<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>AAP &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/aap/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 06 Nov 2025 16:46:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>AAP &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;വോട്ട് ചോരി തെളിവ്&#8217;: ബിജെപി നേതാവ് ഡല്‍ഹിയിലും ബിഹാറിലും വോട്ട് ചെയ്‌തെന്ന് പ്രതിപക്ഷം</title>
		<link>https://www.chandrikadaily.com/proof-of-voote-rigginng-opposition-says-bjp-leader-voted-in-delhi-and-bihar.html</link>
					<comments>https://www.chandrikadaily.com/proof-of-voote-rigginng-opposition-says-bjp-leader-voted-in-delhi-and-bihar.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 06 Nov 2025 16:45:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AAP]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[rakeshsinha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362325</guid>

					<description><![CDATA[രാകേഷ് സിന്‍ഹ ഡല്‍ഹി, ബിഹാര്‍ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്തിട്ടുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി), രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), കോണ്‍ഗ്രസ് എന്നിവര്‍ അവകാശപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>ബിജെപി നേതാവ് രാകേഷ് സിന്&#x200d;ഹ ഒന്നിലധികം സംസ്ഥാനങ്ങളില്&#x200d; വോട്ട് ചെയ്തതായി പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d;. ഇത് &#8216;വോട്ട് മോഷണത്തിന്റെ തെളിവാണ്&#8217; എന്നും അവര്&#x200d; പറഞ്ഞു. രാകേഷ് സിന്&#x200d;ഹ ഡല്&#x200d;ഹി, ബിഹാര്&#x200d; തിരഞ്ഞെടുപ്പുകളില്&#x200d; വോട്ട് ചെയ്തിട്ടുണ്ടെന്ന് ആം ആദ്മി പാര്&#x200d;ട്ടി (എഎപി), രാഷ്ട്രീയ ജനതാദള്&#x200d; (ആര്&#x200d;ജെഡി), കോണ്&#x200d;ഗ്രസ് എന്നിവര്&#x200d; അവകാശപ്പെട്ടു.</p>
<p>കഴിഞ്ഞ ദിവസം രാഹുല്&#x200d; ഗാന്ധി വാര്&#x200d;ത്താസമ്മേളനത്തില്&#x200d; ഹരിയാനയില്&#x200d; നടന്ന വോട്ടുക്കൊള്ള വെളിപ്പെടുത്തിയിരുന്നു. ഇതിനോട് പ്രതികരിച്ച് ബ്രസീലിയന്&#x200d; മോഡല്&#x200d; ലാരിസയും രംഗത്തെത്തിയിരുന്നു. അവര്&#x200d; തന്റെ പഴയ ഫോട്ടോ ഇന്ത്യയില്&#x200d; തെരഞ്ഞെടുപ്പില്&#x200d; ഉപയോഗിച്ചിരിക്കുന്നെന്നും താന്&#x200d; ഇത് വരെ ഇന്ത്യ സന്ദര്&#x200d;ശിച്ചിട്ടില്ലെന്നതടക്കമുള്ള കാര്യങ്ങളാണ് ലാരിസ തന്റെ ഇന്&#x200d;സ്റ്റാഗ്രാം അക്കൗണ്ടില്&#x200d; പറഞ്ഞിരിക്കുന്നത്.</p>
<p>2025 ഫെബ്രുവരി 5 ന് നടന്ന ഡല്&#x200d;ഹി നിയമസഭാ തിരഞ്ഞെടുപ്പിലും ഇന്ന് (വ്യാഴാഴ്ച) നടന്ന ബീഹാര്&#x200d; നിയമസഭാ തിരഞ്ഞെടുപ്പിലും സിന്&#x200d;ഹ വോട്ട് ചെയ്തതായി കാണിക്കുന്ന അദ്ദേഹത്തിന്റെ പോസ്റ്റുകളുടെ സ്‌ക്രീന്&#x200d;ഷോട്ടുകള്&#x200d; പങ്കിട്ടുകൊണ്ട് എഎപി നേതാവ് സൗരഭ് ഭരദ്വാജ് എക്സില്&#x200d; എഴുതി: &#8221;രാകേഷ് സിന്&#x200d;ഹ ഡല്&#x200d;ഹി നിയമസഭാ തിരഞ്ഞെടുപ്പിലും ഇന്ന് വീണ്ടും ബിഹാര്&#x200d; തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു. ഡല്&#x200d;ഹി സര്&#x200d;വകലാശാലയിലെ മോട്ടിലാല്&#x200d; നെഹ്റു കോളേജില്&#x200d; അദ്ദേഹം പഠിപ്പിക്കുന്നു, അപ്പോള്&#x200d; ബീഹാറില്&#x200d; ഒരു വിലാസം എങ്ങനെ അവകാശപ്പെടും? മോഷണം പിടിക്കപ്പെട്ടാല്&#x200d; ബിജെപി പരിഷ്‌കരിക്കുമെന്ന് നിങ്ങള്&#x200d; കരുതുന്നുണ്ടോ? ഒരിക്കലുമില്ല; അവര്&#x200d; അത് പരസ്യമായി ചെയ്യുന്നത് തുടരും. ഇന്നും, AQI സ്റ്റേഷനുകളില്&#x200d; വ്യാജ നിരീക്ഷണം തുടരുന്നു.</p>
<p>&#8216;ബിജെപി ഡല്&#x200d;ഹി പൂര്&#x200d;വാഞ്ചല്&#x200d; മോര്&#x200d;ച്ച പ്രസിഡന്റ് സന്തോഷ് ഓജയും പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകന്&#x200d; നാഗേന്ദ്ര കുമാറും ഡല്&#x200d;ഹിയിലും ബിഹാറിലും വോട്ട് ചെയ്തവരില്&#x200d; ഉള്&#x200d;പ്പെടുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. തന്റെ വോട്ടര്&#x200d; രജിസ്‌ട്രേഷന്&#x200d; ഡല്&#x200d;ഹിയില്&#x200d; നിന്ന് ബീഹാറിലെ തന്റെ ഗ്രാമത്തിലേക്ക് മാറ്റിയതായി പറഞ്ഞുകൊണ്ട് രാകേഷ് സിന്&#x200d;ഹ ആരോപണങ്ങള്&#x200d; തള്ളിക്കളഞ്ഞു, ആരോപണങ്ങള്&#x200d;ക്കെതിരെ മാനനഷ്ടക്കേസ് ഫയല്&#x200d; ചെയ്യുമെന്ന് മുന്നറിയിപ്പ് നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/proof-of-voote-rigginng-opposition-says-bjp-leader-voted-in-delhi-and-bihar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി.വി അന്‍വറിന് എഎപി പിന്തുണയില്ല; തീരുമാനം സ്വതന്ത്ര സ്ഥാനാര്‍ഥിയായതിനാല്‍</title>
		<link>https://www.chandrikadaily.com/pv-anwar-has-no-aap-support-since-the-decision-is-an-independent-candidate.html</link>
					<comments>https://www.chandrikadaily.com/pv-anwar-has-no-aap-support-since-the-decision-is-an-independent-candidate.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 03 Jun 2025 17:43:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AAP]]></category>
		<category><![CDATA[pv anvar]]></category>
		<category><![CDATA[TMC]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343502</guid>

					<description><![CDATA[തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ആംആദ്മി പാര്‍ട്ടി പിന്തുണ നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയതോടെ പിന്തുണ വേണ്ടെന്ന തീരുമാനം കേന്ദ്ര നേതൃത്വം എടുത്തു.]]></description>
										<content:encoded><![CDATA[<p>നിലമ്പൂര്&#x200d; ഉപതെരഞ്ഞെടുപ്പില്&#x200d; സ്വതന്ത്ര സ്ഥാനാര്&#x200d;ഥിയായി മത്സരിക്കുന്ന പി.വി അന്&#x200d;വറിന് ആംആദ്മി പാര്&#x200d;ട്ടിയുടെ പിന്തുണ ഉണ്ടാകില്ല. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ഥിക്ക് ആംആദ്മി പാര്&#x200d;ട്ടി പിന്തുണ നല്&#x200d;കാന്&#x200d; തീരുമാനിച്ചിരുന്നെങ്കിലും അന്&#x200d;വര്&#x200d; സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥി ആയതോടെ പിന്തുണ വേണ്ടെന്ന തീരുമാനം കേന്ദ്ര നേതൃത്വം എടുത്തു. അതേസമയം ഉപതെരഞ്ഞെടുപ്പില്&#x200d; ആരെയും പിന്തുണക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.</p>
<p>തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ഥിയായി പി.വി അന്&#x200d;വര്&#x200d; നല്&#x200d;കിയ നാമനിര്&#x200d;ദേശ പത്രിക വരണാധികാരി തള്ളിയതോടെ സ്വതന്ത്ര സ്ഥാനാര്&#x200d;ഥിയായി നില്&#x200d;ക്കാന്&#x200d; തീരുമാനിക്കുകയായിരുന്നു. </p>
<p>1968ലെ തെരഞ്ഞെടുപ്പ് വിജ്ഞാപനം പാലിക്കാത്തതിനാലാണ് അന്&#x200d;വറിന്റെ പത്രിക തള്ളിയത്. ആകെ 19 പേരാണ് നാമനിര്&#x200d;ദേശ പത്രിക സമര്&#x200d;പ്പിച്ചത്. ഇതില്&#x200d; ഏഴ് പത്രികകള്&#x200d; തള്ളി.</p>
<p>കൂടാതെ കേരളത്തില്&#x200d; തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; പട്ടികയില്&#x200d; ഇല്ലാത്തതും പത്രിക തള്ളാന്&#x200d; കാരണമാവുകയായിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം കഴിഞ്ഞ് മൂന്ന് ദിവസത്തിനകം സ്ഥാനാര്&#x200d;ഥിയെ കുറിച്ച് കമ്മീഷനില്&#x200d; അറിയിക്കണം എന്ന വ്യവസ്ഥ ലംഘിക്കുകയും ചെയ്തു. പി.വി അന്&#x200d;വര്&#x200d; മത്സരിക്കുന്നത് അറിയിക്കാന്&#x200d; ടിഎംസി വൈകിയതോടെ പത്രിക തള്ളുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pv-anwar-has-no-aap-support-since-the-decision-is-an-independent-candidate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡൽഹിയുടെ രണ്ടാം പാഠം</title>
		<link>https://www.chandrikadaily.com/delhis-second-lesson.html</link>
					<comments>https://www.chandrikadaily.com/delhis-second-lesson.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 17 Feb 2025 07:04:58 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[AAP]]></category>
		<category><![CDATA[aravind kejariwal]]></category>
		<category><![CDATA[Delhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330300</guid>

					<description><![CDATA[കെ.പി ജലീൽ &#8220;ചൂലെടുത്തവൻ ചൂലാൽ ! &#8221; രാജ്യ തലസ്ഥാനമായ ന്യൂഡൽഹി ഉൾപ്പെടുന്ന ഡൽഹിയിലെ നിയമസഭ തെരഞ്ഞെടുപ്പിൽ 12 വർഷത്തിനുശേഷം ആം ആദ്മി പാർട്ടി എന്ന ഭരണകക്ഷി ഏറെക്കുറെ നിലംപതിച്ചതിന്റെ കാരണം ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം. അഴിമതിക്കെതിരെ വേറിട്ട പോരാട്ടം എന്ന് വാനോളം ഉച്ചത്തിൽ വിളിച്ചുപറഞ്ഞു ജനമനസ്സുകളെ കയ്യിലെടുത്ത അരവിന്ദ് കെജ്രിവാളിനും കൂട്ടർക്കും ഒരു പതിറ്റാണ്ടത്തെ അനസ്യൂതമായ മുന്നേറ്റത്തിന് ശേഷം ഇതാദ്യമായി അടിതെറ്റിയിരിക്കുന്നു. ഡൽഹിയിൽ മൂന്നു തവണ തുടർച്ചയായി അധികാരം കയ്യാളാൻ സാധിച്ച ആം ആദ്മി [&#8230;]]]></description>
										<content:encoded><![CDATA[<p>കെ.പി ജലീൽ</p>
<p>&#8220;ചൂലെടുത്തവൻ ചൂലാൽ ! &#8221;<br />
രാജ്യ തലസ്ഥാനമായ ന്യൂഡൽഹി ഉൾപ്പെടുന്ന ഡൽഹിയിലെ നിയമസഭ തെരഞ്ഞെടുപ്പിൽ 12 വർഷത്തിനുശേഷം ആം ആദ്മി പാർട്ടി എന്ന ഭരണകക്ഷി ഏറെക്കുറെ നിലംപതിച്ചതിന്റെ കാരണം ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം. അഴിമതിക്കെതിരെ വേറിട്ട പോരാട്ടം എന്ന് വാനോളം ഉച്ചത്തിൽ വിളിച്ചുപറഞ്ഞു ജനമനസ്സുകളെ കയ്യിലെടുത്ത അരവിന്ദ് കെജ്രിവാളിനും കൂട്ടർക്കും ഒരു പതിറ്റാണ്ടത്തെ അനസ്യൂതമായ മുന്നേറ്റത്തിന് ശേഷം ഇതാദ്യമായി അടിതെറ്റിയിരിക്കുന്നു.</p>
<p>ഡൽഹിയിൽ മൂന്നു തവണ തുടർച്ചയായി അധികാരം കയ്യാളാൻ സാധിച്ച ആം ആദ്മി പാർട്ടി ഇന്ത്യയിൽ വേറിട്ട ഒരു രാഷ്ട്രീയം മുന്നോട്ടുവച്ചു എന്നതാണ് അവരെ ഇന്ത്യയിലെ രാഷ്ട്രീയ നഭസ്സിലേക്ക് കൈപിടിച്ച് ആനയിച്ചത് .കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്യത്തിലുള്ള രണ്ടാം യുപിഎ സർക്കാരും ഡൽഹിയിൽ കോൺഗ്രസ് സർക്കാരും ഭരണം നടത്തിക്കൊണ്ടിരിക്കവെയാണ് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ പൊതുരംഗത്തെ അഴിമതിക്കെതിരെ 2011 ൽ ഡൽഹിയിൽ വലിയ സമരകോലാഹലം നടന്നത്. സമൂഹമാധ്യമം ശക്തിപ്പെട്ടു വരുന്ന കാലം. പ്രതിപക്ഷത്തെ ബി.ജെ പി യുടെ ശക്തമായ പരോക്ഷ പിന്തുണ യോടെയായിരുന്നു അത്. പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണും റിട്ട. ഐ.പി എസ് ഉദ്യോഗസ്ഥ കിരൺ ബേദിയും ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവും അടക്കമുള്ള രാജ്യത്തെ അറിയപ്പെടുന്ന പ്രൊഫഷനലുകൾ മുന്നോട്ടുവച്ച രാഷ്ട്രീയം മലീമസമായ ഇന്ത്യൻ രാഷ്ട്രീയത്തിൽ തീർച്ചയായും ഒരു വലിയ പ്രതീക്ഷക്ക് വക നൽകുന്നത് തന്നെയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസിന്റെ ഭരണകൂട ബലഹീനത മുതലെടുക്കുകയായിരുന്നു സത്യത്തിൽ അഴിമതിവിരുദ്ധ പ്രസ്ഥാനവും ആം ആദ്മി പാർട്ടിയും. ഡൽഹി കോമൺവെൽത്ത് അഴിമതിയുടെയും കോൺഗ്രസിനെതിരായ സിഖ് വിരുദ്ധതയുടെയും പശ്ചാത്തലത്തിൽ പൊതു പ്രവർത്തക അഴിമതിക്കെതിരായ ലോക്പാൽബില്ലിനു വേണ്ടിയായിരുന്നു അന്നത്തെ സമരം . പതുക്കെ അണ്ണാ ഹസാരെയും പ്രശാന്ത് ഭൂഷണും കിരൺ ബേദിയും പ്രസ്ഥാനത്തിൽ നിന്ന് അകന്നുപോയി. ബാക്കിയായത് എഞ്ചിനീയറായിരുന്ന അരവിന്ദ് കെജ്രിവാൾ മാത്രവും. 2012 നവംബർ 26 ന് ഈ പ്രസ്ഥാനം ആം ആദ്മി പാർട്ടി എന്ന പേരിൽ രൂപം മാറുകയായിരുന്നു.</p>
<p>രാജ്യ തലസ്ഥാനത്തെ ജനത മധ്യവർഗ്ഗം മുഖ്യമായും , വലിയ പ്രതീക്ഷയോടെയാണ് ആം ആദ്മി പാർട്ടിയെ കണ്ടത് .ആം ആദ്മി എന്നാൽ സാധാരണക്കാരൻ എന്നാണ്. അഴിമതിക്കെതിരായ മുദ്രാവാക്യവും പാർട്ടിയുടെ പേരും ചിഹ്നവും കൊണ്ട് തന്നെ വലിയ പ്രതീക്ഷകൾ ജനങ്ങളിൽ അതുയർത്തി . ഏതാണ്ട് ഒറ്റയാനെ പോലെയായിരുന്നു കെജ്രിവാളിൻ്റെ ഓരോ നീക്കവും. മുഖ്യമന്ത്രിയായ ശേഷം മനീഷ് സിസോദിയ എന്ന ഉപ മുഖ്യമന്ത്രിയെ മാത്രമാണ് ഏക സന്തതഹചാരിയായി ജനം കാണുന്നത്.</p>
<p>2013 ലെ നിയമസഭാ തെരഞെടുപ്പിൽ 70 ൽ 28 സീറ്റുകൾ ഒറ്റയ്ക്ക് നേടാൻ കഴിഞ്ഞതോടെയാണ് ആപ്പിൻ്റെ തലവര തെളിയുന്നത്. മൂന്നു തവണ തുടർച്ചയായി ഭരിച്ച കോൺഗ്രസ് വെറും 8 സീറ്റിലേക്ക് ഒതുങ്ങുകയും ന്യൂനപക്ഷ കെജ്രിവാൾ സർക്കാരിന്ന് അവർ പിന്തുണ നൽകുകയും ചെയ്തു. ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി &#8211; 31 സീറ്റ്. ആപ്പ് നേടിയ 2015 ലെ 67 സീറ്റും 2020 ലെ 62 സീറ്റും ഡൽഹി ജനതയുടെ മനസ്സ് എന്താണെന്ന് തെളിയിക്കുന്നതായി.</p>
<p>കോൺഗ്രസിന്റെ ജനാധിപത്യ മതേതരത്വ സാമ്പത്തിക നയവും ബിജെപിയുടെ തീവ്ര വർഗീയ- ഉദാരവൽക്കരണ നയവും തമ്മിൽ ഭേദപ്പട്ട ഗാന്ധിയൻ രീതിയാണ് തങ്ങളുടേത് എന്നാണ് ആദ്യകാലത്ത്<br />
ആപ് അവകാശപ്പെട്ടിരുന്നത് . തന്നെ ഒരാൾ ചെരിപ്പറിഞ്ഞപ്പോൾ വീണ്ടും എറിയൂ എന്നാണ് കെജ്രിവാൾ ആദ്യകാലത്ത് പറഞ്ഞത് .മാത്രമല്ല പ്രതിയുടെ വീട് സന്ദർശിക്കാൻ വരെ അദ്ദേഹം തയ്യാറായി . ഇത് പുതിയ രാഷ്ട്രീയ സമവാക്യം ഇന്ത്യയിൽ രൂപപ്പെടുന്നു എന്ന പ്രത്യാശയാണ് ഡൽഹി നിവാസികളിലും പ്രത്യേകിച്ചും ഇന്ത്യയിലെ പൊതു ജനങ്ങളിലും ഉണ്ടാക്കിയത്. എന്നാൽ അഴിമതി വിരുദ്ധത വെറും പുറംമോടി മാത്രമാണെന്ന് വ്യക്തമാക്കുന്നതും മതേതരത്വം വെറും വാചാടോപമാണെന്ന് തെളിയിക്കുന്നതും ആയിരുന്നു ആം ആദ്മി പാർട്ടിയുടെ പിന്നീടുള്ള പ്രവർത്തന പന്ഥാവ്. ബിജെപിയെ ആശയപരമായി നേരിടാൻ യാതൊന്നും ഇല്ലെന്ന് അവർ തെളിയിച്ചു. ബി.ജെ.പിയുടെ കേന്ദ്രസർക്കാരിൻറെ കൂറ്റൻ ബുൾഡോസറുകൾക്കിടയിൽ ഞെരിഞ്ഞമരുന്നത് മാത്രമായാണ് പിന്നീട് കണ്ടത് . ഇരു പാർട്ടികളും തമ്മിൽ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും കാര്യത്തിൽ കാര്യമായ വ്യത്യാസമൊന്നുമില്ല എന്ന് തെളിയിക്കുന്നതായിരുന്നു 2021 ഡൽഹി കലാപകാലത്തെയും പൗരത്വ വിരുദ്ധ സമരകാലത്തെയും പാർട്ടിയുടെ നിലപാടുകൾ. പാർട്ടിയുടെ മുസ്ലിം എം.എൽ.എ ഡൽഹി കലാപകാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ കാര്യമായ ഒരു പ്രതികരണവും ആപ് നേതൃത്വത്തിൽ നിന്ന് ഉണ്ടായില്ല .</p>
<p>പൗരത്വ സമരകാലത്തും ജെ.എൻ. യുവിലെയും ജാമിയ മില്ലിയ്യയുടെയും വിദ്യാർത്ഥിസമര കാലത്തും കെജ്രിവാളിനെ ആരും കണ്ടില്ല ,കേട്ടില്ല. വഴിതടയൽ സമരം നടത്തുമ്പോൾ അതിനെതിരെ കേന്ദ്രസർക്കാരിൻറെ പോലീസിനോടൊപ്പം ആയിരുന്നു ആ പാർട്ടിയും മുഖ്യമന്ത്രിയും .ഡൽഹിയിലെ സർക്കാരിനെതിരായി നീങ്ങുന്ന മോദി സർക്കാരിനെതിരെ പ്രതികരിക്കാൻ പോലും ആവാതെ പാർട്ടി അണികൾ വിറങ്ങലിച്ചുനിന്നു . ന്യൂനപക്ഷങ്ങളെ വേട്ടയാടി ബുൾഡോസർ രാജ് അരങ്ങ് തകർക്കുമ്പോൾ സിപിഎം നേതാവ് വൃന്ദകാരാട്ട് അല്ലാതെ ആ സ്ഥാനത്ത് കെജ്രിവാളുടെയോ സിസോദിയയുടെ യോ ഒച്ച ആരും കേട്ടില്ല . ഗാന്ധിയൻ സാമ്പത്തികമോ സമരരീതിയോ ആം ആദ്മിയിൽ നിന്ന് പ്രതീക്ഷിച്ചവർക്ക് നിരാശയായിരുന്നു ഫലം. എന്നിട്ടും പഞ്ചാബിൽ 2021 ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അടിപതറിയപ്പോൾ ബിജെപിയെ അല്ല ആം ആദ്മി പാർട്ടിയെയാണ് സിഖ് ജനത സ്വീകരിച്ചത്. അവിടെ ഭഗവത് മന്നിൻറെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിൽ വന്നു. എന്നാൽ അവിടെയും അഴിമതി വിരുദ്ധത വീൺവാക്ക് മാത്രമായി. കെജ്രിവാളിന്റെ നേതൃത്വത്തിൽ രാജ്യത്താകമാനം പാർട്ടി പിടിമുറുക്കും എന്ന് കരുതിയതും അസ്ഥാനത്തായി. മതേതര കക്ഷികളെ കൂടെ നിർത്തി ബിജെപിക്കെതിരെ പോരാടുന്നതിനു പകരം കറൻസിയിൽ ദൈവത്തിൻറെ ചിത്രം അച്ചടിക്കണമെന്നും ഹനുമാൻ ചാലിസ പോലെ വലിയ ഹിന്ദുത്വവാക്യങ്ങൾ ഉയർത്തിയുമാണ് ബിജെപിയെ നേരിടാൻ കെജരിവാൾ ശ്രദ്ധവെച്ചത്. ഇത് വലിയ അബദ്ധമായിരുന്നു എന്ന് ആർക്കും മനസ്സിലാവും .ഒറിജിനൽ തീവ്രവാദ പാർട്ടിയുള്ളപ്പോൾ എന്തിന് അതിന്റെ ഒരു ബി ടീം ? എന്ന് ഡൽഹിയിലെ ജനത ചിന്തിച്ചതിൽ അത്ഭുതമില്ല .</p>
<p>പ്രൊഫഷനുകൾ നിയന്ത്രിച്ച പാർട്ടി പല രംഗങ്ങളിലും പുരോഗതി നേടി കൊടുത്തപ്പോൾ ഡൽഹിയിലെ ജനത കണ്ട പ്രതീക്ഷ പതുക്കെപ്പതുക്കെ അസ്തമിക്കുന്നതാണ് പിന്നീട് കണ്ടത് .വിദ്യാഭ്യാസരംഗത്തും സാമൂഹ്യ രംഗത്തും ആരോഗ്യ രംഗത്തും വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ ആപ്പിന് ഡൽഹിയിൽ കഴിഞ്ഞു. പക്ഷേ പിന്നീട് കെജരിവാളും ജയിലിലായത്തോടെ അതെല്ലാം വെറും കുമിളകളായി. അഴിമതിക്കെതിരെ പോരാടിയവർ അഴിമതി നടത്തുന്നത് ആരോപണം മാത്രമാണെങ്കിലും അത് ജനങ്ങളിൽ സംശയം സൃഷ്ടിച്ചു. മദ്യ കമ്പനികളുമായി ചേർന്ന് കോടികൾ അഴിമതി നടത്തി എന്ന കേസിൽ പോലീസ് കേന്ദ്രഅന്വേഷണ ഏജൻസികളുടെ സഹായത്തോടെ ജയിലിട്ടു. ആദ്യം സിസ്വതിയും പിന്നീട് സത്യേന്ദ്ര ജയിലിനെയും കൂട്ടിയിട്ടു അപ്പോഴെല്ലാം പ്രതികരിക്കാനാവാതെ സാധാരണക്കാരുടെയും മധ്യവർക്കാരുടെയും വിറങ്ങലിച്ചു നിന്നു. 2002 തെരഞ്ഞെടുപ്പിൽ മുന്നിൽകണ്ട് അധികാരത്തിൽ മൂന്നാമതും തിരിച്ചെത്തുമെന്ന് പ്രതീക്ഷ അസ്ഥാനത്താക്കിയാണ് അഴിമതി ആരോപണങ്ങൾ തുടരെ നേരിട്ടത് . മുഖ്യമന്ത്രിയുടെ ഓഫീസിനെ ചൂണ്ടിക്കാട്ടി ബിജെപി വൻ പ്രചാരണം നടത്തി 27 വർഷത്തിനു ശേഷമാണെങ്കിലും ബിജെപിക്ക് ശക്തമായി തിരിച്ചു വരാൻ കഴിഞ്ഞു കാരണം ചിട്ടയായ അവരുടെ പ്രവർത്തനമാണ് മാത്രമല്ല പതിവ് ഹിന്ദു തീവ്ര വർഗീയത ഉന്നയിക്കാൻ ഇത്തവണ അവർ ശ്രദ്ധിച്ചതുമില്ല</p>
<p>ബിജെപിക്കെതിരായ ഇന്ത്യ സഖ്യത്തിന്റെ അണിയറയിൽ നിന്നുകൊണ്ടുതന്നെ മുന്നണിയെ പിന്നിൽ നിന്ന് കുത്തുകയാണ് ആപ് ചെയ്തത്. 62 സീറ്റ് ഉണ്ട് എന്നതായിരുന്നു അവരുടെ അമിത പ്രതീക്ഷക്ക് കാരണം. കോൺഗ്രസ് ചുരുങ്ങിയ സീറ്റുകളിലെങ്കിലും മത്സരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അതുപോലും ഇല്ലാതെ അഹങ്കാരത്തിന്റെ ഭാഷയിൽ ആയിരുന്നു അവർ. സ്വന്തം ശേഷിക്കുറവ് തിരിച്ചറിയാൻ പോലും അവർക്കായില്ല .ജാമ്യത്തിൽ ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം മുഖ്യമന്ത്രി പദം രാജിവെച്ച് അതിഷിയെ ഏൽപിച്ചു. അത് നിലനിർത്തുമെന്ന് പറയാനുമായില്ല. ഏത് നിമിഷവും വീണ്ടും തുറങ്കലുകൾ തുറന്നേക്കാം .അതുപോലും മുൻകൂട്ടി കാണാതെയാണ് ആപ് വൃത്തികെട്ട കളി കളിച്ചത്. അതിഷി സ്വന്തം കസേരയ്ക്ക് തൊട്ടടുത്ത് കെജ്രിവാളിന് വേണ്ടി മുഖ്യമന്ത്രി കസേര ഒഴിച്ചിട്ടത് ഭീമാബദ്ധമായി. അവരെ ഉയർത്തിക്കാട്ടിയിരുന്നെങ്കിൽ പോലും ഫലം വേറൊന്നായാ നേ ! കെജ്രിവാളിന്റെയും സിസോദിയയുടെയും തോൽവി വിളിച്ചുപറയുന്നത് അതാണ്. പഞ്ചാബിൽ ലഭിച്ച പിന്തുണ പോലെ ഹരിയാനയിലും ഗോവയിലും ഗുജറാത്തിലും എല്ലാം ഒറ്റയ്ക്ക് മത്സരിച്ചു വിജയിക്കാനാണ് ആം ആദ്മി ശ്രമിച്ചത്. ഇത് മതേതര ജനാധിപക്ഷികളുടെ മണ്ണ് ഒലിച്ചു പോകാനാണ് ഇടയാക്കിയത് . ഹരിയാനയിൽ ആപ് പിന്തുണ കോൺഗ്രസിന് ലഭിച്ചിരുന്നെങ്കിൽ ഭരണത്തിലെത്താൻ കഴിയുമായിരുന്നു. ഡൽഹിയിൽ കോൺഗ്രസിന് 15 സീറ്റുകളിൽ ബിജെപിയുടെ ഭൂരിപക്ഷത്തെക്കാൾ വോട്ടുകൾ ലഭിച്ചത് തന്നെ ആപിൻ്റെ ദീർഘവീക്ഷണം ഇല്ലായ്മ യുടെ ലക്ഷണങ്ങളാണ്. രാഷ്ട്രീയത്തിലും കലയിലും ഒന്നും ഒന്നും രണ്ടല്ലെങ്കിലും കോൺഗ്രസുമായി സഹകരിച്ചിരുന്നെങ്കിൽ ഇത്രയും കൂടുതൽ സീറ്റുകൾ ( 48 ) ബി.ജെ.പി ഇത്തവണ നേടില്ലായിരുന്നു.</p>
<p>ആദ്യഘട്ടത്തിൽ കോൺഗ്രസിൻ്റെ പിന്തുണയോടെ ഡൽഹി ഭരിച്ച പാർട്ടി പിന്നീട് അവരെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞു. ബി. ജെ. പി യേക്കാൾ കോൺഗ്രസ്സായിരുന്നു മുഖ്യശത്രു എന്ന തോന്നലാണ് പലപ്പോഴും ആപ് ഉയർത്തിവിട്ടത്. ബദൽ രാഷ്ട്രീയം എന്ന പ്രതീക്ഷയെയാണ് സത്യത്തിൽ ആപ് തച്ചു തകർത്തിരിക്കുന്നത്.<br />
ബി.ജെ പി ക്കെതിരായ ജനമുന്നേറ്റത്തെയും. ഏതൊരു വ്യക്തിക്കും വേണ്ടത് അടിസ്ഥാനപരമായി വ്യക്തിത്വമാണ്. അഥവാ സ്വത്വബോധം . 13 വർഷത്തിന് ശേഷമാണെങ്കിലും പാർട്ടിയെയും കെരിവാളിനെയും ജനം തിരിച്ചറിഞ്ഞിരിക്കുന്നു. ഇനി സ്വന്തം ഭാവി തീരുമാനിക്കേണ്ടത് കെജ്രിവാൾ മാത്രമാണ്. അതിന് അദ്ദേഹം തയ്യാറാകുമോ എന്നാണ് ഇന്ത്യയുടെ നവകാല രാഷ്ട്രീയം ഉന്നയിക്കുന്ന പ്രധാന ചോദ്യം. ഇനിയെങ്കിലും ആരാണ് , മുഖ്യശത്രു , എന്താണ് കാര്യപരിപാടി എന്ന് തിരിച്ചറിയുകയും ആയത് പ്രഖ്യാപിക്കുകയുമാണ് കെജ്രിവാളിന് മുന്നിലെ ഒന്നാമത്തെ വിഷയം , രണ്ടാമത്തെ പാഠവും !</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhis-second-lesson.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താന്&#x200d; കുഴിച്ച കുഴിയില്&#x200d; താന്&#x200d; തന്നെ</title>
		<link>https://www.chandrikadaily.com/he-himself-is-in-the-hole-he-dug.html</link>
					<comments>https://www.chandrikadaily.com/he-himself-is-in-the-hole-he-dug.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 09 Feb 2025 06:27:49 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[AAP]]></category>
		<category><![CDATA[aravind kejariwal]]></category>
		<category><![CDATA[editorial]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329148</guid>

					<description><![CDATA[EDITORIAL
]]></description>
										<content:encoded><![CDATA[<p>വര്&#x200d;ഷം 2011 ഡല്&#x200d;ഹിയും കേന്ദ്രവും കോണ്&#x200d;ഗ്രസ് ഭരിക്കുന്ന കാലം. ബി.ജെ.പി ഐ.ടി സെല്ലിന് വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയും സാമൂഹിക മാധ്യമങ്ങളും സ്വന്തമാവാത്ത അക്കാലത്ത് കോണ്&#x200d;ഗ്രസിനെ ഇറക്കാന്&#x200d; എന്തുണ്ട് വഴി എന്ന ആലോചനയില്&#x200d; നിന്നാണ് ആര്&#x200d;.എസ്.എസിന്റെ തിങ്ക്ടാങ്കായ ബുദ്ധിജീവികളുടെ കൂട്ടായ്മയായ വിവേകാനന്ദ ഫൗണ്ടേഷന്റെ ആശീര്&#x200d;വാദത്തോടെ &#8216;ഇന്ത്യ എഗെയ്ന്&#x200d;സ്റ്റ് കറപ്ഷന്&#x200d;&#8217; എന്ന സംഘടന ഒരു പ്രക്ഷോഭവുമായി എത്തുന്നത്. ഇന്ത്യ എഗെയ്ന്&#x200d;സ്റ്റ് കറപ്ഷന്&#x200d; എന്ന സംഘടനയുടെ മുഖമായി വിവേകാനന്ദ ഫൗണ്ടേഷന്&#x200d; മുന്നില്&#x200d; നിര്&#x200d;ത്തിയ ആളുടെ പേര് അരവിന്ദ് കേജരിവാള്&#x200d; എന്നായി രുന്നു. വിവേകാനന്ദ ഫൗണ്ടേഷന് അന്ന് നേത്യത്വം നല്&#x200d;കിയ വ്യക്തിയും ഇന്ന് രാജ്യത്തിന് സുപരി ഡോവല്&#x200d;, പദവി ദേശീയ സുരക്ഷാ ഉപദേഷ്ടാവ്. യു.പി.എ സര്&#x200d;ക്കാരിനെ താഴെയിറക്കാനുള്ള പോരാട്ടത്തില്&#x200d; ആര്&#x200d;.എസ്.എസിന്റെ ആയുധമായി മുന്നില്&#x200d; നിര്&#x200d;ത്തിയ ചാവേറായിരുന്നു അരവിന്ദ് കേജ്രിവാള്&#x200d;. രാജ്യത്തെ മുഖ്യ മതേതര പാര്&#x200d;ട്ടിയുടെ ഭരണത്തില്&#x200d; ജനോപകാരപ്രദമായ ഒരുപാട് പദ്ധതികള്&#x200d; പച്ചപിടിച്ചു തുടങ്ങിയതോടെ ഇനി ഭരണം സ്വപ്നം കാണാനാവില്ലെന്ന് കരുതിയേടത്ത് നിന്നും ആരോപണങ്ങള്&#x200d; ഒന്നിന് പിന്നാലെ മറ്റൊന്നായി ഇന്ത്യ എഗെയ്ന്&#x200d;സ്റ്റ് കറപ്ഷനിലൂടെ പുറത്തേക്ക് വന്നു.</p>
<p>ലോക്പാല്&#x200d; കൊണ്ടുവരണമെന്നാവശ്യപ്പെട്ട് രാംലീല മൈതാനത്ത് അണ്ണാഹസാരെയ്ക്കൊപ്പം നടത്തിയ നാടകത്തിന്റെ അനന്തര ഫലമാണ് ഇന്ന് മോദിയുടെ നേതൃത്വത്തില്&#x200d; ഹിന്ദുത്വ അജണ്ടകള്&#x200d;ക്കനുസരിച്ച് നടക്കുന്ന കേന്ദ്രഭരണം. അധിക അവകാശവാദങ്ങള്&#x200d; കൊണ്ട് കോണ്&#x200d;ഗ്രസിനെ ആക്ഷേപിക്കലായിരുന്നു അക്കാലത്ത് കെജ്രിവാളിന്റേയും അദ്ദേഹം പില്&#x200d;ക്കാലത്ത് രൂപം നല്&#x200d;കിയ ആംആദ്മി പാര്&#x200d;ട്ടിയുടേയും മുഖ്യപണി. ആരോപണ കുന്തമുനകളെല്ലാം കോണ്&#x200d; ഗ്രസിനെതിരെ ഒളിഞ്ഞും തെളിഞ്ഞും തിരിച്ചു വിടുന്നതില്&#x200d; മിടുക്ക് കാണിച്ച കൗശലക്കാരനെ വെച്ച് ബി.ജെ.പി പതിയെ ഗ്രൗണ്ടില്&#x200d; കാലുറപ്പിച്ചുവെന്ന് പറയാം. പിന്നീട് കെജ്രിവാള്&#x200d; ആം ആദ്മി പാര്&#x200d;ട്ടി രൂപീകരിച്ചു. അഴിമതിക്കെതിരെ എന്ന വ്യാജേന കെട്ടിപ്പൊക്കിയ പാര്&#x200d;ട്ടി പ്രധാനമായും ലക്ഷ്യമിട്ടത് കോണ്&#x200d;ഗ്രസിനെ തന്നെ. 13 വര്&#x200d;ഷങ്ങള്&#x200d;ക്ക് മുന്&#x200d;പ് പേരിലും പ്രവൃത്തിയിലും സാധാരണക്കാര്&#x200d;ക്ക് ഒപ്പമെന്ന് പ്രഖ്യാപിച്ച് നിലവില്&#x200d; വന്നൊരു പാര്&#x200d;ട്ടി നേതാവായി ജന്&#x200d;ലോക് പാല്&#x200d; ബില്ലിനായി ഡല്&#x200d;ഹിയില്&#x200d; സമരത്തിനിറങ്ങയ അണ്ണാ ഹസാരെയുടെ ബുദ്ധികേന്ദ്രമായിരുന്ന അരവിന്ദ് കെജ്രിവാള്&#x200d; ഇന്&#x200d;കം ടാക്സ് ജോയിന്റ് കമ്മിഷണര്&#x200d; സ്ഥാനമുപേക്ഷിച്ചിറങ്ങിയ കെജ്രിവാളിന് കൂട്ടായി മനീഷ് സിസോദിയ ഉള്&#x200d;പ്പടെ പ്രഫഷണലുകളുടെ നീണ്ട നിര. 2012 നവംബര്&#x200d; 25നു പാര്&#x200d;ട്ടി നിലവില്&#x200d; വന്നു, ഡല്&#x200d;ഹിയിലെ കോണ്&#x200d;സ്റ്റിറ്റിയൂഷന്&#x200d; ക്ലബില്&#x200d; വച്ചായിരുന്നു പാര്&#x200d;ട്ടി രൂപവത്കരണം. അഴിമതിക്കെതിരായ കുരിശുയുദ്ധമായിരുന്നു പാര്&#x200d;ട്ടിയുടെ മുഖമുദ്ര. വിലക്കയറ്റം, സ്ത്രീസുരക്ഷ, വികസനം അങ്ങിനെ ജനകിയ വിഷയങ്ങള്&#x200d; മുന്&#x200d;നിര്&#x200d;ത്തി പ്രക്ഷോഭം കടുപ്പിച്ചു ഇവര്&#x200d; ഒപ്പമുണ്ടാകുമെന്ന് ഡല്&#x200d;ഹി ജനതയും വിശ്വസിച്ചതോടെ ആം ആദ്മി പാര്&#x200d;ട്ടിയുടെ കരങ്ങളിലേക്ക് അധികാരവുമെത്തി.</p>
<p>തുടര്&#x200d;ച്ചയായി 15 വര്&#x200d;ഷം ഡല്&#x200d;ഹി ഭരിച്ച കോണ്&#x200d;ഗ്രസിന്റെ അസ്ഥിവാരമിളക്കിയായിരുന്നു ആപ്പിന്റെ പടയോട്ടം. ഡല്&#x200d;ഹിയില്&#x200d; ഷില ദീക്ഷിതിനെ അധികാരത്തില്&#x200d; നിന്നും താഴെ ഇറക്കി മുഖ്യമന്ത്രിക്കസേരയില്&#x200d; കെജ്രിവാളെത്തി. ബി.ജെ.പിയുടെ ബി ടീമെന്ന ചീത്തപ്പേര് മാറ്റാനായി പിന്നീട് ഇടത് പാര്&#x200d;ട്ടികളുമായി ചേര്&#x200d;ന്ന് കോണ്&#x200d;ഗ്രസിനെതിരെ മുന്നണിയുണ്ടാക്കാനായി ശ്രമം. അപ്പോഴും ബിജെപിയായിരുന്നില്ല ആംആദ്മി പാര്&#x200d;ട്ടിയുടെ ശത്രു. കൊണ്ടു നടന്നതും നീയേ ചാപ്പാ&#8230; എന്നു പറഞ്ഞ പോലെ ബി.ജെ.പി തങ്ങള്&#x200d;ക്ക് മുകളിലേക്ക് ആപിന്റെ കൊമ്പ് വളരാന്&#x200d; തുടങ്ങിയതോടെ അത് വെട്ടാനായി ആപ് നേതാക്കള്&#x200d;ക്കെതിരെ ഒന്നിന് പിറകെ മറ്റൊന്നായി കേസുകള്&#x200d; ചാര്&#x200d;ത്തി. കാലിനടിയിലെ മണ്ണ് ചോര്&#x200d;ന്നു പോകുന്നുവെന്ന് തിരിച്ചറിഞ്ഞ കെജ്രിവാളും സംഘവും ഒടുവില്&#x200d; മതേതര ചേരിയായ ഇന്ത്യ സഖ്യത്തിനൊപ്പം വരാന്&#x200d; നിര്&#x200d;ബന്ധിതനായി. നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി പ്രതിരോധത്തിലായ ഇടങ്ങളിലെല്ലാം മുസ്ലിം വോട്ടുകള്&#x200d; ഭിന്നിപ്പിക്കാന്&#x200d; അസദുദ്ദീന്&#x200d; ഉവൈസി സ്ഥാനാര്&#x200d;ത്ഥികളെ ഇറക്കി മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങള്&#x200d; ബി.ജെ.പിയുടെ താലത്തില്&#x200d; വെച്ചു കൊടുക്കുന്നത് പോലെ ഒളിഞ്ഞും തെളി ഞ്ഞും കോണ്&#x200d;ഗ്രസിനെ മാന്തുക എന്നത് കെജ്രിവാളിന് സുഖമുള്ള പരിപാടിയായിരുന്നു. മുമ്പ് കോണ്&#x200d;ഗ്രസിനെ താഴെ ഇറക്കാന്&#x200d; മഹാരാഷ്ട്രയില്&#x200d; നിന്നും ഇറക്കിയ അണ്ണാ ഹസാരെ ബിജെപിക്ക് ഓശാന പാടി പതിറ്റാണ്ടുകളുടെ മൗനത്തിന് ശേഷം ഇന്നലെ കെജ്രിവാള്&#x200d; ഡല്&#x200d;ഹിയില്&#x200d; പരാജയപ്പെട്ടതോടെ വീണ്ടും വാ തുറന്നത് കാലത്തിന്റെ കാവ്യനിതിയാണെന്ന് പറയാം. ആം ആദ്മി പാര്&#x200d;ട്ടിക്ക് സംഭവിച്ച സ്വാഭാവിക ചരമം എന്നതിനപ്പുറം ഡല്&#x200d;ഹിയിലെ കെജ്‌രിവാളിന്റെ പതനത്തിന് വലിയ കാര്യമൊന്നുമില്ല. മാധ്യമ പരിലാളനയും പണത്തിന്റെ ലഭ്യതയും കോര്&#x200d;പറേറ്റ് പിന്തുണയും ബി.ജെ.പിക്ക് വോട്ടുകള്&#x200d; പണം വിതറി വാങ്ങാനാവുമെന്ന് പലവുരു തെളിയിച്ചതിനാല്&#x200d; ഇതിനൊപ്പം വര്&#x200d;ഗീയത കൂടി മേമ്പൊടി ചേര്&#x200d;ത്താല്&#x200d; സ്വന്തം ബി ടീമിനെ താഴെ ഇറക്കാന്&#x200d; വലിയ പണിയൊന്നും വേണ്ടതില്ല. ആംആദ്മി പാര്&#x200d;ട്ടിക്കും കെജ്‌രിവാളിനും ഇനി കൊടിയ പരീക്ഷണ കാലമാണ്. പാര്&#x200d;ട്ടിയുടെ സ്വന്തം തട്ടകത്തില്&#x200d; തന്നെ വീണതിനാല്&#x200d; ദേശീയ പാര്&#x200d;ട്ടിയാവാനുള്ള ഓട്ടം തല്&#x200d;ക്കാലത്തേക്കെങ്കിലും അവസാനിപ്പിക്കേണ്ടി വരും. ഇനി പഞ്ചാബില്&#x200d; ഉപ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തില്&#x200d; കെജ്രിവാളിനെ ഇറക്കി മുഖ്യമന്ത്രിയാക്കുമോ അതോ നേതാക്കളെല്ലാം തോറ്റ പാര്&#x200d;ട്ടിയിലെ അവശേഷിക്കുന്ന എം.എല്&#x200d;.എമാര്&#x200d; മറുകണ്ടം ചാടുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. ഇത്തവണ ഡല്&#x200d;ഹിയില്&#x200d; ആപിനോട് സഖ്യത്തിനായി കോണ്&#x200d;ഗ്രസ് ആവശ്യമുന്നയിച്ചിരുന്നതാണ്. എന്നാല്&#x200d; ഒറ്റക്കാല്ലാതെ മത്സരത്തിനില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു. അതായത് സ്വയം കുഴിച്ച കുഴിയില്&#x200d; വീണതാണ് ആപ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/he-himself-is-in-the-hole-he-dug.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യ തലസ്ഥാനം ഇന്ന് പോളിങ് ബൂത്തിലേക്ക്; 70 മണ്ഡലങ്ങളിലായി ജനവിധി തേടുന്നത് 699 സ്ഥാനാര്&#x200d;ഥികള്&#x200d;</title>
		<link>https://www.chandrikadaily.com/national-capital-goes-to-polling-booth-today-699-candidates-are-seeking-election-in-70-constituencies.html</link>
					<comments>https://www.chandrikadaily.com/national-capital-goes-to-polling-booth-today-699-candidates-are-seeking-election-in-70-constituencies.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 05 Feb 2025 01:18:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[AAP]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[Delhi assembly election]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328699</guid>

					<description><![CDATA[1.56 കോടി വോട്ടര്&#x200d;മാരുള്ള സംസ്ഥാനത്ത് 13,766 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി ഇന്ന് പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 70 സീറ്റുകളിലായി 699 സ്ഥാനാര്&#x200d;ഥികളാണ് ജനവിധി തേടുന്നത്. 1.56 കോടി വോട്ടര്&#x200d;മാരുള്ള സംസ്ഥാനത്ത് 13,766 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അരവിന്ദ് കെജ്‌രിവാള്&#x200d;, രാഹുല്&#x200d; ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്&#x200d; അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു സംസ്ഥാനത്ത് നടന്നത്. അധികാര തുടര്&#x200d;ച്ച ലക്ഷ്യം വെച്ച് ആം ആദ്മി പാര്&#x200d;ട്ടി പോരാട്ടത്തിന് ഇറങ്ങുന്നത്.</p>
<p>ശക്തമായ ത്രികോണമത്സരം നടക്കുന്ന ഡല്&#x200d;ഹിയില്&#x200d; വന്&#x200d; വിജയം ആവര്&#x200d;ത്തിക്കാനാണ് ആം ആദ്മി പാര്&#x200d;ട്ടിയുടെ ശ്രമം. അട്ടിമറിയാണ് കോണ്&#x200d;ഗ്രസും ബിജെപിയും ലക്ഷ്യം വയ്ക്കുന്നത്. അതേസമയം അരവിന്ദ് കെജ്‌രിവാള്&#x200d; എന്ന ഒറ്റ വ്യക്തിയില്&#x200d; കേന്ദ്രീകരിച്ച് ആയിരുന്നു ആം ആദ്മി പാര്&#x200d;ട്ടിയുടെ പ്രചാരണം. സൗജന്യ പ്രഖ്യാപനങ്ങള്&#x200d; തന്നെയായിരുന്നു ആം ആദ്മി പാര്&#x200d;ട്ടിയുടെ പ്രചാരണ ആയുധം. യമുനയില്&#x200d; ബിജെപി വിഷം കലര്&#x200d;ത്തുന്നു എന്നതടക്കമുള്ള ഗൗരവതരമായ നിരവധി ആരോപണങ്ങള്&#x200d; കെജ്‌രിവാള്&#x200d; ഉയര്&#x200d;ത്തി.</p>
<p>മദ്യനയ അഴിമതി, കെജ്‌രിവാളിന്റെ ആഡംബര ബംഗ്ലാവ് തുടങ്ങിയ ആരോപണങ്ങള്&#x200d; ഉയര്&#x200d;ത്തുകയും, കൂടുതല്&#x200d; സൗജന്യ വാഗ്ദാനങ്ങള്&#x200d; പ്രഖ്യാപിച്ചും ആണ് കോണ്&#x200d;ഗ്രസും ബിജെപിയും ആം ആദ്മി പാര്&#x200d;ട്ടിയെ നേരിട്ടത്. ഇതിന് പുറമേ ബജറ്റിലെ ആദായനികുതി ഇളവ് പ്രഖ്യാപനം ഡല്&#x200d;ഹിയിലെ വോട്ടര്&#x200d;മാരെ സ്വാധീനിച്ച പ്രതീക്ഷയിലാണ് ബിജെപി. അതേസമയം ദലിത് ന്യൂനപക്ഷ വോട്ടുകള്&#x200d; ലക്ഷ്യമിട്ടാണ് കോണ്&#x200d;ഗ്രസ് മുന്നോട്ടുപോയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/national-capital-goes-to-polling-booth-today-699-candidates-are-seeking-election-in-70-constituencies.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആംആദ്മിക്ക് വന്&#x200d; തിരിച്ചടി; ഡല്&#x200d;ഹിയില്&#x200d; 7 സിറ്റിങ് എംഎല്&#x200d;എമാര്&#x200d; രാജിവെച്ചു</title>
		<link>https://www.chandrikadaily.com/massive-setback-for-aam-aadmi-party-7-sitting-mlas-resigned-in-delhi.html</link>
					<comments>https://www.chandrikadaily.com/massive-setback-for-aam-aadmi-party-7-sitting-mlas-resigned-in-delhi.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 31 Jan 2025 13:54:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AAP]]></category>
		<category><![CDATA[Delhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328208</guid>

					<description><![CDATA[അരവിന്ദ് കെജ്രിവാളിലും പാര്&#x200d;ട്ടിയിലുമുള്ള വിശ്വാസം നഷ്ടമായെന്ന് അറിയിച്ച് എംഎല്&#x200d;എമാര്&#x200d;  കൂട്ട രാജിവെക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ആംആദ്മി പാര്&#x200d;ട്ടിക്ക് വന്&#x200d; തിരിച്ചടി. ഡല്&#x200d;ഹിയില്&#x200d; 7 സിറ്റിങ് എംഎല്&#x200d;എമാര്&#x200d; രാജിവെച്ചു. അരവിന്ദ് കെജ്രിവാളിലും പാര്&#x200d;ട്ടിയിലുമുള്ള വിശ്വാസം നഷ്ടമായെന്ന് അറിയിച്ച് എംഎല്&#x200d;എമാര്&#x200d; ഒരേ ദിവസം കൂട്ട രാജിവെക്കുകയായിരുന്നു.</p>
<p>ഭാവന ഗൗര്&#x200d;, രോഹിത് മെഹറൗലിയ, രാജേഷ് ഋഷി, മഥന്&#x200d; ലാല്&#x200d;, നരേഷ് യാദവ്, പവന്&#x200d; ശര്&#x200d;മ്മ, ബി എസ് ജൂന്&#x200d; എന്നിവരാണ് രാജിവെച്ചത്. ഈ തെരഞ്ഞെടുപ്പില്&#x200d; സീറ്റ് നിഷേധിച്ചതോടെ നേതാക്കള്&#x200d;ക്ക് ആം ആദമി പാര്&#x200d;ട്ടി വിടാന്&#x200d; പ്രേരണയായി. പാര്&#x200d;ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്ന് പാര്&#x200d;ട്ടി വിട്ട എംഎല്&#x200d;എമാര്&#x200d; രാജി കത്തില്&#x200d; പറയുന്നു. അതേസമയം ആംആദ്മി പാര്&#x200d;ട്ടി ഈ വിഷയത്തില്&#x200d; ഇതുവരെ പ്രതികരിക്കാന്&#x200d; തയ്യാറായിട്ടില്ല.</p>
<p>ഭൂപീന്ദര്&#x200d; സിങ് ജൂണിന്റേതായി പുറത്തുവന്ന രാജി പ്രസ്താവനയ്ക്ക് പിന്നാലെ മറ്റ് ആറുപേരും പാര്&#x200d;ട്ടിയില്&#x200d; നിന്ന് രാജിവെക്കുന്നുവെന്ന വിവരം പുറത്തുവിടുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുണ്ടായ കൂട്ടരാജി എഎപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/massive-setback-for-aam-aadmi-party-7-sitting-mlas-resigned-in-delhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിയും എ.എ.പിയും വോട്ട് ബാങ്ക് രാഷ്ട്രീയത്തില്&#x200d; മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു: വിനേഷ് ഫോഗട്ട്‌</title>
		<link>https://www.chandrikadaily.com/bjp-and-aap-focus-only-on-vote-bank-politics-vinesh-phogat.html</link>
					<comments>https://www.chandrikadaily.com/bjp-and-aap-focus-only-on-vote-bank-politics-vinesh-phogat.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 17 Jan 2025 15:37:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[AAP]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Vinesh Phogat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326125</guid>

					<description><![CDATA[ബി.ജെ.പി മൂന്ന് കേന്ദ്ര കാര്&#x200d;ഷിക നിയമങ്ങള്&#x200d; കൊണ്ടുവന്നപ്പോള്&#x200d; അരവിന്ദ് കെജ്‌രിവാളാണ് അതിന് ആദ്യം അനുമതി നല്&#x200d;കിയത്. അവര്&#x200d; കര്&#x200d;ഷകര്&#x200d;ക്കും ജാട്ടുകള്&#x200d;ക്കും ദളിതര്&#x200d;ക്കും എതിരാണ്.]]></description>
										<content:encoded><![CDATA[<p>ബി.ജെ.പിയും ആം ആദ്മി പാര്&#x200d;ട്ടിയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കോണ്&#x200d;ഗ്രസ് നേതാവും ഹരിയാന എം.എല്&#x200d;.എയുമായ വിനേഷ് ഫോഗട്ട്.</p>
<p>രാജ്യത്തെ ഏറ്റവും പഴയ രാഷ്ട്രീയ പാര്&#x200d;ട്ടി മാത്രമാണ് ജനങ്ങള്&#x200d;ക്ക് നല്&#x200d;കിയ വാഗ്ദാനങ്ങള്&#x200d; നിറവേറ്റുന്നതെന്നും ജാട്ട് ഒ.ബി.സി സംവരണം തലസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയത് മുന്&#x200d; ഡല്&#x200d;ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ആണെന്നും വിനേഷ് ഫോഗട്ട് വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞു.</p>
<p>&#8216;കോണ്&#x200d;ഗ്രസ് എല്ലായ്‌പ്പോഴും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്&#x200d;ക്കും ഒപ്പം നിന്നു. ബി.ജെ.പി മൂന്ന് കേന്ദ്ര കാര്&#x200d;ഷിക നിയമങ്ങള്&#x200d; കൊണ്ടുവന്നപ്പോള്&#x200d; അരവിന്ദ് കെജ്‌രിവാളാണ് അതിന് ആദ്യം അനുമതി നല്&#x200d;കിയത്. അവര്&#x200d; കര്&#x200d;ഷകര്&#x200d;ക്കും ജാട്ടുകള്&#x200d;ക്കും ദളിതര്&#x200d;ക്കും എതിരാണ്. അവര്&#x200d; വോട്ട് ബാങ്ക് രാഷ്ട്രീയത്തില്&#x200d; മാത്രം മുഴുകുന്നു,&#8217; വിനേഷ് ഫോഗട്ട് പറഞ്ഞു.</p>
<p>ഹരിയാനയില്&#x200d; ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്&#x200d;ട്ടി സ്ത്രീകള്&#x200d;ക്ക് പ്രതിമാസം 2,100 രൂപ നല്&#x200d;കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്&#x200d; നിയമസഭാ തെരഞ്ഞെടുപ്പ് നടന്നിട്ട് മൂന്ന് മാസമായി പക്ഷെ വാഗ്ദാനം ഇതുവരെയും നാടന്നിട്ടില്ല .</p>
<p>ആം ആദ്മി പാര്&#x200d;ട്ടി എല്ലാ സ്ത്രീകള്&#x200d;ക്കും പ്രതിമാസം 1000 രൂപ നല്&#x200d;കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും വിനേഷ് ഫോഗട്ട് പറഞ്ഞു. എന്നാല്&#x200d; പഞ്ചാബില്&#x200d; പാര്&#x200d;ട്ടി അധികാരത്തില്&#x200d; വന്ന് മൂന്ന് വര്&#x200d;ഷമായിട്ടും വാഗ്ദാനങ്ങള്&#x200d; പാലിക്കപ്പെട്ടിട്ടില്ലെന്നും അവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>കോണ്&#x200d;ഗ്രസാകട്ടെ, എല്ലാ സംസ്ഥാനങ്ങളിലും നല്&#x200d;കിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയിട്ടുണ്ട്, ദല്&#x200d;ഹിക്കാര്&#x200d;ക്ക് വികസനം വേണമെങ്കില്&#x200d;, അവരുടെ വാഗ്ദാനങ്ങള്&#x200d; പാലിക്കുന്ന പാര്&#x200d;ട്ടിയില്&#x200d; അവര്&#x200d; വീണ്ടും വിശ്വാസം അര്&#x200d;പ്പിക്കണമെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-and-aap-focus-only-on-vote-bank-politics-vinesh-phogat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആം ആദ്മി പദയാത്രയ്ക്കിടെ അരവിന്ദ് കെജ്‌രിവാളിനു നേരെ ആക്രമണം</title>
		<link>https://www.chandrikadaily.com/attack-on-arvind-kejriwal-during-aam-aadmi-padayatra.html</link>
					<comments>https://www.chandrikadaily.com/attack-on-arvind-kejriwal-during-aam-aadmi-padayatra.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 30 Nov 2024 15:00:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AAP]]></category>
		<category><![CDATA[aravind kejriwal]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319764</guid>

					<description><![CDATA[പ്രചാരണത്തിനെത്തിയ കെജ്‌രിവാളിന്റെ മുഖത്ത് യുവാവ് ദ്രാവകമൊഴിക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി മുന്&#x200d; മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു നേരെ ആക്രമണം. ഡല്&#x200d;ഹിയിലെ ഗ്രേറ്റര്&#x200d; കൈലാഷ് ഏരിയയില്&#x200d; പദയാത്രയ്ക്കിടെയാണ് കെജ്‌രിവാളിനു നേരെ ആക്രമണമുണ്ടായത്. ഇന്ന് പ്രചാരണത്തിനെത്തിയ കെജ്‌രിവാളിന്റെ മുഖത്ത് യുവാവ് ദ്രാവകമൊഴിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാര്&#x200d; ഉടനടി ഇടപെട്ടതാണ് കെജ്രിവാളിന് രക്ഷയായത്. കെജ്‌രിവാളിന്റെ സുരക്ഷാ ചുമതലയില്&#x200d; ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്&#x200d; ഇയാളെ പിടികൂടി.</p>
<p>സംഭവത്തിന് പിന്നാലെ എഎപി ദില്ലിയിലെ ക്രമസമാധാനം നഷ്ടപ്പെട്ടതിനെ വിമര്&#x200d;ശിച്ച് രംഗത്ത് വന്നു. ബിജെപി നേതാക്കള്&#x200d; ഡല്&#x200d;ഹിയിലുടനീളം റാലികള്&#x200d; നടത്തുന്നുണ്ടെന്നും അവര്&#x200d; ഒരിക്കലും ആക്രമിക്കപ്പെടുന്നില്ലെന്നും എഎപി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. ബിജെപി നിരന്തരം അരവിന്ദ് കെജ്രിവാളിനെ ആക്രമിക്കുകയാണ്. നാഗോലയിലും ഛാത്തര്&#x200d;പൂരിലും കെജ്രിവാള്&#x200d; ആക്രമിക്കപ്പെട്ടു. വിഷയത്തില്&#x200d; കേന്ദ്രസര്&#x200d;ക്കാറും ആഭ്യന്തരമന്ത്രിയും ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി നേതൃത്വം നല്&#x200d;കുന്ന കേന്ദ്രസര്&#x200d;ക്കാര്&#x200d; നിരന്തരമായി പരാജയപ്പെടുകയാണെന്നും എ.എ.പി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attack-on-arvind-kejriwal-during-aam-aadmi-padayatra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അവകാശം അനുസരിച്ച് കെജ്‌രിവാളിന് വസതി നല്&#x200d;കണം, വീട് നല്&#x200d;കാന്&#x200d; ആവശ്യപ്പെടും: ആം ആദ്മി പാര്&#x200d;ട്ടി</title>
		<link>https://www.chandrikadaily.com/kejriwal-should-be-given-residence-as-per-right-will-be-asked-to-provide-house-aam-aadmi-party.html</link>
					<comments>https://www.chandrikadaily.com/kejriwal-should-be-given-residence-as-per-right-will-be-asked-to-provide-house-aam-aadmi-party.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 20 Sep 2024 10:26:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AAP]]></category>
		<category><![CDATA[aravind kejriwal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310158</guid>

					<description><![CDATA[ദേശീയ പാര്&#x200d;ട്ടി പദവി ലഭിച്ചിട്ടും നിയമ പോരാട്ടങ്ങള്&#x200d;ക്കൊടുവിലാണ് ആം ആദ്മി പാര്&#x200d;ട്ടിക്ക് ആസ്ഥാനം ലഭിച്ചതെന്നും അവകാശം അനുസരിച്ച് കെജ്‌രിവാളിന് വസതി നല്&#x200d;കണമെന്നും ചദ്ദ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>അവകാശം അനുസരിച്ച് കെജ്‌രിവാളിന് വസതി നല്&#x200d;കണം, വീട് നല്&#x200d;കാന്&#x200d; ആവശ്യപ്പെടുമെന്ന് ആം ആദ്മി പാര്&#x200d;ട്ടി എം പി രാഘവ് ചദ്ദ വാര്&#x200d;ത്ത സമ്മേളനത്തില്&#x200d; പറഞ്ഞു. ദേശീയ പാര്&#x200d;ട്ടി പദവി ലഭിക്കുന്ന പാര്&#x200d;ട്ടികള്&#x200d;ക്ക്, പാര്&#x200d;ട്ടി ആസ്ഥാനവും, പാര്&#x200d;ട്ടി അധ്യക്ഷന് ഒരു താമസസ്ഥലവും നല്&#x200d;കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>ദേശീയ പാര്&#x200d;ട്ടി പദവി ലഭിച്ചിട്ടും നിയമ പോരാട്ടങ്ങള്&#x200d;ക്കൊടുവിലാണ് ആം ആദ്മി പാര്&#x200d;ട്ടിക്ക് ആസ്ഥാനം ലഭിച്ചതെന്നും അവകാശം അനുസരിച്ച് കെജ്‌രിവാളിന് വസതി നല്&#x200d;കണമെന്നും ചദ്ദ പറഞ്ഞു. ബിജെപി അധ്യക്ഷന്&#x200d; ജെപി നദ്ദയ്ക്ക് സര്&#x200d;ക്കാര്&#x200d; വസതി നല്&#x200d;കിയിട്ടുണ്ടെന്നും ബിഎസ്പി അധ്യക്ഷ മായാവതിക്കും സിപിഎം അടക്കമുള്ള പാര്&#x200d;ട്ടികള്&#x200d;ക്കും വസതി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമ പോരാട്ടങ്ങള്&#x200d;ക്ക് ഇടവക്കാതെ കെജ്‌രിവാളിന് വസതി അനുവദിക്കാന്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; തയ്യാറാകണമെന്ന് ചദ്ദ പറഞ്ഞു.</p>
<p>10 വര്&#x200d;ഷം മുഖ്യമന്ത്രിയായിട്ടും കെജ്‌രിവാളിന് വീടോ സമ്പത്തോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കെജ്‌രിവാള്&#x200d; ഔദ്യോഗിക വസതി ഒഴിയുമെന്നും ഔദ്യോഗികമായി ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഉപേക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. കെജ്‌രിവാളിന് പദവിയിലോ കസേരയിലോ അര്&#x200d;ത്തി ഇല്ലെന്ന് രാജിക്കത്തോടെ വ്യക്തമായെന്നും രാഷ്ട്രീയ നൈതികതയില്&#x200d; വിശ്വസിക്കുന്നയാളാണ് അദ്ദേഹമെന്നും ചദ്ദ പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kejriwal-should-be-given-residence-as-per-right-will-be-asked-to-provide-house-aam-aadmi-party.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അതിഷി മർലേന ഡല്&#x200d;ഹി മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/atishi-marlena-chief-minister-of-delhi1.html</link>
					<comments>https://www.chandrikadaily.com/atishi-marlena-chief-minister-of-delhi1.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 17 Sep 2024 06:28:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AAP]]></category>
		<category><![CDATA[athishi marlena]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309639</guid>

					<description><![CDATA[എഎപി രാഷ്ട്രീയകാര്യ സമിതി ചേര്&#x200d;ന്നാണ് അതിഷിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി: അരവിന്ദ് കെജ്‌രിവാളിന്റെ പിന്&#x200d;ഗാമിയായി അതിഷി മര്&#x200d;ലേന. എഎപി രാഷ്ട്രീയകാര്യ സമിതി ചേര്&#x200d;ന്നാണ് അതിഷിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. മുതിര്&#x200d;ന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ള നേതാക്കള്&#x200d; അതിഷിയെ പിന്തുണച്ചിരുന്നു. ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി മർലേന.</p>
<p>ആംആദ്മി സര്&#x200d;ക്കാരില്&#x200d; വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്. മദ്യനയ അഴിമതി ആരോപണത്തില്&#x200d; അരവിന്ദ് കെജ്‌രിവാളിനെ എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തപ്പോള്&#x200d; ശക്തമായ ഇടപെടലുകളിലൂടെ അതിഷി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൃത്യമായ ഇടവേളകളില്&#x200d; വാര്&#x200d;ത്താസമ്മേളനം നടത്തി കേന്ദ്രസര്&#x200d;ക്കാരിനെതിരെ വിമര്&#x200d;ശനം ഉന്നയിച്ചിരുന്നു.</p>
<p>അരവിന്ദ് കെജ്‌രിവാള്&#x200d; രാജി പ്രഖ്യാപിച്ചതോടെയാണ് ആംആദമിയില്&#x200d; പുതിയ പ്രതിസന്ധി വരുന്നത്. പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ശേഷം വൈകീട്ടോടെ കെജ്‌രിവാള്&#x200d; രാജി സമര്&#x200d;പ്പിക്കുമെന്നാണ് വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/atishi-marlena-chief-minister-of-delhi1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
