<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>actress abuse case &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/actress-abuse-case/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 15 Dec 2025 07:47:18 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>actress abuse case &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നടിയെ ആക്രമിച്ച കേസ്: കോടതി വിമർശനത്തിൽ പ്രതികരണവുമായി ശ്രീലക്ഷ്മിയുടെ ഭർത്താവ്</title>
		<link>https://www.chandrikadaily.com/actress-assault-case-srilakshmis-husband-reacts-to-court-criticism-hgg.html</link>
					<comments>https://www.chandrikadaily.com/actress-assault-case-srilakshmis-husband-reacts-to-court-criticism-hgg.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 15 Dec 2025 07:45:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actress abuse case]]></category>
		<category><![CDATA[kochi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368819</guid>

					<description><![CDATA[പൊലീസ് വിശദമായി എല്ലാ കാര്യങ്ങളും അന്വേഷിച്ചിരുന്നുവെന്നും, പൾസർ സുനി ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കാലം മുതൽ മാത്രമാണ് ശ്രീലക്ഷ്മിക്ക് അദ്ദേഹവുമായി പരിചയമുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ഉന്നയിച്ച വിമർശനങ്ങളിൽ പ്രതികരണവുമായി ശ്രീലക്ഷ്മിയുടെ ഭർത്താവ് രംഗത്തെത്തി. പൊലീസ് വിശദമായി എല്ലാ കാര്യങ്ങളും അന്വേഷിച്ചിരുന്നുവെന്നും, പൾസർ സുനി ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കാലം മുതൽ മാത്രമാണ് ശ്രീലക്ഷ്മിക്ക് അദ്ദേഹവുമായി പരിചയമുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>മൂന്നോ നാലോ തവണ പൊലീസ് വിളിപ്പിച്ചിരുന്നുവെന്നും, അറിയാവുന്ന എല്ലാ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥരോട് തുറന്നുപറഞ്ഞിരുന്നുവെന്നും ശ്രീലക്ഷ്മിയുടെ ഭർത്താവ് വ്യക്തമാക്കി. ശ്രീലക്ഷ്മിയുടെ ഫോൺ പൊലീസിന് കൈമാറിയതായും, ആ ഫോൺ പിന്നീട് തിരികെ വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫോൺ ഉൾപ്പെടെ പൊലീസ് വിശദമായ പരിശോധന നടത്തിയതായും, നടിയെ ആക്രമിച്ച സംഭവത്തിൽ തങ്ങൾക്കൊരു പങ്കുമില്ലെന്ന് ബോധ്യമായതോടെയാണ് പൊലീസ് അന്വേഷണത്തിൽ നിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>എന്നിരുന്നാലും പിന്നീട് രണ്ടുമൂന്നുതവണ കൂടി പൊലീസ് വിളിപ്പിച്ചിരുന്നുവെന്നും, എല്ലാ ഘട്ടങ്ങളിലും അന്വേഷണത്തോട് പൂർണമായി സഹകരിച്ചിരുന്നുവെന്നും ശ്രീലക്ഷ്മിയുടെ ഭർത്താവ് പറഞ്ഞു. പൾസർ സുനിയുമായി ഉണ്ടായിരുന്നത് ബസിൽ യാത്രക്കിടെ ഉണ്ടായ ഒരു പരിചയം മാത്രമാണെന്നും, സംഭവദിവസവും സുനി വിളിച്ചതായി പൊലീസിനോട് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആളെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലായിരുന്നുവെന്നും, ബസിൽ കണ്ട പരിചയം മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ശ്രീലക്ഷ്മിയെ എന്തുകൊണ്ട് പ്രോസിക്യൂഷൻ സാക്ഷിയാക്കിയില്ലെന്ന ചോദ്യത്തിന്, സംഭവത്തിൽ തങ്ങൾക്കൊരു റോളുമില്ലെന്ന് പൊലീസ് കണ്ടെത്തിയതിനാലാണെന്നാണ് തന്റെ മനസ്സിലാക്കലെന്ന് ശ്രീലക്ഷ്മിയുടെ ഭർത്താവ് പ്രതികരിച്ചു.</p>
<p>നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്ന ശ്രീലക്ഷ്മി എന്ന സ്ത്രീയെ എന്തുകൊണ്ട് പ്രോസിക്യൂഷൻ സാക്ഷിയാക്കിയില്ലെന്ന ചോദ്യം വിചാരണക്കോടതി വിധിന്യായത്തിൽ ഉന്നയിച്ചിരുന്നു. ആക്രമണത്തിന് തൊട്ടുമുമ്പ് സുനി ശ്രീലക്ഷ്മിയുമായി ഫോണിൽ സംസാരിച്ചതായും, ഈ സ്ത്രീക്ക് സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നതിൽ പോലും പ്രോസിക്യൂഷന് കൃത്യമായ വിശദീകരണമില്ലെന്നും കോടതി നിരീക്ഷിച്ചു. സംഭവദിവസം സുനിയും ശ്രീലക്ഷ്മിയും തമ്മിൽ നിരന്തരം നടന്ന ആശയവിനിമയം എന്തിനെക്കുറിച്ചായിരുന്നുവെന്നും കോടതി ചോദിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actress-assault-case-srilakshmis-husband-reacts-to-court-criticism-hgg.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടിയെ ആക്രമിച്ച കേസ്: വിധിന്യായത്തിലെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്</title>
		<link>https://www.chandrikadaily.com/actress-assault-case-more-details-in-judgment-out.html</link>
					<comments>https://www.chandrikadaily.com/actress-assault-case-more-details-in-judgment-out.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 15 Dec 2025 07:10:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actress abuse case]]></category>
		<category><![CDATA[court judgement]]></category>
		<category><![CDATA[kochi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368801</guid>

					<description><![CDATA[അതിജീവിതയെ നടൻ ദിലീപ് ഭീഷണിപ്പെടുത്തിയെന്ന മൊഴി വിശ്വാസയോഗ്യമല്ലെന്നും, സിനിമാ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ യാതൊരു തെളിവുകളും ഇല്ലെന്നുമാണ് വിധിയിൽ വ്യക്തമാക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അതിജീവിതയെ നടൻ ദിലീപ് ഭീഷണിപ്പെടുത്തിയെന്ന മൊഴി വിശ്വാസയോഗ്യമല്ലെന്നും, സിനിമാ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ യാതൊരു തെളിവുകളും ഇല്ലെന്നുമാണ് വിധിയിൽ വ്യക്തമാക്കുന്നത്.</p>
<p>അവസരങ്ങൾ നിഷേധിച്ചതായി വ്യക്തമാക്കുന്ന പ്രത്യേക സംഭവങ്ങൾ ചൂണ്ടിക്കാണിക്കാൻ അതിജീവിതയ്ക്ക് സാധിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. മലയാള സിനിമയിൽ നിന്ന് തന്നെ പുറത്താക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിന് കൃത്യമായ സാക്ഷിമൊഴികളോ രേഖാപരമായ തെളിവുകളോ ഇല്ലെന്നും വിധിന്യായം പറയുന്നു. വർഷം രണ്ടോ മൂന്നോ സിനിമകളിൽ മാത്രമാണ് താൻ അഭിനയിച്ചിരുന്നതെന്ന് അതിജീവിത തന്നെ മൊഴി നൽകിയ സാഹചര്യത്തിൽ, അവസരങ്ങൾ തടഞ്ഞുവെന്ന ആരോപണം വിശ്വാസയോഗ്യമല്ലെന്നും കോടതി വിലയിരുത്തി.</p>
<p>ദിലീപ് ഭീഷണിപ്പെടുത്തിയെന്ന മൊഴിയെയും കോടതി സംശയത്തോടെ സമീപിച്ചു. കാവ്യയുമായുള്ള ബന്ധം സംബന്ധിച്ച വിവരം മഞ്ജു വാര്യരോട് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടുവെന്നും പിന്നീട് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു അതിജീവിതയുടെ മൊഴി. എന്നാൽ ഈ ആരോപണം ശരിവെക്കുന്ന സാക്ഷികളോ, സംഭവം നടന്നതായി മറ്റാരോടും പറഞ്ഞതായി തെളിവുകളോ ഇല്ലെന്ന് കോടതി വ്യക്തമാക്കി.</p>
<p>അതേസമയം, കേസിൽ അതിവേഗ അപ്പീൽ നടപടികളുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. അപ്പീൽ നൽകുന്നതിന് ശുപാർശ ചെയ്ത് സ്പെഷ്യൽ പ്രോസിക്യൂട്ടർ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.</p>
<p>ഇതിനിടെ, കോടതി വിധിയിൽ പ്രതികരിച്ച് അതിജീവിത ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ രംഗത്തെത്തി. വിധി പലരെയും നിരാശപ്പെടുത്തിയിരിക്കാമെങ്കിലും തനിക്ക് അതിൽ അത്ഭുതമില്ലെന്നായിരുന്നു പ്രതികരണം. തന്റെ വേദനകളെ നുണയെന്നും കേസ് കെട്ടിച്ചമച്ച കഥയെന്നുമാക്കി പരിഹസിച്ചവർക്കായാണ് ഈ വിധി സമർപ്പിക്കുന്നതെന്നും അവർ കുറിച്ചു.</p>
<p>പ്രസ്തുത ജഡ്ജിയിൽ നിന്ന് കേസ് മാറ്റണമെന്നാവശ്യപ്പെട്ട എല്ലാ ഹരജികളും നിഷേധിക്കപ്പെട്ടതായും, 2020ന്റെ അവസാനത്തോടെ തന്നെ ചില അന്യായങ്ങൾ ബോധ്യപ്പെട്ടിരുന്നുവെന്നും അതിജീവിത വ്യക്തമാക്കി. കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് കേസ് അടുക്കുമ്പോൾ മാത്രം കോടതി സമീപനത്തിൽ മാറ്റം സംഭവിക്കുന്നതായി പ്രോസിക്യൂഷനും മനസിലായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.</p>
<p>കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി തന്റെ പേഴ്സനൽ ഡ്രൈവറായിരുന്നുവെന്ന പ്രചാരണം ശുദ്ധനുണയാണെന്നും അതിജീവിത വ്യക്തമാക്കി. സുനി തന്റെ ഡ്രൈവറോ ജീവനക്കാരനോ പരിചയക്കാരനോ ആയിരുന്നില്ല; 2016ൽ താൻ അഭിനയിച്ച ഒരു സിനിമയ്ക്കായി പ്രൊഡക്ഷൻ നിയോഗിച്ച വ്യക്തി മാത്രമാണെന്നും അവർ പറഞ്ഞു.</p>
<p>നിയമത്തിന്റെ മുമ്പിൽ ഈ രാജ്യത്തെ എല്ലാ പൗരൻമാരും തുല്യരല്ലെന്ന തിരിച്ചറിവിലേക്കാണ് നിരന്തരമായ വേദനകളും മാനസിക സംഘർഷങ്ങളും തന്നെ എത്തിച്ചതെന്നും, തന്നെ അധിക്ഷേപിക്കുന്ന നുണക്കഥകൾ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുകയാണെന്നും അതിജീവിത കുറിച്ചു. പോരാട്ടത്തിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actress-assault-case-more-details-in-judgment-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഒപ്പമുണ്ട്&#8217; അതിജീവിതയുടെ കുറിപ്പ് പങ്കുവെച്ച് പൃഥ്വിരാജ്</title>
		<link>https://www.chandrikadaily.com/prithviraj-shared-the-note-of-opamund-atijeetha.html</link>
					<comments>https://www.chandrikadaily.com/prithviraj-shared-the-note-of-opamund-atijeetha.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 14 Dec 2025 15:57:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor prithviraj]]></category>
		<category><![CDATA[actress abuse case]]></category>
		<category><![CDATA[kochi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368673</guid>

					<description><![CDATA[വിചാരണക്കോടതിയില്‍ വിശ്വാസമില്ലെന്നും വിധിയില്‍ അത്ഭുതമില്ലെന്നും അതിജീവിത സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പാണ് പൃഥ്വിരാജ് ഷെയര്‍ ചെയ്തത്]]></description>
										<content:encoded><![CDATA[<p>നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയുമായി ബന്ധപ്പെട്ട അതിജീവിതയുടെ പ്രതികരണം പങ്കുവെച്ച് നടന്&#x200d; പൃഥ്വിരാജ്. വിചാരണക്കോടതിയില്&#x200d; വിശ്വാസമില്ലെന്നും വിധിയില്&#x200d; അത്ഭുതമില്ലെന്നും അതിജീവിത സാമൂഹ്യമാധ്യമത്തില്&#x200d; പങ്കുവെച്ച കുറിപ്പാണ് പൃഥ്വിരാജ് ഷെയര്&#x200d; ചെയ്തത്. നേരത്തെയും അതിജീവിതയുടെ ഒപ്പമാണെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.</p>
<p>&#8221;നിരന്തരമായ വേദനകള്&#x200d;ക്കും കണ്ണീരിനും കടുത്ത മാനസിക സംഘര്&#x200d;ഷങ്ങള്&#x200d;ക്കും ഒടുവില്&#x200d; ഞാന്&#x200d; ഇപ്പോള്&#x200d; തിരിച്ചറിയുന്നുനിയമത്തിന്റെ മുന്&#x200d;പില്&#x200d; ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല. ഈ തിരിച്ചറിവ് നല്&#x200d;കിയതിന് നന്ദി. ഉയര്&#x200d;ന്ന നീതി ബോധമുള്ള ന്യായാധിപന്മാര്&#x200d; ഉണ്ടാകുമെന്ന് ഇപ്പോഴും ഞാന്&#x200d; വിശ്വസിക്കുന്നു&#8221; എന്നാണ് അതിജീവിത തന്റെ കുറിപ്പില്&#x200d; വ്യക്തമാക്കുന്നത്.</p>
<p>അതേസമയം, അതിജീവിതയെ പിന്തുണച്ച് നടി മഞ്ജു വാര്യരും രംഗത്തെത്തി. കുറ്റം ചെയ്തവര്&#x200d; മാത്രമാണ് ഇപ്പോള്&#x200d; ശിക്ഷിക്കപ്പെട്ടതെന്നും, ആക്രമണം ആസൂത്രണം ചെയ്തവര്&#x200d; ഇപ്പോഴും പകല്&#x200d;വെളിച്ചത്തില്&#x200d; പുറത്തുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാര്&#x200d;ഥ്യമാണെന്നും മഞ്ജു സാമൂഹ്യമാധ്യമത്തില്&#x200d; പങ്കുവച്ച പോസ്റ്റില്&#x200d; പറഞ്ഞു. ഈ നാട്ടിലെ ഓരോ പെണ്&#x200d;കുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യര്&#x200d;ക്കും തൊഴില്&#x200d;സ്ഥലങ്ങളിലും തെരുവുകളിലും ജീവിതത്തിലും ഭയമില്ലാതെ തല ഉയര്&#x200d;ത്തി നടക്കാന്&#x200d; കഴിയുന്ന സാഹചര്യം ഉണ്ടാകണമെന്നും മഞ്ജു ആവശ്യപ്പെട്ടു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prithviraj-shared-the-note-of-opamund-atijeetha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പൊള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ ആസൂത്രണം ചെയ്തവര്‍ പുറത്ത് പകല്‍വെളിച്ചത്തിലുണ്ട്;  മഞ്ജു വാര്യര്‍</title>
		<link>https://www.chandrikadaily.com/only-the-perpetrators-are-now-punished-and-the-schemers-are-out-in-the-daylight-manju-warrier.html</link>
					<comments>https://www.chandrikadaily.com/only-the-perpetrators-are-now-punished-and-the-schemers-are-out-in-the-daylight-manju-warrier.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 14 Dec 2025 12:33:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actress abuse case]]></category>
		<category><![CDATA[Actress Manjuvarier]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368630</guid>

					<description><![CDATA[കുറ്റം ചെയ്തവര്‍ മാത്രമാണ് ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്നും, കുറ്റകൃത്യം ആസൂത്രണം ചെയ്തവര്‍ ആരായാലും അവര്‍ ഇപ്പോഴും പുറത്ത് പകല്‍വെളിച്ചത്തില്‍ കഴിയുന്നതാണ് ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമെന്നും മഞ്ജു സാമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>നടിയെ ആക്രമിച്ച കേസില്&#x200d; കോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യര്&#x200d;. കുറ്റം ചെയ്തവര്&#x200d; മാത്രമാണ് ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്നും, കുറ്റകൃത്യം ആസൂത്രണം ചെയ്തവര്&#x200d; ആരായാലും അവര്&#x200d; ഇപ്പോഴും പുറത്ത് പകല്&#x200d;വെളിച്ചത്തില്&#x200d; കഴിയുന്നതാണ് ഭയപ്പെടുത്തുന്ന യാഥാര്&#x200d;ഥ്യമെന്നും മഞ്ജു സാമൂഹമാധ്യമത്തില്&#x200d; പങ്കുവെച്ച പോസ്റ്റില്&#x200d; വ്യക്തമാക്കി.</p>
<p>ആസൂത്രണം നടത്തിയവര്&#x200d; കൂടി ശിക്ഷിക്കപ്പെടുമ്പോഴേ അതിജീവിതയ്ക്കുള്ള നീതി പൂര്&#x200d;ണമാവുകയുള്ളൂവെന്നും മഞ്ജു പറഞ്ഞു. കേസില്&#x200d; സമ്പൂര്&#x200d;ണ നീതി ഉറപ്പാക്കാന്&#x200d; ഇനിയും നടപടികള്&#x200d; ആവശ്യമാണെന്ന സൂചനയോടെയാണ് അവരുടെ പ്രതികരണം.</p>
<p>പോസ്റ്റിന്റെ പൂര്&#x200d;ണരൂപം;</p>
<p>ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തില്&#x200d; നീതി പൂര്&#x200d;ണമായി നടപ്പായി എന്ന് പറയാന്&#x200d; ആവില്ല. കാരണം കുറ്റം ചെയ്തവര്&#x200d; മാത്രമേ ഇപ്പൊള്&#x200d; ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവര്&#x200d;, അത് ആരായാലും, അവര്&#x200d; പുറത്ത് പകല്&#x200d;വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാര്&#x200d;ഥ്യമാണ്. അവര്&#x200d; കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂര്&#x200d;ണ്ണമാവുകയുള്ളൂ. പൊലീസിലും നിയമസംവിധാനത്തിലും ഞാനുള്&#x200d;പ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാന്&#x200d; അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവള്&#x200d;ക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെണ്&#x200d;കുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യര്&#x200d;ക്കും കൂടി വേണ്ടിയാണ്. അവര്&#x200d;ക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയര്&#x200d;ത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാന്&#x200d; കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ.</p>
<p>അന്നും, ഇന്നും, എന്നും അവള്&#x200d;ക്കൊപ്പം</p>
<p>-മഞ്ജു വാര്യര്&#x200d;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/only-the-perpetrators-are-now-punished-and-the-schemers-are-out-in-the-daylight-manju-warrier.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടിയെ ആക്രമിച്ച കേസ്; ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകട്ടെ, വിധിപ്പകര്‍പ്പ് പുറത്ത്</title>
		<link>https://www.chandrikadaily.com/actress-assault-case-even-if-the-sky-falls-let-justice-be-done-the-verdict-is-out.html</link>
					<comments>https://www.chandrikadaily.com/actress-assault-case-even-if-the-sky-falls-let-justice-be-done-the-verdict-is-out.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 12 Dec 2025 17:28:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actress abuse case]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368374</guid>

					<description><![CDATA[കേസില്‍ ഗൂഢാലോചനയുണ്ടായി എന്നതിന് തെളിവുകളില്ലെന്നാണ് വിധിപ്പകര്‍പ്പിലുള്ളത്.]]></description>
										<content:encoded><![CDATA[<p>നടിയെ ആക്രമിച്ച കേസിന്റെ വിധിപ്പകര്&#x200d;പ്പ് പുറത്ത്. ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകട്ടെ എന്ന വരി ഉള്&#x200d;പ്പടെ 1,711 പേജുള്ള വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചത്. കേസില്&#x200d; ഗൂഢാലോചനയുണ്ടായി എന്നതിന് തെളിവുകളില്ലെന്നാണ് വിധിപ്പകര്&#x200d;പ്പിലുള്ളത്. എട്ടാം പ്രതിയായ ദിലീപ് ട്രയല്&#x200d; കോടതിയിലടക്കം ജഡ്ജിയെ സ്വാധീനിക്കാന്&#x200d; ശ്രമിച്ചു എന്ന ആരോപണങ്ങളും നിഷേധിക്കുന്നു.</p>
<p>എട്ടാം പ്രതിയായ ദിലീപ് ട്രയല്&#x200d; കോടതിയിലടക്കം ജഡ്ജിയെ സ്വാധീനിക്കാന്&#x200d; ശ്രമിച്ചെന്ന തരത്തില്&#x200d; സ്‌പെഷ്യല്&#x200d; പബ്ലിക് പ്രോസിക്യൂട്ടര്&#x200d; ചില രേഖകള്&#x200d; സമര്&#x200d;പ്പിച്ചിരുന്നു. എന്നാല്&#x200d; ഇത് അടിസ്ഥാനരഹിതമാണെന്നും വിധിന്യായത്തില്&#x200d; പറയുന്നു. ഒന്&#x200d;പതാം പ്രതി മേസ്തിരി സനല്&#x200d; ജയിലില്&#x200d; പള്&#x200d;സര്&#x200d; സുനിയുമായി ചേര്&#x200d;ന്ന് ഗൂഢാലോചന നടത്തിയതില്&#x200d; തെളിവില്ലെന്നും വിധിന്യായത്തിലെ 1547ാം പേജിലുണ്ട്.</p>
<p>ദിലീപിന്റ ഫോണുകളിലെ ചാറ്റു ചെയ്തു എങ്കില്&#x200d; ഫോണുകള്&#x200d; എന്തുകൊണ്ട് ഫോറന്&#x200d;സിക് പരിശോധനയ്ക്ക് വിധേയമാക്കിയില്ല എന്ന് കോടതി ചോദിച്ചു വ്യാജ സ്‌ക്രീന്&#x200d; ഷോട്ട് കേസില്&#x200d; എന്ത് കൊണ്ട് ഷോണ്&#x200d; ജോര്&#x200d;ജിനെ വിസ്തരിച്ചില്ല എന്നും കോടതി ചോദിച്ചു. ഉന്നയിച്ച സംശയങ്ങള്&#x200d;ക്ക് കൃത്യമായ തെളിവുകള്&#x200d; ഹാജരാക്കാന്&#x200d; സാധിച്ചില്ല. ഇരയുടെ മോതിരത്തിന്റെ കാര്യം എന്തുകൊണ്ട് ആദ്യ മൊഴിയില്&#x200d; പറഞ്ഞില്ല എന്നും കോടതി സംശയം ഉന്നയിച്ചു. ഗൂഢാലോചന തെളിയിക്കാന്&#x200d; പ്രോസിക്യൂഷന് സാധിച്ചില്ലെന്നും വിധിന്യായത്തില്&#x200d; വ്യക്തമാക്കുന്നു.</p>
<p>കേസില്&#x200d; പള്&#x200d;സര്&#x200d; സുനി ഉള്&#x200d;പ്പെടെ 6 പ്രതികള്&#x200d;ക്കും 20 വര്&#x200d;ഷം കഠിനതടവ് വിധിച്ചു. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് ജഡ്ജി ഹണി എം. വര്&#x200d;ഗീസ് ശിക്ഷ വിധിച്ചത്. പള്&#x200d;സര്&#x200d; സുനിയെ കൂടാതെ, മാര്&#x200d;ട്ടിന്&#x200d; ആന്റണി, ബി. മണികണ്ഠന്&#x200d;, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്&#x200d; സലിം), പ്രദീപ് എന്നിവര്&#x200d; കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൂട്ടബലാത്സംഗം ഉള്&#x200d;പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്&#x200d;ക്കെതിരേ തെളിഞ്ഞിട്ടുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actress-assault-case-even-if-the-sky-falls-let-justice-be-done-the-verdict-is-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്‍</title>
		<link>https://www.chandrikadaily.com/there-has-been-no-discussion-of-dileeps-return-to-amma-shweta-menon.html</link>
					<comments>https://www.chandrikadaily.com/there-has-been-no-discussion-of-dileeps-return-to-amma-shweta-menon.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 12 Dec 2025 15:36:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actress abuse case]]></category>
		<category><![CDATA[AMMA]]></category>
		<category><![CDATA[shwetha menon]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368362</guid>

					<description><![CDATA[പ്രതികള്‍ക്ക് ലഭിച്ച ശിക്ഷ പോരെന്നും സംഘടന അതിജീവിതയ്‌ക്കൊപ്പമാണെന്നും ശ്വേത പ്രതികരിച്ചു]]></description>
										<content:encoded><![CDATA[<p>താരസംഘടനയായ അമ്മയില്&#x200d; ദിലീപിനെ തിരിച്ചെടുക്കുന്നതില്&#x200d; യാതൊരു ചര്&#x200d;ച്ചയും നടന്നിട്ടില്ലെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോന്&#x200d;. പ്രതികള്&#x200d;ക്ക് ലഭിച്ച ശിക്ഷ പോരെന്നും സംഘടന അതിജീവിതയ്‌ക്കൊപ്പമാണെന്നും ശ്വേത പ്രതികരിച്ചു. കേസില്&#x200d; പ്രതികളുടെ ശിക്ഷാവിധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശ്വേത മേനോന്റെ പ്രതികരണം.</p>
<p>കേസില്&#x200d; അപ്പീല്&#x200d; പോകണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ശ്വേത മേനോന്&#x200d; പറഞ്ഞു. വിഷയത്തില്&#x200d; അമ്മ പ്രതികരിക്കാന്&#x200d; വൈകിയെന്ന ബാബുരാജിന്റെ വിമര്&#x200d;ശനത്തെപറ്റിയുള്ള ചോദ്യത്തിന് അത് ബാബുരാജിന്റെ മാത്രം അഭിപ്രായമാണെന്നും സംഘടനാകാര്യങ്ങള്&#x200d; അറിയാത്തയാളല്ല ബാബുരാജ് എന്നും ശ്വേത പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-has-been-no-discussion-of-dileeps-return-to-amma-shweta-menon.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കസ്റ്റഡിയില്‍ ഉള്ള പാസ്പോര്‍ട്ട് ആവശ്യപ്പെട്ട് ദിലീപ്; നടി ആക്രമണക്കേസിലെ ആറ് പ്രതികള്‍ക്ക് ശിക്ഷ ഇന്ന്</title>
		<link>https://www.chandrikadaily.com/dileep-asks-for-passport-in-custody-six-accused-in-actress-assault-case-sentenced-today-fdd.html</link>
					<comments>https://www.chandrikadaily.com/dileep-asks-for-passport-in-custody-six-accused-in-actress-assault-case-sentenced-today-fdd.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 12 Dec 2025 06:10:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[actress abuse case]]></category>
		<category><![CDATA[dileep]]></category>
		<category><![CDATA[kochi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368267</guid>

					<description><![CDATA[വിദേശയാത്രയോ മറ്റ് ആവശ്യങ്ങളോ പരിഗണിച്ചുള്ള അപേക്ഷയാണെന്നാണ് സൂചന.]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടിയെ ആക്രമിച്ച കേസില്&#x200d; ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കോടതിയില്&#x200d; സറണ്ടര്&#x200d; ചെയ്ത പാസ്പോര്&#x200d;ട്ട് തിരികെ ലഭിക്കാനുള്ള അപേക്ഷ നടന്&#x200d; ദിലീപ് എറണാകുളം പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതിയില്&#x200d; നല്&#x200d;കി. വിദേശയാത്രയോ മറ്റ് ആവശ്യങ്ങളോ പരിഗണിച്ചുള്ള അപേക്ഷയാണെന്നാണ് സൂചന.</p>
<p>അതേസമയം കേസില്&#x200d; കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്&#x200d;ക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. പള്&#x200d;സര്&#x200d; സുനി ഉള്&#x200d;പ്പെടെയുള്ള നേരിട്ട് ആക്രമണത്തില്&#x200d; പങ്കെടുത്ത പ്രതികള്&#x200d;ക്ക് ജീവപര്യന്തം ശിക്ഷ നല്&#x200d;കണമെന്നതാണ് പ്രോസിക്യൂഷന്റെ ആവശ്യം.</p>
<p>എറണാകുളം പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് ജഡ്ജി ഹണി എം. വര്&#x200d;ഗീസാണ് ശിക്ഷ വിധിക്കുന്നത്. ഗൂഢാലോചന കുറ്റത്തില്&#x200d; ദിലീപ് അടക്കമുള്ള നാല് പേരെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dileep-asks-for-passport-in-custody-six-accused-in-actress-assault-case-sentenced-today-fdd.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടി ആക്രമണക്കേസിലെ ആറു പ്രതികള്‍ക്കുള്ള ശിക്ഷ നാളെ</title>
		<link>https://www.chandrikadaily.com/the-six-accused-in-the-actress-attack-case-will-be-sentenced-tomorrow.html</link>
					<comments>https://www.chandrikadaily.com/the-six-accused-in-the-actress-attack-case-will-be-sentenced-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 11 Dec 2025 17:21:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[actress abuse case]]></category>
		<category><![CDATA[kochi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368214</guid>

					<description><![CDATA[ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാരായി കോടതി നേരത്തെ കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്&#x200d; കുറ്റക്കാരെന്ന് കണ്ടെത്തപ്പെട്ട ആറു പ്രതികള്&#x200d;ക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. ഒന്നാം പ്രതി പള്&#x200d;സര്&#x200d; സുനി, മാര്&#x200d;ട്ടിന്&#x200d; ആന്റണി, മണികണ്ഠന്&#x200d;, വിജീഷ്, വടിവാള്&#x200d; സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാരായി കോടതി നേരത്തെ കണ്ടെത്തിയത്.</p>
<p>രാവിലെ 11 മണിക്ക് എറണാകുളം പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതി ജഡ്ജി ഹണി എം. വര്&#x200d;ഗീസ് ശിക്ഷ വിധി പ്രഖ്യാപിക്കാന്&#x200d; കോടതിമുറിയില്&#x200d; എത്തും. പ്രതികള്&#x200d;ക്കെതിരെ ഇന്ത്യന്&#x200d; ശിക്ഷാനിയമത്തിലെ 10 വകുപ്പുകള്&#x200d; പ്രകാരമാണ് കുറ്റം തെളിഞ്ഞത്. കൂട്ടബലാത്സംഗം (IPC 376D), ഗൂഢാലോചന (120B), തട്ടിക്കൊണ്ടുപോകല്&#x200d;, സ്ത്രീത്വത്തെ അപമാനിക്കല്&#x200d;, നഗ്‌ന ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്തല്&#x200d;, പ്രചരിപ്പിക്കല്&#x200d; എന്നിവയും ഇതില്&#x200d; ഉള്&#x200d;പ്പെടുന്നു. ഇവയില്&#x200d; പല കുറ്റങ്ങള്&#x200d;ക്കും 20 വര്&#x200d;ഷം വരെ തടവ് ശിക്ഷ ലഭിക്കാനിടയുണ്ട്.</p>
<p>നാളത്തെ നടപടിക്രമം പ്രകാരം ജഡ്ജി ഓരോ പ്രതിയെയും പ്രതിക്കൂട്ടില്&#x200d; നില്&#x200d;ക്കാന്&#x200d; ആവശ്യപ്പെടും. തുടര്&#x200d;ന്ന് ഓരോ വകുപ്പുകളായുള്ള കുറ്റങ്ങളും അതിനുള്ള ശിക്ഷാ വ്യവസ്ഥകളും വ്യക്തമാക്കും. പ്രതികള്&#x200d;ക്ക് ശിക്ഷയ്ക്കെതിരെ പറയാനുള്ളതുണ്ടോയെന്ന് കോടതി കേള്&#x200d;ക്കും.</p>
<p>പ്രോസിക്യൂഷന്&#x200d; പ്രതികള്&#x200d;ക്ക് പരമാവധി ശിക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്&#x200d; കുറ്റകൃത്യങ്ങളായ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്&#x200d;, അപമാനിക്കല്&#x200d;, ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്തല്&#x200d; തുടങ്ങിയവ മുഴുവന്&#x200d; തന്നെ തെളിയിക്കാന്&#x200d; കഴിഞ്ഞതായി പ്രോസിക്യൂഷന്&#x200d; വാദിക്കുന്നു. പ്രതികളോട് കുറ്റം ചുമത്താന്&#x200d; പൂര്&#x200d;ത്തിയായ തെളിവുകളും സാക്ഷ്യങ്ങളും ലഭ്യമായെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-six-accused-in-the-actress-attack-case-will-be-sentenced-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തനിക്കെതിരെ നടന്ന ഗൂഢാലോചന ആരോപണത്തില്‍ പരാതി നല്‍കുമെന്ന് നടന്‍ ദിലീപ്</title>
		<link>https://www.chandrikadaily.com/actor-dileep-will-file-a-complaint-on-the-conspiracy-allegations-against-him.html</link>
					<comments>https://www.chandrikadaily.com/actor-dileep-will-file-a-complaint-on-the-conspiracy-allegations-against-him.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 09 Dec 2025 03:25:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[actor dileep]]></category>
		<category><![CDATA[actress abuse case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367596</guid>

					<description><![CDATA[എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പുറത്തുവിട്ട നിര്‍ണായക ഉത്തരവിലാണ് ദിലീപിന് കുറ്റവിമുക്തി ലഭിച്ചത്.]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടിയെ ആക്രമിച്ച കേസില്&#x200d; ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നു കണ്ടെത്തി എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെവിട്ടു. എറണാകുളം പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതി പുറത്തുവിട്ട നിര്&#x200d;ണായക ഉത്തരവിലാണ് ദിലീപിന് കുറ്റവിമുക്തി ലഭിച്ചത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്തിയ ആദ്യ ആറു പ്രതികള്&#x200d;ക്കെതിരെ കോടതി കുറ്റം തെളിഞ്ഞതായി വിധിച്ചു.</p>
<p>ദിലീപിനെതിരായ ക്രിമിനല്&#x200d; ഗൂഢാലോചനയുടെയും പ്രേരണയുടെയും ആരോപണങ്ങള്&#x200d;ക്ക് യാതൊരു തെളിവും ഇല്ലെന്ന് കോടതി വ്യക്തമാക്കി. ഏഴാം പ്രതി ചാര്&#x200d;ളി തോമസ്, ഒമ്പതാം പ്രതി സനില്&#x200d;, പതിനഞ്ചാം പ്രതി ശരത് എന്നിവരും കുറ്റവിമുക്തരായി.</p>
<p>വിധിയെത്തുടര്&#x200d;ന്ന് പ്രതികരിച്ച ദിലീപ്, തനിക്കെതിരായി പൊലീസ് ഗൂഢാലോചന നടത്തിയതും അന്വേഷണം തെറ്റിദ്ധരിപ്പിച്ച് മുഖ്യമന്ത്രിയെ വരെ വഴിതെറ്റിച്ചതും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്&#x200d;കുമെന്ന് അറിയിച്ചു. അതിജീവിതയുമായി തനിക്ക് നല്ല ബന്ധമുണ്ടായിരുന്നുവെന്നും ചില ഉദ്യോഗസ്ഥര്&#x200d; അവരുടെ നേട്ടങ്ങള്&#x200d;ക്ക് വേണ്ടി തന്നെ ബലിയാടാക്കിയെന്നും ദിലീപ് ആരോപിച്ചു. ഉത്തരവിന്റെ പകര്&#x200d;പ്പ് ലഭിച്ചതിന് ശേഷം തുടര്&#x200d; നടപടികള്&#x200d; സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actor-dileep-will-file-a-complaint-on-the-conspiracy-allegations-against-him.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊലീസ് പ്രതികളെ കൂട്ടുപിടിച്ച് കള്ളക്കഥ സൃഷ്ടിച്ചു; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്</title>
		<link>https://www.chandrikadaily.com/11tthe-police-conspired-with-the-accused-and-created-a-false-story-dileep-says-the-real-conspiracy-is-against-me.html</link>
					<comments>https://www.chandrikadaily.com/11tthe-police-conspired-with-the-accused-and-created-a-false-story-dileep-says-the-real-conspiracy-is-against-me.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 08 Dec 2025 06:14:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actress abuse case]]></category>
		<category><![CDATA[dileep]]></category>
		<category><![CDATA[kochi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367486</guid>

					<description><![CDATA[കേസില്‍ നടന്ന യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ് ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടിയെ ആക്രമിച്ച കേസില്&#x200d; കോടതി തനിക്കെതിരെ കുറ്റം തെളിയാത്തതായി കണ്ടെത്തിയതിനെ തുടര്&#x200d;ന്ന് നടന്&#x200d; ദിലീപ് ശക്തമായ പ്രതികരണവുമായി രംഗത്ത്. കേസില്&#x200d; നടന്ന യഥാര്&#x200d;ത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ് ആരോപിച്ചു.</p>
<p>ജയിലില്&#x200d; പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് ഒരു കള്ളക്കഥ മെനഞ്ഞുവെന്നും, ചില മാധ്യമങ്ങളും മാധ്യമപ്രവര്&#x200d;ത്തകരും അതിന് കൂട്ടുനിന്നുവെന്നും ദിലീപ് പറഞ്ഞു. എന്നാല്&#x200d; ആ കഥ കോടതിയില്&#x200d; തകര്&#x200d;ന്നു വീണതായും അദ്ദേഹം വ്യക്തമാക്കി.</p>
<p>&#8221;തന്നെ പ്രതിയാക്കാന്&#x200d; വേണ്ടി വലിയ ഗൂഢാലോചനയാണ് നടന്നത്. എന്റെ ജീവിതവും കരിയറും തകര്&#x200d;ന്നതില്&#x200d; പറഞ്ഞറിയിക്കാനാവാത്ത വേദനയുണ്ട്&#8221; ദിലീപ് പറഞ്ഞു.</p>
<p>ഇപ്പോഴത്തെ വിധിയില്&#x200d; സഹായകമായ നിലപാട് എടുത്തവര്&#x200d;ക്ക്, പ്രത്യേകിച്ച് തനിക്കുവേണ്ടി കോടതിയില്&#x200d; വാദിച്ച അഭിഭാഷകര്&#x200d;ക്കും, തനിക്കൊപ്പം നിന്ന എല്ലാവര്&#x200d;ക്കും ദിലീപ് നന്ദി രേഖപ്പെടുത്തി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11tthe-police-conspired-with-the-accused-and-created-a-false-story-dileep-says-the-real-conspiracy-is-against-me.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
