<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ACTOR PRITHWIRAJ &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/actor-prithwiraj/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 30 Mar 2025 15:30:58 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ACTOR PRITHWIRAJ &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പൃഥ്വിരാജിനെ ഒറ്റിക്കൊടുക്കാനാണ് ചിലരുടെ ശ്രമം;  പ്രതികരണവുമായി മല്ലിക സുകുമാരന്&#x200d;</title>
		<link>https://www.chandrikadaily.com/some-tried-to-betray-prithviraj-mallika-sukumaran-with-response.html</link>
					<comments>https://www.chandrikadaily.com/some-tried-to-betray-prithviraj-mallika-sukumaran-with-response.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 30 Mar 2025 15:30:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ACTOR PRITHWIRAJ]]></category>
		<category><![CDATA[Actress Mallika sukumaran]]></category>
		<category><![CDATA[Empuran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336564</guid>

					<description><![CDATA['അത് വേണ്ടായിരുന്നു മേജര്&#x200d; രവി' എന്നാണ് തനിക്ക് മേജര്&#x200d; രവിയോടും പൃഥ്വിരാജിനെ വേട്ടയാടാന്&#x200d; ശ്രമിക്കുന്ന മറ്റു ചിലരോടും പറയാന്&#x200d; ഉള്ളത്]]></description>
										<content:encoded><![CDATA[<p>എമ്പുരാന്&#x200d; സിനിമയുമായി ബന്ധപ്പെട്ടുണ്ടായ സംവിധായകന്&#x200d; മേജര്&#x200d; രവിയുടെ പരാമര്&#x200d;ശത്തിനെതിരെ പ്രതികരണവുമായി നടിയും പൃഥ്വിരാജ് സുകുമാരന്റെ അമ്മയുമായ മല്ലിക സുകുമാരന്&#x200d;. മോഹന്&#x200d;ലാല്&#x200d; പ്രിവ്യൂ കണ്ടില്ല എന്നുള്ളത് കള്ള പ്രചാരണമാണ്. &#8216;അത് വേണ്ടായിരുന്നു മേജര്&#x200d; രവി&#8217; എന്നാണ് തനിക്ക് മേജര്&#x200d; രവിയോടും പൃഥ്വിരാജിനെ വേട്ടയാടാന്&#x200d; ശ്രമിക്കുന്ന മറ്റു ചിലരോടും പറയാന്&#x200d; ഉള്ളത്. മേജര്&#x200d; രവി ഇത്തരത്തില്&#x200d; ഒരു പ്രതികരണം നടത്തിയത് ആര്&#x200d;ക്കുവേണ്ടിയാണ്. മോഹന്&#x200d;ലാലിനെ പൃഥ്വിരാജ് ചതിച്ചു എന്നത് ചിലര്&#x200d; മനഃപൂര്&#x200d;വം നടത്തുന്ന പ്രചാരണമാണ്. എമ്പുരാന്റെ ഉത്തരവാദിത്വം സിനിമയിലുള്ള എല്ലാവര്&#x200d;ക്കുമുണ്ട്. പൃഥ്വിരാജിനെ ഒറ്റിക്കൊടുക്കാനാണ് ചിലരുടെ ശ്രമമെന്നും ഫേസ്ബുക്കില്&#x200d; കുറിച്ചു.</p>
<p>മോഹന്&#x200d;ലാല്&#x200d; ചിത്രം പൂര്&#x200d;ണമായി കണ്ടിരുന്നില്ലെന്നും സിനിമയിലെ വിവാദ ഭാഗങ്ങള്&#x200d; ഒഴിവാക്കാന്&#x200d; മോഹന്&#x200d;ലാല്&#x200d; ആവശ്യപ്പെട്ടുവെന്നുമാണ് മേജര്&#x200d; രവി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്&#x200d; പറഞ്ഞത്.</p>
<p><strong>മല്ലികയുടെ ഫേസ്ബുക്ക് കുറിപ്പ്</strong></p>
<p>എമ്പുരാന്&#x200d;&#8217; എന്ന സിനിമയെ കുറിച്ചുള്ള വിവാദം കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാന്&#x200d; ശ്രദ്ധിക്കുക ആയിരുന്നു.ഈ ചിത്രത്തിന്റെ സംവിധായകന്&#x200d; എന്റെ മകന്&#x200d; പൃഥ്വിരാജ് ആണ് എന്നതിന് അപ്പുറം ചിത്രവുമായി ഒരു ബന്ധവും എനിക്കില്ല. അത് കൊണ്ടു തന്നെ വിവാദങ്ങളോട് പ്രതികരിക്കേണ്ടാ എന്ന നിലപാടില്&#x200d; ആയിരുന്നു ഞാന്&#x200d;. എന്നാല്&#x200d; എമ്പുരാന്&#x200d; എടുത്തതിലൂടെ മോഹന്&#x200d;ലാലിനെയും ആന്റണിി പെരുമ്പാവൂര്&#x200d; ഉള്&#x200d;പ്പെടെയുള്ള നിര്&#x200d;മാതാക്കളെയും പൃഥ്വിരാജ് ചതിച്ചു എന്ന് ചിലര്&#x200d; മനഃപൂര്&#x200d;വം പ്രചാരണം നടത്തുകയും ചില മാധ്യമങ്ങള്&#x200d; അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്&#x200d;.ഈ സിനിമയുടെ അണിയറയില്&#x200d; എന്താണ് നടന്നത് എന്ന് അറിയാവുന്ന എനിക്ക് പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്&#x200d; ചിലര്&#x200d; ശ്രമിക്കുന്നതില്&#x200d; അങ്ങേയറ്റം വേദന ഉണ്ട്.</p>
<p>ഇത് ഒരു അമ്മയുടെ വേദനയാണ്. അത് തുറന്നു പറയുന്നതിന്റെ പേരില്&#x200d; ആരും എനിക്കെതിരെ ചന്ദ്രഹാസം ഇളക്കിയിട്ടു കാര്യം ഇല്ല. പൃഥ്വിരാജ് തങ്ങളെ ചതിച്ചു എന്ന് മോഹന്&#x200d;ലാലോ നിര്&#x200d;മാതാക്കളോ ഇതു വരെ പറഞ്ഞിട്ടില്ല. ഇനി പറയും എന്നും എനിക്ക് തോന്നുന്നില്ല. മോഹന്&#x200d;ലാല്&#x200d; എന്റെ കുഞ്ഞനുജന്&#x200d; ആണ്. കുട്ടിക്കാലം മുതല്&#x200d; ലാലിനെ എനിക്ക് അറിയാം.എന്റെ മകനെ കുറിച്ച് എത്രയോ വേദികളില്&#x200d; മോഹന്&#x200d;ലാല്&#x200d; പുകഴ്ത്തി പറഞ്ഞിരിക്കുന്നു. എന്നാല്&#x200d; ലാലിന്റെയോ നിര്&#x200d;മാതാക്കളുടെയോ അറിവില്ലാതെ ചിലര്&#x200d; എന്റെ മകനെ ബലിയാടാക്കാന്&#x200d; ശ്രമിക്കുന്നതില്&#x200d; അതീവ ദുഃഖം ഉണ്ട്.പൃഥ്വിരാജ് എന്ന സംവിധായകന്&#x200d; ഈ പടവുമായി ബന്ധപ്പെട്ടവരെ എന്നല്ല,ഒരു പടവുമായും ബന്ധപ്പെട്ട ആരെയും ചതിച്ചിട്ടില്ല. ഇനി ചതിക്കുകയും ഇല്ല. എമ്പുരാന്&#x200d; എന്ന സിനിമയ്ക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്ന് നിങ്ങള്&#x200d;ക്ക് തോന്നുന്നുണ്ടെങ്കില്&#x200d; അതിന് ഈ കൂട്ടായ്മയില്&#x200d; ഉള്ള എല്ലാവര്&#x200d;ക്കും ഉത്തരവാദിത്തം ഉണ്ട്.അവര്&#x200d; എല്ലാവരും ഒന്നിച്ചിരുന്നു തിരക്കഥ വായിച്ചിട്ടുണ്ട്.എടുക്കുന്ന രംഗങ്ങള്&#x200d; അപ്പപ്പോള്&#x200d; ഒന്നിച്ചിരുന്നു കണ്ട് എല്ലാവരും ഓക്കേ പറഞ്ഞിട്ടുണ്ട്.</p>
<p>എടുക്കുന്ന ഘട്ടത്തില്&#x200d; സീനുകള്&#x200d; തിരുത്തണമെങ്കില്&#x200d; അതിന് വേണ്ടി എഴുത്തുകാരനായ മുരളി ഗോപി എപ്പോഴും സന്നദ്ധനാണ്&#8230;..പിന്നെ എല്ലാം കഴിഞ്ഞു സിനിമ ഇറങ്ങിയപ്പോള്&#x200d; എങ്ങനെ അതിനു പൃഥ്വിരാജ് മാത്രം ഉത്തരവാദി ആകും? മാസങ്ങള്&#x200d;ക്ക് മുന്&#x200d;പ് ഒരു ദിവസം ഞാന്&#x200d; മകനെ വിളിക്കുമ്പോള്&#x200d; അവന്&#x200d; ഗുജറാത്തില്&#x200d; ഷൂട്ടിങ്ങില്&#x200d; ആയിരുന്നു..&#8217;ഞാന്&#x200d; തിരക്കില്&#x200d; ആണ് അമ്മേ&#8230; ലാലേട്ടന്&#x200d; വന്നിട്ടുണ്ട്.ഇതു വരെ എടുത്ത ഓരോ രംഗവും ലാലേട്ടനെ കാണിച്ചു കൊടുക്കണം. ആന്റണിയുമായി ചര്&#x200d;ച്ച ചെയ്യണം&#8217; എന്നാണ് അവന്&#x200d; പറഞ്ഞത്.ഇവര്&#x200d; രണ്ടു പേരും അറിയാത്ത ഒരു ഷോട്ട് പോലും എമ്പുരാന്&#x200d; എന്ന സിനിമയില്&#x200d; ഇല്ല എന്ന് ഞാന്&#x200d; വ്യക്തമാക്കാന്&#x200d; ആഗ്രഹിക്കുന്നു.മോഹന്&#x200d;ലാലിന് അറിയാത്ത ഒരു കാര്യവും ഈ സിനിമയില്&#x200d; ഇല്ല.തങ്ങള്&#x200d; ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് അവര്&#x200d; രണ്ടു പേരും പറയുകയും ഇല്ല.</p>
<p>പിന്നെ എന്തിനാണ് ഇവരുടെ കൂടെ നില്&#x200d;ക്കുന്നവര്&#x200d; എന്ന് അവകാശപ്പെടുന്ന ചിലര്&#x200d;, തെറ്റിദ്ധാരണ പരത്തുന്നത് എന്ന് മനസ്സിലാകുന്നില്ല. മോഹന്&#x200d;ലാലിനെയും ആന്റണിയെയും സുഖിപ്പിച്ചാല്&#x200d; എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന് അവര്&#x200d; കരുതുന്നുണ്ടാകും. അവര്&#x200d; നേട്ടം ഉണ്ടാക്കിക്കൊള്ളട്ടെ. മോഹന്&#x200d;ലാല്&#x200d; അറിയാതെ സ്‌ക്രിപ്റ്റില്&#x200d; പലതും എഴുതി ചേര്&#x200d;ത്തു എന്നും മോഹന്&#x200d;ലാല്&#x200d; പ്രിവ്യൂ കണ്ടില്ല എന്നുമുള്ള കള്ള പ്രചരണങ്ങള്&#x200d; ആണ് ഇവര്&#x200d; നടത്തുന്നത്.പ്രിവ്യൂ ഇല്ലാതിരുന്നത് കൊണ്ട് തന്നെ തിരക്ക് ഒഴിവാക്കാറുള്ള ഞാനും എന്റെ മരുമക്കളും കൊച്ചുമക്കളും സിനിമ കണ്ടത് റിലീസ് ദിവസം ആയിരുന്നു. പിന്നെ എന്തിനാണ് നടക്കാത്ത പ്രിവ്യൂ മോഹന്&#x200d;ലാല്&#x200d; കണ്ടില്ലെന്നു നുണ പ്രചരിപ്പിക്കുന്നത്?</p>
<p>പൃഥ്വിരാജിനെ ബലിയാട് ആക്കി എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന ധാരണ ഒന്നും ആര്&#x200d;ക്കും വേണ്ടാ.അവന്റെ ഒപ്പം ഈശ്വരന്&#x200d; ഉണ്ട്. ഞങ്ങള്&#x200d;ക്ക് മനുഷ്യരെയല്ല, ദൈവത്തെ ആണ് ഭയം. ഈശ്വരനാണ് എന്നെയും എന്റെ കുഞ്ഞുങ്ങളെയും ഇത് വരെ വഴി നടത്തിയത്. അതുകൊണ്ട് തന്നെ എന്റെ കുഞ്ഞിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്&#x200d; ശ്രമിക്കുന്നവരെ ഈശ്വരന്&#x200d; വെറുതെ വിടില്ല.</p>
<p>&#8216;അത് വേണ്ടായിരുന്നു മേജര്&#x200d; രവി&#8217; എന്നാണ് എനിക്ക് മേജര്&#x200d; രവിയോടും പൃഥ്വിരാജിനെ വേട്ടയാടാന്&#x200d; ശ്രമിക്കുന്ന മറ്റു ചിലരോടും പറയാന്&#x200d; ഉള്ളത്.മേജര്&#x200d; രവി ഇത്തരം ഒരു പ്രതികരണം നടത്തിയത് ആര്&#x200d;ക്ക് വേണ്ടി ആയിരുന്നു. പൃഥ്വിരാജ് ചതിച്ചുവെന്ന് മോഹന്&#x200d;ലാലോ ആന്റണിയോ ഒരിക്കലും പറയില്ല.പിന്നെ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് കൊണ്ട് രവിക്ക് എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് എനിക്ക് അറിയില്ല.പട്ടാള ഗ്രൂപ്പുകളില്&#x200d; ചിലതൊക്കെ വന്നത് കൊണ്ട് പ്രതികരിച്ചു എന്നാണ് മേജര്&#x200d; രവി എന്നോട് പറഞ്ഞത്. അതിന് എന്റെ മകന്&#x200d; എന്ത് പിഴച്ചു?</p>
<p>ആരൊക്കെയോ ഉണ്ടാക്കിയ കഥകള്&#x200d; ആണ് ചിലരിലൂടെ ഇപ്പോള്&#x200d; പുറത്തു വരുന്നത്.പൃഥ്വിരാജിനെ ഒറ്റിക്കൊടുക്കാന്&#x200d; ചില രാഷ്ട്രീയക്കാരും സംഘടനക്കാരും ആരാധകര്&#x200d; എന്ന പേരില്&#x200d; ചിലരും ഏതാനും വാര്&#x200d;ത്താ മാധ്യമങ്ങളും മത്സരിക്കുക ആണ്.ഇതിനിടെ പൃഥ്വിരാജിനെ പിന്തുണച്ച ഒരുപാട് പേര്&#x200d; ഉണ്ട്.അവരെ ഞാന്&#x200d; മറക്കുന്നില്ല.പാര്&#x200d;ട്ടിയുടെയോ ജാതി,മത ചിന്തയുടെയോ അടിസ്ഥാനത്തില്&#x200d; അല്ല മനുഷ്യനെ സ്‌നേഹിക്കേണ്ടത് എന്ന് പറഞ്ഞു കൊടുത്താണ് ഞാനും സുകുവേട്ടനും മക്കളെ വളര്&#x200d;ത്തിയത്.എല്ലാ രാഷ്ട്രീയ കക്ഷികളിലും സംഘടനകളിലും ഉള്ളവരെ സ്‌നേഹ ബഹുമാനങ്ങളോടെ മാത്രമേ ഞങ്ങള്&#x200d; കണ്ടിട്ടുള്ളൂ.</p>
<p>അങ്ങനെ ഉള്ള ചിലരാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിച്ചു കൊണ്ടിരിക്കുന്നത്.ഇതിനു പിന്നില്&#x200d; ചില ചലച്ചിത്ര പ്രവര്&#x200d;ത്തകരും ഉണ്ടെന്ന സംശയം ഞങ്ങള്&#x200d;ക്ക് ഉണ്ട്.എനിക്കോ മക്കള്&#x200d;ക്കോ രാഷ്ട്രീയത്തിന്റെ പേരും പറഞ്ഞു അധികാരകേന്ദ്രങ്ങളില്&#x200d; നിന്നോ പ്രസ്ഥാനങ്ങളില്&#x200d; നിന്നോ എന്തെങ്കിലും സ്ഥാനമാനങ്ങളോ അംഗീകാരങ്ങളോ പിടിച്ചു വാങ്ങാന്&#x200d; ഒരു അതിമോഹവും ഇല്ല.അങ്ങനെ എന്തെങ്കിലും സംഭവിക്കാതിരിക്കാന്&#x200d; വേണ്ടി ആണ് ഇങ്ങനെ വേട്ടയാടുന്നതെങ്കില്&#x200d; അവരോടാണ് ഇക്കാര്യം പറയുന്നത്. പൃഥ്വിരാജ് പത്താം ക്ലാസ്സില്&#x200d; പഠിക്കുമ്പോള്&#x200d; ആണ് അവന്റെ അച്ഛന്&#x200d; മരിച്ചത്. നല്ലതും ചീത്തയും പറഞ്ഞു കൊടുത്തു തന്നെയാണ് ഞാന്&#x200d; എന്റെ മക്കളെ വളര്&#x200d;ത്തിയത്.</p>
<p>ഞങ്ങള്&#x200d; രാഷ്ട്രീയം കൊണ്ട് ജീവിക്കുന്നവര്&#x200d; അല്ല.ബിജെപിയിലും കോണ്&#x200d;ഗ്രസിലും സിപിഎമ്മിലും ഉള്ള നേതാക്കളുമായി ഞങ്ങള്&#x200d;ക്ക് വളരെ അടുപ്പം ഉണ്ട്.രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മര്&#x200d;ദം മൂലം ഇതില്&#x200d; ചില നേതാക്കള്&#x200d;ക്ക് അഭിപ്രായം മാറ്റേണ്ടി വന്നേക്കാം. പക്ഷെ ഞങ്ങള്&#x200d; അഭിപ്രായം മാറ്റുന്നവരോ അതിന്റെ പേരില്&#x200d; സ്‌നേഹ ബഹുമാനങ്ങള്&#x200d; വേണ്ടെന്നു വയ്ക്കുന്നവരോ അല്ല.വേട്ടയാടുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ.എന്റെ ഒരു തുള്ളിക്കണ്ണീരിന് ഒരു ജന്മം മുഴുവന്&#x200d; അവര്&#x200d; ഈശ്വരനു മുന്നില്&#x200d; മാപ്പ് പറയേണ്ടി വരും.ചെയ്യാത്ത കുറ്റങ്ങള്&#x200d; ചെയ്തുവെന്ന് ആരും പറയാന്&#x200d; പാടില്ല.70 വയസ്സ് കഴിഞ്ഞ ഒരു അമ്മയെന്ന നിലയില്&#x200d; ഞാന്&#x200d; പറയുന്നത് സത്യം ആണെന്ന് ഇവിടത്തെ ജനങ്ങള്&#x200d; മനസിലാക്കണം&#8230;..</p>
<p>ഇനി മാധ്യമ പ്രവര്&#x200d;ത്തകരോട് രണ്ട് വാക്ക് :</p>
<p>പൃഥ്വിരാജ് സെന്&#x200d;സര്&#x200d; ബോര്&#x200d;ഡില്&#x200d; പോയി &#8216;എന്റെ പടത്തില്&#x200d; മാറ്റം വരുത്തരുതേ&#8217; എന്ന് കരഞ്ഞു പറഞ്ഞു എന്ന വിവരക്കേട് കഴിഞ്ഞ ദിവസം ഒരു മാധ്യമ പ്രവര്&#x200d;ത്തക പറയുന്നത് കേട്ടു. സെന്&#x200d;സറിങ് സമയത്ത് പൃഥ്വിരാജ് അവിടെ ഉണ്ടായിരുന്നു അത്രേ. പടം സെന്&#x200d;സര്&#x200d; ചെയ്യുമ്പോള്&#x200d; സംശയങ്ങള്&#x200d; ഉണ്ടായാല്&#x200d; തീര്&#x200d;ത്തു കൊടുക്കാന്&#x200d; സംവിധായകനോ നിര്&#x200d;മാതാവോ സ്ഥലത്ത് ഉണ്ടാകണം എന്നാണ് ചട്ടം. ഇതൊന്നും ഇവര്&#x200d;ക്ക് അറിഞ്ഞു കൂടേ?അടിക്കടി അഭിപ്രായം മാറ്റുന്ന &#8216;മന്ദബുദ്ധി&#8217; ആണോ പൃഥ്വിരാജ് എന്ന് മറ്റൊരു ചാനല്&#x200d; അവതാരക കഴിഞ്ഞ ദിവസം ചോദിക്കുന്നത് കേട്ടു. ആ വാക്ക് ഇങ്ങനെ പരസ്യമായി ഉപയോഗിക്കുന്നത് തന്നെ തെറ്റാണ്. &#8216;അടിക്കടി ചാനലില്&#x200d; നിന്ന് ചാനലിലേക്ക് ചാടിക്കളിക്കുന്ന ചില മാധ്യമ പ്രവര്&#x200d;ത്തകരെ പോലെ അഭിപ്രായം മാറ്റുന്നവന്&#x200d; അല്ല പൃഥ്വിരാജ് എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ. പ്രിയപ്പെട്ട വിവിധ രാഷ്ട്രീയ കുടുംബാംഗങ്ങളെ&#8230;..പൃഥ്വിരാജ് ആരുടെയും വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകള്&#x200d;ക്ക് ഒരിക്കലും എതിരല്ല&#8230;.</p>
<p>സത്യമേവ ജയതേ</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/some-tried-to-betray-prithviraj-mallika-sukumaran-with-response.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;താങ്കളെ അടിക്കാന്&#x200d; പാകത്തിലൊരു വടിയായി മാറിയതില്&#x200d; ഖേദിക്കുന്നു&#8217;; പൃഥ്വിരാജിനോട് മാപ്പുചോദിച്ച് മൈത്രേയന്&#x200d;</title>
		<link>https://www.chandrikadaily.com/1i-regret-becoming-a-stick-to-beat-you-maitreyan-apologizes-to-prithviraj.html</link>
					<comments>https://www.chandrikadaily.com/1i-regret-becoming-a-stick-to-beat-you-maitreyan-apologizes-to-prithviraj.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 24 Mar 2025 06:42:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ACTOR PRITHWIRAJ]]></category>
		<category><![CDATA[Facebook post]]></category>
		<category><![CDATA[mythreyan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335427</guid>

					<description><![CDATA[കൊച്ചി: പൃഥ്വിരാജ് സുകുമാരനെതിരായ പരാമര്&#x200d;ശത്തില്&#x200d; മാപ്പ് ചോദിച്ച് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ മൈത്രേയന്&#x200d;. താങ്കളെ അടിക്കാന്&#x200d; പാകത്തിലൊരു വടിയായി മാറിയതില്&#x200d; ഖേദമുണ്ടെന്നും നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും മൈത്രേയന്&#x200d; ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചു. ഒരഭിമുഖത്തില്&#x200d; പൃഥ്വിരാജിനെതിരെ മൈത്രേയന്&#x200d; പറഞ്ഞ വാക്കുകള്&#x200d; വലിയ വിവാദമായിരുന്നു. പൃഥ്വിരാജ് സുകുമാരനെന്ന സംവിധായകനില്&#x200d; വിശ്വാസമില്ലെന്നും അതുകൊണ്ട് &#8216;എമ്പുരാന്&#x200d;&#8217; സിനിമ കാണില്ലെന്നുമായിരുന്നു മൈത്രേയന്റെ വാക്കുകള്&#x200d;. മൈത്രേയന്റെ കുറിപ്പ്: ബഹുമാനപൂര്&#x200d;വ്വം പൃഥ്വിരാജിന്, മൂന്നു പേര്&#x200d; എന്നെ അഭിമുഖ സംഭാഷണം ചെയ്യാന്&#x200d; വന്നു എന്നുള്ള കാര്യം സത്യമാണ്. പല വിഷയങ്ങള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: പൃഥ്വിരാജ് സുകുമാരനെതിരായ പരാമര്&#x200d;ശത്തില്&#x200d; മാപ്പ് ചോദിച്ച് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ മൈത്രേയന്&#x200d;. താങ്കളെ അടിക്കാന്&#x200d; പാകത്തിലൊരു വടിയായി മാറിയതില്&#x200d; ഖേദമുണ്ടെന്നും നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും മൈത്രേയന്&#x200d; ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചു. ഒരഭിമുഖത്തില്&#x200d; പൃഥ്വിരാജിനെതിരെ മൈത്രേയന്&#x200d; പറഞ്ഞ വാക്കുകള്&#x200d; വലിയ വിവാദമായിരുന്നു. പൃഥ്വിരാജ് സുകുമാരനെന്ന സംവിധായകനില്&#x200d; വിശ്വാസമില്ലെന്നും അതുകൊണ്ട് &#8216;എമ്പുരാന്&#x200d;&#8217; സിനിമ കാണില്ലെന്നുമായിരുന്നു മൈത്രേയന്റെ വാക്കുകള്&#x200d;.</p>
<p><strong>മൈത്രേയന്റെ കുറിപ്പ്:</strong></p>
<p>ബഹുമാനപൂര്&#x200d;വ്വം പൃഥ്വിരാജിന്,</p>
<p>മൂന്നു പേര്&#x200d; എന്നെ അഭിമുഖ സംഭാഷണം ചെയ്യാന്&#x200d; വന്നു എന്നുള്ള കാര്യം സത്യമാണ്. പല വിഷയങ്ങള്&#x200d; സംസാരിച്ചിരുന്നതില്&#x200d; സിനിമ, സംവിധാനം, അഭിനയം എന്നിവ കൂടി ചര്&#x200d;ച്ച ചെയ്തു എന്ന കാര്യവും സത്യമാണ്. താങ്കള്&#x200d; സംവിധാനം ചെയ്ത സിനിമകളെപറ്റിയും സംസാരിച്ചിരുന്നു എന്നതും സത്യമാണ്. ഈ പോസ്റ്ററില്&#x200d; ഉള്ളവരി ഞാന്&#x200d; പറഞ്ഞതും സത്യമാണ്. പക്ഷേ, ഇത്തരം ഒരു പോസ്റ്റര്&#x200d; ഇറക്കാനുള്ള ഉദ്ദേശത്തോടെയാണ് അവര്&#x200d; ആ ചോദ്യങ്ങള്&#x200d; ചോദിച്ചതെന്ന കാര്യം അറിയില്ലായിരുന്നു. താങ്കളെ അടിക്കാന്&#x200d; പാകത്തിലൊരു വടിയായി ഞാന്&#x200d; മാറിയതില്&#x200d; ഖേദിക്കുന്നു. നിരുപാധികം മാപ്പ് ചോദിക്കുന്നു. നിങ്ങളുടെ സിനിമ ഞാന്&#x200d; കാണുന്നതായിരിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1i-regret-becoming-a-stick-to-beat-you-maitreyan-apologizes-to-prithviraj.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;എല്ലാം ഓകെ അല്ലേ അണ്ണാ&#8221;; ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി പൃഥ്വിരാജ് രംഗത്ത്</title>
		<link>https://www.chandrikadaily.com/1isnt-everything-okay-anna-prithviraj-in-support-of-anthony-perumbavoor.html</link>
					<comments>https://www.chandrikadaily.com/1isnt-everything-okay-anna-prithviraj-in-support-of-anthony-perumbavoor.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 13 Feb 2025 14:38:00 +0000</pubDate>
				<category><![CDATA[Celebrity]]></category>
		<category><![CDATA[Film]]></category>
		<category><![CDATA[ACTOR PRITHWIRAJ]]></category>
		<category><![CDATA[Antoney Perumbavoor]]></category>
		<category><![CDATA[suresh kumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329762</guid>

					<description><![CDATA[സമൂഹമാധ്യമത്തില്&#x200d; ആന്റണിയുടെ പോസ്റ്റ് പങ്കുവെച്ചായിരുന്നു താരം പിന്തുണ അറിയിച്ചത്.]]></description>
										<content:encoded><![CDATA[<p>ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി നടന്&#x200d; പൃഥ്വിരാജ്. സമൂഹമാധ്യമത്തില്&#x200d; ആന്റണിയുടെ പോസ്റ്റ് പങ്കുവെച്ചായിരുന്നു താരം പിന്തുണ അറിയിച്ചത്. എല്ലാം ഓകെ അല്ലേ അണ്ണാ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്.</p>
<p>പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ബജറ്റ് 141 കോടിയാണെന്ന് സുരേഷ് കുമാര്&#x200d; പറഞ്ഞിരുന്നു. ഇതിനെതിരെയും വിമര്&#x200d;ശനവുമായി ആന്റണി പെരുമ്പാവൂര്&#x200d; രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ആന്റണി പെരുമ്പാവ് സമൂഹ മാധ്യമത്തില്&#x200d; ഉന്നയിച്ച പല വിഷയങ്ങളോടും യോജിക്കുന്നുവെന്ന് പറഞ്ഞ് സംവിധായകന്&#x200d; വിനയനും രംഗത്തെത്തിയിരുന്നു.</p>
<p>സമൂഹമാധ്യമ കുറിപ്പിലൂടെയാണ് ആന്റണി പെരുമ്പാവൂര്&#x200d; തന്റെ നിലപാട് വ്യക്തമാക്കിയിരുന്നത്. മലയാള സിനിമ തകര്&#x200d;ച്ചയുടെ വക്കിലാണെന്ന് ആരോപിച്ച് ജി. സുരേഷ് കുമാര്&#x200d; കഴിഞ്ഞയാഴ്ച വാര്&#x200d;ത്താസമ്മേളനം നടത്തിയിരുന്നു. &#8216;സിനിമകളുടെ കലക്ഷന്&#x200d; പെരുപ്പിച്ച് കാട്ടുകയാണ്, യഥാര്&#x200d;ഥത്തില്&#x200d; നിര്&#x200d;മാതാക്കള്&#x200d;ക്ക് നഷ്ടമാണ്, മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങള്&#x200d; പ്രതിഫലമായി വാങ്ങുന്നത് &#8216; -സുരേഷ് കുമാര്&#x200d; പറഞ്ഞു. സുരേഷ് കുമാറിന്റെ വാദം വിവാദമായതോടെയാണ് ആന്റണി പെരുമ്പാവൂര്&#x200d; തന്റെ നിലപാട് വ്യക്തമാക്കിയത്.</p>
<p>നിര്&#x200d;മാതാക്കളുടെ സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്&#x200d; ജി. സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയത്. എന്താണ് അതിനു പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്&#x200d; വ്യക്തത വേണ്ടതുണ്ട്. എംപുരാന്&#x200d; എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷന്&#x200d; വര്&#x200d;ക്കുകള്&#x200d; പൂര്&#x200d;ത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയില്&#x200d; പരസ്യചര്&#x200d;ച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ്- ആന്റണി പെരുമ്പാവൂര്&#x200d; ചോദിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1isnt-everything-okay-anna-prithviraj-in-support-of-anthony-perumbavoor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എമ്പുരാന്&#x200d; തിയറ്ററുകളിലെത്തുന്ന ദിവസം എനിക്ക് രണ്ട് സന്തോഷമാണ്; സുചിത്ര</title>
		<link>https://www.chandrikadaily.com/the-day-empuraan-hits-the-theaters-i-have-two-joys-suchitra.html</link>
					<comments>https://www.chandrikadaily.com/the-day-empuraan-hits-the-theaters-i-have-two-joys-suchitra.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 27 Jan 2025 11:10:31 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[ACTOR PRITHWIRAJ]]></category>
		<category><![CDATA[empuran movie]]></category>
		<category><![CDATA[MOHAN LAL]]></category>
		<category><![CDATA[suchithra]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327621</guid>

					<description><![CDATA[എമ്പുരാന്&#x200d; കാണാന്&#x200d; കാത്തിരിക്കുകയാണെന്നും സുചിത്ര പറഞ്ഞു]]></description>
										<content:encoded><![CDATA[<p>മോഹന്&#x200d;ലാല്&#x200d; നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന്&#x200d; മാര്&#x200d;ച്ച് 27 ആണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തുന്നത്. ലൈക്ക പ്രൊഡക്ഷന്&#x200d;സും ആശിര്&#x200d;വാദ് പ്രൊഡക്ഷന്&#x200d;സും ചേര്&#x200d;ന്നാണ് ചിത്രം നിര്&#x200d;മിക്കുന്നത്. എന്നാല്&#x200d; സിനിമയുടെ ടീസര്&#x200d; റിലീസ് ചടങ്ങിനിടെ എമ്പുരാന്&#x200d; തിയറ്ററുകളിലെത്തുന്ന ദിവസം തനിക്ക് മറ്റൊരു സന്തോഷം കൂടിയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹന്&#x200d;ലാലിന്റെ ഭാര്യ സുചിത്ര. എമ്പുരാന്&#x200d; കാണാന്&#x200d; കാത്തിരിക്കുകയാണെന്നും സുചിത്ര പറഞ്ഞു.</p>
<p>&#8216;പൃഥ്വിരാജിന്റെ ടാലന്റും മുരളി ഗോപിയുടെ ബ്രില്യന്&#x200d;സും ചേര്&#x200d;ന്നതാണ് ലൂസിഫര്&#x200d;. അവര്&#x200d; വീണ്ടും ഒന്നിക്കുന്നത് ആ ലോകത്തിന്റെ പുതിയ കഥയിലേക്ക് നമ്മളെ കൂട്ടിക്കൊണ്ട് പോകാനാണെന്ന് ഉറപ്പാണ്. ഇതു പറയുമ്പോള്&#x200d; എനിക്ക് രോമാഞ്ചം വരുകയാണ്. മാര്&#x200d;ച്ച് 27 ന് എമ്പുരാന്&#x200d; കാണാന്&#x200d; വേണ്ടി ഞാന്&#x200d; കാത്തിരിക്കുകയാണ്. അതേദിവസമാണ് എന്റെ മകളുടെ ജന്മദിനം. അതിനാല്&#x200d; ആ ദിവസം എനിക്ക് രണ്ട് സന്തോഷമാണ് &#8216; &#8211; സുചിത്ര പറഞ്ഞു.</p>
<p>ചിത്രത്തിന്റെ ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്&#x200d;, ടൊവിനോ തോമസ്, സായ് കുമാര്&#x200d;, ഇന്ദ്രജിത് സുകുമാരന്&#x200d;, സാനിയ അയ്യപ്പന്&#x200d;, ബൈജു എന്നിവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, ഷൈന്&#x200d; ടോം ചാക്കോ, ഷറഫുദ്ദീന്&#x200d;, അര്&#x200d;ജുന്&#x200d; ദാസ് എന്നിവരും ചിത്രത്തിലുണ്ട്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണവും അഖിലേഷ് മോഹന്&#x200d; എഡിറ്റിങ്ങും നിര്&#x200d;വഹിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-day-empuraan-hits-the-theaters-i-have-two-joys-suchitra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോഹന്&#x200d;ലാല്&#x200d; നായകനായ &#8216;എമ്പുരാന്റെ&#8217; ടീസര്&#x200d; പുറത്ത്</title>
		<link>https://www.chandrikadaily.com/empuran-teaser-is-out.html</link>
					<comments>https://www.chandrikadaily.com/empuran-teaser-is-out.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 26 Jan 2025 15:56:05 +0000</pubDate>
				<category><![CDATA[film]]></category>
		<category><![CDATA[actor mohan lal]]></category>
		<category><![CDATA[ACTOR PRITHWIRAJ]]></category>
		<category><![CDATA[Empuran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327497</guid>

					<description><![CDATA[ഇന്ന് വൈകീട്ട് 07:07ന് കൊച്ചിയില്&#x200d; വെച്ച് മമ്മൂട്ടിയാണ് ടീസര്&#x200d; റിലീസ് ചെയ്തത്]]></description>
										<content:encoded><![CDATA[<p>മോഹന്&#x200d;ലാല്&#x200d; നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന &#8216;എമ്പുരാന്&#x200d;&#8217; ചിത്രത്തില്&#x200d;റെ ടീസര്&#x200d; ഇന്ന് വൈകീട്ട് 07:07ന് പുറത്തിറക്കി. കൊച്ചിയില്&#x200d; വെച്ച് മമ്മൂട്ടിയാണ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ടീസര്&#x200d; റിലീസ് ചെയ്തത്. മാര്&#x200d;ച്ച് 27ന് ചിത്രം തിയറ്ററുകളിലെത്തും.</p>
<p>ആശീര്&#x200d;വാദ് സിനിമാസും ലെയ്ക്ക പ്രൊഡക്ഷന്&#x200d;സിന്റെയും ഔദ്യോഗിക യൂട്യൂബ് ചാനലുകളിലൂടെയാണ് ടീസര്&#x200d; പുറത്തു വിട്ടത്. താരങ്ങളായ മോഹന്&#x200d;ലാലും പൃഥ്വിരാജും ടീസര്&#x200d; സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.</p>
<p>ആശിര്&#x200d;വാദ് സിനിമാസും ലൈക്ക പ്രൊഡക്ഷന്&#x200d;സും ചേര്&#x200d;ന്നാണ് ചിത്രം നിര്&#x200d;മിക്കുന്നത്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്&#x200d;, ടൊവിനോ തോമസ്, സായ് കുമാര്&#x200d;, ഇന്ദ്രജിത് സുകുമാരന്&#x200d;, സാനിയ അയ്യപ്പന്&#x200d;, ബൈജു എന്നിവര്&#x200d;ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്&#x200d; ടോം ചാക്കോ, ഷറഫുദ്ദീന്&#x200d;, അര്&#x200d;ജുന്&#x200d; ദാസ് എന്നീ താരങ്ങളും ചിത്രത്തിലുണ്ട്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണവും അഖിലേഷ് മോഹന്&#x200d; എഡിറ്റിങ്ങും നിര്&#x200d;വഹിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/empuran-teaser-is-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘അമ്മയ്ക്ക് വീഴ്ച സംഭവിച്ചു; ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണം വേണം’; പൃഥ്വിരാജ്</title>
		<link>https://www.chandrikadaily.com/mother-had-a-fall-there-should-be-a-thorough-investigation-into-the-allegations-prithviraj.html</link>
					<comments>https://www.chandrikadaily.com/mother-had-a-fall-there-should-be-a-thorough-investigation-into-the-allegations-prithviraj.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 26 Aug 2024 12:58:47 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ACTOR PRITHWIRAJ]]></category>
		<category><![CDATA[AMMA]]></category>
		<category><![CDATA[film]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307416</guid>

					<description><![CDATA[ആരോപണങ്ങൾ തെറ്റാണെന്നു തെളിഞ്ഞാൽ അതിനനുസരിച്ചുള്ള നടപടികളും ഉണ്ടാകണം.]]></description>
										<content:encoded><![CDATA[<p>സിനിമാ മേഖലയിലെ ലൈംഗികാതിക്രമം സംബന്ധിച്ച വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്. ആരോപണങ്ങൾ ഉണ്ടെങ്കിൽ അന്വേഷണം ഉണ്ടാകണമെന്ന് പൃഥ്വിരാജ് പറഞ്ഞു. കുറ്റകൃത്യം തെളിയിക്കപ്പെട്ടാൽ മാതൃകാപരമായ ശിക്ഷയുണ്ടാകണം. ആരോപണങ്ങൾ തെറ്റാണെന്നു തെളിഞ്ഞാൽ അതിനനുസരിച്ചുള്ള നടപടികളും ഉണ്ടാകണം.</p>
<p>നിയമമനുസരിച്ച്, ഇരകളുടെ പേരുകൾ മാത്രമാണ് സംരക്ഷിപ്പെടേണ്ടത്, ആരോപണവിധേയരുടെ പേരുകൾ പുറത്തുവിടേണ്ടത് അധികാരികളാണ്. അതു പുറത്തുവിടാൻ നിയമവ്യവസ്ഥയിൽ വിലക്കില്ല. ഹേമ കമ്മിഷൻ റിപ്പോർട്ട് ഗൗരവമായി അന്വേഷിക്കണം. തന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോൾ ക്ലബായ ഫോഴ്സ കൊച്ചി എഫ്സിയുടെ ലോഞ്ചിനോട് അനുബന്ധിച്ചുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.</p>
<p>‘‘ഹേമ കമ്മിഷനുമായി ആദ്യം സംസാരിച്ചത് ഞാനാണ്. സ്ത്രീസൗഹാർദപരമായ അന്തരീക്ഷം മലയാള സിനിമയിൽ വേണമെന്ന ആവശ്യമടക്കം മുന്നോട്ടു വച്ചിരുന്നു. ഹേമ കമ്മിഷൻ റിപ്പോർട്ടിലെ കാര്യങ്ങളിൽ എനിക്ക് അദ്ഭുതമില്ല, തുടർ നടപടികള്&#x200d; എന്താകുമെന്ന് ആകാംക്ഷയുണ്ട്. ‘അമ്മ’യുടെ ഭാഗത്തു വീഴ്ച സംഭവിച്ചിട്ടുണ്ട്. ശക്തമായ ഇടപെടലുകൾ ‘അമ്മ’യുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. പദവികളിൽ ഇരിക്കുന്നവർക്കെതിരെ ആരോപണങ്ങളുണ്ടായാൽ അവർ ആ സ്ഥാനങ്ങളിൽനിന്നു മാറി നിൽക്കണം. അത്തരം സ്ഥാനങ്ങളിൽ തുടർന്നുകൊണ്ട് അന്വേഷണത്തെ നേരിടാൻ പാടില്ല, ആരെയും പേരെടുത്ത് പറയുന്നില്ല.’’– പൃഥ്വിരാജ് പറഞ്ഞു.</p>
<div id="advt-pos-0" class="advt-pos-wrap">
<div id="inarticle">‘‘പവർ ഗ്രൂപ്പ് ഇല്ല എന്നു പറയാൻ കഴിയില്ല. ഞാൻ അത്തരമൊരു ഗ്രൂപ്പിലില്ല. അതിലില്ല എന്നു സ്ഥാപിക്കുന്നതോടെ എന്റെ ഉത്തരവാദിത്തം തീരുന്നില്ല. അങ്ങനെയൊരു പവർ ഗ്രൂപ്പ് മൂലം ബാധിക്കപ്പെട്ടവരുണ്ടെങ്കിൽ അവരുടെ പ്രശ്നങ്ങൾ കേൾക്കണം. അത്തരം പവർ ഗ്രൂപ്പുകൾ ഉണ്ടെങ്കിൽ അത് ഇല്ലാതാക്കണം. എനിക്കു നേരെ പവർ ഗ്രൂപ്പിൽനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. എന്റെ നിയന്ത്രണത്തിലുള്ളത് എനിക്ക് ചുറ്റുമുള്ള വർക്ക് സ്പേസ് മാത്രമാണ്.പലരും പൊലീസിൽ നൽകിയ മൊഴിയും കോടതിയിൽ നൽകിയ മൊഴിയും രണ്ടാണെന്ന് മാധ്യമങ്ങളിൽ കണ്ടു. അതിൽ എനിക്ക് അഭിപ്രായം പറയാൻ സാധിക്കില്ല.’’</div>
</div>
<p>അക്രമിക്കപ്പെട്ട നടി ‘അമ്മ’യിൽ എത്തുമോയെന്ന ചോദ്യത്തിന്, എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കേണ്ട സംഘടനകളാണ് സിനിമയിൽ ആവശ്യമെന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ഒരു സിനിമാ സെറ്റ് പ്രവർത്തിക്കുന്നത് സങ്കീർണമായ പ്രവൃത്തിയാണ്. അത് സിസ്റ്റമാറ്റിക് ആയി പ്രവർത്തിക്കേണ്ട മേഖലയാണ്. ആഭ്യന്തര പരാതി പരിഹാര സെൽ (ഐസിസി) എന്റെ സെറ്റിൽ നടപ്പാക്കുന്നുണ്ട്. പക്ഷേ അതോടെ എന്റെ ഉത്തരവാദിത്തം തീരുന്നില്ല. ഐസിസി എല്ലാ സെറ്റിലും ഉണ്ടെന്ന് ഉറപ്പിക്കാൻ മറ്റൊരു സംവിധാനം വേണം.</p>
<p>വിലക്ക് യാഥാർഥ്യമാണോ എന്ന ചോദ്യത്തിന്, താൻ തന്നെ അതിന് ഉദാഹരണമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ബഹിഷ്കരണം പലപ്പോഴും നിരോധനമാകുന്നു. പാർവതിക്കു മുൻപ് മാറ്റി നിർത്തൽ നേരിട്ടത് താനാണ്. വ്യക്തിപരമായി ആരെയെങ്കിലും ബഹിഷ്കരിക്കാൻ വ്യക്തികൾക്ക് സാധിക്കും. എന്നാൽ പദവികളിലിരിക്കുന്നവർ അത് ചെയ്താൽ അത് നിരോധനത്തിന്റെ ഫലം ചെയ്യും. അങ്ങനെ ചെയ്യാനുള്ള അവകാശമോ അധികാരമോ ആർക്കുമില്ല. മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടാകാൻ പാടില്ല. അത്തരത്തിൽ സംഘടിതമായി ആരുടെയെങ്കിലും തൊഴിൽ നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ അതിൽ നടപടികളുണ്ടാവണം.</p>
<p>‘അമ്മ’യുെട പ്രധാന പദവിയിൽ വനിത വേണം, അത് ‘അമ്മ’യിൽ മാത്രമല്ല, എല്ലായിടത്തും വേണം. സിനിമാ കോൺക്ലേവ് പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രയോജനപ്പെടുത്തണം. പ്രശ്നത്തിനു പരിഹാരം കാണാൻ തന്നാലാവുന്നത് എല്ലാം താൻ ചെയ്യും. കോൺക്ലേവ് പ്രശ്നപരിഹാരത്തിലേക്ക് നയിക്കട്ടെ. ഹേമ കമ്മിഷൻ റിപ്പോർട്ട് ഗൗരവമായി അന്വേഷിക്കണം. തിരുത്തൽ മലയാള സിനിമയിലാണ് നടന്നത് എന്ന് ഒരിക്കൽ ഇന്ത്യൻ സിനിമാ ചരിത്രം വാഴ്ത്തുമെന്നും പൃഥ്വിരാജ് പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mother-had-a-fall-there-should-be-a-thorough-investigation-into-the-allegations-prithviraj.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കള്ളപ്പണക്കേസില്&#x200d; 25 കോടി പിഴയടച്ചെന്ന വാര്&#x200d;ത്ത അടിസ്ഥാനരഹിതം, നിയമത്തിന്റെ ഏതറ്റം വരെയും പോകും: പൃഥ്വിരാജ്</title>
		<link>https://www.chandrikadaily.com/kerala-prithviraj-denies-25-crore-fine-allegation.html</link>
					<comments>https://www.chandrikadaily.com/kerala-prithviraj-denies-25-crore-fine-allegation.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Thu, 11 May 2023 10:17:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ACTOR PRITHWIRAJ]]></category>
		<category><![CDATA[ed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=253153</guid>

					<description><![CDATA[വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ വാര്&#x200d;ത്തയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കും.]]></description>
										<content:encoded><![CDATA[<p>വിദേശത്ത് നിന്ന് കള്ളപ്പണ്ണം മലയാള സിനിമയിലേക്ക് ഒഴുകുന്നതിനെതിരെ ഇഡി നടപടി ശക്തമാക്കിയെന്നും നടന്&#x200d; 25 കോടി രൂപ പിഴ അടച്ചുവെന്നുമുള്ള വാര്&#x200d;ത്തകളോട് പ്രതികരിച്ച് പൃഥ്വിരാജ്. താന്&#x200d; ഒരു തരത്തിലുമുള്ള പിഴ അടച്ചിട്ടില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ പൃഥ്വിരാജ് വ്യക്തമാക്കി. വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ വാര്&#x200d;ത്തയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കും.</p>
<p><img loading="lazy" class="alignnone size-medium wp-image-253154" src="https://www.chandrikadaily.com/wp-content/uploads/2023/05/WhatsApp-Image-2023-05-11-at-3.43.36-PM-248x300.jpeg" alt="" width="248" height="300" srcset="https://www.chandrikadaily.com/wp-content/uploads/2023/05/WhatsApp-Image-2023-05-11-at-3.43.36-PM-248x300.jpeg 248w, https://www.chandrikadaily.com/wp-content/uploads/2023/05/WhatsApp-Image-2023-05-11-at-3.43.36-PM-845x1024.jpeg 845w, https://www.chandrikadaily.com/wp-content/uploads/2023/05/WhatsApp-Image-2023-05-11-at-3.43.36-PM-768x931.jpeg 768w, https://www.chandrikadaily.com/wp-content/uploads/2023/05/WhatsApp-Image-2023-05-11-at-3.43.36-PM.jpeg 1080w" sizes="(max-width: 248px) 100vw, 248px" /></p>
<p><strong>കുറിപ്പിന്റെ പൂര്&#x200d;ണ്ണരൂപം</strong></p>
<p><em>വര്&#x200d;ത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാര്&#x200d;മികത എന്നതിനാല്&#x200d; സാധാരണഗതിയില്&#x200d; ഇത്തരം വ്യാജആരോപണങ്ങളേയും വാര്&#x200d;ത്തകളേയും ഞാന്&#x200d; അത് അര്&#x200d;ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാല്&#x200d; തീര്&#x200d;ത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു &#8216;കള്ളം&#8217;, വാര്&#x200d;ത്ത എന്ന പേരില്&#x200d; പടച്ചുവിടുന്നത് എല്ലാ മാധ്യമധര്&#x200d;മത്തിന്റേയും പരിധികള്&#x200d; ലംഘിക്കുന്നതാണ്. ഈ വിഷയത്തില്&#x200d; നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാന്&#x200d; ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും. ഇനിയും വ്യക്തത വേണ്ടവര്&#x200d;ക്ക്: ഞാന്&#x200d; ഈ കാര്യത്തില്&#x200d; ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല.</em></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-prithviraj-denies-25-crore-fine-allegation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>250-ാം ചിത്രവുമായി സുരേഷ് ഗോപി മുന്നോട്ട്; വമ്പന്&#x200d; പ്രഖ്യാപനത്തില്&#x200d; പൃഥ്വിരാജ് മാത്രമില്ല, കാരണമിതാണ്&#8230;</title>
		<link>https://www.chandrikadaily.com/suresh-gopi-film-actor-prithwiraj-news.html</link>
					<comments>https://www.chandrikadaily.com/suresh-gopi-film-actor-prithwiraj-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 27 Oct 2020 05:44:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Film]]></category>
		<category><![CDATA[ACTOR PRITHWIRAJ]]></category>
		<category><![CDATA[actor suresh gopi]]></category>
		<category><![CDATA[kaduva]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164440</guid>

					<description><![CDATA[ഇന്നലെ വൈകുന്നേരമാണ് മലയാളത്തിന്റെ സൂപ്പര്&#x200d;താരങ്ങള്&#x200d; ഉള്&#x200d;പ്പടെയുള്ളവര്&#x200d; ചേര്&#x200d;ന്ന് ചിത്രത്തിന്റെ ടൈറ്റില്&#x200d; പുറത്തുവിട്ടത്. മമ്മൂട്ടി, മോഹന്&#x200d;ലാല്&#x200d;, ദുല്&#x200d;ഖര്&#x200d;, കുഞ്ചാക്കോ ബോബന്&#x200d; ഉള്&#x200d;പ്പടെ നിരവധി താരങ്ങളള്&#x200d; പങ്കെടുത്തെങ്കിലും പൃഥ്വിരാജ് ഉണ്ടായിരുന്നില്ല. നേരത്തെ തീരുമാനിച്ചിരുന്നത് അനുസരിച്ചുള്ള താരങ്ങളും സാങ്കേതിക പ്രവര്&#x200d;ത്തകരും തിരക്കഥയും തന്നെയായിരിക്കും പുതിയ ചിത്രത്തിനെന്നും സുരേഷ് ഗോപി വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>കൊച്ചി: വിവാദങ്ങള്&#x200d;ക്കു ശേഷം സുരേഷ് ഗോപിയുടെ 250-ാം ചിത്രം വാര്&#x200d;ത്തകളില്&#x200d; നിറയുന്നു. പൃഥ്വിരാജും സുരേഷ് ഗോപിയും തമ്മിലുള്ള തിരക്കഥാ തര്&#x200d;ക്കങ്ങളും അതിനുശേഷം ഇരുസിനിമകളും കോടതി കയറിയതിന് പിന്നാലെ കടുവാക്കുന്നേല്&#x200d; കുറുവച്ചനായി പൃഥ്വിരാജ് തന്നെ എത്തുമെന്ന് കടുവയുടെ അണിയറ പ്രവര്&#x200d;ത്തകര്&#x200d; വ്യക്തമാക്കിയിരുന്നു. ഇപ്പോള്&#x200d; ഇതാ തിരക്കഥയുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചിരിക്കുകയാണ് സുരേഷ് ഗോപി. 250ാം ചിത്രവുമായി ബന്ധപ്പെട്ട് വലിയൊരു പ്രഖ്യാപനം വരുന്നുണ്ടെന്നും ഫേയ്‌സ്ബുക്കിലൂടെ താരം വ്യക്തമാക്കി. എന്നാല്&#x200d; പ്രഖ്യാപനത്തില്&#x200d; പൃഥ്വിരാജ് ഇല്ലെന്നതാണ് പുതിയ വിവാദം.</p>
<p>ഇന്നലെ വൈകുന്നേരമാണ് മലയാളത്തിന്റെ സൂപ്പര്&#x200d;താരങ്ങള്&#x200d; ഉള്&#x200d;പ്പടെയുള്ളവര്&#x200d; ചേര്&#x200d;ന്ന് ചിത്രത്തിന്റെ ടൈറ്റില്&#x200d; പുറത്തുവിട്ടത്. മമ്മൂട്ടി, മോഹന്&#x200d;ലാല്&#x200d;, ദുല്&#x200d;ഖര്&#x200d;, കുഞ്ചാക്കോ ബോബന്&#x200d; ഉള്&#x200d;പ്പടെ നിരവധി താരങ്ങളള്&#x200d; പങ്കെടുത്തെങ്കിലും പൃഥ്വിരാജ് ഉണ്ടായിരുന്നില്ല. നേരത്തെ തീരുമാനിച്ചിരുന്നത് അനുസരിച്ചുള്ള താരങ്ങളും സാങ്കേതിക പ്രവര്&#x200d;ത്തകരും തിരക്കഥയും തന്നെയായിരിക്കും പുതിയ ചിത്രത്തിനെന്നും സുരേഷ് ഗോപി വ്യക്തമാക്കി.</p>
<p>പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന &#8216;കടുവ&#8217;യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം ആണ് സുരേഷ് ഗോപി ചിത്രം പകര്&#x200d;പ്പവകാശം ലംഘിച്ചെന്ന ആരോപണവുമായി കോടതിയെ സമീപിച്ചത്. തുടര്&#x200d;ന്ന് &#8216;കടുവ&#8217;യുടെ പ്രമേയമോ കഥാപാത്രങ്ങളെയോ ഉപയോഗിച്ച് മറ്റൊരു സിനിമ നിര്&#x200d;മ്മിക്കാന്&#x200d; സാധിക്കില്ലെന്ന് ജില്ലാകോടതിയും പിന്നാലെ ഹൈക്കോടതിയും വിധി പുറപ്പെടുവിച്ചിരുന്നു. സുരേഷ് ഗോപിയുടെ കഴിഞ്ഞ പിറന്നാള്&#x200d; ദിനത്തിലാണ് 250ാം ചിത്രത്തിന്റെ മോഷന്&#x200d; പോസ്റ്റര്&#x200d; അണിയറക്കാര്&#x200d; പുറത്തുവിട്ടിരുന്നു. പോസ്റ്ററും കഥാപാത്രത്തിന്റെ പേരും സാമ്യമായതോടെയാണ് ജിനു എബ്രഹാം കോടതിയെ സമീപിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/suresh-gopi-film-actor-prithwiraj-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാളയാര്&#x200d; കേസ്: വിമര്&#x200d;ശനവുമായി നടന്മാരായ ടോവിനോയും പൃഥ്വിരാജും</title>
		<link>https://www.chandrikadaily.com/actor-tovino-prithwiraj-about-valayar-case-news.html</link>
					<comments>https://www.chandrikadaily.com/actor-tovino-prithwiraj-about-valayar-case-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 28 Oct 2019 09:39:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ACTOR PRITHWIRAJ]]></category>
		<category><![CDATA[actor tovino]]></category>
		<category><![CDATA[death]]></category>
		<category><![CDATA[valayar girls death]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=142744</guid>

					<description><![CDATA[കൊച്ചി: വാളയാര്&#x200d; കേസില്&#x200d; പ്രതികള്&#x200d; രക്ഷപ്പെട്ട സംഭവത്തില്&#x200d; രൂക്ഷ വിമര്&#x200d;ശനവുമായി നടന്&#x200d;മാരായ ടോവിനോയും പൃഥ്വിരാജും. കുറ്റവാളികള്&#x200d;ക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണെന്നും, ഇനിയും ഇത് തുടര്&#x200d;ന്നാല്&#x200d; ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ താന്&#x200d; ഉള്&#x200d;പ്പടെയുള്ള സാധാരണക്കാര്&#x200d; വച്ചു പുലര്&#x200d;ത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂര്&#x200d;ണ്ണമായും നഷ്ടപ്പെടുമെന്നുറപ്പാണെന്നും ടൊവീനോ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പൃഥ്വിയും ടൊവീനോയും ശക്തമായ പ്രതികരണം അറിയിച്ചത്. എങ്ങനെയാണ് രണ്ട് പെണ്&#x200d;കുട്ടികള്&#x200d;ക്കും അവരുടെ കുടുംബത്തിനും നീതി നിഷേധിക്കപ്പെട്ടത്. എങ്ങനെയാണ് അര്&#x200d;ഹിക്കുന്ന നീതി സമൂഹത്തിന് നല്&#x200d;കാനാകുക [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊച്ചി: വാളയാര്&#x200d; കേസില്&#x200d; പ്രതികള്&#x200d; രക്ഷപ്പെട്ട സംഭവത്തില്&#x200d; രൂക്ഷ വിമര്&#x200d;ശനവുമായി നടന്&#x200d;മാരായ ടോവിനോയും പൃഥ്വിരാജും. കുറ്റവാളികള്&#x200d;ക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണെന്നും, ഇനിയും ഇത് തുടര്&#x200d;ന്നാല്&#x200d; ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ താന്&#x200d; ഉള്&#x200d;പ്പടെയുള്ള സാധാരണക്കാര്&#x200d; വച്ചു പുലര്&#x200d;ത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂര്&#x200d;ണ്ണമായും നഷ്ടപ്പെടുമെന്നുറപ്പാണെന്നും ടൊവീനോ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പൃഥ്വിയും ടൊവീനോയും ശക്തമായ പ്രതികരണം അറിയിച്ചത്. </p>



<p>എങ്ങനെയാണ് രണ്ട് പെണ്&#x200d;കുട്ടികള്&#x200d;ക്കും അവരുടെ കുടുംബത്തിനും നീതി നിഷേധിക്കപ്പെട്ടത്. എങ്ങനെയാണ് അര്&#x200d;ഹിക്കുന്ന നീതി സമൂഹത്തിന് നല്&#x200d;കാനാകുക എന്ന ശക്തമായ ചോദ്യം ഉന്നയിച്ച് കൊണ്ടാണ് പൃഥ്വി രംഗത്ത് വന്നത്. ഇതിന് കൂട്ടായ പോരാട്ടമാണ് വേണ്ടതെന്നും പൃഥ്വി സോഷ്യല്&#x200d; മീഡിയയില്&#x200d; കുറിച്ചു. സാമൂഹ്യമാധ്യമങ്ങളിലുള്&#x200d;പ്പെടെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് </p>



<p>ടോവിനോയുടെ പോസ്റ്റിന്റെ പൂര്&#x200d;ണ്ണരൂപം: </p>



<p>കുറ്റവാളികള്&#x200d;ക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണു ! ഇനിയും ഇത് തുടര്&#x200d;ന്നാല്&#x200d; ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ ഞാനുള്&#x200d;പ്പടെയുള്ള സാധാരണക്കാര്&#x200d; വച്ചു പുലര്&#x200d;ത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂര്&#x200d;ണ്ണമായും നഷ്ടപ്പെടുമെന്നുറപ്പാണു.</p>



<p>കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവര്&#x200d;ത്തന രീതികളും , നിയമസംവിധാനങ്ങളും , നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെട്ടില്ലെങ്കില്&#x200d; പുതിയ തലമുറ ഇത് കണ്ടുകൊണ്ട് നിന്നേക്കില്ല , അവര്&#x200d; പ്രതികരിക്കും .</p>



<p>ഹാഷ്ടാഗ് ക്യാമ്പയിനുകള്&#x200d;ക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും ! ചരിത്രം പഠിപ്പിക്കുന്നത് അതാണു !</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actor-tovino-prithwiraj-about-valayar-case-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രളയത്തില്&#x200d; ചെമ്പില്&#x200d; കയറിയ സംഭവം; ട്രോളിയവരോട് മല്ലികാസുകുമാരന്റെ പ്രതികരണം ഇങ്ങനെ&#8230;</title>
		<link>https://www.chandrikadaily.com/actress-mallika-sukumaran-about-kerala-flood-journey-troll-news.html</link>
					<comments>https://www.chandrikadaily.com/actress-mallika-sukumaran-about-kerala-flood-journey-troll-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 19 Aug 2018 10:42:22 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ACTOR PRITHWIRAJ]]></category>
		<category><![CDATA[KERALA FLOOD]]></category>
		<category><![CDATA[MALIIKA SUKUMARAN]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=99428</guid>

					<description><![CDATA[പ്രളയത്തെ തുടര്&#x200d;ന്ന് വലിയ ചെമ്പില്&#x200d; കയറിയ സംഭവത്തില്&#x200d; ട്രോളിയവരോട് പ്രതികരണവുമായി നടി മല്ലികാസുകുമാരന്&#x200d;. തിരുവനന്തപുരത്ത് നടി മല്ലികാ സുകുമാരന്റെ വീട്ടില്&#x200d; വെള്ളം കയറിയതിനെ തുടര്&#x200d;ന്ന് മല്ലികയെ വലിചെമ്പില്&#x200d; കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്&#x200d; സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ഇതിനെ സാമൂഹ്യമാധ്യമങ്ങള്&#x200d; ട്രോളിയാണ് വരവേറ്റത്. എന്നാല്&#x200d; സംഭവത്തിന്റെ വേവും ചൂടുമാറിയപ്പോള്&#x200d; ട്രോളിയവര്&#x200d;ക്ക് മറുപടിയുമായി മല്ലികാസുകുമാരന്&#x200d; രംഗത്തെത്തിയിരിക്കുന്നു. നേരത്തെ, മകന്&#x200d; പൃഥ്വിരാജിന്റെ ലംബോര്&#x200d;ഗിനി എത്തിക്കാന്&#x200d; പര്യാപ്തമായ റോഡുകള്&#x200d; കേരളത്തിലില്ല എന്ന മല്ലികാ സുകുമാരന്റെ പരിഹാസമാണ് സാമൂഹ്യമാധ്യമങ്ങളിലെ ട്രോളുകള്&#x200d; കനക്കാന്&#x200d; കാരണമായത്. &#8216;എല്ലാവരും ക്ഷമിക്കണം. ഇന്നലെ [&#8230;]]]></description>
										<content:encoded><![CDATA[<p>പ്രളയത്തെ തുടര്&#x200d;ന്ന് വലിയ ചെമ്പില്&#x200d; കയറിയ സംഭവത്തില്&#x200d; ട്രോളിയവരോട് പ്രതികരണവുമായി നടി മല്ലികാസുകുമാരന്&#x200d;. തിരുവനന്തപുരത്ത് നടി മല്ലികാ സുകുമാരന്റെ വീട്ടില്&#x200d; വെള്ളം കയറിയതിനെ തുടര്&#x200d;ന്ന് മല്ലികയെ വലിചെമ്പില്&#x200d; കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്&#x200d; സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ഇതിനെ സാമൂഹ്യമാധ്യമങ്ങള്&#x200d; ട്രോളിയാണ് വരവേറ്റത്. എന്നാല്&#x200d; സംഭവത്തിന്റെ വേവും ചൂടുമാറിയപ്പോള്&#x200d; ട്രോളിയവര്&#x200d;ക്ക് മറുപടിയുമായി മല്ലികാസുകുമാരന്&#x200d; രംഗത്തെത്തിയിരിക്കുന്നു. നേരത്തെ, മകന്&#x200d; പൃഥ്വിരാജിന്റെ ലംബോര്&#x200d;ഗിനി എത്തിക്കാന്&#x200d; പര്യാപ്തമായ റോഡുകള്&#x200d; കേരളത്തിലില്ല എന്ന മല്ലികാ സുകുമാരന്റെ പരിഹാസമാണ് സാമൂഹ്യമാധ്യമങ്ങളിലെ ട്രോളുകള്&#x200d; കനക്കാന്&#x200d; കാരണമായത്.</p>
<p>&#8216;എല്ലാവരും ക്ഷമിക്കണം. ഇന്നലെ രാത്രി 12 മണിക്ക് അമേരിക്ക മുതല്&#x200d; തുടങ്ങിവന്ന അന്വേഷണത്തിന് മറുപടി എഴുതി കൈ വേദനയെടുക്കുന്നു. വയസായി. എനിക്കിനി എഴുതാന്&#x200d; വയ്യ. ഞങ്ങടെ വീട്ടില് വെള്ളം കയറിയത് ഈ വെള്ളമല്ല. ഞങ്ങടെ റോഡിലൊക്കെ നിറച്ചും വെള്ളമായി. എന്റെ കാര്&#x200d; പോര്&#x200d;ട്ടിക്കോയില്&#x200d; വരെ വന്നു. റോഡീന്ന് കുറച്ച് പൊങ്ങിയാണ് വീട്. ഞങ്ങള്&#x200d;ക്ക് വീടിനകത്തൊരു വാട്ടര്&#x200d; ബോഡിയുണ്ട്. കുറച്ച് മീനൊക്കെയുണ്ട്. മക്കളും കൊച്ചുമക്കളും ഓണത്തിനു വരുമെന്നു പറഞ്ഞപ്പോള്&#x200d; ഞാനതിന്റെ വെള്ളമൊക്കെ വറ്റിച്ച് കഴുകിയിട്ടു. അല്ലെങ്കില്&#x200d; കൊച്ചുമക്കളെല്ലാം കൂടി സ്വിമ്മിംഗ് പൂളാണെന്നും പറഞ്ഞ് മീനിന്റെ കൂടെ കിടന്ന് ചാടും. അതിന്റെ സൈഡില്&#x200d; ഓട പോലെ ഒരു സാധനമുണ്ട്. മുമ്പിലെ കനാല് നിറഞ്ഞതിന്റെ പ്രഷറായിരിക്കാം. ആ ഓട പോലത്തെ സാധനത്തിലൂടെ അകത്തോട്ട് വെള്ളം കയറാന്&#x200d; തുടങ്ങി. ചെളികലര്&#x200d;ന്ന വെള്ളം. പിന്നെ അത് നിറഞ്ഞ് റൂമിലൊക്കെ വന്നു. ഇപ്പോള്&#x200d; അതൊക്കെ മാറി.&#8217;-മല്ലിക സുകുമാരന്&#x200d; പറഞ്ഞു.</p>
<p>&#8216;ഒരു അയ്യായിരം മെസ്സേജ് എങ്കിലും ഞാന്&#x200d; എഴുതി അയച്ചു കാണും. അത്ര തന്നെ ഫോണ്&#x200d; കോള്&#x200d;സും വന്നിട്ടുണ്ട്. ദോഹ, ദുബായ്, സൗത്ത് ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്&#x200d; നിന്നൊക്കെ സ്വന്തക്കാരും ബന്ധുക്കളും വേണ്ടപ്പെട്ട സുഹൃത്തുക്കളും നിങ്ങളെപ്പോലുള്ളവരുമൊക്കെ വിളിച്ചു. ഇനി ഒരക്ഷരം എഴുതാന്&#x200d; കൈ വയ്യ. അതുകൊണ്ട് എന്റെ പൊന്നു ദൈവമേ, ഞാന്&#x200d; കാണിച്ചൊരു അബദ്ധം എന്താണെന്നു വച്ചാല്&#x200d; വീട്ടിലെ മുമ്പത്തെ ചെളിവെള്ളത്തിലൂടെ നടക്കാന്&#x200d; വച്ച. അപ്പോള്&#x200d; നേരെ മുമ്പിലെ വീട്ടില്&#x200d; താമസിക്കുന്ന പ്രൊഫസറിന്റെ ഭാര്യ ഈ സാധനത്തില്&#x200d; കയറി ആ കാറ് കടക്കുന്നിടം വരെ പോയി. ഞാനും കയറി. ഒരു പത്തോ എഴുപത്തഞ്ചോ മീറ്ററേ ഉള്ളൂ. എനിക്കു കാണാം വണ്ടി വന്നു കിടക്കുന്നത്. ഞാനാ കാറിലെത്താന്&#x200d; വേണ്ടി ഈ കുന്തത്തില്&#x200d; കയറിയിരുന്നപ്പോള്&#x200d; എവനോ ഒരുത്തന്&#x200d; ഫോട്ടോ എടുത്തിട്ട് അത് നാടുമുഴുവന്&#x200d; പ്രചരിപ്പിച്ചു. സത്യം പറഞ്ഞാല്&#x200d; ഇരിക്കപ്പൊറുതിയില്ല. എന്നാല്&#x200d; അതിനപ്പുറത്തൊക്കെ &#8216;മക്കളേ എടാ മോനേ, എന്നേംകൂടൊന്നാ റോഡിലോട്ട് വിടെടാ എന്നും പറഞ്ഞ് എത്ര അമ്മച്ചിമാര് കരയുന്നു. അവരുടെ ഒന്നും വീഡിയോയും എടുക്കണ്ട രക്ഷിക്കുകയും വേണ്ട സഹായിക്കുകയും വേണ്ട. എന്തായാലും കൊള്ളാം. ഇപ്പോള്&#x200d; വീട്ടില്&#x200d; തന്നെയാണ്. ക്ലീനിങൊക്കെ കഴിഞ്ഞു. അന്വേഷിച്ചവരോടൊക്കെ സ്‌നേഹവും നന്ദിയുമുണ്ട്. എന്നാലും ഇതൊരു വല്ലാത്ത ചെയ്ത്തായി പോയി. എന്തായാലും ഇതിനെപ്പറ്റി ഒന്നെഴുതാന്&#x200d; പോകുവാ ഞാന്&#x200d;. ദൂരെ ഇരിക്കുന്നവര് പേടിച്ച് പോയി ഇതൊക്കെ കണ്ടിട്ട്. പക്ഷെ സത്യാവസ്ഥ മറ്റേ ലംബോര്&#x200d;ഗനി ഇന്റര്&#x200d;വ്യൂ പോലായിപ്പോയി,&#8217; മല്ലികാ സുകുമാരന്&#x200d; പറയുന്നു.</p>
<p>ദുരന്തത്തിലും മല്ലിക സുകുമാരനെ പരിഹസിച്ച് ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. രണ്ട് വര്&#x200d;ഷം മുന്&#x200d;പ് ഒരു അഭിമുഖത്തില്&#x200d; തിരുവനന്തപുരത്തെ റോഡുകളുടെ മോശം അവസ്ഥയെപ്പറ്റി മല്ലിക പ്രതികരിച്ചിരുന്നു. മകന്റെ ആഡംബര വാഹനമായ</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actress-mallika-sukumaran-about-kerala-flood-journey-troll-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
