<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>abroad &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/abroad/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 13 Dec 2024 03:55:51 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>abroad &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇസ്രാഈലിനേക്കാള്&#x200d; സുരക്ഷിതം പുറത്താണെന്ന് 60% ഇസ്രാഈലി പ്രവാസികള്&#x200d;</title>
		<link>https://www.chandrikadaily.com/60-of-israeli-expatriates-say-its-safer-abroad-than-in-israel.html</link>
					<comments>https://www.chandrikadaily.com/60-of-israeli-expatriates-say-its-safer-abroad-than-in-israel.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 13 Dec 2024 03:55:51 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[abroad]]></category>
		<category><![CDATA[Expatriates]]></category>
		<category><![CDATA[Israel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321592</guid>

					<description><![CDATA[നാട്ടിലേക്ക് മടങ്ങേണ്ടെന്ന് 20% പേർ]]></description>
										<content:encoded><![CDATA[<p>ഇസ്രാഈലില്&#x200d; താമസിക്കുന്നതിനേക്കാള്&#x200d; സുരക്ഷിതം മറ്റുരാജ്യങ്ങളിലാണെന്ന് പ്രവാസികളായ 60 ശതമാനം ഇസ്രാഈലികളും അഭിപ്രായപ്പെട്ടതായി സര്&#x200d;വേ. വിദേശത്തുള്ള ഇസ്രായേലികളില്&#x200d; വേള്&#x200d;ഡ് സയണിസ്റ്റ് ഓര്&#x200d;ഗനൈസേഷന്&#x200d; ഒക്ടോബറില്&#x200d; നടത്തിയ സര്&#x200d;വേയിലാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. 20 പ്രവാസികളും ഇസ്രാഈലിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും സര്&#x200d;വേ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ഇസ്രാഈലിലെ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്&#x200d; 40% പേര്&#x200d; മാത്രമാണ് രാജ്യം ജീവിക്കാന്&#x200d; സുരക്ഷിതമാണെന്ന് അഭിപ്രായപ്പെട്ടത്.</p>
<p>കൂടാതെ, പ്രവാസികളില്&#x200d; 20% പേര്&#x200d; മാത്രമാണ് തങ്ങളുമായി ഇടപഴകുന്നവരില്&#x200d;നിന്ന് പോസിറ്റീവ് മനോഭാവം ലഭിക്കുന്നതായി അഭിപ്രായപ്പെട്ടത്. കഴിഞ്ഞ വര്&#x200d;ഷത്തെ അപേക്ഷിച്ച് 50% കുറവാണിത്. ഇസ്രാഈലികളാണെന്ന് തങ്ങളുടെ അടുത്ത പരിചയക്കാരല്ലാത്തവരോട് വെളിപ്പെടുത്തുന്നത് സുരക്ഷിതമല്ലെന്നും പ്രതികരിച്ചവരില്&#x200d; പകുതി പേരും അഭിപ്രായപ്പെട്ടു.</p>
<p>അതേസമയം, ഒക്ടോബര്&#x200d; ഏഴിന് ശേഷം പ്രാദേശിക ജൂത സമൂഹങ്ങളുമായുള്ള ബന്ധം വര്&#x200d;ധിച്ചതായി പ്രവാസികളില്&#x200d; പകുതി പേര്&#x200d; ചൂണ്ടിക്കാട്ടിയപ്പോള്&#x200d; ബാക്കിയുള്ളവര്&#x200d; ഇത് നിഷേധിച്ചു. കഴിഞ്ഞ വര്&#x200d;ഷത്തെ അപേക്ഷിച്ച് 10% വര്&#x200d;ധനവാണ് ഇതില്&#x200d; ഉണ്ടായത്.</p>
<p>സര്&#x200d;വേയോട് പ്രതികരിച്ച ഇസ്രാഈലികള്&#x200d; ഒക്ടോബര്&#x200d; ഏഴിന് ശേഷമുള്ള പുതിയ സാഹചര്യങ്ങളോട് ഭയവും ഉത്കണ്ഠയും പ്രകടിപ്പിച്ചതായി വേള്&#x200d;ഡ് സയണിസ്റ്റ് ഓര്&#x200d;ഗനൈസേഷന്&#x200d; പ്രവാസി കാര്യ വിഭാഗം മേധാവി ഗുസ്തി യെഹോഷ്വാ ബ്രാവര്&#x200d;മാന്&#x200d; പറഞ്ഞു. രാജ്യത്ത് കഴിയുന്നവരെ പോലെ തന്നെ വിദേശത്ത് താമസിക്കുന്ന ഇസ്രാഈലികള്&#x200d;ക്കിടയിലും ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് പൊതുവികാരമെന്നും അവര്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>&#8216;ഇസ്രാഈലിന്റെ ഭാവിയെ കുറിച്ച് ആഴത്തില്&#x200d; ചിന്തിക്കുകയും ഉത്കണ്ഠാകുലരാകുകയും ചെയ്യുന്ന ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെ ഇസ്രാഈല്&#x200d; ജനത പരിഗണിക്കണം. വിദേശത്തുള്ള ഇസ്രായേലികളുമായി സഹകരണം മെച്ചപ്പെടുത്താന്&#x200d; തുടര്&#x200d;ച്ചയായി ബന്ധം പുലര്&#x200d;ത്തണം. ഇസ്രായേല്&#x200d; അവരുടെ യഥാര്&#x200d;ത്ഥ ഭവനമാണെന്ന് എല്ലാവരും മനസ്സിലാക്കുന്നു&#8217; -ബ്രാവര്&#x200d;മാന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>കഴിഞ്ഞമാസം ഇസ്രാഈല്&#x200d; സര്&#x200d;ക്കാറിന്റെ ഡയസ്പോറ അഫയേഴ്സ് ആന്&#x200d;ഡ് കോംബാറ്റിങ് ആന്റിസെമിറ്റിസം മന്ത്രാലയം പ്രവാസി ജൂത കൗമാരക്കാര്&#x200d;ക്കിടയില്&#x200d; നടത്തിയ സര്&#x200d;വേയില്&#x200d; അവര്&#x200d;ക്ക് ഇസ്രാഈലിനോടുള്ള എതിര്&#x200d;പ്പ് വര്&#x200d;ധിച്ചുവരുന്നതായി കണ്ടെത്തിയിരുന്നു. പുതുതലമുറ ജൂതമത വിശ്വാസികളില്&#x200d; നിരവധി പേര്&#x200d; ഗസ്സയിലെ കൂട്ടക്കൊലയെ വിമര്&#x200d;ശിച്ചും ഹമാസിനോട് അനുഭാവം പ്രകടിപ്പിച്ചും സര്&#x200d;വേയില്&#x200d; പ്രതികരിച്ചിരുന്നു.</p>
<p>മൊസൈക് യുണൈറ്റഡുമായി ചേര്&#x200d;ന്ന് വിവിധ രാജ്യങ്ങളിലെ ജൂത കൗമാരക്കാര്&#x200d;ക്കിടയില്&#x200d; നടത്തിയ സര്&#x200d;വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. മറ്റ് രാജ്യങ്ങളിലെ സമപ്രായക്കാരെ അപേക്ഷിച്ച് അമേരിക്കയിലെ ജൂത കൗമാരക്കാര്&#x200d; ഇസ്രാഈലിനെക്കുറിച്ച് വിമര്&#x200d;ശനാത്മക വീക്ഷണങ്ങള്&#x200d; പുലര്&#x200d;ത്തുന്നുവെന്നും ഹമാസിനോട് അനുഭാവം പ്രകടിപ്പിക്കുന്നുവെന്നും റിപ്പോര്&#x200d;ട്ടില്&#x200d; വെളിപ്പെടുത്തുന്നു.</p>
<p>സര്&#x200d;വേ ഫലം അനുസരിച്ച്, അമേരിക്കന്&#x200d; ജൂത കൗമാരക്കാരില്&#x200d; 37 ശതമാനം പേര്&#x200d; ഹമാസിനോട് അനുഭാവം പ്രകടിപ്പിക്കുന്നതായി ഇസ്രാഈല്&#x200d; മാധ്യമമായ &#8216;ജറൂസലം പോസ്റ്റ്&#8217; റിപ്പോര്&#x200d;ട്ട് ചെയ്തു. ഇതില്&#x200d; തന്നെ 14 വയസ്സുള്ളവരില്&#x200d; 60% പേരും ഹമാസിനോട് അനുഭാവം പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം, ആഗോളതലത്തില്&#x200d; 7 ശതമാനം ജൂത കൗമാരക്കാരാണ് ഹമാസിനോട് അനുഭാവം പുലര്&#x200d;ത്തുന്നത്.</p>
<p>ഇസ്രാഈല്&#x200d; ഗസ്സയില്&#x200d; വംശഹത്യ നടത്തുകയാണെന്ന് 42% യുഎസ് ജൂത കൗമാരക്കാരും വിശ്വസിക്കുന്നതായി സര്&#x200d;വേയില്&#x200d; കണ്ടെത്തി. ഒമ്പത് ശതമാനം ജൂത കുട്ടികളാണ് അന്താരാഷ്ട്ര തലത്തില്&#x200d; ഇക്കാര്യം അംഗീകരിക്കുന്നത്. വ്യത്യസ്ത സാംസ്‌കാരിക, സാമൂഹിക, വിദ്യാഭ്യാസ സാഹചര്യങ്ങളാല്&#x200d; സ്വാധീനിക്കപ്പെട്ടതാണ് അമേരിക്കന്&#x200d; ജൂത കൗമാരക്കാര്&#x200d;ക്കിടയില്&#x200d; ഇസ്രാഈലിനോടുള്ള എതിര്&#x200d;പ്പ് ഉയരാന്&#x200d; കാരണമെന്നും ഇത് &#8216;ആശങ്കാജനകമാണെന്നും&#8217; റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>ശക്തമായ ജൂതമത വിദ്യാഭ്യാസ പശ്ചാത്തലമുള്ളവരില്&#x200d; പോലും 6% പേര്&#x200d; ഹമാസിനോട് അനുഭാവം പുലര്&#x200d;ത്തുന്നുണ്ട്. അതേസമയം ജൂതമതക്യാമ്പുകളിലോ ഡേ സ്‌കൂളുകളിലോ സപ്ലിമെന്ററി സ്‌കൂളുകളിലോ പങ്കെടുക്കുന്നവരും ഇസ്രാഈലികളുമായി വ്യക്തിപരമായി ഇടപഴകുന്നവരും ആയ വിദേശരാജ്യങ്ങളിലെ ജൂതകൗമാരക്കാര്&#x200d;ക്കിടയില്&#x200d; ഇസ്രാഈല്&#x200d; വിരുദ്ധ വീക്ഷണങ്ങള്&#x200d; പുലര്&#x200d;ത്താനുള്ള സാധ്യത താരതമ്യേന കുറവാണെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. യഹൂദരുടെ വിദ്യാഭ്യാസ ഇടപെടലും ഇസ്രാഈലിനോടുള്ള മനോഭാവവും തമ്മില്&#x200d; ബന്ധമുണ്ടെന്നും സര്&#x200d;വേ ചൂണ്ടിക്കാട്ടുന്നു. യു.എസിലെ ജൂതകുട്ടികള്&#x200d;ക്കിടയില്&#x200d; കാര്യമായ ശ്രദ്ധ ചെലുത്തണമെന്ന് ഇസ്രാഈല്&#x200d; പ്രവാസികാര്യ മന്ത്രി അമിച്ചൈ ചിക്ലി ആഹ്വാനം ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/60-of-israeli-expatriates-say-its-safer-abroad-than-in-israel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പഠിക്കാനും തൊഴിലിനും ഇനിയും പോകും</title>
		<link>https://www.chandrikadaily.com/ihgstill-going-to-study-and-work.html</link>
					<comments>https://www.chandrikadaily.com/ihgstill-going-to-study-and-work.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 11 Feb 2023 17:03:43 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abroad]]></category>
		<category><![CDATA[STUDY]]></category>
		<category><![CDATA[work]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=237414</guid>

					<description><![CDATA[ആദ്യമൊക്കെ കേരളം വിട്ടു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കാണ് പോയിരുന്നത്. ഇപ്പോഴും അതുണ്ടെങ്കിലും ലോകത്തിലെ അനേക രാഷ്ട്രങ്ങള്&#x200d; അവരുടെ കവാടങ്ങള്&#x200d; പരിശ്രമശാലികളും ബുദ്ധിമാന്മാരും സത്യസന്ധന്മാരുമായ മനുഷ്യര്&#x200d;ക്കായി വാതിലുകള്&#x200d; തുറന്നുകാത്തിരിക്കുകയാണ്. അത്‌കൊണ്ട് ജനം ഇനിയും പോകും]]></description>
										<content:encoded><![CDATA[<p><strong>കെ.എന്&#x200d;.എ ഖാദര്&#x200d;</strong></p>
<p>വിദ്യാര്&#x200d;ത്ഥികള്&#x200d; പഠിക്കാനും യുവതീ യുവാക്കള്&#x200d; തൊഴിലിനു വേണ്ടിയും ഇന്ത്യയില്&#x200d;നിന്ന് വിദേശങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നു. അതില്&#x200d; ഒരു ഭാഗം തിരിച്ചു നാട്ടില്&#x200d; വന്നു താമസിച്ചേക്കാം. മറ്റു ചിലര്&#x200d; അവിടങ്ങളില്&#x200d;തന്നെ ജീവിക്കും. വേറെ ചിലര്&#x200d; നാട്ടില്&#x200d; ബാക്കിയുള്ള ഉറ്റ ബന്ധുക്കളെയും പിന്നീട് അവിടങ്ങളിലേക്ക് കൊണ്ടുപോവും. ഇക്കൂട്ടത്തില്&#x200d; ചിലര്&#x200d; പൗരത്വം ഉപേക്ഷിച്ച് അന്യനാടുകളിലെ പൗരത്വവും സ്വീകരിക്കാറുണ്ട്.</p>
<p>ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്&#x200d;നിന്നും ഇങ്ങിനെ വിദേശത്തു പോകുന്നവര്&#x200d; ധാരാളമുണ്ട്. കേരളത്തില്&#x200d;നിന്ന് പോവുന്നവരുടെ സംഖ്യ ലക്ഷങ്ങളാണ്. ഇതിനെ തടയാമെന്ന് കേരള സര്&#x200d;ക്കാര്&#x200d; വ്യാമോഹിക്കുന്നു. എന്തുകൊണ്ട് ഈ പ്രവാസമെന്ന് അറിയാവുന്ന ആരും നമ്മുടെ മന്ത്രിസഭയില്&#x200d; ഇല്ലെ? ഈ പ്രശ്‌നം മറ്റു രാജ്യങ്ങളിലും ഏറെക്കുറെ കാണപ്പെടുന്നു. എല്ലാ രാജ്യക്കാരും എന്നും അവര്&#x200d; ജനിച്ചിടത്തുതന്നെ താമസിച്ചതായി മനുഷ്യചരിത്രത്തില്&#x200d; കാണുകയില്ല. ഇതുതടയാനും സാധ്യമല്ല. പോകുന്നതിനു തക്കതായ കാരണങ്ങള്&#x200d; ഉണ്ട്. പോവേണ്ട സ്ഥലം തിരഞ്ഞെടുക്കുന്നതും യുക്തമായ കാരണങ്ങള്&#x200d; കൊണ്ടുതന്നെയാണ്. മനുഷ്യ വംശം തന്നെ ഇപ്രകാരം ലോകത്ത് പരന്നത് ഈ ജീവിതയാത്രയിലൂടെയാണ്. അറിയപ്പെടുന്ന പലരും ജനിച്ചനാട്ടിലല്ല ജീവിച്ചതും മരിച്ചതും.</p>
<p>ഇന്ത്യയില്&#x200d;നിന്ന് പഠിക്കാന്&#x200d; ഗാന്ധിജി പോയി. മാര്&#x200d;ക്‌സും ലെനിനും അനവധി കമ്യൂണിസ്റ്റ് നേതാക്കളും പ്രവാസികളായിരുന്നു. വിദേശത്തു പഠിച്ചവര്&#x200d; പലരും രാഷ്ട്രീയത്തിലും ഭരണത്തിലും ഉന്നതപദവികളില്&#x200d; ഇരുന്നിട്ടുണ്ട്. ഇപ്പോഴും അതു തുടരുന്നു. ഋഷി സുനകിനു ഒരു ചെറിയ ഇന്ത്യന്&#x200d; ബന്ധം ഉണ്ടെന്നറിഞ്ഞ് ഇവിടെ ആരെല്ലാം തുള്ളിച്ചാടിയിരുന്നു. രാജാക്കന്മാരും ഭരണാധികാരികളും സാഹിത്യ സംസ്‌കാരിക നായകന്മാരും ശാസ്ത്രജ്ഞന്മാരും പ്രവാചകന്മാരും മതമേലധ്യക്ഷന്മാരും രാഷ്ട്രീയ നേതാക്കന്മാരും അടിമകളും തൊഴിലാളികളും എന്നു വേണ്ട മനുഷ്യ വംശത്തിലും ജീവിവംശത്തിലും വൃക്ഷലതാദികളിലുംപെട്ട സകല ഇനങ്ങളും സഞ്ചരിച്ചിട്ടുണ്ട്. സഞ്ചരിക്കുന്നുണ്ട്. ഇനിയും സഞ്ചരിക്കുകയും ചെയ്യും. ആ യാത്രകളാണ് ശരിയായ വിദ്യാഭ്യാസം, അത് പുസ്തക താളുകള്&#x200d;ക്കകത്തല്ല പുറത്താണ്. മാനവസംസ്‌കാരം പൊട്ടിവിടര്&#x200d;ന്നു വളര്&#x200d;ന്നു പൂത്തുലഞ്ഞത് അവസാനമില്ലാത്ത മനുഷ്യ സഞ്ചാരങ്ങളുടെ അനന്തരഫലമാണ്. പരസ്പരം കലരാതെ ഒന്നും ഭൂമിയില്&#x200d; കാണപ്പെടുകയില്ല. ഒറ്റപ്പെട്ടും കലര്&#x200d;ന്നും കൂടിച്ചേര്&#x200d;ന്നും സ്വയം നവീകരിച്ചും ഭൂഗോളത്തിലെ ആവാസ വ്യവസ്ഥ ഇവിടെ എത്തിച്ചേര്&#x200d;ന്നു.</p>
<p>കേരളത്തില്&#x200d;നിന്നും ഇനിയും മലയാളികള്&#x200d; പഠനത്തിനും തൊഴിലിനും ബിസ്സിനസ്സു നടത്താനും കച്ചവടത്തിനുമായി കേരളം വിടാന്&#x200d; കാത്തുനില്&#x200d;ക്കുകയാണ്. സാധ്യമായ എല്ലാ രാഷ്ട്രങ്ങളിലേക്കും ഭൂപ്രദേശങ്ങളിലേക്കും പൊയ്‌കൊണ്ടിരിക്കും. ഈ നാട് എല്ലാ അര്&#x200d;ത്ഥത്തിലും പഠിക്കാനും കച്ചവടം ചെയ്യാനും വ്യവസായത്തിനും ജോലിക്കും ഒക്കെ അത്ര അനുയോജ്യമല്ലെന്ന് വിവരമുള്ള കേരളീയര്&#x200d; മനസ്സിലാക്കികഴിഞ്ഞു.</p>
<p>ആദ്യമൊക്കെ കേരളം വിട്ടു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കാണ് പോയിരുന്നത്. ഇപ്പോഴും അതുണ്ടെങ്കിലും ലോകത്തിലെ അനേക രാഷ്ട്രങ്ങള്&#x200d; അവരുടെ കവാടങ്ങള്&#x200d; പരിശ്രമശാലികളും ബുദ്ധിമാന്മാരും സത്യസന്ധന്മാരുമായ മനുഷ്യര്&#x200d;ക്കായി വാതിലുകള്&#x200d; തുറന്നുകാത്തിരിക്കുകയാണ്. അത്‌കൊണ്ട് ജനം ഇനിയും പോകും. അതുതടയാന്&#x200d; ശിവന്&#x200d;കുട്ടിക്കും ബിന്ദുവിനും മന്ത്രിമാര്&#x200d;ക്കും കഴിയില്ല. രാഷ്ട്രീയ നേതാക്കളും മന്ത്രിമാരുമൊക്കെ തഞ്ചംകിട്ടിയാല്&#x200d; കേരളം വിടാന്&#x200d; കാത്തുനില്&#x200d;ക്കുന്നവരാണ്. ചികിത്സക്കും പഠിക്കാനുമൊക്കെ അവര്&#x200d; പോകാറുണ്ട്. ശിവന്&#x200d;കുട്ടിയെ ആദ്യം ഫിന്&#x200d;ലാന്&#x200d;ഡിലയച്ച് അദ്ദേഹം തിരിച്ചു വന്നശേഷം അതില്&#x200d;നിന്നു പഠിക്കാന്&#x200d; മിടുക്കുള്ളവരും മിടുക്കികളുമായ കേരളത്തിലെ കുട്ടികള്&#x200d;ക്കു മനസ്സില്ല എന്നറിഞ്ഞാല്&#x200d; മതി.</p>
<p>കാത്തിരിക്കാന്&#x200d; സമയവും ഇല്ല. ഇത്രയേറെ അഴിമതിയും മെല്ലെപ്പോക്കും ഉത്തരവാദിത്തരാഹിത്വവും കാണപ്പെടുന്ന ഒരു സംസ്ഥാനത്ത് നിന്ന് ആളുകള്&#x200d; പോകാന്&#x200d; വൈകുന്നതിന്റെ കാരണമാണ് അന്വേഷിക്കേണ്ടത്. അനാവശ്യ സമരങ്ങളും പഠനവും ഗവേഷണവുമല്ലാത്ത സകലതും കാട്ടികൂട്ടുന്ന സര്&#x200d;വകലാശാലകളും നാട്ടുകാര്&#x200d;ക്കു മടുത്തു കാണണം. ഇവിടെ നിഷേധത്തിന്റെ നാടാണ്. മര്യാദക്കൊരു കച്ചവടമോ വ്യവസായമോ തൊഴിലോ പഠനമോ സാധ്യമല്ല. വാചകമടികളും അധരസേവയും കൊണ്ട് കാര്യമില്ല. സത്യം എല്ലാവര്&#x200d;ക്കും അറിയാം. തമ്മില്&#x200d; തമ്മില്&#x200d; പറഞ്ഞു തലകുലുക്കാറുണ്ട്. പിന്നെ കൊടിയും പാര്&#x200d;ട്ടിയും തലയില്&#x200d; കേറിയ സാധുക്കള്&#x200d; ഇവിടെ നിന്നു പിഴക്കുകയാണ്.</p>
<p>അവരവരുടെ മക്കളാരും കേരളത്തില്&#x200d; പഠിക്കരുതെന്നും ജോലിയെടുക്കരുതെന്നും എല്ലാ രാഷ്ട്രീയ നേതാക്കള്&#x200d;ക്കും കൊതിയാണ്. അതാണിവടെ നടന്നുവരുന്നത്. അതു നിര്&#x200d;ത്താന്&#x200d; മെനക്കെട്ട് ഇളിഭ്യരാവരുത്. ഇന്ന് മനുഷ്യര്&#x200d;ക്കു വിവരമുണ്ട്. മലയാളികള്&#x200d; നിസ്സാരകാരല്ല. സ്വന്തം വഴിതേടാന്&#x200d; അവര്&#x200d;ക്കറിയാം. സര്&#x200d;ക്കാര്&#x200d; വഴിമുടക്കരുത് എന്നവര്&#x200d; കരുതുന്നു. പഠനത്തിനും ജോലിക്കും ലോകത്തിലെ ഏതെല്ലാം രാജ്യങ്ങളില്&#x200d; എന്തെല്ലാം സൗകര്യങ്ങളുണ്ടെന്ന് മുഴുവന്&#x200d; കേരളീയ കുടുംബങ്ങളെയും ഈ സര്&#x200d;ക്കാര്&#x200d; അറിയിക്കണം.</p>
<p>താല്&#x200d;പര്യമുള്ളവര്&#x200d;ക്ക് പോകാന്&#x200d; വേണ്ട പിന്തുണയും സഹായവും തക്കസമയത്ത് നല്&#x200d;കണം. കേരളക്കാര്&#x200d; ലോകത്താകെ പറന്നു പഠിക്കട്ടെ. തൊഴില്&#x200d; ചെയ്തു വളരട്ടെ. കൂടുതല്&#x200d; സംസ്‌കാര സമ്പന്നരാവട്ടെ നമ്മുടെ കുട്ടികളെല്ലാം ലോകത്തിലെ എല്ലാ പ്രദേശങ്ങളെയും ജനവിഭാഗങ്ങളെയും കാണട്ടെ. അങ്ങിനെ അവരില്&#x200d;നിന്ന് ഒരു പുതിയ ജനത ഉയര്&#x200d;ന്നു വരട്ടെ. ഈ സര്&#x200d;ക്കാരും മന്ത്രിമാരുമൊക്കെ ഒന്നു മിണ്ടാതിരുന്നാല്&#x200d; മതി. നിങ്ങളുടെ യാതൊരു വിധ സുഖസൗകര്യങ്ങള്&#x200d;ക്കും നേര്&#x200d;വഴിക്ക് ചിന്തിക്കുന്ന ഒരു മലയാളിയും എതിരല്ലല്ലോ. അവര്&#x200d;ക്കു നിങ്ങളെ എതിര്&#x200d;ക്കാന്&#x200d; സമയമില്ല. അവര്&#x200d;ക്കവരുടെ ജീവിതം അതിനേക്കാള്&#x200d; പ്രാധാനമാണല്ലോ. നിങ്ങളാരും നിലപാടുകളില്&#x200d;നിന്ന് മാറില്ലായെന്നും പഠിച്ചതൊന്നും മറക്കില്ലായെന്നും പുതുതായൊന്നും പഠിക്കില്ലാ എന്നും പൊതുജനം മനസ്സിലാക്കികഴിഞ്ഞു. പ്ലീസ് ദയവായി ബുദ്ധിമുട്ടിക്കരുത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ihgstill-going-to-study-and-work.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയ്ക്കായി ഇനി കളിക്കില്ല: വിദേശത്ത് അവസരം തേടുകയാണെന്ന് ക്രിക്കറ്റ് താരം മുരളി വിജയ്</title>
		<link>https://www.chandrikadaily.com/cricketer-murali-vijay-says-he-is-looking-for-opportunities-abroad.html</link>
					<comments>https://www.chandrikadaily.com/cricketer-murali-vijay-says-he-is-looking-for-opportunities-abroad.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 15 Jan 2023 11:53:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[abroad]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[murali]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232815</guid>

					<description><![CDATA[2018 ഡിസംബറിലാണ് മുരളി അവസാനമായി ഇന്ത്യയ്ക്കു വേണ്ടി കളിച്ചത്.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ഇനി ഇന്ത്യയ്ക്ക് വേണ്ടി കളിക്കില്ലെന്നും വിദേശത്ത് കളിക്കാന്&#x200d; അവസരമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും വ്യക്തമാക്കി ഇന്ത്യന്&#x200d; ക്രിക്കറ്റ് താരം മുരളി വിജയ്. ഇന്ത്യയില്&#x200d; 30 വയസായാല്&#x200d; 80 കടന്നവരെപ്പോലെയാണ് ആളുകള്&#x200d; പെരുമാറുന്നതെന്നും താരം വ്യക്തമാക്കി.</p>
<p>&#8216;സ്‌പോര്&#x200d;ട്‌സ്സ്റ്റാറി&#8217;ന്റെ പ്രതിവാര ഷോയില്&#x200d; മുന്&#x200d; ഇന്ത്യന്&#x200d; താരം വി.വി.എസ് ലക്ഷ്മണുമായുള്ള അഭിമുഖത്തിലാണ് മുരളിയുടെ തുറന്നുപറച്ചില്&#x200d;. ഒരുവ്യക്തിയുടെ മുപ്പതുകളിലാണ് അയാള്&#x200d; തന്റെ കരിയറിന്റെ ഉച്ചിയിലെത്തുന്നതെന്നും ക്രിക്കറ്റില്&#x200d; കുറച്ചുകൂടി മത്സര രംഗത്ത് തുടരാനാണ് ആഗ്രഹമെന്നും അദേഹം വ്യക്തമാക്കി. ഇക്കാര്യം മാധ്യമങ്ങള്&#x200d; കുറച്ചു വ്യത്യസ്തമായി കൈകാര്യം ചെയ്യണമെന്നും നിര്&#x200d;ദേശിച്ചു.</p>
<p>2018 ഡിസംബറിലാണ് മുരളി അവസാനമായി ഇന്ത്യയ്ക്കു വേണ്ടി കളിച്ചത്. ആസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയായിരുന്നു. 2019ല്&#x200d; തമിഴ്‌നാടിനു വേണ്ടി രഞ്ജി ട്രോഫിയില്&#x200d; കളിച്ചതായിരുന്നു ആഭ്യന്തര ക്രിക്കറ്റിലെ അവസാന മത്സരം. ഐ.പി.എല്ലില്&#x200d; കളിച്ചത് 2020ല്&#x200d; ചെന്നൈയില്&#x200d; സി.എസ്.കെയ്ക്കു വേണ്ടിയും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cricketer-murali-vijay-says-he-is-looking-for-opportunities-abroad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
