<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Abudhabi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/abudhabi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 21 Aug 2025 05:23:19 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Abudhabi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അബുദാബിയില്‍ പ്രവാസികളുടെ വിവാഹത്തില്‍ വന്‍വര്‍ധനവ്</title>
		<link>https://www.chandrikadaily.com/expatriate-marriages-on-the-riise-in-abu-dhabi.html</link>
					<comments>https://www.chandrikadaily.com/expatriate-marriages-on-the-riise-in-abu-dhabi.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 21 Aug 2025 05:22:42 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Abudhabi]]></category>
		<category><![CDATA[Marriage]]></category>
		<category><![CDATA[pravasi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351092</guid>

					<description><![CDATA[അബുദാബിയില്‍ വിവാഹം കഴിക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തി. ]]></description>
										<content:encoded><![CDATA[<p>റസാഖ് ഒരുമനയൂര്&#x200d;</p>
<p>അബുദാബി: അബുദാബിയില്&#x200d; വിവാഹം കഴിക്കുന്ന പ്രവാസികളുടെ എണ്ണത്തില്&#x200d; വന്&#x200d;വര്&#x200d;ധനവ് രേഖപ്പെടുത്തി. മൂന്നുവര്&#x200d;ഷംമുമ്പ് വിദേശി വിവാഹങ്ങളുടെ 14-ാം നമ്പര്&#x200d; നിയമം പ്രാബല്യത്തില്&#x200d; വന്നശേഷം 2025 ന്റെ ആദ്യ പകുതിവരെ അബുദാബി ജുഡീഷ്യല്&#x200d; ഡിപ്പാര്&#x200d;ട്ട്മെന്റില്&#x200d; 43,000 സിവില്&#x200d; വിവാഹ കരാറുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തതായി അധികൃതര്&#x200d; വ്യക്തമാക്കി.  </p>
<p>ഈ വര്&#x200d;ഷം ആദ്യപകുതിയില്&#x200d; 10,000ത്തിലധികം സിവില്&#x200d; വിവാഹ അപേക്ഷകള്&#x200d; വിദേശികള്&#x200d; സിവില്&#x200d; ഫാമിലി കോടതിയില്&#x200d; ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്&#x200d;ഷത്തെ ഇതേ കാലയളവിനേക്കാള്&#x200d; ഇരുപത് ശതമാനം വര്&#x200d;ധനവാണ് രേഖപ്പെടുത്തിയത്.</p>
<p>അബുദാബി എമിറേറ്റില്&#x200d; സിവില്&#x200d; വിവാഹത്തെയും അതിന്റെ ഫലങ്ങളെയും കുറിച്ചുള്ള 2021 ലെ 14-ാം നമ്പര്&#x200d; നിയമം നിലവില്&#x200d; വന്നതിനുശേഷം വിവാഹ റജിസ്റ്ററുകളുടെ എണ്ണം വന്&#x200d;തോതില്&#x200d; വര്&#x200d;ധിച്ചതായി അബുദാബി ജുഡീഷ്യല്&#x200d; ഡിപ്പാര്&#x200d;ട്ട്‌മെന്റ് അണ്ടര്&#x200d; സെക്രട്ടറി കോണ്&#x200d;സിലര്&#x200d; യൂസഫ് സഈദ് അല്&#x200d; അബ്രി പറഞ്ഞു.</p>
<p>വിദേശികളില്&#x200d; നിന്നുള്ള സിവില്&#x200d; വിവാഹ സേവനങ്ങള്&#x200d;ക്കായുള്ള വര്&#x200d;ദ്ധിച്ചുവരുന്ന ആവശ്യം മിഡില്&#x200d; ഈസ്റ്റിലെ ഈ സേവനത്തിന്റെ ഉയര്&#x200d;ന്ന നിലവാരമാണ് വ്യക്തമാക്കുന്നത്. എമിറേറ്റിന്റെ വിശാലമായ വികസന പുരോഗതിക്ക് അനുസൃതമായി നൂതനമായ ജുഡീഷ്യല്&#x200d; സേവനങ്ങള്&#x200d; നല്&#x200d;കുന്നതിനുള്ള അബുദാബിയുടെ പ്രതിബദ്ധതയാണ് ഇത് ബോധ്യപ്പെടുത്തുന്നത്.</p>
<p>വിദേശികള്&#x200d;ക്കായി ഒരുക്കിയ മേഖലയിലെ ആദ്യത്തെ സിവില്&#x200d; പേഴ്‌സണല്&#x200d; സ്റ്റാറ്റസ് കോടതിയുടെ സ്ഥാപനം ഒരു പ്രധാന നാഴികക്കല്ലാ യി അടയാളപ്പെടുത്തിയതായും, സിവില്&#x200d; വിവാഹ സേവനങ്ങള്&#x200d; തേടുന്നവര്&#x200d;ക്ക് അബുദാബി ഇഷ്ട കേന്ദ്രമായി മാറിയതായും കൗണ്&#x200d;സിലര്&#x200d; അല്&#x200d; അബ്രി അഭിപ്രായപ്പെട്ടു.</p>
<p>അറബി ഭാഷ സംസാരിക്കാത്തവര്&#x200d;ക്ക് നിയമ നടപടിക്രമങ്ങള്&#x200d; സുഗമമാക്കുന്നതില്&#x200d; അറബിയിലും ഇംഗ്ലീഷിലുമുള്ള സേവനങ്ങള്&#x200d; സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സിവില്&#x200d; ഫാമിലി കോടതിയുടെ സ്ഥിതിവി വരക്കണക്ക് റിപ്പോര്&#x200d;ട്ട് അനുസരിച്ച്, രജിസ്റ്റര്&#x200d; ചെയ്ത സിവില്&#x200d; വിവാഹങ്ങളുടെ എണ്ണം മൂന്ന് വര്&#x200d;ഷത്തിനു ള്ളില്&#x200d; ഗണ്യമായി വര്&#x200d;ദ്ധിച്ചു.</p>
<p>2022 ല്&#x200d; 5,400 പേരാണ് റജിസ്റ്റര്&#x200d; ചെയ്തത്. എന്നാല്&#x200d; 2024ല്&#x200d; പതിനാറായിര മായി ഉയര്&#x200d;ന്നു. 2025 ന്റെ ആദ്യ പകുതിയില്&#x200d; മാത്രം 10,000 ആയി വന്&#x200d; വര്&#x200d;ധനവ് രേഖപ്പെടുത്തുകയും ചെയ്തതായി അല്&#x200d;അബ്രി വ്യക്തമാക്കി.</p>
<p>സഹിഷ്ണുതയും സാംസ്‌കാരിക വൈവിധ്യവും നിറഞ്ഞുനില്&#x200d;ക്കുന്ന കേന്ദ്രമെന്ന നിലയില്&#x200d; അബുദാബിയുടെ പ്രശസ്തി കൂടുതല്&#x200d; ഉറപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. എല്ലാ വ്യവഹാര ഘട്ടങ്ങളെയും കുറിച്ചുള്ള പൂര്&#x200d;ണ്ണമായ ധാരണയോടെ, വിദേശികള്&#x200d;ക്ക് നിയമ നടപടികള്&#x200d; സുതാര്യമായി പൂര്&#x200d;ത്തിയാക്കാന്&#x200d; അബുദാബി കോടതി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. എല്ലാവരെയും ഉള്&#x200d;ക്കൊള്ളുന്ന നീതിയുടെ തത്വങ്ങളോടുള്ള അബുദാബിയുടെ സമര്&#x200d;പ്പണമാണ് ഇത് വ്യക്തമാക്കുന്നതെന്ന് അധികൃതര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/expatriate-marriages-on-the-riise-in-abu-dhabi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍</title>
		<link>https://www.chandrikadaily.com/abu-dhabi-leads-in-quality-of-life-safety-and-happiness.html</link>
					<comments>https://www.chandrikadaily.com/abu-dhabi-leads-in-quality-of-life-safety-and-happiness.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 29 May 2025 11:04:54 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[Abudhabi]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[happiness index]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342924</guid>

					<description><![CDATA[അബുദാബി: ജീവിത നിലവാരം,സുരക്ഷ,സന്തോഷം എന്നിവയില്‍ അബുദാബി ലോകത്തിലെ ഏറ്റവും മികച്ച നഗരമെന്ന് സര്‍വേ ഫലം. കഴിഞ്ഞ വര്‍ഷം അബുദാബി കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് വകുപ്പ് (ഡിസിഡി) നടത്തിയ അഞ്ചാമത് ജീവിത നിലവാര സര്‍വേയിലാണ് ലോകത്തെ മികച്ച ജനക്ഷേമ നഗരങ്ങളിലൊന്നായി അബുദാബി വീണ്ടും സ്ഥാനമുറപ്പിച്ചത്. ഈ വര്‍ഷത്തെ ആഗോള സൂചക പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബിയെ തിരഞ്ഞെടുത്തിരുന്നു. ഈ അംഗീകാരത്തിന്റെ തുടര്‍ച്ചയായാണ് ഡിസിഡിയുടെ സര്‍വേ ഫലം പുറത്തുവന്നിട്ടുള്ളത്. 14 പ്രധാന സാമൂഹിക ക്ഷേമ സൂചകങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു സര്‍വേ. [&#8230;]]]></description>
										<content:encoded><![CDATA[<p>അബുദാബി: ജീവിത നിലവാരം,സുരക്ഷ,സന്തോഷം എന്നിവയില്&#x200d; അബുദാബി ലോകത്തിലെ ഏറ്റവും മികച്ച നഗരമെന്ന് സര്&#x200d;വേ ഫലം. കഴിഞ്ഞ വര്&#x200d;ഷം അബുദാബി കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് വകുപ്പ് (ഡിസിഡി) നടത്തിയ അഞ്ചാമത് ജീവിത നിലവാര സര്&#x200d;വേയിലാണ് ലോകത്തെ മികച്ച ജനക്ഷേമ നഗരങ്ങളിലൊന്നായി അബുദാബി വീണ്ടും സ്ഥാനമുറപ്പിച്ചത്. ഈ വര്&#x200d;ഷത്തെ ആഗോള സൂചക പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബിയെ തിരഞ്ഞെടുത്തിരുന്നു. ഈ അംഗീകാരത്തിന്റെ തുടര്&#x200d;ച്ചയായാണ് ഡിസിഡിയുടെ സര്&#x200d;വേ ഫലം പുറത്തുവന്നിട്ടുള്ളത്.</p>
<p>14 പ്രധാന സാമൂഹിക ക്ഷേമ സൂചകങ്ങള്&#x200d; ഉള്&#x200d;പ്പെടുന്നതായിരുന്നു സര്&#x200d;വേ. അബുദാബിയില്&#x200d; രാത്രിയില്&#x200d; ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് 93.6 ശതമാനം നിവാസികളും പങ്കുവച്ചതായി സര്&#x200d;വേ വെളിപ്പെടുത്തുന്നു. സന്തോഷ സൂചകവും 7.63ല്&#x200d; നിന്ന് 10ല്&#x200d; 7.74 ആയി ഉയര്&#x200d;ന്നിട്ടുണ്ട്. 190 വ്യത്യസ്ത രാജ്യങ്ങളില്&#x200d; നിന്നുള്ള 100,000ത്തിലധികം വ്യക്തികള്&#x200d; സര്&#x200d;വേയില്&#x200d; പങ്കെടുത്തു. ഭവന നിര്&#x200d;മാണം,തൊഴിലവസരങ്ങളും വരുമാനവും,കുടുംബ വരുമാനവും സമ്പത്തും,ജോലി-ജീവിത സന്തുലിതാവസ്ഥ,ആരോഗ്യം,വിദ്യാഭ്യാസം, കഴിവുകള്&#x200d;,വ്യക്തിഗത സമാധാനവും സുരക്ഷയും,സാമൂഹിക ബന്ധങ്ങള്&#x200d;,പൗര പങ്കാളിത്തവും ഭരണവും,പരിസ്ഥിതി ഗുണനിലവാരം,സാമൂഹികവും സാംസ്‌കാരികവുമായ ഐക്യം,സാമൂഹിക സേവനം,ജീവിത നിലവാരം,ഡിജിറ്റല്&#x200d; സംതൃപ്തി,ക്ഷേമം തുടങ്ങിയ സൂചകങ്ങളിലാണ് പൊതുജനാഭിപ്രായം തേടിയത്. 75.6 ശതമാനം താമസക്കാര്&#x200d;ക്കും ശക്തമായ സാമൂഹിക പിന്തുണാ ശൃംഖലയുണ്ടെന്ന് സര്&#x200d;വേ ഫലങ്ങള്&#x200d; വ്യക്തമാക്കുന്നു. യുഎഇ കമ്മ്യൂണിറ്റി വര്&#x200d;ഷത്തില്&#x200d; സാമൂഹിക ഐക്യത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നതാണിത്.</p>
<p>അബുദാബിയിലെ തൊഴില്&#x200d; നിരക്കുകള്&#x200d; ഒഇസിഡി ശരാശരിയേക്കാള്&#x200d; കൂടുതലാണ്. ഇത് സാമ്പത്തിക അവസരങ്ങള്&#x200d;ക്കുള്ള എമിറേറ്റിന്റെ ആഗോള ആകര്&#x200d;ഷണത്തെ ശക്തിപ്പെടുത്തുന്നതാണ്. സന്നദ്ധസേവന പങ്കാളിത്ത നിരക്ക് 34.3 ശതമാനത്തിലെത്തി. ഇത് താമസക്കാര്&#x200d;ക്കിടയില്&#x200d; ശക്തമായ കമ്മ്യൂണിറ്റി മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. ജീവിത നിലവാരം ഉയര്&#x200d;ത്തുന്നതിനുള്ള എമിറേറ്റിന്റെ ശ്രമങ്ങളെ സര്&#x200d;വേ ഫലങ്ങളില്&#x200d; വ്യക്തമാണെന്ന് ഡിസിഡി സോഷ്യല്&#x200d; മോണിറ്ററിങ് ആന്റ് ഇന്നൊവേഷന്&#x200d; സെക്ടര്&#x200d; എക്‌സിക്യൂട്ടീവ് ഡയരക്ടര്&#x200d; ശൈഖ അല്&#x200d; ഹൊസാനി പറഞ്ഞു. വ്യക്തിഗത ക്ഷേമത്തിന് മുന്&#x200d;ഗണന നല്&#x200d;കാന്&#x200d; നൂതന നയങ്ങള്&#x200d; വികസിപ്പിക്കുന്നതിനുള്ള അബുദാബിയുടെ നിരന്തര പ്രതിബദ്ധതയാണ് ജീവിത നിലവാര സര്&#x200d;വേ തെളിയിക്കുന്നതെന്നും അവര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/abu-dhabi-leads-in-quality-of-life-safety-and-happiness.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താപനില കൂടുതലാണ്; കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കരുത്: അബുദാബി പൊലീസ്</title>
		<link>https://www.chandrikadaily.com/the-temperature-is-high-do-not-leave-children-alone-in-vehicles-abu-dhabi-police.html</link>
					<comments>https://www.chandrikadaily.com/the-temperature-is-high-do-not-leave-children-alone-in-vehicles-abu-dhabi-police.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 27 May 2025 14:20:43 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Abudhabi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342666</guid>

					<description><![CDATA[ചൂടുള്ള കാലാവസ്ഥയില്‍ വാഹനങ്ങള്‍ക്കുള്ളില്‍ കുട്ടികള്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ ശ്വാസം മുട്ടി മരിക്കാനുള്ള സാധ്യതക്കുവരെ പോലീസ് മുന്നറിയിപ്പ് നല്‍കന്നുണ്ട്. ]]></description>
										<content:encoded><![CDATA[<p>അബുദാബി: അന്തരീശക്ഷ താപനില കൂടുതലാണെന്നും കുട്ടികളെ വാഹനങ്ങളില്&#x200d; ഇരുത്തി പോകരുതെന്നും ഡ്രൈവര്&#x200d;മാര്&#x200d;ക്ക്, പ്രത്യേകിച്ച് കുടുംബങ്ങള്&#x200d;ക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നല്&#x200d;കി. ചൂടുള്ള കാലാവസ്ഥയില്&#x200d; വാഹനങ്ങള്&#x200d;ക്കുള്ളില്&#x200d; കുട്ടികള്&#x200d; ഒറ്റയ്ക്കിരിക്കുമ്പോള്&#x200d; ശ്വാസം മുട്ടി മരിക്കാനുള്ള സാധ്യതക്കുവരെ പോലീസ് മുന്നറിയിപ്പ് നല്&#x200d;കന്നുണ്ട്. കുട്ടികള്&#x200d;ക്ക് കൂടുതല്&#x200d; സംരക്ഷണം നല്&#x200d;കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പ്രത്യേകിച്ച് ഈ വേനല്&#x200d;ക്കാലത്ത് വാഹനങ്ങള്&#x200d;ക്കുള്ളില്&#x200d; കുട്ടികളെ മറന്നുപോകരുതെന്നും, ഷോപ്പിംഗ് നടത്തുമ്പോഴോ മറ്റേതെങ്കിലും കാരണത്താലോ അവരെ ഒറ്റയ്ക്ക് വിടരു തെന്നും പോലീസ് പറഞ്ഞു. </p>
<p>ഇത്തരം സുരക്ഷാ കാര്യങ്ങളില്&#x200d; കുടുംബത്തിന്റെ പങ്ക് വളരെ നിര്&#x200d;ണ്ണായകരമാണ്, നിരപരാധികളുടെ ജീവന്&#x200d; അപഹരിക്കുന്ന ഇത്തരം അപകടങ്ങള്&#x200d; സംഭവിക്കാനിടവരരുത്. കുട്ടികളെ വാഹനങ്ങളില്&#x200d; തനിച്ചാക്കി പോകുന്നത് ശ്വാസംമുട്ടലിനോ മരണം വരരെയുള്ള ദാരുണസംഭവങ്ങള്&#x200d;ക്കോ ഇടയാക്കിയേക്കും. കുട്ടികള്&#x200d; വാഹനത്തിന്റെ താക്കോല്&#x200d; തകരാറിലാക്കി പൂട്ടിയിടുന്നത് വാഹനത്തിനുള്ളില്&#x200d; ഓക്സിജന്&#x200d; കുറയുന്നതിനും ഉയര്&#x200d;ന്ന താപനിലയ്ക്കും കാരണമാകും. ട്രാന്&#x200d;സ്മിഷനില്&#x200d; കൃത്രിമം കാണിച്ച് വാഹനം നീക്കുന്നത് അപകടത്തിന് കാരണമാകും. ദുര്&#x200d;ബല മനസ്സുള്ള വ്യക്തികള്&#x200d; വാഹനങ്ങള്&#x200d; മോഷ്ടിക്കുന്നതിനും ഇടയാക്കിയേക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്&#x200d;കുന്നു. </p>
<p>കുട്ടികളുടെ ജീവന്&#x200d; അപകടത്തിലാക്കുന്നത് നിയമപ്രകാരം ശിക്ഷാര്&#x200d;ഹമായ കുറ്റമാണെന്ന് പൊലീസ് വിശദീകരിച്ചു. കാരണം കുട്ടികള്&#x200d;ക്ക് ചുറ്റുമുള്ള അപകടങ്ങളെക്കുറിച്ച് അറിയില്ല. അത്തരം കേസുകളില്&#x200d; അശ്രദ്ധ കാണിച്ചതായി തെളിയിക്കപ്പെട്ടാല്&#x200d; രക്ഷിതാക്കള്&#x200d;ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് ജുഡീഷ്യല്&#x200d; അധികാരികള്&#x200d;ക്ക് കൈമാറുമെന്ന് പൊലീസ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-temperature-is-high-do-not-leave-children-alone-in-vehicles-abu-dhabi-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അബുദാബി മലയാളി സമാജം കലോത്സവത്തിന് ഇന്ന് തിരി തെളിയും</title>
		<link>https://www.chandrikadaily.com/abu-dhabi-malayali-samajam-arts-festival-to-be-inaugurated-today.html</link>
					<comments>https://www.chandrikadaily.com/abu-dhabi-malayali-samajam-arts-festival-to-be-inaugurated-today.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 16 May 2025 08:34:32 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[Abudhabi]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[malayali samajam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341483</guid>

					<description><![CDATA[അബുദാബി: യു.എ.ഇ യിലെ ഏറ്റവും വലിയ കലോൽസവങ്ങളിൽ ഒന്നായ അബുദാബി മലയാളി സമാജം ആതിഥ്യമരുളുന്ന ശ്രീദേവി മെമ്മോറിയൽ യു.എ.ഇ ഓപ്പൺ സ്കൂൾ യൂത്ത് ഫെസ്റ്റിവലിനു ഇന്ന് തുടക്കമാകും മില്ലേനിയം ഹോസ്പിറ്റൽ മുസഫയും ഫെഡറൽ എക്സേഞ്ചും മുഖ്യ പ്രയോജികരായ യുവജനോൽസവത്തിൻ്റെ ആദ്യത്തെ രണ്ട് ദിവസങ്ങളിലെ മൽസരങ്ങൾ അബുദാബി മലയാളി സമാജത്തിലും അവസാന ദിവസമായ 18ന് ഞായറാഴ്ച മൽസരങ്ങൾ കേരള സോഷ്യൽ സെൻ്ററിലാണ് നടക്കുക. മുന്നൂറിൽപ്പരം കുട്ടികൾ അണിനിരക്കുന്ന മത്സരം വിലയിരുത്തുന്നത് യു.എ.ഇ യിലേയും നാട്ടിൽ നിന്നും എത്തുന്ന പ്രശസ്തരായ [&#8230;]]]></description>
										<content:encoded><![CDATA[<p>അബുദാബി: യു.എ.ഇ യിലെ ഏറ്റവും വലിയ കലോൽസവങ്ങളിൽ ഒന്നായ അബുദാബി മലയാളി സമാജം ആതിഥ്യമരുളുന്ന ശ്രീദേവി മെമ്മോറിയൽ യു.എ.ഇ ഓപ്പൺ സ്കൂൾ യൂത്ത് ഫെസ്റ്റിവലിനു ഇന്ന് തുടക്കമാകും</p>
<p>മില്ലേനിയം ഹോസ്പിറ്റൽ മുസഫയും ഫെഡറൽ എക്സേഞ്ചും മുഖ്യ പ്രയോജികരായ യുവജനോൽസവത്തിൻ്റെ ആദ്യത്തെ രണ്ട് ദിവസങ്ങളിലെ മൽസരങ്ങൾ അബുദാബി മലയാളി സമാജത്തിലും അവസാന ദിവസമായ 18ന് ഞായറാഴ്ച മൽസരങ്ങൾ കേരള സോഷ്യൽ സെൻ്ററിലാണ് നടക്കുക. മുന്നൂറിൽപ്പരം കുട്ടികൾ അണിനിരക്കുന്ന മത്സരം വിലയിരുത്തുന്നത് യു.എ.ഇ യിലേയും നാട്ടിൽ നിന്നും എത്തുന്ന പ്രശസ്തരായ വിധികർത്താക്കളാണ്.</p>
<p>ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുക്കാറുള്ള വാശിയേറിയ മൽസരങ്ങളിൽ ഒന്നായ നൃത്ത മൽസരങ്ങളിലെ വിധികർത്താക്കൾ നാട്ടിൽ നിന്നുള്ള പ്രശസ്തരായ നൃത്ത അദ്ധ്യാപികമാരാണ് എന്നത് മലയാളി സമാജം യുവജനോൽസവത്തെ മറ്റ് മൽസരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് എന്ന് സമാജം ഭാരവാഹികൾ പറഞ്ഞു. ഇന്ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് മലയാളി സമാജത്തിൽ വെച്ച് യുവജനോൽസവത്തിൻ്റെ ഉദ്ഘാടനം നടക്കും.</p>
<p>മുസഫ മില്ലേനിയം ഹോസ്പിറ്റലിൽ നടന്ന പത്ര സമ്മേളനത്തിൽ മലയാളി സമാജം പ്രസിഡണ്ട് സലിം ചിറക്കൽ ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ, വൈസ് പ്രസിഡണ്ട് ട്രഷറർ യാസിർ അറാഫത്ത്, കോർഡിനേഷൻ വൈസ് ചെയർമാൻ എം.എം. അൻസാർ ജോ സെക്രട്ടറി ഷാജഹാൻ ഹൈദരലി , ആർട്സ് സെക്രട്ടറി ജാസിർ, അസിസ്റ്റൻ്റ് ആർട്സ് സെക്രട്ടറി സാജൻ ശ്രീനിവാസൻ, സമാജം അസിസ്റൻ്റ് ട്രഷറർ സൈജു പിള്ള, സ്പോർട്സ് സെക്രട്ടറി സുധീഷ് കൊപ്പം<br />
അഹല്യ ഗ്രൂപ്പ് ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകരൻ, മില്ലേനിയം ഹോസ്പിറ്റൽ പ്രതിനിധികളായ സീനിയർ സ്പെഷ്യലിസ്റ്റ് പീഡിയാട്രീഷ്യൻ ഡോക്ടർ തോമസ് വർഗ്ഗീസ്, സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ മേഖ ജയപ്രകാശ്, മെഡിക്കൽ അഡ്മിനിസ്ടേഷൻ മാനേജർ ഷൈന പ്രസന്നകുമാർ, സീനിയർ എക്സിക്കൂട്ടീവ് മെഡിക്കൽ അഡ്മിനിസ്ട്രേഷൻ ടീന രാധാകൃഷ്ണൻ, ഫെഡറൽ എക്സേഞ്ച് അസിഡൻ്റ് ജനറൽ മാനേജർ റോമിഷ്<br />
എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.</p>
<p>മലയാളി സമാജം കേരള എക്സ്പാട്രിയേറ്റ് ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ച് കൊണ്ട് നടത്തുന്ന ഉമ്മൻചാണ്ടി മെമ്മോറിയൽ സീനിയർ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് മേയ് 31 നു അബുദാബി യൂണിവേർസിറ്റി ഗ്രൗണ്ടിൽ നടക്കും എന്നും സമാജം ഭാരവാഹികൾ അറിയിച്ചു.</p>
<p>യു.എ.ഇ യിലെ പ്രമുഖരായ 16 ടീമുകൾ പങ്കെടുക്കുന്ന മൽസരത്തിൽ നാട്ടിൽ നിന്നുള്ള ജില്ല &#8211; സംസ്ഥാന -ദേശീയ താരങ്ങളും വിവിധ ടീമുകൾക്കായി അണിനിരക്കും</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/abu-dhabi-malayali-samajam-arts-festival-to-be-inaugurated-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;എന്റെ നഗരം കൂടുതല്‍ മനോഹരമാണ്&#8217;  അബുദാബി നഗരസഭ ബോധവല്‍ക്കരണം</title>
		<link>https://www.chandrikadaily.com/my-city-is-more-beautiful-abu-dhabi-municipality-awareness-campaign.html</link>
					<comments>https://www.chandrikadaily.com/my-city-is-more-beautiful-abu-dhabi-municipality-awareness-campaign.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 16 May 2025 06:57:01 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[Abudhabi]]></category>
		<category><![CDATA[clean city]]></category>
		<category><![CDATA[Gulf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341451</guid>

					<description><![CDATA[അബുദാബി: അബുദാബി മുനിസിപ്പാലിറ്റിയുടെയും ഗതാഗത വകുപ്പിന്റെയും നേതൃത്വത്തില്‍ &#8216;എന്റെ നഗരം കൂടുതല്‍ മനോഹരമാണ്&#8217; എന്ന ശീര്‍ഷകത്തില്‍ സമൂഹ അവബോധ പരിപാടി സംഘടിപ്പി ച്ചു. നഗരത്തിന്റെ മനോഹരമായ പൊതുരൂപവും പരിസ്ഥിതിയും സംരക്ഷിക്കുന്നതില്‍ സജീവമായി സംഭാ വന നല്‍കാന്‍ അതിലെ അംഗങ്ങളെ പ്രേരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പൊതു-സ്വകാര്യ സൗകര്യങ്ങളും നാഗരിക രൂപവും സംരക്ഷിക്കുന്നതിനും നഗരത്തിന്റെ സൗന്ദര്യാത്മക രൂപം തുടര്‍ച്ചയായി മെച്ചപ്പെടുത്തുന്നതിനുമുള്ള നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യവുമാണ് ബോധവല്‍ക്കരണം നടത്തുന്നത്. കടലാസുകളും ബാഗുകളും പുനരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും പരിസ്ഥിതി സംരക്ഷിക്കു ന്നതിനെക്കുറിച്ചുമുള്ള ബോധവല്‍ക്കരണവും പരിപാടിയില്‍ [&#8230;]]]></description>
										<content:encoded><![CDATA[<div>അബുദാബി: അബുദാബി മുനിസിപ്പാലിറ്റിയുടെയും ഗതാഗത വകുപ്പിന്റെയും നേതൃത്വത്തില്&#x200d; &#8216;എന്റെ നഗരം കൂടുതല്&#x200d; മനോഹരമാണ്&#8217; എന്ന ശീര്&#x200d;ഷകത്തില്&#x200d; സമൂഹ അവബോധ പരിപാടി സംഘടിപ്പി ച്ചു. നഗരത്തിന്റെ മനോഹരമായ പൊതുരൂപവും പരിസ്ഥിതിയും സംരക്ഷിക്കുന്നതില്&#x200d; സജീവമായി സംഭാ വന നല്&#x200d;കാന്&#x200d; അതിലെ അംഗങ്ങളെ പ്രേരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.</div>
<div></div>
<div>പൊതു-സ്വകാര്യ സൗകര്യങ്ങളും നാഗരിക രൂപവും സംരക്ഷിക്കുന്നതിനും നഗരത്തിന്റെ സൗന്ദര്യാത്മക രൂപം തുടര്&#x200d;ച്ചയായി മെച്ചപ്പെടുത്തുന്നതിനുമുള്ള നിയമങ്ങള്&#x200d; പാലിക്കേണ്ടതിന്റെ പ്രാധാന്യവുമാണ് ബോധവല്&#x200d;ക്കരണം നടത്തുന്നത്.</div>
<div></div>
<div>കടലാസുകളും ബാഗുകളും പുനരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും പരിസ്ഥിതി സംരക്ഷിക്കു ന്നതിനെക്കുറിച്ചുമുള്ള ബോധവല്&#x200d;ക്കരണവും പരിപാടിയില്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്. ഇതോടനുബന്ധിച്ചു വിവിധ പ്രദേശങ്ങളില്&#x200d; ശുചീകരണ കാമ്പയിന്&#x200d; സംഘടിപ്പിച്ചു. അബുദാബി സിറ്റി മുനിസിപ്പാലിറ്റി സമൂഹ ത്തിലെ എല്ലാ അംഗങ്ങളോടും പരിസ്ഥിതി, നഗരങ്ങള്&#x200d;, പൊതു സൗകര്യങ്ങള്&#x200d; എന്നിവയോടുള്ള സാമൂഹി ക ഉത്തരവാദിത്തം നിര്&#x200d;വ്വഹിക്കാന്&#x200d; എല്ലാവരും സന്നദ്ധരാവണമെന്ന് അധികൃര്&#x200d; ആവശ്യപ്പെട്ടു.</div>
<div></div>
<div>സൗന്ദര്യാ ത്മക ഭൂപ്രകൃതി വര്&#x200d;ദ്ധിപ്പിക്കുന്നതിന് സംഭാവന നല്&#x200d;കുന്നതിലൂടെയും, പൊതുരൂപവുമായി ബന്ധപ്പെട്ട നിയമങ്ങള്&#x200d; പാലിക്കുന്നതിലൂടെയും അബുദാബി നഗരത്തിന്റെയും പ്രാന്തപ്രദേശങ്ങളുടെയും പൊതുഭംഗി സംരക്ഷിക്കുന്നതിന് സഹകരിക്കണമെന്ന് നഗരസഭ ആഹ്വാനം ചെയ്തു.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/my-city-is-more-beautiful-abu-dhabi-municipality-awareness-campaign.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അബൂദബിയിൽ വാഹനം മറിഞ്ഞ് മലയാളി മരിച്ചു</title>
		<link>https://www.chandrikadaily.com/malayali-dies-after-vehicle-overturns-in-abu-dhabi.html</link>
					<comments>https://www.chandrikadaily.com/malayali-dies-after-vehicle-overturns-in-abu-dhabi.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 22 Mar 2025 11:43:29 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[Abudhabi]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[death]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335184</guid>

					<description><![CDATA[ഡ്രൈവർ അടക്കം അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്]]></description>
										<content:encoded><![CDATA[<p>അബൂദബി: തിരുവനന്തപുരം സ്വദേശി അബൂദബിയിൽ വാഹനാപകടത്തിൽ മരിച്ചു. പനയറ ചെമ്മരുത്തി പട്ടിയാരത്തുംവിള ശശിധരൻ-ഭാനു ദമ്പതികളുടെ മകൻ ശരത് (36) ആണ് മരിച്ചത്. അബൂദബിയിലെ മിൽക്കി വേ കാണാൻ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യവേയാണ് വാഹനാപകടം. അബൂദബിയിലെ നിർമാണ കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു.</p>
<p>വെള്ളിയാഴ്ച രാത്രി 11ന് ശേഷമാണ് അബൂദബിയിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള മരുഭൂമിയിലെ അൽ ഖുവാ മിൽക്കി വേ കാണാൻ യാത്ര തിരിച്ചത്. മണൽപ്പാതയിലൂടെ യാത്ര ചെയ്യുമ്പോൾ വാഹനം നിയന്ത്രണം വിടുകയായിരുന്നു. ആംബുലൻസും മെഡിക്കൽ സംഘവും എത്തിയെങ്കിലും ശരതിനെ രക്ഷിക്കാനായില്ല.</p>
<p>ഡ്രൈവർ അടക്കം അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. സാരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ എത്തിക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പത്തു വർഷത്തിൽ അധികകമായി ശരത് പ്രവാസിയാണ്. ഭാര്യ ജിഷ. രണ്ട് പെൺമക്കളുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malayali-dies-after-vehicle-overturns-in-abu-dhabi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാര്&#x200d;ബണ്&#x200d; രഹിത നഗരം: അഞ്ചുവര്&#x200d;ഷത്തിനകം അബുദാബി നഗരത്തില്&#x200d; സമ്പൂര്&#x200d;ണ്ണ ഹരിത ബസുകള്&#x200d;</title>
		<link>https://www.chandrikadaily.com/carbon-free-city-abu-dhabi-city-to-have-fully-green-buses-within-five-years.html</link>
					<comments>https://www.chandrikadaily.com/carbon-free-city-abu-dhabi-city-to-have-fully-green-buses-within-five-years.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 17 Mar 2025 16:53:55 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[Abudhabi]]></category>
		<category><![CDATA[Carbon-free city]]></category>
		<category><![CDATA[gren buses]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334429</guid>

					<description><![CDATA[14,700 കാറുകള്&#x200d; നീക്കം ചെയ്യുന്നതിന് തുല്യമായിമാറും
]]></description>
										<content:encoded><![CDATA[<div>അബുദാബി: അബുദാബി നഗരത്തില്&#x200d; ഹരിത ബസുകളുടെ സേവനം ത്വരിതപ്പെടുത്തുന്നു. അടുത്ത അഞ്ചുവര്&#x200d;ഷത്തിനകം നഗരത്തില്&#x200d; പൂര്&#x200d;ണ്ണമായും ആധുനിക സാങ്കേതിക വിദ്യയില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന പ രിസ്ഥിതി സൗഹൃദ പൊതുഗതാഗതമായി മാറ്റുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്&#x200d;സ്പോര്&#x200d;ട്ട് സെന്റര്&#x200d; (അബുദാബി മൊബിലിറ്റി) അധികൃര്&#x200d; വ്യക്തമാക്കി.</div>
<div></div>
<div> ഇതിന്റെ തുടക്കമെന്ന നിലക്ക് നഗരത്തിലെ ഏറ്റവും തിരക്കേറിയതും കൂടുതല്&#x200d;പേര്&#x200d; പ്രയോജനപ്പെടുത്തുന്നതുമായ ബസ് സര്&#x200d;വീസ് നമ്പര്&#x200d; 65നെ ഹൈഡ്രജന്&#x200d;, വൈദ്യുതോര്&#x200d; ജ്ജം തുടങ്ങിയ നൂതന സാങ്കേതികവിദ്യകളാല്&#x200d; പ്രവര്&#x200d;ത്തിക്കുന്ന ഹരിത ബസുകളാക്കി മാറ്റുന്നതായി ഐടിസി അറിയിച്ചു. ഇതിലൂടെ അന്തരീക്ഷ മലിനീകരണവും ആരോഗ്യ പ്രശ്‌നങ്ങള്&#x200d;ക്ക് കാരണമായേക്കു കയും ചെയ്യുന്ന കാര്&#x200d;ബണ്&#x200d; ഗണ്യമായി കുറക്കുവാന്&#x200d; സാധിക്കും.</div>
<div></div>
<div>2030 ആകുമ്പോഴേക്കും അബുദാബി ദ്വീപിനെ പൊതുഗതാഗത ഗ്രീന്&#x200d; സോണാക്കി മാറ്റാനുള്ള അബുദാബി മൊബിലിറ്റിയുടെ സുപ്രധാന പദ്ധതിയുടെ ഭാഗമാണിത്. നഗരത്തിലെ പൊതുഗതാഗതത്തിന്റെ 50ശതമാനം ഹരിത ബസുകളാക്കി മാറ്റുന്നതിലൂടെ ഡീകാര്&#x200d;ബണൈസേഷന്&#x200d; എന്ന നേട്ടം കൈവരിക്കാന്&#x200d; കഴിയുമെന്ന് ബന്ധപ്പെട്ടവര്&#x200d; പറഞ്ഞു. ഇതിലൂടെ പ്രതിദിനം 200 മെട്രിക് ടണ്&#x200d; കാര്&#x200d;ബണ്&#x200d; കുറക്കാന്&#x200d; സാ ധിക്കും. ഇത് 14,700 കാറുകള്&#x200d; റോഡുകളില്&#x200d;നിന്ന് നീക്കം ചെയ്യുന്നതിന് തുല്യമായിരിക്കും.</div>
<div></div>
<div>നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുഗതാഗത റൂട്ടുകളില്&#x200d; ഒന്നായ മറീന മാളിനും അല്&#x200d;റീം ദ്വീപിനുമിടയില്&#x200d; സര്&#x200d;വ്വീസ് നടത്തുന്ന ബസ്സുകളാണ് ഇപ്പോള്&#x200d; ഹരത ബസുകളാക്കി മാറ്റുന്നത്.  പ്രതിദിനം ഏകദേ ശം ആറായിരം പേര്&#x200d; യാത്ര ചെയ്യുകയും ഈ റൂട്ടിലെ ബസുകള്&#x200d; ദിനേനെ രണ്ടായിരം കിലോമീറ്റര്&#x200d;  സഞ്ചരിക്കുകയും ചെയ്യുന്നുണ്ട്. ഇത്രയധികം യാത്രക്കാരും കിലോമീറ്ററുകളും സഞ്ചരിക്കുന്ന പൊതുഗതാഗതമെന്ന നിലക്ക് പരിസ്ഥിതി സൗഹൃദ ഗതാഗതം ഐറെ പ്രാധാന്യമര്&#x200d;ഹിക്കുന്നുണ്ടെന്ന് പൊതുഗതാഗത വിഭാഗം വ്യക്തമാക്കി.</div>
<div></div>
<div>കാപിറ്റല്&#x200d; പാര്&#x200d;ക്കിനെ ഖലീഫ സിറ്റിയുമായി ബന്ധിപ്പിക്കുന്ന റൂട്ട് 160, അബുദാബി സിറ്റിയെ സായിദ് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റൂട്ട് എ2 തുടങ്ങിയ റൂട്ടുകളിലേക്ക്കൂടി ഗ്രീന്&#x200d; ബസുക ളുടെ ഉപയോഗം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്&#x200d; തുടരുകയാണ്. അബുദാബിയിലെ പൊതുജന ഗതാ ഗതം മെച്ചപ്പെടുത്തുകയും അന്തരീക്ഷ  മലിനീകരണ മുക്തമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാ ണ് പുതിയ മാറ്റങ്ങള്&#x200d; നടത്തിക്കൊണ്ടിരിക്കുന്നത്.</div>
<div></div>
<div>ഹൈഡ്രജനും വൈദ്യുതോര്&#x200d;ജ്ജവും ഉപയോഗിച്ചാണ് ഗ്രീന്&#x200d; ബസുകള്&#x200d; പ്രവര്&#x200d;ത്തിക്കുന്നത്, നൂതന ബാറ്ററി സാങ്കേതികവിദ്യകളും ഹൈഡ്രജന്&#x200d; ഇന്ധന സെല്ലുകളും ഉപയോഗിച്ച് സമ്പൂര്&#x200d;ണ്ണ കാര്&#x200d;ബണ്&#x200d; മുക്ത പ്രവര്&#x200d;ത്തനങ്ങള്&#x200d; ഉറപ്പാക്കുന്നു. ഗ്രീന്&#x200d; ബസുകളില്&#x200d;  ഓണ്&#x200d;ബോര്&#x200d;ഡ് സര്&#x200d;വേകളിലൂടെ യാത്രക്കാരുടെ അനുഭവം വിലയിരുത്തപ്പെടുന്നതിനുള്ള സംവിധാനവും ഏര്&#x200d;പ്പെടുത്തുന്നുണ്ട്.</div>
<div></div>
<div>പൊതു സേവനങ്ങളുടെ കാര്യക്ഷമതയും ഒപ്പം ഉപയോക്തൃ സംതൃപ്തിയും വര്&#x200d;ധിപ്പിക്കുക, പൊതു ജന ഇടപെടലുകള്&#x200d; വളര്&#x200d;ത്തുക, പാരിസ്ഥിതി കാഴ്ചപ്പാടുകളുമായി പൊരുത്തപ്പെടുന്ന സംരംഭങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുക എന്നിവയെല്ലാം ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. റൂട്ട് 65 ഗ്രീന്&#x200d; ബസുകളിലേക്കു ള്ള മാറ്റം അബുദാബിയുടെ പരിസ്ഥിതി സുസ്ഥിരത ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന ചുവടുവയ്പ്പാണ്.</div>
<div></div>
<div>അബുദാബിയുടെ വര്&#x200d;ദ്ധിച്ചുവരുന്ന ജനസംഖ്യയെ ഉള്&#x200d;ക്കൊള്ളുന്നതിനും നഗരജീവിതം സുഗകരമാക്കുന്ന തിനും അബുദാബി മൊബിലിറ്റി സാങ്കേതികവിദ്യ, നവീകരണം, സുസ്ഥിരത എന്നിവ ഉപയോഗപ്പെടുത്തും.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/carbon-free-city-abu-dhabi-city-to-have-fully-green-buses-within-five-years.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിര്&#x200d;മ്മാണ മേഖലകള്&#x200d; പൊതുജനങ്ങള്&#x200d;ക്ക് അസ്വസ്ഥതയുണ്ടാക്കരുത്: അബുദാബി നഗരസഭ</title>
		<link>https://www.chandrikadaily.com/construction-zones-should-not-cause-inconvenience-to-the-public-abu-dhabi-municipality.html</link>
					<comments>https://www.chandrikadaily.com/construction-zones-should-not-cause-inconvenience-to-the-public-abu-dhabi-municipality.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 15 Mar 2025 16:07:00 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[Abudhabi]]></category>
		<category><![CDATA[construction]]></category>
		<category><![CDATA[Gulf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334104</guid>

					<description><![CDATA[അബുദാബി: നിര്&#x200d;മ്മാണ സ്ഥലങ്ങളില്&#x200d; അമിത ശബ്ദവും മറ്റും മൂലം പൊതുജനങ്ങള്&#x200d;ക്ക് അസ്വ സ്ഥത ഉണ്ടാക്കരുതെന്ന് അബുദാബി നഗരസഭ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു ബോധവല്&#x200d;ക്കരണ പരിപാടികള്&#x200d;ക്ക് നഗരസഭ തുടക്കംകുറിച്ചു. ജീവിത നിലവാരം മെച്ചപ്പെടുത്തുക, അനുയോജ്യമായ ഒരു പാര്&#x200d;പ്പിട അന്തരീക്ഷം നല്&#x200d;കുക, എല്ലാ താമസക്കാര്&#x200d;ക്കും സമാധാനവും ശാന്തിയും കൈവരിക്കുക എന്നീ ലക്ഷ്യ ങ്ങളോടെയാണ് അബുദാബി നഗരസഭ പുതിയ ബോധവല്&#x200d;ക്കരണം ആരംഭിച്ചിട്ടുള്ളത്. നിര്&#x200d;മ്മാണ സ്ഥല ങ്ങളിലെ പ്രവൃത്തികളുടെ ഫലമായുണ്ടാകുന്ന ശബ്ദങ്ങള്&#x200d; നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്&#x200d; നിര്&#x200d;മ്മാണ കമ്പനികളോട് നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്. താമസക്കാരുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>അബുദാബി: നിര്&#x200d;മ്മാണ സ്ഥലങ്ങളില്&#x200d; അമിത ശബ്ദവും മറ്റും മൂലം പൊതുജനങ്ങള്&#x200d;ക്ക് അസ്വ സ്ഥത ഉണ്ടാക്കരുതെന്ന് അബുദാബി നഗരസഭ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു ബോധവല്&#x200d;ക്കരണ പരിപാടികള്&#x200d;ക്ക് നഗരസഭ തുടക്കംകുറിച്ചു.</p>
<p>ജീവിത നിലവാരം മെച്ചപ്പെടുത്തുക, അനുയോജ്യമായ ഒരു പാര്&#x200d;പ്പിട അന്തരീക്ഷം നല്&#x200d;കുക, എല്ലാ താമസക്കാര്&#x200d;ക്കും സമാധാനവും ശാന്തിയും കൈവരിക്കുക എന്നീ ലക്ഷ്യ ങ്ങളോടെയാണ് അബുദാബി നഗരസഭ പുതിയ ബോധവല്&#x200d;ക്കരണം ആരംഭിച്ചിട്ടുള്ളത്. നിര്&#x200d;മ്മാണ സ്ഥല ങ്ങളിലെ പ്രവൃത്തികളുടെ ഫലമായുണ്ടാകുന്ന ശബ്ദങ്ങള്&#x200d; നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്&#x200d; നിര്&#x200d;മ്മാണ കമ്പനികളോട് നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്.</p>
<p>താമസക്കാരുടെ സുഖവും ശാന്തിയും ഉറപ്പാക്കുന്ന അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്ന തിനും അനുവദനീയമായ ശബ്ദ നിലവാരവുമായി ബന്ധപ്പെട്ട നിയമങ്ങള്&#x200d; പാലിക്കേണ്ടതിന്റെ ആവശ്യകത യും അനിവാര്യതയും ഊന്നിപ്പറയുകയുമാണ് കാമ്പയിന്&#x200d; ലക്ഷ്യമിടുന്നത്. താമസ മേഖലകളില്&#x200d; പരിസരവാസികള്&#x200d;ക്ക് പ്രയാസം സൃഷ്ടിക്കുന്ന തരത്തിലുള്ള ശബ്ദങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാവാന്&#x200d; പാടുള്ളതല്ല.</p>
<p>മറ്റുള്ളവരുടെ സൗകര്യങ്ങളെയും അവകാശങ്ങളെയും മാനിക്കണമെന്ന് ബന്ധപ്പെട്ടവര്&#x200d;ക്ക് അധികൃതര്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കി. നിര്&#x200d;മ്മാണ സ്ഥലങ്ങളില്&#x200d; അധിക സമയം പ്രവര്&#x200d;ത്തിക്കുന്നതിന് വിശിഷ്യാ വൈകുന്നേരവും രാത്രി സമയങ്ങളിലും ജോലി ചെയ്യുന്നതിന് പ്രത്യേകം അനുമതി വാങ്ങിയിരിക്കണം.</p>
<p>അബുദാബി എമിറേറ്റില്&#x200d; പ്രാബല്യത്തിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ഉചിതമായ ജോലി സമയം പാലിക്കാനും, തിരക്കേറിയ സമയങ്ങളില്&#x200d; ശല്യപ്പെടുത്തുന്ന ശബ്ദങ്ങള്&#x200d; ഇല്ലാതിരിക്കുവാ നും ശ്രദ്ധിക്കണം. നിര്&#x200d;മ്മാണ സ്ഥലങ്ങളിലുണ്ടാകുന്ന ശബ്ദങ്ങള്&#x200d; സമൂഹത്തില്&#x200d; ചെലുത്തുന്ന പ്രതികൂല ഫലങ്ങളെക്കുറിച്ച് കോണ്&#x200d;ട്രാക്ടര്&#x200d;മാരെ ബോധവല്&#x200d;ക്കരിക്കുന്നതിന് ലക്ഷ്യമിട്ട് പരിസ്ഥിതി, ആരോഗ്യം, സുരക്ഷാ വകുപ്പുകളുമായി ഏകോപിപ്പിച്ച് ഇലക്ട്രോണിക് അവബോധ പരിപാടിയും സംഘടിപ്പിക്കുകയു ണ്ടായി.</p>
<p>നിര്&#x200d;മ്മാണ സ്ഥലങ്ങളിലെ ശബ്ദമലിനീകരണവും ശല്യവും സംബന്ധിച്ച നിയമങ്ങളും ശബ്ദം കുറയ് ക്കുന്നതിനുള്ള മാര്&#x200d;ഗങ്ങളും വിശദീകരിക്കുന്നതിനായി കോണ്&#x200d;ട്രാക്ടര്&#x200d;മാര്&#x200d;ക്കായി നഗരസഭ പ്രത്യേക പരിപാടികള്&#x200d; സംഘടിപ്പിക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/construction-zones-should-not-cause-inconvenience-to-the-public-abu-dhabi-municipality.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്&#x200d;  കഴിഞ്ഞവര്&#x200d;ഷം അബുദാബിയില്&#x200d; അടച്ചുപൂട്ടി</title>
		<link>https://www.chandrikadaily.com/53-commercial-establishments-closed-in-abu-dhabi-last-year-for-violating-the-law.html</link>
					<comments>https://www.chandrikadaily.com/53-commercial-establishments-closed-in-abu-dhabi-last-year-for-violating-the-law.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 13 Mar 2025 19:06:26 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Abudhabi]]></category>
		<category><![CDATA[adra]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333756</guid>

					<description><![CDATA[അബുദാബി: ഉപഭോക്തൃ സുരക്ഷയുമായി  ബന്ധപ്പെട്ടു അധികൃതര്&#x200d; നല്&#x200d;കിയ നിയമങ്ങള്&#x200d; ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്&#x200d; കഴിഞ്ഞ വര്&#x200d;ഷം അബുദാബിയില്&#x200d; അടച്ചുപൂട്ടിയതായി സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്&#x200d; ആന്റ് ലൈസന്&#x200d;സിംഗ് അഥോറിറ്റി അറിയിച്ചു. 2024ല്&#x200d; വിവിധ സ്ഥാപനങ്ങളിലായി 5,397 ബോധവല്&#x200d;ക്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. 2023 നേക്കാള്&#x200d; 45ശതമാനം വര്&#x200d;ധനവുണ്ടായി. നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് വാണിജ്യ സമൂഹത്തിന് അവ ബോധം വളര്&#x200d;ത്തുന്നതിന്റെ ഭാഗമായാണ് ബോധവല്&#x200d;ക്കരണം വര്&#x200d;ധിപ്പിച്ചത്. നിയമങ്ങള്&#x200d; പാലിക്കുന്നുണ്ടെ ന്ന് ഉറപ്പ് വരുത്തുന്നതിനനായി 251,083 പരിശോധനകളാണ് അബുദാബി [&#8230;]]]></description>
										<content:encoded><![CDATA[<div>അബുദാബി: ഉപഭോക്തൃ സുരക്ഷയുമായി  ബന്ധപ്പെട്ടു അധികൃതര്&#x200d; നല്&#x200d;കിയ നിയമങ്ങള്&#x200d; ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്&#x200d; കഴിഞ്ഞ വര്&#x200d;ഷം അബുദാബിയില്&#x200d; അടച്ചുപൂട്ടിയതായി സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്&#x200d; ആന്റ് ലൈസന്&#x200d;സിംഗ് അഥോറിറ്റി അറിയിച്ചു.</div>
<div></div>
<div>2024ല്&#x200d; വിവിധ സ്ഥാപനങ്ങളിലായി 5,397 ബോധവല്&#x200d;ക്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. 2023 നേക്കാള്&#x200d; 45ശതമാനം വര്&#x200d;ധനവുണ്ടായി. നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് വാണിജ്യ സമൂഹത്തിന് അവ ബോധം വളര്&#x200d;ത്തുന്നതിന്റെ ഭാഗമായാണ് ബോധവല്&#x200d;ക്കരണം വര്&#x200d;ധിപ്പിച്ചത്.</div>
<div></div>
<div>നിയമങ്ങള്&#x200d; പാലിക്കുന്നുണ്ടെ ന്ന് ഉറപ്പ് വരുത്തുന്നതിനനായി 251,083 പരിശോധനകളാണ് അബുദാബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന സ്ഥാപനങ്ങളില്&#x200d; നടത്തിയത്. 2023ല്&#x200d; 240,229 പരിശോധനകളാണ് നടത്തിയിരുന്നത്. വിവിധ ഘട്ടങ്ങളിലായി 7,951 സ്ഥാപനങ്ങള്&#x200d;ക്ക് താക്കീത് നല്&#x200d;കുകയുണ്ടായി. 3,081 നിയമ ലംഘനങ്ങള്&#x200d; കണ്ടെത്തിയിരുന്നു. 40.8 ദശലക്ഷം ദിര്&#x200d;ഹം മൂല്യമുള്ള വസ്തുക്കള്&#x200d; നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന മാനദണ്ഡങ്ങള്&#x200d; പാലിക്കാത്തതായി കണ്ടെത്തി.</div>
<div></div>
<div>ലഭിച്ച പരാതികളില്&#x200d; 90 ശതമാനവും സൗഹൃദപരമായി പരിഹരിക്കാന്&#x200d; കഴിഞ്ഞു. 2023ല്&#x200d; 83.4 ശതമാനം മാത്രമാണ് ഇ ത്തരത്തില്&#x200d; പരിഹരിക്കാന്&#x200d; കഴിഞ്ഞത്. ഇത് ഉപഭോക്തൃ അവകാശങ്ങളും വാണിജ്യ മേഖലയുടെ ഊര്&#x200d;ജ്ജ സ്വലതയും വര്&#x200d;ധിപ്പിക്കുന്നതിനുള്ള ഫലപ്രാപ്തിയായാണ് വിലയിരുത്തപ്പെടുന്നത്.</div>
<div>26.3 ദശലക്ഷം ദിര്&#x200d;ഹമിന്റെ വസ്തുക്കളിന്മേലാണ് പരാതി കള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടതെന്ന് ആക്ടിംഗ് ഡയറക്ടര്&#x200d; ജനറല്&#x200d; മുഹമ്മദ് മുനിഫ് അല്&#x200d;മന്&#x200d;സൂരി വ്യക്തമാക്കി. അബുദാബിയുടെ വാണിജ്യ മേഖല വി കസിപ്പി ക്കുന്നതിനും നിയന്ത്രിക്കുന്നതി നുമുള്ള സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്&#x200d; ആന്റ് ലൈസന്&#x200d;സിംഗ് അഥോറിറ്റി കഴിഞ്ഞ വര്&#x200d;ഷം ഉപഭോക്തൃ, വാണിജ്യ സംരക്ഷണവുമാ യി ബന്ധപ്പെട്ടു ശ്രദ്ധേയമായ വളര്&#x200d;ച്ചയാണ് രേഖപ്പെടുത്തിയത്.</div>
<div></div>
<div>&#8221;ഉപഭോക്തൃ അവകാശങ്ങളാണ്  മുന്&#x200d;ഗണ നകളില്&#x200d; ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.  ഉയര്&#x200d;ന്ന സുരക്ഷ, ഗുണനിലവാരം, സുതാര്യത എന്നിവ യോടെ സാധനങ്ങളും സേവനങ്ങളും നല്&#x200d;കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച സംവിധാനങ്ങള്&#x200d; നല്&#x200d;കാന്&#x200d; ഞങ്ങള്&#x200d; പ്രതിജ്ഞാബദ്ധരാണ്.</div>
<div>ഇക്കാര്യത്തില്&#x200d; ഉപഭോക്താക്കളുടെ അവകാശ ങ്ങളെക്കുറിച്ചുള്ള അവബോധം കൂടുതല്&#x200d; വര്&#x200d;ധി പ്പിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്&#x200d; പങ്കിടുന്നതിനുമായി അബുദാബി ഗവണ്&#x200d;മെന്റ സര്&#x200d;വീസസ് പോര്&#x200d;ട്ടലില്&#x200d; ആര്&#x200d;ട്ടിഫിഷ്യല്&#x200d; ഇന്റലിജന്&#x200d;സ് അധിഷ്ഠിത ഉപഭോക്തൃ സംരക്ഷണ സേവനത്തിന്റെ പുതിയ സംവിധാനം ആരംഭിച്ചിട്ടുണ്ട്.</div>
<div></div>
<div>കഴിഞ്ഞവര്&#x200d;ഷം സംഘടിപ്പിച്ച വാര്&#x200d;ഷിക സര്&#x200d;വേയില്&#x200d; പങ്കെടുത്തവരില്&#x200d; 96 ശതമാനം പേരും പരിശോധനയിലും നിയന്ത്രണ പ്രവര്&#x200d;ത്തനങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യത്തി ല്&#x200d; ഏറെ സന്തോഷമുണ്ടെന്ന് മുഹമ്മദ് മുനീഫ് അല്&#x200d;മന്&#x200d;സൂരി പറഞ്ഞു. സേവനങ്ങള്&#x200d; മെച്ചപ്പെടുത്തുന്നതി നും ബിസിനസുകള്&#x200d;, നിക്ഷേപങ്ങള്&#x200d; എന്നിവയ്ക്ക് പ്രിയപ്പെട്ട സ്ഥലമെന്ന നിലയില്&#x200d; അബുദാബിയുടെ പ ദവി കൂടുതല്&#x200d; ഉറപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് മന്&#x200d;സൂരി വ്യക്തമാക്കി.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/53-commercial-establishments-closed-in-abu-dhabi-last-year-for-violating-the-law.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏഷ്യന്&#x200d; വംശജരുടെ പക്കലില്&#x200d; നിന്ന്‌ അബുദാബി പൊലീസ് 184 കിലോ  മയക്കുമരുന്ന് പിടികൂടി</title>
		<link>https://www.chandrikadaily.com/11abu-dhabi-police-seize-184kg-of-drugs-from-two-asians.html</link>
					<comments>https://www.chandrikadaily.com/11abu-dhabi-police-seize-184kg-of-drugs-from-two-asians.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 07 Mar 2025 02:11:49 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Abudhabi]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332850</guid>

					<description><![CDATA[ഇവരില്&#x200d;നിന്ന് 180 കിലോ മയക്കുമരുന്നാണ് പിടികൂടിയത്.]]></description>
										<content:encoded><![CDATA[<div>അബുദാബി: അബുദാബി പൊലീസ് വന്&#x200d;മയക്കുമരുന്ന് സംഘത്തെ പിടികൂടി. ഇവരില്&#x200d;നിന്ന് 180 കിലോ മയക്കുമരുന്നാണ് പിടികൂടിയത്. രണ്ട് ഏഷ്യന്&#x200d; വംശജരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു.</div>
<div></div>
<div>അബുദാബി പോലീസ് &#8216;സീക്രട്ട് ഹൈഡൗട്ട്‌സ്&#8217; എന്ന പേരില്&#x200d; നടത്തിയ ഓപ്പറേഷനിലൂടെയാണ് 184 കി ലോഗ്രാം ഹാഷിഷ് കൈവശം വച്ച രണ്ട് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തത്.</div>
<div></div>
<div>രാജ്യത്തിന് പുറത്ത് ഒരു ഏഷ്യന്&#x200d; വ്യക്തിയുടെ മേല്&#x200d;നോട്ടത്തിലുള്ള സംഘം മയക്കുമരുന്ന്  വില്&#x200d; ക്കുന്നതിനായി അന്താരാഷ്ട്ര ഫോണ്&#x200d; നമ്പറുകള്&#x200d; ഉപയോഗിച്ച് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് അബുദാ ബി പോലീസ് ക്രിമിനല്&#x200d; സെക്യൂരിറ്റി സെക്ടറിലെ ആന്റി-നാര്&#x200d;ക്കോട്ടിക്‌സ് ഡയറക്ടറേറ്റ് ഡയറക്ടര്&#x200d; ബ്രിഗേഡി യര്&#x200d; താഹര്&#x200d; ഗരീബ് അല്&#x200d;ദാഹിരി വിശദീകരിച്ചു. മാര്&#x200d;ബിള്&#x200d; സിലിണ്ടറുകളില്&#x200d; ഒളിപ്പിച്ചാണ് ഇവ വില്&#x200d;പ്പനക്ക് എത്തിക്കാന്&#x200d; തയാറാക്കിയിരുന്നത്.</div>
<div></div>
<div>വിവിധ സ്ഥലങ്ങളില്&#x200d; വിതരണം ചെയ്യുന്നതിനായി രഹസ്യ നീക്കങ്ങ ള്&#x200d; നടത്തിയിരുന്നുവെങ്കിലും അബുദാബി പൊലീസിന്റെ ജാഗ്രതയും പരിശോധനയുടെയും അന്വേഷണ ത്തിന്റെയും ഫലമായി ഇവരെ പിടികൂടാന്&#x200d; കഴിഞ്ഞതായി അബുദാബി പൊലീസ് വ്യക്തമാക്കി.</div>
<div></div>
<div>പ്രധാന മയക്കുമരുന്ന് വ്യാപാരികള്&#x200d; താമസിക്കുന്ന രാജ്യങ്ങളിലെ അധികാരികളുമായി ഏകോ പിപ്പിച്ച് പ്രാദേശികമായും അന്തര്&#x200d;ദേശീയമായും ഈ കേസുകളില്&#x200d; ഉള്&#x200d;പ്പെട്ടവരെ പിന്തുടരുന്നതിന് ആ ന്റി-നാര്&#x200d;ക്കോട്ടിക്‌സ് ഡയറക്ടറേറ്റും രാജ്യത്തെ ആന്റി-നാര്&#x200d;ക്കോട്ടിക്‌സ് ഏജന്&#x200d;സികളും തമ്മില്&#x200d; ഏകോപന മുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.</div>
<div></div>
<div>മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങള്&#x200d; അറിയുന്നവര്&#x200d; 800 2626 എന്ന നമ്പറില്&#x200d; അമാനുമായി ബന്ധപ്പെട്ട് ഉടന്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്&#x200d;ത്ഥിച്ചു.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11abu-dhabi-police-seize-184kg-of-drugs-from-two-asians.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
