<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>abdu rahim &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/abdu-rahim/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 13 Feb 2025 03:50:12 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>abdu rahim &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അബ്ദു റഹീമിന്റെ മോചനത്തിനായി കാതോര്&#x200d;ത്ത് കേരളം; റിയാദിലെ കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കും</title>
		<link>https://www.chandrikadaily.com/kerala-waits-for-abdu-rahims-release-the-court-in-riyadh-will-hear-the-case-again-today.html</link>
					<comments>https://www.chandrikadaily.com/kerala-waits-for-abdu-rahims-release-the-court-in-riyadh-will-hear-the-case-again-today.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 13 Feb 2025 03:50:12 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abdu rahim]]></category>
		<category><![CDATA[saudi arabia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329647</guid>

					<description><![CDATA[സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമാണ് കേസ് തുടര്&#x200d;ച്ചയായി മാറ്റി വെയ്ക്കുന്നതെന്നാണ് അഭിഭാഷകര്&#x200d; നല്&#x200d;കുന്ന വിശദീകരണം.]]></description>
										<content:encoded><![CDATA[<p>സഊദി അറേബ്യയിലെ ജയിലില്&#x200d; കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്&#x200d; റഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ത്യന്&#x200d; സമയം 2 മണിക്കാണ് റിയാദിലെ ക്രിമിനല്&#x200d; കോടതി കേസ് പരിഗണിക്കുക. ഇത് എട്ടാം തവണയാണ് കേസ് കോടതി പരിഗണിക്കുന്നത്. അബ്ദുറഹീമും അഭിഭാഷകരും ഓണ്&#x200d;ലൈന്&#x200d; വഴി കോടതിയില്&#x200d; ഹാജരാകും.</p>
<p>കഴിഞ്ഞ വര്&#x200d;ഷം ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയെങ്കിലും ജയില്&#x200d; മോചനം വൈകുകയാണ്. ഇന്നെങ്കിലും മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമും കുടുംബവും നിയമ സഹായ സമിതിയും.</p>
<p>അതേസമയം സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമാണ് കേസ് തുടര്&#x200d;ച്ചയായി മാറ്റി വെയ്ക്കുന്നതെന്നാണ് അഭിഭാഷകര്&#x200d; നല്&#x200d;കുന്ന വിശദീകരണം. 2006 ലാണ് ഈ കേസിനാസ്പദമായ സംഭവം ഉണ്ടായത്. കഴിഞ്ഞ ജൂലൈ 2 ന് അബ്ദുള്&#x200d; റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചു നല്&#x200d;കിട്ടും മോചനം വൈകുന്നതില്&#x200d; ആശങ്കയും സങ്കടവുമെല്ലാം കുടുംബത്തിനുണ്ട്.</p>
<p>2006 നവംബറില്&#x200d; 26ആം വയസിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവര്&#x200d; വിസയില്&#x200d; റിയാദില്&#x200d; എത്തിയത്. സ്‌പോണ്&#x200d;സര്&#x200d; ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്&#x200d; അല്&#x200d; ഷഹ്രിയുടെ മകന്&#x200d; അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്&#x200d;കിയിരുന്നത് കഴുത്തില്&#x200d; ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു.</p>
<p>2006 ഡിസംബര്&#x200d; 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനില്&#x200d; യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്&#x200d; ട്രാഫിക് സിഗ്‌നല്&#x200d; കട്ട് ചെയ്യാന്&#x200d; ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്&#x200d; ശ്രമിച്ചപ്പോള്&#x200d; അബദ്ധത്തില്&#x200d; കൈ കഴുത്തിലെ ഉപകരണത്തില്&#x200d; തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-waits-for-abdu-rahims-release-the-court-in-riyadh-will-hear-the-case-again-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അബ്ദുറഹീമിന്റെ മോചനം നീളും; ഇന്ന് കോടതി കേസ് പരിഗണിച്ചില്ല</title>
		<link>https://www.chandrikadaily.com/abdur-rahims-release-will-be-extended-the-court-did-not-hear-the-case-today.html</link>
					<comments>https://www.chandrikadaily.com/abdur-rahims-release-will-be-extended-the-court-did-not-hear-the-case-today.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 12 Dec 2024 10:19:10 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abdu rahim]]></category>
		<category><![CDATA[jail]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321499</guid>

					<description><![CDATA[ഇന്ന് ഉച്ചക്ക് 12.30ന് റിയാദ് ക്രിമിനല്&#x200d; കോടതിയില്&#x200d; ചേരാന്&#x200d; നിശ്ചയിച്ച സിറ്റിങ് സാങ്കേതിക കാരണങ്ങളാല്&#x200d; മാറ്റി വെക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>സഊദി  ബാലന്&#x200d; കൊല്ലപ്പെട്ട കേസില്&#x200d; 18 വര്&#x200d;ഷമായി റിയാദിലെ ജയിലില്&#x200d; കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്&#x200d; റഹീമിന്റെ മോചനം ഇനിയും വൈകും. ഇന്ന് ഉച്ചക്ക് 12.30ന് റിയാദ് ക്രിമിനല്&#x200d; കോടതിയില്&#x200d; ചേരാന്&#x200d; നിശ്ചയിച്ച സിറ്റിങ് സാങ്കേതിക കാരണങ്ങളാല്&#x200d; മാറ്റി വെക്കുകയായിരുന്നു.</p>
<p>എല്ലാ കേസുകളുടെയും സിറ്റിങ് തീയതി മാറ്റിയിട്ടുണ്ട്. എന്നാല്&#x200d;, അടുത്ത സിറ്റിങ് തീയതി അറിവായിട്ടില്ല. മോചനവുമായി ബന്ധപ്പെട്ട തുടര്&#x200d;ച്ചയായി നാലാമത്തെ കോടതി സിറ്റിങ്ങാണ് ഇന്ന് നിശ്ചയിച്ചിരുന്നത്. അത് സാങ്കേതിക കാരണങ്ങളാല്&#x200d; മുടങ്ങി.</p>
<p>34 കോടിയിലേറെ ഇന്ത്യന്&#x200d; രൂപ ദിയാധനം നല്&#x200d;കുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്‌തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്&#x200d; തീര്&#x200d;പ്പുണ്ടാവാത്തതിനാല്&#x200d; മോചന കാര്യത്തില്&#x200d; അനിശ്ചിതത്വം തുടര്&#x200d;ന്നിരുന്നു. ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്‌ടോബര്&#x200d; 21നാണ് നടന്നത്. എന്നാല്&#x200d;, ബെഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബെഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു.</p>
<p>തുടര്&#x200d;ന്ന് കഴിഞ്ഞ നവംബര്&#x200d; 17 ന് വധശിക്ഷ ഒഴിവാക്കിയ അതേ ബെഞ്ച് കേസ് പരിഗണിച്ചു. എന്നാല്&#x200d;, വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാല്&#x200d; കൂടുതല്&#x200d; സമയം ആവശ്യപ്പെട്ട് കോടതി ഡിസംബര്&#x200d; എട്ടിലേക്ക് മാറ്റി. ആ തീയതിയില്&#x200d; നടന്ന സിറ്റിങ്ങിലും തീരുമാനമായില്ല. എന്നാല്&#x200d;, പ്രോസിക്യൂഷന്&#x200d; ആവശ്യപ്പെട്ട വിശദീകരണം പ്രതിഭാഗത്തിന് നല്&#x200d;കാനായി. അത് കൂടി പരിശോധിച്ച് വിധി പ്രഖ്യാപനം ഡിസംബര്&#x200d; 12ലേക്ക് മാറ്റുകയായിരുന്നു. ഇന്ന് ചേരുന്ന കോടതിയില്&#x200d;നിന്ന് അന്തിമ വിധിയുണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/abdur-rahims-release-will-be-extended-the-court-did-not-hear-the-case-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതീക്ഷയോടെ റഹീം; കേസിന്റെ വിധി ഇന്ന്‌</title>
		<link>https://www.chandrikadaily.com/hopefully-rahim-the-judgment-of-the-case-is-today.html</link>
					<comments>https://www.chandrikadaily.com/hopefully-rahim-the-judgment-of-the-case-is-today.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 12 Dec 2024 05:13:03 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abdu rahim]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321425</guid>

					<description><![CDATA[ഇന്ത്യൻ സമയം വൈകീട്ട് മൂന്നു മണിയ്ക്കാണ് റിയാദ് ക്രിമിനല്&#x200d; കോടതി വിധി പ്രസ്താവിക്കുക.]]></description>
										<content:encoded><![CDATA[<p>സൗദി പൗരന്റെ മരണത്തെ തുടര്&#x200d;ന്ന് കഴിഞ്ഞ 18 വര്&#x200d;ഷമായി റിയാദിലെ ജയിലില്&#x200d; കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്&#x200d; റഹീമിന്റെ കേസിൽ കോടതി ഇന്ന് വിധി പ്രസ്താവിക്കും. ഇന്ത്യൻ സമയം വൈകീട്ട് മൂന്നു മണിയ്ക്കാണ് റിയാദ് ക്രിമിനല്&#x200d; കോടതി വിധി പ്രസ്താവിക്കുക. ഞായറാഴ്ച നടന്ന സിറ്റിങ്ങിനൊടുവില്&#x200d; വിധി പറയാനായി കോടതി മാറ്റിവെക്കുകയായിരുന്നു.</p>
<p>കഴിഞ്ഞ നവംബര്&#x200d; 17ന് റഹീമിന്റെ മോചനമുണ്ടായേക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി കോടതി കേസ് നീട്ടിവെക്കുകയായിരുന്നു. ഓണ്&#x200d;ലൈനായി നടന്ന സിറ്റിങ്ങില്&#x200d; ജയിലില്&#x200d;നിന്ന് റഹീമും അദ്ദേഹത്തിന്റെ അഭിഭാഷകന്&#x200d; ഒസാമ അല്&#x200d; അമ്പര്&#x200d;, ഇന്ത്യന്&#x200d; എംബസി ഉദ്യോഗസ്ഥന്&#x200d; യൂസഫ് കാക്കാഞ്ചേരി, കുടുംബ പ്രതിനിധി സിദ്ധീഖ് തുവ്വൂര്&#x200d; എന്നിവരും പങ്കെടുത്തിരുന്നു.</p>
<p>ദയാധനം സ്വീകരിച്ചതിന് ശേഷം മരിച്ച സൗദി ബാലന്റെ കുടുംബം മാപ്പ് നല്&#x200d;കാന്&#x200d; തയ്യാറാണെന്ന് റിയാദ് ക്രിമിനല്&#x200d; കോടതിയെ അറിയിച്ചിരുന്നു. ഇതിനെത്തുടര്&#x200d;ന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. ഏറെക്കാലത്തെ അപേക്ഷയ്ക്കുശേഷമാണ് 15 മില്യൺ റിയാൽ (34 കോടി രൂപ) ബ്ലഡ് മണിയായി നൽകിയാൽ അബ്ദുൽ റഹീമിന് മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം അറിയിച്ചത്. റഹിം നിയമ സഹായസമിതിയുടെ നേതൃത്വത്തിൽ ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട ദയാധനം സ്വരൂപിച്ചത്.</p>
<p>2006 നവംബര്&#x200d; 28ന് 26-ാം വയസ്സിലാണ് കോഴിക്കോട് ജില്ലയിലെ ഫറോക്ക് മച്ചിലകത്ത് പീടിയേക്കല്&#x200d; വീട്ടില്&#x200d; അബ്ദുല്&#x200d; റഹീം ഹൗസ് ഡ്രൈവ് വിസയില്&#x200d; റിയാദിലെത്തിയത്. സ്പോണ്&#x200d;സര്&#x200d; ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്&#x200d; അല്&#x200d;ശഹ്രിയുടെ മകന്&#x200d; അനസിനെ പരിചരിക്കലായിരുന്നു ജോലി. കഴുത്തിന് താഴെ ചലനശേഷിയില്ലാത്ത അവസ്ഥയിലായിരുന്നു അനസ്. ഭക്ഷണവും വെള്ളവുമെല്ലാം നല്&#x200d;കിയിരുന്നത് കഴുത്തില്&#x200d; പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. അനസുമായി ഹൈപ്പർമാർക്കറ്റിലേക്ക് വാഹനത്തിൽ പോകുന്നതിനിടെ ട്രാഫിക് സിഗ്നൽ ലംഘിച്ചു പോകണമെന്ന അനസിന്റെ ആവശ്യം നിരസിച്ചതിന്റെ പേരിൽ റഹീമുമായി കുട്ടി വഴക്കിട്ടു.</p>
<p>പിൻസീറ്റിലിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസിലാക്കാൻ തിരിഞ്ഞപ്പോൾ പലതവണ അബ്ദുൽ റഹീമിന്റെ മുഖത്ത് തുപ്പി. തടയാൻ ശ്രമിച്ചപ്പോൾ അബ്ദുൽ റഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണത്തിൽ തട്ടി. ഇതോടെ കുട്ടി ബോധരഹിതനായി.അനസിന്റെ ശബ്ദം കേൾക്കാതിരുന്നപ്പോൾ സംശയം തോന്നി നോക്കിയപ്പോഴാണു ചലനമില്ലാതെ കിടക്കുന്നതു കണ്ടത്. ഭയന്നുപോയ അബ്ദുൽ റഹീം സൗദിയിൽ ജോലി ചെയ്തിരുന്ന ബന്ധു മുഹമ്മദ് നസീറിനെ വിളിച്ചു വിവരം പറഞ്ഞു. പിന്നീട് ഇരുവരും പൊലീസിനെ വിവരമറിയിച്ചു. വിചാരണയെത്തുടർന്ന് അബ്ദുൽ റഹീമിനു വധശിക്ഷയും നസീറിനു പത്തുവർഷം തടവും കോടതി വിധിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hopefully-rahim-the-judgment-of-the-case-is-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റിയാദിലെ ജയിലിലെത്തിയിട്ടും ഉമ്മക്ക് റഹീമിനെ​ നേരിൽ കാണാനായില്ല</title>
		<link>https://www.chandrikadaily.com/even-after-reaching-the-prison-in-riyadh-umm-could-not-meet-rahim-in-person.html</link>
					<comments>https://www.chandrikadaily.com/even-after-reaching-the-prison-in-riyadh-umm-could-not-meet-rahim-in-person.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 07 Nov 2024 17:25:58 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abdu rahim]]></category>
		<category><![CDATA[riyadh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316687</guid>

					<description><![CDATA[നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>സഊദി  അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ ഉമ്മക്ക് നേരിട്ട് കാണാനായില്ല. വീഡിയോ കോൾ വഴി റഹീം ഉമ്മയുമായി സംസാരിച്ചു. നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു.</p>
<p>നിയമ സഹായ സമിതിയുടെ അറിവില്ലാതെ, ചില വ്യക്തികളുടെ സഹായത്തോടെയാണ് റഹീമിന്റെ ജ്യേഷ്ഠനും ഉമ്മയും റിയാദിലെത്തിയത്. മോചനത്തിന് തടസ്സമുണ്ടാകുമെന്ന് കരുതിയാണ് കൂടിക്കാഴ്ചക്ക് തയ്യാറാകാതിരുന്നതെന്ന് നിയമസഹായ സമിതി അറിയിച്ചു.</p>
<p>ഉംറ തീർത്ഥാടനത്തിന് ശേഷം ജയിലിലെത്തി റഹീമിനെ കാണാനായിരുന്നു കുടുംബം കരുതിയിരുന്നത്. റഹീമിന്റെ മോചനം നീണ്ടതോടെയാണ് കുടുംബം സൗദിയിലേക്ക് പോയത്. രണ്ടാഴ്ച മുമ്പ്‌ മോചന ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കോടതി സിറ്റിങ് അനുവദിച്ചിരുന്നെങ്കിലും കേസ് ബെഞ്ച് മാറ്റുകയായിരുന്നു.</p>
<p>വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടത് എന്നാണ് കോടതി അറിയിച്ചത്. വിശദവിവരങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിച്ചു.</p>
<p>ചീഫ് ജസ്റ്റീസിന്റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി റിയാദിലെ റഹീം നിയമ സഹായ സമിതി അറിയിച്ചിരുന്നു. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂർ എന്നിവർ കോടതിയിലെത്തിയിരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തിയായതിനാൽ മോചന ഉത്തരവ് വൈകില്ലെന്ന് പ്രതീക്ഷയിലാണ് സഹായ സമിതി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/even-after-reaching-the-prison-in-riyadh-umm-could-not-meet-rahim-in-person.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അബ്ദുള്&#x200d; റഹീമിന്റെ മോചനത്തിനായി വാദിഭാഗം അഭിഭാഷകന് നല്&#x200d;കാനുള്ള പണമെത്തിച്ചു; മോചനത്തിനുള്ള നടപടിക്രമങ്ങള്&#x200d; ഉടന്&#x200d; ആരംഭിക്കും</title>
		<link>https://www.chandrikadaily.com/the-prosecution-raised-money-to-pay-the-lawyer-for-abdul-rahims-release-the-process-of-release-will-begin-soon.html</link>
					<comments>https://www.chandrikadaily.com/the-prosecution-raised-money-to-pay-the-lawyer-for-abdul-rahims-release-the-process-of-release-will-begin-soon.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 17 May 2024 06:12:31 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[gulf]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abdu rahim]]></category>
		<category><![CDATA[prosecution]]></category>
		<category><![CDATA[release]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297895</guid>

					<description><![CDATA[അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരമാണ് റിയാദിലെ നിയമസഹായ സമിതി അറിയിച്ചിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>സഊദി ജയിലില്&#x200d; കഴിയുന്ന അബ്ദുള്&#x200d; റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വാദിഭാഗം അഭിഭാഷകന് നല്&#x200d;കാനുള്ള പ്രതിഫലം സഊദിയിലെ ഇന്ത്യന്&#x200d; എംബസിയില്&#x200d; എത്തിച്ചു. പണം അഭിഭാഷകന് കൈമാറുന്നതോടെ നടപടിക്രമങ്ങള്&#x200d; ആരംഭിക്കും.</p>
<p>അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരമാണ് റിയാദിലെ നിയമസഹായ സമിതി അറിയിച്ചിരിക്കുന്നത്. മരിച്ച സഊദി പൗരന്റെ അഭിഭാഷകന്&#x200d; ഏഴര ലക്ഷം റിയാല്&#x200d; അബ്ദുറഹീമിന്റെ ഭാഗത്ത് നിന്നും പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നു. ഈ തുക ഇപ്പോള്&#x200d; ഇന്ത്യന്&#x200d; എംബസിയുടെ അക്കൗണ്ടില്&#x200d; എത്തിയതായി നിയമസഹായ സമിതി അറിയിച്ചു. മോചനദ്രവ്യമായ 15 മില്യണ്&#x200d; റിയാലിന്റെ 5% ആണ് ഈ ഏഴര ലക്ഷം റിയാല്&#x200d;. അതായത് 1.66 കോടി രൂപ.</p>
<p>നാട്ടില്&#x200d; നിന്നാണ് ഈ തുക എംബസി അക്കൌണ്ടില്&#x200d; എത്തിയത്. ഇത് രണ്ട് ദിവസത്തിനുള്ളില്&#x200d; അഭിഭാഷകന് കൈമാറും. ഇതോടെ അഭിഭാഷകനുമായി തുടര്&#x200d;നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കരാര്&#x200d; ഒപ്പുവെക്കും. ശേഷം ദിയാധനമായ 34 കോടിരൂപയും എംബസിയുടെ അക്കൌണ്ടിലേക്ക് ട്രാന്&#x200d;സ്ഫര്&#x200d; ചെയ്യുമെന്ന് സമിതി ഭാരവാഹികള്&#x200d; അറിയിച്ചു. മറ്റ് നടപടിക്രമങ്ങളെല്ലാം പുരോഗമിക്കുന്നുണ്ടെന്ന് അബ്ദുറഹീമിന്റെ പവര്&#x200d; ഓഫ് അറ്റോണി റിയാദിലെ പൊതുപ്രവര്&#x200d;ത്തകന്&#x200d; സിദീഖ് തുവ്വൂര്&#x200d; അറിയിച്ചു.</p>
<p>മരിച്ച സഊദി പൗരന്റെ കുടുംബം ദിയാധനം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്കാന്&#x200d; തയ്യാറാണ് എന്നു ഗവര്&#x200d;ണറേറ്റിനെ അറിയിച്ചതായാണ് റിപ്പോര്&#x200d;ട്ട്. ഇതുമായി ബന്ധപ്പെട്ട് എംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്&#x200d; ഗവര്&#x200d;ണറേറ്റ് സന്ദര്&#x200d;ശിക്കുകയും വിഷയങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-prosecution-raised-money-to-pay-the-lawyer-for-abdul-rahims-release-the-process-of-release-will-begin-soon.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോചന ദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്&#x200d;കാന്&#x200d; തയാറാണെന്ന് സൗദി കുടുംബം കോടതിയെ അറിയിച്ചു</title>
		<link>https://www.chandrikadaily.com/the-saudi-family-informed-the-court-that-they-are-ready-to-forgive-abdur-rahim-by-accepting-the-ransom.html</link>
					<comments>https://www.chandrikadaily.com/the-saudi-family-informed-the-court-that-they-are-ready-to-forgive-abdur-rahim-by-accepting-the-ransom.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 29 Apr 2024 08:58:22 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abdu rahim]]></category>
		<category><![CDATA[court]]></category>
		<category><![CDATA[saudi arabia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296304</guid>

					<description><![CDATA[തെറ്റായ പ്രചാരണങ്ങള്&#x200d; ഒഴിവാക്കണമെന്ന് നിയമസഹായ സമിതി]]></description>
										<content:encoded><![CDATA[<p>ജയിലില്&#x200d; കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്&#x200d; തുടരുന്നു. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്&#x200d;കാന്&#x200d; തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്&#x200d; നിന്ന് വിട്ടു നില്&#x200d;ക്കണമെന്ന് റിയാദിലെ നിയമസഹായ സമിതി ആവര്&#x200d;ത്തിച്ച് ആവശ്യപ്പെട്ടു.</p>
<p>സഊദി ജയിലില്&#x200d; കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് റിയാദിലുള്ള ഇന്ത്യന്&#x200d; എംബസിയും നിയമസഹായ സമിതിയും. മോചനദ്രവ്യമായ 34 കോടിരൂപ സ്വരൂപിച്ചതായും അബ്ദുറഹീമിന് മാപ്പ് നല്&#x200d;കണമെന്നും ആവശ്യപ്പെട്ട് അബ്ദുറഹീമിന്റെ അഭിഭാഷകന്&#x200d; നേരത്തെ തന്നെ കോടതിക്കു അപേക്ഷ നല്&#x200d;കിയിരുന്നു. ഇതേത്തുടര്&#x200d;ന്നു മോചനദ്രവ്യം സ്വീകരിച്ച് മാപ്പ് നല്&#x200d;കാന്&#x200d; തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബവും അഭിഭാഷകന്&#x200d; മുഖേന കോടതിയെ അറിയിച്ചു.</p>
<p>തുടര്&#x200d; നടപടിക്രമങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യുന്നതിനായി ഇന്ത്യന്&#x200d; എംബസി പ്രതിനിധിയും നിയമസഹായ സമിതി പ്രതിനിധികളും ഇന്ന് സഊദി കുടുംബത്തിന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തും. നാട്ടില്&#x200d; സ്വരൂപിച്ച 34 കോടി രൂപ സഊദിയിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഇന്ത്യന്&#x200d; എംബസിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് മൂന്നു ദിവസത്തിനകം പണം എത്തിക്കാനാകും എന്നാണ് നിയമസഹായ സമിതിയുടെ പ്രതീക്ഷ.</p>
<p>തുടര്&#x200d;ന്നു കോടതി നല്&#x200d;കുന്ന അക്കൗണ്ടിലേക്ക് ഇന്ത്യന്&#x200d; എംബസി പണം ട്രാന്&#x200d;സ്ഫര്&#x200d; ചെയ്യുകയും മരിച്ച സഊദി ബാലന്റെ കുടുംബത്തിന് കൈമാറുകയും ചെയ്യും. അബ്ദുറഹീമിന് മാപ്പ് നല്&#x200d;കിയതായി സഊദി കുടുംബം രേഖാമൂലം കോടതിയെ അറിയിച്ചാല്&#x200d; മോചനത്തിനുള്ള നടപടിക്രമങ്ങള്&#x200d; ആരംഭിക്കും.</p>
<p>ഒരു മാസത്തിനുള്ളിലെങ്കിലും നടപടിക്രമങ്ങള്&#x200d; പൂര്&#x200d;ത്തിയാക്കി അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്&#x200d; എംബസിയും നിയമസഹായ സമിതിയും. അതേസമയം റഹീമിന്റെ മോചനം, മോചനദ്രവ്യം, കോടതിയിലെ നടപടിക്രമങ്ങള്&#x200d; തുടങ്ങിയവയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണങ്ങളില്&#x200d; നിന്ന് വിട്ടുനില്&#x200d;ക്കണമെന്ന് നിയമസഹായ സമിതി ആവര്&#x200d;ത്തിച്ച് ആവശ്യപ്പെട്ടു. അബ്ദുറഹീം പുറത്തിറങ്ങിയ ശേഷം എല്ലാ സംശയങ്ങള്&#x200d;ക്കും മറുപടി നല്&#x200d;കാമെന്ന നിലപാടിലാണ് സമിതി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-saudi-family-informed-the-court-that-they-are-ready-to-forgive-abdur-rahim-by-accepting-the-ransom.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>34 കോടി ഉയിർപ്പൂക്കൾ (അബ്ദുറഹീമിനായി അഷ്‌റഫിന്റെ 17 പോരാട്ട വർഷങ്ങൾ )</title>
		<link>https://www.chandrikadaily.com/34-crore-resurrections-ashrafs-17-years-of-struggle-for-abdurahim.html</link>
					<comments>https://www.chandrikadaily.com/34-crore-resurrections-ashrafs-17-years-of-struggle-for-abdurahim.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 21 Apr 2024 05:20:28 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[abdu rahim]]></category>
		<category><![CDATA[saudi arabia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295714</guid>

					<description><![CDATA[2006 നവമ്പര്&#x200d; 18. കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്&#x200d; വീട്ടില്&#x200d; പരേതനായ മുല്ല മുഹമ്മദ്കുട്ടിയുടെയും ഫാത്തിമയുടെയും മകന്&#x200d; അബ്ദുറഹീം ഹൗസ് ഡ്രൈവറായി റിയാദിലെ ഷിഫയിലെത്തുന്നത്]]></description>
										<content:encoded><![CDATA[<p><strong>ലുഖ്മാന്&#x200d; മമ്പാട്</strong></p>
<p>കടലോളം സ്വപ്‌നങ്ങളുമായി ഇരുപത്തി മൂന്ന് പിന്നിട്ട മലയാളി ചെറുപ്പക്കാരന്&#x200d; സഊദിയില്&#x200d; വിമാനമിറങ്ങുന്നു. ഹൗസ് ഡ്രൈവറായി ജോലിയില്&#x200d; കയറി മാസം പിന്നിടുമ്പോള്&#x200d; സ്‌പോണ്&#x200d;സറുടെ മകന്റെ മരണം; ജയിലഴിക്കുള്ളിലാവുന്നു. ദേശവും ഭാഷയുമറിയാതെ ദിക്കറ്റ ചിന്തകളുമായി കല്&#x200d;തുറുങ്കില്&#x200d; മാസങ്ങള്&#x200d;. കൊലക്കേസിലാണ് അകപ്പെട്ടത്. റിയാദിലെ മാധ്യമ പ്രവര്&#x200d;ത്തകരുടെ സഹായത്തോടെ വിവരമറിഞ്ഞ് നാട്ടുകാരനായൊരു രക്ഷകന്റെ രംഗപ്രവേശം; വെളിച്ചക്കീറ് തെളിയുന്നുവോ. നിയമ നടപടികള്&#x200d; മുന്നോട്ട് നീങ്ങി. അഞ്ചാം വര്&#x200d;ഷം കോടതി വധശിക്ഷ വിധിക്കുന്നു. അപ്പീലും അപ്പീലിന്മേല്&#x200d; അപ്പീലുമായി വര്&#x200d;ഷങ്ങള്&#x200d; മുന്നോട്ട്; അന്തിമ വിധി വധശിക്ഷ. വധശിക്ഷക്ക് വിധിക്കപ്പെട്ട് ഒരു വ്യാഴവട്ടമാവുമ്പോഴും സര്&#x200d;വശക്തന്റെ അപാരമായ ദൃഷ്ടാന്തം പോലെ ഒരു രാജ്യത്തിന്റെ മാനവികതയുടെ തെളിവായി ആ ചെറുപ്പക്കാരന്&#x200d; ജീവിച്ചിരിക്കുന്നു; ജയിലില്&#x200d;. ജീവിച്ചിരിക്കുന്നു എന്നതിനെക്കാള്&#x200d; പ്രധാനമായി മറ്റെന്തുï്. ഉയിരിന്&#x200d; കാവലാളായി വര്&#x200d;ഷങ്ങള്&#x200d; കൂട്ടിരുന്ന നമ്മുടെ ഹീറോ ഇപ്പോള്&#x200d; എന്തുചെയ്യുകയാവും. അബ്ദുറഹീമിന്റെ മോചനത്തിനായി 17 വര്&#x200d;ഷത്തിലേറെയായി രാപകലുകള്&#x200d; ഓടുന്ന തിരശ്ശീലക്ക് പിന്നിലെ റിയല്&#x200d; ഹീറോയാണ് അഷ്‌റഫ് വേങ്ങാട്ട്. ഇതുമായി ബന്ധപ്പെട്ട് താന്&#x200d; ചെയ്ത ത്യാഗങ്ങളെക്കുറിച്ചോ കൊï വെയിലിനെക്കുറിച്ചോ പറയില്ലെന്നതാണ് നിറകണ്&#x200d;ചിരിയോടെ ആമുഖം; അഷ്‌റഫ് എന്ന വാക്കിനര്&#x200d;ത്ഥം കുലീനന്&#x200d; എന്നാണല്ലോ. കൊലക്കയറില്&#x200d; നിന്നുള്ള ജീവിതത്തിലേക്കുള്ള ദൂരമായ ഒന്നര കോടി റിയാല്&#x200d; സ്വരൂപിച്ചെങ്കിലും, &#8216;ന്റെ കുട്ടീനെ കിട്ടോ&#8217;യെന്ന ഒന്നര വ്യാഴവട്ടക്കാലമായുള്ള ആ ഉമ്മയുടെ കണ്ണീരില്&#x200d; ചാലിച്ചുള്ള ചോദ്യത്തിനുള്ള ഉത്തരം പൂരിപ്പിക്കാന്&#x200d; കടമ്പകള്&#x200d; ഇനിയുമുï്. 34 കോടി ഉയിര്&#x200d;പ്പൂക്കളാല്&#x200d; മലയാളി സ്‌നേഹത്തില്&#x200d; കോര്&#x200d;ത്ത കോടമ്പുഴ മച്ചിലകത്ത് അബ്ദുറഹീമിനായുള്ള നിയമ പോരാട്ടങ്ങളെയും ജയില്&#x200d; മോചന കൗï് ഡൗണിനെയും കുറിച്ച് സഊദി കെ.എം.സി.സി ജനറല്&#x200d; സെക്രട്ടറി കൂടിയായ അഷ്‌റഫ് വേങ്ങാട്ട് സംസാരിക്കുന്നു.</p>
<p><strong>ആകസ്മികതയും </strong><br />
<strong>വലിയ വീഴ്ചയും</strong></p>
<p>2006 നവമ്പര്&#x200d; 18. കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്&#x200d; വീട്ടില്&#x200d; പരേതനായ മുല്ല മുഹമ്മദ്കുട്ടിയുടെയും ഫാത്തിമയുടെയും മകന്&#x200d; അബ്ദുറഹീം ഹൗസ് ഡ്രൈവറായി റിയാദിലെ ഷിഫയിലെത്തുന്നത്. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന അദ്ദേഹം കോടമ്പുഴ യതീംഖാന ബസ്സിലെ ഡ്രൈവറായിരിക്കുമ്പോഴാണ് സഊദിയിലേക്ക് ഹൗസ് ഡ്രൈവര്&#x200d; വിസ ശരിയായത്. സ്‌പോണ്&#x200d;സര്&#x200d; ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്&#x200d; അശ്ശഹ്‌രിയുടെ പതിനെട്ടുകാരന്&#x200d; മകന്&#x200d; അനസ് അശ്ശഹ്‌രി, വാഹനാപകടത്തെ തുടര്&#x200d;ന്ന് ഇരിക്കാനും നടക്കാനും കഴിയാത്ത വിധം ശരീരത്തിന്റെ മുക്കാല്&#x200d; ഭാഗവും ചലനശേഷി നഷ്ടപ്പെട്ട നിലയിലായിരുന്നു. കഴുത്തില്&#x200d; ഘടിപ്പിച്ച ട്യൂബിലൂടെയായിരുന്നു അനസിന്റെ ഭക്ഷണം. മകന്റെ കാര്യത്തില്&#x200d; മാതാപിതാക്കള്&#x200d;ക്കുള്ള പ്രത്യേക താല്&#x200d;പര്യമായിരുന്നു അബ്ദുറഹീമിന്റെ ഗള്&#x200d;ഫ് നിയോഗം. അനസിനെ വീട്ടില്&#x200d; ശ്രദ്ധിക്കുക, വാഹനത്തില്&#x200d; പുറത്തുകൊïുപോവുക, ആവശ്യമായ സാധനങ്ങള്&#x200d; വാങ്ങിക്കൊടുക്കുക എന്നിവയായിരുന്നു അബ്ദുറഹീമിന്റെ ചുമതല.<br />
18 വര്&#x200d;ഷത്തോളം ജയില്&#x200d;വാസം നല്&#x200d;കിയ കഥ അബ്ദുറഹീം പറഞ്ഞതിങ്ങനെ:<br />
അന്നൊരു ഞായറാഴ്ചയായിരുന്നു. ജോലിയില്&#x200d; കയറി മാസം ഒന്ന് പിന്നിട്ടിരിക്കുന്നു; 2006 ഡിസംബര്&#x200d; 24. വീട്ടില്&#x200d; നിന്ന് അധികദൂരമില്ലാത്ത അസീസിയയിലെ പാï ഹൈപര്&#x200d;മാര്&#x200d;ക്കറ്റിലേക്ക് അനസിനെയുമായി പോകുകയായിരുന്നു അബ്ദുറഹീം. സുവൈദിയിലെ ട്രാഫിക് സിഗ്‌നലിലെത്തിയപ്പോള്&#x200d; പ്രകോപനമൊന്നുമില്ലാതെ അനസ് വഴക്കിട്ടു. ട്രാഫിക് സിഗ്‌നലിലെ റെഡ് ലൈറ്റ് വകവെക്കാതെ മുന്നോട്ട് പോകാന്&#x200d; അനസ് ബഹളം വെച്ചു. അടുത്ത സിഗ്‌നലില്&#x200d; എത്തിയപ്പോഴും ചുവപ്പ് പരിഗണിക്കാതെ മുന്നോട്ട് പോകാന്&#x200d; അനസിന്റെ ബഹളം. പിന്നിലേക്ക് തിരിഞ്ഞുനോക്കിയപ്പോള്&#x200d; ദേഷ്യത്തോടെ മുഖത്തേക്ക് തുപ്പി. തടയാന്&#x200d; ശ്രമിച്ചപ്പോള്&#x200d; കയ്യബദ്ധത്തില്&#x200d; അനസിന്റെ കഴുത്തില്&#x200d; ഘടിപ്പിച്ച ട്യൂബില്&#x200d; തട്ടി. ഇതോടെ അനസ് ബോധരഹിതനായിരുന്നു. ഇതറിയാതെ വാഹനവുമായി മുന്നോട്ട് പോയി. പിന്നില്&#x200d; നിന്ന് ശബ്ദമൊന്നും കേള്&#x200d;ക്കാത്തതോടെ ഹൈപ്പര്&#x200d; മാര്&#x200d;ക്കറ്റിന്റെ പാര്&#x200d;ക്കിങ്ങില്&#x200d; വïി നിര്&#x200d;ത്തി പരിശോധിച്ചപ്പോഴാണ് അനസ് ബോധമറ്റുകിടക്കുന്നത് മനസ്സിലായത്. എന്തു ചെയ്യണമെന്നറിയാതെ അബ്ദുറഹീം പരിഭ്രാന്തനായി. ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ ഫോണില്&#x200d; ബന്ധപ്പെട്ട് വിളിച്ച് വരുത്തി. മരണത്തിനുത്തരവാദിയാവുമോയെന്നതായിരുന്നു ഭയം; എങ്ങനെ രക്ഷപ്പെടാം എന്നു മാത്രമായിരുന്നു ചിന്ത. രക്ഷപ്പെടാനുള്ള തന്ത്രങ്ങള്&#x200d; മെനഞ്ഞെങ്കിലും സഊദി പോലീസിന്റെ നൈപുണ്യത്തിന് മുമ്പില്&#x200d; അത് വിഫലമായി.</p>
<p><strong>ദയാവാദവും </strong><br />
<strong>വധശിക്ഷയും</strong></p>
<p>2007 ജൂലൈ. റിയാദിലെ മാധ്യമ പ്രവര്&#x200d;ത്തകരായ നജീം കൊച്ചുകലുങ്കും ഷക്കീബ് കൊളക്കാടനും ഒരു കേസുമായി ബന്ധപെട്ട് റിയാദ് പബ്ലിക് ജയിലെത്തിയതായിരുന്നു. എഫ് 31ാം നമ്പര്&#x200d; സെല്ലില്&#x200d; കൊലക്കേസില്&#x200d; പെട്ട രണ്ട് മലയാളികളുമായി സംസാരിക്കുന്നു. തങ്ങള്&#x200d; നിരപരാധികളാണെന്നും മനപൂര്&#x200d;വമല്ലാതെ കയ്യബദ്ധത്തില്&#x200d; സംഭവിച്ചതാണെന്നുമായിരുന്നു അവരുടെ കണ്ണീര്&#x200d; കഥനം. അപ്പോഴേക്കും സംഭവം കഴിഞ്ഞ് മാസം ഏഴ് പിന്നിട്ടിരുന്നു. പ്രാഥമിക അന്വേഷണങ്ങളെല്ലാം രേഖയിലാക്കിയ കാലം. പ്രാഥമിക കോടതി രേഖകളില്&#x200d; കൊലകുറ്റമാണ് രേഖപ്പെടുത്തിയത്. മാധ്യമ പ്രവര്&#x200d;ത്തകരില്&#x200d; നിന്ന്, ജയിലിലുള്ളത് തന്റെ നാട്ടുകാരാണെന്നറിഞ്ഞതോടെ മനസ്സില്&#x200d; ഒരു കൊള്ളിയാന്&#x200d; മിന്നി. പത്രങ്ങളില്&#x200d; വാര്&#x200d;ത്തയും വന്നു. നാട്ടില്&#x200d; നിന്ന് വിവരങ്ങള്&#x200d; ശേഖരിച്ചു കേസന്വേഷണത്തിലേക്ക് കടന്നു. വിഷയം വേഗത്തില്&#x200d; ഇന്ത്യന്&#x200d; എംബസിയുടെ ശ്രദ്ധയിലെത്തിച്ചു. അക്കാലത്ത് ഇന്ത്യക്കാരുടെ കേസുകളില്&#x200d; വിശിഷ്യാ എംബസിയുമായി ബന്ധപ്പെട്ട കേസുകളില്&#x200d; ഇടപെടുന്ന അബു മിസ്ഫര്&#x200d; എന്ന സഊദി വക്കീലിനെയും ഏര്&#x200d;പ്പാടാക്കി. നിരപരാധിത്വം കോടതിക്ക് മുമ്പില്&#x200d; ബോധ്യപ്പെടുത്താന്&#x200d; അന്നത്തെ പരിഭാഷകനായിരുന്ന അലവിക്കുട്ടി മൗലവിയെയും പറഞ്ഞു ഉറപ്പാക്കി. എംബസിയില്&#x200d; നിന്ന് കോടതി, ജയില്&#x200d; ചുമതലയുള്ള വെല്&#x200d;ഫയര്&#x200d; ഉദ്യോഗസ്ഥന്&#x200d; യൂസഫ് കാക്കഞ്ചേരി തുടക്കം മുതല്&#x200d; തന്നെ കേസുകള്&#x200d; അറ്റന്&#x200d;ഡ് ചെയ്യാനെത്തി.</p>
<p>മുന്നൂറോളം പേര്&#x200d; ജോലി ചെയ്യുന്ന ഷിഫ അല്&#x200d;ജസീറ പോളിക്ലിനിക് എന്ന സ്ഥാപനത്തിന്റെ മാനേജര്&#x200d; എന്ന നിലയിലുള്ള തിരക്കുകള്&#x200d;ക്കിടെയാണ് അഷ്‌റഫ് ജീവശ്വാസം പോലെ 17 വര്&#x200d;ഷക്കാലം ദൗത്യത്തിന് പിന്നാലെ അലഞ്ഞത്. അഭിഭാഷകരെ കïെത്തല്&#x200d;, കോടതിയിലെ ഹിയറിംഗ് ദിവസങ്ങളില്&#x200d; ദ്വിഭാഷിയെ ഏര്&#x200d;പ്പാടാക്കല്&#x200d;, ഓരോ സിറ്റിങ്ങുകളിലെയും വിലയിരുത്തലുകള്&#x200d;, നിയമ സഹായ സമിതിയുടെ നിരന്തര കൂടിയാലോചനകള്&#x200d; എന്നിങ്ങനെ ഒന്നര പതിറ്റാണ്ടിലേറെ നീണ്ടകഥ മുള്&#x200d;മുനയിലായിരുന്നു. റിയാദ് ദീരയിലെ ജനറല്&#x200d; കോടതിയിലും ഒലയയിലെ വിചാരണ കോടതിയിലുമായി ഇടയ്ക്കിടെ ഉണ്ടാകുന്ന സിറ്റിങുകള്&#x200d;. കൂടുതല്&#x200d; കാലം വാദിച്ച അബൂ മിസ്ഫര്&#x200d; ഉള്&#x200d;പ്പെടെ മൂന്ന് വക്കീലുമാര്&#x200d; കേസ് വാദിക്കാനെത്തി. അബു ഫൈസല്&#x200d;, അലി അല്&#x200d; ഹൈദാന്&#x200d; തുടങ്ങിയവര്&#x200d;. റിയാദിലെ പ്രമുഖ അഭിഭാഷകനായിരുന്ന അബ്ദുല്ല അല്&#x200d; ഗാംദിയുടെ ഉപദേശങ്ങള്&#x200d; തേടി. എംബസിയിലെ വെല്&#x200d;ഫെയര്&#x200d; വിഭാഗം ഉദ്യോഗസ്ഥനും മലയാളിയുമായ യുസഫ് കാക്കഞ്ചേരിക്കായിരുന്നു കേസിന്റെ മുഖ്യ ചുമതല. ഒന്നര പതിറ്റാïിലേറെയായി അദ്ദേഹം സഹോദര തുല്യനായി കണ്ട് റഹീമിന് വേണ്ടി വിട്ടുവീഴ്ചയില്ലാതെ കോടതിയും വക്കീല്&#x200d; ഓഫീസുകളും കയറിയിറങ്ങുകയായിരുന്നു. വിവിധ കാലയളവില്&#x200d; പരിഭാഷകരായി അലവികുട്ടി മൗലവിയെ കൂടാതെ മുഹമ്മദ്കുട്ടി കടന്നമണ്ണ, അബ്ദുല്&#x200d; റസാഖ് സലാഹി, അബ്ദുല്&#x200d; റഹ്മാന്&#x200d; മദീനി, മുഹമ്മദ് നജാത്തി എന്നിവരുമെത്തി. വിവരം കേന്ദ്ര, കേരള സര്&#x200d;ക്കാരുകളുടെ ശ്രദ്ധയിലെത്തിച്ചു. അബ്ദുറഹീമിന്റെ കുടുംബം കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്&#x200d;ക്ക് ചുമതലപ്പെടുത്തിയതോടെ ടീം വര്&#x200d;ക്കിലൂടെ കാര്യങ്ങള്&#x200d; നീക്കാന്&#x200d; ശ്രമിച്ചു. റിയാദില്&#x200d; കെ.എം.സി.സിയുടെ നേതൃത്വത്തില്&#x200d; വിവിധ സംഘടനാ നേതാക്കള്&#x200d; ഉള്&#x200d;പ്പെട്ട നിയമ സഹായ സമിതി രൂപീകരിച്ചു. അതിന്റെ ഭാരവാഹിയായും അല്ലാതെയുമെല്ലാം വര്&#x200d;ഷങ്ങളായി കേസിന്റെ പിന്നാലെയായി. അക്കാലത്ത് വിവരമറിഞ്ഞ് സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d; ഫറോക്ക് കോടമ്പുഴയിലുള്ള അബ്ദുറഹീമിന്റെ വീട്ടിലെത്തുകയും ഉപ്പയും ഉമ്മയും ഉള്&#x200d;പ്പെടുന്ന കുടുംബത്തെ ആശ്വസിപ്പിക്കുകയും ആവുന്നതെല്ലാം ചെയ്യാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കുകയും ചെയ്തു. ഒരു വര്&#x200d;ഷം പിന്നിടും മുമ്പേ മകന്റെ അപ്രതീക്ഷിതമായ ജയില്&#x200d; വാസം തളര്&#x200d;ത്തിയ ശരീരവുമായി അബ്ദുറഹീമിന്റെ ഉപ്പ മുഹമ്മദ്കുട്ടി ഈ ലോകത്തോട് വിടവാങ്ങി. ഇതിനിടെ കേസിന്റെ നടപടികള്&#x200d; തുടര്&#x200d;ന്നു.<br />
കൊലക്കേസ് ഭയന്നാണ് രക്ഷപെടാനുള്ള തന്ത്രങ്ങള്&#x200d; മെനഞ്ഞതെന്ന് റഹീമും നസീറും കോടതിക്ക് മുമ്പാകെ പറഞ്ഞു. കയ്യബദ്ധം മാപ്പാക്കണമെന്ന് അബ്ദുറഹീം അഭ്യര്&#x200d;ത്ഥിച്ചെങ്കിലും കുടുംബം നിരസിച്ചു. യാദൃച്ഛികമായി കൈതട്ടിയാണ് അപകടമെങ്കില്&#x200d; ഉടനെ കാര്യങ്ങള്&#x200d; അറിയിച്ചിരുന്നെങ്കില്&#x200d; വൈദ്യസഹായം നല്&#x200d;കാനും മകനെ രക്ഷിക്കാനും കഴിയുമായിരുന്നുവെന്നും അതുകൊï് തന്നെ അബ്ദുറഹീം മരണത്തിന് ഉത്തരവാദിയാണെന്നും കുടുംബവും പ്രോസിക്യൂഷനുമെല്ലാം വാദിച്ചു. റിയാദിലെ ജനറല്&#x200d; കോടതിയിലാണ് ആദ്യം എട്ടു വര്&#x200d;ഷത്തോളം നീï കേസ് വിചാരണ നടന്നത്. അബദ്ധത്തിലാണെങ്കിലും തന്റെ കൈകൊണ്ടാണ് അനസ് കൊല്ലപ്പെട്ടതെന്നത് അബ്ദുറഹീം തന്നെ കുറ്റസമ്മതം നടത്തിയതും മെഡിക്കല്&#x200d; റിപ്പോര്&#x200d;ട്ടുകളും കോടതിയുടെ പ്രധാന തെളിവുകളായി. വിസ്താരം പൂര്&#x200d;ത്തിയായ ആദ്യ ഘട്ടത്തില്&#x200d; 2011 ഫെബ്രുവരി രണ്ടിന് റഹീമിന് കോടതി വധശിക്ഷ വിധിച്ചു. സഹായിച്ചതിന് നസീറിനും ജയില്&#x200d; ശിക്ഷ.<br />
അന്നത്തെ ഇന്ത്യന്&#x200d; വിദേശകാര്യമന്ത്രി ഇ അഹമ്മദ് വഴി കാര്യങ്ങള്&#x200d; വിശദമാക്കി സഊദി രാജാവിന് ദയാഹരജി സമര്&#x200d;പ്പിച്ചു. അന്ന് കിരീടാവകാശിയായിരുന്ന സല്&#x200d;മാന്&#x200d; രാജകുമാരനുമായി അഹമ്മദ് സാഹിബിന് വലിയ അടുപ്പമുണ്ടായിരുന്നു. എന്നാല്&#x200d; കേസ് കോടതിയില്&#x200d; ആയതിനാല്&#x200d; ആര്&#x200d;ക്കും ഒന്നും ചെയ്യാനാകുമായിരുന്നില്ല. റിയാദ് ഗവര്&#x200d;ണറേറ്റ്, അസീര്&#x200d; ഗവര്&#x200d;ണറേറ്റ്, ആഭ്യന്തര മന്ത്രാലയം തുടങ്ങിയ വഴികളിലെല്ലാം നീക്കങ്ങള്&#x200d; നടത്തി. പക്ഷെ ഒന്നും ഫലവത്തായില്ല. ദിയാധനം നല്&#x200d;കി രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും ഊര്&#x200d;ജിതമാക്കി. മരണപ്പെട്ട അനസിന്റെ പിതാവ് ഫായിസ് അബ്ദുല്ല അബ്ദുറഹിമാന്&#x200d; അശ്ശഹ്‌രിയെ റിയാദ് മന്&#x200d;സൂറയിലുള്ള അദ്ദേഹത്തിന്റെ വിട്ടീലെത്തി കï് മാപ്പു നല്&#x200d;കുന്നതിനുള്ള നിരവധി ശ്രമങ്ങള്&#x200d; നടത്തി. അഷ്‌റഫിന്റെയും സഹപ്രവര്&#x200d;ത്തകരുടെയും ദയനീയതക്ക് മുമ്പില്&#x200d; സൗമ്യനായ അനസിന്റെ പിതാവ് ഫായിസ് അബ്ദുല്ല കാത്തിരിക്കാന്&#x200d; പറഞ്ഞു. അനസിന്റെ മാതാവ് ആ വേര്&#x200d;പാടിന്റെ ദുഃഖത്തില്&#x200d; നിന്ന് ഇതുവരെ കര കയറിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വേറെയും മക്കളുണ്ടായിരുന്നെങ്കിലും ചെറുപ്പത്തിലേ അപകടത്തില്&#x200d; പരിക്കേറ്റ് നെഞ്ചിന് താഴെ തളര്&#x200d;ന്ന അനസായിരുന്നു അവരുടെ എല്ലാമെല്ലാം. നിങ്ങള്&#x200d; കാത്തിരിക്കൂ; മാതാവിന്റെ ദുഃഖം തണുക്കാനും മനസ്സ് മാറാനും പ്രാര്&#x200d;ത്ഥിക്കൂ എന്നായിരുന്നു ആ പിതാവിന്റെ നിര്&#x200d;ദേശം. പക്ഷെ വിധി വൈപരീത്യമെന്ന് പറയട്ടെ, വാഹനാപകടത്തില്&#x200d; അനസിന്റെ പിതാവ് മരിച്ചതോടെ കുടുംബത്തെ ബന്ധപ്പെടാനുള്ള വാതില്&#x200d; അടഞ്ഞു. മൂത്ത സഹോദരന്&#x200d; സാമി ഫായിസ് അബ്ദുല്ലയുമായി ബന്ധപ്പെടാന്&#x200d; ശ്രമിച്ചെങ്കിലും അനസിന്റെ വക്കീലിനെ മാത്രം ബന്ധപ്പെടാനാണ് അറിയിച്ചത്. ഞങ്ങള്&#x200d;ക്കൊന്നും ചെയ്യാനില്ലെന്ന് കൈമലര്&#x200d;ത്തി. കേസ് തുടര്&#x200d;ന്നുപോയി.<br />
റിയാദ് ജനറല്&#x200d; കോടതിയില്&#x200d; നിന്ന് 2017 ഒക്‌ടോബര്&#x200d; 12ന് റഹീമിന് ആശ്വാസമായ വിധി വന്നു. കേസ് രേഖകളും പ്രതികളുടെ മൊഴികളും പരിശോധിച്ച പ്രത്യേക ബെഞ്ച് വധശിക്ഷ മരവിപ്പിച്ചെന്നു മാത്രമല്ല, ഇരയുടെ നിയമപരമായ അവകാശികള്&#x200d;ക്ക് മോചനദ്രവ്യം നഷ്ടപരിഹാരമായി ആവശ്യപ്പെടാനുള്ള അവകാശമുïാവുമെന്നും വിധി പുറപ്പെടുവിച്ചു. കുറ്റകൃത്യം മറച്ചുവെക്കാന്&#x200d; സഹായിച്ചതിന് മുഹമ്മദ് നസീര്&#x200d; ശിക്ഷ കഴിഞ്ഞു ഇതിനകം ജാമ്യം നേടി. പക്ഷെ കോടതി വിധിയെ ഉള്&#x200d;കൊള്ളാതെ സഊദി കുടുംബം റിയാദ് ക്രിമിനല്&#x200d; കോടതിയില്&#x200d; വീണ്ടും അപ്പീല്&#x200d; നല്&#x200d;കുകയായിരുന്നു. വീണ്ടും കേസ് തുടര്&#x200d;ന്നു.<br />
മനപൂര്&#x200d;വം സംഭവിച്ചതല്ല, കയ്യബദ്ധമാണെന്നും സഊദിയിലെത്തി ഒരു മാസം മാത്രമായപ്പോഴാണ് ദൗര്&#x200d;ഭാഗ്യകരമായ സംഭവമുണ്ടായതെന്നും അനസും താനും തമ്മില്&#x200d; ശത്രുതയോ വിദ്വേഷമോ ഉണ്ടായിരുന്നില്ലെന്നുമുള്ള അബ്ദുറഹീമീന്റെ പ്രധാന വാദം കോടതിയുടെ പുതിയ ബെഞ്ചില്&#x200d; സ്വീകാര്യമായില്ല. അതോടെ 2019 ഒക്‌ടോബര്&#x200d; 31ന് വധശിക്ഷ ശരിവെച്ച് പുതിയ വിധി വന്നു. വീണ്ടും രാജാവിന് ദയാഹരജി സമര്&#x200d;പ്പിച്ച്, റിയാദ് അപ്പീല്&#x200d; കോടതിയെ സമീപിച്ചു നിയമ പോരാട്ടം തുടര്&#x200d;ന്നു. വിചാരണക്ക് പതിവിലും വേഗത കൈവന്നു. 25 തവണയാണ് വാദം കേട്ടത്. 2021 ഒക്‌ടോബര്&#x200d; മൂന്നിന് വാദം അവസാനിപ്പിച്ച അപ്പീല്&#x200d;കോടതി രൂപീകരിച്ച പ്രത്യേക അഞ്ചംഗ ബെഞ്ച് 2021 നവംബര്&#x200d; 17ന് വധശിക്ഷ ശരിവെച്ചതോടെ ആശങ്ക പതിന്മടങ്ങായി. ഇത്രകാലം പൊരുതി നിന്നിട്ട് എല്ലാം കൈവിടുകയാണോ. കുടുംബം മാപ്പ് നല്&#x200d;കി ദിയാധനം സ്വീകരിക്കാനുള്ള മാര്&#x200d;ഗം തേടുകയല്ലാതെ മറ്റൊരു പോംവഴിയുമില്ലായിരുന്നു.<br />
എന്തുവിലകൊടുത്തും റഹീമിന്റെ ജീവന്&#x200d; രക്ഷിക്കുക എന്ന ചിന്ത മാത്രമായി പിന്നീട്. നിരന്തരം അവരുടെ വക്കീലുമായി ബന്ധപ്പെടാന്&#x200d; ശ്രമിച്ചു. എംബസി ഉദ്യോഗസ്ഥന്&#x200d; യൂസഫിനോടും റിയാദിലെ നിയമ സഹായ സമിതി നേതാക്കള്&#x200d;ക്കുമൊപ്പം പലതവണ കൂടിക്കാഴ്ച. ഒന്നും ഫലപ്രാപ്തിയിലെത്തുന്നില്ല.<br />
കുരുക്കഴിച്ച് ദിയാധനം<br />
മൂന്നാമതും വധശിക്ഷക്ക് വിധിച്ചതോടെ രാജാവിന് ദയാഹര്&#x200d;ജി നല്&#x200d;കി കുടുംബത്തിന്റെ പ്രതിനിധികളുമായി തുടര്&#x200d;ന്നും പലവഴിക്ക് സംസാരിച്ചു നോക്കി. മരണപ്പെട്ട അനസിന്റെ പിതാവ് മരിച്ചതിനാല്&#x200d; സഹോദരങ്ങളില്&#x200d; നിന്നാണ് അനുകൂല മറുപടി ലഭിക്കേïത്. കേസില്&#x200d; അഭിപ്രായങ്ങള്&#x200d; പറയാന്&#x200d; ഇളയ സഹോദരന് പ്രായപൂര്&#x200d;ത്തിയെത്താന്&#x200d; കാത്തിരുന്നു. ഇതിനകം പ്രമുഖരടക്കം പലരും ഇടപെട്ടു. പലരെയും ഇടപെടുവിച്ചു. ആര് ഇടപെട്ടാലും റഹീമിനെ വധശിക്ഷയില്&#x200d; നിന്ന് രക്ഷപ്പെടുത്തി നാട്ടിലെത്തിക്കുക എന്നതായിരുന്നു അഷ്‌റഫിന്റെ ലക്ഷ്യം. ഇന്ത്യന്&#x200d; എംബസി മുഖേന നിരന്തരം ബന്ധപ്പെട്ടപ്പോള്&#x200d; അവരുടെ വക്കീലുമാര്&#x200d; കൂടിയിരിക്കാന്&#x200d; അവസരം നല്&#x200d;കി. അഭിഭാഷകരുമായുള്ള ചര്&#x200d;ച്ചക്കിടെ മരിച്ച അനസിന്റെ പേരില്&#x200d; പള്ളിയുണ്ടാക്കുകയെന്ന ആഗ്രഹം സഊദി കുടുംബത്തിനുïെന്ന് മനസ്സിലാക്കി അങ്ങനെയൊരു ശ്രമവും നടത്തി. ഇക്കാര്യത്തിലേക്ക് ലുലു ഗ്രൂപ്പ് ചെയര്&#x200d;മാന്&#x200d; എം.എ യൂസുഫലി സഹായിക്കാമെന്നേറ്റു. സഊദിയിലെ ബാങ്കിങ് മേഖലയിലെ അല്&#x200d;റാജ്ഹി ഗ്രൂപ്പും പള്ളി നിര്&#x200d;മിച്ചുകൊടുക്കാനുള്ള സഹായം മുന്നോട്ടു വെച്ചു. പക്ഷെ ആ നിലപാടില്&#x200d; നിന്ന് കുടുംബം പിന്നീട് പിന്മാറി. വീണ്ടും ചര്&#x200d;ച്ച തുടര്&#x200d;ന്നു. ഒരിക്കലും താങ്ങില്ലെന്ന് അവര്&#x200d; തന്നെ കരുതുന്ന തുകയാണ് മുന്നോട്ടു വെച്ചത്. റഹീമിന്റെ അഭിഭാഷകരായ അബൂ അനസ്, മുഹമ്മദ് മുബാറക് അല്&#x200d; ഖഹ്താനി എന്നിവരാണ് ദിയാധനം സംബന്ധിച്ച ചര്&#x200d;ച്ചകളില്&#x200d; വ്യക്തത വരുത്തിയത്. ബാഹ്യമായൊരു ഇടപെടലോ ഇടനിലക്കാരോ പാടില്ലെന്നും ഇന്ത്യന്&#x200d; എംബസിയുമായി മാത്രമായിരിക്കും തുടര്&#x200d;ന്നുള്ള നീക്കങ്ങളെന്നും കരാറുണ്ടാക്കിയതിനെ തുടര്&#x200d;ന്ന് റഹീമിന്റെ കുടുംബത്തിന്റെ പക്കല്&#x200d; നിന്ന് പവര്&#x200d; ഓഫ് അറ്റോര്&#x200d;ണി എംബസിയുടെ പേരിലാക്കി. ഒടുവില്&#x200d; മാസങ്ങള്&#x200d; നീï നിരന്തരമായ ചര്&#x200d;ച്ചക്കൊടുവില്&#x200d; 15 ദശ ലക്ഷം റിയാലെന്ന ആവശ്യത്തില്&#x200d; അനസിന്റെ കുടുംബം ഉറച്ചുനില്&#x200d;ക്കുന്നതായി അവരുടെ വക്കീലുമാര്&#x200d; അന്തിമമായി അറിയിച്ചു. അതും ആറു മാസത്തിനകം സ്വരൂപിച്ച് നല്&#x200d;കണം. 34 കോടിയോളം ഇന്ത്യന്&#x200d; രൂപയാണ് ഏതാനും മാസങ്ങള്&#x200d; കൊണ്ട് സ്വരൂപിക്കേïത്. ആര്&#x200d;ക്കാണ് കൂട്ടിയാല്&#x200d; കൂടുക. നെഞ്ചിടിപ്പേറി. പക്ഷെ, ഇതു സമ്മതിക്കുകയല്ലാതെ വേറെ വഴിയില്ല താനും.<br />
റിയാദിലെ മുഴുവന്&#x200d; സംഘടനകളുടെയും യോഗം വിളിച്ചു സി.പി മുസ്തഫ ചെയര്&#x200d;മാനും അബ്ദുല്ല വല്ലാഞ്ചിറ കണ്&#x200d;വീനറും സെബിന്&#x200d; ഇഖ്ബാല്&#x200d; ട്രഷററുമായി കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ആ യോഗത്തില്&#x200d; വെച്ച് കൂടിയ നാട്ടില്&#x200d; 2021 മുതല്&#x200d; പ്രവര്&#x200d;ത്തിക്കുന്ന കെ.സുരേഷ് (ചെയര്&#x200d;മാന്&#x200d;), കെ.കെ ആലിക്കുട്ടി മാസ്റ്റര്&#x200d; (കണ്&#x200d;വീനര്&#x200d;), എം.ഗിരീഷ് (ട്രഷറര്&#x200d;) എന്നിവരുള്&#x200d;പ്പെട്ട കമ്മിറ്റിയെ അബ്ദുറഹീം ലീഗല്&#x200d; അസിസ്റ്റന്&#x200d;സ് ട്രസ്റ്റുമാക്കി. പലവിധത്തിലുള്ള ചര്&#x200d;ച്ചകള്&#x200d; നടന്നു. നാട്ടിലെയും വിദേശത്തെയും ബന്ധപ്പെടാന്&#x200d; പറ്റുന്ന നേതാക്കളെയെല്ലാം ബന്ധപെട്ടു. നാട്ടിലെയും റിയാദിലെയും സമിതി അരയും തലയും മുറുക്കി രംഗത്തിറങ്ങി. റഹീമിന്റെ കുടുംബവും വലിയ ദൗത്യം നിറവേറ്റുന്നതിനായി ഒരുങ്ങി. പിന്നീട് ഫണ്ട് സ്വരൂപണം എങ്ങിനെയെന്ന ചോദ്യമായി. സുതാര്യവും പൊതുജനങ്ങള്&#x200d;ക്ക് നേരിട്ട് ബോധ്യപ്പെടുന്നതുമാകണം. ആപ് വഴി പരീക്ഷിക്കാന്&#x200d; തന്നെ തീരുമാനിച്ചു. പലരും വിയോജിപ്പ് പ്രകടിപ്പിച്ചു. പക്ഷെ നാഥന്&#x200d; ധൈര്യം തന്നു. മുന്നോട്ട് പോയി. അങ്ങിനെ മുസ്‌ലിംലീഗ് ഫണ്ട് സമാഹരണത്തിന് സമീപ കാലത്ത് ഉപയോഗപ്പെടുത്തിയ ആപ്പ് മാതൃക പരീക്ഷിക്കാന്&#x200d; തീരുമാനിച്ചു. ട്രസ്റ്റിന്റെ ഓഡിറ്ററും പി.എം.എ അസോസിയേറ്റ്‌സ് എം.ഡിയുമായ പി.എം.എ സമീര്&#x200d; വഴി മലപ്പുറത്തെ സ്‌പൈന്&#x200d; കോഡിനെ സമീപിച്ചതോടെ വളരെ പെട്ടെന്ന് അവര്&#x200d; സേവ് അബ്ദുറഹീം എന്ന ആപ്പ് നിര്&#x200d;മിച്ചു നല്&#x200d;കി. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്&#x200d; ഹാജി ആപ്പ് ലോഞ്ച് ചെയ്ത അതേ ദിവസമാണ് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എല്ലാം അവതാളത്തിലാവുമോ എന്നായിരുന്നു ആശങ്ക. ആദ്യ ആഴ്ച ആപ്പില്&#x200d; വലിയ ചലനമൊന്നുമുïായില്ല. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; അബ്ദുറഹീമിന്റെ വീട്ടിലെത്തിയതിന് പുറമെ ജിഫ്‌രി തങ്ങളും ടി.പി അബ്ദുല്ലക്കോയ മദനിയും പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളും ഡോ.എം.കെ മുനീറും ഡോ.എ.പി അബ്ദുല്&#x200d; ഹക്കീം അസ്ഹരിയും തുടങ്ങി ഒട്ടേറെ നേതാക്കളുടെ ആഹ്വാനവും സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.എം.എ സലാം മുസ്‌ലിംലീഗ് ഘടകങ്ങള്&#x200d;ക്കെല്ലാം പ്രത്യേക സര്&#x200d;ക്കുലറായും ദൗത്യത്തെ ചലിപ്പിച്ചു. സഊദിയില്&#x200d; നിന്ന് കെ.എം.സി.സി ലോകമാകെ പ്രവാസ മേഖലയുടെ സഹായം ഉറപ്പാക്കാന്&#x200d; പരിശ്രമിച്ചു. മാധ്യമങ്ങള്&#x200d; വാര്&#x200d;ത്തകള്&#x200d; കൊï് പിന്തുണച്ചപ്പോള്&#x200d; പ്രമുഖ സോഷ്യല്&#x200d; മീഡിയ ഇന്&#x200d;ഫ്‌ളുവന്&#x200d;സേഴ്‌സുകാരായ ഷമീര്&#x200d; കുന്നമംഗലം, ഫിറോസ് കുന്നുംപറമ്പില്&#x200d; ഉള്&#x200d;പ്പടെ പലരും അബ്ദുറഹീമിന്റെ വീട്ടിലെത്തി ഉമ്മയെ ഉള്&#x200d;പ്പെടുത്തി വിഷയത്തിന്റെ ഗൗരവം ജനങ്ങളിലെത്തിച്ചു. പിന്നാലെ ബോബി ചെമ്മണ്ണൂര്&#x200d; ഒരു കോടി രൂപ വാഗ്ദാനം ചെയ്ത്, യാത്രയും തുടങ്ങി. റമസാന്&#x200d; അവസാന പത്തിന്റെ പുണ്യരാപകലുകളില്&#x200d; ലോകം ഇന്നേവരെ കേട്ടിട്ടില്ലാത്ത വിധം കാരുണ്യഹസ്തം നീïു. ഊരും പേരും അറിയാത്ത ഏതൊക്കെയോ നാട്ടിലെ പതിനായിരങ്ങള്&#x200d; പത്തു രൂപ മുതല്&#x200d; കോടി വരെ അകമഴിഞ്ഞ് നല്&#x200d;കിയപ്പോള്&#x200d;, നാല് നാള്&#x200d; ബാക്കി നില്&#x200d;ക്കെ സംഘാടകരെയെല്ലാം ഞെട്ടിച്ച് ലക്ഷ്യം കൈവരിച്ച് ആപ്പ് പൂട്ടി. മുസ്‌ലിംയൂത്ത്‌ലീഗ്, യൂത്ത് കോണ്&#x200d;ഗ്രസ് ഉള്&#x200d;പ്പടെ വണ്&#x200d; ഡേ ഡ്രൈവിന് തയ്യാറായിരുന്നു.</p>
<p><strong>നിയമ വ്യവസ്ഥയും </strong><br />
<strong>സഊദിയിലെ നീതിയും</strong></p>
<p>നിയമവാഴ്ചയും നീതിന്യായ വ്യവസ്ഥയും സഊദിയില്&#x200d; ഇസ്‌ലാമിക ശരീഅത്ത് അടിസ്ഥാനമാക്കിയാണ് ക്രമീകരിച്ചിട്ടുള്ളത്. രാജാവിനും പൗരനും പണക്കാരനും പാവപ്പെട്ടവനുമെല്ലാം തുല്യനീതിയാണ് ആധാരശില. മനപൂര്&#x200d;വം അഥവാ ബോധപൂര്&#x200d;വമുള്ള കൊലക്കുറ്റം തെളിഞ്ഞാല്&#x200d; വധശിക്ഷ തന്നെ വിധിക്കാനും നടപ്പാക്കാനും ബാഹ്യപ്രേരണയോ സ്വാധീനമോ ഇവിടെ സാധ്യമല്ല. അബദ്ധത്തില്&#x200d; സംഭവിക്കുന്ന കൊലക്ക് ഇരയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരമാണ് ശിക്ഷ. ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്&#x200d; ക്രിമിനല്&#x200d; കേസുകളില്&#x200d; പ്രതിയും ഭരണകൂടവും മാത്രമെയുള്ളൂ. എന്നാല്&#x200d;, ബോധപൂര്&#x200d;വമുള്ള കൊലപാതകത്തില്&#x200d; ശരിയായ വാദത്തിന് ശേഷം കൊലയാളിക്ക് വധശിക്ഷ വിധിക്കുമെങ്കിലും അയാളെ ശിക്ഷിക്കണമോ വേïയോ എന്ന് അന്തിമമായി തീരുമാനിക്കാനുള്ള അവകാശം കൊല്ലപ്പെട്ടയാളുടെ ഉറ്റവര്&#x200d;ക്കാണ്. അവര്&#x200d;ക്ക് ശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെടാനും നിരുപാധികം മാപ്പു നല്&#x200d;കി വിട്ടയക്കാനും മോചനദ്രവ്യം സ്വീകരിച്ച് വിടുതല്&#x200d; നല്&#x200d;കാനും കഴിയും. വധശിക്ഷയില്&#x200d; നിന്ന് ഒഴിവാക്കുന്നതിനായി നഷ്ടപരിഹാരത്തുക ആവശ്യപ്പെടുകയാണെങ്കില്&#x200d; അതു നിശ്ചയിക്കാനോ പരിമിതപ്പെടുത്താനോ കോടതി ഇടപെടില്ല. വിട്ടയക്കാന്&#x200d; വെക്കുന്ന നിബന്ധനകള്&#x200d; പുറത്ത് തീരുമാനിച്ച് കോടതിയെ അറിയിക്കുകയെന്നതാണ് നിയമം. ഇരയുടെ കുടുംബം ആവശ്യപ്പെടുന്ന മോചന ദ്രവ്യം നല്&#x200d;കാന്&#x200d; ഭരണകൂടം തന്നെ സഹായിച്ച എത്രയോ സംഭവങ്ങളുï്. ഇരയുടെ കുടുംബം ഒത്തുതീര്&#x200d;പ്പിന് ഒരുക്കമല്ലെങ്കില്&#x200d; എത്ര ഉന്നതരാണെങ്കിലും കൊലക്കയറല്ലാതെ മറ്റൊരു പോംവഴി ഇല്ലതാനും. 2016 ഒക്ടോബര്&#x200d; 18ന് രാജകുമാരനായ തുര്&#x200d;ക്കി ബിന്&#x200d; അല്&#x200d;കബീറിന്റെ തലവെട്ടിയത് ലോക ശ്രദ്ധയാകര്&#x200d;ശിച്ചതാണ്. സഊദി രാജവംശ സ്ഥാപകനായ അബ്ദുല്&#x200d; അസീസ് രാജാവിന്റെ പിതൃവ്യപുത്രനായ സഊദ് അല്&#x200d; കബീര്&#x200d; ബിന്&#x200d; അബ്ദുല്&#x200d; അസീസിന്റെ പേരമകനായിട്ടു കൂടി സ്വാധീനിക്കാനോ രക്ഷിച്ചെടുക്കാനോ സാധിച്ചില്ല. രാജകുടുംബത്തിന്റെ സ്വാധീനമോ എത്രായിരം കോടി മോചനദ്രവ്യം നല്&#x200d;കാനുള്ള ത്രാണിയോ ഉïെങ്കിലും പന്ത് കൊല്ലപ്പെട്ടയാളുടെ ഉറ്റവരുടെ കോര്&#x200d;ട്ടിലാണ്.<br />
അബ്ദുറഹീമിന് വധശിക്ഷ വിധിച്ച അപ്പീല്&#x200d; കോടതി, പുറത്ത് കുടുംബവുമായി ഒത്തുതീര്&#x200d;പ്പിനുള്ള വാതായനവും തുറന്നിട്ടതാണ് ശ്രദ്ധേയം. അപരാധിയോ നിരപരാധിയോ എന്നിതിനപ്പുറം കോടതിയില്&#x200d; കുറ്റം തെളിഞ്ഞതെങ്ങനെ എന്നതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷാ വിധി. കയ്യബദ്ധത്തിലാണ് അനസ് മരിച്ചതെന്ന് അബ്ദുറഹീം ഉറപ്പിച്ച് പറയുമ്പോഴും മനപൂര്&#x200d;വമുള്ള കൊലക്കുറ്റത്തിന്റെ തെളിവുകള്&#x200d; നിരത്തി പ്രോസിക്യൂഷന്&#x200d; സ്ഥാപിച്ചെടുത്തതാണ് അബ്ദുറഹീമിന് വധശിക്ഷ വിധിക്കാന്&#x200d; കാരണമായത്. എന്നാല്&#x200d; അബ്ദുറഹീമിന്റെ കാര്യത്തിലും മുന്&#x200d;വിധിയോ അനീതിയോ ഉണ്ടായിട്ടില്ല; പ്രത്യാശയുടെ ജാലകം കൊട്ടിയടക്കപ്പെട്ടേയില്ല. മാനവികതയുടെ മുഖവുമായി സഊദി റഹീമിനെ ജീവനോടെ തന്നെ നിലനിര്&#x200d;ത്തി. പതിനെട്ട് വര്&#x200d;ഷം പിന്നിട്ടാലും ഉറ്റവര്&#x200d;ക്കിടയിലേക്ക് മടങ്ങിയെത്താന്&#x200d; റഹീമിന് വഴിയൊരുക്കുന്നതും പരിപാവനമായ ഈ രാജ്യത്തിന്റെ നിയമം തന്നെയാണ്.</p>
<p><strong>തോരുന്ന സങ്കടപ്പെയ്ത്ത്</strong></p>
<p>കുട്ടീനെ നമുക്ക് കിട്ടൂലേ&#8230; എന്ന കണ്ണുനിറഞ്ഞുള്ള ആ ഉമ്മയുടെ സങ്കടപ്പെയ്ത്ത് അവസാനിക്കാന്&#x200d; പോകുകയാണ്. ഭരണകൂടം മുഖംതിരിച്ച് കണ്ണടച്ച് ഇരുട്ടാക്കി മാറി നിന്നപ്പോള്&#x200d;, മലയാളി ഒറ്റമനസ്സായി ഇറങ്ങി ജനസംഖ്യയുടെ പത്തിരട്ടി തുകയാണ് സ്വരൂപിച്ചത്. 34 കോടി രൂപ സ്വരൂപിക്കാനായതോടെ ആശ്വാസത്തിന്റെ കൊടുമുടിയിലാണിപ്പോള്&#x200d;. കോടതി സഊദി കുടുംബത്തിന്റെ പേരില്&#x200d; എക്കൗï് തുടങ്ങണം. സ്വരൂപിച്ച പണം എംബസി വഴി ആ എക്കൗïിലേക്ക് മാറ്റി കുടുംബത്തിന് കൈമാറിയാല്&#x200d; മോചിപ്പിക്കാനുള്ള സമ്മത പത്രം കോടതിയില്&#x200d; നല്&#x200d;കും. അതോടെ കോടതി ഉത്തരവോടെ ജയിലില്&#x200d; നിന്നിറങ്ങാം. അബ്ദുറഹീമിനെ ഉമ്മയുടെ മുന്നില്&#x200d; കൊïുപോയി നിര്&#x200d;ത്താന്&#x200d; ഏതാനും ആഴ്ചകള്&#x200d;കൂടി കാത്തിരുന്നേ മതിയാവൂ.<br />
എത്ര യാദൃച്ഛികമാണ് ജീവിതം. മരിക്കുമ്പോള്&#x200d; അനസിന് വയസ്സ് 18. റഹീം ജയിലില്&#x200d; കിടന്നതും 18 വര്&#x200d;ഷം. അബ്ദുറഹീം പുറംലോകം കാണാതെ നഷ്ടപ്പെട്ടത് വര്&#x200d;ഷങ്ങളാണ്. ജോലിക്കായി സഊദിയില്&#x200d; ഇറങ്ങി 36ാം ദിനമാണ് ജയിലിലാവുന്നത്. കേരളത്തില്&#x200d; നിന്ന് പോവുമ്പോള്&#x200d; 23 വയസ്സായിരുന്നു അബ്ദുറഹീമിന്. ഇപ്പോള്&#x200d; 41 ലെത്തി. ലുലു ഗ്രൂപ്പ് വീടു നിര്&#x200d;മ്മിച്ചു നല്&#x200d;കാമെന്ന് വാഗ്ദാനം ചെയ്തിട്ടുï്.<br />
അകതാരില്&#x200d; ആത്മനിര്&#x200d;വൃതിയുടെ തുടികൊട്ടുകയാണ്; 34 കോടി നന്ദി.<br />
ഓര്&#x200d;ക്കപ്പെടേണ്ടവര്&#x200d; നിരവധിയാണ്. എല്ലാവര്&#x200d;ക്കും നന്ദി; പ്രാർത്ഥന&#8230;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/34-crore-resurrections-ashrafs-17-years-of-struggle-for-abdurahim.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെരുന്നാള്&#x200d; അവധി കഴിഞ്ഞാലുടന്&#x200d; ഇന്ത്യന്&#x200d; എംബസി സഊദി കോടതിയെ സമീപിക്കും; റഹീമിന്റെ മോചനത്തിന് ഇനി അവശേഷിക്കുന്ന നടപടികള്&#x200d; ഇവ</title>
		<link>https://www.chandrikadaily.com/the-indian-embassy-will-approach-the-saudi-court-as-soon-as-the-eid-holidays-are-over-these-are-the-remaining-steps-for-rahims-releas.html</link>
					<comments>https://www.chandrikadaily.com/the-indian-embassy-will-approach-the-saudi-court-as-soon-as-the-eid-holidays-are-over-these-are-the-remaining-steps-for-rahims-releas.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 15 Apr 2024 05:59:36 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abdu rahim]]></category>
		<category><![CDATA[approach]]></category>
		<category><![CDATA[indian embassy]]></category>
		<category><![CDATA[release]]></category>
		<category><![CDATA[saudi courts]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295282</guid>

					<description><![CDATA[മോചനത്തിന് വേണ്ട 34 കോടി രൂപ കൈമാറാന്&#x200d; തയാറാണെന്ന് എംബസി ഉദ്യോഗസ്ഥര്&#x200d; വാദിഭാഗം അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>സഊദിയിലെ ജയിലില്&#x200d; കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്&#x200d; റഹിമിന്റെ മോചനത്തിന് നടപടികള്&#x200d; വേഗത്തിലാക്കി ഇന്ത്യന്&#x200d; എംബസി. പെരുന്നാള്&#x200d; അവധി കഴിഞ്ഞാല്&#x200d; ഉടന്&#x200d; കോടതിയെ സമീപിക്കും. മോചനത്തിന് വേണ്ട 34 കോടി രൂപ കൈമാറാന്&#x200d; തയാറാണെന്ന് എംബസി ഉദ്യോഗസ്ഥര്&#x200d; വാദിഭാഗം അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്.</p>
<p>കഴിഞ്ഞ ദിവസം വാദിഭാഗം അഭിഭാഷകനുമായി എംബസി ഉദ്യോഗസ്ഥര്&#x200d; ഓണ്&#x200d;ലൈനായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത ദിവസം നേരിട്ട് കണ്ട് തുടര്&#x200d; നടപടികള്&#x200d; ചര്&#x200d;ച്ച ചെയ്യും. അബ്ദുറഹീമിന്റെ പരിചരണത്തിലിരിക്കെ മരിച്ച സഊദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട തുക സമാഹരിച്ചതായി എംബസി രേഖാമൂലം അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്.</p>
<p>പെരുന്നാളവധി കഴിഞ്ഞ് സൗദിയിലെ കോടതി തുറക്കുമ്പോള്&#x200d; മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കും. 15 മില്യണ്&#x200d; റിയാല്&#x200d; അഥവാ 34 കോടി രൂപ സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്&#x200d;കാന്&#x200d; തയ്യാറാണെന്ന് മരിച്ച ബാലന്റെ കുടുംബം കോടതിയെ അറിയിക്കും.</p>
<p>അപ്പീലിനുള്ള സമയം അനുവദിച്ച ശേഷം കോടതി ഇക്കാര്യം മേല്&#x200d;ക്കോടതിയെ അറിയിക്കും. മേല്&#x200d;ക്കോടതിയുടെ അനുമതി ലഭിച്ച ശേഷം എംബസി വഴി തുക കൈമാറും. തുടര്&#x200d;ന്ന് അബ്ദുല്&#x200d; റഹീമിന്റെ വധശിക്ഷ റദ്ദാക്കുകയും മോചനത്തിനുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്യും. നടപടിക്രമങ്ങള്&#x200d;ക്ക് 2 മാസത്തിലേറെ സമയമെടുക്കും എന്നാണ് സൂചന.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-indian-embassy-will-approach-the-saudi-court-as-soon-as-the-eid-holidays-are-over-these-are-the-remaining-steps-for-rahims-releas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
