<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>absconding &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/absconding/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 10 Sep 2024 12:55:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>absconding &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹം സുഭദ്രയുടേത്, മക്കള്&#x200d; തിരിച്ചറിഞ്ഞു; ശർമിളയും മാത്യൂസും ഒളിവിൽ</title>
		<link>https://www.chandrikadaily.com/the-body-found-in-the-field-was-identified-by-the-son-as-subhadras-sharmila-and-mathews-are-absconding.html</link>
					<comments>https://www.chandrikadaily.com/the-body-found-in-the-field-was-identified-by-the-son-as-subhadras-sharmila-and-mathews-are-absconding.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 10 Sep 2024 12:55:46 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[absconding]]></category>
		<category><![CDATA[ALAPPUZHA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309021</guid>

					<description><![CDATA[കൊലപ്പെടുത്തിയത് ആഭരണങ്ങള്&#x200d; കവരാനാണെന്ന് സംശയം.]]></description>
										<content:encoded><![CDATA[<p>കലവൂരില്&#x200d; കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം കൊച്ചി കടവന്ത്രയില്&#x200d; നിന്ന് കാണാതായ സുഭദ്ര(73)യുടേത് തന്നെയെന്ന് സ്ഥിരീകരണം. സുഭദ്രയുടെ മക്കള്&#x200d; എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇവര്&#x200d; മുട്ടു വേദനയ്ക്ക് ഉപയോഗിച്ചിരുന്നു ബാന്&#x200d;ഡേജ് കണ്ടാണ് മക്കള്&#x200d; സുഭദ്രയാണെന്നു തിരിച്ചറിഞ്ഞത്.</p>
<p>മാത്യൂസ്-ശര്&#x200d;മിള ദമ്പതികള്&#x200d; താമസിച്ചിരുന്ന വീട്ടില്&#x200d; നിന്നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ഇവര്&#x200d; ഒളിവിലാണ്. കൊലപ്പെടുത്തിയത് ആഭരണങ്ങള്&#x200d; കവരാനാണെന്ന് സംശയം. സുഭദ്രയുടെ കഴുത്തില്&#x200d; ആഭരണങ്ങള്&#x200d; ഉണ്ടായിരുന്നുവെന്നും ഇത് കൈക്കലാക്കാനാകാം സുഭദ്രയെ കൊലപ്പെടുത്തിയതെന്നും സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.</p>
<p>കാണാതാകുമ്പോള്&#x200d; സുഭദ്ര ആഭരണങ്ങള്&#x200d; ധരിച്ചിരുന്നു. എന്നാല്&#x200d; മൃതദേഹത്തില്&#x200d; ആഭരണങ്ങളുണ്ടായിരുന്നില്ല. സുഭദ്ര ശര്&#x200d;മിളയ്ക്കൊപ്പം പോകുന്നതിന്&#x200d;റെ സിസിടിവി ദൃശ്യങ്ങള്&#x200d; പുറത്തു വന്നിട്ടുണ്ട്. സ്വര്&#x200d;ണം ആലപ്പുഴയിലും ഉടുപ്പിയിലും വിറ്റുവെന്നാണ് പൊലീസ് നിഗമനം.</p>
<p>മാത്യൂസും ശര്&#x200d;മിളയും താമസിക്കുന്ന ആലപ്പുഴ കലവൂരിലെ വാടക വീട്ടില്&#x200d; സുഭദ്ര സ്ഥിരമായി വരാറുണ്ട്. ഇവിടെ നിന്നാണ് സുഭദ്രയുടെ മൃതദേഹം കണ്ടെത്തിയത്. അയല്&#x200d;വാസികളില്&#x200d; നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്&#x200d; സുഭദ്രയെ കുറിച്ച് ചോദിച്ചപ്പോള്&#x200d; അറിയില്ലെന്നാണ് മാത്യൂസും ശര്&#x200d;മിളയും പൊലീസിനോട് പറഞ്ഞത്. പൊലീസ് എത്തിയപ്പോഴേക്കും ഇരുവരും വീട് പൂട്ടി മടങ്ങിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-body-found-in-the-field-was-identified-by-the-son-as-subhadras-sharmila-and-mathews-are-absconding.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയില്&#x200d; 4.76 കോടിയുടെ ക്രമക്കേട്; സിപിഎം നേതാവ് ഒളിവില്&#x200d;</title>
		<link>https://www.chandrikadaily.com/4-76-crore-irregularity-in-cpm-controlled-society-cpm-leader-absconding.html</link>
					<comments>https://www.chandrikadaily.com/4-76-crore-irregularity-in-cpm-controlled-society-cpm-leader-absconding.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 14 May 2024 05:05:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[absconding]]></category>
		<category><![CDATA[controlled society]]></category>
		<category><![CDATA[cpm leader]]></category>
		<category><![CDATA[irregularity]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297577</guid>

					<description><![CDATA[സഹകരണ സംഘം സെക്രട്ടറി കെ. രതീശന്&#x200d; അംഗങ്ങളറിയാതെ അവരുടെ പേരില്&#x200d; 4.76 കോടി രൂപയുടെ സ്വര്&#x200d;ണ്ണപ്പണയ വായ്പ എടുത്തെന്നാണ് പരാതി.]]></description>
										<content:encoded><![CDATA[<p>സി.പി.എം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രിക്കള്&#x200d;ച്ചറിസ്റ്റ് വെല്&#x200d;ഫെയര്&#x200d; കോഓപ്പറേറ്റീവ് സൊസൈറ്റിയില്&#x200d; വന്&#x200d; ക്രമക്കേട്. സഹകരണ സംഘം സെക്രട്ടറി കെ. രതീശന്&#x200d; അംഗങ്ങളറിയാതെ അവരുടെ പേരില്&#x200d; 4.76 കോടി രൂപയുടെ സ്വര്&#x200d;ണ്ണപ്പണയ വായ്പ എടുത്തെന്നാണ് പരാതി. ഇയാള്&#x200d;ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആദൂര്&#x200d; പോലീസ് കേസെടുത്തു.</p>
<p>ആരോപണത്തിന്റെ പശ്ചാത്തലത്തില്&#x200d; സി.പി.എം മുള്ളേരിയ ലോക്കല്&#x200d; കമ്മിറ്റി അംഗം കെ. രതീശനെ പാര്&#x200d;ട്ടിയില്&#x200d; നിന്ന് സസ്‌പെന്&#x200d;ഡ് ചെയ്തു. പ്രാഥമിക പരിശോധനയില്&#x200d; 4 കോടി 75 ലക്ഷത്തി 99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പണയ സ്വര്&#x200d;ണ്ണം ഇല്ലാതെ 7 ലക്ഷം രൂപ വരെ അനുവദിച്ചതായി പരിശോധനയില്&#x200d; വ്യക്തമായി. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. രതീശന്&#x200d; ഒളിവിലാണെന്ന് പോലീസ് പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/4-76-crore-irregularity-in-cpm-controlled-society-cpm-leader-absconding.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>42 ലക്ഷം തട്ടിയ സംഭവം; ഡി.വൈ.എഫ്.ഐ നേതാവും ഭര്&#x200d;ത്താവായ സി.പി.എം നേതാവും ഒളിവില്&#x200d;</title>
		<link>https://www.chandrikadaily.com/42-lakh-incident-dyfi-leader-and-her-husband-cpm-leader-absconding.html</link>
					<comments>https://www.chandrikadaily.com/42-lakh-incident-dyfi-leader-and-her-husband-cpm-leader-absconding.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 24 Sep 2023 07:51:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[absconding]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[dyfi]]></category>
		<category><![CDATA[incident]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276047</guid>

					<description><![CDATA[ഡി.വൈ.എഫ്.ഐ. തലയോലപ്പറമ്പ് മേഖല ജോയിന്റ് സെക്രട്ടറിയും പാര്&#x200d;ട്ടി അംഗവുമാണ് കൃഷ്‌ണേന്ദു.]]></description>
										<content:encoded><![CDATA[<p>തലയോലപ്പറമ്പിലെ സ്വകാര്യപണമിടപാട് സ്ഥാപനത്തില്&#x200d;നിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്ത കേസില്&#x200d; പ്രതികള്&#x200d; ഒളിവില്&#x200d;. തലയോലപ്പറമ്പ് പുത്തന്&#x200d;പുരയ്ക്കല്&#x200d; കൃഷ്‌ണേന്ദു (27), വൈക്കം വൈക്കപ്രയാര്&#x200d; ബ്രിജേഷ് ഭവനില്&#x200d; ദേവിപ്രജിത്ത് (35) എന്നിവരാണ് ഒളിവില്&#x200d; പോയത്. ഡി.വൈ.എഫ്.ഐ. തലയോലപ്പറമ്പ് മേഖല ജോയിന്റ് സെക്രട്ടറിയും പാര്&#x200d;ട്ടി അംഗവുമാണ് കൃഷ്‌ണേന്ദു.</p>
<p>കൃഷ്‌ണേന്ദുവിന്റെ ഭര്&#x200d;ത്താവും സി.പി.എം. തലയോലപ്പറമ്പ് ലോക്കല്&#x200d; കമ്മിറ്റി അംഗമായ അനന്തു ഉള്&#x200d;പ്പെടെ കൂടുതല്&#x200d;പേര്&#x200d; തട്ടിപ്പില്&#x200d; ഉള്&#x200d;പ്പെട്ടിട്ടുണ്ടെന്നാണ് തലയോലപ്പറമ്പ് പൊലീസ് നല്&#x200d;കുന്ന സൂചന. നിലവില്&#x200d; അനന്തുവും ഒളിവിലാണ്. കൃഷ്‌ണേന്ദു ഒറ്റയ്ക്കാണ് പണം തട്ടിയതെന്നും ദേവിപ്രജിത്തിന് ഇക്കാര്യങ്ങള്&#x200d; അറിയാമായിരുന്നുവെന്നും പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്&#x200d; കണ്ടെത്തി. തട്ടിപ്പ് നടത്തുന്ന കാലയളവില്&#x200d; കൃഷ്‌ണേന്ദു പാസ്‌പോര്&#x200d;ട്ടിന് അപേക്ഷിക്കുകയും വിദേശത്തേക്ക് കടക്കാന്&#x200d; ശ്രമം നടത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.</p>
<p>ഉദയംപേരൂര്&#x200d; സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ഗോള്&#x200d;ഡ് ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് പുറത്തുവരുന്നത്. സെപ്റ്റംബറില്&#x200d; 4 മുതല്&#x200d; 20 വരെയായിരുന്നു ഓഡിറ്റിങ്. ഓഡിറ്റിങ് പൂര്&#x200d;ത്തിയാകുന്നതിന് ദിവസങ്ങള്&#x200d;ക്ക് മുന്&#x200d;പേ കൃഷ്‌ണേന്ദു സ്ഥാപനത്തിലേക്ക് വരാതായതായി ഉടമ പറഞ്ഞു.</p>
<p>2023 ഏപ്രില്&#x200d; മുതല്&#x200d; ഇടപാടുകാര്&#x200d; പണയ ഉരുപ്പടികള്&#x200d; തിരിച്ചെടുക്കുമ്പോള്&#x200d; നല്&#x200d;കുന്ന പണം, സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടില്&#x200d; ഇവര്&#x200d; അടച്ചിരുന്നില്ല. ഇങ്ങനെ 19 പേരില്&#x200d;നിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്തു.</p>
<p>കൂടാതെ ഇടപാടുകാര്&#x200d; പണം നല്&#x200d;കിയത് ഉടമ കണ്ടുപിടിക്കാതിരിക്കാന്&#x200d; സ്ഥാപനത്തിന്റെ സി.സി.ടി.വി. ക്യാമറകള്&#x200d;ക്ക് കേടുവരുത്തി, തെളിവുകള്&#x200d; നശിപ്പിച്ചു. ഇരുവരെയും പാര്&#x200d;ട്ടി അംഗത്വത്തില്&#x200d;നിന്ന് മാസങ്ങള്&#x200d;ക്ക് മുമ്പ് പുറത്താക്കിയെന്നാണ് സി.പി.എം ഏരിയാ കമ്മിറ്റി വൃത്തങ്ങള്&#x200d; പറയുന്നത്. എന്നാല്&#x200d;, ഇവരെ പുറത്താക്കണമെന്ന് ലോക്കല്&#x200d; കമ്മിറ്റി മേല്&#x200d;ഘടകങ്ങള്&#x200d;ക്ക് കത്തുനല്&#x200d;കിയിട്ടേയുള്ളൂ. കത്ത് ജില്ലാ കമ്മിറ്റിയുടെ പരിഗണനയിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/42-lakh-incident-dyfi-leader-and-her-husband-cpm-leader-absconding.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജകുടുംബ ബന്ധംപറഞ്ഞ് മുറിയെടുത്തു; 23 ലക്ഷം രൂപ പറ്റിച്ച് മുങ്ങി</title>
		<link>https://www.chandrikadaily.com/crime-absconding-case-police.html</link>
					<comments>https://www.chandrikadaily.com/crime-absconding-case-police.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 17 Jan 2023 09:23:05 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[More]]></category>
		<category><![CDATA[police]]></category>
		<category><![CDATA[absconding]]></category>
		<category><![CDATA[Case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=233122</guid>

					<description><![CDATA[എം.ഡി ഷരീഫ് എന്നയാളാണ് ഡല്&#x200d;ഹിയിലെ ലീല പാലസ് ഹോട്ടലില്&#x200d; കഴിഞ്ഞ നാലുമാസം താമസിച്ച ശേഷം 23.46 ലക്ഷം രൂപ അടയ്ക്കാതെ കടന്നുകളഞ്ഞത്]]></description>
										<content:encoded><![CDATA[<p>അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനാണെന്നു പറഞ്ഞ് ഡല്&#x200d;ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്&#x200d; മുറിയെടുത്തയാള്&#x200d; ലക്ഷങ്ങളുടെ തട്ടിപ്പു നടത്തി മുങ്ങി. യുഎഇ സ്വദേശി എം.ഡി ഷരീഫ് എന്നയാളാണ് ഡല്&#x200d;ഹിയിലെ ലീല പാലസ് ഹോട്ടലില്&#x200d; കഴിഞ്ഞ നാലുമാസം താമസിച്ച ശേഷം 23.46 ലക്ഷം രൂപ അടയ്ക്കാതെ കടന്നുകളഞ്ഞത്. ഇയാള്&#x200d;ക്കായി ഡല്&#x200d;ഹി പൊലീസ് അന്വേഷണം ആരംഭിച്ചു.</p>
<p>2022 ഓഗസ്റ്റ് 1 മുതല്&#x200d; നവംബര്&#x200d; 20വരെയാണ് ഷരീഫ് പഞ്ചനക്ഷത്ര ഹോട്ടലില്&#x200d; താമസിച്ചതെന്നും പിന്നീട് ആരോടും പറയാതെ മുങ്ങുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. ഇയാള്&#x200d; ഹോട്ടല്&#x200d; മുറിയില്&#x200d; നിന്നും നിരവധി വിലപിടിപ്പുള്ള സാധനങ്ങള്&#x200d; മോഷ്ടിച്ചിട്ടുണ്ട് എന്നാണ് അറിയാന്&#x200d; സാധിച്ചത്. ഹോട്ടല്&#x200d; അധികൃതരുടെ പരാധിയില്&#x200d; ഇയാള്&#x200d;ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/crime-absconding-case-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
