<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>actor unnimukundan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/actor-unnimukundan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 27 May 2025 10:35:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>actor unnimukundan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;നടന്‍ ഉണ്ണി മുകുന്ദന്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചു&#8217;; പരാധിയുമായി മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍</title>
		<link>https://www.chandrikadaily.com/unnimukundan-and-his-ex-manager-incident.html</link>
					<comments>https://www.chandrikadaily.com/unnimukundan-and-his-ex-manager-incident.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 27 May 2025 10:35:34 +0000</pubDate>
				<category><![CDATA[film industry]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor unnimukundan]]></category>
		<category><![CDATA[AMMA]]></category>
		<category><![CDATA[malayalam actor]]></category>
		<category><![CDATA[manager incident]]></category>
		<category><![CDATA[threatening]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342637</guid>

					<description><![CDATA[നടനില്‍ നിന്നും നേരത്തെയും തനിക്ക് ഇത്തരം മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് പരാതിയില്‍ പറയുന്നത്+]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടന്&#x200d; ഉണ്ണി മുകുന്ദന്&#x200d; തന്നെ ക്രൂരമായി മര്&#x200d;ദ്ദിച്ചുവെന്ന് മുന്&#x200d; മാനേജര്&#x200d; വിപിന്&#x200d; കുമാറിന്റെ പരാതി. വളരെ മോശം ഭാഷയില്&#x200d; തന്നെ അതിക്ഷേപിച്ചുവെന്നും അതിക്രൂരമായി തനിക്ക് മര്&#x200d;ദ്ദനമെറ്റു എന്നുമാണ് ഇന്&#x200d;ഫോ പാര്&#x200d;ക്ക് പോലീസിന് നല്&#x200d;കിയ പരാതിയില്&#x200d; വിപിന്&#x200d; പറയുന്നത്. വിപിന്റെ കരണത്തടിച്ച് കൊല്ലുമെന്ന് ഉണ്ണി മുകുന്ദന്&#x200d; ഭീഷണിപ്പെടുത്തിയതായും എഫ് ഐ ആറിലുണ്ട് .</p>
<p>കഴിഞ്ഞ ആറ് വര്&#x200d;ഷമായി വിപിന്&#x200d; ഉണ്ണി മുകുന്ദന്റെ പ്രോഫഷണല്&#x200d; മാനേജരായി ജോലി ചെയ്തു വരികയാണ്. നടനില്&#x200d; നിന്നും നേരത്തെയും തനിക്ക് ഇത്തരം മോശം അനുഭവങ്ങള്&#x200d; നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് പരാതിയില്&#x200d; പറയുന്നത്.<br />
&#8216;മാര്&#x200d;ക്കോ&#8217; എന്ന സിനിമ നടന്റെ കരിയറിലെ വലിയ വിജയമായിരുന്നു. എന്നാല്&#x200d; ഈ സിനിമയ്ക്ക് ശേഷം റിലീസായ &#8216;ഗെറ്റ് സെറ്റ് ബേബി&#8217; എന്ന ചിത്രം വന്&#x200d; പരാജയമായിരുന്നു.ഇതില്&#x200d; നടന്&#x200d; മാനസികമായി വലിയ നിരാശയിലായിരുന്നു എന്നാണ് വിപിന്&#x200d; പറയുന്നത്.</p>
<p>ഇതു കൂടാതെ ഉണ്ണി മുകുന്ദന്&#x200d; സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ നിര്&#x200d;മ്മാണത്തില്&#x200d; നിന്നും ഗോകുലം മൂവീസ് പിന്മാറിയിരുന്നു. ഇത് നടനെ നിരാശയിലാക്കി എന്നും വിപിന്&#x200d; പറഞ്ഞു.ഒരു പ്രമുഖതാരത്തെ വെച്ച് അനൗണ്&#x200d;സ് ചെയ്ത ചിത്രത്തില്&#x200d; നിന്നും അദ്ദേഹത്തെ മാറ്റി പകരം ഉണ്ണി മുകുന്ദനെ വെച്ച് ചെയ്യണമെന്ന് നടന്&#x200d; ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം നിര്&#x200d;മ്മാതാവിനോട് സംസാരിക്കാന്&#x200d; ഏല്&#x200d;പ്പിച്ചത് തന്നെയാണെന്നും വിപിന്&#x200d; പറഞ്ഞു. എന്നാല്&#x200d; അത് നടക്കാതെ വന്നപ്പോള്&#x200d; തന്നേയും പ്രോഡ്യൂസറെയും ഫോണില്&#x200d; വിളിച്ച് അസഭ്യം പറഞ്ഞുവെന്നും പരാതിയില്&#x200d; പറയുന്നു.</p>
<p>കഴിഞ്ഞയാഴ്ച്ച റിലീസായ നരിവേട്ടയെ പറ്റി നല്ല അഭിപ്രായം പറഞ്ഞ് സോഷ്യല്&#x200d; മീഡിയയില്&#x200d; പോസ്റ്റ് ചെയ്തതോട് കൂടി കൂടുതല്&#x200d; പ്രകോപിതനായി.അന്ന് തന്നെ മാനേജര്&#x200d; പദവിയില്&#x200d; ഇനി തുടരേണ്ടതില്ലെന്ന് നടന്&#x200d; അറിയിച്ചു. താനത് സമ്മതിക്കുകയും ചെയ്തു. എന്നാല്&#x200d; കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഫോണില്&#x200d; വിളിച്ചു നേരിട്ട് കാണണം എന്ന് ആവശ്യപ്പെടുകയും ചെയുതു. പുറത്ത് എവിടെയെങ്കിലും വെച്ച് കാണാമെന്ന് പറഞ്ഞെങ്കിലും അതിനു വഴങ്ങാതെ താന്&#x200d; താമസിക്കുന്ന കാക്കനാട്ടെ ഫഌറ്റിന്റെ ഒന്നാം നിലയിലെക്ക് വിളിച്ചുവരുത്തിയാണ് മര്&#x200d;ദ്ദിച്ചതെന്ന് വിപിന്&#x200d; പരാതിയില്&#x200d; പറയുന്നു.</p>
<p>പ്രകോപനം ഒന്നുമില്ലാതെയാണ് വളരെ മോശം രീതിയില്&#x200d; തന്നെ അസഭ്യം പറയുകയും തന്റെ വിലകൂടിയ കൂളിംഗ് ഗഌസ് തട്ടിയെടുത്ത് എറിഞ്ഞുടക്കുകയും ചെയ്തു. നടന് ശത്രുതയുള്ള മറ്റോരു പ്രമുഖതാരം തനിക്ക് സമ്മാനിച്ചതാണ് എന്നറിയവേയാണ് എറിഞ്ഞുടച്ചത് എന്ന് വിപിന്&#x200d; വ്യക്തമാക്കി. തന്നെ ക്രൂരമായി മര്&#x200d;ദ്ദിക്കുന്നത് കണ്ട ഫഌറ്റിലെ മറ്റൊരു താമസക്കാരനാണ് പിടിച്ചുമാറ്റയത്. ഇനി കണ്മുന്നില്&#x200d; വന്നാല്&#x200d; തന്നെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്&#x200d; പറയുന്നു. തന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉണ്ണി മുകുന്ദനെതിരെ ഇപ്പോള്&#x200d; കേസെടുത്തിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/unnimukundan-and-his-ex-manager-incident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലയാള സിനിമയുടെ ഹിന്ദി പതിപ്പിനുള്ള ഏറ്റവും ഉയര്&#x200d;ന്ന കളക്ഷന്&#x200d; എന്ന റേക്കോര്&#x200d;ഡ് ഇനി &#8216;മാര്&#x200d;ക്കോ&#8217;യ്ക്ക് സ്വന്തം</title>
		<link>https://www.chandrikadaily.com/marco-now-owns-the-record-of-the-highest-collection-for-a-hindi-version-of-a-malayalam-film.html</link>
					<comments>https://www.chandrikadaily.com/marco-now-owns-the-record-of-the-highest-collection-for-a-hindi-version-of-a-malayalam-film.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 28 Dec 2024 10:07:05 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[news]]></category>
		<category><![CDATA[actor unnimukundan]]></category>
		<category><![CDATA[film]]></category>
		<category><![CDATA[marco]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323617</guid>

					<description><![CDATA[ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഉടന്&#x200d; തന്നെ പുറത്തിറങ്ങും.]]></description>
										<content:encoded><![CDATA[<p>ബോളിവുഡിലെ മലയാള ചിത്രങ്ങളുടെ ചരിത്രം തിരുത്തിക്കുറിച്ച് ഉണ്ണി മുകുന്ദന്റെ മാര്&#x200d;ക്കോ. പൃഥ്വിരാജ് നായകനായ &#8216;ആടുജീവിതം&#8217; സിനിമയ്ക്കായിരുന്നു ബോളിവുഡില്&#x200d; ഇത്രയും കാലം ഒരു മലയാള സിനിമയുടെ ഹിന്ദി പതിപ്പിനുള്ള ഏറ്റവും ഉയര്&#x200d;ന്ന കളക്ഷന്&#x200d; റെക്കോര്&#x200d;ഡുകള്&#x200d; ഉണ്ടായിരുന്നത് (42 ലക്ഷം). ഈ റെക്കോര്&#x200d;ഡിനെ തകര്&#x200d;ത്തെറിഞ്ഞു കഴിഞ്ഞു മാര്&#x200d;ക്കോ.</p>
<p>ക്യൂബ്‌സ് എന്റര്&#x200d;ടെയ്ന്&#x200d;മെന്റ്സിന്റെ ബാനറില്&#x200d; ഷെരീഫ് മുഹമ്മദ് നിര്&#x200d;മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്&#x200d; ചിത്രം &#8216;മാര്&#x200d;ക്കോ&#8217; ഈ വര്&#x200d;ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്&#x200d; ഒന്നായിത്തീര്&#x200d;ന്നിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്&#x200d; ഒന്നായി മാര്&#x200d;ക്കോ, കുറച്ചു തീയറ്ററുകളില്&#x200d; മാത്രം റിലീസായ മാര്&#x200d;ക്കോയുടെ ഹിന്ദി പതിപ്പ് പ്രേക്ഷകരുടെ തള്ളിക്കയറ്റത്തെത്തുടര്&#x200d;ന്ന് രണ്ടാം വാരത്തില്&#x200d; കൂടുതല്&#x200d; തീയറ്ററുകളില്&#x200d; പ്രദര്&#x200d;ശനം തുടര്&#x200d;ന്നിരിക്കുകയാണ്. പലയിടങ്ങളിലും ചിത്രത്തിന് എക്‌സ്ട്രാ ഷോസും ലഭിച്ചു. ഹിന്ദി പ്രേക്ഷകരും ചിത്രം ഏറെ ആസ്വദിക്കുന്നുണ്ട് എന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
<p>ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഉടന്&#x200d; തന്നെ പുറത്തിറങ്ങും. തെലുങ്ക് പതിപ്പ് ജനുവരി ഒന്നിനും തമിഴ് പതിപ്പ് ജനുവരി മൂന്നിനുമാണ് പുറത്തിറങ്ങുക. മാര്&#x200d;ക്കോയിലെ കുട്ടികള്&#x200d; ഉള്&#x200d;പ്പെട്ട ആക്ഷന്&#x200d; &#8211; വയലന്&#x200d;സ് രംഗങ്ങള്&#x200d; ദേശീയതലത്തില്&#x200d;ത്തന്നെ ചര്&#x200d;ച്ചാവിഷയമായിരുന്നു.</p>
<p>യുവാക്കള്&#x200d; മാത്രമല്ല, കുടുംബങ്ങളും മാര്&#x200d;ക്കോ കാണാന്&#x200d; തീയറ്ററുകളില്&#x200d; എത്തുന്നുണ്ട് എന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്&#x200d;ത്തകരില്&#x200d; നിന്നും ലഭിക്കുന്ന വിവരം. വയലന്&#x200d;സും ചോരക്കളിയും കൊണ്ട് നിറഞ്ഞെങ്കിലും, പതിനെട്ടു വയസ്സിനു മുകളിലുള്ള ഏതൊരു കുടുംബപ്രേക്ഷകര്&#x200d;ക്കും കാണാവുന്ന, ഏറെ രസിപ്പിക്കുന്ന ചിത്രമായാണ് സംവിധായകനും നിര്&#x200d;മ്മാതാവും മാര്&#x200d;ക്കോ ഒരുക്കിയിരിക്കുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്&#x200d; ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്&#x200d; ഡയറക്ടര്&#x200d; കലൈ കിങ്ങ്‌സനാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വന്&#x200d;സുകളാണ് കലൈ കിങ്ങ്‌സണ്&#x200d; ഒരുക്കിയിരിക്കുന്നത്. &#8216;കെ.ജി.എഫ്&#8217;, &#8216;സലാര്&#x200d;&#8217; എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്&#x200d; രവി ബസ്രൂര്&#x200d; ഒരുക്കിയ മാര്&#x200d;ക്കോയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്.</p>
<p>ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആന്&#x200d;സണ്&#x200d; പോള്&#x200d;, കബീര്&#x200d; ദുഹാന്&#x200d;സിംഗ് (ടര്&#x200d;ബോ ഫെയിം), അഭിമന്യു തിലകന്&#x200d;, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രത്തിലെ നായിക കഥാപാത്രത്തെയും മറ്റ് സുപ്രധാന വേഷങ്ങളും അവതരിപ്പിക്കുന്നത് ബോളിവുഡ് താരങ്ങളാണ്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്&#x200d;സ് ചിത്രം എന്ന ലേബലോടെ എത്തിയ ചിത്രം ക്യൂബ്സ് എന്റര്&#x200d;ടെയ്ന്&#x200d;മെന്റ്സിന്റെ ആദ്യ നിര്&#x200d;മ്മാണ സംരംഭമാണ്. ഈ ചിത്രത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസര്&#x200d; എന്ന പദവിയാണ് ഷെരീഫ് മുഹമ്മദ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/marco-now-owns-the-record-of-the-highest-collection-for-a-hindi-version-of-a-malayalam-film.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്&#x200d;   ഉണ്ണിമുകുന്ദനെതിരായ തുടര്&#x200d;നടപടികള്&#x200d;ക്ക് സ്‌റ്റേ</title>
		<link>https://www.chandrikadaily.com/stay-for-further-proceedings-against-unnimukunda-in-the-case-of-insulting-womanhood.html</link>
					<comments>https://www.chandrikadaily.com/stay-for-further-proceedings-against-unnimukunda-in-the-case-of-insulting-womanhood.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 15 Jun 2023 13:15:45 +0000</pubDate>
				<category><![CDATA[Celebrity]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[actor unnimukundan]]></category>
		<category><![CDATA[Case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=259518</guid>

					<description><![CDATA[സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്&#x200d; ഉണ്ണിമുകുന്ദന് ആശ്വാസം. കേസില്&#x200d; തുടര്&#x200d;നടപടികള്&#x200d; ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന ഉണ്ണി മുകുന്ദന്റെ ഹര്&#x200d;ജിയിലാണ് നടപടി. കേസ് റദ്ദാക്കണമെന്ന ആവശ്യം നേരത്തെ കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയില്&#x200d; ഹര്&#x200d;ജി സമര്&#x200d;പ്പിച്ചത്. 2017 ്ആഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം. തിരക്കഥാ രചനയുടെ കോഴ്‌സ് പൂര്&#x200d;ത്തിയാക്കിയ വ്യക്തിയാണ് പരാതിക്കാരി. സംഭവ ദിവസം ഒരു സിനിമയുടെ കഥ പറയാന്&#x200d; മുന്&#x200d;കൂര്&#x200d; അനുവാദം വാങ്ങി ഉണ്ണി മുകുന്ദന്റെ ഫഌറ്റില്&#x200d; പരാതിക്കാരി എത്തി. എന്നാല്&#x200d; കഥ കേള്&#x200d;ക്കാന്&#x200d; ഉണ്ണി [&#8230;]]]></description>
										<content:encoded><![CDATA[<p>സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്&#x200d; ഉണ്ണിമുകുന്ദന് ആശ്വാസം. കേസില്&#x200d; തുടര്&#x200d;നടപടികള്&#x200d; ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന ഉണ്ണി മുകുന്ദന്റെ ഹര്&#x200d;ജിയിലാണ് നടപടി. കേസ് റദ്ദാക്കണമെന്ന ആവശ്യം നേരത്തെ കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയില്&#x200d; ഹര്&#x200d;ജി സമര്&#x200d;പ്പിച്ചത്.</p>
<p>2017 ്ആഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം. തിരക്കഥാ രചനയുടെ കോഴ്‌സ് പൂര്&#x200d;ത്തിയാക്കിയ വ്യക്തിയാണ് പരാതിക്കാരി. സംഭവ ദിവസം ഒരു സിനിമയുടെ കഥ പറയാന്&#x200d; മുന്&#x200d;കൂര്&#x200d; അനുവാദം വാങ്ങി ഉണ്ണി മുകുന്ദന്റെ ഫഌറ്റില്&#x200d; പരാതിക്കാരി എത്തി. എന്നാല്&#x200d; കഥ കേള്&#x200d;ക്കാന്&#x200d; ഉണ്ണി മുകുന്ദന്&#x200d; താത്പര്യം പ്രകടിപ്പിച്ചില്ല. ഒടുവില്&#x200d; തിരക്കഥ കൊണ്ടുവരാന്&#x200d; ആവശ്യപ്പെടുകയായിരുന്നു. ഇതിനായി ഫഌറ്റില്&#x200d; നിന്ന് പുറത്തേക്കിറങ്ങാന്&#x200d; തുനിഞ്ഞ യുവതിയെ ഉണ്ണിമുകുന്ദന്&#x200d; ബലമായി കയറിപിടിക്കാന്&#x200d; ശ്രമിച്ചുവെന്നാണ് പരാതിയില്&#x200d; പറയുന്നത്. യുവതി എതിര്&#x200d;ക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ ഉണ്ണി മുകുന്ദന്&#x200d; അവരെ വിട്ടയക്കുകയായിരുന്നു. തുടര്&#x200d;ന്ന് 2017 സെപ്റ്റംബര്&#x200d; 15ന് യുവതി പൊലീസില്&#x200d; പരാതി നല്&#x200d;കി. 2018 സെപ്റ്റംബര്&#x200d; ഏഴിന് യുവതി കോടതിയില്&#x200d; നേരിട്ട് മൊഴിയും നല്&#x200d;കി.</p>
<p>പരാതിക്കാരിക്കെതിരെ മറുപരാതി നല്&#x200d;കിയാണ് ഉണ്ണി മുകുന്ദന്&#x200d; പ്രതിരോധം തീര്&#x200d;ത്തത്. തന്റെ തിരക്കഥ അംഗീകരിച്ചില്ലെങ്കില്&#x200d; പീഡനക്കേസില്&#x200d; കുടുക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നതായിരുന്നു ഉണ്ണി മുകുന്ദന്റെ ആദ്യ ആരോപണം. യുവതിക്ക് 25 ലക്ഷം രൂപ നല്&#x200d;കുകയോ, അല്ലെങ്കില്&#x200d; പരാതിക്കാരിയെ വിവാഹം കഴിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ അഭിഭാഷകന്&#x200d; എന്നവകാശപ്പെടുന്ന വ്യക്തി തന്നെ ഫോണില്&#x200d; വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഉണ്ണി മുകുന്ദന്&#x200d; ആരോപിച്ചു. ഇത് സംബന്ധിച്ച് ഒറ്റപ്പാലം പൊലീസ് സ്‌റ്റേഷനില്&#x200d; പരാതി നല്&#x200d;കുകയും ചെയ്തു. ഈ കേസ് പിന്നീട് ചേരാനല്ലൂര്&#x200d; പൊലീസ് സ്‌റ്റേഷന്&#x200d; പരിധിയിലേക്ക് മാറ്റി. ഇതിനിടെ തന്റെ പേരും ചിത്രങ്ങളും പുറത്തുവിട്ടുവെന്ന് കാണിച്ച് യുവതി മറ്റൊരു പരാതി കൂടി നല്&#x200d;കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/stay-for-further-proceedings-against-unnimukunda-in-the-case-of-insulting-womanhood.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പീഡന പരാതിയില്&#x200d; നടന്&#x200d; ഉണ്ണിമുകുന്ദന് തിരിച്ചടി; വിചാരണ നേരിടണമെന്ന് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/1actor-unnimukundan-hit-back-on-harassment-complaint-high-court-to-face-trial.html</link>
					<comments>https://www.chandrikadaily.com/1actor-unnimukundan-hit-back-on-harassment-complaint-high-court-to-face-trial.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 23 May 2023 06:50:05 +0000</pubDate>
				<category><![CDATA[Celebrity]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[Film]]></category>
		<category><![CDATA[Indepth]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor]]></category>
		<category><![CDATA[actor unnimukundan]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255394</guid>

					<description><![CDATA[സ്ത്രീത്വത്തെ അപമാനിച്ച കേസില്&#x200d; ഉണ്ണി മുകുന്ദന്&#x200d; വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്&#x200d; നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് ഉത്തരവ്. പീഡന പരാതിയില്&#x200d; എഫ്.ഐ.ആര്&#x200d; റദ്ദാക്കണമെന്ന നടന്റെ ആവശ്യം തള്ളി. ജസ്റ്റിസ് കെ. ബാബുവിന്റേതാണ് ഉത്തരവ്. വിചാരണ നടപടി സ്റ്റേ ചെയ്ത തീരുമാനം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2017ല്&#x200d; സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഉണ്ണിമുകുന്ദന്&#x200d; അപമര്യാദയായി പെരുമാറി എന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കല്&#x200d; വകുപ്പ് ചുമത്തിയ കേസില്&#x200d; നടന് ജില്ലാ കോടതിയില്&#x200d; നിന്നും ജാമ്യം ലഭിച്ചിരുന്നു. 2021 [&#8230;]]]></description>
										<content:encoded><![CDATA[<p>സ്ത്രീത്വത്തെ അപമാനിച്ച കേസില്&#x200d; ഉണ്ണി മുകുന്ദന്&#x200d; വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്&#x200d; നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് ഉത്തരവ്. പീഡന പരാതിയില്&#x200d; എഫ്.ഐ.ആര്&#x200d; റദ്ദാക്കണമെന്ന നടന്റെ ആവശ്യം തള്ളി. ജസ്റ്റിസ് കെ. ബാബുവിന്റേതാണ് ഉത്തരവ്. വിചാരണ നടപടി സ്റ്റേ ചെയ്ത തീരുമാനം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.</p>
<p>2017ല്&#x200d; സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഉണ്ണിമുകുന്ദന്&#x200d; അപമര്യാദയായി പെരുമാറി എന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കല്&#x200d; വകുപ്പ് ചുമത്തിയ കേസില്&#x200d; നടന് ജില്ലാ കോടതിയില്&#x200d; നിന്നും ജാമ്യം ലഭിച്ചിരുന്നു. 2021 ല്&#x200d; കേസിന്റെ തുടര്&#x200d;നടപടികള്&#x200d; റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്&#x200d; ഹൈക്കോടതിയെ സമീപിച്ചു. പരാതിക്കാരിയുമായി ഒത്തുതീര്&#x200d;പ്പിലായെന്ന് കാണിച്ച് സത്യവാങ്മൂലം സമര്&#x200d;പ്പിച്ചതോടെ വിചാരണ നടപടി സ്റ്റേ ചെയ്യാന്&#x200d; ഹൈക്കോടതി നിര്&#x200d;ദേശിച്ചു. എന്നാല്&#x200d; തന്റെ ഒപ്പെന്ന വ്യാജേന കള്ള സത്യവാങ്മൂലമാണ് സമര്&#x200d;പ്പിച്ചതെന്ന് പരാതിക്കാരി ഹൈക്കോടതിയില്&#x200d; ചൂണ്ടിക്കാട്ടി. ഇതേ തുടര്&#x200d;ന്നാണ് കേസിന്റെ വിചാരണ സ്‌റ്റേ ചെയ്ത ഉത്തരവ് ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് റദ്ദാക്കിയത്.</p>
<p>കോടതിയെ തെറ്റിദ്ധരിപ്പച്ചത് അതീവ ഗൗരവതരമായ കാര്യമാണെന്നും കള്ളക്കളി അനുവദിക്കില്ലെന്നും ജസ്റ്റിസ് കെ ബാബു വ്യക്തമാക്കി. കേസില്&#x200d; വിശദമായി സത്യവാങ്മൂലം സമര്&#x200d;പ്പിക്കാനും ഉണ്ണി മുകുന്ദന് ഹൈക്കോടതി നിര്&#x200d;ദേശം നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1actor-unnimukundan-hit-back-on-harassment-complaint-high-court-to-face-trial.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പീഡനശ്രമ കേസ് റദ്ദാക്കണമെന്ന നടന്&#x200d; ഉണ്ണി മുകുന്ദന്&#x200d;റെ ഹരജിയില്&#x200d; ഇന്ന് തുടര്&#x200d;വാദം കേള്&#x200d;ക്കും</title>
		<link>https://www.chandrikadaily.com/news-kerala-unnimukundan-case-court.html</link>
					<comments>https://www.chandrikadaily.com/news-kerala-unnimukundan-case-court.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Thu, 16 Feb 2023 02:20:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor unnimukundan]]></category>
		<category><![CDATA[film news]]></category>
		<category><![CDATA[unnimukundhan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238233</guid>

					<description><![CDATA[കേസില്&#x200d; നീതി ലഭിക്കണമെന്ന് പരാതിക്കാരി കോടതിയില്&#x200d; ആവശ്യപ്പെട്ടിരുന്നു]]></description>
										<content:encoded><![CDATA[<p>പീഡനശ്രമപരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്&#x200d; ഉണ്ണിമുകുന്ദന്&#x200d; നല്&#x200d;കിയ ഹരജിയില്&#x200d; ഹൈക്കോടതി ഇന്ന് തുടര്&#x200d;വാദം കേള്&#x200d;ക്കും.പരാതിക്കാരി ഇമെയില്&#x200d; വഴി ഒത്തുതീര്&#x200d;പ്പിന് ശ്രമിച്ചതായും സത്യവാങ്മൂലം കെട്ടിച്ചമച്ചതാണെന്ന ആരോപണം വ്യാജമാണെന്നും ഉണ്ണിമുകുന്ദന്&#x200d;്റെ അഭിഭാഷകനായ സൈബി വാദിച്ചിരുന്നു.</p>
<p>കേസില്&#x200d; നീതി ലഭിക്കണമെന്ന് പരാതിക്കാരി കോടതിയില്&#x200d; ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് കെ. ബാബുവിന്&#x200d;്റെ ബെഞ്ചാണ് ഹരജിയില്&#x200d; വാദംകേള്&#x200d;ക്കുക. 2017ല്&#x200d; സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഉണ്ണി മുകുന്ദന്&#x200d; അപമര്യദയായി പെരുമാറി എന്നാണ് കേസ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-unnimukundan-case-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉണ്ണി മുകുന്ദന്&#x200d; പ്രതിയായ പീഡനക്കേസ്: ഹരജി ബുധനാഴ്ച പരിഗണിക്കും</title>
		<link>https://www.chandrikadaily.com/actor-unni-mukundan-rape-case-pettition.html</link>
					<comments>https://www.chandrikadaily.com/actor-unni-mukundan-rape-case-pettition.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 13 Feb 2023 07:07:54 +0000</pubDate>
				<category><![CDATA[Celebrity]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[actor]]></category>
		<category><![CDATA[actor unnimukundan]]></category>
		<category><![CDATA[rape case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=237639</guid>

					<description><![CDATA[കേസ് ഒപ്പുതീര്&#x200d;പ്പാക്കുന്നതിന് യുവതി തയ്യാറാണെന്ന് പറഞ്ഞ് അയച്ച സന്ദേശങ്ങള്&#x200d; കൈവശമുണ്ടെന്ന് ഉണ്ണിമുകുന്ദന്റെ അഭിഭാഷകന്&#x200d; അറിയിച്ചു]]></description>
										<content:encoded><![CDATA[<p>നടന്&#x200d; ഉണ്ണിമുകുന്ദന്&#x200d; പ്രതിയായ പീഡനക്കേസില്&#x200d; പരാതിക്കാരിക്കെതിരായ തെളിവുകള്&#x200d; ഹാജരാക്കാനുണ്ടെന്ന് നടന്റെ അഭിഭാഷകന്&#x200d; ഹൈക്കോടതിയില്&#x200d;. കേസ് ഒപ്പുതീര്&#x200d;പ്പാക്കുന്നതിന് യുവതി തയ്യാറാണെന്ന് പറഞ്ഞ് അയച്ച സന്ദേശങ്ങള്&#x200d; കൈവശമുണ്ടെന്ന് ഉണ്ണിമുകുന്ദന്റെ അഭിഭാഷകന്&#x200d; അറിയിച്ചു. ഇതേ സമയം, കേസിന്&#x200d; വാദത്തിന് കൂടുതല്&#x200d; സമയം അനുവദിച്ച് തരണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ അറിയിച്ചു. കേസില്&#x200d; ഹര്&#x200d;ജി ബുധനാഴ്ച പരിഗണിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actor-unni-mukundan-rape-case-pettition.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടന്&#x200d; ഉണ്ണി മുകുന്ദനെതിരായ പീഡനക്കേസിന്&#x200d;റെ സ്റ്റേ നീക്കി ഹൈകോടതി</title>
		<link>https://www.chandrikadaily.com/news-kerala-actor-unnimukundhan-case.html</link>
					<comments>https://www.chandrikadaily.com/news-kerala-actor-unnimukundhan-case.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Thu, 09 Feb 2023 10:28:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor unnimukundan]]></category>
		<category><![CDATA[highcourt stay]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=236901</guid>

					<description><![CDATA[സ്റ്റേ അനുവദിച്ചത് തെറ്റായ വിവരം നല്&#x200d;കിയാണെന്ന് പരാതിക്കാരി കോടതിയില്&#x200d; വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടന്&#x200d; ഉണ്ണി മുകുന്ദനെതിരായ പീഡനശ്രമക്കേസിന്&#x200d;റെ സ്റ്റേ ഹൈകോടതി നീക്കി. സ്റ്റേ അനുവദിച്ചത് തെറ്റായ വിവരം നല്&#x200d;കിയാണെന്ന് പരാതിക്കാരി കോടതിയില്&#x200d; വ്യക്തമാക്കി.കേസ് ഒത്തുതീര്&#x200d;പ്പായെന്ന് താന്&#x200d; ഒപ്പിട്ടു നല്&#x200d;കിയിട്ടില്ലെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. പിന്നാലെ വിഷയം ഗൗരവതരമെന്ന് നിരീക്ഷിച്ച ഹൈകോടതി കേസിലെ സ്‌റ്റേ നീക്കുകയായിരുന്നു.</p>
<p>ജഡ്ജിയുടെ പേരില്&#x200d; കൈക്കൂലി വാങ്ങിയ കേസില്&#x200d; പ്രതിയായ അഡ്വ. സൈബി ജോസ് കിടങ്ങൂരായിരുന്നു ഉണ്ണി മുകുന്ദന് വേണ്ടി കോടതിയില്&#x200d; ഹാജരായത്. കേസിലെ പരാതിക്കാരിയുമായി ഒത്തുതീര്&#x200d;പ്പാക്കിയെന്ന് കാണിച്ച്‌ സൈബി ജോസ് നല്&#x200d;കിയ രേഖ വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് സ്‌റ്റേ റദ്ദാക്കിയത്. ഒത്തുതീര്&#x200d;പ്പ് കരാറില്&#x200d; താന്&#x200d; ഒപ്പിട്ടിട്ടില്ലെന്നാണ് പരാതിക്കാരി അറിയിച്ചിരിക്കുന്നത്.ഇതോടെ വ്യാജരേഖ ചമക്കല്&#x200d;, കോടതിയെ തെറ്റിദ്ധരിപ്പിക്കല്&#x200d; എന്നിവ ഉണ്ടായെന്ന് നിരീക്ഷിച്ച കോടതി ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്&#x200d; ഉത്തരം പറഞ്ഞേ മതിയാകൂവെന്ന് വ്യക്തമാക്കി. കേസില്&#x200d; മറുപടി സത്യവാങ്മൂലം സമര്&#x200d;പ്പിക്കാന്&#x200d; നടന് നിര്&#x200d;ദേശം നല്&#x200d;കുകയും ചെയ്തു. ഹരജി പരിഗണിക്കുന്നതിന് 17ലേക്ക് മാറ്റിവെച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-actor-unnimukundhan-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പീഡനക്കേസ്; ഉണ്ണി മുകുന്ദനെതിരെ യുവതി കോടതിയില്&#x200d; മൊഴി നല്&#x200d;കി</title>
		<link>https://www.chandrikadaily.com/rape-case-against-actor-unnimukundan-news-2.html</link>
					<comments>https://www.chandrikadaily.com/rape-case-against-actor-unnimukundan-news-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 17 Feb 2019 07:26:26 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[actor unnimukundan]]></category>
		<category><![CDATA[rape case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=119110</guid>

					<description><![CDATA[കൊച്ചി: സിനിമാ നടന്&#x200d; ഉണ്ണി മുകുന്ദന്&#x200d; അപമാനിക്കാന്&#x200d; ശ്രമിച്ചെന്ന കേസിലെ പരാതിക്കാരിയായ യുവതി എറണാകുളം ജ്യുഡീഷ്യല്&#x200d; ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്&#x200d; മൊഴി നല്&#x200d;കി. കേസില്&#x200d; രഹസ്യവിചാരണയാണ് നടക്കുന്നത്. 2017ല്&#x200d; തിരക്കഥയുമായി ഉണ്ണി മുകുന്ദന്റെയടുത്ത് സിനിമാ ചര്&#x200d;ച്ചക്കെത്തിയപ്പോള്&#x200d; അപമാനിക്കാന്&#x200d; ശ്രമിച്ചെന്നാണ് കേസ്. 23ന് കേസ് കോടതി വീണ്ടും പരിഗണിക്കും. സംഭവത്തെക്കുറിച്ച് പരാതിക്കാരിയായ പെണ്&#x200d;കുട്ടി പറയുന്നതിങ്ങനെ: ഉണ്ണിമുകുന്ദനെ കണ്ട് കഥ പറയാന്&#x200d; വേണ്ടി ഞാന്&#x200d; ഓഗസ്റ്റ് 23ന് സമയം വാങ്ങിയിരുന്നു. ഇടപ്പള്ളിയിലെ വീട്ടിലേക്ക് വരാനായിരുന്നു ഉണ്ണിമുകുന്ദന്&#x200d; ആവശ്യപ്പെട്ടത്. തിരക്കഥാകൃത്തായ [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊച്ചി: സിനിമാ നടന്&#x200d; ഉണ്ണി മുകുന്ദന്&#x200d; അപമാനിക്കാന്&#x200d; ശ്രമിച്ചെന്ന കേസിലെ പരാതിക്കാരിയായ യുവതി എറണാകുളം ജ്യുഡീഷ്യല്&#x200d; ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്&#x200d; മൊഴി നല്&#x200d;കി. കേസില്&#x200d; രഹസ്യവിചാരണയാണ് നടക്കുന്നത്. 2017ല്&#x200d; തിരക്കഥയുമായി ഉണ്ണി മുകുന്ദന്റെയടുത്ത് സിനിമാ ചര്&#x200d;ച്ചക്കെത്തിയപ്പോള്&#x200d; അപമാനിക്കാന്&#x200d; ശ്രമിച്ചെന്നാണ് കേസ്. 23ന് കേസ് കോടതി വീണ്ടും പരിഗണിക്കും.</p>



<p>സംഭവത്തെക്കുറിച്ച് പരാതിക്കാരിയായ പെണ്&#x200d;കുട്ടി പറയുന്നതിങ്ങനെ:</p>



<p>ഉണ്ണിമുകുന്ദനെ കണ്ട് കഥ പറയാന്&#x200d;  വേണ്ടി ഞാന്&#x200d; ഓഗസ്റ്റ് 23ന് സമയം വാങ്ങിയിരുന്നു. ഇടപ്പള്ളിയിലെ വീട്ടിലേക്ക് വരാനായിരുന്നു ഉണ്ണിമുകുന്ദന്&#x200d; ആവശ്യപ്പെട്ടത്. തിരക്കഥാകൃത്തായ സുഹൃത്ത് വഴി ഫോണ്&#x200d; വിളിച്ചാണ് കാണാന്&#x200d; സമയം വാങ്ങിയത്. വൈകിട്ട് മൂന്നരയോടെ ഇടപ്പള്ളിയിലെ വീട്ടില്&#x200d; ഉണ്ണിയെ കാണാന്&#x200d; എത്തി.</p>



<p>മലയാള സിനിമയില്&#x200d; ഇത്രയും വിശ്വസ്തനായ പയ്യന്&#x200d; ഇല്ലെന്ന സുഹൃത്തിന്റെ ഉറപ്പിലാണ് ഉണ്ണിമുകുന്ദന്റെ ഇടപ്പള്ളിയിലെ വീട്ടില്&#x200d; ഞാന്&#x200d; തനിച്ച് പോയത്.  കഥ കേള്&#x200d;ക്കാന്&#x200d; അയാള്&#x200d;ക്ക് താല്&#x200d;പര്യമില്ലായിരുന്നു. സക്രിപ്റ്റ് കൊണ്ടുവരാന്&#x200d; പറഞ്ഞു. അത് കൊണ്ടുവരാം എന്ന് പറഞ്ഞ് പോകാന്&#x200d; എഴുന്നേറ്റ എന്നെ അയാള്&#x200d; കയറിപ്പിടിക്കുകയായിരുന്നു. ഞാന്&#x200d; ബഹളം വെച്ചതോടെ അയാള്&#x200d; കൈവിട്ടു. പോകുന്നോ എന്ന് ചോദിച്ചു. ഞാന്&#x200d; പോകുന്നുവെന്ന് പറഞ്ഞു. കഥ കേള്&#x200d;ക്കാന്&#x200d; അയാള്&#x200d; തയാറാകാത്തതിനാല്&#x200d; പത്ത് മിനിറ്റ് സമയമേ ഞാന്&#x200d; അവിടെ ഉണ്ടായിരുന്നുള്ളൂ.</p>



<p>ഇക്കാര്യങ്ങളെല്ലാം കാക്കനാട് ജുഡീഷ്യല്&#x200d; മജിസ്‌ട്രേറ്റ് കോടതിയില്&#x200d; നല്&#x200d;കിയ രഹസ്യമൊഴിയില്&#x200d;  പറഞ്ഞിട്ടുണ്ട്.  354, 354 (ബി) വകുപ്പുകള്&#x200d; പ്രകാരമാണ് കേസ്. സുഹൃത്തിനെ വിളിച്ച് ഉടന്&#x200d; തന്നെ ഞാന്&#x200d; ലുലുവിലെത്തി. എന്നെ കണ്ടപ്പോള്&#x200d; തന്നെ സുഹൃത്തിന് എന്തോ പ്രശ്‌നം ഉണ്ടെന്ന് മനസിലായി. പ്രശ്‌നം പറഞ്ഞപ്പോള്&#x200d; അവനെ പോയി അടിക്കണോ അതോ പൊലീസില്&#x200d; പോകണോ എന്ന് അവന്&#x200d; ചോദിച്ചു. ഞാന്&#x200d; ആകെ ഷോക്കിലായിരുന്നു. പ്രശ്‌നമാകുമെന്ന് മനസിലാക്കിയ ഉണ്ണി എന്നെ ഫോണില്&#x200d; വിളിച്ചു.</p>



<p>ഞാന്&#x200d; ഫോണ്&#x200d; സ്വിച്ച് ഓഫ് ചെയ്തു. സുഹൃത്തിന്റെ ഫോണില്&#x200d; വിളിച്ച് അയാള്&#x200d; ഭീഷണി മുഴക്കി. പൊതുജനം അറിഞ്ഞാല്&#x200d; ഇത് എന്നെയും ബാധിക്കുമെന്ന് കണ്ട് പൊലീസില്&#x200d; പരാതി നല്&#x200d;കിയില്ല. സെപ്റ്റംബര്&#x200d; 15ന് ഉള്ളില്&#x200d; കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്&#x200d; എത്തി പരാതി നല്&#x200d;കി. കോടതി കെട്ടിടം മാറുന്നതിനാല്&#x200d; രഹസ്യമൊഴിയെടുക്കാന്&#x200d; ഒരു മാസം സമയമെടുക്കും എന്നാണ് കോടതിയിലുള്ളവര്&#x200d; പറഞ്ഞത്. പരസ്യ മൊഴിയാണെങ്കില്&#x200d; ഉടന്&#x200d; നല്&#x200d;കാനാകുമെന്നും പറഞ്ഞു. എന്നാല്&#x200d; രഹസ്യമൊഴി നല്&#x200d;കാനാണ് ഞാന്&#x200d; തീരുമാനിച്ചത്. ഇതേതുടര്&#x200d;ന്ന് ഒക്‌ടോബര്&#x200d; ഏഴിന് കോടതിയില്&#x200d; എത്തി രഹസ്യമൊഴിയും നല്&#x200d;കി. </p>



<p>പരാതിയുമായി മുന്നോട്ടുപോകുന്നതില്&#x200d; എന്റെ രക്ഷിതാക്കള്&#x200d; എതിരായതിനാല്&#x200d; രഹസ്യമൊഴി മതിയെന്ന് തീരുമാനിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം പോയാണ് രഹസ്യമൊഴി നല്&#x200d;കിയത്. ഐഡന്റിറ്റി തിരിച്ചറിയുമെന്ന് ഭയന്നാണ് പൊലീസിനെ സമീപിക്കാതിരുന്നത്. പരാതി സ്വീകരിച്ച കോടതി ഡിസംബര്&#x200d; എട്ടിന് ഉണ്ണി മുകുന്ദനോട് ഹാജരാകാന്&#x200d; പറഞ്ഞു. മഹാരാജാസ് കോളജിനടുത്തുള്ള ജില്ലാ കോടതിയില്&#x200d; എത്തിയ ഉണ്ണിയെ രണ്ടാള്&#x200d; ജാമ്യത്തിലാണ് കോടതി വിട്ടയച്ചത്. പൊലീസ് സ്‌റ്റേഷനില്&#x200d; പരാതി നല്&#x200d;കിയിരുന്നെങ്കില്&#x200d; ഉണ്ണി മുകുന്ദന്&#x200d; ഇപ്പോള്&#x200d; അകത്ത് കിടക്കുമായിരുന്നു. ഒരാളെയും തകര്&#x200d;ക്കാനല്ല, എനിക്ക് നീതി കിട്ടണം. ഒരാളോടും ഭാവിയില്&#x200d;  ഉണ്ണിമുകുന്ദന്&#x200d; ഇങ്ങനെ പെരുമാറരുതെന്നും പരാതിക്കാരി പറഞ്ഞു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rape-case-against-actor-unnimukundan-news-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉണ്ണി മുകുന്ദനെതിരെയുള്ള പീഡന പരാതി; സാക്ഷികളെ വിസ്തരിക്കാന്&#x200d; കോടതിയുടെ അനുമതി</title>
		<link>https://www.chandrikadaily.com/rape-case-against-actor-unnimukundan-news.html</link>
					<comments>https://www.chandrikadaily.com/rape-case-against-actor-unnimukundan-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 25 Oct 2018 09:09:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[actor unnimukundan]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[rape case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=108186</guid>

					<description><![CDATA[കൊച്ചി: നടന്&#x200d; ഉണ്ണി മുകുന്ദനെതിരേ യുവതി നല്&#x200d;കിയ പരാതിയില്&#x200d; സാക്ഷികളെ വിസ്തരിക്കാന്&#x200d; പ്രതിഭാഗം അഭിഭാഷകന് കോടതി അനുമതി നല്&#x200d;കി. നടന്റെ അഭിഭാഷകന്&#x200d; അഡ്വ. ടോമി ചെറുവള്ളിയുടെ അപേക്ഷയെത്തുടര്&#x200d;ന്നാണ് മജിസ്‌ട്രേറ്റ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. സിനിമ ചെയ്യാന്&#x200d; തിരക്കഥയുമായെത്തിയ യുവതിയെ മാനഭംഗപ്പെടുത്താന്&#x200d; ഉണ്ണിമുകുന്ദന്&#x200d; ശ്രമിച്ചുവെന്നാണ് പരാതി. ചേരാനല്ലൂരില്&#x200d; വാടകക്കു താമസിക്കുമ്പോഴായിരുന്നു സംഭവം. ഉണ്ണി മുകുന്ദനെ നായകനാക്കി സിനിമ ചെയ്യാന്&#x200d; തിരക്കഥയുമായെത്തിയ യുവതിയെ മാനഭംഗപ്പെടുത്താന്&#x200d; ശ്രമിച്ചെന്നായിരുന്നു പരാതി. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്&#x200d; യുവതി നേരിട്ടാണ് പരാതി കൊടുത്തത്. മൂന്നു സാക്ഷികളാണുണ്ടായിരുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടന്&#x200d; ഉണ്ണി മുകുന്ദനെതിരേ യുവതി നല്&#x200d;കിയ പരാതിയില്&#x200d; സാക്ഷികളെ വിസ്തരിക്കാന്&#x200d; പ്രതിഭാഗം അഭിഭാഷകന് കോടതി അനുമതി നല്&#x200d;കി. നടന്റെ അഭിഭാഷകന്&#x200d; അഡ്വ. ടോമി ചെറുവള്ളിയുടെ അപേക്ഷയെത്തുടര്&#x200d;ന്നാണ് മജിസ്‌ട്രേറ്റ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. സിനിമ ചെയ്യാന്&#x200d; തിരക്കഥയുമായെത്തിയ യുവതിയെ മാനഭംഗപ്പെടുത്താന്&#x200d; ഉണ്ണിമുകുന്ദന്&#x200d; ശ്രമിച്ചുവെന്നാണ് പരാതി.</p>
<p>ചേരാനല്ലൂരില്&#x200d; വാടകക്കു താമസിക്കുമ്പോഴായിരുന്നു സംഭവം. ഉണ്ണി മുകുന്ദനെ നായകനാക്കി സിനിമ ചെയ്യാന്&#x200d; തിരക്കഥയുമായെത്തിയ യുവതിയെ മാനഭംഗപ്പെടുത്താന്&#x200d; ശ്രമിച്ചെന്നായിരുന്നു പരാതി. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്&#x200d; യുവതി നേരിട്ടാണ് പരാതി കൊടുത്തത്. മൂന്നു സാക്ഷികളാണുണ്ടായിരുന്നത്.</p>
<p>ആദ്യം സാക്ഷികളെ ക്രോസ്‌വിസ്താരം ചെയ്യാനുള്ള പ്രതിയുടെ അപേക്ഷ കോടതി തള്ളിയിരുന്നു. കുറ്റപത്രം വായിച്ചശേഷമേ പ്രതിക്ക് ക്രോസ്‌വിസ്താരം ചെയ്യാന്&#x200d; അനുവാദമുള്ളൂവെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ സെഷന്&#x200d;സ് കോടതിയില്&#x200d; നല്&#x200d;കിയ റിവിഷന്&#x200d; ഹര്&#x200d;ജിയിലാണ് കീഴ്‌കോടതി നടപടി സ്‌റ്റേ ചെയ്തുകൊണ്ട് സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാന്&#x200d; അനുമതി നല്&#x200d;കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rape-case-against-actor-unnimukundan-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സ്ത്രീ പീഡനക്കേസ് ജീവിതം ശുദ്ധീകരിച്ചു, വിചാരിച്ച ആളുകളൊന്നും കൂടെയുണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞു&#8217;; നടന്&#x200d; ഉണ്ണി മുകുന്ദന്&#x200d;</title>
		<link>https://www.chandrikadaily.com/actor-unnimukundan-opens-about-persecution-case-news.html</link>
					<comments>https://www.chandrikadaily.com/actor-unnimukundan-opens-about-persecution-case-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 03 Jul 2018 07:27:58 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[actor unnimukundan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=92911</guid>

					<description><![CDATA[തന്റെ പേരില്&#x200d; ഉയര്&#x200d;ന്നുവന്ന സ്ത്രീപീഡനക്കേസ് ജീവിതത്തെ ശുദ്ധീകരിച്ചുവെന്ന് നടന്&#x200d; ഉണ്ണി മുകുന്ദന്&#x200d;. കേസ് വന്നതോടെ തന്റെ കൂടെ ഇനി ആരൊക്കെയുണ്ടാകുമെന്ന് കൃത്യമായി അറിയാമെന്നും ഉണ്ണിമുകുന്ദന്&#x200d; പറഞ്ഞു. ഒരു ചാനലിന് നല്&#x200d;കിയ അഭിമുഖത്തിലാണ് താരം തുറന്നുപറച്ചില്&#x200d; നടത്തിയിരിക്കുന്നത്. സ്ത്രീപീഡന വിവാദത്തെക്കുറിച്ച് പറയണമെന്നുണ്ട്. എന്നാല്&#x200d; കേസിന്റെ വിചാരണ നടക്കാനിരിക്കുന്നത് കൊണ്ട് അതിനെപ്പറ്റി സംസാരിക്കാന്&#x200d; പാടില്ലെന്ന് നിര്&#x200d;ദ്ദേശമുണ്ടെന്ന് ഉണ്ണി മുകുന്ദന്&#x200d; പറഞ്ഞു. &#8216;ആ കേസ് വന്ന സമയം എന്റെ ജീവിതത്തിലെ ഏറ്റവും പോസിറ്റീവ് ആയ സമയമാണെന്ന് ഞാന്&#x200d; വിശ്വസിക്കുന്നു. എന്റെ സിനിമകള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>തന്റെ പേരില്&#x200d; ഉയര്&#x200d;ന്നുവന്ന സ്ത്രീപീഡനക്കേസ് ജീവിതത്തെ ശുദ്ധീകരിച്ചുവെന്ന് നടന്&#x200d; ഉണ്ണി മുകുന്ദന്&#x200d;. കേസ് വന്നതോടെ തന്റെ കൂടെ ഇനി ആരൊക്കെയുണ്ടാകുമെന്ന് കൃത്യമായി അറിയാമെന്നും ഉണ്ണിമുകുന്ദന്&#x200d; പറഞ്ഞു. ഒരു ചാനലിന് നല്&#x200d;കിയ അഭിമുഖത്തിലാണ് താരം തുറന്നുപറച്ചില്&#x200d; നടത്തിയിരിക്കുന്നത്.</p>
<p>സ്ത്രീപീഡന വിവാദത്തെക്കുറിച്ച് പറയണമെന്നുണ്ട്. എന്നാല്&#x200d; കേസിന്റെ വിചാരണ നടക്കാനിരിക്കുന്നത് കൊണ്ട് അതിനെപ്പറ്റി സംസാരിക്കാന്&#x200d; പാടില്ലെന്ന് നിര്&#x200d;ദ്ദേശമുണ്ടെന്ന് ഉണ്ണി മുകുന്ദന്&#x200d; പറഞ്ഞു. &#8216;ആ കേസ് വന്ന സമയം എന്റെ ജീവിതത്തിലെ ഏറ്റവും പോസിറ്റീവ് ആയ സമയമാണെന്ന് ഞാന്&#x200d; വിശ്വസിക്കുന്നു. എന്റെ സിനിമകള്&#x200d; വിജയിക്കുന്നു, എന്നെക്കുഖിച്ച് ആളുകള്&#x200d; നല്ലത് പറയുന്നത്. ചില സമയത്ത് നമ്മള്&#x200d; വിചാരിക്കും നമുക്ക് ഇത്രയും കൂട്ടുകാര്&#x200d; ഉണ്ട്. എന്തുവന്നാലും അവര്&#x200d; കൂടെ തന്നെ ഉണ്ടാകുമെന്നൊക്കെ&#8217;- ഉണ്ണിമുകുന്ദന്&#x200d; പറഞ്ഞു.</p>
<p>ഇനി തന്റെ ജീവിതത്തില്&#x200d; ആരൊക്കെയുണ്ടാകുമെന്നും താന്&#x200d; ഫോണ്&#x200d; വിളിച്ചാല്&#x200d; ആരൊക്കെ ഫോണ്&#x200d; എടുക്കുമെന്നും അറിയാമെന്നും താരം പറഞ്ഞു. കേസിന് മുമ്പ് തനിക്ക് നൂറ്റമ്പതോളം സുഹൃത്തുക്കള്&#x200d; ഉണ്ടായിരുന്നു. എന്നാല്&#x200d; ഇത് വല്ലാതെ ചുരുങ്ങി. ജീവിതം ശരിക്കും ശുദ്ധീകരിക്കപ്പെട്ടു. ഈ മുപ്പത്തിയൊന്നാം വയസ്സില്&#x200d; ഇങ്ങനെയൊന്ന് ഉണ്ടാവേണ്ടത് തന്നെപ്പോലൊരാള്&#x200d;ക്ക് ആവശ്യമായിരുന്നു. ജീവിതത്തില്&#x200d; താന്&#x200d; വിചാരിച്ച ആളുകളൊന്നും കൂടെയില്ലെന്ന് താനിപ്പോള്&#x200d; തിരിച്ചറിയുകയാണെന്നും താരം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actor-unnimukundan-opens-about-persecution-case-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
