<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>actorsrinivasan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/actorsrinivasan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 20 Dec 2025 07:38:13 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>actorsrinivasan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;യാത്ര പറയാതെ ശ്രീനി മടങ്ങി, ഞങ്ങള്‍ ഒന്നിച്ച കഥാപാത്രങ്ങള്‍ കാലാതീതമായി നിലനില്‍ക്കുന്നത് -മോഹന്‍ലാല്‍</title>
		<link>https://www.chandrikadaily.com/sreeni-returned-without-saying-goodbye-the-characters-we-shared-remain-timeless-mohanlal.html</link>
					<comments>https://www.chandrikadaily.com/sreeni-returned-without-saying-goodbye-the-characters-we-shared-remain-timeless-mohanlal.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 20 Dec 2025 07:38:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actorsrinivasan]]></category>
		<category><![CDATA[mohanlal]]></category>
		<category><![CDATA[mollywood actorsrinivasan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369743</guid>

					<description><![CDATA[സ്‌ക്രീനിലും ജീവിതത്തിലും ഞങ്ങള്‍ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു..]]></description>
										<content:encoded><![CDATA[<p>കൊച്ചി: യാത്ര പറയാതെ ശ്രീനി മടങ്ങി. വേദനയെ ചിരിയില്&#x200d; പകര്&#x200d;ത്തിയ പ്രിയപ്പെട്ടവന്&#x200d;. സ്‌ക്രീനിലും ജീവിതത്തിലും ഞങ്ങള്&#x200d; ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു..ശ്രീനിവാസന്റെ വിയോഗത്തില്&#x200d; നൊമ്പരക്കുറിപ്പുമായി മോഹന്&#x200d;ലാല്&#x200d;. എടാ..വിജയാ എന്നു വിളിക്കുമ്പോള്&#x200d; എന്താടാ ദാസാ എന്ന് മറുവിളി കേള്&#x200d;ക്കാന്&#x200d; ഇനി വിജയനുണ്ടാകില്ല. ഒരുപാട് ഓര്&#x200d;മകള്&#x200d; ബാക്കിയാക്കി വിജയന്&#x200d; അനശ്വരതയിലേക്ക് മടങ്ങി.</p>
<p>ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളില്&#x200d; എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയില്&#x200d; ഒരുമിച്ചു പ്രവര്&#x200d;ത്തിച്ചവര്&#x200d; എന്ന നിര്&#x200d;വചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്‌നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ. മലയാളി തന്റെ സ്വന്തം മുഖം, ശ്രീനി സൃഷ്ടിച്ച കഥാപാത്രങ്ങളില്&#x200d; കണ്ടു. സ്വന്തം വേദനകളും സന്തോഷങ്ങളും, ഇല്ലായ്മകളും അദ്ദേഹത്തിലൂടെ സ്‌ക്രീനില്&#x200d; കണ്ടു.</p>
<p>മധ്യവര്&#x200d;ഗ്ഗത്തിന്റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ആവിഷ്‌കരിക്കാന്&#x200d; ശ്രീനിയെപ്പോലെ മറ്റാര്&#x200d;ക്ക് കഴിയും. ഞങ്ങള്&#x200d; ഒന്നിച്ച കഥാപാത്രങ്ങള്&#x200d; കാലാതീതമായി നിലനില്&#x200d;ക്കുന്നത്. ജഗതിയും മോഹന്&#x200d;ലാലും പോലും പ്രേക്ഷകര്&#x200d; ആഘോഷിച്ച കൂട്ടുകെട്ടായിരുന്നു ലാലിന്റെയും ശ്രീനിയുടേതും.. അവസാന കാലത്ത് പൊതുവേദിയില്&#x200d; ഒരുമിച്ച് കണ്ടപ്പോള്&#x200d; ശ്രീനിവാസനെ ചേര്&#x200d;ത്തുപിടിച്ച് മുത്തം കൊടുക്കുന്ന ലാലിനെ മലയാളികള്&#x200d; ഒരിക്കലും മറക്കില്ല. സിനിമക്കപ്പുറം അത്രയും മുകളിലായിരുന്നു തങ്ങളുടെ സ്‌നേഹബന്ധമെന്ന് മോഹന്&#x200d;ലാല്&#x200d; പറയുന്നു.</p>
<p>ശ്രീനിയുടെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണ്. ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിയുടെ അനുഗ്രഹീത രചനാവൈഭവം ഒന്നു കൊണ്ടാണ്. സമൂഹത്തിന്റെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടികള്&#x200d;. പ്രിയപ്പെട്ട ശ്രീനിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു&#8230;എന്ന് മോഹന്&#x200d;ലാല്&#x200d; കുറിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sreeni-returned-without-saying-goodbye-the-characters-we-shared-remain-timeless-mohanlal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വീണ്ടെടുക്കാനാവാത്ത നഷ്ടം&#8217;: ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രിയടക്കമുള്ളവര്‍</title>
		<link>https://www.chandrikadaily.com/irreparable-loss-chief-minister-among-others-condoles-srinivasans-demise-hhh.html</link>
					<comments>https://www.chandrikadaily.com/irreparable-loss-chief-minister-among-others-condoles-srinivasans-demise-hhh.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 20 Dec 2025 07:18:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actorsrinivasan]]></category>
		<category><![CDATA[film]]></category>
		<category><![CDATA[movie]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369739</guid>

					<description><![CDATA[ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായകസ്ഥാനത്ത് എത്തിയ അപൂര്‍വ പ്രതിഭയാണ് മറയുന്നതെന്നും, പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകരെ ബോധതലങ്ങളിലേക്ക് എത്തിക്കുന്നതിലും ശ്രീനിവാസനെപ്പോലെ വിജയിച്ച ചലച്ചിത്രകാരന്‍ മറ്റൊരാളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വേര്&#x200d;പാട് മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായകസ്ഥാനത്ത് എത്തിയ അപൂര്&#x200d;വ പ്രതിഭയാണ് മറയുന്നതെന്നും, പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകരെ ബോധതലങ്ങളിലേക്ക് എത്തിക്കുന്നതിലും ശ്രീനിവാസനെപ്പോലെ വിജയിച്ച ചലച്ചിത്രകാരന്&#x200d; മറ്റൊരാളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.</p>
<p>മലയാള സിനിമയില്&#x200d; നിലനിന്നിരുന്ന പല മാമൂലുകളെയും തകര്&#x200d;ത്തുകൊണ്ടാണ് ശ്രീനിവാസന്&#x200d; ചുവടുവെച്ചതെന്നും, ആസ്വാദനതലത്തെ ഭാവാത്മകമായി മാറ്റുന്നതിന് അദ്ദേഹം വലിയ പങ്കുവഹിച്ചുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. സാമൂഹിക കാഴ്ചപ്പാടുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതില്&#x200d; അസാധാരണ വിജയം കൈവരിച്ച കലാകാരനായിരുന്നു ശ്രീനിവാസന്&#x200d;. കഥ, തിരക്കഥ, സംവിധാനം, അഭിനയം എന്നീ മേഖലകളിലൊക്കെയും സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കാന്&#x200d; അദ്ദേഹത്തിന് കഴിഞ്ഞുവെന്നും, അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്&#x200d; മലയാളികളുടെ മനസ്സില്&#x200d; എക്കാലവും മായാതെ നിലനില്&#x200d;ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.</p>
<p>&#8221;എനിക്ക് വ്യക്തിപരമായും വലിയ നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗം. ഒരിക്കല്&#x200d; ഒരുമിച്ചിരുന്ന അഭിമുഖവും അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളും ഇന്നും ഓര്&#x200d;മയിലുണ്ട്. പരിശ്രമശാലികള്&#x200d;ക്കുള്ള പാഠപുസ്തകമാണ് ശ്രീനിവാസന്റെ ജീവിതം,&#8221; മുഖ്യമന്ത്രി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ശ്രീനിവാസന്റെ വിയോഗത്തില്&#x200d; രാഷ്ട്രീയസാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് അനുശോചനമറിയിച്ചത്.<br />
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്&#x200d; ശ്രീനിവാസനെ &#8221;കാലത്തിന് മുന്&#x200d;പേ നടന്ന അമൂല്യ പ്രതിഭ&#8221;യെന്ന് വിശേഷിപ്പിച്ചു.</p>
<p>എം.കെ. മുനീര്&#x200d; ബുദ്ധിപരമായി സിനിമയെ സമീപിച്ച മനുഷ്യനായിരുന്നു ശ്രീനിവാസനെന്നും, അദ്ദേഹത്തിന്റെ വിയോഗം മലയാളത്തിന് തീരാനഷ്ടമാണെന്നും പറഞ്ഞു.</p>
<p>ഇ.പി. ജയരാജന്&#x200d; വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന കലാകാരനെയാണ് നഷ്ടമായതെന്ന് പറഞ്ഞു.<br />
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്&#x200d; സാമൂഹികബോധമുള്ള വിഷയങ്ങളെ സരസമായി അവതരിപ്പിച്ച മനുഷ്യസ്നേഹിയെയാണ് നഷ്ടമായതെന്ന് അഭിപ്രായപ്പെട്ടു.</p>
<p>നടന്&#x200d; എം. മുകേഷ് 43 വര്&#x200d;ഷത്തെ സൗഹൃദം അനുസ്മരിച്ച്, ശ്രീനിവാസനോടൊപ്പമുള്ള നിമിഷങ്ങള്&#x200d; &#8221;ഗോള്&#x200d;ഡന്&#x200d; മൊമെന്റ്‌സ്&#8221; ആയിരുന്നുവെന്ന് പറഞ്ഞു.</p>
<p>സ്പീക്കര്&#x200d; എ.എന്&#x200d;. ഷംസീര്&#x200d; സാമൂഹികബോധമുള്ള കലാസൃഷ്ടികളിലൂടെ സാധാരണ മനുഷ്യരുടെ ജീവിതം ശക്തമായി അവതരിപ്പിച്ച കലാകാരനെയാണ് നഷ്ടമായതെന്ന് പറഞ്ഞു.</p>
<p>കോണ്&#x200d;ഗ്രസ് നേതാവ് സണ്ണി ജോസഫ് ഭാവനാസമ്പന്നമായ കഥാപാത്രങ്ങളുടെ സൃഷ്ടാവായിരുന്നു ശ്രീനിവാസനെന്ന് അനുസ്മരിച്ചു.<br />
സംവിധായകന്&#x200d; സത്യന്&#x200d; അന്തിക്കാട്, &#8221;ഇത്ര പെട്ടെന്ന് പോകുമെന്ന് കരുതിയില്ലെന്ന് പറഞ്ഞു.</p>
<p>മന്ത്രി കെ.ബി. ഗണേഷ് കുമാര്&#x200d; &#8221;മലയാളത്തിന്റെ മുഖശ്രീയായിരുന്ന ഹാസ്യശ്രീ മാഞ്ഞു; ഈ വിടവ് നികത്താനാവില്ല&#8221; എന്നും പറഞ്ഞു.</p>
<p>മലയാള സിനിമയെ ചിരിയിലൂടെയും ചിന്തയിലൂടെയും സമ്പന്നമാക്കിയ ശ്രീനിവാസന്റെ വിയോഗം സംസ്ഥാനമാകെ വലിയ ദുഃഖമായി മാറുകയാണ്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/irreparable-loss-chief-minister-among-others-condoles-srinivasans-demise-hhh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പ്രിയ സുഹൃത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നത്&#8217;; ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചിച്ച് രജിനികാന്ത്</title>
		<link>https://www.chandrikadaily.com/the-shocking-death-of-a-dear-friend-rajinikanth-condoles-srinivasans-demise.html</link>
					<comments>https://www.chandrikadaily.com/the-shocking-death-of-a-dear-friend-rajinikanth-condoles-srinivasans-demise.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 20 Dec 2025 07:15:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor rajanikanth]]></category>
		<category><![CDATA[actorsrinivasan]]></category>
		<category><![CDATA[mollywood]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369734</guid>

					<description><![CDATA[മൃതദേഹം ഉദയംപേരൂരിലെ വീട്ടിലേക്കു കൊണ്ടുപോകും]]></description>
										<content:encoded><![CDATA[<p>കൊച്ചി: ശ്രീനിവാസന്റെ വിയോഗത്തില്&#x200d; അനുശോചനം അറിയിച്ച് നടന്&#x200d; രജിനികാന്ത്. പ്രിയ സുഹൃത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നത്. അദ്ദേഹം മദ്രാസ് ഫിലിം യൂണിവേഴ്സിറ്റിയില്&#x200d; എന്റെ സഹപാഠിയായിരുന്നു. അതുല്യ നടനായ അദ്ദേഹം നല്ല മനുഷ്യനായിരുന്നുവെന്നും രജിനികാന്ത് പറഞ്ഞു. മുനപ് പലപ്പോഴും രജനീകാന്തിനൊപ്പമുള്ള ആ കാലത്തെക്കുറിച്ച് ശ്രീനിവാസന്&#x200d; മനസ് തുറന്നിട്ടുണ്ട്.</p>
<p>നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്&#x200d; ഇന്ന് രാവിലെയാണ് അന്തരിച്ചത്. രാവിലെ ശ്വാസം മുട്ടല്&#x200d; അനുഭവപ്പെട്ടത്തിനെ തുടര്&#x200d;ന്ന് ആശുപത്രിയില്&#x200d; എത്തിക്കുകയായിരുന്നു. 69 വയസ്സായിരുന്നു. നീണ്ട 48 വര്&#x200d;ഷത്തെ സിനിമാ ജീവിതത്തില്&#x200d; സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്&#x200d;.</p>
<p>കണ്ടനാടുള്ള വീട്ടുവളപ്പില്&#x200d; നാളെ രാവിലെ 10 മണിക്കായിരിക്കും സംസ്‌കാരമെന്ന് സംവിധായകന്&#x200d; രഞ്ജി പണിക്കര്&#x200d; മാധ്യമങ്ങളോട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 1 മണിമുതല്&#x200d; 3 വരെ എറണാകുളം ടൗണ്&#x200d;ഹാളില്&#x200d; പൊതുദര്&#x200d;ശനത്തിന് വെക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-shocking-death-of-a-dear-friend-rajinikanth-condoles-srinivasans-demise.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; ഒരു മണി മുതല്‍ മൂന്ന് മണിവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ</title>
		<link>https://www.chandrikadaily.com/srinis-body-was-brought-home-public-viewing-at-the-town-hall-from-1-to-3-p-m-burial-is-tomorrow.html</link>
					<comments>https://www.chandrikadaily.com/srinis-body-was-brought-home-public-viewing-at-the-town-hall-from-1-to-3-p-m-burial-is-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 20 Dec 2025 06:59:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actorsrinivasan]]></category>
		<category><![CDATA[filmnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369730</guid>

					<description><![CDATA[സംസ്‌കാരം നാളെ തൃപ്പൂണിത്തുറയിലെ വീട്ടുവളപ്പിലാണ് നടക്കുക.]]></description>
										<content:encoded><![CDATA[<p>കൊച്ചി: മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സിനിമയെ ജീവിതത്തോട് ചേര്&#x200d;ത്തുനിര്&#x200d;ത്തിയ അപൂര്&#x200d;വ കലാകാരനായിരുന്നു ശ്രീനിവാസന്&#x200d;.</p>
<p>ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ആരോഗ്യനില മോശമായത്. തുടര്&#x200d;ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചെങ്കിലും ഉടന്&#x200d; തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തുമ്പോള്&#x200d; ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.</p>
<p>മൃതദേഹം ഉദയംപേരൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് എറണാകുളം ടൗണ്&#x200d; ഹാളില്&#x200d; പൊതുദര്&#x200d;ശനം നടക്കും. സംസ്‌കാരം നാളെ തൃപ്പൂണിത്തുറയിലെ വീട്ടുവളപ്പിലാണ് നടക്കുക.</p>
<p>മരണവിവരം അറിഞ്ഞതോടെ സിനിമ, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ നിരവധി പേര്&#x200d; ആശുപത്രിയിലെത്തി. മൂത്തമകന്&#x200d; വിനീത് ശ്രീനിവാസന്&#x200d; ആശുപത്രിയിലെത്തി. തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്&#x200d;, നടി സരയു, നിര്&#x200d;മാതാവ് ആന്റോ ജോസഫ്, കെ. ബാബു എംഎല്&#x200d;എ എന്നിവരും ആശുപത്രിയിലെത്തി. മുഖ്യമന്ത്രിയും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും കൊച്ചിയില്&#x200d; എത്തിയിട്ടുണ്ടെന്നും ഇരുവരും ശ്രീനിവാസന് ആദരാഞ്ജലി അര്&#x200d;പ്പിക്കുമെന്നും അറിയിച്ചു.</p>
<p>സിനിമയിലും ജീവിതത്തിലും വ്യത്യസ്തത കാത്തുസൂക്ഷിച്ചയാളായിരുന്നു ശ്രീനിവാസനെന്ന് മോഹന്&#x200d;ലാല്&#x200d; പറഞ്ഞു. എല്ലാവരുമായും പ്രത്യേക സൗഹൃദം നിലനിര്&#x200d;ത്തിയിരുന്ന അദ്ദേഹം ജീവിതത്തില്&#x200d; എന്നും ഹാസ്യം കൈവിടാത്ത വ്യക്തിയായിരുന്നു. &#8221;ഒരുപാട് അസുഖങ്ങളുടെ പിടിയിലായിരുന്നെങ്കിലും കുടുംബത്തോടും സുഹൃത്തുകളോടും നല്ല ബന്ധം അദ്ദേഹം എന്നും സൂക്ഷിച്ചു. എത്രയോ വര്&#x200d;ഷത്തെ ജീവിതയാത്രയില്&#x200d; ഒപ്പമുണ്ടായിരുന്ന ആളാണ്. അദ്ദേഹത്തിന്റെ വിയോഗം തീരാത്ത ദുഃഖമാണ് നല്&#x200d;കുന്നത്,&#8221; മോഹന്&#x200d;ലാല്&#x200d; പറഞ്ഞു. അടുത്തകാലത്ത് അമൃത ആശുപത്രിയില്&#x200d; പോയിരുന്നെങ്കിലും കാണാന്&#x200d; കഴിയാത്തതില്&#x200d; വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ഒരുപാട് വൈകാരിക മുഹൂര്&#x200d;ത്തങ്ങളിലൂടെ ഒരുമിച്ച് കടന്നുപോയ അനുഭവങ്ങളാണ് ശ്രീനിവാസനുമായുള്ള ബന്ധമെന്നും, സിനിമയിലെ സഹപ്രവര്&#x200d;ത്തകന്&#x200d; എന്നതിലുപരി അദ്ദേഹത്തിന്റെ കുടുംബവുമായും ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നുവെന്നും മോഹന്&#x200d;ലാല്&#x200d; പറഞ്ഞു. സമൂഹത്തിലെ വിരോധാഭാസങ്ങളും സാമൂഹിക സാഹചര്യങ്ങളും വിമര്&#x200d;ശിച്ചുകൊണ്ട് തമാശയുടെ രൂപത്തില്&#x200d; പ്രധാനപ്പെട്ട സന്ദേശങ്ങള്&#x200d; ജനങ്ങളിലേക്കെത്തിക്കാന്&#x200d; ഒന്നിച്ച് സാധിച്ചുവെന്നും, അതില്&#x200d; അങ്ങേയറ്റം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>മലയാള സിനിമയ്ക്ക് ചിരിയുടെയും ചിന്തയുടെയും സമൃദ്ധമായ പൈതൃകം സമ്മാനിച്ച ശ്രീനിവാസന്റെ വിയോഗം മലയാളികള്&#x200d;ക്കെല്ലാം തീരാനഷ്ടമായി മാറുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/srinis-body-was-brought-home-public-viewing-at-the-town-hall-from-1-to-3-p-m-burial-is-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;തൊട്ടതെല്ലാം പൊന്നാക്കിയ ബഹുമുഖ പ്രതിഭ&#8217;: ശ്രീനിവാസന്റെ നിര്യാണത്തില്‍ വി.ഡി. സതീശന്‍</title>
		<link>https://www.chandrikadaily.com/multi-faceted-genius-who-touched-everything-gilded-srinivasans-demise-v-d-satishan.html</link>
					<comments>https://www.chandrikadaily.com/multi-faceted-genius-who-touched-everything-gilded-srinivasans-demise-v-d-satishan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 20 Dec 2025 05:46:56 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actorsrinivasan]]></category>
		<category><![CDATA[film]]></category>
		<category><![CDATA[vdsateesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369715</guid>

					<description><![CDATA[വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ ജീവിതവും ചെറിയ ലോകത്തെ വലിയ മനുഷ്യരുടെ ജീവിതവും അസാധാരണമായ ശൈലിയില്‍ പകര്‍ത്തി എഴുതിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസനെന്ന് അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തില്&#x200d; അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്&#x200d;. വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ ജീവിതവും ചെറിയ ലോകത്തെ വലിയ മനുഷ്യരുടെ ജീവിതവും അസാധാരണമായ ശൈലിയില്&#x200d; പകര്&#x200d;ത്തി എഴുതിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസനെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>മലയാള സിനിമയില്&#x200d; തൊട്ടതെല്ലാം പൊന്നാക്കിയ ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനിവാസന്&#x200d;. അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതം മറ്റാര്&#x200d;ക്കും എത്തിപ്പിടിക്കാന്&#x200d; കഴിയാത്ത നേട്ടങ്ങളോടെയാണ് അവസാനിക്കുന്നതെന്നും, അതാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ ആഴവും അഭിനയത്തിന്റെ പരപ്പും തെളിയിക്കുന്നതെന്നും വി.ഡി. സതീശന്&#x200d; അഭിപ്രായപ്പെട്ടു.</p>
<p>പ്രിയദര്&#x200d;ശന്&#x200d; സംവിധാനം ചെയ്ത ചതിയാണ് തന്നെ തിരക്കഥാകൃത്താക്കിയതെന്ന് ശ്രീനിവാസന്&#x200d; പതിവ് ശൈലിയില്&#x200d; സരസമായി പറഞ്ഞിരുന്നുവെങ്കിലും, അത് മലയാള സിനിമയുടെ ഭാഗ്യമായിരുന്നെന്ന് കാലം തെളിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഊതി കാച്ചിയെടുത്ത പൊന്നുപോലെ ശ്രീനിവാസന്&#x200d; എഴുതിയതും അഭിനയിച്ച് ഫലിപ്പിച്ചതുമായ കഥാപാത്രങ്ങള്&#x200d; മലയാളി സമൂഹത്തോട് ചേര്&#x200d;ന്ന് നില്&#x200d;ക്കുന്നവരായിരുന്നു. അതുവരെ നിലനിന്നിരുന്ന നായക സങ്കല്&#x200d;പ്പത്തെ പൊളിച്ചെഴുതിയ കഥാപാത്രങ്ങളായതിനാലാണ് അവ കാലാതിവര്&#x200d;ത്തികളായതെന്നും, തലയണമന്ത്രം, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ ചിത്രങ്ങള്&#x200d; ക്ലാസിക്കുകളായി മാറിയതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>അസാധാരണ മനക്കരുത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതീകമായിരുന്നു ശ്രീനിവാസന്&#x200d;. ഒരു ശരാശരി മലയാളിയുടെ ജീവിതത്തിന്റെ വിവിധ തലങ്ങള്&#x200d; ഹൃദയസ്പര്&#x200d;ശിയായി അദ്ദേഹം എഴുതുകയും അഭിനയിച്ച് ഫലിപ്പിക്കുകയും ചെയ്തു. പ്രണയവും വിരഹവും നിസഹായതയും സൗഹൃദവും നിശിതമായ ആക്ഷേപഹാസ്യവും അപ്രിയ സത്യങ്ങളും നിറഞ്ഞ അദ്ദേഹത്തിന്റെ സൃഷ്ടികള്&#x200d; കേരള സമൂഹത്തിന് വലിയ സന്ദേശങ്ങളാണ് നല്&#x200d;കിയതെന്നും വി.ഡി. സതീശന്&#x200d; പറഞ്ഞു.</p>
<p>&#8221;ശ്രീനിവാസന്&#x200d; എഴുതിയതും പറഞ്ഞതും തിരശീലയില്&#x200d; കാണിച്ചതും ഒരു ദിവസം ഒരിക്കലെങ്കിലും ഓര്&#x200d;ക്കാത്ത മലയാളിയുണ്ടാകില്ല. ദേശപ്രായജാതിമതരാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും സ്പര്&#x200d;ശിച്ച പ്രതിഭയായിരുന്നു അദ്ദേഹം. എറണാകുളത്ത് മടങ്ങിയെത്തുമ്പോള്&#x200d; നേരില്&#x200d; കാണണമെന്ന് കരുതിയതാണ്. അതിന് കാത്തുനില്&#x200d;ക്കാതെ ശ്രീനിയേട്ടന്&#x200d; പോയി,&#8221; അദ്ദേഹം അനുശോചന സന്ദേശത്തില്&#x200d; പറഞ്ഞു.</p>
<p>നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്&#x200d; ഇന്ന് രാവിലെയാണ് അന്തരിച്ചത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്&#x200d; വെച്ചായിരുന്നു അന്ത്യം. അസുഖം മൂര്&#x200d;ഛിച്ചതിനെ തുടര്&#x200d;ന്ന് രാവിലെ ആശുപത്രിയില്&#x200d; എത്തിക്കുകയായിരുന്നു. കണ്ണൂര്&#x200d; സ്വദേശിയായ ശ്രീനിവാസന്&#x200d; കൊച്ചി ഉദയംപേരൂരിലായിരുന്നു താമസം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/multi-faceted-genius-who-touched-everything-gilded-srinivasans-demise-v-d-satishan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
