<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>action &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/action/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 18 Sep 2025 10:22:20 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>action &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പത്തനംതിട്ട പോക്‌സോ കേസ് അട്ടിമറി: പൊലീസുകാരെതിരെ കര്‍ശന നടപടി</title>
		<link>https://www.chandrikadaily.com/pathanamthitta-pocso-case-foiled-strict-action-against-policemen.html</link>
					<comments>https://www.chandrikadaily.com/pathanamthitta-pocso-case-foiled-strict-action-against-policemen.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 18 Sep 2025 10:22:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[action]]></category>
		<category><![CDATA[pathanamhtitta]]></category>
		<category><![CDATA[posco case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354778</guid>

					<description><![CDATA[പ്രതിയായ ഹൈക്കോടതി അഭിഭാഷകന്‍ നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാതിരുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ട: പത്തനംതിട്ടയിലെ പോക്‌സോ കേസ് അട്ടിമറിയില്&#x200d; ആഭ്യന്തര വകുപ്പ് കര്&#x200d;ശന നടപടി സ്വീകരിക്കാന്&#x200d; ഒരുങ്ങുന്നു. തിരുവല്ല ഡിവൈഎസ്പി നന്ദകുമാര്&#x200d;, ആറന്മുള സിഐ പ്രവീണ്&#x200d; എന്നിവര്&#x200d;ക്കെതിരെ നടപടിക്ക് ശിപാര്&#x200d;ശ ചെയ്തു. കേസിലെ അന്വേഷണത്തില്&#x200d; പൊലീസിന്റെ അന്തസ്സിന് കളങ്കം വരുത്തുന്ന തരത്തിലാണ് അട്ടിമറി നടന്നതെന്ന് കണ്ടെത്തലാണ് നടപടി ശക്തമാക്കാന്&#x200d; കാരണമായത്.</p>
<p>പ്രതിയായ ഹൈക്കോടതി അഭിഭാഷകന്&#x200d; നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാതിരുന്നതില്&#x200d; ഗുരുതര വീഴ്ചയുണ്ടായെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ പ്രത്യേക അന്വേഷണം നടത്താന്&#x200d; നിര്&#x200d;ദേശിച്ചിട്ടുണ്ട്. ഇതിനകം തന്നെ കോന്നി ഡിവൈഎസ്പി രാജപ്പന്&#x200d; റാവുത്തര്&#x200d;, സിഐ ശ്രീജിത് എന്നിവരെ സസ്‌പെന്&#x200d;ഡ് ചെയ്തിരുന്നു. കൂടാതെ, പത്തനംതിട്ട സിഡബ്ല്യൂസി ചെയര്&#x200d;മാനെയും മുമ്പ് സസ്‌പെന്&#x200d;ഡ് ചെയ്തിരുന്നു.</p>
<p>കേസിന്റെ അന്വേഷണ ചുമതല ചരിത്ര തെരേസ ജോണ്&#x200d; ഐപിഎസിന് ഏല്&#x200d;പ്പിച്ചിട്ടുണ്ട്. 16കാരി നേരിട്ട ക്രൂര പീഡനക്കേസില്&#x200d; പ്രതിയായ അഭിഭാഷകന് അനുകൂലമായി കേസ് അട്ടിമറിച്ചതായും, അറസ്റ്റ് ഒഴിവാക്കാന്&#x200d; ഇടക്കാല ഉത്തരവ് ലഭിക്കാന്&#x200d; പൊലീസ് സഹായിച്ചുവെന്നുമാണ് കണ്ടെത്തല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pathanamthitta-pocso-case-foiled-strict-action-against-policemen.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫുട്പാത്തുകള്&#x200d; കാല്&#x200d;നടക്കാര്&#x200d;ക്കുള്ളത്; വാഹനമോടിച്ചാല്&#x200d; നടപടി</title>
		<link>https://www.chandrikadaily.com/footpaths-are-for-pedestrians-action-if-driving.html</link>
					<comments>https://www.chandrikadaily.com/footpaths-are-for-pedestrians-action-if-driving.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 31 Aug 2024 10:57:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[action]]></category>
		<category><![CDATA[Footpaths]]></category>
		<category><![CDATA[pedestrians]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308056</guid>

					<description><![CDATA[തിരക്കേറിയ സമയങ്ങളില്&#x200d; നഗരങ്ങളിലടക്കം ഫുട്പാത്തിലൂടെ സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്&#x200d; പങ്കുവച്ചാണ് പൊലീസ് മുന്നറിയിപ്പ് നല്&#x200d;കിയത്.]]></description>
										<content:encoded><![CDATA[<p>ട്രാഫിക് നിയമങ്ങള്&#x200d; കര്&#x200d;ശനമാക്കാന്&#x200d; കേരളാ പൊലീസ്. ഗതാഗത കുരുക്കിനിടെ ഫുട്പാത്തിലൂടെ ഇരുചക്രവാഹനങ്ങള്&#x200d; ഓടിക്കുന്നതിനെതിരെ നടപടിയെടുക്കാന്&#x200d; ഒരുങ്ങുകയാണ് പൊലീസ്.</p>
<p>തിരക്കേറിയ സമയങ്ങളില്&#x200d; നഗരങ്ങളിലടക്കം ഫുട്പാത്തിലൂടെ സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്&#x200d; പങ്കുവച്ചാണ് പൊലീസ് മുന്നറിയിപ്പ് നല്&#x200d;കിയത്.</p>
<p>തിരക്കേറിയ സമയങ്ങളില്&#x200d; ട്രാഫിക് നിയമങ്ങള്&#x200d; പാലിക്കാതെ കാല്&#x200d;നടക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ട് ഇരു ചക്രവാഹനങ്ങള്&#x200d; ഫുട്പാത്തിലൂടെ ഓടിക്കുന്നത് സാധാരണയാണ്. ഗതാഗത കുരുക്കനുഭവപ്പെടുന്ന റോഡുകള്&#x200d;, പാലങ്ങള്&#x200d; എന്നിവിടങ്ങളിലെല്ലാം ഇരുചക്രവാഹനങ്ങള്&#x200d; ഫുട്പാത്തുകള്&#x200d; കൈയ്യേറുന്നത് സ്ഥിരം കാഴ്ചയാണ്.</p>
<p>പൊതുജനങ്ങള്&#x200d;ക്ക് ഇത്തരത്തിലുള്ള പരാതികള്&#x200d; അറിയിക്കാമെന്നും കേരളാ പൊലീസ് പുറത്തുവിട്ട വീഡിയോയിലൂടെ അറിയിച്ചിട്ടുണ്ട്. നിയമങ്ങള്&#x200d; ലംഘിക്കുന്ന വാഹനങ്ങളുടെ ഫോട്ടോകളോ വീഡിയോകളോ പരാതിക്കൊപ്പം ചേര്&#x200d;ക്കണമെന്നും പൊലീസ് നിര്&#x200d;ദേശിച്ചു. തീയതി, ജില്ല, സമയം, സ്ഥലം, എന്നിങ്ങനെയുള്ള അടിസ്ഥാന വിവരങ്ങളും ഉള്&#x200d;പ്പെടുത്തണം.</p>
<p>നടപ്പാതകള്&#x200d; കാല്&#x200d;നടക്കാര്&#x200d;ക്ക് മാത്രമുള്ളതാണെന്നും വാഹനങ്ങള്&#x200d; ഫുട്പാത്തുകള്&#x200d; ഉപയോഗിക്കുന്നത് കാല്&#x200d;നടക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാവുമെന്നും പൊലീസ് വ്യക്തമാക്കി. കൂടാതെ ഇരുചക്രവാഹനങ്ങള്&#x200d; ഫുട്പാത്തിലൂടെ പോകുമ്പോള്&#x200d; അപകടമുണ്ടായാല്&#x200d; അത് രണ്ട് കൂട്ടരേയും ബാധിക്കുമെന്നും പൊലീസ് പറഞ്ഞു.</p>
<p>വാഹനങ്ങള്&#x200d; ഫുട്പാത്ത് ഉപയോഗിക്കുന്നത് കാരണം വഴിയിലെ ഇന്റര്&#x200d;ലോക്ക് ടൈലുകള്&#x200d; തകരുന്നതിനും കാരണമാവുന്നുണ്ട്. അശ്രദ്ധമായ വാഹനമോടിക്കല്&#x200d; ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ആവുമെന്നും ഇരുകൂട്ടരെയും ദോഷകരമായി ബാധിക്കുമെന്നും പൊലീസ് അറിയിച്ചു.  പൊതുഗതാഗത നിയമങ്ങള്&#x200d; പാലിച്ചുകൊണ്ട് വാഹനയാത്രകള്&#x200d; ഉത്തരവാദിത്തത്തോടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ടുമാവണമെന്നും പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/footpaths-are-for-pedestrians-action-if-driving.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹെല്&#x200d;മറ്റ് ഗുണനിലവാരമുളളത് തന്നെ വേണം, അല്ലാത്തത്‌ ഉണ്ടാക്കിയാലും വിറ്റാലും നടപടി</title>
		<link>https://www.chandrikadaily.com/the-helmet-must-be-of-good-quality-if-it-is-not-the-action-is-whether-it-is-made-or-sold.html</link>
					<comments>https://www.chandrikadaily.com/the-helmet-must-be-of-good-quality-if-it-is-not-the-action-is-whether-it-is-made-or-sold.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 29 Aug 2024 10:31:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[action]]></category>
		<category><![CDATA[good quality]]></category>
		<category><![CDATA[helmet]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307867</guid>

					<description><![CDATA[ഐ.എസ്.ഐ. അംഗീകാരമില്ലാതെ ഹെല്&#x200d;മെറ്റുകള്&#x200d; നിര്&#x200d;മിക്കുന്നതും ഐ.എസ്.ഐ. മുദ്രയും ബ്യൂറോ ഓഫ് ഇന്ത്യന്&#x200d; സ്റ്റാന്&#x200d;ഡേര്&#x200d;ഡ്സ് (ബി.ഐ.എസ്.) സര്&#x200d;ട്ടിഫിക്കറ്റ് ഇല്ലാത്തവ വില്&#x200d;ക്കുന്നതും തടയും.ഇവ നിര്&#x200d;മിക്കുന്ന സ്ഥാപനങ്ങള്&#x200d; കണ്ടെത്തി മുദ്രവെക്കും.]]></description>
										<content:encoded><![CDATA[<p>നിലവാരമില്ലാത്ത ഹെല്&#x200d;മെറ്റുകള്&#x200d;ക്കെതിരേ കര്&#x200d;ശന നടപടിയെടുക്കാന്&#x200d; കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം. നിലവാരമില്ലാത്ത ഹെല്&#x200d;മെറ്റുകള്&#x200d; ഉണ്ടാക്കുകയും വില്&#x200d;ക്കുകയും ചെയ്യുന്നത് തടയണമെന്ന് മന്ത്രാലയം സംസ്ഥാനങ്ങള്&#x200d;ക്കയച്ച കത്തില്&#x200d; നിര്&#x200d;ദേശം നല്&#x200d;കി. ജില്ലാ കളക്ടര്&#x200d;മാര്&#x200d; കര്&#x200d;ശന നടപടിയെടുക്കണമെന്നാണ് കത്തില്&#x200d; പറയുന്നത്.</p>
<p>ഐ.എസ്.ഐ. അംഗീകാരമില്ലാതെ ഹെല്&#x200d;മെറ്റുകള്&#x200d; നിര്&#x200d;മിക്കുന്നതും ഐ.എസ്.ഐ. മുദ്രയും ബ്യൂറോ ഓഫ് ഇന്ത്യന്&#x200d; സ്റ്റാന്&#x200d;ഡേര്&#x200d;ഡ്സ് (ബി.ഐ.എസ്.) സര്&#x200d;ട്ടിഫിക്കറ്റ് ഇല്ലാത്തവ വില്&#x200d;ക്കുന്നതും തടയും.ഇവ നിര്&#x200d;മിക്കുന്ന സ്ഥാപനങ്ങള്&#x200d; കണ്ടെത്തി മുദ്രവെക്കും.</p>
<p>നിലവിലുള്ള നിയമം കൃത്യമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് പുതിയ നിര്&#x200d;ദേശം. ഇരുചക്ര വാഹനങ്ങള്&#x200d; ഉള്&#x200d;പ്പെടുന്ന അപകടങ്ങളില്&#x200d; മരണവും ഗുരുതരപരിക്കും കൂടുന്നത് നിശ്ചിത സുരക്ഷാനിലവാരമില്ലാത്ത ഹെല്&#x200d;മെറ്റുകള്&#x200d; മൂലമാണെന്ന റിപ്പോര്&#x200d;ട്ടുകളുടെ അടിസ്ഥാനത്തിലാണിത്.</p>
<p>എ.ഐ. ക്യാമറകള്&#x200d; വരികയും പരിശോധന ശക്തമാവുകയും ചെയ്തതോടെ പിഴയില്&#x200d;നിന്ന് രക്ഷപ്പെടാന്&#x200d; ഹെല്&#x200d;മെറ്റ് ധരിക്കുന്നത് ശീലമാക്കിയവരുണ്ട്. പാതയോരത്തുനിന്നും കടകളില്&#x200d;നിന്നും നിലവാരമില്ലാത്ത ഹെല്&#x200d;മെറ്റുകള്&#x200d; വാങ്ങിവെച്ച് പോകുന്നവരാണ് ഏറെയും.</p>
<p>ഹെല്&#x200d;മെറ്റ് എന്ന് തോന്നിക്കുന്ന ചട്ടിത്തൊപ്പി ധരിക്കുന്നവരുമുണ്ട്. മോട്ടോര്&#x200d;വാഹന വകുപ്പ്, ട്രാഫിക് പോലീസ്, അളവുതൂക്ക വിഭാഗം എന്നിവയ്ക്ക് ഹെല്&#x200d;മെറ്റുകളുടെ ഗുണനിലവാരംകൂടി പരിശോധിക്കാനും നടപടിയെടുക്കാനുമുള്ള നിര്&#x200d;ദേശം ജില്ലാഭരണകൂടം നല്&#x200d;കിക്കഴിഞ്ഞു.</p>
<p>ബി.ഐ.എസ്., ഐ.എസ്.ഐ. നിലവാരമുണ്ടെന്ന മുദ്ര ഉണ്ടായിരിക്കണം. ഐ.എസ്. 4151:2015 സര്&#x200d;ട്ടിഫിക്കേഷന്&#x200d; ഉണ്ടാകണം. വ്യാജ ഐ.എസ്.ഐ. മുദ്രയല്ലെന്ന് ഉറപ്പാക്കണം. ഹെല്&#x200d;മെറ്റ് നിര്&#x200d;മാണത്തിന് ഉപയോഗിക്കുന്ന വസ്തു തലയ്ക്ക് സുരക്ഷ നല്&#x200d;കുന്നതാവണം. വായുസഞ്ചാരം ഉറപ്പാക്കണം. തല മുഴുവന്&#x200d; മൂടുന്നവയാണ് കൂടുതല്&#x200d; സുരക്ഷ നല്&#x200d;കുക. 1,200 മുതല്&#x200d; 1,350 ഗ്രാംവരെ ഭാരമുള്ളവയാണ് അനുയോജ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-helmet-must-be-of-good-quality-if-it-is-not-the-action-is-whether-it-is-made-or-sold.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പത്തനംതിട്ട സിപിഎമ്മില്&#x200d; വീണ്ടും നടപടി; ഏരിയാ കമ്മിറ്റി അംഗത്തെ തരം താഴ്ത്തി</title>
		<link>https://www.chandrikadaily.com/action-again-in-pathanamthitta-cpm-area-committee-member-demoted.html</link>
					<comments>https://www.chandrikadaily.com/action-again-in-pathanamthitta-cpm-area-committee-member-demoted.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 20 Aug 2024 17:28:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[action]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[modifiaction]]></category>
		<category><![CDATA[pathanamthitta]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306881</guid>

					<description><![CDATA[ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം മുൻ എംഎൽഎ രാജു എബ്രഹാമിനെ പിന്തുണച്ച് സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ഇട്ട നേതാവാണ് അൻസാരി അസീസ്.]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ട ഏരിയാ കമ്മിറ്റി അം​ഗത്തെ തരംതാഴ്ത്തി.  ഏരിയാ കമ്മിറ്റിയം​ഗം അൻസാരി അസീസിനെയാണ് ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം മുൻ എംഎൽഎ രാജു എബ്രഹാമിനെ പിന്തുണച്ച് സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ഇട്ട നേതാവാണ് അൻസാരി അസീസ്.</p>
<p>കഴിഞ്ഞ ദിവസമാണ് ദേവസ്വം ബോര്&#x200d;ഡ് നിയമന ആരോപണത്തില്&#x200d;ഏരിയാ കമ്മിറ്റി അംഗം പ്രകാശ് ബാബുവിനെ സ്ഥാനത്ത് നിന്ന് നീക്കിയത്. തിരുവല്ല ടൗണ്&#x200d; നോര്&#x200d;ത്ത് ലോക്കല്&#x200d; സെക്രട്ടറി കൊച്ചുമോനെയും സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.</p>
<p>പീഡനക്കേസില്&#x200d; ആരോപണ വിധേയനായ സജിമോനെ പാര്&#x200d;ട്ടിയില്&#x200d; തിരിച്ചെടുത്തതിനെതിരെ സംസ്ഥാന നേതൃത്വത്തെ കൊച്ചുമോന്&#x200d; സമീപിച്ചിരുന്നു. നേരത്തെ, തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാന്&#x200d;സിസ് വി. ആന്&#x200d;റണിയെയും സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/action-again-in-pathanamthitta-cpm-area-committee-member-demoted.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിഎസ്‌സി കോഴ: നടപടിയെടുക്കാന്&#x200d; സിപിഎം ജില്ലാ നേതൃത്വത്തിന് നിര്&#x200d;ദേശം</title>
		<link>https://www.chandrikadaily.com/psc-corruption-cpm-district-leadership-instructed-to-take-action.html</link>
					<comments>https://www.chandrikadaily.com/psc-corruption-cpm-district-leadership-instructed-to-take-action.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 09 Jul 2024 17:22:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[action]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[psc corruption]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302260</guid>

					<description><![CDATA[പാര്&#x200d;ട്ടി സംസ്ഥാന നേതൃത്വമാണ് നിര്&#x200d;ദേശം നല്&#x200d;കിയത്.]]></description>
										<content:encoded><![CDATA[<p>പിഎസ്സി കോഴ വിവാദത്തില്&#x200d; നടപടിയെടുക്കാന്&#x200d; സിപിഎം ജില്ലാ നേതൃത്വത്തിന് നിര്&#x200d;ദേശം. പാര്&#x200d;ട്ടി സംസ്ഥാന നേതൃത്വമാണ് നിര്&#x200d;ദേശം നല്&#x200d;കിയത്. പരാതി കൈകാര്യം ചെയ്തതില്&#x200d; ഗുരുതര വീഴ്ചയുണ്ടായി. മറ്റ് ചര്&#x200d;ച്ചകള്&#x200d;ക്ക് പ്രസക്തിയില്ലെന്നും സിപിഎം സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തെ അറിയിച്ചു.</p>
<p>പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണ് പരാതി. സിപിഎം ഏരിയാ തലത്തില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന യുവ നേതാവ് പ്രമോദ് കോട്ടൂളിക്കെതിരെയാണ് ആരോപണം. മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം. 60 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും ആദ്യ ഘഡുവായി 22 ലക്ഷം രൂപ ല്&#x200d;കിയെന്നും പരാതിയില്&#x200d; പറഞ്ഞിരുന്നു.</p>
<p>സിപിഎം പിഎസ്സി അംഗങ്ങളെ തീരുമാനിച്ചപ്പോള്&#x200d; പണം നല്&#x200d;കിയ ആളുടെ പേര് ഉണ്ടായിരുന്നില്ല. ഇതോടെ ആയുഷ് വകുപ്പില്&#x200d; സ്ഥാനം വാഗ്ദാനം ചെയ്ത് ഇദ്ദേഹത്തെ അനുനയിപ്പിച്ച് നിര്&#x200d;ത്തി. ഇതും നടക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായ ആള്&#x200d; പാര്&#x200d;ട്ടിക്ക് പരാതി നല്&#x200d;കിയത്. അതേസമയം പ്രമോദ് കോട്ടൂളിയുമായി ബന്ധപ്പെട്ട വിഷയത്തില്&#x200d; പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ സെക്രട്ടറി പി. മോഹനന്&#x200d; പ്രതികരിച്ചത്. എല്ലാം മാധ്യമ സൃഷ്ടിയാണെന്നും അവൈലബിള്&#x200d; സെക്രട്ടേറിയറ്റ് ചേരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/psc-corruption-cpm-district-leadership-instructed-to-take-action.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്‌കൂള്&#x200d; ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തലില്&#x200d; നടപടി; 2.88 ലക്ഷം രൂപ അധ്യാപകരിൽ നിന്ന് ഈടാക്കും</title>
		<link>https://www.chandrikadaily.com/action-on-rice-smuggling-for-school-lunch-2-88-lakh-will-be-collected-from-the-teachers.html</link>
					<comments>https://www.chandrikadaily.com/action-on-rice-smuggling-for-school-lunch-2-88-lakh-will-be-collected-from-the-teachers.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 27 May 2024 11:55:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[action]]></category>
		<category><![CDATA[morayur school]]></category>
		<category><![CDATA[rice smuggling]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298734</guid>

					<description><![CDATA[സ്‌കൂളിലെ 7,737 കിലോ അരിയാണ് മോഷണം നടത്തിയതായി പരിശോധനയിൽ കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>സ്‌കൂളിലെ ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ സംഭവത്തില്&#x200d; നടപടിയുമായി ധനകാര്യ പരിശോധനാ വിഭാഗം. മലപ്പുറം മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിലെ അരികടത്തിലാണ് നടപടി. രാത്രിയുടെ മറവിൽ ഉച്ചഭക്ഷണ അരി കടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.</p>
<p>അധ്യാപകർ നടത്തിയത് ക്രിമിനൽ കുറ്റമാണെന്നും  ക്രിമിനൽ നടപടി വേണമെന്നും ധനകാര്യ വകുപ്പ് വാദിച്ചു. സ്‌കൂളിലെ 7,737 കിലോ അരിയാണ് മോഷണം നടത്തിയതായി പരിശോധനയിൽ കണ്ടെത്തിയത്. കിലോഗ്രാമിന് 37.26 രൂപ നിരക്കിൽ 2.88 ലക്ഷം രൂപ അധ്യാപകരിൽ നിന്ന് ഈടാക്കണമെന്നും ധനകാര്യ വകുപ്പ് നിര്&#x200d;ദ്ദേശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/action-on-rice-smuggling-for-school-lunch-2-88-lakh-will-be-collected-from-the-teachers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വടകരയിലെ വര്&#x200d;ഗീയ പ്രചാരണം: വ്യാജ പോസ്റ്റുകള്&#x200d; പ്രചരിപ്പിക്കുന്നവര്&#x200d;ക്കെതിരെ നടപടി വേണമെന്ന് യൂത്ത് ലീഗ്</title>
		<link>https://www.chandrikadaily.com/communal-campaign-in-vadakara-youth-league-wants-action-against-those-spreading-fake-posts.html</link>
					<comments>https://www.chandrikadaily.com/communal-campaign-in-vadakara-youth-league-wants-action-against-those-spreading-fake-posts.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 05 May 2024 05:55:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[action]]></category>
		<category><![CDATA[Communal campaign]]></category>
		<category><![CDATA[vadakara]]></category>
		<category><![CDATA[youth league]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296824</guid>

					<description><![CDATA[യൂത്ത് ലീഗ് നിടുമ്പ്രമണ്ണ എന്ന പേരില്&#x200d; വ്യാജ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് പ്രചരണം നടത്തിയത്.]]></description>
										<content:encoded><![CDATA[<p>വടകരയില്&#x200d; സി.പി.എമ്മിന്റെ വര്&#x200d;ഗീയ പ്രചരണം തുടരുന്നു. വര്&#x200d;ഗീയ പ്രചാരണം നടത്തിയെന്ന് പറഞ്ഞ് വ്യാജ പോസ്റ്റുകള്&#x200d; പ്രചരിപ്പിക്കുന്നവര്&#x200d;ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പൊലീസില്&#x200d; പരാതി നല്&#x200d;കി. യൂത്ത് ലീഗ് നിടുമ്പ്രമണ്ണ എന്ന പേരില്&#x200d; വ്യാജ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് പ്രചരണം നടത്തിയത്. മുഹമ്മദ് കാസിം എന്നയാളുടെ പേരില്&#x200d; വ്യാജ പ്രൊഫൈല്&#x200d; നിര്&#x200d;മിച്ചു. ഇത് സ്‌ക്രീന്&#x200d; ഷോട്ട് എടുത്തശേഷം അമ്പാടി മുക്ക് സഖാക്കള്&#x200d; എന്ന ഫേസ്ബുക്ക് പേജില്&#x200d; പോസ്റ്റു ചെയ്തു.</p>
<p>ഇത് വ്യാജമാണെന്ന് അറിഞ്ഞതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്&#x200d;, സ്‌ക്രീന്&#x200d; ഷോട്ട് പിന്നീടും വ്യാപകമായി പ്രചരിപ്പിച്ചു. കുറ്റ്യാടി മുന്&#x200d; എം.എല്&#x200d;.എ കെ.കെ ലതിക സമൂഹത്തില്&#x200d; വര്&#x200d;ഗീയ ചേരിതിരിവ് ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ഈ സ്‌ക്രീന്&#x200d; ഷോട്ട് ഫേസ്ബുക്ക് പേജില്&#x200d; പോസ്റ്റു ചെയ്തുവെന്നും പരാതിയില്&#x200d; പറയുന്നു. വ്യജമാണെന്ന് അറിഞ്ഞിട്ടും സ്‌ക്രീന്&#x200d; ഷോട്ടുകള്&#x200d; തന്റെ ഫേസ്ബുക്ക് പേജില്&#x200d; നിന്നും പിന്&#x200d;വലിക്കാതെ ഇപ്പോഴും വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.</p>
<p>ഇത്തരം പ്രചാരണങ്ങള്&#x200d; സമൂഹത്തില്&#x200d; വലിയ അളവില്&#x200d; ഭിന്നത സൃഷ്ടിക്കുന്നതിനാലും മത സ്പര്&#x200d;ദ്ധയുണ്ടാക്കുന്നതിനാലും ഇവര്&#x200d;ക്കെതിരെ ഇന്ത്യന്&#x200d; ശിക്ഷാ നിയമം, ഐ.ടി നിയമം, യു.എ.പി.എ തുടങ്ങിയ വകുപ്പുകള്&#x200d; പ്രകാരം കേസെടുത്ത് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും പരാതിയില്&#x200d; ആവശ്യപ്പെടുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/communal-campaign-in-vadakara-youth-league-wants-action-against-those-spreading-fake-posts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാന്&#x200d; നടപടി</title>
		<link>https://www.chandrikadaily.com/action-to-prevent-unscientific-use-of-antibiotics.html</link>
					<comments>https://www.chandrikadaily.com/action-to-prevent-unscientific-use-of-antibiotics.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 12 Mar 2024 12:12:30 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[action]]></category>
		<category><![CDATA[Antibiotic]]></category>
		<category><![CDATA[prevent]]></category>
		<category><![CDATA[unscientific]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292706</guid>

					<description><![CDATA[രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്&#x200d; ജില്ലാതല എ.എം.ആര്&#x200d; (ആന്റി മൈക്രോബിയല്&#x200d; റെസിസ്റ്റന്&#x200d;സ്) കമ്മിറ്റികള്&#x200d;ക്കുള്ള പ്രവര്&#x200d;ത്തന മാര്&#x200d;ഗരേഖ പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്. മുമ്പ് ബ്ലോക്ക്തല എ.എം.ആര്&#x200d;. കമ്മിറ്റികള്&#x200d;ക്കുള്ള മാര്&#x200d;ഗരേഖ പുറത്തിറക്കിയിരുന്നു.</p>
<p>ജില്ലാതല മാര്&#x200d;ഗരേഖപ്രകാരം ജില്ലാ മെഡിക്കല്&#x200d; ഓഫീസര്&#x200d; (ഹെല്&#x200d;ത്ത്) ചെയര്&#x200d;മാനായുള്ള എ.എം.ആര്&#x200d;. വര്&#x200d;ക്കിംഗ് കമ്മിറ്റിയും ജില്ലാ എ.എം.ആര്&#x200d;. എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കണം. ഇരു കമ്മറ്റികളുടേയും ഘടനയും പ്രവര്&#x200d;ത്തനങ്ങളും അവയുടെ നിരീക്ഷണവും അവലോകനവും മാര്&#x200d;ഗരേഖയില്&#x200d; ഉള്&#x200d;ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ എ.എം.ആര്&#x200d;. ലബോട്ടറികളുടെ പ്രവര്&#x200d;ത്തന മാര്&#x200d;ഗരേഖയും പുറത്തിറക്കി. നിര്&#x200d;ണയ ലാബ് നെറ്റുവര്&#x200d;ക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കും. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസിലാക്കാന്&#x200d; സാധിക്കും.</p>
<p>പ്രാഥമിക തലത്തിലുള്ള ആശുപത്രികള്&#x200d;ക്കുള്ള മാര്&#x200d;ഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് കൂടാതെ ദ്വിതീയ-ത്രിതീയ തലത്തിലുള്ള താലൂക്ക് തലം മുതല്&#x200d; മെഡിക്കല്&#x200d; കോളജുകള്&#x200d; വരെയുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്&#x200d;ട്ട് ആശുപത്രികളാക്കുന്നതിനുള്ള മാര്&#x200d;ഗരേഖയും പുതുതായി പുറത്തിറക്കി. മലയാളത്തിലുള്ള എ.എം.ആര്&#x200d; അവബോധ പോസ്റ്ററുകള്&#x200d; ആശുപത്രിയില്&#x200d; പ്രദര്&#x200d;ശിപ്പിക്കണം.</p>
<p>എല്ലാ ആരോഗ്യ പ്രവര്&#x200d;ത്തകര്&#x200d;ക്കും വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കും അണുബാധ നിയന്ത്രണ പ്രവര്&#x200d;ത്തനങ്ങളിലും എ.എം.ആര്&#x200d; പ്രതിരോധത്തിലും പരിശീലനം നല്&#x200d;കണം. പ്രിസ്‌ക്രിപ്ഷന്&#x200d; ഓഡിറ്റ് മൂന്ന് മാസത്തിലൊരിക്കലെങ്കിലും നടത്തുകയും വിലയിരുത്തുകയും വേണം.</p>
<p>ആശുപത്രികളില്&#x200d; ഇന്&#x200d;ഫെക്ഷന്&#x200d; കണ്&#x200d;ട്രോള്&#x200d; കമ്മിറ്റിയും ആന്റിമൈക്രോബിയല്&#x200d; സ്റ്റ്യൂവാര്&#x200d;ഡ്ഷിപ്പ് കമ്മിറ്റിയും ഉണ്ടായിരിക്കുകയും വിലയിരുത്തുകയും വേണം. ഡബ്ല്യു.എച്ച്.ഒ.യുടെ സര്&#x200d;ജിക്കല്&#x200d; സേഫ്റ്റി ചെക്ക്‌ലിസ്റ്റ് എല്ലാ ശസ്ത്രക്രിയാ യൂണിറ്റുകളിലും നടപ്പിലാക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകള്&#x200d; ശരിയായ രീതിയില്&#x200d; നീക്കം ചെയ്യുന്നതിനുള്ള സംരംഭം ഉണ്ടായിരിക്കണം.</p>
<p>ആശുപത്രി അണുബാധ നിയന്ത്രണ സമിതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്തണം. ഇങ്ങനെ വിശദമായ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്&#x200d;ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുക. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്&#x200d; ആന്റി മൈക്രോബിയല്&#x200d; റെസിസ്റ്റന്&#x200d;സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/action-to-prevent-unscientific-use-of-antibiotics.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുരത്ത് പതിനാലുകാരിക്ക് നേരെ ലൈംഗിക അതിക്രമം; 43 ദിവസം പിന്നിട്ടിട്ടും നടപടിയെടുക്കാതെ പൊലീസ്</title>
		<link>https://www.chandrikadaily.com/sexual-assault-on-14-year-old-girl-in-thiruvananthapuram-even-after-43-days-the-police-did-not-take-any-action.html</link>
					<comments>https://www.chandrikadaily.com/sexual-assault-on-14-year-old-girl-in-thiruvananthapuram-even-after-43-days-the-police-did-not-take-any-action.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 12 Jan 2024 06:57:18 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[action]]></category>
		<category><![CDATA[Sexual Assault]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287707</guid>

					<description><![CDATA[നവംബര്&#x200d; 25 നാണ് കേസിനാസ്പദമായ സംഭവം.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം സ്വദേശിനിയായ പതിനാലുകാരിക്ക് നേരെ ലൈംഗിക അതിക്രമം. കുടുംബ സുഹൃത്താണ് മംഗലപുരത്ത് എത്തിച്ച് കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. ഇത് സംബന്ധിച്ച് പരാതി നല്&#x200d;കി 43 ദിവസം പിന്നിട്ടിട്ടും മംഗലപുരം പൊലീസ് നടപടിയെടുക്കുന്നില്ലെന്ന ഗുരുതര ആരോപണമാണ് കുടുംബം ഉയര്&#x200d;ത്തിയത്.</p>
<p>നവംബര്&#x200d; 25 നാണ് കേസിനാസ്പദമായ സംഭവം. നവംബര്&#x200d; 25ന് മംഗലപുരം വേലൂരിലുള്ള ബിനുദാസിന്റെ വീട്ടില്&#x200d; എത്തിച്ചായിരുന്നു ലൈംഗിക അതിക്രമം. കഴക്കൂട്ടം സ്വദേശി ബിനുദാസ് 15 വര്&#x200d;ഷമായി കുടുംബസുഹൃത്തായിരുന്നു. കുട്ടിയുടെ മുത്തശ്ശി സ്വന്തം മകനെ പോലെയാണ് ബിനുദാസിനെ കണ്ടിരുന്നത്.</p>
<p>ആ ബന്ധത്തിന്റെ പേരിലാണ് ബിനുദാസിനൊപ്പം കൊച്ചുമകളെ അയച്ചത്. എന്നാല്&#x200d; ഇത്തരത്തില്&#x200d; ചതി സംഭവിക്കുമെന്ന് അറിഞ്ഞില്ലെന്ന് പിതാവ് പറഞ്ഞു. പീഡന വിവരം സ്‌കൂളിലാണ് പെണ്&#x200d;കുട്ടി ആദ്യം അറിയിച്ചത്. പിന്നാലെ ചൈല്&#x200d;ഡ് ലൈനില്&#x200d; വിവരം അറിയിക്കുകയും, മാതാപിതാക്കള്&#x200d; അറിഞ്ഞതിന് പിന്നാലെ പൊലീസില്&#x200d; പരാതിപ്പെടുകയുമായിരുന്നു.</p>
<p>പോക്സോ വകുപ്പ് പ്രകാരം എഫ്ഐആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തിട്ടും പ്രതി കഴക്കൂട്ടം സ്വദേശി ബിനുദാസിനെ കസ്റ്റഡിയില്&#x200d; എടുക്കാന്&#x200d; പൊലീസ് തയാറാകുന്നില്ലെന്ന് പിതാവ്് പറഞ്ഞു. പ്രതിക്ക് ഉന്നത സ്വാധീനമുണ്ടെന്നും പൊലീസ് ഒത്തുകളിക്കുകയാണ് എന്ന് സംശയിക്കുന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. പരാതി നല്&#x200d;കിയതിന് പിന്നാലെ മകളെ ഭീഷണിപ്പെടുത്തിയെന്നും തന്നെ സ്വാധീനിക്കാന്&#x200d; ശ്രമിച്ചെന്നും പിതാവ് അറിയിച്ചു. എന്നാല്&#x200d; പ്രതി ഒളിവിലാണെന്നാണ് മംഗലപുരം പൊലീസ് നല്&#x200d;കുന്ന വിശദീകരണം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sexual-assault-on-14-year-old-girl-in-thiruvananthapuram-even-after-43-days-the-police-did-not-take-any-action.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാതയോരങ്ങളിലെ അനധികൃത ബോർഡുകൾ: നടപടി ശക്തമാക്കും</title>
		<link>https://www.chandrikadaily.com/illegal-boards-on-roadsides-action-to-be-stepped-up.html</link>
					<comments>https://www.chandrikadaily.com/illegal-boards-on-roadsides-action-to-be-stepped-up.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 15 Nov 2023 07:39:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[action]]></category>
		<category><![CDATA[Illegal boards]]></category>
		<category><![CDATA[roadsides]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283095</guid>

					<description><![CDATA[പാതയോരങ്ങളിലും കാൽനട യാത്രക്കാർ ഗതാഗതത്തിനുപയോഗിക്കുന്ന നടപ്പാത, ഹാൻഡ് റെയിൽ എന്നിവിടങ്ങളിലും റോഡുകളുടെ സെന്റർ മീഡിയൻ ട്രാഫിക് ഐലന്റ് എന്നിവിടങ്ങളിലും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവയാണ് ഹൈകോടതി നിർദേശ പ്രകാരം നീക്കം ചെയ്യുന്നത്]]></description>
										<content:encoded><![CDATA[<p>പാതയോരങ്ങളിൽ അനധികൃതമായി ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ സ്ഥാപിക്കുന്നതിരെ നടപടി ശക്തമാക്കാനൊരുങ്ങി തദ്ദേശസ്വയംഭരണ വകുപ്പ്. ഇവ പിടിച്ചെടുത്ത് 5000 രൂപ വരെ പിഴയീടാക്കും. പാതയോരങ്ങളിലും കാൽനട യാത്രക്കാർ ഗതാഗതത്തിനുപയോഗിക്കുന്ന നടപ്പാത, ഹാൻഡ് റെയിൽ എന്നിവിടങ്ങളിലും റോഡുകളുടെ സെന്റർ മീഡിയൻ ട്രാഫിക് ഐലന്റ് എന്നിവിടങ്ങളിലും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവയാണ് ഹൈകോടതി നിർദേശ പ്രകാരം നീക്കം ചെയ്യുന്നത്.</p>
<p>ഇതുമായി ബന്ധപ്പെട്ട് തദ്ദേശ ഭരണ പ്രാദേശിക കമ്മിറ്റികളുടെ പ്രവർത്തനം വിലയിരുത്താൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മാഈൽ മൂത്തേടത്തിന്റെ ചേംബറിൽ യോഗം ചേർന്നു. അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചവർക്കെതിരേയും സർക്കാർ ഉത്തരവ് പാലിക്കാതെ പ്രിന്റിങ് നടത്തിയ സ്ഥാപനങ്ങൾക്കെതിരേയും നോട്ടീസ് നൽകുന്നതിനും ഇത് അവഗണിക്കുന്ന പക്ഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.</p>
<p>കോടതി നർദേശം നടപ്പാക്കുന്നത് സംബന്ധിച്ച ജില്ലാ തലത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം ചേരാനും യോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപന പരിധിയിലെ രാഷ്ട്രീയ സംസ്‌കാരിക സാമുദായിക മറ്റ് സംഘടനാ ഭാരവാഹികളുടെ യോഗം വിളിച്ചുചേർത്ത് ബോധവത്കരണം നടത്തും. തദ്ദേശ ഭരണ സ്ഥാപന തലത്തിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള കമ്മിറ്റികൾ രണ്ടാഴ്ചയിലൊരിക്കൽ പൊലിസ്, പൊതുമരാമത്ത്, ദേശീയ പാത വിഭാഗങ്ങളുടെ പങ്കാളിത്തത്തോടെ ഫീൽഡ് പരിശോധന നടത്തും. അനധികൃത ബോർഡുകൾ, ബാനറുകൾ, കൊടി തോരണങ്ങൽ, കൊടി മരങ്ങൾ, ഫ്ളക്സുകൾ മുതലായവ പൊതുമരാമത്ത്, പൊലിസ് എന്നിവരുടെ സഹായത്തോടെ നീക്കം ചെയ്യും.</p>
<p>കൂടാതെ തദ്ദേശ ഭരണ സ്ഥാപന തലത്തിൽ ഹോൾഡിംഗ് ഏരിയ കണ്ടെത്താനും യോഗത്തിൽ തീരുമാനമായി. ഇവിടെ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോടെ ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിക്കാനുള്ള സംവിധാനം ചെയ്യും. കാലാവധി കഴിഞ്ഞാൽ ഉടനെ തന്ന ബോർഡുകൾ, ബാനറുകൾ തുടങ്ങിയവ ബന്ധപ്പെട്ടവർ മാറ്റുന്നത് ഉറപ്പുവരുത്തുകയും ചെയ്യും. പൊതുസ്ഥലത്തെന്ന പോലെ സ്വകാര്യ സ്ഥലത്ത് സ്ഥാപിക്കുന്ന ബോർഡുകൾ റോഡ് സുരക്ഷക്ക് തടസ്സമാകുന്നെങ്കിൽ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും.</p>
<p>യോഗത്തിൽ തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ പ്രീതി മേനോൻ, ഡെപ്യൂട്ടി ഡയറക്ടർ വി.കെ മുരളി, അസിസ്റ്റന്റ് ഡയറക്ടർ പി. ബൈജു, ഡി.വൈ.എസ്.പി കെ.സി ബാബു, പൊതുമരാമത്ത് വകുപ്പ് ഓവർസിയർ സി. അനൂപ്, ദേശീയപാത പൊതുമരാമത്ത് വകുപ്പ് ഓവർസിയർ എ. ഫൈസൽ, കോഡൂർ പഞ്ചായത്ത് സെക്രട്ടറി മുധുസൂദനൻ, ക്ലാർക്ക് അഖിൽ പട്ടയിൽ എന്നിവർ പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/illegal-boards-on-roadsides-action-to-be-stepped-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
