<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>aalathur &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/aalathur/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 26 May 2019 14:43:26 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>aalathur &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എല്&#x200d;.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിലെ വാര്&#x200d;ഡില്&#x200d; പി.കെ ബിജുവിന് ലഭിച്ചത് പൂജ്യം വോട്ട്</title>
		<link>https://www.chandrikadaily.com/pk-biju-get-zero-vote-in-one-ward-in-alathur.html</link>
					<comments>https://www.chandrikadaily.com/pk-biju-get-zero-vote-in-one-ward-in-alathur.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 26 May 2019 14:41:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aalathur]]></category>
		<category><![CDATA[Election 2019]]></category>
		<category><![CDATA[pk biju]]></category>
		<category><![CDATA[Ramya Haridas]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128484</guid>

					<description><![CDATA[ആലത്തൂര്&#x200d; ലോക്‌സഭ മണ്ഡലത്തിലെ വോട്ടുകണക്കുകള്&#x200d; പുറത്തുവരുമ്പോള്&#x200d; ആശങ്കയോടെ സിപിഎം. എല്&#x200d;ഡിഎഫ് ഭരിക്കുന്ന നെല്ലിയാമ്പതി പഞ്ചായത്തിലെ ഒരു ബൂത്തില്&#x200d; സിപിഎം സ്ഥാനാര്&#x200d;ത്ഥിയായ പികെ ബിജുവിന് ഒറ്റവോട്ടും ലഭിച്ചില്ല. എന്നാല്&#x200d; സ്വതന്ത്രസ്ഥാനാര്&#x200d;ത്ഥിക്ക് രണ്ട് വോട്ട് ലഭിച്ചു. നെല്ലിയാമ്പതി പഞ്ചായത്തിലെ 138ാം നമ്പര്&#x200d; ബൂത്തിലാണ് ബിജുവിന് വോട്ട് ലഭിക്കാതിരുന്നത്. എതിര്&#x200d; സ്ഥാനാര്&#x200d;ത്ഥിയായ രമ്യ ഹരിദാസിന് 32 വോട്ട് ലഭിച്ചു. ഇടതുകോട്ടയായി അറിയപ്പെടുന്ന ആലത്തൂരിലെ വോട്ടുചോര്&#x200d;ച്ച സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. ഒറ്റ നിയമസഭ മണ്ഡലത്തിലും ബിജുവിന് ലീഡ് ലഭിച്ചില്ല. ഒരു പഞ്ചായത്തില്&#x200d; മാത്രമാണ് ബിജു [&#8230;]]]></description>
										<content:encoded><![CDATA[
<p>ആലത്തൂര്&#x200d; ലോക്‌സഭ മണ്ഡലത്തിലെ വോട്ടുകണക്കുകള്&#x200d; പുറത്തുവരുമ്പോള്&#x200d; ആശങ്കയോടെ സിപിഎം. എല്&#x200d;ഡിഎഫ് ഭരിക്കുന്ന നെല്ലിയാമ്പതി പഞ്ചായത്തിലെ ഒരു ബൂത്തില്&#x200d; സിപിഎം സ്ഥാനാര്&#x200d;ത്ഥിയായ പികെ ബിജുവിന് ഒറ്റവോട്ടും ലഭിച്ചില്ല. എന്നാല്&#x200d;  സ്വതന്ത്രസ്ഥാനാര്&#x200d;ത്ഥിക്ക് രണ്ട് വോട്ട് ലഭിച്ചു. നെല്ലിയാമ്പതി പഞ്ചായത്തിലെ 138ാം നമ്പര്&#x200d; ബൂത്തിലാണ് ബിജുവിന് വോട്ട് ലഭിക്കാതിരുന്നത്. എതിര്&#x200d; സ്ഥാനാര്&#x200d;ത്ഥിയായ രമ്യ ഹരിദാസിന് 32 വോട്ട് ലഭിച്ചു.  <br>
ഇടതുകോട്ടയായി അറിയപ്പെടുന്ന ആലത്തൂരിലെ വോട്ടുചോര്&#x200d;ച്ച സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്.  ഒറ്റ നിയമസഭ മണ്ഡലത്തിലും ബിജുവിന് ലീഡ് ലഭിച്ചില്ല. ഒരു പഞ്ചായത്തില്&#x200d; മാത്രമാണ് ബിജു മുന്നിട്ട്‌നിന്നത്. 1.60 ലക്ഷം വോട്ടുകള്&#x200d;ക്കാണ് രമ്യ ജയിച്ചത്. <br>
ബിജുവിന് പൂജ്യം വോട്ട് ലഭിച്ചതോടെ വോട്ടിങ് മെഷീനില്&#x200d; തിരിമറി നടന്നെന്ന ആരോപണവുമായി സിപിഎം പ്രവര്&#x200d;ത്തകര്&#x200d; രംഗത്തെത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയില്&#x200d; പ്രളയം ഏറ്റവുമധികം ബാധിച്ച പ്രദേശമായിരുന്നു നെല്ലിയാമ്പതി. ഉരുള്&#x200d;പൊട്ടലില്&#x200d; എട്ടുപേര്&#x200d; മരിക്കുകയും ദിവസങ്ങളോളം പ്രദേശം ഒറ്റപ്പെടുകയും ചെയ്തിരുന്നു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pk-biju-get-zero-vote-in-one-ward-in-alathur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രമ്യ ഇനി ആലത്തൂരിനൊപ്പം : കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു</title>
		<link>https://www.chandrikadaily.com/ramya-haridas-resigned-kunnamangalm-block-panchayat-president-position.html</link>
					<comments>https://www.chandrikadaily.com/ramya-haridas-resigned-kunnamangalm-block-panchayat-president-position.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 29 Apr 2019 14:35:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aalathur]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[kunnamangalam]]></category>
		<category><![CDATA[remya haridas]]></category>
		<category><![CDATA[resignation]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=125676</guid>

					<description><![CDATA[ഇനി ആലത്തൂരിനൊപ്പം നിലയുറപ്പിക്കാന്&#x200d; മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. നിലവില്&#x200d; പാര്&#x200d;ട്ടി തന്നിരിക്കുന്ന ഉത്തരവാദിത്വം വലുതാണ്. സ്ഥാനാര്&#x200d;ത്ഥിയായി പ്രഖ്യാപിച്ചപ്പോള്&#x200d; തന്നെ രാജി വയ്ക്കാനുള്ള അനുവാദം ചോദിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാം എന്നായിരുന്നു അന്ന് കിട്ടിയ മറുപടിയെന്നും മാധ്യമങ്ങളോട് സംസാരിക്കവേ രമ്യ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്&#x200d; മികച്ച പ്രവര്&#x200d;ത്തനം കാഴ്ച്ചവെയ്ക്കാനായെന്ന ചാരുതാര്&#x200d;ത്ഥ്യത്തോടെയാണ് പടിയിറങ്ങുന്നത്. സ്ഥാനാര്&#x200d;ത്ഥിയായി ആലത്തൂര്&#x200d; ജനത ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്, വിജയം സുനിശ്ചിതവുമാണ്.തെരഞ്ഞെടുപ്പ് [&#8230;]]]></description>
										<content:encoded><![CDATA[
<p>ഇനി ആലത്തൂരിനൊപ്പം നിലയുറപ്പിക്കാന്&#x200d; മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. നിലവില്&#x200d; പാര്&#x200d;ട്ടി തന്നിരിക്കുന്ന ഉത്തരവാദിത്വം വലുതാണ്. സ്ഥാനാര്&#x200d;ത്ഥിയായി പ്രഖ്യാപിച്ചപ്പോള്&#x200d; തന്നെ രാജി വയ്ക്കാനുള്ള അനുവാദം ചോദിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാം എന്നായിരുന്നു അന്ന് കിട്ടിയ മറുപടിയെന്നും മാധ്യമങ്ങളോട് സംസാരിക്കവേ രമ്യ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്&#x200d; മികച്ച പ്രവര്&#x200d;ത്തനം കാഴ്ച്ചവെയ്ക്കാനായെന്ന ചാരുതാര്&#x200d;ത്ഥ്യത്തോടെയാണ് പടിയിറങ്ങുന്നത്. സ്ഥാനാര്&#x200d;ത്ഥിയായി ആലത്തൂര്&#x200d; ജനത ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്, വിജയം സുനിശ്ചിതവുമാണ്.തെരഞ്ഞെടുപ്പ് സമയത്ത് പിന്തുണ നല്&#x200d;കിയ പ്രവര്&#x200d;ത്തകരെ മണ്ഡലത്തിലെത്തി സന്ദര്&#x200d;ശിക്കും. നാളെ മുതല്&#x200d; സന്ദര്&#x200d;ശനം ആരംഭിക്കുമെന്നും രമ്യ കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ramya-haridas-resigned-kunnamangalm-block-panchayat-president-position.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആത്മവിശ്വാസത്തെ തളര്&#x200d;ത്താനാവില്ല: രമ്യ ഹരിദാസ് സ്ത്രീ വിരുദ്ധതയാണോ   ഇടതിന്റെ നവോത്ഥാനം</title>
		<link>https://www.chandrikadaily.com/%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a4%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d.html</link>
					<comments>https://www.chandrikadaily.com/%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a4%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 04 Apr 2019 03:11:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aalathur]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[Ramya Haridas]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=123259</guid>

					<description><![CDATA[കെ.പി ജലീല്&#x200d; ദുരാരോപണങ്ങളും ആക്ഷേപങ്ങളും അധിക്ഷേപങ്ങളും കൊണ്ട് തന്റെ പ്രവര്&#x200d;ത്തനങ്ങളെയും ആത്മവിശ്വാസത്തെയും അരയിഞ്ചുപോലും തളര്&#x200d;ത്താനോ തകര്&#x200d;ക്കാനോ കഴിയില്ലെന്ന ്‌യു.ഡി.എഫ് ആലത്തൂര്&#x200d; പാര്&#x200d;ലമെന്റ് മണ്ഡലം സ്ഥാനാര്&#x200d;ത്ഥി രമ്യ ഹരിദാസ്. തന്നെ അധിക്ഷേപിക്കുന്ന ഇടതുപക്ഷവും സി.പി.എമ്മും അവര്&#x200d; കൊട്ടിഗ്‌ഘോഷിക്കുന്ന നവോത്ഥാനത്തില്&#x200d; ജനങ്ങള്&#x200d;ക്കുള്ള സംശയത്തെക്കുറിച്ച് വിശദീകരിച്ചുകൊടുക്കുകയാണ് ചെയ്യേണ്ടത്. ഒരുവശത്ത് നവോത്ഥാനവും സ്ത്രീസുരക്ഷയും പറയുകയും മറുവശത്ത് പരസ്യമായി സ്ത്രീകളെയും പെണ്&#x200d;കുട്ടികളെയും ആക്ഷേപിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്യുന്നത് സി.പി.എമ്മിന്റെ ശൈലിയാണോ എന്ന് അതിന്റെ നേതാക്കള്&#x200d; വ്യക്തമാക്കണം. രമ്യ ഹരിദാസ് ചന്ദ്രികക്ക് നല്&#x200d;കിയ അഭിമുഖത്തില്&#x200d; ആവശ്യപ്പെട്ടു. തിരക്കിട്ട [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<h5>കെ.പി ജലീല്&#x200d;</h5>



<p>ദുരാരോപണങ്ങളും ആക്ഷേപങ്ങളും അധിക്ഷേപങ്ങളും കൊണ്ട് തന്റെ പ്രവര്&#x200d;ത്തനങ്ങളെയും ആത്മവിശ്വാസത്തെയും അരയിഞ്ചുപോലും തളര്&#x200d;ത്താനോ തകര്&#x200d;ക്കാനോ കഴിയില്ലെന്ന ്‌യു.ഡി.എഫ് ആലത്തൂര്&#x200d; പാര്&#x200d;ലമെന്റ് മണ്ഡലം സ്ഥാനാര്&#x200d;ത്ഥി രമ്യ ഹരിദാസ്. തന്നെ അധിക്ഷേപിക്കുന്ന  ഇടതുപക്ഷവും സി.പി.എമ്മും അവര്&#x200d; കൊട്ടിഗ്‌ഘോഷിക്കുന്ന നവോത്ഥാനത്തില്&#x200d; ജനങ്ങള്&#x200d;ക്കുള്ള സംശയത്തെക്കുറിച്ച് വിശദീകരിച്ചുകൊടുക്കുകയാണ് ചെയ്യേണ്ടത്. ഒരുവശത്ത് നവോത്ഥാനവും സ്ത്രീസുരക്ഷയും പറയുകയും മറുവശത്ത് പരസ്യമായി സ്ത്രീകളെയും പെണ്&#x200d;കുട്ടികളെയും ആക്ഷേപിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്യുന്നത് സി.പി.എമ്മിന്റെ ശൈലിയാണോ എന്ന് അതിന്റെ നേതാക്കള്&#x200d; വ്യക്തമാക്കണം.<br>
 രമ്യ ഹരിദാസ് ചന്ദ്രികക്ക് നല്&#x200d;കിയ അഭിമുഖത്തില്&#x200d; ആവശ്യപ്പെട്ടു. തിരക്കിട്ട പ്രചാരണത്തിനിടയിലാണ് ഇടതുമുന്നണി കണ്&#x200d;വീനര്&#x200d; തന്നെ വ്യക്തിപരമായി ആക്ഷേപിച്ച് സംസാരിച്ചതായി അറിയാനിടയായത്. അന്ന് രാത്രി തനിക്ക് ഉറങ്ങാന്&#x200d; കഴിഞ്ഞില്ല. ഇതാണോ സി.പി.എമ്മില്&#x200d;നിന്നും പ്രത്യേകിച്ച് അതിന്റെ നേതാക്കളില്&#x200d;നിന്നും ജനം പ്രതീക്ഷിക്കേണ്ടതെന്ന് രമ്യ ചോദിച്ചു. ആലത്തൂര്&#x200d; മണ്ഡലത്തിലെ വിവിധ കോണുകളില്&#x200d; പ്രചാരണത്തിനെത്തുമ്പോള്&#x200d; തനിക്ക് മുന്നിലെത്തുന്ന സ്ത്രീകളും യുവാക്കളും പ്രായമായവരും വെളിപ്പെടുത്തുന്നത് എന്തെന്നില്ലാത്ത പിന്തുണയാണ്. വലിയ ആത്മവിശ്വാസത്തിലാണ് ഞാന്&#x200d;.<br>
? ദീപ നിശാന്ത് അധിക്ഷേപിച്ചപ്പോള്&#x200d; എന്ത് തോന്നി.<br>
.  അതിനെയൊന്നും ഞാനത്ര കാര്യമാക്കിയിരുന്നില്ല. പാട്ടുപാടുക എന്നത് എന്റെ പ്രവര്&#x200d;ത്തനത്തിന്റെ ഭാഗമാണ്. എന്റെ സ്വഭാവം പോലെ ഒരായുധമാണ് എന്റെ പാട്ടും. കലാഭവന്&#x200d; മണിയുടെ ജീവിതമാണ് എന്നെ അദ്ദേഹത്തിന്റെ പാട്ടുകളോട് അടുപ്പിച്ചത്. വീട്ടില്&#x200d; പണമുണ്ടായിട്ടല്ല ഞാന്&#x200d; പാട്ടുപഠിക്കാനായി പോയത്. വലിയ പാട്ടുകാരിയാണെന്ന തോന്നലുമില്ല. എന്നാല്&#x200d; ഒരു സ്ത്രീയെന്ന പരിഗണന പോലും തരാതെ പാട്ടുകാരി എന്ന് ആക്ഷേപിച്ചപ്പോള്&#x200d; അവരോട് തോന്നിയത് ദേഷ്യമല്ല, നിസ്സംഗതയായിരുന്നു.<br>
 ? വിജയരാഘവന്റെ ആക്ഷേപവും കൂടി വന്നതോടെ യു.ഡി.എഫിന്റെയും രമ്യയുടെയും ജനശ്രദ്ധ വര്&#x200d;ധിക്കുകയല്ലേ ഉണ്ടായിട്ടുള്ളത്.<br>
. ഇതിനൊക്കെ മുമ്പുതന്നെ ഞാന്&#x200d; ശ്രദ്ധേയയായിരുന്നില്ലേ. യു.ഡി. എഫ് എനിക്ക് നല്&#x200d;കിയ സ്ഥാനാര്&#x200d;ത്ഥിത്വം വലിയ അംഗീകരമായിരുന്നു. അതിന് യു.ഡി.എഫ് നേതാക്കളോട് വലിയ നന്ദിയുണ്ട്. ഒരു ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ മാത്രമായ എന്നെ എം.പി സ്ഥാനാര്&#x200d;ത്ഥിയാക്കിയപ്പോള്&#x200d; മറ്റെന്ത് വികാരമാണ് എന്നിലുണ്ടാകുക.<br>
? ബ്ലോക്ക് പഞ്ചായത്തിലെയും പാര്&#x200d;ലമെന്റ് മണ്ഡലത്തിലെയും തെരഞ്ഞെടുപ്പുകളെ എങ്ങനെ കാണുന്നു.<br>
.  ബ്ലോക്ക് പഞ്ചായത്ത് ഒരു പ്രദേശത്തിന്റെ മാത്രമല്ലേ. മറിച്ച് ഏഴ് നിയമസഭാ മണ്ഡലങ്ങള്&#x200d;  ചേര്&#x200d;ന്നതല്ലേ ഒരു ലോക്‌സഭാമണ്ഡലം. രണ്ടിനും രണ്ടിന്റേതായ പ്രചാരണരീതിയും അംഗീകാരവുമാണ്. പ്രത്യേകിച്ച് ആലത്തൂര്&#x200d; പോലൊരു അവികസിത മണ്ഡലത്തില്&#x200d; മല്&#x200d;സരിക്കുമ്പോള്&#x200d; ഒരുപാട് കാര്യങ്ങള്&#x200d; ചെയ്യാനുണ്ടെന്നാണ് തോന്നുന്നത്.<br>
? എന്താണ് മണ്ഡലത്തില്&#x200d; കാണുന്ന അത്യാവശ്യ ആവശ്യങ്ങള്&#x200d;.<br>
.  ചിറ്റൂര്&#x200d; മേഖലയില്&#x200d;, പ്രത്യേകിച്ച്തമിഴ്‌നാടിനോട് ചേര്&#x200d;ന്ന പ്രദേശത്തെ വികസനരാഹിത്യം എന്നെ വല്ലാതെ ഉലച്ചു. അവിടെ സ്ത്രീകള്&#x200d; ഇപ്പോഴും കുടിവെള്ളത്തിന് ക്യൂ നില്&#x200d;ക്കുകയാണ്. പാലങ്ങളാണ് മറ്റൊരു ആവശ്യം. തൃശൂരിലെ മൂന്നുമണ്ഡലങ്ങളിലും നിരവധി ചെയ്തുതീര്&#x200d;ക്കാനുണ്ട്.<br>
? എതിര്&#x200d;സ്ഥാനാര്&#x200d;ത്ഥിയായ സിറ്റിംഗ് എം.പിയെക്കുറിച്ച് എന്തുപറയുന്നു.<br>
. ഞാനെന്ത് പറയാന്&#x200d;. വ്യക്തിപരമായതല്ലല്ലോ തിരഞ്ഞെടുപ്പ്. ഇവിടെ ചര്&#x200d;ച്ച ചെയ്യുന്നതോ രാഷ്ട്രീയവും വികസനവുമല്ലേ.<br>
? രാഹുല്&#x200d;ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവിനെക്കുറിച്ച്<br>
.  രാഹുല്&#x200d; ബ്രിഗേഡിലെ അംഗമായാണ് ഞാന്&#x200d; അറിയപ്പെടുന്നത്. അദ്ദേഹം 2011ല്&#x200d; ഹരിയാനയിലെ ഫരീദാബാദില്&#x200d; വെച്ച് നടത്തിയ ടാലന്റ് ഹണ്ടിലൂടെയാണ് ഞാന്&#x200d; യൂത്ത് കോണ്&#x200d;ഗ്രസ് നേതൃനിരയിലേക്ക് എത്തുന്നത്. അപാരമാണ് അദ്ദേഹത്തിന്റെ നിരീക്ഷണശേഷി. നാലു സ്ത്രീകളെയാണ് അന്ന് തിരഞ്ഞെടുത്തത് ദേശീയതലത്തില്&#x200d;. രാഹുല്&#x200d;ജിയുടെ വയനാട്ടിലെ സാന്നിധ്യം നാടിന് വലിയ ഉണര്&#x200d;വുണ്ടാക്കും.<br>
? വലിയൊരു വെല്ലുവിളിയല്ലേ വിജയം.<br>
.  ഇടതുമുന്നണിയുടെ കോട്ടയാണ് എന്നതിനെ വലിയ വെല്ലുവിളിയായി കാണുന്നുണ്ടെങ്കിലും ആലത്തൂരിലെ ജനങ്ങളുടെ എന്നോടുള്ള സ്‌നേഹത്തെയും താല്&#x200d;പര്യത്തെയും കാണുമ്പോള്&#x200d; അത് മറികടക്കാമെന്നാണ് പ്രതീക്ഷ. യു.ഡി.എഫ് പ്രവര്&#x200d;ത്തകരും വലിയ ആവേശത്തിലാണ്. ഏത് പ്രതിസന്ധിയെയും തരണം ചെയ്യാമെന്നാണ് കരുതുന്നത്. പരിപൂര്&#x200d;ണ വിജയപ്രതീക്ഷയാണുള്ളത്.<br>
? പാലക്കാടിനെക്കുറിച്ച്<br>
.   മുമ്പ് പലപ്പോഴും ഞാനിവിടെ വന്നിട്ടുണ്ട്. എന്റെ പ്രവര്&#x200d;ത്തനമേഖല ഒരുസമയത്ത് അട്ടപ്പാടിയിലെ ആദിവാസി മേഖലയായിരുന്നു. ആലത്തൂര്&#x200d; മണ്ഡലത്തിലെ പ്ലാച്ചിമടയിലും കോളഫാക്ടറിയുടെ ജലചൂഷണത്തിനെതിരായ സമരത്തിലും തൃശൂര്&#x200d; കൈനൂരിലെ സമരത്തിലും നിലമ്പൂരിലും പങ്കെടുത്തിട്ടുണ്ട്. ദലിത് മേഖലയിലും പ്രവര്&#x200d;ത്തിക്കാനായി. <br>
കോണ്&#x200d;ഗ്രസ് കുടുംബാംഗമായ രമ്യ കെ.എസ്.യുവിലൂടെ രാഷ്ട്രീയരംഗത്തേക്കിറങ്ങിയ ശേഷം യൂത്ത് കോണ്&#x200d;ഗ്രസിനുപുറമെ ഏകതാപരിഷത്ത്, ഗാന്ധിയുവ മണ്ഡലം എന്നിവയിലും സജീവമായി നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. യൂത്ത് കോണ്&#x200d;ഗ്രസ് അഖിലേന്ത്യാ കോ-ഓര്&#x200d;ഡിനേറ്ററാണ് ഇപ്പോള്&#x200d;. ഈ കരുത്തുതന്നെയാണ് ഈ അവിവാഹിതയായ 33 കാരിയുടെ ഏത് ക്ഷുദ്രശക്തിക്കും തകര്&#x200d;ക്കാനാവാത്ത ആത്മവിശ്വാസത്തിന്റെ കൈമുതല്&#x200d;. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a4%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അശ്ലീല പരാമര്&#x200d;ശം; എ വിജയരാഘവനെ ന്യായീകരിച്ച് ആലത്തൂര്&#x200d; സ്ഥാനാര്&#x200d;ത്ഥി പി.കെ ബിജു</title>
		<link>https://www.chandrikadaily.com/pk-biju-response-on-a-vijayaraghavan-s-statement-against-ramya-haridas.html</link>
					<comments>https://www.chandrikadaily.com/pk-biju-response-on-a-vijayaraghavan-s-statement-against-ramya-haridas.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 02 Apr 2019 05:39:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[A Vijayaraghavan]]></category>
		<category><![CDATA[aalathur]]></category>
		<category><![CDATA[pk biju]]></category>
		<category><![CDATA[Ramya Haridas]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=123069</guid>

					<description><![CDATA[ആലത്തൂര്&#x200d;: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്&#x200d;ഥി രമ്യാ ഹരിദാസിനെതിരെ എല്&#x200d;ഡിഎഫ് കണ്&#x200d;വീനര്&#x200d; എ വിജയരാഘവന്&#x200d; നടത്തിയ അശ്ലീല പരാമര്&#x200d;ശത്തെ ന്യായീകരിച്ച് ഇടതുമുന്നണി സ്ഥാനാര്&#x200d;ഥി പി കെ ബിജു. വിജയരാഘവന്റെ പ്രസംഗത്തില്&#x200d; തെറ്റായ കാര്യങ്ങളൊന്നും പറയുന്നില്ലെന്ന് ബിജു പ്രതികരിച്ചു. പ്രസംഗത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. ഒരു പൊതുയോഗത്തിൽ നടത്തിയ പ്രസംഗമാണെന്നും പ്രസ്താവന വളച്ചൊടിക്കുകയാണെന്ന് ആലത്തൂരിലെ ജനങ്ങൾക്ക് നല്ലബോധ്യമുണ്ടെന്നും പി കെ ബിജു പറഞ്ഞു.  വിവാദമുയര്&#x200d;ത്തി ശ്രദ്ധ തിരിച്ചുവിടാനാണ് കോണ്&#x200d;ഗ്രസിന്റെ ശ്രമമെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, എ വിജയരാഘവന്റെ പ്രസ്താവന പാര്&#x200d;ട്ടി [&#8230;]]]></description>
										<content:encoded><![CDATA[
<p>ആലത്തൂര്&#x200d;: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്&#x200d;ഥി രമ്യാ ഹരിദാസിനെതിരെ എല്&#x200d;ഡിഎഫ് കണ്&#x200d;വീനര്&#x200d; എ വിജയരാഘവന്&#x200d; നടത്തിയ അശ്ലീല പരാമര്&#x200d;ശത്തെ ന്യായീകരിച്ച് ഇടതുമുന്നണി സ്ഥാനാര്&#x200d;ഥി പി കെ ബിജു. വിജയരാഘവന്റെ പ്രസംഗത്തില്&#x200d; തെറ്റായ കാര്യങ്ങളൊന്നും പറയുന്നില്ലെന്ന് ബിജു പ്രതികരിച്ചു. പ്രസംഗത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ്.  <br>ഒരു പൊതുയോഗത്തിൽ നടത്തിയ പ്രസംഗമാണെന്നും പ്രസ്താവന വളച്ചൊടിക്കുകയാണെന്ന് ആലത്തൂരിലെ ജനങ്ങൾക്ക് നല്ലബോധ്യമുണ്ടെന്നും പി കെ ബിജു പറഞ്ഞു.  വിവാദമുയര്&#x200d;ത്തി ശ്രദ്ധ തിരിച്ചുവിടാനാണ് കോണ്&#x200d;ഗ്രസിന്റെ ശ്രമമെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞു. </p>



<p>അതേസമയം, എ വിജയരാഘവന്റെ പ്രസ്താവന പാര്&#x200d;ട്ടി പരിശോധിക്കുമെന്ന് സിപിഎം ജനറല്&#x200d; സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. പരാമര്&#x200d;ശത്തില്&#x200d; സിപിഎം, സിപിഐ നേതൃത്വവും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് എ വിജയരാഘവനെ ന്യായീകരിച്ച് ഇടതുമുന്നണിയിലെ ആലത്തൂര്&#x200d; സ്ഥാനാര്&#x200d;ത്ഥി തന്നെ രംഗത്തെത്തിയത്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pk-biju-response-on-a-vijayaraghavan-s-statement-against-ramya-haridas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അശ്ലീല പരാമര്&#x200d;ശം വേദനിപ്പിച്ചു; എ വിജയരാഘവനെതിരെ പൊലീസില്&#x200d; പരാതി നല്&#x200d;കുമെന്ന് രമ്യ ഹരിദാസ്</title>
		<link>https://www.chandrikadaily.com/remya-haridas-reply-to-a-vijayaraghavans-bad-remark.html</link>
					<comments>https://www.chandrikadaily.com/remya-haridas-reply-to-a-vijayaraghavans-bad-remark.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 02 Apr 2019 05:09:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[A Vijayaraghavan]]></category>
		<category><![CDATA[aalathur]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[Ramya Haridas]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=123063</guid>

					<description><![CDATA[ആലത്തൂര്&#x200d;: അശ്ലീല പരാമര്&#x200d;ശം നടത്തിയ ഇടത് മുന്നണി കണ്&#x200d;വീനര്&#x200d; എ വിജയരാഘവനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥി രമ്യ ഹരിദാസ് തന്നെ രംഗത്ത്. അശ്ലീല പരാമര്&#x200d;ശം എന്നെ അത്രയേറെ വേദനിപ്പിച്ചു. ആശയപരമായ പോരാട്ടമാണ് ആലത്തൂരില്&#x200d; നടക്കുന്നത്. അതിനിടെ വ്യക്തിഹത്യ നടത്തുന്നത് എന്തിനാണെന്നാണ് രമ്യ ഹരിദാസ് ചോദിക്കുന്നത്. പട്ടികജാതി വിഭാഗത്തില്&#x200d; പെട്ട വനിതാ സ്ഥാനാര്&#x200d;ത്ഥിയാണ് താന്&#x200d;. വനിതാ ശാക്തീകരണത്തിന് വേണ്ടി വനിതാ മതില്&#x200d; നടത്തിയ പ്രസ്ഥാനമാണ് ഇടത് നേതാക്കള്&#x200d;. നവോധാനത്തെ കുറിച്ചും സ്ത്രീ സുരക്ഷയെ കുറിച്ചും സംസാരിക്കുന്ന ഇടത് മുന്നണി [&#8230;]]]></description>
										<content:encoded><![CDATA[
<p>ആലത്തൂര്&#x200d;: അശ്ലീല പരാമര്&#x200d;ശം നടത്തിയ ഇടത് മുന്നണി കണ്&#x200d;വീനര്&#x200d; എ വിജയരാഘവനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥി രമ്യ ഹരിദാസ് തന്നെ രംഗത്ത്. അശ്ലീല പരാമര്&#x200d;ശം എന്നെ അത്രയേറെ വേദനിപ്പിച്ചു. ആശയപരമായ പോരാട്ടമാണ് ആലത്തൂരില്&#x200d; നടക്കുന്നത്. അതിനിടെ വ്യക്തിഹത്യ നടത്തുന്നത് എന്തിനാണെന്നാണ് രമ്യ ഹരിദാസ് ചോദിക്കുന്നത്. പട്ടികജാതി വിഭാഗത്തില്&#x200d; പെട്ട വനിതാ സ്ഥാനാര്&#x200d;ത്ഥിയാണ് താന്&#x200d;. വനിതാ ശാക്തീകരണത്തിന് വേണ്ടി വനിതാ മതില്&#x200d; നടത്തിയ പ്രസ്ഥാനമാണ് ഇടത് നേതാക്കള്&#x200d;. നവോധാനത്തെ കുറിച്ചും സ്ത്രീ സുരക്ഷയെ കുറിച്ചും സംസാരിക്കുന്ന ഇടത് മുന്നണി പ്രതിനിധിയില്&#x200d; നിന്ന് ഇത്തരമൊരു പരാമര്&#x200d;ശം പ്രതീക്ഷിച്ചില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു. </p>



<p>എന്നിക്കും അമ്മയും അച്ഛനും വീട്ടില്&#x200d; കുടുംബവും ഉണ്ട് , അവരിതെല്ലാം കേള്&#x200d;ക്കുന്നുണ്ടെന്നും രമ്യ ഹരിദാസ് ഓര്&#x200d;മ്മിപ്പിക്കുന്നു. അശ്ലീല പരാമര്&#x200d;ശം നടത്തിയ ഇടത് മുന്നണി കണ്&#x200d;വീനര്&#x200d; എ വിജയരാഘവനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും രമ്യ ഹരിദാസ് പറഞ്ഞു. തെരഞ്ഞെടുപ്പില്&#x200d; സ്ഥാനാര്&#x200d;ത്ഥിയായി. പ്രചാരണവുമായി മുന്നോട്ട് പോകുകയാണ്. അതിനിടയില്&#x200d; എന്തിനാണ് ഇങ്ങനെ ഒരു പരാമാര്&#x200d;ശമെന്നും രമ്യ ചോദിക്കുന്നു. ഇടത് മുന്നണി കണ്&#x200d;വീനര്&#x200d;ക്കെതിരെ ഇന്ന് ഉച്ചക്ക് ശേഷം പൊലീസില്&#x200d; പരാതി നല്&#x200d;കുമെന്നും രമ്യ പറഞ്ഞു. </p>



<p>രമ്യ എങ്ങനെ ഉള്ള ആളാണെന്ന് നാട്ടിലെ ഇടത് പക്ഷ പ്രവര്&#x200d;ത്തകരോട് തന്നെ എ വിജയരാഘവന് ചോദിക്കാമായിരുന്നു. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി കൂടിയാണ് താനെന്നും ജനങ്ങള്&#x200d;ക്ക് തന്നെ അറിയാമെന്നും രമ്യ ഹരിദാസ് പറഞ്ഞു. <br> യുഡിഎഫ് നേതാക്കളോട് ഫോണില്&#x200d; സംസാരിച്ചു. എ വിജയരാഘവനെതിരെ നിയമപരമായി പോരാടാന്&#x200d; തന്നെയാണ് തീരുമാനം. പട്ടിക ജാതി വിഭാഗത്തില്&#x200d; നിന്ന് ഇനിയും സ്ത്രീകള്&#x200d; മുന്നോട്ട് വരാനുണ്ട്. അവര്&#x200d;ക്കാര്&#x200d;ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നും രമ്യ ഹരിദാസ് പറഞ്ഞു.</p>



<iframe src='https://players.brightcove.net/5498268425001/default_default/index.html?videoId=ref:01d7e3ey5r5mwzzc9xzfadjfyn' allowfullscreen frameborder=0></iframe>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/remya-haridas-reply-to-a-vijayaraghavans-bad-remark.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാറും ആലത്തൂരിന്റെ തലവിധി</title>
		<link>https://www.chandrikadaily.com/aalathur-lok-sabha-election-ramya-haridas-in-strike.html</link>
					<comments>https://www.chandrikadaily.com/aalathur-lok-sabha-election-ramya-haridas-in-strike.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 22 Mar 2019 10:23:31 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[aalathur]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[loksabha election 2019]]></category>
		<category><![CDATA[Ramya Haridas]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=121955</guid>

					<description><![CDATA[എന്&#x200d;.എ.എം ജാഫര്&#x200d;ആലത്തൂര്&#x200d; ലോക്‌സഭാ മണ്ഡലം പാലക്കാട് ജില്ലയിലാണ് അറിയപ്പെടുകയെങ്കിലും ഈ മണ്ഡലത്തിന് രണ്ട് ജില്ലകളുടെ മനസ്സാണുള്ളത്്. ആകെ ഏഴ് നിയമസഭാ മണ്ഡലങ്ങളുള്&#x200d;പ്പെടുന്ന ആലത്തൂരില്&#x200d; പാലക്കാട് ജില്ലയിലെ നാല് മണ്ഡലങ്ങളും തൃശൂര്&#x200d; ജില്ലയിലെ മൂന്ന് മണ്ഡലങ്ങളുമുണ്ട്. രണ്ട് ജില്ലകളിലെയും വോട്ടര്&#x200d;മാര്&#x200d; ഒരു പോലെ ചിന്തിച്ചാലേ ഏതെങ്കിലും മുന്നണിയിലെ സ്ഥാനാര്&#x200d;ത്ഥിയെ ഇവിടെ വിജയിപ്പിക്കാനാവൂ. പാലക്കാട് ജില്ലയിലെ തരൂര്&#x200d;, ആലത്തൂര്&#x200d;, നെന്മാറ, ചിറ്റൂര്&#x200d; നിയോജകണ്ഡലങ്ങളും തൃശൂര്&#x200d; ജില്ലയിലെ വടക്കാഞ്ചേരി, ചേലക്കര, കുന്ദംകുളം മണ്ഡലങ്ങളും ഉള്&#x200d;പ്പെട്ടതാണ് ആലത്തൂര്&#x200d;. കേരളപ്പിറവിക്ക് മുമ്പ് പൊന്നാനി ലോക്‌സഭാമണ്ഡലത്തിന്റെ [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>എന്&#x200d;.എ.എം ജാഫര്&#x200d;</strong><br>ആലത്തൂര്&#x200d; ലോക്‌സഭാ മണ്ഡലം പാലക്കാട് ജില്ലയിലാണ് അറിയപ്പെടുകയെങ്കിലും ഈ മണ്ഡലത്തിന് രണ്ട് ജില്ലകളുടെ മനസ്സാണുള്ളത്്. ആകെ ഏഴ് നിയമസഭാ മണ്ഡലങ്ങളുള്&#x200d;പ്പെടുന്ന ആലത്തൂരില്&#x200d; പാലക്കാട് ജില്ലയിലെ നാല് മണ്ഡലങ്ങളും തൃശൂര്&#x200d; ജില്ലയിലെ മൂന്ന് മണ്ഡലങ്ങളുമുണ്ട്. രണ്ട് ജില്ലകളിലെയും വോട്ടര്&#x200d;മാര്&#x200d; ഒരു പോലെ ചിന്തിച്ചാലേ ഏതെങ്കിലും മുന്നണിയിലെ സ്ഥാനാര്&#x200d;ത്ഥിയെ ഇവിടെ വിജയിപ്പിക്കാനാവൂ. പാലക്കാട് ജില്ലയിലെ തരൂര്&#x200d;, ആലത്തൂര്&#x200d;, നെന്മാറ, ചിറ്റൂര്&#x200d; നിയോജകണ്ഡലങ്ങളും തൃശൂര്&#x200d; ജില്ലയിലെ വടക്കാഞ്ചേരി, ചേലക്കര, കുന്ദംകുളം മണ്ഡലങ്ങളും ഉള്&#x200d;പ്പെട്ടതാണ് ആലത്തൂര്&#x200d;.<br>  </p>



<p>കേരളപ്പിറവിക്ക് മുമ്പ് പൊന്നാനി ലോക്‌സഭാമണ്ഡലത്തിന്റെ ഭാഗമായിരുന്നു. പിന്നീട് 1977 മുതല്&#x200d; 32 വര്&#x200d;ഷക്കാലം  ഒറ്റപ്പാലം മണ്ഡലമായി നിലകൊണ്ടു. ഇന്ത്യന്&#x200d; രാഷ്ട്രപതി സ്ഥാനത്തേക്കുയര്&#x200d;ന്ന കെ.ആര്&#x200d; നാരായണന്&#x200d; രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് ഒറ്റപ്പാലം മണ്ഡലത്തില്&#x200d; മത്സരിച്ചുകൊണ്ടായിരുന്നു. കെ.ആര്&#x200d; നാരായണന്റെ രംഗപ്രവേശവും വമ്പിച്ച തെരഞ്ഞെടുപ്പ് വിജയവും ഇന്ത്യന്&#x200d; രാഷ്ട്രീയത്തില്&#x200d; ഏറെ ചലനങ്ങള്&#x200d; സൃഷ്ടിച്ചിരുന്നു. 1977ലാണ് ഒറ്റപ്പാലം ലോകസഭാമണ്ഡലത്തിന്റെ പിറവി. സ്വാതന്ത്ര്യസമരചരിത്രത്തില്&#x200d; ഏറെ സ്ഥാനം പിടിച്ചിരുന്ന ഒറ്റപ്പാലത്തിന്റെ രാഷ്ട്രീയത്തിനും ഏറെ പ്രധാന്യമുണ്ടായിരുന്നു. കോണ്&#x200d;ഗ്രസിന്റെ ഒറ്റപ്പാലം സമ്മേളനം മുതല്&#x200d; ദേശീയ രാഷ്ട്രീയത്തിന്റെ ചൂരും ചൂടുമറിഞ്ഞ ഈ മണ്ണില്&#x200d; ആദ്യമായി വിജയിച്ചത് കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ഥിയായിരുന്ന കെ. കുഞ്ഞമ്പുവാണ്. പിന്നീട് 1980ല്&#x200d; അന്നത്തെ യുവനേതാവായിരുന്ന എ. കെ ബാലനാണ് സി. പി. എം സ്ഥാനാര്&#x200d;ഥിയായി വിജയിച്ചത്. </p>



<p>1984ലാണ് നയതന്ത്രജ്ജനായ കെ. നാരായണന്&#x200d; കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥിയായി എത്തുന്നത്. 84ലും 89ലും 91ലും കെ. ആര്&#x200d; നാരായണനായിരുന്നു വിജയി. പിന്നെ കെ. ആര്&#x200d; നാരായണന്&#x200d; ഉപരാഷ്ടപതിയായി. 1993ല്&#x200d; നടന്ന തെരഞ്ഞെടുപ്പില്&#x200d; അന്ന് നിയമവിദ്യാര്&#x200d;ഥിയായിരുന്ന എസ്. ശിവരാമന്&#x200d; സി. പി. എം സ്ഥാനാര്&#x200d;ഥിയായി മണ്ഡലം പിടിച്ചെടുത്തു. കോണ്&#x200d;ഗ്രസിലെ കെ. കെ ബാലകൃഷ്ണനെതിരെ 1,32,652 വോട്ടിന്റെ റെക്കാര്&#x200d;ഡ് ഭൂരിപക്ഷത്തിനായിരുന്നു വിജയം.<br> 1996ലും 98,99,2004 വര്&#x200d;ഷങ്ങളില്&#x200d; തുടര്&#x200d;ച്ചയായി സി. പി. എമ്മിന്റെ എസ്. അജയ് കുമാറായിരുന്നു വിജയി. ഒറ്റപ്പാലം മണ്ഡലത്തില്&#x200d; ഏറ്റവും കൂടുതല്&#x200d; തവണ വിജയിച്ചത് എസ്. അജയ്കുമാറാണ്. തൊട്ട് പിന്നില്&#x200d; മൂന്ന് തവണ വിജയിച്ച കെ. ആര്&#x200d; നാരായണനും. അടുത്തിടെ അന്തരിച്ച പ്രശസ്ത സിനിമാ സംവിധായകന്&#x200d; ലെനിന്&#x200d; രാജേന്ദ്രനായിരുന്നു രണ്ട് തവണ കെ. ആര്&#x200d; നാരായണന്റെ എതിരാളി. തുടക്കത്തില്&#x200d; എ. കെ ബാലനായിരുന്നു പ്രധാന എതിരാളി. </p>



<p>2009ലെ തിരെഞ്ഞടുപ്പില്&#x200d; മണ്ഡലങ്ങളുടെ പുനര്&#x200d;നിര്&#x200d;ണയമുണ്ടായപ്പോള്&#x200d; തൃത്താല നിയമസഭാ മണ്ഡലം പുതിയ പൊന്നാനി മണ്ഡലത്തിന്റെ ഭാഗമായി. പട്ടാമ്പി മുതല്&#x200d; മലമ്പുഴ വരെയുള്ള മണ്ഡലങ്ങള്&#x200d; പാലക്കാട് ലോകസഭ മണ്ഡലത്തില്&#x200d; ഉള്&#x200d;പ്പെടുത്തി. കുഴല്&#x200d;മന്ദം( ഇപ്പോഴത്തെ തരൂര്&#x200d;), നെന്മാറ( പഴയകൊല്ലങ്കോട്), ആലത്തൂര്&#x200d;, ചിറ്റൂര്&#x200d; മണ്ഡലങ്ങളും തൃശൂര്&#x200d; ജില്ലയിലെ വടക്കാഞ്ചേരി, കുന്നംകുളം, ചേലക്കര മണ്ഡലങ്ങളും ചേര്&#x200d;ന്ന് ആലത്തൂര്&#x200d; മണ്ഡലം പിറന്നു. മണ്ഡലം പിറന്നശേഷം രണ്ട തവണ നടന്ന തെരഞ്ഞെടുപ്പിലും സി. പി. എമ്മിലെ പി. കെ ബിജുവാണ് വിജയിച്ചത്. ഒരു ലോക്‌സഭാ മണ്ഡലമെന്ന നിലയില്&#x200d; കേന്ദ്രാവിഷ്‌കൃത പദ്ധതികളോ പ്രധാനപ്പെട്ട വികസന പരിപാടികളോ ഇതുവരെ നടക്കാത്ത മണ്ഡലമാണ് ആലത്തൂര്&#x200d;. വികസനകാര്യത്തില്&#x200d; സംസ്ഥാനത്ത് ഏറ്റവും പിന്നാക്കം നില്&#x200d;ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആലത്തൂര്&#x200d;. രണ്ട് തവണ തുടര്&#x200d;ച്ചയായി എം.പിയായിട്ടും മണ്ഡലത്തിന്റെ വികസനകാര്യത്തില്&#x200d; ഇതുവരെ ശ്രദ്ധിക്കാന്&#x200d; പി.കെ ബിജുവിന് കഴിഞ്ഞില്ലെന്ന് മുന്നണിയില്&#x200d; തന്നെ വിമര്&#x200d;ശനമുണ്ട്. ഈ തെരഞ്ഞെടുപ്പില്&#x200d; മറ്റൊരു സ്ഥാനാര്&#x200d;ത്ഥിയെ കിട്ടാതെ സി.പി.എം ബിജുവിനെ തന്നെ പരീക്ഷിക്കുകയാണ്. </p>



<figure class="wp-block-image"><img loading="lazy" width="960" height="640" src="https://www.chandrikadaily.com/wp-content/uploads/2019/03/D11liG3XcAA0vsP.jpg" alt="" class="wp-image-121958"/></figure>



<p>സി.പി.എമ്മിന്റെ കോട്ടയാണ് ആലത്തൂരെന്ന അവകാശവാദവുമായാണ് ഇടതുമുന്നണി ഇത്തവണയും മത്സരരംഗത്തുള്ളത്. എന്നാല്&#x200d; ആലത്തൂരിന്റെ തലവിധി മാറ്റിയെഴുതാന്&#x200d; യു.ഡി.എഫ് ശക്തയായ യുവ സ്ഥാനാര്&#x200d;ത്ഥിയെയാണ് മത്സരത്തിനിറക്കിയിരിക്കുന്നത്. കെ.എസ്്.യു വിലൂടെ രാഷ്ട്രീയരംഗത്തേക്കെത്തിയ മികച്ച കലാകാരി കൂടിയായ കോഴിക്കോട് സ്വദേശി രമ്യ ഹരിദാസാണ് ആലത്തൂരില്&#x200d; പോരാട്ടത്തിനിറക്കിയിരിക്കുന്നു. സ്ഥാനാര്&#x200d;ത്ഥി പ്രഖ്യാപനത്തോടെ തന്നെ സംസ്ഥാന തലത്തില്&#x200d; ശ്രദ്ധിക്കപ്പെട്ട രമ്യയുടെ വിജയം ആലത്തൂരുകാര്&#x200d; ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്. വികസന കാര്യത്തില്&#x200d; മരുപ്രദേശം പോലെ കിടക്കുന്ന ആലത്തൂരിനെ ഈ സ്ഥിതിയിലെത്തിച്ചത് സിറ്റിംഗ് എം.പിയുടെ പിടിപ്പുകേടും മടിയുമാണെന്ന് വോട്ടര്&#x200d;മാര്&#x200d; തിരിച്ചറിഞ്ഞു കഴിഞ്ഞു. ആര് മത്സരിച്ചാലും ആലത്തൂര്&#x200d; ഇടതിനൊപ്പം എന്ന സി.പി.എം അഹങ്കാരത്തിന് ഇത്തവണ തിരിച്ചടിയുണ്ടാവും. രമ്യ ഹരിദാസ് ഇതിനകം ആലത്തൂരിന്റ പ്രിയ താരമായിക്കഴിഞ്ഞു. മണ്ഡലത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന്് ആലത്തൂരിന്റെ പിന്നാക്കാവസ്ഥ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. രമ്യ ഹരിദാസിന്റെ രംഗപ്രവേശം തുടക്കത്തില്&#x200d; തന്നെ പി.കെ ബിജുവിനെ വിറപ്പിച്ചിട്ടിട്ടുണ്ട്്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aalathur-lok-sabha-election-ramya-haridas-in-strike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
