ബില്&#x200d; ആലമീന്&#x200d; എന്നത്. &#8216;സര്&#x200d;വസ്തുതിയും സര്&#x200d;വലോക നാഥനായ അല്ലാഹുവിനാകുന്നു&#8217; എന്ന സ്തുതിവാക്യം കേവലം പ്രശംസയെ മാത്രം സൂചിപ്പിക്കുന്നതല്ല. ഔദാര്യത്തിനുള്ള നന്ദി, ഔന്നത്യത്തിന്റെ അംഗീകാരം, പ്രാര്&#x200d;ത്ഥന തുടങ്ങിയ ആശയങ്ങളും അതുള്&#x200d;ക്കൊള്ളുന്നു. അല്ലാഹു അജയ്യനും സര്&#x200d;വഗുണ സമ്പന്നനും സകല നന്മകളുടെയും അനുഗ്രഹങ്ങളുടെയും ഉറവിടവുമായതു കൊണ്ട് പ്രാര്&#x200d;ത്ഥിക്കപ്പെടാനുള്ള അര്&#x200d;ഹതയും അവകാശവും അവന് മാത്രം സമ്മതിച്ചുകൊടുത്തു കൊണ്ട് സാക്ഷ്യം വഹിക്കലാണ് അല്&#x200d;ഹംദുലില്ലാഹ് എന്നത്. ഏറ്റവും ശ്രേഷ്ഠമായ ദിക്ര്&#x200d; ലാഇലാഹ ഇല്ലല്ലാഹ് എന്നതും ശ്രേഷ്ഠമായ പ്രാര്&#x200d;ത്ഥന അല്&#x200d;ഹംദുലില്ലാഹ് എന്ന വാക്യവുമാണെന്ന് ഒരിക്കല്&#x200d; പ്രവാചകന്&#x200d; (സ) പറയുകയുണ്ടായി. അറിയുന്നതും അറിയാത്തതുമായ സകല ലോകങ്ങളുടെയും നിര്&#x200d;മാതാവും സംരക്ഷകനും അവന്&#x200d; മാത്രമാണെന്നത് സമ്മതിക്കുന്നു എന്നാണ് തൊട്ടുടനെ പറയുന്നത്.<br />
അല്ലാഹുവിന്റെ കരുണയുടെയും കാരുണ്യത്തിന്റെയും ആഴം നമ്മള്&#x200d; മനസ്സിലാക്കുന്നുവെന്നും തുടര്&#x200d;ന്നു പറയുന്നു. മരണാനന്തരം പാരത്രിക ലോകത്ത് മനുഷ്യകര്&#x200d;മങ്ങളെ വിചാരണ ചെയ്തു പ്രതിഫലം നല്&#x200d;കുന്ന നാളിന്റെ ഉടമസ്ഥന്&#x200d; അല്ലാഹു മാത്രമാണെന്ന പ്രഖ്യാപനത്തിലൂടെ പരലോക ജീവിത വിശ്വാസത്തെ ദൃഢപ്പെടുത്തുകയാണ്. സര്&#x200d;വതിന്റെയും ഉടമയും പ്രതാപിയുമായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം സഹായം അഭ്യര്&#x200d;ത്ഥിക്കുകയും ചെയ്യുന്നു എന്ന് പറയുന്നതിലൂടെ മനുഷ്യന്&#x200d; അല്ലാഹുവല്ലാത്ത എല്ലാത്തിന്റെയും അടിമത്വത്തില്&#x200d; നിന്ന് സ്വയം മോചിതനായി സ്വന്തം സത്തയെ സംബന്ധിച്ച ആത്മവിശ്വാസത്തിലെത്തുന്നു.<br />
ശക്തമായ ആ പ്രതിജ്ഞക്ക് ശേഷമാണ് യഥാര്&#x200d;ത്ഥ പ്രാര്&#x200d;ത്ഥന വരുന്നത് &#8216;നീ ഞങ്ങളെ നേരായ പാതയില്&#x200d; നയിക്കേണമേ&#8217; പ്രതിജ്ഞ നിറവേറ്റാന്&#x200d; മാര്&#x200d;ഗദര്&#x200d;ശനം തേടുകയാണിവിടെ. നിനക്ക് ഇബാദത്ത് ചെയ്യേണ്ടതെങ്ങനെ എന്നും സഹായം തേടേണ്ടത് എങ്ങനെയെന്നും ഞങ്ങള്&#x200d;ക്ക് നീ വെളിപ്പെടുത്തി തരികയും അതിലൂടെ ചരിക്കാന്&#x200d; ഞങ്ങള്&#x200d;ക്ക് സൗഭാഗ്യമരുളുകയും ചെയ്യേണമേ എന്ന് സാരം. ആ പാത നീ അനുഗ്രഹിച്ചവരുടെ പാതയാക്കണം. നിന്റെ കോപത്തിനിരയായവരുടെയും വഴിപിഴച്ചവരുടെയും മാര്&#x200d;ഗമല്ല എന്ന് എടുത്തുപറയാനും പഠിപ്പിക്കുന്നു. അബദ്ധ വീക്ഷണങ്ങളും അപഥ സഞ്ചാരവും കൊണ്ട് വഴിതെറ്റി ജീവിതം നഷ്ടത്തിലും ആത്യന്തിക പരാജയത്തിലും ആകാതിരിക്കാന്&#x200d; ഒരു വിശ്വാസി ദിനേനെ ഏറ്റവും ചുരുങ്ങിയത് പതിനേഴ് പ്രാവശ്യം ഇതാവര്&#x200d;ത്തിച്ച് പറയാന്&#x200d; കല്&#x200d;പ്പിക്കപ്പെട്ടിരിക്കുന്നു. മാറിമറിയുന്ന ചിന്തകള്&#x200d; ഉതിരുന്ന മനസ്സില്&#x200d; ദൈവീക ബാന്ധവം ദൃഢപ്പെടുത്തി നിര്&#x200d;ത്താനാണത്. ഇതില്&#x200d; അലംഭാവം കാണിക്കുകയോ ഇതിനെ അവഗണിക്കുകയോ ചെയ്യുന്നവന് യഥാര്&#x200d;ത്ഥമാര്&#x200d;ഗ ദര്&#x200d;ശനം ലഭ്യമാവില്ല.<br />
സൃഷ്ടിയുടെ ഈ പ്രാര്&#x200d;ത്ഥനക്കുള്ള ഉത്തരവായാണ് ഖുര്&#x200d;ആന്റെ ബാക്കി ഭാഗം &#8216;ഭക്തിയുള്ളവര്&#x200d;ക്ക് സംശയലേശമന്യേ മാര്&#x200d;ഗദര്&#x200d;ശനമായ വിശുദ്ധ വേദഗ്രന്ഥമാണിത്&#8217; (2:2) മാര്&#x200d;ഗദര്&#x200d;ശനം പൂര്&#x200d;ണമാവാന്&#x200d; ചില ഉപാധികളും അവിടെയെടുത്തു പറയുന്നു. അദൃശ്യത്തിലുള്ള വിശ്വാസം, നമസ്‌കാരം നിലനിര്&#x200d;ത്തല്&#x200d;, അല്ലാഹുവിന്റെ മാര്&#x200d;ഗത്തില്&#x200d; ചെലവഴിക്കല്&#x200d;, മുഹമ്മദ് നബി (സ)ക്ക് അവതീര്&#x200d;ണമായതിലും മുന്&#x200d; പ്രവാചകന്മാര്&#x200d;ക്ക് അവതരിപ്പിച്ചു കൊടുത്തതിലും വിശ്വസിക്കല്&#x200d;, പരലോക ജീവിതത്തെക്കുറിച്ച് ദൃഢബോധ്യം തുടങ്ങിയവയാണവ. ഈ ഉപാധികളുംകൂടി പൂര്&#x200d;ത്തീകരിക്കുമ്പോഴാണ് നേരായ പാതയില്&#x200d; നടന്നു നീങ്ങാന്&#x200d; നമുക്ക് അനുഗ്രഹമുണ്ടാവുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-friday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
