abdurahman – Chandrika Daily https://www.chandrikadaily.com Mon, 04 Aug 2025 15:38:35 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg abdurahman – Chandrika Daily https://www.chandrikadaily.com 32 32 കമാല്‍ വരദൂര്‍ അന്നേ പറഞ്ഞു?? https://www.chandrikadaily.com/kamal-varadur-saiid-thatt.html https://www.chandrikadaily.com/kamal-varadur-saiid-thatt.html#respond Mon, 04 Aug 2025 15:36:52 +0000 https://www.chandrikadaily.com/?p=349421 2024 സെപ്തംബര്‍ അഞ്ചിനായിരുന്നു കേരളത്തിന്റെ കായിക മന്ത്രി വി.അബ്ദുറഹ്‌മാന്‍ സ്പാനിഷ് ആസ്ഥാനമായ മാഡ്രിഡില്‍ പോയി അര്‍ജന്റീനിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രതിനിധിയെ കണ്ടുവെന്ന് വ്യക്തമാക്കി ലിയോ മെസി കേരളത്തില്‍ വരുമെന്ന് ആദ്യം പരസ്യപ്പെടുത്തിയത്. അന്ന് തന്നെ പ്രമുഖ കായിക മാധ്യമ പ്രവര്‍ത്തകനും ചന്ദ്രിക പത്രാധിപരുമായ കമാല്‍ വരദൂര്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ സംശയമുന്നയിച്ച് പോസ്റ്റിട്ടു. അര്‍ജന്റീനക്കാരെ ക്ഷണിക്കാന്‍ അവരുടെ ആസ്ഥാനമായ ബ്യുണസ് അയേഴ്സില്‍ പോവുന്നതിന് പകരം സ്പാനിഷ് ആസ്ഥാനമായ മാഡ്രിഡില്‍ പോയി മന്ത്രി പ്രഖ്യാപനം നടത്തിയതിലെ സംശയമാണ് അദ്ദേഹമുന്നയിച്ചത്. മന്ത്രി പങ്ക് വെച്ച ചിത്രത്തിലെ അര്‍ജന്റീനക്കാരന്റെ പദവിയും കമാല്‍ വരദൂര്‍ ചോദിച്ചിരുന്നു.

തട്ടിപ്പ് ചിത്രവും ഉഡായിപ്പ് പ്രഖ്യാപനവുമെന്നായിരുന്നു കമാല്‍ കുറിച്ചത്. സ്പെയിനില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മന്ത്രി കമാലിന്റെ പോസ്റ്റിനെ ചോദ്യം ചെയ്യുകയും മോശമായി സംസാരിക്കുകയും ചെയ്തു. ഇടത് സൈബര്‍ പോരാളികള്‍ മന്ത്രിക്കായി കമാല്‍ വരദൂറിനെതിരെ അട്ടഹസിക്കുകയും ചെയ്തിരുന്നു. പക്ഷേ അന്ന് കമാല്‍ വരദൂര്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴും അദ്ദേഹത്തിന്റെ വാളില്‍ ആ പോസ്റ്റുണ്ട്. ഇന്നിപ്പോള്‍ മന്ത്രി തന്നെ പറഞ്ഞു- മെസി വരുന്നില്ലെന്ന്…. അപ്പോഴും കമാല്‍ വരദൂര്‍ ഉന്നയിച്ച രണ്ട് ചോദ്യങ്ങള്‍ ബാക്കി;

1- ബ്യുണസ് അയേഴ്സില്‍ പോവുന്നതിന് പകരം എന്തിനാണ് മന്ത്രി മാഡ്രിഡില്‍ പോയത്…?
2- മാഡ്രിഡില്‍ മന്ത്രി ആരെയാണ് കണ്ടത്…?
3- എന്ത് ഉത്തരവാദിത്വത്തിലാണ് പലവട്ടം മന്ത്രി മെസി വരുമെന്ന് ആവര്‍ത്തിച്ചതും ഇപ്പോള്‍ നിഷേധിക്കുന്നതും?

]]>
https://www.chandrikadaily.com/kamal-varadur-saiid-thatt.html/feed 0
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്‌പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി https://www.chandrikadaily.com/messi-will-not-go-to-kerala-sports-minister-blames-sponsor-for-responsibility.html https://www.chandrikadaily.com/messi-will-not-go-to-kerala-sports-minister-blames-sponsor-for-responsibility.html#respond Sat, 17 May 2025 07:22:01 +0000 https://www.chandrikadaily.com/?p=341568 തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ക്യാപ്റ്റന്‍ ലയണല്‍ മെസിയും കേരളത്തിലേയ്ക്ക് വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കെന്ന് കായിക മന്ത്രി അബ്ദുറഹിമാന്‍. മെസിയെ കൊണ്ടുവരുന്നത് സര്‍ക്കാരല്ല, സ്‌പോണ്‍സറാണെന്നും മന്ത്രി.

മെസിയെ കൊണ്ടുവരുമെന്ന് സ്പോണ്‍സര്‍ഷിപ്പ് ഏറ്റ റിപ്പോര്‍ട്ടര്‍ ടിവിയുടെ എംഡി പറഞ്ഞിരുന്നതായും പുറത്തുവരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്ക് കൂടുതലായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ കയ്യില്‍ ഇത്രയധികം പണമില്ല. സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയോയെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കരാറുണ്ടാക്കിയത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുമായിട്ടാണെന്നും മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു.

ഒക്ടോബറില്‍ മെസി കേരളത്തില്‍ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ സമയം അര്‍ജന്‍റീന ടീം ചൈനയില്‍ ആയിരിക്കുമെന്ന് സ്ഥിരീകരണം ആയിട്ടുണ്ട്. മന്ത്രിയോ സര്‍ക്കാറോ കഴിഞ്ഞ കുറെ നാളുകളായി ഈ വിഷയത്തില്‍ പ്രതികരിക്കാറില്ലായിരുന്നു.

2011 ലാണ് ഇതിന് മുമ്പ് അര്‍ജന്റീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയെ ആണ് നേരിട്ടത്. അന്ന് അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു. 2022ല്‍ ഖത്തറില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീന ടീമിന് കേരളത്തില്‍ നിന്ന് ലഭിച്ച പിന്തുണക്ക് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ നന്ദി പറഞ്ഞിരുന്നു.

]]>
https://www.chandrikadaily.com/messi-will-not-go-to-kerala-sports-minister-blames-sponsor-for-responsibility.html/feed 0
എന്നാലും കായികമന്ത്രി ഇത്ര വേണമായിരുന്നോ? https://www.chandrikadaily.com/but-was-the-sports-minister-so-necessary.html https://www.chandrikadaily.com/but-was-the-sports-minister-so-necessary.html#respond Fri, 06 Sep 2024 13:35:06 +0000 https://www.chandrikadaily.com/?p=308635 കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി സാമൂഹ്യമാധ്യമങ്ങളിലും വാര്‍ത്താ ചാനലുകളിലെയും പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു അര്‍ജന്റീന ഫുട്‌ബോള്‍ കേരളത്തിലെത്തുമെന്നും ഇവിടെ ഒരു സൗഹൃദ മത്സരം നടക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് ചുക്കാന്‍ പിടിക്കുന്നതാകട്ടെ കേരളത്തിന്റെ കായിക മന്ത്രിയും. എന്നാല്‍ ഈ വാര്‍ത്തയില്‍ എത്രത്തോളം സത്യസന്ധമാണെന്ന് പരിശോധിക്കേണ്ടിയിരുന്നുവെന്ന് അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റും ചന്ദ്രിക ദിനപത്രത്തിന്റെ എഡിറ്റുമായ കമാല്‍ വരദൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ അതിവിഖ്യാതമായ മോണമെന്റല്‍ സ്‌റ്റേഡിയത്തില്‍ അര്‍ജന്റിന ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ചിലേയുമായി കളിക്കുന്ന ദിവസം അര്‍ജന്റീനാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളെല്ലാം ആ സ്‌റ്റേഡിയത്തിലുണ്ട്. ആ ദിവസമാണ് താങ്കളും സംഘവും അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്താനെന്ന പേരില്‍ സ്പാനിഷ് ആസ്ഥാനമായ മാഡ്രിഡില്‍ എത്തുന്നത്.

അര്‍ജന്റീനയുടെ കുറെ രാജ്യാന്തര താരങ്ങള്‍ സ്പാനിഷ് ലാലീഗയില്‍ പന്ത് തട്ടുന്നുണ്ട്. പക്ഷേ അവരുടെ ഫുട്‌ബോള്‍ അസോസിയേഷന്‍ ആസ്ഥാനം മാഡ്രിഡിലേക്ക് മാറ്റിയതായി അറിവില്ല. പിന്നെ ഈ ചിത്രത്തില്‍ ആരാണ് അര്‍ജന്റിനയുടെ അസോസിയേഷന്‍ ഭാരവാഹി..? താങ്കള്‍ക്കൊപ്പമുളള ആള്‍ ഉയര്‍ത്തിയിരിക്കുന്നത് മെസിയുടെ ജഴ്‌സിയാണ്. അര്‍ജന്റീനിയന്‍ അസോസിയേഷന്‍
ഒരു താരത്തിന്റെ ജഴ്‌സി ഔദ്യോഗികമായി കൈമാറില്ല. ദേശിയ ടിം ജഴ്‌സിയാണ് കൈമാറുക. ഇത് മാഡ്രിഡിലോ പരിസരത്തോ ഉള്ള ഒരു കൊച്ചു സ്‌റ്റേഡിയത്തില്‍ പോയി നടത്തിയ ഒരു ഉഡായിപ്പാണ്. അതാണ് മെസി കേരളത്തിലേക്ക്, മലപ്പുറത്ത് അര്‍ജന്റീനയുടെ അക്കാദമി എന്നെല്ലാം പറഞ്ഞ് വാഴ്ത്തപ്പെടുന്നത്. കഷ്ടം, കായിക രാഷ്ട്രീയം

]]>
https://www.chandrikadaily.com/but-was-the-sports-minister-so-necessary.html/feed 0
മതേതര ഇന്ത്യയെ സംരക്ഷിക്കാൻ ഇന്ത്യാ മുന്നണിയെ അധികാരത്തിലെത്തിക്കാൻ പ്രവാസികൾ മുന്നിട്ടിറങ്ങണം: എ അബ്ദുറഹ്മാൻ https://www.chandrikadaily.com/1expatriates-should-come-forward-to-bring-india-front-to-power-to-protect-secular-india-a-abdur-rahman.html https://www.chandrikadaily.com/1expatriates-should-come-forward-to-bring-india-front-to-power-to-protect-secular-india-a-abdur-rahman.html#respond Sat, 13 Apr 2024 05:08:56 +0000 https://www.chandrikadaily.com/?p=295095 ദുബായ്: ഭാരതത്തിൻ്റെ ഭാവി നിർണ്ണയിക്കുന്ന 2024ലെ തെരഞ്ഞെടുപ്പിൽ രാജ്യസ്നേഹികൾ ഫാസിസ്റ്റ് – ഏകാധിപത്യ ഭരണകൂടത്തെ താഴെ ഇറക്കാൻ വോട്ടവകാശം വിനിയോഗിക്കണമെന്ന് മുസ്ലിം ലീഗ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ പ്രസ്താവിച്ചു.

വർത്തമാന ഇന്ത്യയിൽ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷണത്തിനായി ഇന്ത്യാ മുന്നണിയെ അധികാരത്തിലെത്തിക്കാൻ മുഴുവൻ പ്രവാസികളും മുന്നോട്ട് വരണമെന്നും മുഴുവൻ വോട്ടുകളും യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ലഭ്യമാകാൻ ആവശ്യമായ പ്രവർത്തനങ്ങളും ഒരുക്കങ്ങളും നടത്താൻ കെ.എം.സി.സി.നേതൃത്വം നൽകണമെന്നും അദ്ദേഹം പറഞ്ഞും ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളെ ഭാരതത്തിൻ്റെ മണ്ണിൽ നിന്നും തുടച്ച് നീക്കാനായി ശ്രമിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നെറികെട്ട ഭരണത്തെ നീക്കാനായി കിട്ടുന്ന ഈ അവസരം രാജ്യതാല്പര്യത്തിനായി ഉപയോയോഗിക്കണമെന്നും കാസർകോട് പാർലിമെൻ്റ് നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ശ്രീ രാജ്മോഹൻ ഉണ്ണിത്താനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ പ്രവാസികൾ ശക്തമായ ഇടപെടൽ നടത്തണം എന്നും അബ്ദുൽ റഹ്മാൻ കൂട്ടിച്ചേർത്തു ദുബായ് കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി വെസ്റ്റ് ബെസ്റ്റൺ പേൾ ക്രീക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഈദ് ഇൻ ദുബായ് പരിവാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ഹനീഫ് ടി ആർ മേൽപറമ്പ് സ്വാഗതം പറഞ്ഞു പ്രമുഖ മാധ്യമപ്രവർത്തകൻ അനൂപ് കിചേരി പെരുന്നാൾ സന്ദേശ പ്രഭാഷണം നടത്തി കെ. എം സി സി ഉപദേശക സമിതി അംഗം അൻവർ അമീൻ കേന്ദ്ര കമ്മിറ്റി ജനറൽ സെകട്ടറി അൻവർ നഹ സംസ്ഥാന ആക്ടിംഗ്ജനറൽ സെക്രട്ടറി അഡ്വ സാജിദ് അബൂബക്കർ ഓർഗനൈസിംഗ് സെക്രട്ടറി ഹംസതൊട്ടി സംസ്ഥാന ഭാരവാഹികളായ അഡ്വ ഇബ്രാഹിം ഖലീൽ കെ.പി.എ സലാം അഷറഫ് കൊടുങ്ങല്ലൂർ മുസ്തഫ വേങ്ങര അബദുൽ ഖാദർ അരിപ്രാമ്പ ആർ ഷുക്കൂർ കാസർഗോട്ടെപ്രമുഖ സോഷ്യൽ പ്രവർത്തകൻ എബി കുട്ടിയാനം അബ്ദുല്ല ആറങ്ങാടി എന്നിവർ പ്രസംഗിച്ചു.

വ്യവസായ പ്രമുഖരായ സമീർ തളങ്കര സലാം വെൽഫിറ്റ് മുജീബ് മെട്രോ അഷറഫ് ബോസ് കെ. എം സി.സി നേതാക്കളായ അഫ്സൽ മെട്ടമ്മൽ അഷറഫ്മീപ്പുരി കെ.പി.മുഹമ്മദ് പി.വി നാസർ നൗഫൽ വേങ്ങര നിസാം കൊല്ലം മൊയ്തു മക്കിയാട് സിവി അഷറഫ് മലപ്പുറം ജമാൽ മനയത്ത് മുജീബ് ആലപ്പുഴ മാധ്യമപ്രവർത്തകരായ ജലീൽ പട്ടാമ്പി എൻ.എം ജാഫർ ,സലാം തട്ടാനിച്ചേരി സി എച്ച്‌ നൂറുദ്ദീൻ,ഇസ്മയിൽ നാലാം വാതുക്കൽ,സുബൈർ അബ്ദുല്ല പി പി റഫീഖ്‌ പടന്ന.ഹനീഫ്‌ ബാവനഗർ , ഹസൈനാർ ബീജന്തടുക്ക,സുനീർ എൻ പി, ഫൈസൽ മുഹ്സിൻ,സി എ ബഷീർ പളീക്കര.പി ഡി നൂറുദ്ദീൻ .അഷറഫ്‌ ബായാർ,സുബൈർ കുബണൂർ ,റഫീഖ്‌ എ സി,സിദ്ധീഖ്‌ ചൗക്കി,ബഷീർ പാറപ്പള്ളി,ആസിഫ്‌ ഹൊസങ്കടി. കെ.എം സി.സിജില്ലാ കമ്മിറ്റി ഭാരവാഹികൾ മണ്ഡലം മുൻസിപ്പൽ പഞ്ചായത്ത് ഭാരവാഹികൾ വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു പ്രമുഖ ഗായകൻ മുനവ്വർ മുന്ന തലശ്ശേരി ഇശൽ പരിപാടി അവതരിപ്പിച്ചു ജില്ലാ വൈസ് പ്രസിഡന്റ് കെ പി അബ്ബാസ് കളനാട് ഖിറാഅത്തും ജില്ലാട്രഷറർ ഡോക്ടർ ഇസ്മായിൽ മൊഗ്രാൽ നന്ദിയും പറഞ്ഞു

]]>
https://www.chandrikadaily.com/1expatriates-should-come-forward-to-bring-india-front-to-power-to-protect-secular-india-a-abdur-rahman.html/feed 0
പണക്കാരന്‍ മന്ത്രിക്ക് എന്തും പറയാലോ !; മന്ത്രി അബ് ദുറഹ്മാനെ ട്രോളി സോഷ്യല്‍ മീഡിയ https://www.chandrikadaily.com/1minister-poor-socialmedia.html https://www.chandrikadaily.com/1minister-poor-socialmedia.html#respond Mon, 09 Jan 2023 10:32:48 +0000 https://www.chandrikadaily.com/?p=231767 ക്രിക്കറ്റ് കളിക്കുള്ള ടിക്കറ്റിന്മേല്‍ വിനോദനികുതി കുറക്കില്ലെന്നും പട്ടിണിക്കാര്‍ കളി കാണേണ്ടെന്നുമുള്ള കായികമന്ത്രി വി.അബ്ദുറഹ്മാന്‍രെ പ്രസ്താവനക്കെതിരെ കടുത്ത വിമര്‍ശനവും ട്രോളും. മന്ത്രി പണക്കാരനല്ലേയെന്നും എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ടല്ലോ എന്നാണ് ട്രോള്‍. മന്ത്രി പറഞ്ഞത് ഒട്ടും ഉചിതമായില്ലെന്ന് സി.പി.ഐ മുന്‍സംസ്ഥാനസെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞപ്പോള്‍, സി.പി.ഐക്ക് ഇങ്ങനെ ഫെയ്‌സ് ബുക്കില്‍ പറയാനല്ലേ അറിയൂ, ആര് അനുസരിക്കാനെന്നാണ ്മറ്റൊരു കമന്റ്. പണക്കാരനായ മന്ത്രി ഇടതുപക്ഷത്തുള്ളത് പിണറായി സര്‍ക്കാരിന് അലങ്കാരമാണെന്ന് മറ്റൊരു ട്രോള്‍. ഇതിലും വലിയ പണക്കാരാണല്ലോ തലപ്പത്തെന്ന് മറ്റൊരാള്‍ പറഞ്ഞു.

സി.പി.ഐക്ക് അല്ലെങ്കിലും മുന്നണിയില്‍ കറിവേപ്പിലയുടെ വിലയല്ലേ എന്നൊരാള്‍ കുറിച്ചപ്പോള്‍ ,പണമില്ലാത്തവര്‍ സ്‌പോര്‍ട്‌സില്‍ പങ്കെടുക്കേണ്ടെന്നും പറയുമെന്നാണ് മറ്റൊരാളുടെ ട്രോള്‍.
മന്ത്രിയോട് നേരിട്ട് പറയാന്‍ ത്രാണിയില്ലേ എന്നാണ് പന്ന്യന്‍ രവീന്ദ്രനോടുളള ചോദ്യങ്ങളിലൊന്ന്. മന്ത്രി ടിക്കറ്റിന്റെ കാശ് കൊണ്ട് മല്‍സ്യത്തൊഴിലാളികള്‍ക്ക് വീട് വെച്ച് കൊടുക്കുമെന്ന ്പറഞ്ഞല്ലോ എന്നാണ് മറ്റൊരു ന്യായീകരണം. മാപ്ര തലേക്കെട്ട് കണ്ട് പ്രതികരിക്കരുതെന്നും പന്ന്യന്‍ രവീന്ദ്രന് ഉപദേശികളുണ്ട്. പണമുള്ളവര്‍ മാത്രം പങ്കെടുക്കാന്‍ ഇത് ഐപിഎല്‍ ലേലമല്ലെന്നും ഒറ്റയടിക്ക് നികുതി ഉയര്‍ത്തിയതെന്തിനെന്നും ബി.ജെ.പി.സംസ്ഥാനാധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ചോദിച്ചു.

]]>
https://www.chandrikadaily.com/1minister-poor-socialmedia.html/feed 0