<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>actor &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/actor/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 29 Nov 2025 10:20:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>actor &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഭൂട്ടാന്‍ കാര്‍ കള്ളക്കടത്ത് കേസ്: നടന്‍ അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്‍കി</title>
		<link>https://www.chandrikadaily.com/actor-amit-chakkalakkals-seized-land-cruiser-released-by-customs.html</link>
					<comments>https://www.chandrikadaily.com/actor-amit-chakkalakkals-seized-land-cruiser-released-by-customs.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 29 Nov 2025 10:19:15 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[actor]]></category>
		<category><![CDATA[Amit Chakkalakkal]]></category>
		<category><![CDATA[car]]></category>
		<category><![CDATA[investigation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365941</guid>

					<description><![CDATA[കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്‍കി. &#8216; ഓപ്പറേഷന്‍ നുംഖോര്‍ &#8216; പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഭൂട്ടാനില്&#x200d; നിന്ന് ആഡംബര കാറുകള്&#x200d; കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന്&#x200d; അമിത് ചക്കാലക്കലിന്റെ ലാന്&#x200d;ഡ് ക്രൂയിസര്&#x200d; വാഹനം തിരികെ വിട്ടു നല്&#x200d;കി. &#8216; ഓപ്പറേഷന്&#x200d; നുംഖോര്&#x200d; &#8216; പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്&#x200d; കമ്മീഷണറുടെ ഉത്തരവിനെ തുടര്&#x200d;ന്ന് വിട്ടുനല്&#x200d;കിയത്. അമിത് നല്&#x200d;കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്&#x200d; ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്&#x200d;പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്&#x200d;ക്കാലികമായി വിട്ടു നല്&#x200d;കിയത്. എന്നാല്&#x200d; വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്&#x200d; പാടില്ല തുടങ്ങിയ കര്&#x200d;ശന വ്യവസ്ഥകള്&#x200d; തുടരും.</p>
<p>ഭൂട്ടാനില്&#x200d; നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്&#x200d; കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്&#x200d; ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്&#x200d; ഹാജരായി രേഖകള്&#x200d; സമര്&#x200d;പ്പിച്ചിരുന്നു. ഗാരേജില്&#x200d; നിന്നുള്ള വാഹനങ്ങള്&#x200d; അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്&#x200d;ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്&#x200d;, നേപ്പാള്&#x200d; റൂട്ടുകളിലൂടെ ലാന്&#x200d;ഡ് ക്രൂയിസര്&#x200d;, ഡിഫന്&#x200d;ഡര്&#x200d; പോലുള്ള ആഡംബര കാറുകള്&#x200d; വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്&#x200d; കടത്തുകയും പിന്നീട് താരങ്ങള്&#x200d;ക്കുള്&#x200d;പ്പെടെ വിലകുറച്ച് വില്&#x200d;ക്കുകയും ചെയ്ത ഒരു സിന്&#x200d;ഡിക്കേറ്റിന്റെ പ്രവര്&#x200d;ത്തനമാണ് അന്വേഷണത്തില്&#x200d; പുറത്തുവന്നത്.</p>
<p>ഇന്ത്യന്&#x200d; ആര്&#x200d;മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്&#x200d;ടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്&#x200d; കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്&#x200d;ഖര്&#x200d; സല്&#x200d;മാന്&#x200d;, പൃഥ്വിരാജ്, അമിത് ചക്കാലക്കല്&#x200d; തുടങ്ങിയ നടന്മാരുടെ വീടുകള്&#x200d; ഉള്&#x200d;പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്&#x200d; കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്&#x200d; റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്&#x200d;മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്&#x200d; വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്&#x200d;, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്&#x200d; അന്വേഷണം തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actor-amit-chakkalakkals-seized-land-cruiser-released-by-customs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഞാന്‍ അഹങ്കാരിയാണെന്ന് പറഞ്ഞവര്‍ പോലും എനിക്ക് വേണ്ടി പ്രാര്‍ഥിച്ചു- മമ്മൂട്ടി</title>
		<link>https://www.chandrikadaily.com/even-those-who-said-i-am-arrogant-prayed-for-me-mammootty.html</link>
					<comments>https://www.chandrikadaily.com/even-those-who-said-i-am-arrogant-prayed-for-me-mammootty.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 28 Nov 2025 06:38:53 +0000</pubDate>
				<category><![CDATA[entertainment]]></category>
		<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor]]></category>
		<category><![CDATA[malayalamfilm]]></category>
		<category><![CDATA[mammootty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365770</guid>

					<description><![CDATA[ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മമ്മൂട്ടി ഈയിടെയാണ് പൊതുവേദിയില്‍ എത്താന്‍ തുടങ്ങിയത്. ]]></description>
										<content:encoded><![CDATA[<p>നമ്മുടെ സാമൂഹിക മൂലധനം എന്നത് മനുഷ്യരുടെ സ്‌നേഹവും പരസ്പര വിശ്വാസവുമാണെന്ന് മമ്മൂട്ടി. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മമ്മൂട്ടി ഈയിടെയാണ് പൊതുവേദിയില്&#x200d; എത്താന്&#x200d; തുടങ്ങിയത്. എനിക്ക് വേണ്ടി പ്രാര്&#x200d;ഥിക്കാത്ത, എനിക്ക് വേണ്ടി പള്ളിയിലൊരു മെഴുകുതിരി കത്തിക്കാത്ത, ഒരു വഴിപാട് കഴിക്കാത്ത, ഒരു സമയം പ്രാര്&#x200d;ഥിക്കുമ്പോള്&#x200d; എനിക്ക് വേണ്ടി ദുആ ചെയ്യാത്ത മലയാളികളില്ല എന്നാണ് മമ്മൂട്ടി പറയുന്നത്. </p>
<p>ഞാന്&#x200d; തലക്കനമുള്ളവനാണ്, അഹങ്കാരിയാണ്, ഗര്&#x200d;വ് ഉള്ളവനാണ്, ക്ഷിപ്ര കോപിയാണ് എന്നൊക്കെ പലരും വിമര്&#x200d;ശിച്ചിരുന്നെങ്കില്&#x200d; പോലും ഈ പറഞ്ഞവരൊക്കെ തനിക്ക് വേണ്ടി പ്രാര്&#x200d;ഥിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.</p>
<p>താന്&#x200d; അഹങ്കാരിയാണെന്ന് പറഞ്ഞവര്&#x200d; പോലും തനിക്ക് വേണ്ടി പ്രാര്&#x200d;ഥിച്ചിരുന്നുവെന്ന മമ്മൂട്ടിയുടെ വാക്കുകള്&#x200d; സോഷ്യല്&#x200d; മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. </p>
<p>അതേസമയം കളങ്കാവല്&#x200d; ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. മമ്മൂട്ടി , വിനായകന്&#x200d; എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്&#x200d; കെ. ജോസ് സംവിധാനം നിര്&#x200d;വഹിച്ച ചിത്രമാണ് കളങ്കാവല്&#x200d;. ഡിസംബര്&#x200d; അഞ്ചിനാണ് ചിത്രം റിലീസെത്തുന്നത്.</p>
<p>മമ്മൂട്ടി കമ്പനി നിര്&#x200d;മിക്കുന്ന ഈ ചിത്രം വേഫറര്&#x200d; ഫിലിംസ് കേരളത്തില്&#x200d; വിതരണത്തിനെത്തിക്കുന്നു. ജിഷ്ണു ശ്രീകുമാറും ജിതിന്&#x200d; കെ. ജോസും ചേര്&#x200d;ന്ന് തിരക്കഥ രചിച്ച കളങ്കാവല്&#x200d; മമ്മൂട്ടി കമ്പനിയുടെ ബാനറില്&#x200d; നിര്&#x200d;മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. നേരത്തെ നവംബര്&#x200d; 27 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബര്&#x200d; അഞ്ചിലേക്ക് നീട്ടുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/even-those-who-said-i-am-arrogant-prayed-for-me-mammootty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു</title>
		<link>https://www.chandrikadaily.com/bollywood-legend-dharmendra-passed-away.html</link>
					<comments>https://www.chandrikadaily.com/bollywood-legend-dharmendra-passed-away.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 24 Nov 2025 08:50:09 +0000</pubDate>
				<category><![CDATA[entertainment]]></category>
		<category><![CDATA[film]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor]]></category>
		<category><![CDATA[death]]></category>
		<category><![CDATA[dharmendra]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365081</guid>

					<description><![CDATA[മരണം സ്ഥിരീകരിച്ച് കരണ്‍ ജോഹര്‍ എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>മുംബൈ: ബോളിവുഡ് ഇതിഹാസം ധര്&#x200d;മേന്ദ്ര (ധരം സിങ് ഡിയോള്&#x200d;) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. മരണം സ്ഥിരീകരിച്ച് കരണ്&#x200d; ജോഹര്&#x200d; എക്‌സില്&#x200d; കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. മുംബൈയിലെ വസതിയില്&#x200d; ഉച്ചക്ക് ഒരുമണിയോടെയായിരുന്നു മരണം.</p>
<p>രണ്ടാഴ്ച മുമ്പ് മുംബൈയിലെ ആശുപത്രിയില്&#x200d; ചികിത്സയില്&#x200d; കഴിഞ്ഞ വേളയില്&#x200d; ധര്&#x200d;മേന്ദ്ര മരിച്ചുവെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാല്&#x200d; മരണവാര്&#x200d;ത്ത തെറ്റാണെന്ന് കുടുംബം സ്ഥിരീകരിച്ചതോടെ മാധ്യമങ്ങള്&#x200d; ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്&#x200d;ന്ന് ഒക്ടോബര്&#x200d; 31നാണ് ധര്&#x200d;മേന്ദ്രയെ മുംബൈയിലെ ബ്രീച്ച് കാന്&#x200d;ഡി ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് ആശുപത്രി വിടുകയും ചെയ്തു.</p>
<p>ലുധിയാനയില്&#x200d; ജനിച്ച ധര്&#x200d;മേന്ദ്ര 1960ല്&#x200d; &#8216;ദില്&#x200d; ഭീ തേരാ ഹം ഭീ തേരെ&#8217; എന്ന ചിത്രത്തിലൂടെയാണ് തന്റെ കരിയര്&#x200d; ആരംഭിച്ചത്. 2012ല്&#x200d; ഭാരത സര്&#x200d;ക്കാരിന്റെ മൂന്നാമത്തെ പരമോന്നത സിവിലിയന്&#x200d; ബഹുമതിയായ പത്മഭൂഷണ്&#x200d; നല്&#x200d;കി അദ്ദേഹത്തെ ആദരിച്ചു. ആറ് പതിറ്റാണ്ട് നീണ്ട കരിയറില്&#x200d; യാദോന്&#x200d; കി ബാരാത്ത്, മേരാ ഗാവ് മേരാ ദേശ്, നൗക്കര്&#x200d; ബീവി കാ, ഫൂല്&#x200d; ഔര്&#x200d; പത്ഥര്&#x200d;, ബേതാബ്, ഘായല്&#x200d; തുടങ്ങിയ അവാര്&#x200d;ഡ് നേടിയ നിരവധി ചിത്രങ്ങളില്&#x200d; അദ്ദേഹം അഭിനയിച്ചു. പഞ്ചാബിലെ ലുധിയാനയില്&#x200d; ജനിച്ച ധര്&#x200d;മേന്ദ്ര കേവല്&#x200d; കൃഷന്&#x200d; ഡിയോള്&#x200d; പിന്നീട് സിനിമയിലെ മിന്നും താരമാകുകയായിരുന്നു.</p>
<p>1960കളില്&#x200d; ലളിതവും റൊമാന്റിക്കുമായ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം സിനിമാ ജീവിതം ആരംഭിച്ചത്. 1970കളില്&#x200d; അദ്ദേഹം ആക്ഷന്&#x200d; സിനിമകളിലേക്ക് തിരിയുകയും ബോളിവുഡിലെ ഏറ്റവും വലിയ ആക്ഷന്&#x200d; താരങ്ങളില്&#x200d; ഒരാളായി മാറുകയും ചെയ്തു. ആക്ഷന്&#x200d; രംഗങ്ങളിലും കോമഡി, റൊമാന്&#x200d;സ്, നാടകം എന്നിങ്ങനെയുള്ള എല്ലാത്തരം റോളുകളിലും അദ്ദേഹം ഒരുപോലെ തിളങ്ങി. ഷോലെ എന്ന എക്കാലത്തെയും വലിയ ഹിറ്റ് ചിത്രത്തിലെ വീരു എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഒരു നാഴികക്കല്ലാണ്. നൂറിലധികം സിനിമകളില്&#x200d; അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bollywood-legend-dharmendra-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇതിഹാസ നടന്‍ ധര്‍മ്മേന്ദ്ര അന്തരിച്ചു</title>
		<link>https://www.chandrikadaily.com/legendaary-actor-dharmmendra-passed-away.html</link>
					<comments>https://www.chandrikadaily.com/legendaary-actor-dharmmendra-passed-away.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 11 Nov 2025 03:43:30 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor]]></category>
		<category><![CDATA[death]]></category>
		<category><![CDATA[dharmendra]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363082</guid>

					<description><![CDATA[Legendary actor Dharmendra passed away]]></description>
										<content:encoded><![CDATA[<p>ബോളിവുഡ് സിനിമയിലെ ഇതിഹാസ താരങ്ങളിലൊരാളായ മുതിര്&#x200d;ന്ന നടന്&#x200d; ധര്&#x200d;മേന്ദ്ര ദീര്&#x200d;ഘനാളത്തെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്&#x200d;ന്ന് 89 ആം വയസ്സില്&#x200d; അന്തരിച്ചു.Legendary actor Dharmendra passed awayദിവസങ്ങള്&#x200d;ക്ക് മുമ്പ്, പതിവ് പരിശോധനയാണെന്ന് ആദ്യം പറഞ്ഞതിന് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചപ്പോള്&#x200d; അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്&#x200d; ഉയര്&#x200d;ന്നുവന്നിരുന്നു.</p>
<p>ഭാര്യ ഹേമമാലിനി, മക്കളായ സണ്ണി, ബോബി ഡിയോള്&#x200d; എന്നിവരുള്&#x200d;പ്പെടെ നിരവധി താരങ്ങള്&#x200d; അദ്ദേഹത്തെ ആശുപത്രിയില്&#x200d; സന്ദര്&#x200d;ശിച്ചിരുന്നു. അദ്ദേഹം വെന്റിലേറ്ററിന്റെ പിന്തുണയിലാണെന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; ഓണ്&#x200d;ലൈനില്&#x200d; പ്രചരിച്ചിരുന്നുവെങ്കിലും പിന്നീട് കുടുംബവുമായി അടുപ്പമുള്ളവര്&#x200d; തള്ളിക്കളഞ്ഞു. ഷാരൂഖ് ഖാന്&#x200d; തന്റെ മകന്&#x200d; ആര്യന്&#x200d; ഖാനൊപ്പം തിങ്കളാഴ്ച മുംബൈയിലെ ബ്രീച്ച് കാന്&#x200d;ഡി ആശുപത്രിയില്&#x200d; മുതിര്&#x200d;ന്ന നടന്&#x200d; ധര്&#x200d;മേന്ദ്രയെ സന്ദര്&#x200d;ശിച്ചു. ധര്&#x200d;മേന്ദ്രയെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ച വിവരം അറിഞ്ഞതിന് പിന്നാലെ സല്&#x200d;മാന്&#x200d; ഖാനും അദ്ദേഹത്തെ സന്ദര്&#x200d;ശിച്ചിരുന്നു.</p>
<p>ബോളിവുഡിലെ &#8216;ഹി &#8211; മാന്&#x200d;&#8217; എന്നറിയപ്പെടുന്ന ധര്&#x200d;മ്മേന്ദ്രയുടെ കരിയര്&#x200d; ആറ് പതിറ്റാണ്ടിലേറെ നീണ്ടുനിന്നു, കൂടാതെ ഇന്ത്യന്&#x200d; സിനിമയിലെ ഏറ്റവും മികച്ച സിനിമകളും ഉള്&#x200d;പ്പെടുന്നു. ഷോലെ, ചുപ്കെ ചുപ്കെ, സീത ഔര്&#x200d; ഗീത, ഫൂല്&#x200d; ഔര്&#x200d; പത്തര്&#x200d;, ദ ബേണിംഗ് ട്രെയിന്&#x200d; എന്നിവയിലെ അദ്ദേഹത്തിന്റെ പ്രകടനം സിനിമാപ്രേമികളുടെ തലമുറകളില്&#x200d; മായാത്ത മുദ്ര പതിപ്പിച്ചു. പരുക്കന്&#x200d; രൂപവും ശക്തമായ സ്‌ക്രീന്&#x200d; പ്രസന്&#x200d;സും അനായാസമായ ചാരുതയും കൊണ്ട്, ധര്&#x200d;മ്മേന്ദ്ര 1970-കളിലും 1980-കളിലും ഒരു വീട്ടുപേരായി മാറി. അക്കാലത്തെ ഏറ്റവും വൈവിധ്യമാര്&#x200d;ന്നതും പ്രശംസിക്കപ്പെട്ടതുമായ നടന്മാരില്&#x200d; ഒരാളായി ഭരിച്ചു.</p>
<p>പഞ്ചാബില്&#x200d; ജനിച്ച ധര്&#x200d;മ്മേന്ദ്രയുടെ ജീവിതത്തിന്റെ തുടക്കത്തില്&#x200d; തന്നെ സിനിമകളോടുള്ള ആകര്&#x200d;ഷണം ആരംഭിച്ചു. ഫിലിംഫെയര്&#x200d; ന്യൂ ടാലന്റ് മത്സരത്തില്&#x200d; വിജയിച്ചതാണ് അദ്ദേഹത്തിന്റെ വഴിത്തിരിവ്. അത് അദ്ദേഹത്തെ അഭിനയം പിന്തുടരാന്&#x200d; മുംബൈയിലേക്ക് കൊണ്ടുവന്നു. 1960-ല്&#x200d; അര്&#x200d;ജുന്&#x200d; ഹിംഗോറാണിയുടെ ദില്&#x200d; ഭി തേരാ ഹം ഭീ തേരേ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റം. ആദ്യ വര്&#x200d;ഷങ്ങളില്&#x200d; ചെറിയ വേഷങ്ങള്&#x200d; ചെയ്തിരുന്നെങ്കിലും, അദ്ദേഹത്തിന്റെ കഴിവുകള്&#x200d; പെട്ടെന്നുതന്നെ തിരിച്ചറിയപ്പെട്ടു, മീനാ കുമാരിയ്ക്കൊപ്പം ഫൂല്&#x200d; ഔര്&#x200d; പത്തര്&#x200d; എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന്റെ കരിയറിന് വലിയ വഴിത്തിരിവുണ്ടായി.</p>
<p>തന്റെ പ്രസിദ്ധമായ കരിയറില്&#x200d; ഉടനീളം ധര്&#x200d;മ്മേന്ദ്ര ശ്രദ്ധേയമായ വൈദഗ്ധ്യം പ്രകടിപ്പിച്ചു. സത്യകത്തില്&#x200d;, ആഴത്തിലുള്ള ധാര്&#x200d;മ്മിക ബോധ്യമുള്ള ഒരു മനുഷ്യനെ അദ്ദേഹം അവതരിപ്പിച്ചു, അതേസമയം ഒരു അഭിനേതാവെന്ന നിലയില്&#x200d; അനുപമ തന്റെ സംവേദനക്ഷമത വെളിപ്പെടുത്തി. ഹൃഷികേശ് മുഖര്&#x200d;ജിയുടെ ചുപ്കെ ചുപ്കെയില്&#x200d; അദ്ദേഹം തന്റെ ഹാസ്യ വൈഭവം തെളിയിക്കുകയും മേരാ ഗാവ് മേരാ ദേശ്, ജുഗ്‌നു തുടങ്ങിയ ചിത്രങ്ങളില്&#x200d; ആക്ഷന്&#x200d; വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുകയും ചെയ്തു. ഷോലെയിലെ വീരുവിനെ അവതരിപ്പിച്ചത് ഇന്ത്യന്&#x200d; ചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളില്&#x200d; ഒന്നാണ്.</p>
<p>പിന്നീടുള്ള വര്&#x200d;ഷങ്ങളിലും ധര്&#x200d;മേന്ദ്ര സിനിമയില്&#x200d; സജീവമായിരുന്നു. ഒരു യഥാര്&#x200d;ത്ഥ കുടുംബത്തിന്റെ ആത്മബന്ധം സ്‌ക്രീനില്&#x200d; മനോഹരമായി പകര്&#x200d;ത്തിയ അപ്നെ (2007) എന്ന സിനിമയില്&#x200d; അദ്ദേഹം തന്റെ മക്കള്&#x200d;ക്കൊപ്പം പ്രത്യക്ഷപ്പെട്ടു. അടുത്തിടെ, അദ്ദേഹം സിനിമകളില്&#x200d; പ്രത്യക്ഷപ്പെടുന്നത് തുടര്&#x200d;ന്നു, അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിക്കാന്&#x200d; തുടങ്ങുന്നതിനുമുമ്പ് അപ്നെ 2, ഒരു റൊമാന്റിക് ഡ്രാമ തുടങ്ങിയ പ്രോജക്റ്റുകളുടെ ഭാഗമായിരുന്നുവെന്ന് റിപ്പോര്&#x200d;ട്ടുണ്ട്.</p>
<p>താരത്തിന് ശ്വാസതടസ്സം ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ധര്&#x200d;മ്മേന്ദ്രയുടെ വിടവാങ്ങല്&#x200d; ഹിന്ദി സിനിമയുടെ ഒരു യുഗത്തിന്റെ അന്ത്യം കുറിക്കുന്നു. അദ്ദേഹത്തിന്റെ കാലാതീതമായ സിനിമകള്&#x200d; ടെലിവിഷനിലും സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും തുടര്&#x200d;ന്നും പ്ലേ ചെയ്യുന്നു, ഇത് അദ്ദേഹത്തിന്റെ നിലനില്&#x200d;ക്കുന്ന ജനപ്രീതിയുടെ തെളിവാണ്. ദശലക്ഷക്കണക്കിന് ആരാധകര്&#x200d;ക്ക്, അവന്&#x200d; എന്നെന്നേക്കുമായി ആകര്&#x200d;ഷണീയത, ശക്തി, വൈകാരിക ആഴം എന്നിവയുടെ പ്രതീകമായി നിലനില്&#x200d;ക്കും &#8211; ഒരു യഥാര്&#x200d;ത്ഥ ഇതിഹാസം, സ്‌ക്രീനില്&#x200d; അദ്ദേഹം ജീവന്&#x200d; നല്&#x200d;കിയ കഥകളിലൂടെ അവന്റെ പാരമ്പര്യം നിലനില്&#x200d;ക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/legendaary-actor-dharmmendra-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴ്‌ നടന്‍ അഭിനയ് കിങ്ങറിന് വിട</title>
		<link>https://www.chandrikadaily.com/farewell-to-tamil-actor-abhinaay-king.html</link>
					<comments>https://www.chandrikadaily.com/farewell-to-tamil-actor-abhinaay-king.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 10 Nov 2025 09:16:23 +0000</pubDate>
				<category><![CDATA[filim]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor]]></category>
		<category><![CDATA[death]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362909</guid>

					<description><![CDATA[കരള്‍ രോഗം ബാധിച്ച് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ തിങ്കളാഴ്ച ചെന്നൈയില്‍ അന്തരിച്ചു.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ തമിഴ് നടന്&#x200d; അഭിനയ് കിങ്ങര്&#x200d; അന്തരിച്ചു. കരള്&#x200d; രോഗം ബാധിച്ച് ദീര്&#x200d;ഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ തിങ്കളാഴ്ച ചെന്നൈയില്&#x200d; അന്തരിച്ചു. 2002 ല്&#x200d;  കസ്തൂരി രാജയുടെ തുള്ളുവതോ ഇളമൈ  എന്ന ചിത്രത്തിലൂടെയാണ്  അഭിനയത്തിന് അരങ്ങേറ്റം കുറിച്ചത്. ധനുഷ് നായകനായ ചിത്രത്തില്&#x200d; വിഷ്ണു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഭിനയ് ശ്രദ്ധ നേടുകയായിരുന്നു. ശേഷം ജംഗ്ഷന്&#x200d;(2002), ശിങ്കാര ചെന്നൈ(2004), പൊന്&#x200d; മേഗലൈ(2005), സൊല്ല സൊല്ല ഇനിക്കും (2009),  പാലൈവന സോളൈ (2009), തുപ്പാക്കി(2012), അഞ്ജാന്&#x200d; (2014) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. മാസങ്ങളായി കരള്&#x200d; രോഗത്തോട് മല്ലടിച്ച അഭിനയ്‌യുടെ സാമ്പത്തിക സ്ഥിതി ചികിത്സാചെലവുകള്&#x200d; വര്&#x200d;ധിച്ചതോടെ വഷളായി സിനിമാമേഖലയില്&#x200d; നിന്നു സഹായം തേടിയിരുന്നു. അദ്ദേഹത്തിന്റെ ചികിത്സക്കായി ധനുഷ് അഞ്ച് ലക്ഷം രൂപ സംഭാവന നല്&#x200d;കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farewell-to-tamil-actor-abhinaay-king.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെജിഎഫ് യിലെ കാസിം ചാച്ച ഇനി ഓര്‍മ്മങ്ങളില്‍മാത്രം; കന്നഡ നടന്‍ ഹരീഷ് റായ് അന്തരിച്ചു</title>
		<link>https://www.chandrikadaily.com/kgfs-kasim-chacha-is-now-only-in-memories-kannada-actor-harish-rai-passes-away.html</link>
					<comments>https://www.chandrikadaily.com/kgfs-kasim-chacha-is-now-only-in-memories-kannada-actor-harish-rai-passes-away.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 06 Nov 2025 10:44:10 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[actor]]></category>
		<category><![CDATA[hareesh ray]]></category>
		<category><![CDATA[kgf]]></category>
		<category><![CDATA[passed away]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362285</guid>

					<description><![CDATA[ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ് (55) അന്തരിച്ചു. ദീര്‍ഘനാളായി ക്യാന്‍സര്‍ ബാധിതനായിരുന്നു. വ്യാഴാഴ്ച ബംഗളൂരുവിലെ കിഡ്‌വായ് ആശുപത്രിയിലായിരുന്നു അന്ത്യം. 1990കളിലെ കന്നഡ സിനിമയുടെ സുവര്‍ണകാലഘട്ടത്തിലാണ് ഹരീഷ് റായിയുടെ സിനിമാ ജീവിതം ആരംഭിച്ചത്. 1995 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമയായ &#8216;ഓം&#8217; എന്ന ചിത്രത്തിലെ ഡോണ്‍ റോയി എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് കന്നഡയും തമിഴ് സിനിമകളും ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൈകാര്യം ചെയ്ത അദ്ദേഹം, സ്വാഭാവികമായ അഭിനയശൈലിയിലൂടെ പ്രേക്ഷകമനസുകള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്&#x200d; ഹരീഷ് റായ് (55) അന്തരിച്ചു. ദീര്&#x200d;ഘനാളായി ക്യാന്&#x200d;സര്&#x200d; ബാധിതനായിരുന്നു. വ്യാഴാഴ്ച ബംഗളൂരുവിലെ കിഡ്‌വായ് ആശുപത്രിയിലായിരുന്നു അന്ത്യം. 1990കളിലെ കന്നഡ സിനിമയുടെ സുവര്&#x200d;ണകാലഘട്ടത്തിലാണ് ഹരീഷ് റായിയുടെ സിനിമാ ജീവിതം ആരംഭിച്ചത്.</p>
<p>1995 ല്&#x200d; പുറത്തിറങ്ങിയ സൂപ്പര്&#x200d;ഹിറ്റ് സിനിമയായ &#8216;ഓം&#8217; എന്ന ചിത്രത്തിലെ ഡോണ്&#x200d; റോയി എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. തുടര്&#x200d;ന്ന് കന്നഡയും തമിഴ് സിനിമകളും ഉള്&#x200d;പ്പടെ നിരവധി ചിത്രങ്ങളില്&#x200d; വൈവിധ്യമാര്&#x200d;ന്ന വേഷങ്ങള്&#x200d; കൈകാര്യം ചെയ്ത അദ്ദേഹം, സ്വാഭാവികമായ അഭിനയശൈലിയിലൂടെ പ്രേക്ഷകമനസുകള്&#x200d; കീഴടക്കി. യാഷ് നായകനായ സൂപ്പര്&#x200d;ഹിറ്റ് ചിത്രം &#8216;കെജിഎഫ്&#8217; സീരിസിലെ കാസിം ചാച്ച എന്ന കഥാപാത്രത്തിലൂടെയാണ് ഹരീഷ് റായ് കന്നഡക്കപ്പുറത്തും പ്രശസ്തനായത്. ആ കഥാപാത്രം അദ്ദേഹത്തിന് ജനപ്രീതിയും ആരാധകശ്രദ്ധയും ഒരുപോലെ സമ്മാനിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kgfs-kasim-chacha-is-now-only-in-memories-kannada-actor-harish-rai-passes-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോഹന്‍ലാലിന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്</title>
		<link>https://www.chandrikadaily.com/mohanlal-to-receive-dada-saheb-phalke-award.html</link>
					<comments>https://www.chandrikadaily.com/mohanlal-to-receive-dada-saheb-phalke-award.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 20 Sep 2025 13:37:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor]]></category>
		<category><![CDATA[dada sahib phalke award]]></category>
		<category><![CDATA[mohanlal]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355051</guid>

					<description><![CDATA[ഈ മാസം 23 ന് ഡല്‍ഹിയില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ന്യൂഡല്&#x200d;ഹി: ദാദ സാഹിബ് ഫാല്&#x200d;ക്കെ അവാര്&#x200d;ഡ് മോഹന്&#x200d;ലാലിന്. പത്തുലക്ഷം രൂപയാണ് സമ്മാന തുക. ഈ മാസം 23 ന് ഡല്&#x200d;ഹിയില്&#x200d; ദേശീയ ചലച്ചിത്ര അവാര്&#x200d;ഡ് ദാന ചടങ്ങില്&#x200d; അവാര്&#x200d;ഡ് സമ്മാനിക്കും. 2023ലെ ഫാല്&#x200d;ക്കെ പുരസ്‌കാരമാണ് മോഹന്&#x200d;ലാലിന് ലഭിച്ചത്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="widget-inreads_1x1-ff518e60-2c3a-4f5c-945e-7e8e5af535cb" class="app-ad app-ad--story-horizontal widget-m__widget__bUJP1" data-test-id="widget">ഇന്ത്യന്&#x200d; സിമിനയ്ക്ക് നല്&#x200d;കിയ സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം സമ്മാനിക്കുന്നത്. വാര്&#x200d;ത്ത വിതരണ മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. മുൻവർഷത്തെ പുരസ്‌കാരം മിഥുൻ ചക്രവർത്തിക്കായിരുന്നു. മോഹൻലാലിന്റെ സിനിമ യാത്രകൾ തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം എക്സ് പോസ്റ്റിൽ പറഞ്ഞു.</div>
<div data-test-id="widget">https://twitter.com/MIB_India/status/1969379395035865522</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഇന്ത്യന്&#x200d; ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹിബ് ഫാല്&#x200d;ക്കെയുടെ സ്മരണാര്&#x200d;ത്ഥം 1969 മുതല്&#x200d; ഭാരത സര്&#x200d;ക്കാര്&#x200d; നല്&#x200d;കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണിത്.</p>
<p>മലയാളിയായ സംവിധായകന്&#x200d; അടൂര്&#x200d; ഗോപാലകൃഷ്ണന് 2004-ല്&#x200d; ഈ പുരസ്‌കാരം ലഭിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഒരു മലയാളിക്ക് ദാദാസാഹിബ് ഫാല്&#x200d;ക്കെ പുരസ്‌കാരം ലഭിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന ദേശീയചലച്ചിത്ര അവാര്&#x200d;ഡ് ദാന ചടങ്ങില്&#x200d; പുരസ്‌കാരം സമ്മാനിക്കും.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mohanlal-to-receive-dada-saheb-phalke-award.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിവിന്‍ പോളിക്കെതിരായ വഞ്ചനാക്കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/high-court-stays-fraud-case-against-nivin-pauly.html</link>
					<comments>https://www.chandrikadaily.com/high-court-stays-fraud-case-against-nivin-pauly.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 12 Aug 2025 08:07:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actiongherobiju]]></category>
		<category><![CDATA[actor]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[nivinpauly]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350180</guid>

					<description><![CDATA[കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു.]]></description>
										<content:encoded><![CDATA[<p>നടന്&#x200d; നിവിന്&#x200d; പോളിക്കെതിരായി ചുമത്തിയ വഞ്ചനാക്കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിലെ തുടര്&#x200d;നടപടികള്&#x200d; ഹൈക്കോടതി തടഞ്ഞു. ആക്ഷന്&#x200d; ഹീറോ ബിജുവിന്റെ രണ്ടാംഭാഗത്തിന്റെ വിതരണാവകാശവുമായി ബന്ധപ്പെട്ട് നടന്ന തര്&#x200d;ക്കത്തിലാണ് നിര്&#x200d;മാതാവ് പി.എസ്. ഷംനാസിന്റെ പരാതിയില്&#x200d; സംവിധായകന്&#x200d; എബ്രിഡ് ഷൈനിനെതിരേയും നായകന്&#x200d; നിവിന്&#x200d; പോളിക്കെതിരേയും കേസെടുത്തിരുന്നത്. </p>
<p>ആക്ഷന്&#x200d; ഹീറോ ബിജു രണ്ടാംഭാഗം നിര്&#x200d;മിക്കുന്നതിനായി കരാറിലേര്&#x200d;പ്പെട്ടതിനുശേഷം ചിത്രത്തിന്റെ പകര്&#x200d;പ്പവകാശം, നിര്&#x200d;മാതാവ്<br />
അറിയാതെ മറിച്ചുവിറ്റെന്നായിരുന്നു പരാതിയില്&#x200d;. നിര്&#x200d;മാതാവും ഇന്ത്യന്&#x200d; മൂവി മേക്കേഴ്‌സ് ഉടമയുമായ ഷംനാസ് നല്&#x200d;കിയ പരാതിയിലാണ് തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റര്&#x200d;ചെയ്തത്. നിവിന്&#x200d;പോളിയെ നായകനാക്കി എബ്രിഡ് ഷൈന്&#x200d; സംവിധാനം ചെയ്ത മഹാവീര്യര്&#x200d; എന്ന സിനിമ നിര്&#x200d;മിച്ചത് ഷംനാസും നിവിന്&#x200d; പോളിയും ചേര്&#x200d;ന്നായിരുന്നു. ആ ചിത്രം സാമ്പത്തികമായി വിജയിക്കാത്തതിനെത്തുടര്&#x200d;ന്നാണ് അടുത്ത ചിത്രത്തിന്റെ നിര്&#x200d;മാണ പങ്കാളിയായി ഷംനാസിനെ പ്രതികള്&#x200d; ഉള്&#x200d;പ്പെടുത്തിയതെന്നും പരാതിയിലുണ്ട്.</p>
<p>ഫിലിം ചേമ്പറില്&#x200d; തന്റെ പേരില്&#x200d; രജിസ്റ്റര്&#x200d; ചെയ്തിരുന്ന സിനിമയുടെ പകര്&#x200d;പ്പവകാശം, താന്&#x200d; അറിയാതെ വിദേശ കമ്പനികള്&#x200d;ക്ക് വിറ്റത് വിശ്വാസവഞ്ചനയും ചതിയുമാണെന്നുകാട്ടിയാണ് ഷംനാസ് കോടതിയെ സമീപിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/high-court-stays-fraud-case-against-nivin-pauly.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിട നല്‍കി കേരളം; നടൻ ഷാനവാസിന്റെ സംസ്കാരം പൂർത്തിയായി</title>
		<link>https://www.chandrikadaily.com/kerala-bids-farewell-actor-shanavas-funeral-complete.html</link>
					<comments>https://www.chandrikadaily.com/kerala-bids-farewell-actor-shanavas-funeral-complete.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 05 Aug 2025 13:26:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor]]></category>
		<category><![CDATA[actor shanavas]]></category>
		<category><![CDATA[funeral]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349569</guid>

					<description><![CDATA[നടനും പ്രേംനസീറിന്റെ മകനുമായ ഷാനവാസിന്റെ മൃതദേഹം പാളയം മുസ്ലിം ജുമാ മസ്ജിദിൽ ഖബറടക്കി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 11.30-ഓടെയായിരുന്നു അന്ത്യം. നാലുവർഷമായി വൃക്ക ഹൃദയസംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ രോഗം വഷളായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വൈകിട്ട് 3 മണി വരെ മൃതദേഹം തിരുവനന്തപുരം വഴുതക്കാട്ടെ ഫ്ലാറ്റിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. മന്ത്രി സജി ചെറിയാൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. പ്രേംനസീറിന്റെ നാലുമക്കളിൽ ഏക മകനാണ് ഷാനവാസ്. 1981ൽ [&#8230;]]]></description>
										<content:encoded><![CDATA[<p>നടനും പ്രേംനസീറിന്റെ മകനുമായ ഷാനവാസിന്റെ മൃതദേഹം പാളയം മുസ്ലിം ജുമാ മസ്ജിദിൽ ഖബറടക്കി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 11.30-ഓടെയായിരുന്നു അന്ത്യം. നാലുവർഷമായി വൃക്ക ഹൃദയസംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ രോഗം വഷളായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.</p>
<p>വൈകിട്ട് 3 മണി വരെ മൃതദേഹം തിരുവനന്തപുരം വഴുതക്കാട്ടെ ഫ്ലാറ്റിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. മന്ത്രി സജി ചെറിയാൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. പ്രേംനസീറിന്റെ നാലുമക്കളിൽ ഏക മകനാണ് ഷാനവാസ്. 1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഷാനവാസിന്റെ അരങ്ങേറ്റം.</p>
<p>80കളിലെ ക്യാമ്പസ് ജീവിതവും പ്രണയവും അവതരിപ്പിച്ച പ്രേമ ഗീതങ്ങൾ വലിയ വിജയമായതോടെ ഷാനവാസും ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലും തമിഴിലുമായി 80 ഓളം ചിത്രത്തിൽ അഭിനയിച്ചു. ചൈന ടൗൺ എന്ന സിനിമയിലൂടെയാണ് ഇടവേളക്ക് ശേഷം വെള്ളിത്തിരയിൽ തിരിച്ചെത്തുന്നത്. പൃഥ്വിരാജ് ചിത്രം ജനഗണമനയിലാണ് അവസാനമായി അഭിനയിച്ചത്. കടമറ്റത്ത് കത്തനാർ അടക്കമുള്ള സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-bids-farewell-actor-shanavas-funeral-complete.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കലാഭവൻ നവാസിന് വിടചൊല്ലി നാട്</title>
		<link>https://www.chandrikadaily.com/kerala-bids-farewell-to-kalabhavan-navas.html</link>
					<comments>https://www.chandrikadaily.com/kerala-bids-farewell-to-kalabhavan-navas.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 02 Aug 2025 15:22:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[actor]]></category>
		<category><![CDATA[funeral]]></category>
		<category><![CDATA[kalabhavan navas]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349256</guid>

					<description><![CDATA[കൊച്ചി: മലയാളിയെ പൊട്ടിച്ചിരിപ്പിച്ച കലാഭവൻ നവാസ് ഒടുവിൽ എല്ലാവരെയും കണ്ണീരണിയിച്ച് മടങ്ങി. വിയോഗ വിവരം വിശ്വസിക്കാനാകാതെ ഓടിയെത്തിയവർ ചേതനയറ്റ ഭൗതിക ശരീരം കണ്ട് വിങ്ങിപ്പൊട്ടി. നൊമ്പരം നിറയുന്ന കാഴ്ചകൾക്കാണ് ആശുപത്രിയും നവാസിന്‍റെ വീടും ആലുവ ടൗൺ ജുമാമസ്ജിദ് പരിസരവും സാക്ഷ്യംവഹിച്ചത്. ഭാര്യയും നടിയുമായ രഹ്നയുടെയും മക്കളുടെയും കണ്ണീർ നാടിന്‍റെയാകെ വേദനയായി. താങ്ങാനാകാത്ത സങ്കടം കണ്ണീരായൊഴുകിയപ്പോൾ സഹോദരനും നടനുമായ നിയാസിനെ ആശ്വസിപ്പിക്കാനും സഹപ്രവർത്തകർ വിഷമിച്ചു. നവാസിന്‍റെ ഓർമകൾ പങ്കുവെച്ച സിനിമ സുഹൃത്തുക്കളൊക്കെ കണ്ണീരടക്കാൻ പാടുപെട്ടു. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: മലയാളിയെ പൊട്ടിച്ചിരിപ്പിച്ച കലാഭവൻ നവാസ് ഒടുവിൽ എല്ലാവരെയും കണ്ണീരണിയിച്ച് മടങ്ങി. വിയോഗ വിവരം വിശ്വസിക്കാനാകാതെ ഓടിയെത്തിയവർ ചേതനയറ്റ ഭൗതിക ശരീരം കണ്ട് വിങ്ങിപ്പൊട്ടി. നൊമ്പരം നിറയുന്ന കാഴ്ചകൾക്കാണ് ആശുപത്രിയും നവാസിന്&#x200d;റെ വീടും ആലുവ ടൗൺ ജുമാമസ്ജിദ് പരിസരവും സാക്ഷ്യംവഹിച്ചത്.</p>
<p>ഭാര്യയും നടിയുമായ രഹ്നയുടെയും മക്കളുടെയും കണ്ണീർ നാടിന്&#x200d;റെയാകെ വേദനയായി. താങ്ങാനാകാത്ത സങ്കടം കണ്ണീരായൊഴുകിയപ്പോൾ സഹോദരനും നടനുമായ നിയാസിനെ ആശ്വസിപ്പിക്കാനും സഹപ്രവർത്തകർ വിഷമിച്ചു. നവാസിന്&#x200d;റെ ഓർമകൾ പങ്കുവെച്ച സിനിമ സുഹൃത്തുക്കളൊക്കെ കണ്ണീരടക്കാൻ പാടുപെട്ടു.</p>
<p>ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ഹോട്ടൽ മുറിയിലെത്തിയ നവാസിനെ വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് നിഗമനം. വെള്ളിയാഴ്ച അർധരാത്രിയോടെ ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് കളമശ്ശേരി ഗവ. മെഡിക്കൽ കോളജിലേക്ക് മൃതദേഹം എത്തിച്ചു. സഹോദരൻ നിയാസ് ഉൾപ്പെടെ കുടുംബാംഗങ്ങൾ അനുഗമിച്ചു. ഈ നേരം സിനിമ മേഖലയിലുള്ളവരടക്കം മെഡിക്കൽ കോളജിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു.</p>
<p>രാവിലെ ഒമ്പതോടെ ചോറ്റാനിക്കര സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് കളമശ്ശേരി മെഡിക്കൽ കോളജിലെത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം 12.30ഓടെ ബന്ധുക്കൾക്ക് വിട്ടുനൽകി. തുടർന്ന് ഒന്നുമുതൽ മൂന്നുവരെ ആലുവ നാലാംമൈലിലെ വീട്ടിലും ശേഷം അഞ്ചുവരെ ആലുവ ടൗൺ ജുമാമസ്ജിദിലും പൊതുദർശനത്തിന് വെച്ചു. ബന്ധുക്കൾ, സുഹൃത്തുക്കൾ, സിനിമ-രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് ആലുവ ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.</p>
<p>മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി, സിനിമ താരങ്ങളായ ദിലീപ്, രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, കലാഭവൻ റഹ്മാൻ, കെ.എസ്. പ്രസാദ്, അസീസ്, കലാഭവൻ പ്രജോദ്, സിദ്ദീഖ്, ദേവൻ, സായ്കുമാർ, ബിന്ദു പണിക്കർ, വിനോദ് കോവൂർ, കോട്ടയം നസീർ, ലാൽ, ഷാജു ശ്രീധർ, അസീസ്, പ്രിയങ്ക, സാജു നവോദയ, ധർമജൻ, പൗളി വിത്സൻ തുടങ്ങിയവർ രാത്രി മുതൽതന്നെ ആശുപത്രിയിലും വീട്ടിലുമൊക്കെ എത്തിയിരുന്നു. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ സമൂഹമാധ്യമങ്ങളിലൂടെ നവാസിനെ അനുസ്മരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-bids-farewell-to-kalabhavan-navas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
