<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>actorvijay &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/actorvijay/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 03 Oct 2025 09:47:10 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>actorvijay &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിജയ് കരൂരിലേക്ക്;  മുന്നൊരുക്കങ്ങള്‍ നടത്താന്‍ നിര്‍ദേശം</title>
		<link>https://www.chandrikadaily.com/vvijay-to-karur-advaance-preepaarations-ordered.html</link>
					<comments>https://www.chandrikadaily.com/vvijay-to-karur-advaance-preepaarations-ordered.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 03 Oct 2025 09:35:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actorvijay]]></category>
		<category><![CDATA[KARUR]]></category>
		<category><![CDATA[VIJAY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356683</guid>

					<description><![CDATA[20 അംഗ സംഘം നേതൃത്വം വഹിക്കും.]]></description>
										<content:encoded><![CDATA[<p>പാര്&#x200d;ട്ടി നേതാവായ വിജയ് ഉടന്&#x200d; കരൂരിലേക്ക് പോകുമെന്ന് അറിയിച്ചു. സ്ഥലത്തെ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് മുന്നൊരുക്കങ്ങള്&#x200d; നടത്താന്&#x200d; പാര്&#x200d;ട്ടി അംഗങ്ങള്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്. 20 അംഗ സംഘം നേതൃത്വം വഹിക്കും. എന്&#x200d;. ആനന്ദ് ഉള്&#x200d;പ്പെടെയുള്ള നേതാക്കള്&#x200d; ഒളിവിലാണ്, എന്നതിനാലാണ് പ്രത്യേക സംഘം നിയോഗിച്ചത്. പാര്&#x200d;ട്ടി പ്രവര്&#x200d;ത്തനങ്ങള്&#x200d; ഊര്&#x200d;ജിതമായി തുടരണമെന്നും നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്.</p>
<p>അതേസമയം, കരൂര്&#x200d; ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട ദേശീയ മക്കള്&#x200d; ശക്തി കക്ഷി ഉള്&#x200d;പ്പെടെയുള്ള ഹര്&#x200d;ജികള്&#x200d; മദ്രാസ് ഹൈക്കോടതി തള്ളി. അന്വേഷണം ആരംഭിച്ച ഉടന്&#x200d; എങ്ങനെ സിബിഐക്ക് കൈമാറുമെന്നും കോടതിയെ രാഷ്ട്രീയപ്പോരിനുള്ള വേദിയാക്കരുതെന്നും ഹൈക്കോടതി മധുരൈ ബെഞ്ച് പറഞ്ഞു. </p>
<p>ഹര്&#x200d;ത്താല്&#x200d;, റോഡ് റാലി പോലുള്ള പൊതുയോഗങ്ങളോ കോടതി ഉത്തരവ് വരെ നടത്തരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. സര്&#x200d;ക്കാര്&#x200d; രണ്ടാഴ്ചക്കുള്ളില്&#x200d; നിയമാവലി തയ്യാറാക്കണമെന്നും, അതുവരെ ഇത്തരം പരിപാടികള്&#x200d; നടത്തുന്നത് നിരോധിച്ചിരിക്കണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vvijay-to-karur-advaance-preepaarations-ordered.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരൂര്‍ ദുരന്തം; എന്നെ ലക്ഷ്യമിട്ടോളൂ, പ്രവര്‍ത്തകരെ വെറുതെ വിടൂ; വിജയ്</title>
		<link>https://www.chandrikadaily.com/karur-disaster-target-me-leave-the-workers-alone-vijay.html</link>
					<comments>https://www.chandrikadaily.com/karur-disaster-target-me-leave-the-workers-alone-vijay.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 30 Sep 2025 12:06:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actorvijay]]></category>
		<category><![CDATA[Karur Disaster]]></category>
		<category><![CDATA[news]]></category>
		<category><![CDATA[tvk]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356277</guid>

					<description><![CDATA[മനസില്‍ വേദന മാത്രമെന്നും ഇത്രയും വേദന മുന്‍പുണ്ടായിട്ടില്ലെന്നും അപകടത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും വിജയ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കരൂര്&#x200d; ദുരന്തത്തിന് ശേഷം മൗനം വെടിഞ്ഞ് പ്രതികരണവുമായി ടിവികെ അധ്യക്ഷന്&#x200d; വിജയ്. മനസില്&#x200d; വേദന മാത്രമെന്നും ഇത്രയും വേദന മുന്&#x200d;പുണ്ടായിട്ടില്ലെന്നും അപകടത്തിന് പിന്നില്&#x200d; ഗൂഡാലോചനയുണ്ടെന്നും വിജയ് പറഞ്ഞു.</p>
<p>കുറ്റമെല്ലാം തന്റെ മേലില്&#x200d; ആരോപിക്കാമെന്നും പ്രവര്&#x200d;ത്തകരെ വെറുതെ വിടണമെന്നും വീഡിയോ സന്ദേശത്തില്&#x200d; വിജയ് കൂട്ടിച്ചേര്&#x200d;ത്തു. &#8216;സംഭവിക്കാന്&#x200d; പാടില്ലാത്തതാണ് നടന്നത്. ഞാനും മനുഷ്യനാണ്. ഇത്രയും ആളുകള്&#x200d;ക്ക് ദുരിതം ബാധിക്കുമ്പോള്&#x200d; എങ്ങനെയാണ് എനിക്ക് നാടുവിട്ട് വരാനാവുക. ചില പ്രത്യേക സാഹചര്യങ്ങള്&#x200d; ഒഴിവാക്കാന്&#x200d; വേണ്ടിയാണ് അവിടേക്ക് വരാതിരുന്നത്. പരിക്ക് പറ്റിയവരെ എത്രയും വേഗം കാണും. വേദനയില്&#x200d; കൂടെ നിന്ന എല്ലാവര്&#x200d;ക്കും നന്ദി. നേതാക്കള്&#x200d;ക്കും രാഷ്ട്രീയ പ്രവര്&#x200d;ത്തകര്&#x200d;ക്കും എല്ലാം നന്ദി. അഞ്ച് ജില്ലകളില്&#x200d; ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. കരൂരില്&#x200d; മാത്രം എന്തുകൊണ്ട് ഇത് സംഭവിച്ചു?. പൊതുജനങ്ങള്&#x200d;ക്ക് എല്ലാ സത്യവും മനസിലാകും. ജനങ്ങള്&#x200d; എല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ജനങ്ങള്&#x200d; സത്യം വിളിച്ചു പറയുമ്പോള്&#x200d; ദൈവം ഇറങ്ങി വന്ന് സത്യം വിളിച്ചു പറയുന്നതുപോലെ തോന്നി. തെറ്റൊന്നും ചെയ്തിട്ടില്ല. എന്നിട്ടും പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d;ക്കും സമൂഹമാധ്യമങ്ങളില്&#x200d; സംസാരിച്ചവര്&#x200d;ക്കുമെതിരെ കേസെടുത്തു&#8217;.- വിജയ് പറഞ്ഞു</p>
<p>സംഭവത്തില്&#x200d; കരൂര്&#x200d; ജുഡീഷ്യല്&#x200d; മജിസ്‌ട്രേറ്റ് കോടതി ടിവികെ നേതാക്കളെ 15 ദിവസത്തേക്ക് റിമാന്&#x200d;ഡ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള ടിവികെ സംസ്ഥാന ജനറല്&#x200d; സെക്രട്ടറിയുള്&#x200d;പ്പെടെയുള്ള നേതാക്കള്&#x200d;ക്കായി പൊലീസ് അന്വേഷണം ഊര്&#x200d;ജിതമാക്കിയിട്ടുണ്ട്. തങ്ങള്&#x200d; പൊലീസിനോട് കാര്യങ്ങളെല്ലാം വിശദീകരിച്ചതാണെന്നും എന്നാല്&#x200d; വേണ്ട സുരക്ഷയൊരുക്കിയില്ലെന്നും ടിവികെ നേതാക്കള്&#x200d; കോടതിയില്&#x200d; പറഞ്ഞു. എന്നാല്&#x200d; പൊലീസ് നല്&#x200d;കിയ 11 നിര്&#x200d;ദേശങ്ങള്&#x200d; ടിവികെ പാലിച്ചില്ലെന്നാണ് പ്രോസിക്യൂഷന്&#x200d; വാദിച്ചത്.</p>
<p>മനഃപൂര്&#x200d;വമല്ലാത്ത നരഹത്യ ഉള്&#x200d;പ്പെടെയുള്ള കേസുകള്&#x200d; ചേര്&#x200d;ത്താണ് നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒളിവിലുള്ള നേതാക്കള്&#x200d;ക്കായി തിരച്ചിയില്&#x200d; പ്രത്യേക അന്വേഷണ സംഘം തിരച്ചില്&#x200d; നടത്തിയിരുന്നു. ഡിഎംകെ നേതാക്കള്&#x200d; അട്ടിമറി നടത്തിയെന്ന ആരോപണവും ടിവികെ ഉന്നയിക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karur-disaster-target-me-leave-the-workers-alone-vijay.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരൂര്‍ ദുരന്തം: വിജയിക്കെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണം</title>
		<link>https://www.chandrikadaily.com/karur-tragedy-serious-allegations-in-fir-against-vijayar.html</link>
					<comments>https://www.chandrikadaily.com/karur-tragedy-serious-allegations-in-fir-against-vijayar.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 29 Sep 2025 09:50:52 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actorvijay]]></category>
		<category><![CDATA[Karur tragedy]]></category>
		<category><![CDATA[thamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356079</guid>

					<description><![CDATA[11 പേരുടെ മരണം സ്ഥിരീകരിച്ചശേഷമാണ് രാത്രി 9 മണിയോടെ കേസ് രജിസ്റ്റര്‍ ചെയ്തത്]]></description>
										<content:encoded><![CDATA[<p>ചെന്നൈ: കരൂരില്&#x200d; ടിവികെ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് പാര്&#x200d;ട്ടി അധ്യക്ഷനും നടനുമായ വിജയിനെതിരെ എഫ്ഐആറില്&#x200d; ഗുരുതര ആക്ഷേപം ഉയര്&#x200d;ന്നു. പരിപാടിക്ക് നിശ്ചിത സമയപരിധിയോടെ അനുമതി നല്&#x200d;കിയിരുന്നുവെങ്കിലും, വിജയ് മനഃപൂര്&#x200d;വം നാലു മണിക്കൂറോളം വൈകിയെന്നും, അനുവാദമില്ലാതെ റോഡ് ഷോ നടത്തിയെന്നും എഫ്ഐആറില്&#x200d; പറയുന്നു.</p>
<p>11 പേരുടെ മരണം സ്ഥിരീകരിച്ചശേഷമാണ് രാത്രി 9 മണിയോടെ കേസ് രജിസ്റ്റര്&#x200d; ചെയ്തത്. വിജയ് കരൂരില്&#x200d; ശക്തി പ്രകടനം ലക്ഷ്യമിട്ട് ആള്&#x200d;ക്കൂട്ടം കൂടുതലായി എത്തിക്കുന്നതിനായി വൈകിയെത്തിയെന്നും, ഇടയ്ക്കിടെ റോഡിലിറങ്ങി സ്വീകരണം ഏറ്റുവാങ്ങിയതും പ്രശ്‌നം രൂക്ഷമാക്കിയതാണെന്നും രേഖപ്പെടുത്തുന്നു.</p>
<p>പോലീസ് ഡിഎസ്പി തമിഴക വെട്രി പരിപാടി ഇനി വൈകരുതെന്നും, അനുമതിയില്ലാതെ റോഡിലിറങ്ങുന്നത് അപകടകാരിയാണെന്നും മുന്നറിയിപ്പ് നല്&#x200d;കിയിരുന്നുവെങ്കിലും അത് പാലിച്ചില്ലെന്നാണ് ആരോപണം. മുന്നറിയിപ്പുകള്&#x200d; അവഗണിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് എഫ്ഐആറില്&#x200d; പറയുന്നു.</p>
<p>എങ്കിലും വിജയിന്റെ പേര് പ്രതിപ്പട്ടികയില്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടില്ല. വിജയിനെ നേരിട്ട് പ്രതി ചേര്&#x200d;ക്കുന്നത് രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന വിലയിരുത്തലാണ് കാരണം.</p>
<p>അതേസമയം, ദുരന്തത്തില്&#x200d; ഗൂഢാലോചന ഉണ്ടായതായി ആരോപിച്ച്, സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഡിഎംകെ നേതാവും മന്ത്രിയുമായ സെന്തില്&#x200d; ബാലാജി അടക്കമുള്ളവര്&#x200d; ആസൂത്രണം ചെയ്തതാണ് ദുരന്തത്തിന് കാരണമായതെന്ന് ടിവികെയുടെ സത്യവാങ്മൂലത്തില്&#x200d; പറയുന്നു.</p>
<p>ദുരന്തത്തില്&#x200d; 41 പേര്&#x200d; മരിച്ചതായും, നിരവധി പേര്&#x200d; ഗുരുതരമായി പരിക്കേറ്റിരിക്കുകയാണെന്നും റിപ്പോര്&#x200d;ട്ടുണ്ട്. നിലവില്&#x200d; ടിവികെ ജനറല്&#x200d; സെക്രട്ടറി എന്&#x200d; ആനന്ദന്&#x200d;, ജില്ലാ ഭാരവാഹികളായ മതിയഴകന്&#x200d; ഉള്&#x200d;പ്പെടെയുള്ളവര്&#x200d;ക്കെതിരെയാണ് കേസ് രജിസ്റ്റര്&#x200d; ചെയ്തിരിക്കുന്നത്.</p>
<p>കരൂരിലേക്ക് പോകാന്&#x200d; വിജയ് അനുമതി തേടിയെങ്കിലും പൊലീസ് നിരസിച്ചു. ഇതിനെതിരെ ഹൈക്കോടതിയെ വിജയ് സമീപിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karur-tragedy-serious-allegations-in-fir-against-vijayar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരൂര്‍ ദുരന്തം; ചികിത്സയിലിരുന്ന ഒരാള്‍കൂടി മരിച്ചു; മരണസംഖ്യ 41 ആയി</title>
		<link>https://www.chandrikadaily.com/1karur-disaster-another-person-who-was-under-treatment-died.html</link>
					<comments>https://www.chandrikadaily.com/1karur-disaster-another-person-who-was-under-treatment-died.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 29 Sep 2025 02:50:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[actorvijay]]></category>
		<category><![CDATA[KARUR]]></category>
		<category><![CDATA[karurtragedy]]></category>
		<category><![CDATA[news]]></category>
		<category><![CDATA[tvk]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355952</guid>

					<description><![CDATA[ചികിത്സയിലിരുന്ന 65കാരി സുഗുണ ആണ് മരിച്ചത്.]]></description>
										<content:encoded><![CDATA[<p>കരൂര്&#x200d; ദുരന്തത്തില്&#x200d; മരണസംഖ്യ 41 ആയി. ചികിത്സയിലിരുന്ന 65കാരി സുഗുണ ആണ് മരിച്ചത്. സംഭവത്തില്&#x200d; ഗൂഢാലോചന അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ട് ടി.വി.കെ നല്&#x200d;കിയ ഹരജി ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും.</p>
<p>ദുരന്തം സ്വതന്ത്ര ഏജന്&#x200d;സി അന്വേഷിക്കണമെന്നും സിസിടിവി ദൃശ്യങ്ങള്&#x200d; നല്&#x200d;കണമെന്നുമാണ് ഹരജിയിലെ ആവശ്യം. &#8217;12 മണിക്ക് വിജയ് കരൂറില്&#x200d; എത്തുമെന്നാണ് തമിഴക വെട്രി കഴകം സോഷ്യല്&#x200d;മീഡിയയിലൂടെ അറിയിച്ചിരുന്നത്. ഉച്ചകഴിഞ്ഞ് മൂന്ന് മുതല്&#x200d; രാത്രി 10 വരെയായിരുന്നു പരിപാടിക്ക് അനുമതി തേടിയിരുന്നത്. രാവിലെ 11 മണി മുതല്&#x200d; പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ആളുകളുടെ ഒഴുക്ക് തുടങ്ങി. 12 മണിക്ക് വരുമെന്ന് പറഞ്ഞിരുന്ന വിജയ് എത്തിയത് രാത്രി 7.40നാണ്. അതുവരെ, പൊരിവെയിലത്ത് നിന്ന ആളുകള്&#x200d;ക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിച്ചിരുന്നില്ല&#8217;- ഡിജിപി പറഞ്ഞു.</p>
<p>വിജയ്‌യുടെ ചെന്നൈ നീലാങ്കരയിലെ വസതിയില്&#x200d; പൊലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. വിജയക്കെതിരെ തിടുക്കപ്പെട്ട് നടപടി വേണ്ടെന്നാണ് സര്&#x200d;ക്കാര്&#x200d; നിലപാട്. ശനിയാഴ്ച രാത്രിയാണ് കരൂറിലെ വേലുസ്വാമിപുരത്ത് രാജ്യത്തെയാകെ ഞെട്ടിച്ച ദുരന്തമുണ്ടായത്. കുട്ടികളും സ്ത്രീകളുമടക്കം 27,000 പേരായിരുന്നു ഒത്തുകൂടിയിരുന്നത്. ടിവികെ പ്രചാരണറാലിയിലേക്ക് വിജയ് ഏറെ വൈകിയെത്തിയതാണ് അപകടത്തിന്റെ പ്രധാന കാരണമെന്ന് ഡിജിപി ജി. വെങ്കിട്ടരാമന്&#x200d; ആരോപിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1karur-disaster-another-person-who-was-under-treatment-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിളിച്ചുവരുത്തിയ വിന</title>
		<link>https://www.chandrikadaily.com/actor-vijays-tour-in-karur.html</link>
					<comments>https://www.chandrikadaily.com/actor-vijays-tour-in-karur.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 29 Sep 2025 01:52:26 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[actorvijay]]></category>
		<category><![CDATA[deathtoll]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[latest]]></category>
		<category><![CDATA[news]]></category>
		<category><![CDATA[tvk]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355944</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>തമിഴ്‌നാട്ടിലെ കരൂരില്&#x200d; നടന്&#x200d; വിജയ്‌യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്&#x200d;പ്പെടെ നാല്&#x200d;പ്പത് പേരുടെ ജീവന്&#x200d; നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്&#x200d;കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്&#x200d;ദേശങ്ങളെല്ലാം കാറ്റില്&#x200d;പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്&#x200d;ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന്&#x200d; വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്&#x200d; നിന്ന് ഒഴിഞ്ഞുമാറാന്&#x200d; ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്&#x200d; കത്തിനില്&#x200d;ക്കുമ്പോള്&#x200d; തന്നെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്&#x200d; തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്&#x200d;ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്‌യുടെ യാത്രയില്&#x200d; ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്&#x200d; നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്&#x200d; എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.</p>
<p>ഈ മാസം 13 നാണ് വിജയ്‌യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്&#x200d; വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്&#x200d; 1.45 ഓടെ വിജയ് കരൂരില്&#x200d; എത്തുമെന്നാണ് അറിയിച്ചത് എന്നാല്&#x200d; അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്&#x200d; സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്&#x200d; പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര്&#x200d; മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്&#x200d; പ്രതീക്ഷകള്&#x200d; തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്&#x200d; കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്&#x200d;ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്&#x200d; തളര്&#x200d;ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്&#x200d; നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്&#x200d; എത്താന്&#x200d; ശ്രമിച്ചതോടെ തിര ക്കില്&#x200d;പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്&#x200d; നിന്ന് വിജയ് വെള്ളക്കുപ്പികള്&#x200d; ജനങ്ങള്&#x200d;ക്ക് എറിഞ്ഞു നല്&#x200d;കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്&#x200d;ക്കായി ആളുകള്&#x200d; തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്&#x200d;ട്ടുകളുണ്ട്.</p>
<p>അപകടമുണ്ടായതിന് പിന്നാലെ കാരവനില്&#x200d; കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്&#x200d; തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്&#x200d;ക്ക് മുഖം നല്&#x200d;കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്‌സില്&#x200d; താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്&#x200d; സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്&#x200d; കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്&#x200d;ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്&#x200d; സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്&#x200d;കുന്നതെന്ന ചോദ്യം തമിഴ്‌നാട്ടില്&#x200d; വ്യാപകമായി ഉയരുകയാണ്.</p>
<p>രാജ്യത്ത് ആള്&#x200d;ക്കൂട്ട ദുരന്തങ്ങള്&#x200d; അടിക്കടി ആവര്&#x200d;ത്തിക്കപ്പെടുകയാണ്. മാസങ്ങള്&#x200d;ക്ക് മുമ്പ് ജൂണ്&#x200d; നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്&#x200d;ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്&#x200d; കിരീടം സ്വന്തമാക്കിയതിലുള്ള റോയല്&#x200d; ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്&#x200d; കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന്&#x200d; വെടിഞ്ഞത്. ന്യൂഡല്&#x200d;ഹി റെയില്&#x200d;വേ സ്‌റ്റേഷനിലുണ്ടായ തിരക്കില്&#x200d; 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന്&#x200d; നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്&#x200d; തരങ്കംതീര്&#x200d;ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്‌കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്&#x200d; പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്&#x200d;ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്&#x200d; നല്&#x200d;കുന്നു പാഠം</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actor-vijays-tour-in-karur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ലിയോ&#8217; ക്ക് പ്രത്യേക പ്രദർശനം അനുവദിക്കാന്&#x200d; സാധിക്കില്ലെന്ന്  സര്&#x200d;ക്കാര്&#x200d;.; തമിഴ്&#x200d;നാട്ടിൽ ആദ്യ ഷോ 9 മണിക്ക് തന്നെ</title>
		<link>https://www.chandrikadaily.com/vijays-leo-release-kerala-tamilnad.html</link>
					<comments>https://www.chandrikadaily.com/vijays-leo-release-kerala-tamilnad.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 18 Oct 2023 05:21:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actorvijay]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279711</guid>

					<description><![CDATA[നിലവില്&#x200d; തമിഴ്നാട്ടില്&#x200d; വിജയ് ചിത്രം ലിയോയുടെ ആദ്യ ഷോ സമയം രാവിലെ 9 മണി ആയിരിക്കും.നാളെ റിലീസ് ചെയ്യുന്ന ചിത്രം കേരളത്തില്&#x200d; പുലര്&#x200d;ച്ചെ നാല് മണിക്ക് പ്രദര്&#x200d;ശനം ആരംഭിക്കും.]]></description>
										<content:encoded><![CDATA[<p>വിജയുടെ പുതിയ ചിത്രം ലിയോ ക്ക് പ്രത്യേക പ്രദർശനം അനുവദിക്കാന്&#x200d; സാധിക്കില്ലെന്ന് വ്യക്തമാക്കി തമിഴ്നാട് സര്&#x200d;ക്കാര്&#x200d;. നിർമാതാക്കളായ സെവന്&#x200d;ത് സ്ക്രീന്&#x200d; സ്റ്റുഡിയോയുടെ ആവശ്യം തമിഴ്നാട് സർക്കാർ തള്ളി.തമിഴ്&#x200d;നാട്ടിലും പുലര്&#x200d;ച്ചെ നാലിന് വിജയ് ചിത്രം പ്രദര്&#x200d;ശിപ്പിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നിര്&#x200d;മാതാവ് എസ് എസ് ലളിത് കുമാര്&#x200d; തിങ്കളാഴ്ച ചെന്നൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്&#x200d; രാവിലെ നാലുമണി ഷോ എന്ന നിര്&#x200d;മ്മാതാവിന്&#x200d;റെ ആവശ്യത്തെ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. എന്നാല്&#x200d; ചിത്രത്തിന് രാവിലെ 7 മണി ഷോ അനുവദിക്കുന്ന കാര്യം പരിഗണിക്കാന്&#x200d; തമിഴ്നാട് സര്&#x200d;ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. അതിലാണ് സര്&#x200d;ക്കാര്&#x200d; ഇപ്പോള്&#x200d; മറുപടി നല്&#x200d;കിയത്.</p>
<p>തീരുമാനം ഡിജിപിയുടെ അഭിപ്രായം പരിഗണിച്ചെന്നാണ് തമിഴ്നാട് സര്&#x200d;ക്കാര്&#x200d; വൃത്തങ്ങള്&#x200d; പറയുന്നത്. 7 മണി ഷോ സ്കൂൾ സമയത്ത് ഗതാഗത കുരുക്കുണ്ടാകുമെന്ന് ഡിജിപി സര്&#x200d;ക്കാറിനെ അറിയിച്ചു.ഈ ഷോയ്ക്കായി രാവിലെ 5 മുതൽ സുരക്ഷ ഒരുക്കേണ്ടി വരുമെന്നും ഡിജിപി വ്യക്തമാക്കിയതോടെയാണ് സര്&#x200d;ക്കാര്&#x200d; ഈ തീരുമാനത്തിലേക്ക് എത്തിയത്. നിലവില്&#x200d; തമിഴ്നാട്ടില്&#x200d; വിജയ് ചിത്രം ലിയോയുടെ ആദ്യ ഷോ സമയം രാവിലെ 9 മണി ആയിരിക്കും.നാളെ റിലീസ് ചെയ്യുന്ന ചിത്രം കേരളത്തില്&#x200d; പുലര്&#x200d;ച്ചെ നാല് മണിക്ക് പ്രദര്&#x200d;ശനം ആരംഭിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vijays-leo-release-kerala-tamilnad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തിലേതുപോലെ തമിഴ്നാട്ടിലും പുലര്&#x200d;ച്ചെ നാലിന് ലിയോ പ്രദര്&#x200d;ശിപ്പിക്കണം; നിർമാതാവിന്റെ ആവശ്യം കോടതി തള്ളി</title>
		<link>https://www.chandrikadaily.com/leo-vijayfilm-first-fa-show-tamilnad.html</link>
					<comments>https://www.chandrikadaily.com/leo-vijayfilm-first-fa-show-tamilnad.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 17 Oct 2023 11:23:51 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actorvijay]]></category>
		<category><![CDATA[liofilm]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279635</guid>

					<description><![CDATA[അതേ സമയം ഇന്ന് വൈകീട്ട് എസ് എസ് ലളിത് കുമാറും, തീയറ്റര്&#x200d; ഓണേഴ്സ് അസോസിയേഷന്&#x200d; ഭാരവാഹികളും തമിഴ്നാട് സര്&#x200d;ക്കാര്&#x200d; വൃത്തങ്ങളുമായി കൂടികാഴ്ച നടത്തും എന്നാണ് വിവരം. ഇതിന്&#x200d;റെ അടിസ്ഥാനത്തിലായിരിക്കും സര്&#x200d;ക്കാര്&#x200d; നാളെ കോടതിയില്&#x200d; മറുപടി നല്&#x200d;കുക. അതിന് പിന്നാലെ 7 മണിക്കെങ്കിലും ലിയോ കാണാന്&#x200d; കഴിയും എന്ന പ്രതീക്ഷയിലാണ് തമിഴ്നാട്ടിലെ വിജയ് ആരാധകര്&#x200d;.]]></description>
										<content:encoded><![CDATA[<p>ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലെത്തുന്ന ഗ്യാങ്സ്റ്റര്&#x200d; ആക്ഷന്&#x200d; ത്രില്ലര്&#x200d; ‘ലിയോ’ തീയറ്ററുകളിലെത്താന്&#x200d; ഇനി മണിക്കൂറുകള്&#x200d; മാത്രമാണ് ബാക്കി നില്&#x200d;ക്കെ ആദ്യ പ്രദർശനത്തിൽ അനിശ്ചിതത്വം.കേരളത്തിലേതുപോലെ തമിഴ്നാട്ടിലും പുലര്&#x200d;ച്ചെ നാലിന് ലിയോ പ്രദര്&#x200d;ശിപ്പിക്കണമെന്ന നിർമാതാവിന്റെ ആവശ്യം കോടതി തള്ളി.ഒക്ടോബര്&#x200d; 19-ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രദർശനംകേരളത്തില്&#x200d; പുലര്&#x200d;ച്ചെ നാല് മണിക്ക് ആരംഭിക്കും. എന്നാല്&#x200d; തമിഴ്നാട്ടില്&#x200d; ഒമ്പത് മണിക്കാകും ചിത്രത്തിന്റെ പ്രദര്&#x200d;ശനം. അജിത്ത് നായകനായ തുനിവ് എന്ന ചിത്രത്തിന്റെ റിലീസിന് ഒരു ആരാധകൻ മരിച്ച സംഭവത്തെ തുടര്&#x200d;ന്നായിരുന്നു തമിഴ്നാട്ടില്&#x200d; പുലര്&#x200d;ച്ചെയുള്ള ഷോകള്&#x200d;ക്ക് വിലക്ക് ഏര്&#x200d;പ്പെടുത്തിയത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്&#x200d; ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്&#x200d; പാര്&#x200d;ട്ണര്&#x200d;.</p>
<p>ചിത്രത്തിന് രാവിലെ 7 മണി ഷോ അനുവദിക്കുന്ന കാര്യം പരിഗണിക്കാന്&#x200d; തമിഴ്നാട് സര്&#x200d;ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. ഇതില്&#x200d; സര്&#x200d;ക്കാറിന്&#x200d;റെ മറുപടിക്കായി നിര്&#x200d;മ്മാതാവ് എസ് എസ് ലളിത് കുമാര്&#x200d; നല്&#x200d;കിയ ഹര്&#x200d;ജി കോടതി നാളത്തേക്ക് മാറ്റി. അതായത് ലിയോ ഏഴു മണി ഷോ നടക്കുമോ എന്ന കാര്യം നാളെ അറിയാന്&#x200d; സാധിക്കും.അതേ സമയം ഇന്ന് വൈകീട്ട് എസ് എസ് ലളിത് കുമാറും, തീയറ്റര്&#x200d; ഓണേഴ്സ് അസോസിയേഷന്&#x200d; ഭാരവാഹികളും തമിഴ്നാട് സര്&#x200d;ക്കാര്&#x200d; വൃത്തങ്ങളുമായി കൂടികാഴ്ച നടത്തും എന്നാണ് വിവരം. ഇതിന്&#x200d;റെ അടിസ്ഥാനത്തിലായിരിക്കും സര്&#x200d;ക്കാര്&#x200d; നാളെ കോടതിയില്&#x200d; മറുപടി നല്&#x200d;കുക. അതിന് പിന്നാലെ 7 മണിക്കെങ്കിലും ലിയോ കാണാന്&#x200d; കഴിയും എന്ന പ്രതീക്ഷയിലാണ് തമിഴ്നാട്ടിലെ വിജയ് ആരാധകര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/leo-vijayfilm-first-fa-show-tamilnad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
